Author: News Desk

ഹേമന്ദ് ബേദ കാര്‍ബണ്‍ ഫൈബര്‍ -ത്രീഡി പ്രിന്റിംഗ് ടെക്‌നോളജിയില്‍ നിര്‍മിച്ച ബൈസൈക്കിളുമായി സിലിക്കണ്‍വാലി സ്റ്റാര്‍ട്ടപ്പുകളെ അമ്പരപ്പിച്ച ഇന്ത്യന്‍ വംശജനായ എന്‍ട്രപ്രണര്‍. തൊഴിലാളികളുടെ അധ്വാനവും സമയവും ഏറെ വേണ്ടി വരുന്ന സൈക്കിള്‍ ഫ്രെയിമുകള്‍ വെറും നാല് മണിക്കൂര്‍ കൊണ്ട് തയ്യാറാക്കാവുന്ന ടെക്‌നോളജിയാണ് ഹമന്ദ് ബേദ കോ ഫൗണ്ടറായ അറേവോ ഇന്‍ക് എന്ന സിലിക്കണ്‍ വാലി സ്റ്റാര്‍ട്ടപ്പ് വികസിപ്പിച്ചത്. ബോംബെ സര്‍വ്വകലാശാലയ്ക്ക് കീഴിലുളള വീര്‍മാതാ ജിജാഭായ് ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദവും കാലിഫോര്‍ണിയയിലെ സാന്റിയാഗോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കംപ്യൂട്ടര്‍ എന്‍ജിനീയറിംഗില്‍ മാസ്റ്റര്‍ ഡിഗ്രിയും നേടിയ ശേഷമാണ് ഹേമന്ദ് ബേദ കരിയര്‍ ആരംഭിക്കുന്നത്. എന്‍ജിനീയറിംഗിലും മാനേജ്‌മെന്റിലും ഇരുപത്തിയഞ്ച് വര്‍ഷത്തോളം നീണ്ട എക്‌സ്പീരിയന്‍സുമായി 2013 ലാണ് അറേവോ ഇന്‍കിന് തുടക്കമിട്ടത്. റോബോട്ടിക് ആമിന്റെ സഹായത്തോടെ ഡിസൈന്‍ ചെയ്യുന്ന, ചെലവ് കുറഞ്ഞ സമാനമായ ടെക്‌നോളജിയില്‍ എയര്‍ക്രാഫ്റ്റിന്റെയും സ്പെയ്സ് വെഹിക്കിള്‍സിന്റെയും പാര്‍ട്സുകള്‍ വരെയുണ്ടാക്കാം. തൊഴിലാളികളുടെ അധ്വാനം വളരെയേറെ വേണ്ടി വരുന്ന പ്രൊസസുകള്‍ ഒറ്റയടിക്ക് ചെയ്യാനാകുമെന്നതാണ് ഇതിന്റെ…

Read More

ഇന്ത്യയിലെ ടീന്‍ ഇന്നവേറ്ററായി ശ്രദ്ധ നേടുകയാണ് സാറ സച്ചിന്‍ അയാചിത് എന്ന പന്ത്രണ്ടാം ക്ലാസുകാരി. കര്‍ഷകര്‍ക്ക് വേണ്ടി സാറ നടത്തിയ ഇന്നവേഷന്‍ വിവിധ തലങ്ങളില്‍ അംഗീകാരം നേടിക്കഴിഞ്ഞു. മണ്ണിന്റെ ആരോഗ്യവും വിളയുടെ വളര്‍ച്ചയും ഒബ്‌സെര്‍വ്വ് ചെയ്ത് കൃഷിയിടങ്ങളിലെ ജലസേചനമുള്‍പ്പെടെയുളള കാര്യങ്ങളില്‍ റിയല്‍ ടൈം മോണിട്ടറിംഗ് സാധ്യമാക്കുന്ന ആപ്പ് ബെയ്‌സ്ഡ് പ്രോഗ്രാം ആണ് സാറയും കൂട്ടുകാരായ മഹാക് പൂനിയയും സുഭിക്ഷയും ചേര്‍ന്ന് ഉണ്ടാക്കിയെടുത്തത്. ബെംഗലൂരു ഹെബ്ബല്‍ എയര്‍ഫോഴ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് മൂവരും. കൃഷിയിടത്തില്‍ വെളളം പമ്പ് ചെയ്യാനുളള ബന്ധുവിന്റെ കഷ്ടപ്പാട് നേരില്‍ കണ്ടതോടെയാണ് പ്രശ്‌നത്തിന് സൊല്യൂഷന്‍ തേടി സാറ ഇറങ്ങിത്തിരിച്ചത്. എങ്ങനെ വിളകള്‍ക്ക് ആവശ്യമുളള രീതിയില്‍ കൃത്യമായ ഇടവേളകളില്‍ വെളളം പമ്പ് ചെയ്ത് എത്തിക്കാമെന്നതായിരുന്നു ചിന്ത. വെളളം പമ്പ് ചെയ്യുന്ന മോട്ടോറുകളെ സെന്‍സറുകളുടെ സഹായത്തോടെ ആപ്പുമായി കണക്ട് ചെയ്തായിരുന്നു പ്രോട്ടോടൈപ്പ് ബില്‍ഡ് ചെയ്തത്. അടല്‍ ടിങ്കറിംഗ് ലാബിന്റെയും ടെക്‌നോളജി കമ്പനിയായ ഇന്റലിന്റെയും സപ്പോര്‍ട്ടിലാണ് പ്രോട്ടോടൈപ്പും പ്രോഡക്ടും ഡെവലപ് ചെയ്യുന്നത്. മണ്ണിന്റെ പിഎച്ച് വാല്യു…

Read More

സ്റ്റാര്‍ട്ടപ്പുകള്‍ കൈവെള്ളയില്‍ സംരംക്ഷിക്കപ്പെടുകയും അവര്‍ക്ക് സര്‍ക്കാരും മറ്റ് ഏജന്‍സികളും ഏല്ലാ ഫെസിലിറ്റികളും ഒരുക്കിക്കൊടുക്കുകയും ചെയ്യുന്ന ഇക്കോസിസ്റ്റം ഇല്ലാതിരുന്ന കാലത്ത്, സാമ്പത്തികമായി സുരക്ഷിതവും സാമൂഹികമായി ആദരവും ലഭിച്ചിരുന്ന പദവിയും ജോലിയും വലിച്ചെറിഞ്ഞ് ഒരാള്‍ എന്‍ട്രപ്രണറാകാന്‍ തീരുമാനിച്ചു. 1980 കളിലാണെന്ന് ഓര്‍ക്കണം. കൊല്ലം ജില്ലാ സബ്കളക്റ്ററായും സപ്‌ളൈകോ ഉള്‍പ്പെടെ കേരളത്തിലെ പൊതുസമൂഹത്തില്‍ ചലനങ്ങളുണ്ടാക്കിയ ചില പോപ്പുലിസ്റ്റ് പരിഷക്കാരങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്ത സി.ബാലഗോപാല്‍ ഐഎഎസ് ആണ് വീട്ടുകാര്‍ക്ക് ആശങ്കയും നാട്ടില്‍ ആകാംക്ഷയും ഉണ്ടാക്കും വിധം സിവില്‍ സര്‍വ്വീസ് രാജിവെച്ച് മെഡിക്കല്‍ മാനുഫാക്ചറിംഗ് കമ്പനി തുടങ്ങാന്‍ തീരുമാനിച്ചത്. അത് സിവില്‍ സര്‍വ്വീസിലിരുന്നുണ്ടായ ദുരനുഭവമോ ജോലിയോടുള്ള ഇഷ്ടക്കേടോ ഒന്നുമായിരുന്നില്ല കാരണം. സി ബാലഗോപാലിന്റെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍ എപ്പിഫെനി, അഥവാ പെട്ടെന്ന് ഒരാളുടെ ജീവിതത്തില്‍ സംഭവിക്കുന്ന പരിണാമം. ജീവിതത്തിന് ഒരു നിയോഗമുണ്ടെന്ന് മനസ്സിലാകുന്ന അനുഭവമുണ്ടാകുക. ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റീറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ആര്‍ ആന്റ് ഡി ഹെഡ് ഡോ. രമണിയെ കാണാനുണ്ടായ സന്ദര്‍ഭമാണ് തന്റെ…

Read More

ATAL Innovation Mission under the Central Government spearheads future generation to the benchmark innovations and technologies of the world. Number of activities help on boosting up start-up ecosystem in the country implement by Mission by its Atal tinkering lab projects. On making up a future generation, Atal tinkering labs work from school level on wards. Atal Innovation Mission Director, Ramanan Ramanadhan on special interview given to Channeliam.com explained on Missions’ projects. Atal tinkering lab function on making students conscience on future technologies like IT Robotics, virtual reality. These technologies will help them on resolving problems incurred by society in the…

Read More

കേരളത്തിലെ ഐടി, സൈബര്‍ പാര്‍ക്കുകളില്‍ ഇടംതേടി കൂടുതല്‍ കമ്പനികള്‍ എത്തുന്നു. രണ്ട് വര്‍ഷത്തിനിടെ ഐടി പാര്‍ക്കുകളില്‍ 45 ലക്ഷം സ്‌ക്വയര്‍ഫീറ്റാണ് കമ്പനികള്‍ സ്വന്തമാക്കിയത്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ഇരുന്നൂറോളം കമ്പനികളാണ് വരാനിരിക്കുന്നത്. കൊച്ചി ഇന്‍ഫോപാര്‍ക്കിലെ ജ്യോതിര്‍മയ ബില്‍ഡിംഗിലും കോഴിക്കോട് സൈബര്‍ പാര്‍ക്കിലെ സഹ്യയിലും കൂടുതല്‍ കമ്പനികള്‍ ഇടംപിടിച്ചുകഴിഞ്ഞു. കുറഞ്ഞ നാളുകള്‍ക്കുള്ളിലാണ് ഇരു കെട്ടിടങ്ങളിലും അന്‍പത് ശതമാനത്തോളം സ്ഥലം ഐ.ടി കമ്പനികള്‍ ഏറ്റെടുത്തത്. ജ്യോതിര്‍മയയില്‍ നിലവില്‍ 22 കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നാലു നിലകളും മൂന്നു ലക്ഷം ചതുരശ്ര അടിയുമുള്ള സഹ്യയില്‍ എട്ടു കമ്പനികള്‍ എത്തിക്കഴിഞ്ഞു. കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ യു.എസില്‍ നിന്നുള്ള ഓണ്‍ടാഷ് ഇന്ത്യ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് 50 സെന്റ് സ്ഥലം ഏറ്റെടുക്കാന്‍ മുന്നോട്ടു വന്നിട്ടുണ്ട്. വൈഫൈ കാമ്പസ് ആകാനൊരുങ്ങുകയാണ് സൈബര്‍ പാര്‍ക്ക്. ഇവിടെ 50,000 ചതുരശ്രഅടിയുടെ പുതിയ കെട്ടിടം നിര്‍മ്മിക്കാനും അനുമതിയായിക്കഴിഞ്ഞു. കൂടുതല്‍ കമ്പനികള്‍ എത്തുന്നതനുസരിച്ച് ഐടി പാര്‍ക്കുകളിലെ അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്താനുളള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. പള്ളിപ്പുറം ടെക്നോസിറ്റിയില്‍ ഏപ്രില്‍ 2019…

Read More

ഓണ്‍ലൈന്‍ ബുക്ക് സെല്ലിംഗ് പ്ലാറ്റ്‌ഫോമായി ആരംഭിച്ച ആമസോണിനെ ബിസിനസ് ഡൈവേഴ്‌സിഫിക്കേഷനിലൂടെ ലോകത്തെ ഒന്നാം നമ്പര്‍ കമ്പനിയായി വളര്‍ത്തിയ എന്‍ട്രപ്രണര്‍. പരാജയപ്പെടുമെന്നും കടംകയറുമെന്നും നിക്ഷേപകര്‍ വിലയിരുത്തിയ ആശയമാണ് കഠിനാധ്വാനത്തിലൂടെ ജെഫ് ബെസോസ് മികച്ച വിജയമാതൃകയാക്കി ലോകത്തിന് കാണിച്ചുകൊടുത്തത്. യുഎസ് ടെക്‌നോളജി എന്‍ട്രപ്രണര്‍, ഫിലാന്ത്രോപ്പിസ്റ്റ്, ഇന്‍വെസ്റ്റര്‍ തുടങ്ങി വിവിധ തലങ്ങളില്‍ പേരെടുത്ത ജെഫ് ബെസോസിന്റെ ബിസിനസ് തന്ത്രങ്ങള്‍ക്ക് പിന്നാലെയാണ് ഇന്ന് കോര്‍പ്പറേറ്റ് ലോകം. വീടിനോട് ചേര്‍ന്ന ഗാരേജില്‍ ഭാര്യയുമൊത്ത് ജെഫ് ബെസോസ് തുടങ്ങിയ സംരംഭമാണ് ആമസോണ്‍. തുടക്കത്തില്‍ പണം റെയ്‌സ് ചെയ്യാന്‍ അറുപത് നിക്ഷേപകരെ ജെഫ് ബെസോസ് നേരില്‍ കണ്ടു. നാല്‍പത് പേരും നോ പറഞ്ഞപ്പോള്‍ ബാക്കിയുളളവരെ ഒപ്പം ചേര്‍ത്ത് യാത്ര തുടങ്ങി. ഇന്റര്‍നെറ്റ് വഴിയുളള ബിസിനസിനെ സംശയത്തോടെയാണ് പല നിക്ഷേപകരും വിലയിരുത്തിയത്. ഓണ്‍ലൈന്‍ ബുക്ക് സ്‌റ്റോറില്‍ തുടങ്ങിയ ആമസോണ്‍ ഇന്ന് കൊമേഴ്‌സ്യല്‍ ഹ്യൂമന്‍ സ്‌പെയ്‌സ് ഫ്‌ളൈറ്റിലേക്ക് വരെയെത്തി. ലോകത്തെ അതിസമ്പന്നന്‍മാരുടെ പട്ടികയിലും മുന്‍പിലാണ് ജെഫ് ബെസോസ്. സ്‌കൂള്‍ കാലം മുതല്‍ സയന്‍സിനോടും ടെക്‌നോളജിയോടും…

Read More

ഓണ്‍ലൈന്‍ ഹെല്‍ത്ത് കെയര്‍ സൊല്യൂഷന്‍ സ്റ്റാര്‍ട്ടപ്പാണ് Mfine. സീരീസ് എ ഫണ്ടിംഗിലൂടെയാണ് തുക സമാഹരിച്ചത്. ബെംഗലൂരുവിന് പുറത്തേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് കമ്പനി. ഡല്‍ഹിയും ഹൈദരാബാദും ചെന്നൈയും പൂനെയും പരിഗണനയില്‍

Read More

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും റോബോട്ടിക്സുമെല്ലാം ദൈംനംദിന ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ ചെറുതല്ല. ഉപഭോക്താവ് എന്ന നിലയില്‍ മനുഷ്യരുടെ ജീവിതരീതി തന്നെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് ഹോങ്കോങ്ങ് ആസ്ഥാനമായുള്ള ബ്രിങ്ക് (BRINC) ആക്സിലറേറ്റര്‍ മാനേജിംഗ് ഡയറക്ടര്‍ സിമോണ്‍ ഷാങ് അഭിപ്രായപ്പെടുന്നു. ചാനല്‍ അയാം ഡോട്ട് കോമിനോട് സംസാരിക്കവേയാണ് ടെക്‌നോളജിയും മെഷീന്‍സും മനുഷ്യജീവിതത്തില്‍ വരുത്താന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് സിമോണ്‍ ഷാങ് ചൂണ്ടിക്കാട്ടിയത്. ഉപഭോക്താവെന്ന നിലയില്‍ നിങ്ങള്‍ക്ക് ആവശ്യമുളളത് ശരിയായ സമയത്ത് തരുന്നുണ്ടോയെന്ന് ഓരോ നിമിഷവും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിലൂടെ ഉറപ്പ് വരുത്തുകയാണ്. നോട്ടിഫിക്കേഷനിലൂടെയും മറ്റും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് അത് കൃത്യമായി നിര്‍വ്വഹിക്കുന്നു. മനുഷ്യന് വേണ്ടി ചിന്തിച്ച് തീരുമാനങ്ങളെടുക്കാന്‍ മെഷീന്‍സിന് കഴിയുമോയെന്നതിലേക്കാണ് ഈ ഗവേഷണങ്ങള്‍ എത്തുന്നത്. ഡാറ്റാ അനലൈസിംഗ് ആണ് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സില്‍ നടക്കുന്നത്. ഡീപ്പ് ലേണിംഗും ബിഗ് ഡാറ്റാ അനാലസിസും നല്‍കുന്നത് എറര്‍ ഫ്രീ റിസള്‍ട്ടാണ്. ചൈനയിലെ ഫാക്ടറികളില്‍ പ്രൊഡക്ടിവിറ്റി കൂട്ടുന്നതിന്റെ ഭാഗമായി നേരത്തെ തന്നെ ഈ ടെക്‌നോളജികള്‍ ഇംപ്ലിമെന്റ് ചെയ്യുകയും റിസള്‍ട്ട് ഉണ്ടാക്കുകയും ചെയ്തതാണ്. ഹ്യൂമന്‍…

Read More

ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനുളള ശ്രമത്തിന്റെ ഭാഗമാണ് നടപടി. 2018 ജനുവരി മുതല്‍ ഏപ്രില്‍ വരെയുളള കണക്കാണ് ഫെയ്‌സ്ബുക്ക് പുറത്തുവിട്ടത്.

Read More

ചൊവ്വയിലേക്ക് ഹെലികോപ്റ്റര്‍ അയയ്ക്കാനുളള ഒരുക്കത്തിലാണ് നാസ. 2020 ജൂലൈയില്‍ ഹെലികോപ്റ്റര്‍ അയയ്ക്കാനാണ് പദ്ധതി. ചൊവ്വാപര്യവേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കുന്നതാണ് ദൗത്യം. നാസയുടെ നീക്കം വിജയിച്ചാല്‍ അത് ഭാവി ഗവേഷണങ്ങള്‍ക്കും ചൊവ്വാദൗത്യങ്ങള്‍ക്കും ഏറെ സഹായകമാകും. വിജയിച്ചാല്‍ അന്യലോകത്ത് ഹെലികോപ്റ്റര്‍ പറത്തുന്ന ആദ്യസംഭവമായി നാസ ചരിത്രം കുറിക്കും. കാലിഫോര്‍ണിയയിലെ നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലാണ് ഹെലികോപറ്റര്‍ നിര്‍മിക്കുന്നത്. ചൊവ്വയുടെ അന്തരീക്ഷത്തിന് അനുയോജ്യമായ ഡിസൈനിലാണ് ഹെലികോപ്റ്റര്‍ ഡെവലപ്പ് ചെയ്തിരിക്കുന്നത്. 1.8 കിലോയില്‍ താഴെ മാത്രമാണ് ഭാരം. ഒരു സോഫ്റ്റ്ബോളിന്റെ വലുപ്പം മാത്രമാണ് ബോഡിക്ക് ഉളളത്. ബാറ്ററി ചാര്‍ജ്ജ് ചെയ്യാന്‍ സോളാര്‍ സെല്‍ ഉള്‍പ്പെടെയുളള സംവിധാനങ്ങളുമുണ്ട്. മാര്‍സ് 2020 റോവേഴ്‌സ് മിഷന്റെ ഭാഗമായി നാസയുടെ പേടകത്തിലാണ് ഹെലികോപ്റ്റര്‍ ചൊവ്വയിലെത്തിക്കുക. പേടകത്തില്‍ നിന്നുളള കമാന്റ് അനുസരിച്ച് ഹെലികോപ്റ്റര്‍ പറക്കും. ചൊവ്വയെക്കുറിച്ചുളള പഠനത്തില്‍ ഗൗരവമാകുന്ന വഴിത്തിരിവാണ് ഈ ദൗത്യത്തിലൂടെ നാസ പ്രതീക്ഷിക്കുന്നത്. സയന്‍സുമായി ബന്ധപ്പെട്ട ഇന്നവേഷനുകളിലും ഗവേഷണങ്ങളിലും നാസയുടെ കണ്ടുപിടുത്തങ്ങള്‍ നിര്‍ണായകമാകും. അതുകൊണ്ടുതന്നെ ശാസ്ത്രലോകവും ആകാംക്ഷയോടെയാണ് നാസയുടെ നീക്കം വീക്ഷിക്കുന്നത്.…

Read More