Author: News Desk
Biovent Innovations Pvt.Ltd with its exceptional multi-disciplinary team, aim to provide high end research service, high end innovations aimed at addressing the most important challenges in Biomedical research and in providing solutions to burning problems in the society
ഇന്ത്യയുടെ ആദ്യ എയർബസ് A350 വിമാനം സർവീസിനായി പുറത്തിറക്കി എയർ ഇന്ത്യ. ബംഗളൂരുവിൽ നിന്ന് മുംബൈയിലേക്കാണ് വിമാനത്തിന്റെ ആദ്യ സർവീസ്. ഇന്ത്യയിൽ നിന്ന് വടക്കേ അമേരിക്കയിലേക്കും ഓസ്ട്രേലിയയിലേക്കും നോൺസ്റ്റോപ്പ് യാത്രയ്ക്കായി ഇനി എ350 എയർ ഇന്ത്യക്കൊപ്പം ഉണ്ടാകും. റോൾസ് റോയ്‌സ് എൻജിനുകളുടെ കരുത്തിൽ എയർബസ് A350 18,000 കി.മീ നിർത്താതെ പറക്കും. ഹൈദരാബാദിൽ നടന്ന വിങ്‌സ് ഇന്ത്യ 2024-ൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് എയർബസ് എ350 വിമാനം പുറത്തിറക്കിയത്. ഈ വർഷം മെയ് മാസത്തോടുകൂടി ആറ് എ350 വിമാനങ്ങൾ കൂടി എയർ ഇന്ത്യയ്ക്ക് ലഭിക്കും.ആദ്യഘട്ടത്തിൽ ബെംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് എ350 നൽകുന്ന അത്യാധുനിക സാങ്കേതിക വിദ്യ അനുഭവിച്ചു യാത്ര ചെയ്യുവാൻ അവസരം ലഭിക്കും. ബെംഗളൂരുവിൽ നിന്ന് രാവിലെ 7.05-നാണ് വിമാനം പുറപ്പെടുന്നത്. 8.50-ന് മുംബൈയിൽ എത്തിച്ചേരും. ചൊവ്വാഴ്ച ഒഴികെ മറ്റെല്ലാ ദിവസവും സർവീസ് തുടരും. തുടർന്നുള്ള ഘട്ടത്തിൽ കൂടുതൽ എ350 വിമാനങ്ങൾ…
വിദേശത്ത് നിന്നുള്ള വിദ്യാർഥികൾ രാജ്യത്തേക്ക് വരുന്നത് നിയന്ത്രിക്കാൻ ചട്ടങ്ങളിൽ മാറ്റം വരുത്തി കാനഡ. കാനഡ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് വിഭാഗം ഈ വർഷം 360,000 പേർക്കാണ് ഇത്തവണ സ്റ്റഡി പെർമിറ്റ് നൽകുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 35% കുറവാണിത്. വിദേശ വിദ്യാർഥികളുടെ എണ്ണത്തിലുണ്ടായ വർധനവാണ് തീരുമാനത്തിന് പിന്നിൽ. 2022ൽ മാത്രം കാനഡയിലെത്തിയ വിദേശ വിദ്യാർഥികളുടെ എണ്ണം 8 ലക്ഷമാണ്. കഴിഞ്ഞ വർഷമിത് 9 ലക്ഷമായി വർധിച്ചിരുന്നു. ഇതാണ് പുതിയ തീരുമാനത്തിന് പിന്നിൽ. മറ്റു രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ എണ്ണം നിയന്ത്രിക്കാൻ ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാനദണ്ഡങ്ങൾ നിലവിലെ സ്റ്റഡി പെർമിറ്റിനെയോ സ്റ്റഡി പെർമിറ്റ് പുതുക്കുന്നതിനെയോ ബാധിക്കില്ല. ബിരുദാനനന്തര ബിരുദം ഡോക്റ്റേറ്റ് തുടങ്ങിയവ ചെയ്യുന്നവരെയും മാനദണ്ഡം ബാധിക്കില്ല എന്നാണ് റിപ്പോർട്ട്. ജനസംഖ്യ കൂടുതലുള്ള പ്രൊവിൻസുകളിലായിരിക്കും ഇത് ബാധകം. 2025 വരെ നിയന്ത്രണം തുടരും. ഐആർസിസിയിൽ ഇനി മുതൽ സ്റ്റഡി പെർമിറ്റിന് അപേക്ഷിക്കണമെങ്കിൽ പ്രൊവിൻസിൽ നിന്നോ ടെറിട്ടറിയിൽ നിന്നോ സാക്ഷ്യപത്രം വാങ്ങണം. പോസ്റ്റ്…
കൊച്ചിയുടെയും തമിഴ്നാടിന്റെയും ഊർജ ആവശ്യങ്ങൾക്ക് 425 കിലോമീറ്റർ പ്രകൃതി വാതക പൈപ്പ്ലൈൻ സ്ഥാപിക്കാൻ നിർദേശം മുന്നോട്ടുവെച്ച് പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് (പിഎൻജിആർബി).പെട്രോനെറ്റ് എൽഎൻജി (Petronet LNG) യുടെ കൊച്ചിയിലെ ഇംപോർട്ട് ടെർമിനലും തൂത്തുക്കുടിയും ബന്ധിപ്പിച്ചു കന്യാകുമാരി വഴിയാണ് പിഎൻജിആർബി പൈപ്പ്ലൈൻ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. പദ്ധതി നടപ്പായാൽ കൊച്ചിക്ക് ലഭിക്കുന്ന മൂന്നാമത്തെ പ്രകൃതി വാതക പൈപ്പ്ലൈൻ ആയിരിക്കും ഇത്. കൊച്ചി-ബംഗളൂരു, കൊച്ചി-മംഗളൂരു പൈപ്പ്ലൈനുകളാണ് മറ്റുള്ളവ. മാരിടൈം ഹബ്ബാകാനുള്ള കൊച്ചിയുടെ സ്വപ്നങ്ങൾ ഊർജമാകും ഈ പൈപ്പ്ലൈനുകൾ. രാജ്യത്തെ പ്രകൃതി വാതക പൈപ്പ്ലൈൻ ശൃംഖലയിലെ പ്രധാന കേന്ദ്രമായി വളരാൻ ഇതുവഴി കൊച്ചിക്ക് സാധിക്കും. തൂത്തുക്കൂടിയിൽ പൈപ്പ്ലൈൻ ഇന്ത്യൻ ഓയിലിന്റെ എന്നൂറിലെ എൽഎൻജി ഇംപോർട്ട് ടെർമിനലുമായി ബന്ധിപ്പിക്കും.രാജ്യത്താകമാനം എൽഎൻജി പൈപ്പ്ലൈനുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായിട്ടാണ് പിഎൻജിആർബി കൊച്ചി- തൂത്തുക്കുടി ബന്ധിപ്പിച്ചുകൊണ്ട് പൈപ്പ്ലൈൻ സ്ഥാപിക്കാനുള്ള നിർദേശം മുന്നോട്ടുവെച്ചത്. ഇതിനായി ടെണ്ടറുകൾ വിളിക്കാനാണ് പിഎൻജിആർബി ഉദ്ദേശിക്കുന്നത്. 425 കിലോമീറ്ററിൽ നിർമിക്കുന്ന പൈപ്പ്ലൈൻ കൊച്ചി പുതുവൈപ്പിനിൽ നിന്നാണ് തുടങ്ങുക.…
AI യുഗത്തിൽ സ്മാർട്ട് ഫോണിന് പകരക്കാരനാകാൻ റാബിറ്റ് സ്റ്റാർട്ടപ്പിന്റെ R വൺ തയാറെടുക്കുകയാണ്. അലക്‌സ അല്ലെങ്കിൽ ഗൂഗിൾ അസിസ്റ്റന്റിന് സമാനമായ ഒരു ആശയമാണ് സാന്താ മോണിക്ക ആസ്ഥാനമായ സ്റ്റാർട്ടപ്പ് റാബിറ്റ് തങ്ങളുടെ R1 ലൂടെ അവതരിപ്പിക്കുന്നത്. റാബിറ്റ് ഒഎസിന് AI പ്ലാറ്റ്‌ഫോം ഉപയോഗിച്ചു നിങ്ങളുടെ സംഗീതം നിയന്ത്രിക്കാനും ഭക്ഷണം ഓർഡർ ചെയ്യാനും പലചരക്ക് സാധനങ്ങൾ വാങ്ങാനും സന്ദേശങ്ങൾ അയക്കാനും കഴിയും, എ.ഐ യുഗത്തിൽ പരമ്പരാഗത സ്മാർട്ട്ഫോൺ ഡിവൈസുകളെ കുറിച്ചുള്ള സങ്കല്പം പൊളിച്ചെഴുതുന്ന പുതിയ ഉപകരണം ആയിരിക്കും ഇതെന്ന് റാബിറ്റ് AI സ്റ്റാർട്ടപ്പിന്റെ സിഇഒയും സ്ഥാപകനുമായ എസ്സി ല്യൂ (Esse Lyu) പറയുന്നു. എല്ലാവർഷവും സംഘടിപ്പിക്കുന്ന കൺസ്യൂമർ ഇലക്‌ട്രോണിക് ഷോ (സിഇഎസ് ) എന്ന ടെക്‌ഷോയിലാണ് പുതിയ ആശയം അവതരിപ്പിച്ചിരിക്കുന്നത്. പൂർണമായും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയാണ് റാബിറ്റ് പ്രവർത്തിക്കുന്നത്. സാധാരണ ഒരു ഫോണിൽ ചെയ്യുന്ന എല്ലാതരത്തിലുളള കാര്യങ്ങളും റാബിറ്റിലും ചെയ്യാൻ കഴിയും. എന്തെങ്കിലും ആവശ്യത്തിനായി ഇതിന്റെ സ്ക്രീനിൽ സ്പർശിക്കേണ്ട കാര്യം വരുന്നില്ല എന്നതാണ്…
ഇലക്‌ട്രിക് വാഹന വിഭാഗത്തില്‍ ആഡംബരത്തിന്റെ വാക്കായ റോള്‍സ് റോയ്സ് സ്പെക്ടർ ഔദ്യോഗികമായി ഇന്ത്യൻ വിപണിയില്‍ ലോഞ്ച് ചെയ്‍തു. 7.5 കോടി രൂപ എക്സ്-ഷോറൂം വിലയുള്ള ഈ ടു-ഡോർ ഇലക്‌ട്രിക് കൂപ്പെ ഇന്ത്യയിലെ ഏറ്റവും വിലയുള്ള ഇവിയാണ്. രണ്ട് ഇലക്‌ട്രിക് മോട്ടോറുകളുള്ള 102kWh ബാറ്ററിയാണ് സ്‌പെക്‌ടറിന്‍റെ കരുത്ത്. ഒറ്റ ചാർജിങ്ങിൽ 530km റേഞ്ച് റോള്‍സ് റോയ്‌സ് അവകാശപ്പെടുന്നു. വെറും 34 മിനിറ്റിനുള്ളില്‍ 10 മുതല്‍ 80 ശതമാനം വരെ നിറയ്ക്കാൻ ശേഷിയുള്ള ചാർജ്ജറാണ് സ്പെക്‌ട്രറിന്‍റെ ബാറ്ററി ചാർജ് ചെയ്യുന്നത്. 50kW DC ചാർജറിന് 95 മിനിറ്റിനുള്ളില്‍ ഇതേ നേട്ടം കൈവരിക്കാൻ കഴിയും. 585 ബിഎച്ച്‌പിയുടെ സംയുക്ത പവർ ഔട്ട്‌പുട്ടും 900 എൻഎം ടോർക്കും നൽകുന്ന എൻജിന് വെറും 4.5 സെക്കൻഡിനുള്ളില്‍ 100 കിമി വരെ വേഗം കൈവരിക്കാൻ കഴിയും. ആഡംബരത്തിന്റെ ആർക്കിടെക്ചർ എന്നറിയപ്പെടുന്ന റോള്‍സ് റോയ്‌സിന്‍റെ ഗോസ്റ്റ്, കള്ളിനൻ, ഫാന്റം തുടങ്ങിയ മോഡലുകൾ പോലെ ഓള്‍-അലൂമിനിയം സ്‌പേസ് ഫ്രെയിം പ്ലാറ്റ്‌ഫോമിലാണ് സ്‌പെക്ടർ നിർമ്മിച്ചിരിക്കുന്നത്.…
Discover your dream space at Varapuzha with our ideal property for sale – a sprawling 27 cents of land, just a short 600 meters from NH 66 and a mere 9.2 km from Lulu Mall. This rectangular plot boasts a generous 24m width with main road frontage, making it the perfect canvas for a small, luxurious gated community. Seize this opportunity and dial {Mob} for more details വരാപ്പുഴയിൽ വസ്തു നോക്കുന്നുണ്ടോ? വരാപ്പുഴയിൽ വസ്തു നോക്കുന്നുണ്ടോ? 27 സെന്റ് വസ്തു വരാപ്പുഴയിൽ വാങ്ങാം. വെറും 600 മീറ്ററിൽ എൻഎച്ച് 66. ലുലുമാളിൽ നിന്ന് 9.2 കിമീ. 24 മീറ്റർ മെയിൻ റോഡ് ഫ്രന്റേജുള്ള ദീർഘ ചതുരാകൃതിയിലുള്ള ഭൂമി. പ്ലാൻ അനുസരിച്ച് വിഭജിച്ച പ്ലോട്ടുകൾ. ഗേറ്റഡ്…
ലോകം മുഴുവൻ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോൾ അത് നഷ്ടമാണെന്ന കണക്ക് നിരത്തി വീണ്ടും വൻതോതിൽ ഡീസൽ ബസുകൾ വാങ്ങാൻ കെ.എസ്.ആർ.ടി.സി പദ്ധതി തയ്യാറാക്കുന്നു. 950 ഇ ബസുകൾ കേന്ദ്രത്തിൽ നിന്ന് സൗജന്യമായി ലഭിക്കുമെന്നിരിക്കെ, അതു പോലും നേടിയെടുക്കാൻ ശ്രമിക്കാതെയാണ് ഈ നീക്കം. ഡീസൽ ക്ഷാമം ഉൾപ്പെടെ കെഎസ്ആർടിസി നേരിടുന്ന പ്രതിസന്ധി ആ സ്ഥാപനത്തിന്റെ ഭാവി അനിശ്ചിതാവസ്ഥയിലാക്കിയിരിക്കുന്ന സമയത്താണ് ഇലക്ട്രിക് ബസ്സുകൾ ജനപ്രിയ റൂട്ടുകളിൽ ഓടിച്ച് ലാഭത്തിലേക്ക് തിരികെ വരാൻ തീരുമാനിക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് തിരുവനന്തപുരം നഗരത്തിൽ ആരംഭിച്ച കെ-സ്വിഫ്റ്റ് സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് സർവീസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതിനിടെ കെ.എസ്.ആർ.ടി.സിയുടെ ഇലക്ട്രിക് ബസ് സർവീസ് നഷ്ടത്തിലാണെന്നും, ഇനി ഇത്തരം ബസുകൾ വാങ്ങില്ലെന്നുമുള്ള ഗതാഗത മന്ത്രി മന്ത്രി കെ.ബി.ഗണേശ് കുമാറിന്റെ പരാമർശം ആണിപ്പോൾ വിവാദത്തിലായിരിക്കുന്നത്. ഒരു ഇലക്ട്രിക് ബസ് വാങ്ങുന്ന തുകയ്ക്ക് നാല് ഡീസൽ ബസുകൾ വാങ്ങാമെന്നു മന്ത്രി പറഞ്ഞതിനെ എതിർത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ,നഗരസഭാ മേയർ…
ലോകത്തെ ഏറ്റവും വലിയ നാലാമത്തെ സ്റ്റോക്ക് മാർക്കറ്റ് എന്ന സ്ഥാനം ആദ്യമായി കരസ്ഥമാക്കി ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ്. സ്റ്റോക്ക് മാർക്കറ്റ് മൂല്യനിർണയത്തിൽ ഹോങ് കോങ്ങിനെ മറികടന്നാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. തിങ്കളാഴ്ച മാർക്കറ്റ് റെക്കോർഡ് നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. ഇന്ത്യൻ എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത ഓഹരികളുടെ ആകെ മൂല്യം 4.33 ട്രില്യൺ ഡോളറായി. ഹോങ് കോങ് സ്റ്റോക്ക് മാർക്കറ്റ് ഓഹരികളുടെ ആകെ മൂല്യം 4.29 ട്രില്യൺ ഡോളർ നേട്ടത്തിലാണ് ക്ലോസ് ചെയ്തതെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതാണ് ആഗോള ഇക്വിറ്റി മാർക്കറ്റിൽ ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിന് നാലാം സ്ഥാനം നേടി കൊടുത്തത്. ഡിസംബറിന് ശേഷം ആദ്യമായി സ്റ്റോക്ക് മാർക്കറ്റ് കാപ്പിറ്റലൈസേഷൻ 4 ട്രില്യൺ ഡോളർ മറികടക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിലേക്ക് 1 ബില്യൺ ഡോളറിന്റെ ഓഹരികൾ ഒഴുകിയിരുന്നു. എസ് ആൻഡ് പി ബിഎസ്ഇ സെൻസെക്സ് ഇൻഡക്സിൽ തുടർച്ചയായി എട്ടാമത്തെ വർഷം നേട്ടമുണ്ടാക്കാൻ ഇത് സഹായിച്ചു. …
അയോധ്യയിലെ രാമക്ഷേത്ര സന്ദര്‍ശനത്തിനെത്തുന്നവർക്കു മികച്ച ശുചിത്വ സംവിധാനങ്ങൾ ഒരുക്കുന്നതിൽ മുൻപന്തിയിൽ കേരളത്തിൽ നിന്നുള്ള സ്ഥാപനവും. പ്രതിഷ്ഠ ദിനത്തിനെത്തുന്ന അതിഥികൾക്കും, ചടങ്ങുകൾ പുറത്തു നിന്ന് വീക്ഷിക്കാനെത്തുന്ന ലക്ഷകണക്കിന് ജനങ്ങൾക്കും വേണ്ടി 500-ഓളം ബയോടോയ്‌ലറ്റുകള്‍ ഒരുക്കിയിട്ടുണ്ട്. ഇവ സ്ഥാപിച്ചു സ്ഥാപിച്ചത് ഏറ്റുമാനൂര്‍ ആസ്ഥാനമായ ഇന്ത്യന്‍ സെന്‍ട്രിഫ്യൂജ് എന്‍ജിനീയറിംഗ് സൊലുഷന്‍സ് (ഐസിഎഫ്) ആണ്. സ്വച്ഛ് ഭാരത് മിഷന്റെ പദ്ധതിപ്രകാരമാണ് കമ്പനി അയോധ്യയില്‍ ബയോടോയ്‌ലറ്റുകള്‍ സ്ഥാപിച്ചു നൽകിയത്. 60 ദിവസത്തിനുള്ളിലാണ് ഇവ സ്ഥാപിച്ചു നല്‍കിയത്. ഇവയുടെ 24 മണിക്കൂര്‍ മേല്‍നോട്ടവും അടുത്ത ഒരു വര്‍ഷത്തേയ്ക്കുള്ള മെയിന്റനന്‍സും കമ്പനിയുടെ ഉത്തരവാദിത്തമാണ്. ഏറ്റുമാനൂരിലെ സിഡ്‌കോ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റില്‍ പ്രതിമാസം 300 ബയോടോയ്‌ലറ്റുകള്‍ നിര്‍മിക്കാന്‍ ശേഷിയുണ്ട്. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഇടങ്ങളില്‍ ഒരുക്കുന്ന ശുചിത്വ സംവിധാനങ്ങളാണ് കമ്പനിയുടെ ഉത്പന്നങ്ങൾ. ട്രീറ്റ്‌മെന്റ് സിസ്റ്റങ്ങള്‍, കെമിക്കല്‍ ടോയ്‌ലറ്റുകള്‍, ഹാന്‍ഡ് വാഷ് സ്‌റ്റേഷനുകള്‍, വെള്ളം ആവശ്യമില്ലാത്ത യൂറിനല്‍സ്, ഷവര്‍ ക്യാബിനുകള്‍ എന്നിവയും ഇവർ നിർമിച്ചു വിപണിയിൽ എത്തിക്കുന്നുണ്ട്. ഏറ്റുമാനൂര്‍ പ്ലാന്റിനൊപ്പം മഹാരാഷ്ട്രയിലെ കോലോപ്പൂരിലും ബയോടോയ്‌ലറ്റു…