Author: News Desk

ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ഉലച്ചിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തെയും നിക്ഷേപത്തെയും ബാധിക്കാൻ സാധ്യതയില്ല എന്നാണ് തുടക്കത്തിൽ വിപണിയിൽ നിന്നും ലഭിക്കുന്ന സൂചനകൾ. 100 ബില്യൺ ഡോളർ മൂല്യമുള്ള ഒരു ഉഭയകക്ഷി വാണിജ്യ ബന്ധമുള്ള ഇരു രാജ്യങ്ങളും തമ്മിലുള്ള സുസ്ഥിര നയതന്ത്ര ബന്ധത്തിൽ ഇപ്പോഴത്തെ ഉലച്ചിലുകൾ വിള്ളലുകൾ വീഴ്ത്തിയാലും വ്യാപാര നിക്ഷേപങ്ങളെ അത് ബാധിക്കില്ല എന്നാണ് നിലവിൽ വ്യാപാര രംഗത്തെ വിദഗ്ധർ നൽകുന്ന സൂചന. കാരണം മാസങ്ങളായി നയതന്ത്ര ഉലച്ചിൽ തുടരുന്നു. എങ്കിലും ഇന്ത്യ – കാനഡ സാമ്പത്തിക ബന്ധങ്ങൾ വാണിജ്യപരമായ പരിഗണനകളാൽ നയിക്കപ്പെടുന്നു. ഇന്ത്യയും കാനഡയും നിലവിലെ ഉൽപ്പന്നങ്ങളിൽ വ്യാപാരം നടത്തുന്നു, അതിനാൽ, വ്യാപാര ബന്ധം വളർന്നുകൊണ്ടേയിരിക്കും, ദൈനംദിന സംഭവങ്ങളെ ബാധിക്കില്ല എന്നാണ് വിലയിരുത്തൽ. എങ്കിലും ഇരു രാജ്യങ്ങളും തമ്മിലെ ഭാവി വ്യാപാര ഇടപാടുകളിൽ വ്യാപാര മേഖലക്ക് ആശങ്കയുണ്ട്. ഏർലി പ്രോഗ്രസ് ട്രേഡ് എഗ്രിമെന്റ് പ്രകാരമുള്ള നീക്കങ്ങൾ കാനഡ നിർത്തി വച്ചതു നല്ല സൂചനയില്ല.രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി…

Read More

ലോക്‌സഭയിലും നിയമസഭയിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം ലഭിച്ചു. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനും പുറന്തള്ളലുകള്‍ക്ക് ശേഷമാണ് പാര്‍ലമെന്റില്‍ വനിതാ സംവരണം യാഥാര്‍ഥ്യമാകാന്‍ പോകുന്നത്. തിങ്കളാഴ്ച ചേര്‍ന്ന് പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിലാണ് ബില്‍ അംഗീകരിച്ചത്. ലോക്‌സഭയിലും നിയമസഭയിലും സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സീറ്റുകളില്‍ സംവരണം നല്‍കുന്നതാണ് ബില്‍. സ്ത്രീ സംവരണ ബില്ലിന്റെ നാൾവഴികൾ സ്ത്രീകള്‍ക്ക് ലോക്‌സഭയിലും നിയമസഭയിലും മൂന്നിലൊന്ന് സംവരണം നല്‍കുകയാണ് സ്ത്രീ സംവരണ ബില്ലിലൂടെ ലക്ഷ്യം വെക്കുന്നത്. 180-ാമത് ഭരണഘടനാ ഭേദഗതിയില്‍ 2008-ലാണ് ആദ്യമായി വനിതകള്‍ക്ക് 33 ശതമാനം സീറ്റ് സംവരണം ആവശ്യപ്പെട്ട് കൊണ്ട് ബില്‍ അവതരിപ്പിക്കുന്നത്. പട്ടികജാതി-പട്ടിക വര്‍ഗത്തിനും ആംഗ്ലോ-ഇന്ത്യകാര്‍ക്കും ഉപസംവരണം എന്ന നിലയില്‍ 33 ശതമാനം ക്വാട്ടയും ബില്ല് നിര്‍ദേശിക്കുന്നു. ഓരോ നിയോജകമണ്ഡലങ്ങളും മാറിമാറിയായിരിക്കും സംവരണത്തിന് കീഴില്‍ വരിക. പാസായാല്‍ 15 വര്‍ഷത്തിന് ശേഷം സ്ത്രീ സംവരണം നിര്‍ത്തലാക്കാനും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. രാഷ്ട്രീയ മേഖലയില്‍ സ്ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം…

Read More

ആദിത്യ L1 ഭൂമിയുടെ ഭ്രമണപഥം വിട്ടു കുതിക്കുന്നു ആദിത്യന് ഇനി ‘പോസ്റ്റ് ബേൺ’ യാത്ര ട്രാൻസ് ലാഗ്രേറിയൻ പോയിന്റ് ഇൻസെർഷൻ എന്ന സുപ്രധാന ഘട്ടം വിജയകരം ഇനി യാത്ര 15 ലക്ഷത്തിലധികം കിലോമീറ്റർ ദൂരം ലക്ഷ്യം ഒന്നാം ലെഗ്രാഞ്ച് പോയിന്റ് സൂക്ഷ്മ കണങ്ങളുടെ വിവരങ്ങൾ കൈമാറി ASPEX ലെ SUPRA ആദിത്യന് ഇനി ‘പോസ്റ്റ് ബേൺ’ യാത്ര. ഭൂഗുരുത്വ വലയം ഭേദിച്ച്‌ ആദിത്യ എൽ1 പേടകം നേരെ ലക്ഷ്യത്തിലേക്ക്‌ കുതിച്ചു തുടങ്ങി. സൂര്യന്റെ ഉള്ളറ തേടിയുള്ള ആദിത്യ എൽ1 ന്റെ യാത്ര, ഭൂമിയുടെ ഭ്രമണപഥം വിട്ടു മുന്നോട്ട് കുതിക്കുകയാണ്. ട്രാൻസ് ലാഗ്രേറിയൻ പോയിന്റ് ഇൻസെർഷൻ എന്ന സുപ്രധാന ഘട്ടമാണ് വിജയകരമായി പൂർത്തിയായത്. പേടകത്തെ ലക്ഷ്യസ്ഥാനമായ ഒന്നാം ലെഗ്രാഞ്ച് പോയിന്റിലേക്ക് അയക്കാനുള്ള ഘട്ടം വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു. 15 ലക്ഷം കിലോമീറ്റർ അകലെയാണ് ലെഗ്രാഞ്ച് പോയിന്റ്. 110 ദിവസത്തെ യാത്രയിലൂടെയാണ് ജനുവരി ആദ്യ വാരം ആദിത്യ ലെഗ്രാഞ്ച് പോയന്റിലെ ലക്ഷ്യസ്ഥാനത്തെത്തുക. ലെഗ്രാഞ്ച്…

Read More

മധ്യപ്രദേശിലെ ഓമകരേശ്വരിലെ ശങ്കരാചാര്യരുടെ 108 അടി ഉയരമുള്ള “ഏകത്മാതാ കി പ്രതിമ”അനാച്ഛാദനം മന്ധാത പർവത മേഖലയിൽ സെപ്റ്റംബർ 21ന് നടത്തും. എട്ടാം നൂറ്റാണ്ടിലെ തത്ത്വചിന്തകനായ, ഹിന്ദുമതത്തിലെ സ്വാധീനവും ആദരണീയനുമായ ആദിശങ്കരന് സമർപ്പിച്ചിരിക്കുന്നതാണ് “ഏകത്മാതാ കി പ്രതിമ” (ഏകത്വത്തിന്റെ പ്രതിമ) എന്ന് നാമകരണം ചെയ്യപ്പെട്ട പ്രതിമ . ശിവന് സമർപ്പിച്ചിരിക്കുന്ന 12 ജ്യോതിർലിംഗങ്ങളിൽ ഒന്ന് സ്ഥിതിചെയ്യുന്ന ക്ഷേത്ര നഗരമാണ് ഓംകാരേശ്വർ എന്നത് ശ്രദ്ധേയമാണ്. നർമ്മദാ നദിയുടെ മനോഹരമായ തീരത്ത് സ്ഥിതി ചെയ്യുന്ന ഓംകാരേശ്വർ, തിരക്കേറിയ നഗരമായ ഇൻഡോറിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ അകലെയാണ്. 2000 കോടി ചിലവിലാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്.ഒരു മ്യൂസിയം, ഗവേഷണസ്ഥാപനം, പൂന്തോട്ടം എന്നിവ പദ്ധതിയുടെ ഭാഗമാണ്.. ശങ്കരാചാര്യ തന്റെ ജീവിതത്തിന്റെ 32 വർഷങ്ങളിൽ നാല് വർഷം ഓംകാരേശ്വരത്ത് ചെലവഴിച്ചു, ഈ ഭൂമി അദ്ദേഹത്തിന്റെ സന്യാസ ഭൂമിയായി മാറി. അദ്ദേഹത്തിന്റെ ശ്രമങ്ങളെ അടയാളപ്പെടുത്തി മഹത്തായ പ്രതിമ സ്ഥാപിക്കുകയും ഏകാത്മ ധാം നിർമ്മിക്കുകയും ചെയ്തു. ആദിശങ്കരാചാര്യരെ 12 വയസ്സുള്ള ആൺകുട്ടിയായി…

Read More

സാഹസികതയും ശാന്തതയും നിറഞ്ഞ ഒരു ശൈത്യകാലം ആസ്വദിക്കാനായി ദുബൈയിലെ ഹട്ട റിസോർട്ട് ഒരുങ്ങിക്കഴിഞ്ഞു. ദുബായുടെ തിരക്കേറിയ ഹൃദയഭാഗത്ത് നിന്ന് 90 മിനിറ്റ് ഡ്രൈവ് ചെയ്താൽ എത്താം ഹജർ പർവതനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട ഹട്ട റിസോർട്ട്സിലേക്ക്. സെപ്തംബർ 15 വെള്ളിയാഴ്ച മുതൽ വീണ്ടും സഞ്ചാരികൾക്കായി തുറന്നു കൊടുത്തിരിക്കുന്നു ഇവിടത്തെ സൗകര്യങ്ങൾ. സഞ്ചാരികൾക്ക് ക്യാമ്പ് ചെയ്യുവാൻ സെഡ്ർ ട്രെയിലറുകൾ -Sedr Trailers- ഒരു ആകർഷകമായ ഓപ്ഷനാണ്. മൗണ്ടൻ ലോഡ്ജ് വൈബുകൾ ആണ് തേടുന്നതെങ്കിൽ പർവതങ്ങൾക്കിടയിൽ ഒറ്റപ്പെട്ട ഹട്ട റിസോർട്ടിലെ ദമാനി ലോഡ്ജുകൾ ഒരു മികച്ച വിശ്രമം വാഗ്ദാനം ചെയ്യുന്നു. സെഡ്ർ ട്രെയിലറുകൾ, ദമാനി ലോഡ്ജുകൾ, കാരവൻസ്, ഡോംസ് എന്നിവ ഉൾക്കൊള്ളുന്ന മുഴുവൻ ഹട്ട റിസോർട്ടുകളും വീണ്ടും തുറന്നു. പ്രാദേശിക വിഭവങ്ങൾ ആസ്വദിക്കാനും പ്രദേശത്തിന്റെ സമ്പന്നമായ സംസ്കാരത്തിൽ മുഴുകാനും ഇവിടെ അവസരമുണ്ട്. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു മൾട്ടി പർപ്പസ് അഡ്വഞ്ചർ റോപ്‌സ് കോഴ്സ്…

Read More

സെപ്തംബർ 22-24 തീയതികളിൽ നടക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മോട്ടോജിപി റേസ് -ഗ്രാൻഡ് പ്രീ ഓഫ് ഇന്ത്യ അരങ്ങേറുക ഗ്രേറ്റർ നോയിഡയിലെ ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ട് (BIC) റേസ്‌ട്രാക്കിലാകും. മോട്ടോജിപിടിഎം ഭാരതിന് ആതിഥേയത്വം വഹിക്കുന്നതിനായി ഇരുചക്രവാഹനങ്ങൾക്കായുള്ള അന്താരാഷ്ട്ര മോട്ടോർസ്‌പോർട്‌സ് ബോഡിയായ എഫ്‌ഐഎമ്മിൽ നിന്ന് BICക്ക് അനുമതി ലഭിച്ചു കഴിഞ്ഞു. ഡ്യുക്കാറ്റിയുടെ ഫ്രാൻസെസ്‌കോ ബഗ്‌നായ, റെപ്‌സോൾ ഹോണ്ട ടീമിന്റെ മാർക്ക് മാർക്വേസ്, മൂണിയുടെ മാർക്കോ ബെസെച്ചി, റെഡ് ബുൾ കെടിഎമ്മിന്റെ ബ്രാഡ് ബൈൻഡർ, ജാക്ക് മില്ലർ, പ്രൈമയുടെ ജോർജ് മാർട്ടിൻ എന്നിവരുൾപ്പെടെ റേസിംഗ് ലോകത്തെ പ്രമുഖരായവർ മോട്ടോജിപിടിഎം ഭാരതിൽ പങ്കെടുക്കും.2011 നും 2013 നും ഇടയിൽ വേദിയിൽ നടന്ന മൂന്ന് ഫോർമുല വൺ റേസുകൾക്ക് ശേഷം ബിഐസി-യിൽ സംഘടിപ്പിക്കുന്ന അടുത്ത വലിയ മോട്ടോർസ്പോർട്സ് ഇവന്റായിരിക്കും അഭിമാനകരമായ മോട്ടോജിപി ഇവന്റിന്റെ 13-ാം പാദം.ഹോമോലോഗേഷൻ, റീസർഫേസിംഗ്, ക്രാഷ് സോണുകൾ, ഗ്രിഡ് സോണുകൾ, ചരൽ, എല്ലാം പൂർത്തിയായതായി ഇവന്റിന്റെ സംഘാടകരായ ഫെയർസ്ട്രീറ്റ് സ്‌പോർട്‌സിന്റെ (മോട്ടോജിപി ഭാരത്) ചീഫ് മാർക്കറ്റിംഗ്…

Read More

ഏറ്റവും കൂടുതല്‍ മൊബൈല്‍ വരിക്കാരെ സംഭാവന ചെയ്ത രാജ്യം ഇന്ത്യ എന്ന് ആഗോള റിപ്പോർട്ട്.   എറിക്‌സണ്‍ പുറത്തിറക്കിയ മൊബിലിറ്റി റിപ്പോര്‍ട്ട് പ്രകാരം, 2023 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഏറ്റവും കൂടുതല്‍ മൊബൈല്‍ വരിക്കാരെ സംഭാവന ചെയ്ത രാജ്യം ഇന്ത്യയാണ്. അതേ സമയം ഇന്ത്യയിൽ അനര്‍ഹരുടെ കൈയ്യില്‍ സിം എത്തുന്നില്ലെന്ന് ഉറപ്പാക്കാനായി പുതിയ നിയമങ്ങള്‍ കൊണ്ടുവരികയാണ് സർക്കാർ. പുതിയ സിം എടുക്കുന്നതിനും, നിലവിലെ സിമ്മുകൾ മാറ്റിയെടുക്കുന്നതിനും ഇനി കർശന നിബന്ധനകൾ ഉണ്ടാകും. സിം കാർഡ് വിൽക്കുന്ന കടകൾക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കുന്നു.മൊബൈൽ വരിക്കാരിലും ഇന്ത്യ തന്നെ മുന്നിൽ 2023 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഏതാണ്ട് 70 ലക്ഷം പുതിയ മൊബൈല്‍ വരിക്കാർ ഇന്ത്യയിലുണ്ടായി എന്നാണ് എറിക്‌സണ്‍ പുറത്തിറക്കിയ മൊബിലിറ്റി റിപ്പോര്‍ട്ട്. രണ്ടാം സ്ഥാനത്തുള്ള ചൈനയുടെ വരിക്കാർ 50 ലക്ഷമാണ്. മുപ്പതു ലക്ഷം പുതിയ വരിക്കാരെ ചേര്‍ത്ത യുഎസാണ് മൂന്നാം സ്ഥാനത്ത്.ആഗോളതലത്തില്‍ മൊത്തം 40 ദശലക്ഷം വരിക്കാരെയാണു പുതുതായി 2023 ഏപ്രില്‍-ജൂണ്‍ മാസത്തില്‍ കൂട്ടിച്ചേര്‍ത്തത്.ഏപ്രില്‍-ജൂണ്‍ കാലയളവില്‍…

Read More

‘യാശോഭൂമി’ അന്തര്‍ദേശീയ കണ്‍വെന്‍ഷനില്‍ വിശ്വകര്‍മ്മര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാള്‍ സമ്മാനം. പരമ്പരാഗത കൈത്തൊഴിലാളി, കരകൗശല വിദഗ്ധരെ മുന്നോട്ടുകൊണ്ടുവരാന്‍ 13,000 കോടി രൂപയുടെ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. സൗജന്യ വായ്പ, നൈപുണ്യ വികസനത്തിനായി പ്രധാനമന്ത്രി വിശ്വകര്‍മ്മ പദ്ധതിയാണ് ഡല്‍ഹിയില്‍ നടന്ന ഇന്ത്യ അന്തര്‍ദേശീയ കണ്‍വെന്‍ഷന്‍ എക്‌സ്‌പോ സെന്ററില്‍ ഉദ്ഘാടനം ചെയ്തത്. ‘സാധാരണക്കാരന്റെ ശബ്ദ’മാകുന്ന തരത്തില്‍ പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.ലോകത്ത് കൈത്തൊഴിലിന്റെ ആവശ്യകത വര്‍ധിക്കുകയാണെന്നും കോർപ്പറേറ്റ് കമ്പനികള്‍ ചെറിയ സ്ഥാപനങ്ങളെ ഉത്പന്ന നിര്‍മാണത്തിന് സമീപിക്കുന്നുണ്ടെന്നും പദ്ധതി ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. വിശ്വകര്‍മ വിഭാഗത്തില്‍പെടുന്നവര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കണം. ആധുനിക യുഗത്തിലേക്ക് വിശ്വ കര്‍മ വിഭാഗത്തിനെ പരിശീലനം നല്‍കി പ്രാപ്തരാക്കുന്നത് വഴി ആഗോളവിപണിയില്‍ അവരും ഭാഗമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ നൈപുണ്യ വികസനകാര്യ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പോസ്റ്റല്‍ സ്റ്റാംപും…

Read More

പാർലമെന്റിലെ സഭാ നടപടികൾ ഇനി പുതിയ പാർലമെന്റ് മന്ദിരത്തിൽ. ഏകദേശം 65,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 970 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ നാല് നില കെട്ടിടം ഏകദേശം 5,000 കലാരൂപങ്ങളുടെ ആകർഷകമായ ശേഖരം പ്രദർശിപ്പിക്കും.ഈ ആധുനിക ഘടന നിലവിലുള്ള പാർലമെന്റ് മന്ദിരവുമായി യോജിച്ച് നിലനിൽക്കുകയും പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യും. പുതിയ ഘടനയിൽ 888 സീറ്റുകൾ വരെ ശേഷിയുള്ള ഒരു വലിയ ലോക്‌സഭാ ഹാളും 384 അംഗങ്ങൾക്ക് ഇരിക്കാൻ കഴിയുന്ന രാജ്യസഭാ ഹാളും ഉണ്ടാകും. പാർലമെന്റിന്റെ സംയുക്ത സമ്മേളനങ്ങൾക്കായി, ലോക്സഭയിൽ 1,272 സീറ്റുകൾ വരെ ഉൾക്കൊള്ളാൻ കഴിയും. ഇന്ത്യയുടെ ദേശീയ പക്ഷിയെ പ്രതിനിധീകരിക്കുന്ന മയിൽ തീമിന് ചുറ്റുമാണ് ലോക്‌സഭാ ഹാൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്, അതേസമയം രാജ്യസഭാ ഹാളിൽ ഇന്ത്യയുടെ ദേശീയ പുഷ്പത്തെ പ്രതീകപ്പെടുത്തുന്ന താമര തീം അവതരിപ്പിക്കുന്നു. സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കുന്ന ഏറ്റവും പുതിയ ആശയവിനിമയ സാങ്കേതിക വിദ്യകളാൽ സജ്ജീകരിച്ചിരിക്കുന്ന അത്യാധുനിക ഓഫീസ് സ്‌പെയ്‌സുകളാണ് കെട്ടിടത്തിന്റെ സവിശേഷത. “പ്ലാറ്റിനം റേറ്റഡ്…

Read More