Author: News Desk
For More Details please visit https://iamnowai.com/
അത്ര ശോഭനമല്ലാത്ത കണക്കുകളാണ് രാജ്യത്തെ ഉല്പാദന, നിർമാണ മേഖലകളിൽ നിന്നും രണ്ടാം സാമ്പത്തിക പാദത്തിൽ ഉയരുന്നത്. ഇന്ത്യയുടെ എട്ട് പ്രധാന അടിസ്ഥാന വ്യവസായ മേഖലകൾ സെപ്റ്റംബറിൽ രേഖപ്പെടുത്തിയത് 8.1 ശതമാനം വളർച്ച മാത്രം. കഴിഞ്ഞ മാസം ഓഗസ്റ്റിലെ ഉയർന്ന നിരക്കായ 12.1 ശതമാനത്തേക്കാൾ കുറവാണിത്.ഒക്ടോബറിലും അതേ സ്ഥിതി തുടരുന്നു എന്നാണ് റിപോർട്ടുകൾ. കാര്യങ്ങൾ ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. ഇന്ത്യയുടെ ഉല്പാദന മേഖലയിലെ ഉത്പന്ന നിർമ്മാണ പ്രവർത്തനങ്ങൾ എട്ട് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 55.5 എന്ന നിലയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. ഒരു മാസം മുമ്പ് S & P ഗ്ലോബൽ പർച്ചേസിംഗ് മാനേജേഴ്‌സ് ഇൻഡക്‌സ് (പിഎംഐ) 57.5 ആയിരുന്നു. ഇന്ത്യയുടെ എട്ട് പ്രധാന മേഖലകൾ സെപ്തംബറിൽ 8.1 ശതമാനം വളർച്ച കൈവരിച്ചതായി കണക്കുകൾ വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഒക്ടോബറിലെ മാനുഫാക്ചറിംഗ് പിഎംഐയിലെ ഇടിവ് നാല് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന വളർച്ച രേഖപ്പെടുത്തിയിരിക്കുന്നത് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യയുടെ IIP വളർച്ച, ഓഗസ്റ്റിൽ 14…
ഇന്ധന വില കുറച്ചു എന്ന പ്രഖ്യാപനവുമായി UAE ഭരണകൂടം. നവംബർ ഒന്ന് മുതൽ പെട്രോൾ ഡീസൽ വില ലിറ്ററിന് 41 ഫിൽസ് വീതം കുറച്ചിരിക്കുകയാണ്. യുഎഇ ഫ്യൂവൽസ് കമ്മിറ്റിയുടേതാണ് തീരുമാനം. നാല് മാസത്തെ തുടർച്ചയായ വില വർദ്ധനവിന് ശേഷമാണ് വിലകുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ മലയാളികൾ അടക്കം പ്രവാസികൾക്കും മാസത്തിൽ ഇന്ധന ചിലവിൽ 150 മുതൽ 200 ദിർഹം വരെ മിച്ചം പിടിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. സാധാരണക്കാർക്ക് ഇത് വലിയ ആശ്വാസമാണെന്ന വിലയിരുത്തലിലാണ് പ്രവാസ സമൂഹം. ദുബായിൽ വിവിധയിനം ഇന്ധനങ്ങളാണ് ലഭിക്കുന്നത്. ഇവയിൽ സൂപ്പർ വേരിയന്റ് 98ന്റെ വില 11.9 ശതമാനം കുറഞ്ഞ് ലിറ്ററിന് 3.03 ദിർഹത്തിൽ എത്തി. സ്‌പെഷ്യൽ 95ന്റെ വില 12.3 ശതമാനം കുറഞ്ഞ് ലിറ്ററിന് 2.92 ദിർഹം, ഇ പ്ളസ് വില 12.57 ശതമാനം കുറഞ്ഞ് ലിറ്ററിന് 2.85 ദിർഹം എന്നിങ്ങനെയുമാണ് ലഭിക്കുക. ഡീസൽ വില 15 ഫിൽസ് കുറഞ്ഞ് ലിറ്ററിന് 3.42 ദിർഹമാണ് വില. 2015 ഓഗസ്റ്റിൽ…
വര്‍ഷം 2006… അണുകുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള കുഞ്ഞന്‍ കാറുകള്‍ അഥവാ നാനോ കാറുകൾ! ടാറ്റ കണ്ട ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്ന്. നാനോ കാറുകള്‍ നിര്‍മിക്കാന്‍ ടാറ്റ പശ്ചിമ ബംഗാളിലെ സിംഗൂരിലേക്ക് പോയി. ടാറ്റയ്ക്ക് കാര്‍ നിര്‍മിക്കാന്‍ പശ്ചിമ ബംഗാളിലെ ഇടത് മുന്നണി സര്‍ക്കാര്‍ 1,000 ഏക്കറോളം ഭൂമിയാണ് അനുവദിച്ചത്. കര്‍ഷകരില്‍ നിന്ന് സര്‍ക്കാര്‍ കൃഷി ഭൂമി തട്ടിയെടുക്കുകയാണെന്ന് ആരോപിച്ച് മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ടാറ്റയ്ക്കും സര്‍ക്കാരിനുമെതിരേ തുറന്ന യുദ്ധം പ്രഖ്യാപിച്ചു. പതിറ്റാണ്ടുകളാണ് സിംഗൂരില്‍ ടാറ്റയും മമതയും എതിര്‍ചേരിയില്‍ നിന്നത്. ഇരുപക്ഷത്തും നഷ്ടമുണ്ടായി. ആ യുദ്ധം കഴിഞ്ഞ ദിവസത്തെ ആര്‍ബിട്രേഷണല്‍ ട്രിബ്യൂണലിന്റെ വിധിയോടെയാണ് അവസാനിച്ചത്. 765.78 കോടി രൂപയാണ് മമത സര്‍ക്കാര്‍ ടാറ്റയ്ക്ക് നഷ്ടപരിഹാരം നല്‍കേണ്ടത്. സിംഗൂരിലേക്ക് ടാറ്റജോലിയും വ്യവസായവത്കരണവും! 2006ല്‍ പശ്ചിമബംഗാളില്‍ ഇടതുമുന്നണിക്ക് ഭരണം നേടികൊടുത്തത് ഈ രണ്ടു തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായിരുന്നു. ആ വര്‍ഷം മേയില്‍ അന്നത്തെ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ നാനോ കാര്‍ നിര്‍മാണശാല പണിയാന്‍ ടാറ്റയ്ക്ക്…
ഇന്ത്യയില്‍ ഐഫോണ്‍ (iPhone) നിര്‍മാണം അടുത്ത വര്‍ഷത്തോടെ ആരംഭിക്കും. ഇന്ത്യയിലെ ആപ്പിളിന്റെ (Apple) കോണ്‍ട്രാക്ട് മാനുഫാക്ചര്‍മാര്‍ വഴി അടുത്ത വര്‍ഷം പകുതിയോടെ ഐ ഫോണ്‍ നിര്‍മാണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഐഫോൺ 17 ആയിരിക്കും ഇന്ത്യയിൽ നിർമിക്കുക. ചൈനയ്ക്ക് പുറത്ത് ആദ്യമായിട്ടാണ് ആപ്പിള്‍ ഐഫോണ്‍ നിര്‍മാണം തുടങ്ങുന്നതെന്ന് കമ്പനി വൃത്തങ്ങള്‍ പറയുന്നു. ഐഫോണ്‍ നിര്‍മിക്കാന്‍ ടാറ്റയുംകഴിഞ്ഞ ദിവസമാണ് ടാറ്റ ഗ്രൂപ്പ് ആപ്പിളിന്റെ കോണ്‍ട്രാക്ട് മാനുഫാക്ചറായത്. ഇന്ത്യയിലെ ആപ്പിളിന്റെ വിതരണക്കാരായ വിസ്‌ട്രോണിന്റെ (Wistron) കര്‍ണാടകയിലെ കമ്പനി വാങ്ങിയാണ് ടാറ്റ ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മിക്കാന്‍ പോകുന്നത്. ഫോക്‌സ്‌കോണ്‍ (Foxconn), പെഗാട്രോണ്‍ (Pegatron) എന്നിവരും ആപ്പിളിന്റെ വിതരണക്കാരാണ്. ടാറ്റയടക്കമുള്ള വിതരണക്കാര്‍ അടുത്ത വര്‍ഷം തുടക്കത്തില്‍ തന്നെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണ് വിവരം. ഐഫോണിന്റെ അസംബ്ലർമാരായിരിക്കും ടാറ്റ. ഇന്ത്യയിൽ സ്ഥാനമുറപ്പിക്കാൻചൈനയില്‍ ഫോക്‌സ് കോണിന്റെ രണ്ട് ഫാക്ടറികളിലെ ഐഫോണ്‍ നിര്‍മാണം കുറച്ചു കൊണ്ടുവരാന്‍ ആപ്പിള്‍ ഉദ്ദേശിക്കുന്നുണ്ട്. ഫോക്‌സ്‌കോണിന്റെ ഷെങ്ഷൂവിലെ ഫാക്ടറിയിലെ നിര്‍മാണം 35-45%, തായ് യുവാനിലെ നിര്‍മാണം 75-85% വരെയും കുറയ്ക്കാനാണ്…
ഒരു തെരുവിന്റെ കഥ പറഞ്ഞ കോഴിക്കോടിന് സാഹിത്യ നഗര പദവി നല്‍കി യുനസ്‌കോ. ഈ പദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരമാണ് കോഴിക്കോട്. കോഴിക്കോടിന്റെ സാഹിത്യ പൈതൃകം കണക്കിലെടുത്താണ് യുനസ്‌കോയുടെ അംഗീകാരം. കേരളപ്പിറവി ദിനത്തില്‍ പിറന്നാള്‍ സമ്മാനമായിട്ടാണ് കോഴിക്കോടിന് സാഹിത്യ പദവി ലഭിച്ച വാര്‍ത്തയെത്തുന്നത്. സര്‍ഗാത്മകത വിളിച്ചോതുന്ന ലോകത്തെ 55 നഗരങ്ങളിലൊന്നായി കോഴിക്കോടും ഇനിയുണ്ടാകും. സാഹിത്യ വിനോദസഞ്ചാരത്തിനുള്ള വാതില്‍ജീവനുറ്റുന്ന കഥകള്‍ പിറന്ന, കഥാകാരന്മാരെ ക്ഷണിച്ചു താമസിപ്പിച്ച നഗരമാണ് കോഴിക്കോട്. നഗരത്തിന്റെ സാഹിത്യ പൈതൃകവും സാഹിത്യോത്സവങ്ങള്‍, വായനാശാലകള്‍, പ്രസാധകര്‍ തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് കോഴിക്കോടിനെ സാഹിത്യനഗരമായി യുനസ്‌കോ തിരഞ്ഞെടുത്ത്. യുനസ്‌കോയുടെ പദവി ലഭിക്കാന്‍ കോഴിക്കോട് നേരത്തെ ശ്രമം തുടങ്ങിയിരുന്നു. യുനസ്‌കോയുടെ സാഹിത്യ നഗരം പദവി കോഴിക്കോടിന് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമാണെന്നും അഭിമാന നിമിഷമെന്നും കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ് പറഞ്ഞു. സാഹിത്യരംഗത്തും മാധ്യമ രംഗത്തും കൈവരിച്ച നേട്ടമാണിത്. കേരള സാഹിത്യോത്സവം മുതല്‍ കലാസാംസ്‌കാരിക മേഖലയുമായി ബന്ധപ്പെട്ട് നിരവധി സംഗമങ്ങള്‍ക്ക് കോഴിക്കോട് വേദിയാകാറുണ്ട്.അംഗീകാരം ലഭിച്ചതോടെ…
ഇന്ത്യൻ സിനിമയുടെ ഡോൺ, കിങ് ഖാന് 58ാം പിറന്നാൾ. ഇടത്തരം കുടുംബത്തിൽ ജനിച്ചു വളർന്ന് ഷാരൂഖ് ഖാൻ ലോക സിനിമാ ആസ്വാദകരുടെ മനസിലേക്ക് നുണക്കിഴി ചിരിയുമായി ഓടിക്കയറിയത് ഏതൊരു ഫാസ്റ്റ് നമ്പറിനേക്കാളും വേഗത്തിൽ. സിനിമയിൽ വൻ വിജയങ്ങൾക്കൊപ്പം വൻ പരാജയങ്ങളും ഷാരൂഖ് ഏറ്റുവാങ്ങിയിട്ടുണ്ട്. എസ്ആർകെ യുഗം അവസാനിച്ചെന്ന് പോലും കരുതിയിരുന്ന നാളുകൾ, സിനിമയിൽ നിന്ന് വിട്ടു നിന്ന ദിനങ്ങൾ.പക്ഷേ ഷാരൂഖ് എപ്പോഴും മടങ്ങി വരാൻ വഴി കണ്ടെത്തി. അതും ആരും കൊതിക്കുന്ന വിജയങ്ങളുമായി. പരാജയങ്ങളിൽ പിൻമാറാതെ വീണ്ടും മടങ്ങി വരവിനുള്ള ഊർജം കണ്ടെത്തുന്ന അതേ വഴക്കമാണ് ഷാരൂഖ് ഖാനെ സംരംഭകനാക്കിയതും.മടങ്ങി വരവ് ഗംഭീരമാക്കി പത്താനും ജവാനുംസിനിമയിൽ മാത്രമല്ല സംരംഭങ്ങളിലും ഷാരൂഖ് കിങ് തന്നെയാണ്. ലോകത്തെ ധനികരായ സെലിബ്രറ്റിയായി ഷാരൂഖിനെ മാറ്റിയത് ഈ സംരംഭകത്വം കൂടിയാണ്. സെലിബ്രറ്റി നെറ്റ് വെർത്തിന്റെ 2020ലെ കണക്കനുസരിച്ച് ഷാരൂഖിന്റെ ആസ്തി 5000 കോടിക്ക് മുകളിലാണ്. ആസ്തിയുടെ കാര്യത്തിൽ ടോം ക്രൂയിസും ജോർജ് ക്ലൂണിയും എല്ലാം ഷാരൂഖിന് പിന്നിലാണ്.…
2022 ൽ രാജ്യത്ത് നൂറ് കോടിയിലധികം രൂപ ശമ്പളം വാങ്ങുന്നവരുടെ എണ്ണം ഇരട്ടിയായി വർധിച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങളായി നികുതി റിട്ടേൺ ഫയൽ ചെയ്യുന്നവരുടെ എണ്ണവും കുത്തനെ വർധിച്ചിട്ടുണ്ട്. 2023-24 അസസ്സ്മെന്റ് വർഷത്തിലെ നികുതി ദായകരുടെ എണ്ണം 7.5 കോടിയോളമാണ് എന്ന് ആദായ നികുതി വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു . അസസ്സ്മെന്റ് വർഷം 2020-21 കാലയളവിൽ രാജ്യത്ത് 100 കോടിയിലധികം ശമ്പളം വാങ്ങിയവർ എട്ട് പേരായിരുന്നു. ഇത് അസസ്സ്മെന്റ് വർഷം 2021-22 കാലയളവിൽ 16 പേരായി ഇരട്ടിച്ചു എന്നാണ് ആദായ നികുതി വകുപ്പിന്റെ രേഖകളിൽ കാണിക്കുന്നത്. അസസ്സ്മെന്റ് വർഷം 2021-22 കാലയളവിൽ 100 കോടിയിലധികം ശമ്പളം വാങ്ങിയവരുടെ മൊത്തം വരുമാനം 2,569 കോടി രൂപയാണ്. ഇവരുടെ ശരാശരി വരുമാനം 160.57 കോടി രൂപ വീതമാണെന്നും ആദായ നികുതി വകുപ്പിന്റെ രേഖകളിൽ നിന്നും വ്യക്തമാക്കുന്നു. എന്നാൽ 2019-20 കാലയളവിൽ 20 പേരാണ് 100 കോടിയിലധികം രൂപ ഉയർന്ന ശമ്പള ഇനത്തിലുള്ള വരുമാനമായി…
റിലയൻസ് ഡയറക്ടർ ഇഷ അംബാനിയുടെ ആദ്യത്തെ സ്വതന്ത്ര സംരംഭം, ഇന്ത്യയിലെ ഏറ്റവും മികച്ചതെന്നവകാശപ്പെടുന്ന ജിയോ വേൾഡ് പ്ലാസ യാഥാർഥ്യമായി.ആഗോള നിലവാരമുള്ള ഷോപ്പിംഗ്, വിനോദ അനുഭവങ്ങൾക്കായുള്ള ഇമേഴ്‌സീവ് റീട്ടെയിൽ ഡെസ്റ്റിനേഷൻ-ജിയോ വേൾഡ് പ്ലാസ- മുംബൈയിൽ തുറന്നു നൽകി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. മുംബൈയുടെ ഹൃദയഭാഗത്തുള്ള ബികെസിയിൽ സ്ഥിതി ചെയ്യുന്ന ജിയോ വേൾഡ് പ്ലാസ (JWP) നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ, ജിയോ വേൾഡ് കൺവെൻഷൻ സെന്റർ, ജിയോ വേൾഡ് ഗാർഡൻ എന്നിവക്കൊപ്പമാണ്.റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഡയറക്ടർ ഇഷ എം അംബാനിയുടെ നേതൃത്വത്തിലാണ് പ്ലാസയുടെ രൂപകൽപ്പനയും, പ്രവർത്തനവും. ചില്ലറ വിൽപ്പന, വിനോദം, ഡൈനിംഗ് എന്നിവയ്‌ക്കുള്ള ഒരു പ്രത്യേക കേന്ദ്രമായാണ് പ്ലാസ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. 7,50,000 ചതുരശ്ര അടി വിസ്തൃതിയിൽ നാല് ലെവലുകൾ ആയി വ്യാപിച്ചുകിടക്കുന്ന ഈ റീട്ടെയിൽ മിക്‌സ് 66 ആഡംബര ബ്രാൻഡുകളുടെ ശ്രദ്ധേയമായ കേന്ദ്രമാക്കും. ബാലൻസിയാഗ, ജോർജിയോ അർമാനി കഫേ, പോട്ടറി ബാൺ കിഡ്‌സ്, സാംസങ് എക്സ്പീരിയൻസ് സെന്റർ, EL&N കഫേ,…
സ്‌കേറി ഫാസ്റ്റ് ഇവന്റിൽ ആപ്പിൾ ആരാധകർക്ക് ഉത്സവകാലം. എം3 ചിപ്പിൽ ആരും പ്രതീക്ഷിക്കാത്ത മാക്ക് ബുക്ക് മോഡലുകളാണ് ആപ്പിൾ അവതരിപ്പിച്ചിരിക്കുന്നത്. 22 മണിക്കൂർ ബാറ്ററി ലൈഫ്, ലിക്വിഡ് റെറ്റിന, എക്‌സ്.ഡി.ആർ ഡിസ്‌പ്ലേ തുടങ്ങി മികച്ച ഫീച്ചറുകളാണ് മാക് ബുക്ക് പ്രോ കംപ്യൂട്ടറുകളിൽ ആപ്പിൾ സന്നിവേശിപ്പിച്ചത്. എം3, എം3 പ്രോ, എം3 മാക്‌സ് ചിപ്പുകളുടെ മികച്ച പ്രവർത്തന ക്ഷമതയാണ് ആപ്പിൾ വാഗ്ദാനം ചെയ്യുന്നത്. വെള്ളി, സ്‌പേസ് ബ്ലാക്ക് നിറങ്ങളിൽ മൂന്ന് മോഡലുകളും ലഭിക്കും. ഈ ഫീച്ചറുകൾ ആദ്യംഅടുത്തതലമുറാ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ആപ്പിൾ പുതിയ മാക്ബുക്ക് പ്രോ നിർമിച്ചിരിക്കുന്നത്.എം3 ചിപ്പ് കുടുംബത്തിൽ നിന്ന് എം3, എം3 പ്രോ, എം3 മാക്‌സ് ചിപ്പുകളുമായാണ് ആപ്പിൾ മാക്ബുക്ക് പ്രോ മോഡലുകളെ അവതരിപ്പിക്കുന്നത്. 3-നാനോമീറ്റർ ആർക്കിടെക്ച്ചറിലാണ് പ്രോസസിന്റെ നിർമാണം. ജിപിയു ഉപഭോഗം ഫലപ്രദമാക്കാൻ ആവശ്യത്തിന് മാത്രമേ മെമ്മറി നീക്കിവെക്കുന്നുള്ളൂ. 128 ജിബി റാമാണ് ഉള്ളത്. ആപ്പിൾ ആദ്യമായാണ് ഇത്രയധികം റാമുള്ള ലാപ് ടോപ്പ് വിപണിയിലിറക്കുന്നത്. എം3 ചിപ്പിൽ…