Author: News Desk
ക്രിക്കറ്റ് ലോക കപ്പ് കഴിഞ്ഞു, ആസ്ട്രേലിയ കപ്പടിച്ചു, നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ടീം ക്യാപ്റ്റൻ രോഹിത് ശർമയെ പോലെ ഇന്ത്യയും ദുഃഖം കൊണ്ട് തലതാഴ്ത്തി. കളിയിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ സാധിച്ചില്ലെങ്കിലും കളിയിലെ കച്ചവടത്തിൽ നിന്ന് ലക്ഷങ്ങളാണ് വാരിക്കൂട്ടിയത്. ഫൈനൽ കാണാൻ ഡൽഹിയിലേക്ക് പറന്നവരുടെ എണ്ണം പറയും ക്രിക്കറ്റ്, വിമാന കമ്പനികൾക്ക് മാത്രമുണ്ടാക്കി കൊടുത്ത സ്കോർ. ക്രിക്കറ്റ് ലാഭമുണ്ടാക്കി കൊടുത്ത വിവിധ മേഖലകളിൽ ഒന്നു മാത്രമാണ് വ്യോമയാന മേഖല. പറന്ന് ലക്ഷങ്ങൾഏകദേശം 4.6 ലക്ഷം രാജ്യാന്തര യാത്രക്കാരാണ് ഞായറാഴ്ച ഡൽഹിയിലേക്ക് പറന്നത്. ദീപാവലി അവധിക്ക് പോലും ഇത്രയും രാജ്യാന്തര യാത്രക്കാരെ വിമാനക്കമ്പനികൾക്ക് കിട്ടിയിരുന്നില്ല. മുൻ വർഷങ്ങളിൽ ദീപാവലി സീസണുകളിൽ വിമാനക്കമ്പനികൾക്ക് വലിയ ലാഭമുണ്ടാക്കാൻ സാധിച്ചിരുന്നു. എന്നാൽ ഇത്തവണ ദീപാവലിക്ക് ഒരുമാസം മുമ്പേ വിമാന ടിക്കറ്റ് നിരക്കിൽ ക്രമാതീതമായ വർധനയാണുണ്ടായത്. ദീപാവലി സീസണിൽ വിമാനയാത്രക്കാരുടെ എണ്ണം കുറയാനുള്ള പ്രധാന കാരണം നിരക്ക് വർധനയാണെന്ന് വിലയിരുത്തിയിരുന്നു. ഉത്സവ സീസൺ പ്രതീക്ഷിച്ച് സെപ്റ്റംബർ മുതലേ അഡ്‍വാൻസ് ബുക്കിംഗിന്…
സഹാറ ഗ്രൂപ്പിന്റെ ചെയർമാൻ സുബ്രത റോയ് വിടവാങ്ങിയത് ഒട്ടേറെ അവ്യക്തതകളും, നിക്ഷേപകരുടെ ആശങ്കകളും വിപണിയിൽ അവശേഷിപ്പിച്ചുകൊണ്ടാണ്.ക്യാപിറ്റൽ മാർക്കറ്റ് റെഗുലേറ്റർ സെബിയുടെ അക്കൗണ്ടിലുള്ള മൊത്തം 25,000 കോടി രൂപയിലധികം വരുന്ന വിതരണം ചെയ്യപ്പെടാത്ത ഫണ്ടുകൾ സഹാറ ഗ്രൂപ്പിന്റെ മേധാവി സുബ്രത റോയിയുടെ മരണത്തിന് ശേഷം വീണ്ടും ശ്രദ്ധയാകർഷിക്കുകയാണ്. വളരെ ചെറിയ തുക നിക്ഷേപമായി സ്വീകരിച്ച്, വർഷങ്ങൾ കൊണ്ട് അത് ഇരട്ടിയാക്കി സാധാരണക്കാർക്ക് മികച്ച വരുമാനം വാഗ്ദാനം ചെയ്യുന്നതിനെ അടിസ്ഥാനമാക്കിയാണ് സഹാറയുടെ ബിസിനസ്സ്. ഇന്ത്യാ ടുഡേ 2012-ൽ ഏറ്റവും സ്വാധീനമുള്ള പത്താമത്തെ ഇന്ത്യൻ വ്യവസായിയായി തിരഞ്ഞെടുക്കപ്പെട്ട വ്യവസായിയായിരുന്നു റോയ്. 2004-ൽ, ടൈം മാഗസിൻ സഹാറ ഗ്രൂപ്പിനെ “ഇന്ത്യൻ റെയിൽവേ കഴിഞ്ഞാൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ തൊഴിൽദാതാവ്” എന്ന് വിശേഷിപ്പിച്ചു. എന്നാൽ സുബ്രത റോയിക്ക് ശേഷം വിശാലമായ ബിസിനസ്സ് സാമ്രാജ്യമായ സഹാറ ഗ്രൂപ്പിന്റെ നേതൃത്വം ആർക്കാണെന്നതിൽ ഇതുവരെ പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല. റോയിയുടെ ഭാര്യ സ്വപ്ന റോയിയും അവരുടെ രണ്ട് ആൺമക്കൾ സുശാന്തോ, സീമാന്റോ എന്നിവരുമുണ്ട് പിന്ഗാമികളായി. സുബ്രത…
വനിതകളെ കൊണ്ട് കൂട്ടിയാൽ കൂടുന്നതാണോ ടെക്നോളജി? ടയർ-2, ടയർ-3 നഗരങ്ങളെ കേന്ദ്രീകരിച്ച് വനിതാ ടെക്കികൾക്കായിട്ടുള്ള അന്വേഷണത്തിലാണ് പല കമ്പനികളും. ഇൻഫോസിസ്, ലോവ്സ് ഇന്ത്യ, ആമസോൺ, സിസ്കോ, എബിബി ഇന്ത്യ, ബിടി ഗ്രൂപ്പ്, വീവർക്ക് ഇന്ത്യ, എച്ച്സിഎൽ ടെക്ക്, യൂബർ, ഫ്ലിപ്കാർട്ട് തുടങ്ങി പല കമ്പനികളും വനിതാ ടെക്കികൾക്കായി അവസരങ്ങൾ തുറന്നു കഴിഞ്ഞു.AI സാങ്കേതിക വിദ്യയുടെ സഹായത്തോടെ വനിതാ ടെക്കികളെ തൊഴിലിടങ്ങളിലേക്ക് മടക്കി കൊണ്ടുവരാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. റിക്രൂട്ട്മെന്റിൽ അനാവശ്യ ജെൻഡർ വിവേചനം ഒഴിവാക്കാൻ ടെക്കി കമ്പനികൾ ശ്രദ്ധിക്കുന്നുണ്ട്. മെന്ററിംഗിനും കരിയർ വികാസത്തിനും വനിതാ ടെക്കികളെ തിരികെ കൊണ്ടുവരാനും മറ്റും എഐ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നുണ്ട്.ഇതാ അവസരങ്ങൾ താഴ്ന്ന അല്ലെങ്കിൽ ഇടത്തരം സാമൂഹിക-സാമ്പത്തിക ചുറ്റുപാടിൽ നിന്ന് വരുന്ന വിദ്യാർഥിനികൾക്ക് മെച്ചപ്പെട്ട അവസരങ്ങൾ സൃഷ്ടിക്കാനായി ഫ്ലിപ്കാർട്ട്, ഡെൽ പോലുള്ള കമ്പനികൾ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. സാങ്കേതിക വിദ്യയിൽ അഭിരുചിയുള്ള വിദ്യാർഥിനികളെ കണ്ടെത്തി പരിശീലനം നൽകുന്ന പദ്ധതി ഫ്ലിപ്കാർട്ട് ആവിഷ്കരിച്ചിട്ടുണ്ട്. ഗേൾസ് വാന കോഡ് (Girls Wanna…
ഫഹദ് ഫാസിലിന്റെ മുഖത്ത് പെപ്പർ സ്പ്രേ അടിച്ച, പെൺകുട്ടികളുടെ ആയുധം വിദ്യാഭ്യാസമാണെന്ന് വിശ്വസിക്കുന്ന കൂൾ ഉമ്മച്ചി… പാച്ചുവും അത്ഭുത വിളക്കും എന്ന സിനിമയിൽ നിന്ന് മലയാളികളുടെ മനസിലേക്ക് ബോൾഡായി കയറിച്ചെന്നു ലൈല. ആ കഥാപാത്രത്തിലൂടെ വിജി വെങ്കിടേഷിനെയും മലയാളികൾക്ക് പരിചിതമായി. ലൈലയെ പോലെ തന്നെ ഉറച്ച നിലപാടുകളും ശക്തമായ വ്യക്തിത്വവും മനസിൽ നന്മയും സൂക്ഷിക്കുന്ന വിജി. തിരുവനന്തപുരത്ത് നടന്ന ഹഡിൽ ഗ്ലോബലിൽ പങ്കെടുക്കാൻ വിജിയുമുണ്ടായിരുന്നു. താരപരിവേഷങ്ങളിലാതെ മോട്ടിവേഷണൽ സ്പീക്കറായി. ഹഡിൽ ഗ്ലോബലിൽ സിനിമയെ കുറിച്ചും ജീവിത കാഴ്ചപ്പാടുകളെ കുറിച്ചും channeliam.com നോട് സംസാരിക്കാനും വിജി സമയം കണ്ടെത്തി. സ്ത്രീകളും പെൺകുട്ടികളും പേടിച്ച് മാറി നിൽക്കരുതെന്നും ആത്മവിശ്വാസത്തോടെ മുന്നോട്ടുവന്ന് പ്രവർത്തിക്കണമെന്നും വിജി പറയുന്നു. മലയാളം പഠിച്ച് സിനിമയിൽ മലയാളം അറിയില്ല, ജോലിയുണ്ട്, സിനിമയിൽ അഭിനയിച്ചിട്ടേയില്ല, എന്നിട്ടും പാച്ചുവും അത്ഭുത വിളക്കും എന്ന സിനിമയിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ ഒഴിഞ്ഞുമാറാൻ വിജിക്ക് നൂറ് കാരണങ്ങളുണ്ടായിരുന്നു. പക്ഷേ, സംവിധായകൻ അഖിൽ സത്യന് അങ്ങനെയൊന്നും വിജിയെ വിടാൻ ഉദ്ദേശ്യമില്ലായിരുന്നു. പാച്ചുവിലെ സ്റ്റൈലിഷും…
അറബി നാട്ടിൽ നിന്നെത്തിയ ഷവർമയെ ഇരുക്കൈയും നീട്ടിയാണ് മലയാളികൾ വാങ്ങി, വായിൽവെച്ച് രുചിച്ചത്. പിന്നെ, ഷവർമ മലയാളികളുടെ സ്വന്തമായി. രാവിലത്തെ പ്രാതലായും ഉച്ചഭക്ഷണമായും വൈകീട്ട് സ്നാക്കിന് പകരവും ഷവർമ കഴിക്കുന്നത് മലയാളികളുടെ ശീലമായി. എന്നാൽ ആ പ്രശസ്തി അധിക കാലം നീണ്ടുപോയില്ല, മലയാളികളുടെ ഇഷ്ടഭക്ഷണത്തിൽ നിന്ന് ഷവർമ നോട്ടപ്പുള്ളിയായി. ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ആളുകൾ മരിച്ച സംഭവം വരെയുണ്ടായി. പേടിച്ച് ഷവർമ കഴിക്കുന്നത് തന്നെ പലരും നിർത്തി. വീഗൻ ഷവർമ ജർമനിയിൽ ഡോണർ കബാബ്, ഗ്രീസിൽ ഗൈറോസ്, അറബികളുടെ ഷവർമ. ലോകപ്രശസ്തനാണെങ്കിലും കേരളത്തിൽ കഴിക്കാൻ പേടിക്കണം ഇനി പേടിക്കാതെ ഷവർമ കഴിക്കാമെന്ന് ഗ്രാസ് ഹോപ്പർ ഗ്ലോബൽ പറയും. ചിക്കൻ ഷവർമയോ, ബീഫ് ഷവർമയോ അല്ല ഗ്രാസ് ഹോപ്പർ ഗ്ലോബൽ എന്ന സ്റ്റാർട്ടപ്പ് വിപണിയിലെത്തിക്കുന്നത്. ചിക്കന്റെ രുചിയിൽ നല്ല വീഗൻ ഷവർമ, അതും ചക്ക കൊണ്ട്. തിരുവനന്തപുരം പിടിപി നഗർ സ്വദേശിയായ കണ്ണൻ പാറക്കുന്നേൽ ആണ് ഫുഡ്ടെക്ക് സ്റ്റാർട്ടപ്പായ ഗ്രാസ് ഹോപ്പർ ഗ്ലോബലിന്റെ…
ദക്ഷിണാഫ്രിക്കയുടെ മിന്നും ഫീൽഡർ, ക്രിക്കറ്റ് പ്രേമികളുടെ സ്വന്തം മംമ്പ, ജോൺഡി റോഡ്സ്, ഹഡിൽ ഗ്ലോബലിലെയും മിന്നും താരമായിരുന്നു. ലോക ക്രിക്കറ്റിൻെറ ഇതിഹാസ താരത്തെ കാണാൻ നിരവധി പേരെത്തി.തിരുവനന്തപുരത്ത് നടന്ന ഹഡിൽ ഗ്ലോബലിൽ പങ്കെടുക്കാനെത്തിയ ജോൺഡി റോഡ്സ് ക്രിക്കറ്റിനെ കുറിച്ചും സ്റ്റാർട്ടപ്പിനെ കുറിച്ചും തന്റെ ആശയങ്ങൾ CHANNELIAMനോട് പങ്കുവെച്ചു.എൻട്രപ്രണർ കമ്യൂണിറ്റി പോലെ തന്നെ ജോൺഡി റോഡ്സ് ഇഷ്ടപ്പെടുന്ന ഒന്നാണ് ബീച്ച് കമ്യൂണിറ്റി. പ്രത്യേകിച്ച് ഗോവയിൽ താമസിക്കാൻ തുടങ്ങിയത് മുതൽ. അതുകൂടി കൊണ്ടാണ് രാജ്യത്തെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാർട്ടപ്പ് ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള അവസരം നഷ്ടപ്പെടുത്താതെ എത്തിയതെന്ന് ജോൺഡി പറയുന്നു. ക്രിക്കറ്റ് കഴിഞ്ഞ് ബാങ്കിലേക്ക്കോമേഴ്സിൽ ബിരുദമെടുത്ത് ബാങ്കിൽ ജോലി ചെയ്തിരുന്ന ജോൺഡി റോഡ്സിന് ക്രിക്കറ്റിനെ കുറിച്ച് അറിയുന്നത് പോലെ തന്നെ ബിസിനസിനെ കുറിച്ചും അറിയാം. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന്റെ കുപ്പായമഴിച്ച് വെച്ച് വിരമിക്കലിന് ശേഷം ബാങ്ക് ജീവനക്കാരന്റെ യൂണിഫോം അണിഞ്ഞ ജോൺഡി പറയും ജീവിതത്തിലും ബിസിനസിലും സംഭവിക്കുന്ന പരിണാമങ്ങളെ കുറിച്ച്. ക്രിക്കറ്റ് ഫീൽഡ്…
നവകേരള സദസിന് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാർക്കും യാത്ര ചെയ്യുന്നതിനായി ഒരുക്കിയ ഭാരത് ബെൻസ് ആഡംബര ബസ്സിനായി ഒരു കോടിയോളം രൂപയാണ് ചിലവഴിച്ചത്. 25 പേർക്ക് ഒരേസമയം സഞ്ചരിക്കാൻ സാധിക്കുന്ന പുത്തൻ ബസിന്റെ പ്രത്യേകതകൾ ഇവയാണ്. മുൻ നിരയിലെ മുഖ്യമന്ത്രിയുടെ കസേര 180 ഡിഗ്രി കറങ്ങാൻ സാധിക്കുന്നതാണ്. ഓരോ മന്ത്രിമാർക്കും പ്രത്യേക സീറ്റുകളും ബസിൽ സജ്ജീകരിച്ചിട്ടുണ്ട്. ബയോ ടോയ്‌ലെറ്റ്, ഫ്രിഡ്ജ്, ഡ്രൈവറുടെ അടുത്ത് ജനങ്ങളെ അഭിമുഖീകരിക്കാൻ പ്രത്യേക ഏരിയ തുടങ്ങിയവ ബസിലുണ്ട്. പുത്തൻ ബസിൽ മുഖ്യമന്ത്രിക്ക് യാത്ര ചെയ്യുന്നതിന് പ്രത്യേക ക്യാബിൻ ഉണ്ടാകും. അടിയന്തര യോഗങ്ങൾ കൂടുന്നതിനായി റൗണ്ട് ടേബിൾ മുറിയൊരുക്കിയിട്ടുണ്ട്. യാത്രക്കാർക്ക് ആവശ്യത്തിനായുളള ലഘുഭക്ഷണങ്ങൾ തയ്യാറാക്കുന്നതിനായി വൈദ്യുതിയിൽ പ്രവർത്തിക്കുന്ന മിനി കിച്ചൺ സൗകര്യം ഉണ്ടാകും. കൂടാതെ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനുളള ശുചിമുറിയും ഘടിപ്പിച്ചിട്ടുണ്ട്. ഭാരത് ബെൻസിന്റെ ഒ എഫ് 1624 എന്ന മോഡൽ ഷാസി ഉപയോഗിച്ചാണ് ബസ് നിർമിച്ചിരിക്കുന്നത്. ബസിന്റെ നിർമ്മാണത്തിനായി ആകെ 1,05,20000 രൂപയാണ് ചെലവായത്. ഏകദേശം…
ചാറ്റ് ജിപിടി സഹസ്ഥാപകൻ സാം ആൾട്ട് മാനെ പുറത്താക്കി ഓപ്പൺ എഐ (OPEN AI). ചാറ്റ് ജിപിടി നിർമാതാക്കളായ ഓപ്പൺ എഐയുടെ സിഇഒ സ്ഥാനത്ത് നിന്നാണ് സാം ആൾട്ട്മാനെ കമ്പനി പുറത്താക്കിയത്. സാം ആൾട്ട്മാനെ പുറത്താക്കിയതിന് പിന്നാലെ സഹസ്ഥാപകനായ ഗ്രെഗ് ബ്രോക്ക്‌മാൻ രാജിവെച്ച് ഒഴിയുകയും ചെയ്തു. ഓപ്പൺ എഐയെ മുന്നോട്ട് നയിക്കാൻ സാമിന് കഴിവില്ലെന്ന് ആരോപിച്ചായിരുന്നു പിരിച്ചുവിട്ടത്. കമ്പനിയുടെ ബോർഡ് ഡയറക്ടർമാരുമായി ആശയവിനിമയം നടത്തുന്നതിൽ സാം നിരന്തരം വീഴ്ച വരുത്തിയെന്ന് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. കമ്പനി ചീഫ് ടെക്നോളജി ഓഫീസർ മിറ മൊറാട്ടിയയെയാണ് താത്കാലികമായി സിഇഒ ആയി നിയമിച്ചിരിക്കുന്നത്. സ്ഥിരം സിഇഒയെ നിയമിക്കുന്നത് വരെ മിറ സ്ഥാനത്ത് തുടരുമെന്ന് ഓപ്പൺ എഐ പറഞ്ഞു. ഓപ്പൺ എഐയുടെ ചീഫ് സയന്റിസ് ഇല്യ സുതേസ്കവർ (Ilya Sutskever), ക്വാറ സിഇഒ ആദം ഡി ഏയ്ഞ്ചലോ (Adam D’Angelo), ടാഷ മക്‌കൗളേ, ഹെലൻ ടോണർ എന്നിവരാണ് കമ്പനിയുടെ ഡയറക്ടർ ബോർഡിലുള്ളത്. സാം പടിയിറങ്ങുമ്പോൾവിദൂര…
നാസയുടെ സൗജന്യ ഒടിടി പ്ലാറ്റ്‌ഫോമായ ‘നാസ പ്ലസ്’ NASA+ സ്ട്രീമിങ് സേവനം പ്രേക്ഷകരിലേക്കെത്തി. നാസയുടെ ആകാംക്ഷ നിറഞ്ഞ പര്യവേക്ഷണ ഉള്ളടക്കങ്ങൾ സ്ട്രീം ചെയ്യുന്ന ഈ പ്ലാറ്റ്ഫോം ഉപഭോക്താവിന് പൂർണമായും സൗജന്യമാണ്. സ്ട്രീമിങിനിടെ പരസ്യങ്ങൾ ഉണ്ടാകില്ല എന്നതാണ് നാസ ഉറപ്പു നൽകുന്ന മറ്റൊരു സവിശേഷത.ബഹിരാകാശം, ശാസ്ത്രം എന്നിവയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളാണ് നാസ പ്ലസ്സിൽ ഉണ്ടാവുക. ഒറിജിനൽ സീരീസുകളും അക്കൂട്ടത്തിലുണ്ടാവും.ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിലുള്ളവയാണ് ഭൂരിഭാഗം ഉള്ളടക്കങ്ങളും. വിവിധ പരിപാടികളുടെ തത്സമയ സ്ട്രീമിങും നാസ പ്ലസിലുണ്ടാവും. കഴിഞ്ഞ ജൂലൈയിൽ തന്നെ നാസ പ്ലസ് സ്ട്രീമിങ് സേവനം അവതരിപ്പിക്കുന്ന വിവരം നാസ പുറത്തുവിട്ടിരുന്നു. ജെയിംസ് വെബ് ടെലിസ്കോപ്പുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ, കുട്ടികൾക്ക് വേണ്ടിയുള്ള ബഹിരാകാശ പരിചയ വീഡിയോകൾ, നാസയെ കുറിച്ചും ബഹിരാകാശ സഞ്ചാരികളെ കുറിച്ചുമുള്ള ആനിമേറ്റഡ് ദൃശ്യങ്ങൾ എന്നിവയും നാസ പ്ലസിലുണ്ടാവും. നിലവിൽ എച്ച്ഡി റസലൂഷനിലുള്ള ഉള്ളടക്കങ്ങൾ മാത്രമാണ് നാസ പ്ലസിലുള്ളത്. വെബ് ബ്രൗസർ വഴിയും നാസ ആപ്പ് വഴിയും സേവനം ലഭിക്കും. plus.nasa.gov എന്ന URL വഴിയും നാസ…
ലോകത്തിലെ എന്ത് കാര്യം ചോദിച്ചാലും നിർമിത ബുദ്ധിക്ക് (എഐ) അറിയാം. വിദ്യാർഥികളെ പഠിപ്പിക്കുന്ന കാര്യവും എഐ ഏറ്റെടുത്തോളും.ഇനി വിദ്യാർഥികളെ മാത്രമല്ല, അധ്യാപകരെയും പഠിപ്പിക്കാനുള്ള ഒരുക്കത്തിലാണ് എഐ. വിദ്യാഭ്യാസ സമ്പ്രദായത്തിൽ ചാറ്റ് ജിപിടി (ChatGPT) ഉപയോഗിച്ച് വലിയ മുന്നേറ്റം കൊണ്ടുവരാൻ പോകുകയാണ് ഓപ്പൺ എഐ (OpenAI). ചാറ്റ് ജിപിടി പഠിപ്പിക്കാൻഗൃഹപാഠം ചെയ്യുന്നത് മുതൽ തീസീസ് എഴുതുന്നതിൽ വരെ എഐ ഉപയോഗിച്ച് കോപ്പിയടി നടക്കുന്നുണ്ടെന്ന് എഐ അവതരിപ്പിക്കപ്പെട്ട അന്ന് മുതൽ കേൾക്കുന്നതാണ്. വിദ്യാഭ്യാസ മേഖലയിൽ ചാറ്റ് ജിപിടിയുടെ സേവനം വിപുലപ്പെടുത്തുമെന്ന ഓപ്പൺ എഐയുടെ പ്രസ്താവന ഒരേസമയം പ്രതീക്ഷയും ആശങ്കയുമുണ്ടാക്കുന്നുണ്ട്. സാൻഫ്രാൻസിസ്കോയിൽ നടന്ന ഇൻസീഡ് അമേരിക്കാസ് കോൺഫറൻസിൽ (INSEAD Americas Conference) ഓപ്പൺ എഐ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ബ്രാഡ് ലൈറ്റ്കാപ്പ് ആണ് ചാറ്റ് ജിപിടിക്ക് മികച്ച എജ്യക്കേഷണൽ ആപ്ലിക്കേഷൻ വികസിപ്പിക്കാൻ ടീമുണ്ടാക്കുമെന്ന് അറിയിച്ചത്. പഠിപ്പിക്കുമോ പറ്റിക്കുമോഉപന്യാസവും നോവലിന്റെ ഡ്രാഫ്റ്റും മറ്റും മനുഷ്യർ ചെയ്യുന്നത് പോലെ ചെയ്യാനുള്ള എഐയുടെ ശേഷിയിൽ വിദ്യാഭ്യാസ വിദഗ്ധർ സംശയം പ്രകടിപ്പിച്ചിരുന്നു.…