9 കോടി രൂപയുടെ കടബാധ്യതയിലും ചെക്ക് മടങ്ങിയ കേസിലും ബോളിവുഡ് നടൻ രാജ്പാൽ യാദവ് തിഹാർ ജയിലിൽ കീഴടങ്ങിയിരുന്നു. പിന്നാലെ ഫെബ്രുവരി 16ന് കേസിൽ ഇടക്കാല ജാമ്യം കിട്ടിയ അദ്ദേഹം പുറത്തിറങ്ങി. ഇപ്പോൾ വാർത്താസമ്മേളനം നടത്തി തന്നെ പിന്തുണച്ചവർക്ക് നന്ദി അറിയിച്ചിരിക്കുകയാണ് താരം. കേസിനെക്കുറിച്ചും പുതിയ ചിത്രങ്ങളെക്കുറിച്ചും സംസാരിച്ച രാജ്പാൽ യാദവ് അഭിഭാഷകനൊപ്പമാണ് പത്രസമ്മേളനം നടത്തിയത്.

അടുത്ത ഏഴ് വർഷത്തേക്ക് 1200 കോടി രൂപയിലധികം വരുന്ന പ്രോജക്റ്റുകളുടെ ഭാഗമാകുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. സമീപഭാവിയിൽത്തന്നെ 10 സിനിമകൾ ചെയ്യും. സിനിമകളല്ലാത്ത നാല് കരാറുകളും ഉറപ്പാക്കിയിട്ടുണ്ട്. ഈ പ്രോജക്റ്റുകളിൽ ചിലത് 200 കോടി രൂപയുടെതാണ്. ഫീസും പ്രോജക്റ്റുകളിലെ ഓഹരിയും ചേർന്നതാണ് ഇതിന് വരുമാനമായി ലഭിക്കുക. ജയിലിൽക്കഴിഞ്ഞ നാളുകളിൽ ആരാധകരുൾപ്പെടെ സമൂഹത്തിന്റെ നാനാതുറകളിൽനിന്നും അകമഴിഞ്ഞ പിന്തുണ ലഭിച്ചെന്ന് രാജ്പാൽ യാദവ് വ്യക്തമാക്കി.
സിനിമാ മേഖലയിലെ സാമ്പത്തിക കരാറുകൾ ഏകീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും രാജ്പാൽ യാദവ് വാർത്താ സമ്മേളനത്തിൽ സംസാരിച്ചു. സിനിമാ ധനകാര്യത്തിനായി നിക്ഷേപ ഫണ്ടുമായി മുന്നോട്ട് പോകണമെന്ന് ഫിലിം ഫെഡറേഷനോട് അഭ്യർത്ഥിക്കുന്നു. വിദേശ നിക്ഷേപകരും അഭിനേതാക്കളും പിന്തുടരേണ്ട അടിസ്ഥാന പ്ലാറ്റ്‌ഫോം അവർ സൃഷ്ടിക്കണം. ഇത് സംഭവിച്ചാൽ, അത് വളരെ എളുപ്പമായിരിക്കും- അദ്ദേഹം പറഞ്ഞു.
Bollywood actor Rajpal Yadav, recently out on interim bail, thanks supporters and urges the Film Federation to standardize financial contracts. He revealed upcoming projects worth over ₹1200 crore
