Author: News Desk

കേരളത്തിന്‍റെ ഉത്പന്നങ്ങള്‍ക്ക് ആഗോള വിപണിയും, ഒപ്പം അവയുടെ കയറ്റുമതി പ്രോത്സാഹനവും ലക്ഷ്യമിട്ട് സമഗ്ര എക്സ്പോര്‍ട്ട് പ്രൊമോഷന്‍ പോളിസി (EPP) നടപ്പാക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന വ്യവസായ വകുപ്പ്. കയറ്റുമതി ശേഷി, വിപണി വൈവിധ്യവല്‍ക്കരണം, സാമ്പത്തിക പ്രോത്സാഹനങ്ങള്‍ എന്നിവ വര്‍ധിപ്പിക്കുന്നതിലൂടെ സംസ്ഥാനത്തിന് അനുകൂലമായ വ്യാവസായികാന്തരീക്ഷം സൃഷ്ടിക്കാനാണ് EPP ക്കായി ഒരുക്കുന്ന കരട് നയം ശ്രമിക്കുന്നത്. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍ (KSIDC) വഴിയാണ് EPP നടപ്പാക്കുന്നത്. കേരളത്തിന്റെ ഉത്പന്നങ്ങൾക്ക് എത്തരത്തിലുള്ള പ്രോത്സാഹനമാണ് നല്കേണ്ടതെന്ന ആശയങ്ങളും, നിർദേശങ്ങളും ശേഖരിച്ച ശേഷം കരട് നയം അംഗീകാരത്തിനായി സര്‍ക്കാരിന് സമര്‍പ്പിക്കും. 2024 ജനുവരിയോടെ നയം വിജ്ഞാപനം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.കേരളത്തിന്റെ തനത് ഉത്പന്നങ്ങൾക്ക് കയറ്റുമതി സാധ്യതസുഗന്ധവ്യഞ്ജനങ്ങള്‍, സമുദ്രോത്പന്നങ്ങള്‍, തേയില, ആയുര്‍വേദം, ആരോഗ്യ സംരക്ഷണ ഉത്പന്നങ്ങള്‍, ടൂറിസം, ഐടി സേവനങ്ങള്‍ തുടങ്ങിയ ഉത്പന്നങ്ങളിലൂടെ കേരളത്തിന്‍റെ കയറ്റുമതി സാധ്യത ഇതിനോടകം വ്യക്തമായതാണ്. ഇതിനു പുറമേ മറ്റ് മേഖലകളിലെ കൂടുതല്‍ ചരക്ക്, സേവന, മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ കയറ്റുമതി സാധ്യത കൂടി പ്രയോജനപ്പെടുത്താനാണ് നയം…

Read More

വരുന്നൂ ദുബായിൽ വേൾഡ് സിറ്റീസ് കൾച്ചർ (World Cities Culture) ഉച്ചകോടി. 2024 ഒക്ടോബർ 29 മുതൽ നവംബർ 1 വരെ നടക്കുന്ന വേൾഡ് സിറ്റീസ് കൾച്ചർ ഉച്ചകോടിക്ക് ദുബായി വേദിയാകും. ഈ ഉച്ചക്കോടിക്ക് ആദ്യമായാണ് ദുബായ് വേദിയാകുന്നത്. ലോകനഗരങ്ങൾ പങ്കെടുക്കുന്ന ഉച്ചകോടിയിൽ സുസ്ഥിര നഗര വികസനം, സംസ്‌കാരത്തിന്റെ പ്രാധാന്യം തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും. ദുബായിയെ ആഗോള സംസ്‌കാരത്തിന്റെ കേന്ദ്രമാക്കാനുള്ള ഭരണാധികാരി ഷെയ്ഖ് മൊഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ ദീർഘവീക്ഷണമാണ് ഉച്ചകോടിയെന്ന് രാജ്ഞിയും ദുബായി കൾച്ചർ ചെയർപേഴ്‌സണുമായ ഷെയ്ക്ക ലത്തീഫ ബിൻ മൊഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. ആദ്യം ലണ്ടനിൽമൂന്ന് ദിവസമായി നടക്കുന്ന ഉച്ചക്കോടിയുടെ ആപ്ത വാക്യം ‘സംസ്‌കാരങ്ങളുടെ പങ്കാളിത്തതോടെ നഗരവികസനം നടത്തുക, സുസ്ഥിരവികസനത്തിന് അടിത്തറ പാകുക’ എന്നാണ്. വിഭിന്ന സംസ്‌കാരങ്ങളുടെ പ്രാധാന്യത്തിൽ ഊന്നിയാണ് ലോകത്തെ പ്രധാനപ്പെട്ട നഗരങ്ങളെ പങ്കെടുപ്പിച്ച് ഉച്ചകോടി സംഘടിപ്പിക്കുന്നത്. 2012ൽ ലണ്ടനിലെ മേയറാണ് ഇത്തരമൊരു ആശയം ആദ്യമായി അവതരിപ്പിച്ചത്. ആറു…

Read More

വനിതകള്‍ക്കായി ആസ്‌പെയര്‍ ആന്‍ഡ് അച്ചീവ് ഗ്ലോബല്‍ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം അവതരിപ്പിച്ച് സഫീന്‍ (Zafin). ശാസ്ത്രം, എന്‍ജിനിയറിംഗ്, ടെക്‌നോളജി, ഗണിതം (STEM) എന്നിവയില്‍ അഭിരുചിയുള്ള വിദ്യാര്‍ഥികളായ വനിതകള്‍ക്ക് വേണ്ടിയാണ് സ്‌കോളര്‍ഷിപ്പ്. ബാങ്കിംഗ് ടെക്‌നോളജി കമ്പനിയായ സഫീന്‍ നാല് ലക്ഷം രൂപയാണ് സ്‌കോളര്‍ഷിപ്പ് തുകയായി നൽകുന്നത്. എന്‍ട്രപ്രണര്‍മാര്‍, ഇന്നോവേറ്റര്‍മാര്‍ തുടങ്ങിയവരെ പ്രോത്സാഹിപ്പിക്കുകയാണ് സ്‌കോളര്‍ഷിപ്പിലൂടെ ലക്ഷ്യം വെക്കുന്നത്. ഇന്ത്യ, അമേരിക്ക, ഏഷ്യ-പസഫിക് രാജ്യങ്ങള്‍, മിഡില്‍ ഈസ്റ്റ്-യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന നാല് വനിതകള്‍ക്കാണ് സ്‌കോളര്‍ഷിപ്പിനുള്ള അവസരം. ആർക്കൊക്കെ അപേക്ഷിക്കാംഎഐ, ഓട്ടോമേഷന്‍, ബയോമെട്രിക്‌സ്, കംപ്യൂട്ടര്‍ എന്‍ജിനിയറിംഗ്, കംപ്യൂട്ടര്‍ ഫോറന്‍സിക് സയന്‍സ്, കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ്, കംപ്യൂട്ടര്‍ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി, കെമിക്കല്‍ എന്‍ജിനിയറിംഗ്, ഡാറ്റാ അനലിറ്റിക്‌സ്, ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ്, ജിയോസ്‌പെഷ്യല്‍ സയന്‍സ്, ഇന്‍ഫോര്‍മേഷന്‍ സയന്‍സ്, ക്വാണ്ടം കംപ്യൂട്ടിംഗ്, നെറ്റ് വര്‍ക്ക് എന്‍ജിനിയറിംഗ്, ഫിസിക്‌സ്, റോബോട്ടിക്‌സ് എന്‍ജിനിയറിംഗ്, സ്റ്റാറ്റിക്‌സ്, ടെലി കമ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ് തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. സ്‌കോളര്‍ഷിപ്പ് നേടുന്നവര്‍ക്ക് വിദ്യാഭ്യാസ പിന്തുണ നല്‍കുന്നതിനൊപ്പം സഫിനില്‍ ഇന്റേണ്‍ഷിപ്പിനുള്ള അവസരവും…

Read More

2023 അവസാനിക്കുമ്പോൾ ആപ്പിളിന്റെ (Apple) ഇന്ത്യയിലെ വാർഷിക വരുമാനം 83,000 കോടിയെത്തുമെന്ന് റിപ്പോർട്ട്. വിൽപ്പനയിൽ 47.8% വളർച്ചയുണ്ടാക്കാൻ ഈ വർഷം ആപ്പിളിന് സാധിച്ചിരുന്നു. ഇന്ത്യയിൽ നിന്നുള്ള വരുമാനത്തിന്റെ വലിയൊരു പങ്ക് വിൽപ്പന ഇനത്തിൽ നിന്നാണ് ലഭിച്ചത്. 49,321 കോടി രൂപയാണ് ഈ ഇനത്തിൽ മാത്രമായി ലഭിച്ചത്. രാജ്യത്ത് ഐഫോൺ ഉപഭോഗം വർധിച്ചതാണ് വിൽപ്പനയിലും പ്രതിഫലിച്ചത്. ഇന്ത്യൻ വിപണിയിൽ ആപ്പിളിന്റെ നില കൂടുതൽ മെച്ചപ്പെടുത്തണമെങ്കിൽ ആപ്പിൾ ഫോണുകളുടെ വില കുറയ്ക്കാൻ തയ്യാറാകണമെന്നാണ് വിദഗ്ധർ പറയുന്നത്. കുതിച്ച് ആപ്പിൾ, സാംസങ് മുന്നിൽ തന്നെആദ്യ ആറുമാസത്തിൽ തന്നെ സ്മാർട്ട് ഫോൺ വരുമാനത്തിൽ ആപ്പിൾ മുൻപന്തയിൽ എത്തിയിരുന്നു. രണ്ട് മാസം നീണ്ട ഉത്സവ സീസൺ കൂടിയായപ്പോൾ ആപ്പിളിന്റെ വരുമാനം കുതിച്ചുയർന്നു. അധികം വൈകാതെ സ്മാർട്ട് ഫോൺ വരുമാനത്തിൽ ആപ്പിൾ, സാംസങ്ങിനെ കടത്തി വെട്ടുമെന്നാണ് വിദഗ്ധർ കരുതുന്നത്. കഴിഞ്ഞ വർഷം 6.5 മില്യൺ ഐഫോൺ (iPhone) യൂണിറ്റുകൾ ആപ്പിൾ കയറ്റുമതി ചെയ്തിരുന്നു. ഈ വർഷം 9 മില്യൺ ഐഫോണുകളെങ്കിലും…

Read More

ഇന്ത്യൻ യുവത ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യാൻ തയ്യാറാകണമെന്ന ഇൻഫോസിസ് സ്ഥാപകൻ എൻആർ നാരായണ മൂർത്തിയുടെ പ്രസ്താവന നെറ്റിസൺസിനെ രണ്ട് തട്ടിലാക്കിയിരിക്കുകയാണ്. രാജ്യത്തിന്റെ വികസനത്തിന് വേണ്ടി കൂടുതൽ സമയം ജോലി ചെയ്യാൻ യുവത തയ്യാറാകണമെന്നാണ് നാരായണ മൂർത്തിയെ അനുകൂലിക്കുന്നവരുടെ വാദം. നിലവിലെ സാഹചര്യത്തിൽ ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്താലേ മറ്റു രാജ്യങ്ങളുമായി മത്സരിക്കാൻ സാധിക്കുകയുള്ളൂ എന്നു വാദിക്കുന്നവരുമുണ്ട്. 70 മണിക്കൂർ ജോലി അടിമ പണിയാണെന്നും വികസിത രാജ്യങ്ങളെ പോലെ വർക്ക്-ലൈഫ് ബാലൻസിന് കൂടുതൽ പ്രാധാന്യം കൊടുക്കണമെന്ന് വാദിക്കുന്നവരുമുണ്ട്. അനുഭവത്തിൽ നിന്ന് പറഞ്ഞത് നാരായണ മൂർത്തിയുടെ പ്രസ്താവനയെ അനുകൂലിച്ച് കൊണ്ട് രംഗത്തെത്തിയ പ്രമുഖരിൽ ഒല (Ola) സഹസ്ഥാപകൻ ഭവിഷ് അഗർവാൾ,ഇൻഫോസിസ് ബോർഡ് മുൻ അംഗം മോഹൻദാസ് പൈ, ജെഎസ്ഡബ്ല്യൂ ഗ്രൂപ്പ് ചെയർമാൻ സജ്ജൻ ജിൻഡാൽ തുടങ്ങിയവർ നാരായണ മൂർത്തിയെ പിന്തുണച്ചിരുന്നു. ഇപ്പോഴിതാ ഭാര്യയും എഴുത്തുകാരിയുമായ സുധാ മൂർത്തിയും നാരായണ മൂർത്തിയെ പിന്തുണച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. നാരായണ മൂർത്തി ആഴ്ചയിൽ…

Read More

81.5 കോടി ഇന്ത്യക്കാരുടെ ആധാർ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. 81.5 കോടി ഇന്ത്യക്കാർ ആധാറിൽ നൽകിയ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപ്പനയ്ക്കെന്ന് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ സെക്യൂരിറ്റി സ്ഥാപനമായ റീസ്‌ക്യൂരിറ്റിയെ (Resecurity) ഉദ്ധരിച്ച് കൊണ്ട് ബിസിനസ് സ്റ്റാൻഡേർഡാണ് (Business Standard) റിപ്പോർട്ട് ചെയ്തത്. ചോർന്നത് എവിടെ നിന്ന്റിപ്പോർട്ട് അനുസരിച്ച് വ്യക്തികളുടെ പേര്, ഫോൺ നമ്പർ, വിലാസം, ആധാർ, പാസ്‌പോർട്ട് വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് സൂക്ഷിച്ച വിവരങ്ങളാണ് ചോർന്നതെന്നാണ് സംശയിക്കുന്നത്. ഇതിന് മുമ്പ് കോവിഡ് വാക്‌സിനേഷനു വേണ്ടി കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്തവരുടെ വിവരങ്ങൾ ഇത്തരത്തിൽ ചോർന്നിരുന്നു. ജനുവരിയിലാണ് കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യാൻ വ്യക്തികൾ നൽകിയ സ്വകാര്യ വിവരങ്ങൾ ടെലിഗ്രാമിൽ ലഭ്യമാണെന്ന വിവരം പുറത്തായത്. സംഭവം നടന്ന് അധികം വൈകാതെയാണ് ഇപ്പോൾ ആധാർ വിവരങ്ങൾ ചോർന്ന റിപ്പോർട്ട് പുറത്തു വരുന്നത്. ഒക്ടോബർ 9നാണ് pwn0001 എന്ന പേരിൽ 8.15…

Read More

യുപിഐ (UPI) ഫീച്ചറുള്ള ക്ലാസിക്ക് ഫോണുമായി നോക്കിയ (Nokia). 999 രൂപ വിലയുള്ള നോക്കിയ 105 ക്ലാസിക് ( Nokia 105 Classic) വ്യാഴാഴ്ചയാണ് ഇന്ത്യൻ വിപണിയിലെത്തുന്നത്. ഒരു വർഷത്തെ റീപ്ലെയിസ്‌മെന്റ് ഗ്യാരൻഡിയും Nokia ഉറപ്പ് തരുന്നു. ഹെഡ്സെറ്റില്ലാതെ റേഡിയോ കേൾക്കാം നോക്കിയയുടെ നിർമാതാക്കളായ എച്ച്എംഡി ഗ്ലോബൽ (HMD Global), ചാർജറുള്ളതും ഇല്ലാത്തതുമായ രണ്ട് തരം ഫോണുകളെയാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. ഒരു സിം കാർഡ് ഉപയോഗിക്കാൻ പറ്റുന്നതും ഇരട്ട സിം കാർഡുകൾ ഉപയോഗിക്കാൻ പറ്റുന്നതുമായ ക്ലാസിക് ഫോണുകളാണ് ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് മുന്നിലെത്തുക. നീലയും ചാര നിറത്തിലുമുള്ള രണ്ട് കളർ വേരിയന്റുകളിലാണ് ക്ലാസിക് 105 ലഭിക്കുക. ഇൻ-ബിൽട്ട് UPI ആപ്ലിക്കേഷനുള്ള ക്ലാസിക് 105 കണക്ടിവിറ്റി ഫീച്ചറുകളുടെ കാര്യത്തിലും ഒരു പടി മുന്നിലാണ്. ഹെഡ് സെറ്റില്ലാതെ കേൾക്കാൻ പറ്റുന്ന വയർലെസ് എഫ്എം റേഡിയോ ഫോണിന്റെ പ്രത്യേകതയാണ്. കൂടുതൽ ബാറ്ററി ലൈഫ് ലഭിക്കാനായി 800 mAh ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. HMD Global, the Finnish manufacturer behind…

Read More

പ്രതീക്ഷിച്ചത്ര പ്രചാരം അങ്ങ് കിട്ടുന്നില്ല. അതോടെ ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ കറൻസി e-RUPI കൂടുതൽ ജനപ്രിയമാക്കി അവതരിപ്പിക്കാനൊരുങ്ങുകയാണ് റിസർവ് ബാങ്ക്. ഇനി മുതൽ UPI ഇന്റർ ഫെയ്‌സിൽ ഇ-റുപ്പിയും ഇടം പിടിക്കും.റിസർവ് ബാങ്കിന്റെ ഡിജിറ്റൽ നാണയമായ ഇ – റുപ്പി ജനപ്രിയമാക്കുന്നതിന് ആകർഷകമായ ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ വാണിജ്യ ബാങ്കുകൾ പദ്ധതി തയ്യാറാക്കുന്നു. e-RUPI ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്ന ഉപഭോക്താക്കൾക്ക് വിവിധ ഇളവുകൾ ലഭ്യമാക്കാനാണ് ബാങ്കുകൾക്ക് റിസർവ് ബാങ്ക് നിർദേശം നൽകിയിട്ടുള്ളത്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് നൽകുന്ന പോലുള്ള കാഷ് ബാക്ക് ഓഫറുകൾ, പോയിന്റുകൾ എന്നിവ ഇ – റുപ്പി ഉപയോഗിക്കുന്നവർക്കും ലഭിക്കും. കഴിഞ്ഞ വർഷം ഡിസംബറിൽ ഇ – റുപ്പിയുടെ ഉപയോഗം കൂടുതൽ വ്യാപകമാക്കാൻ ലക്ഷ്യമിട്ട് പൈലറ്റ് പദ്ധതിക്ക് തുടക്കമിട്ടിരുന്നു. ഒരു വർഷത്തിനുള്ളിൽ പ്രതിദിനം പത്ത് ലക്ഷം ഇടപാടുകൾ യാഥാർത്ഥ്യമാക്കാനാണ് കേന്ദ്ര ബാങ്ക് ലക്ഷ്യമിട്ടത്. എന്നാൽ നിലവിൽ പ്രതിദിനം 25000 ഇടപാടുകൾ കൈവരിക്കാൻ പോലും കഴിയാത്തതിനാലാണ് പുതിയ വിപണന…

Read More

രാജ്യത്ത് സവാള വില ഇരട്ടിയായി. ഇതിന്റെ ചുവടു പിടിച്ചു മറ്റു അവശ്യസാധനങ്ങളുടെ വിലയും രാജ്യത്തു വർധിച്ചു തുടങ്ങിയതോടെ റിസർവ് ബാങ്ക് ആശങ്കയിലാണ്. ഭക്ഷ്യ സാധനങ്ങളുടെ വില വീണ്ടും കുതിച്ചുയരുന്നതും ക്രൂഡോയിൽ വിപണിയിലെ അധിക സമ്മർദ്ദവും കണക്കിലെടുത്ത് നാണയപ്പെരുപ്പം നിയന്ത്രിക്കാൻ റിസർവ് ബാങ്ക് ബദൽ മാർഗങ്ങൾ ആലോചിക്കുന്നു. വിപണിയിൽ പണ ലഭ്യത ഗണ്യമായി കൂടിയാൽ ഉപഭോഗം കുത്തനെ ഇടിയാനും, ഇതിൽ അടിയന്തിര നടപടിയെടുത്തില്ലെങ്കിൽ സാമ്പത്തിക രംഗം അതിരൂക്ഷമായ മാന്ദ്യത്തിലേക്ക് മൂക്കുകുത്താനും സാധ്യതയുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലം ഉത്പാദനത്തിൽ കനത്ത ഇടിവ് ഉണ്ടായതോടെ രാജ്യത്തെ ഭക്ഷ്യ ഉത്പന്നങ്ങളുടെ വില കുതിച്ചുയരുന്നതാണ് റിസർവ് ബാങ്കിന്റെ നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നത്. സവാള, അരി, ധാന്യങ്ങൾ എന്നിവയുടെ വില ഉത്സവകാലത്തിനു തൊട്ടു മുൻപായി കുതിച്ചുയരുന്നതിനാൽ കേന്ദ്ര സർക്കാരും വിലക്കയറ്റ നിയന്ത്രണത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്ന നിലപാടാണ് സ്വീകരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെ‌ടുപ്പ് പടിവാതിലിൽ നിൽക്കുമ്പോൾ അവശ്യ സാധനങ്ങളുടെ വിലക്കയറ്റം റിസർവ് ബാങ്കിനും കേന്ദ്ര സർക്കാരിനും പുതിയ തലവേദന സൃഷ്ടിക്കുകയാണ്.…

Read More

മികച്ച തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്ന രാജ്യങ്ങളിൽ മുൻപന്തിയിലേക്ക് ദുബായി. ബെർലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വർക്ക്‌മോഷൻ (WorkMotion) ആണ് ആസ്വദിച്ച് ജോലി ചെയ്യാൻ പറ്റുന്ന വർക്കേഷനിൽ (workation) ദുബായി മുൻപന്തിയിലെത്തുമെന്ന് പ്രവചിച്ചത്. വർക്കേഷൻ ചെയ്യാൻ പറ്റുന്ന മികച്ച നഗരങ്ങളിൽ ഒന്നാം സ്ഥാനത്ത് ബാർസിലോണയാണുള്ളത്. റാങ്കിംഗിൽ ദുബായി രണ്ടാം സ്ഥാനത്തെത്തി. ജോലി ചെയ്യാം ആസ്വദിച്ച്തൊഴിൽ മാനദണ്ഡങ്ങളിൽ മാറ്റം വന്നതോടെ വർക്കേഷന് വലിയ പ്രചരണമാണ് ലഭിക്കുന്നത്. എവിടെ നിന്ന് വേണമെങ്കിലും തൊഴിൽ ചെയ്യാൻ പറ്റുന്ന സാഹചര്യം നിലവിലുണ്ട്. ഓഫീസ് മുറി, വീട് എന്നതിനപ്പുറത്തേക്ക് തൊഴിലിടം വ്യാപിക്കുകയാണ് പുതിയ തൊഴിൽ സംസ്‌കാരം. എൻട്രപ്രണർമാർ, റിമോട്ടായി ജോലി ചെയ്യുന്നവർ തുടങ്ങിയവരാണ് വർക്കേഷൻ തിരഞ്ഞെടുക്കുന്നതിൽ അധികവും. ജോലി ആസ്വദിച്ച് ചെയ്യാൻ ചുറ്റുപ്പാടും ആസ്വദിക്കാൻ പറ്റണമെന്നാണ് ഭൂരിപക്ഷത്തിന്റെയും നിലപാട്.വീസ വ്യവസ്ഥകൾ, റിമോട്ട്-ജോലികൾക്കുള്ള അടിസ്ഥാന സൗകര്യം, സുരക്ഷ, യാത്രാ സൗകര്യം, ചെലവ്, സന്തോഷ സൂചിക, നികുതി നിരക്ക് തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ചാണ് വർക്കേഷൻ തീരുമാനിക്കുന്നത്. ഇവിടെ ഒന്നും പേടിക്കണ്ട വർക്കേഷനിൽ ദുബായിലേക്ക് ആളുകളെ…

Read More