Author: News Desk
ബി ഫണ്ടിങ് റൗണ്ടില്‍ 500 കോടി നേട്ടമുണ്ടാക്കി ഇന്‍ഷുറന്‍സ് മാര്‍ക്കറ്റ് പ്ലെയ്‌സായ ഇന്‍ഷുറന്‍സ് ദേക്കോ (InsuranceDekho). എ ഫണ്ടിങ് റൗണ്ടില്‍ ഏകദേശം 12,000 കോടി നേട്ടമുണ്ടാക്കി ഒരു വര്‍ഷം തികയുന്നതിന് മുമ്പാണ് അടുത്ത നേട്ടവും. എ ഫണ്ടിങ് റൗണ്ടിലും ബി ഫണ്ടിങ് റൗണ്ടിലും ഒരു വര്‍ഷം തന്നെ വലിയ മുന്നേറ്റമുണ്ടാക്കിയിരിക്കുകയാണ് കമ്പനി. ഗ്രാമത്തിലും നഗരത്തിലും ഒരുപോലെ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പായ ഇന്‍ഷുറന്‍സ് ദേക്കോ ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ മുന്നേറ്റത്തിലാണ്. നിലവിലെ നിക്ഷേപകരുടെ വിശ്വാസം നിലനിര്‍ത്താനും ആഗോളതലത്തില്‍ പുതിയ നിക്ഷേപകരെ കണ്ടെത്താനും സാധിച്ചതായി കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. മാര്‍ക്കറ്റിങ്ങിനും ടെക് പ്ലാറ്റ് ഫോമിന്റെ വികസനത്തിനും ഇന്ത്യയിലെ നഗര-ഗ്രാമീണ വ്യത്യാസമില്ലാതെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ഫണ്ടിങ് തുക വിനിയോഗിക്കുമെന്ന് ഇന്‍ഷുറന്‍സ് ദേക്കോ പറഞ്ഞു. എല്ലാ പൗരന്മാര്‍ക്കും ഇന്‍ഷുറന്‍സ് സൗകര്യം ലഭ്യമാക്കാനും ഉപഭോക്തൃ സൗഹൃദമാക്കാനുമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് കമ്പനി സിഇഒയും ഫൗണ്ടറുമായ അങ്കിത് അഗ്രവാള്‍ (Ankit Agrawal) പറഞ്ഞു. ഫണ്ടിങ്ങിലൂടെ പുതിയ വേഗത്തില്‍ പ്രവര്‍ത്തിക്കാനും കൂടുതല്‍ കസ്റ്റമേഴ്‌സിലേക്ക്…
ഇന്ത്യയുടെ സെമികണ്ടക്ടർ സ്വപ്‌നങ്ങൾക്ക് പുതു പ്രതീക്ഷ, സെമികണ്ടക്ടറിന് സബ്‌സിഡി ആവശ്യപ്പെടാനൊരുങ്ങി ടാറ്റ. കേന്ദ്ര സർക്കാരിന്റെ സെമികണ്ടക്ടർ സബ്‌സിഡി സ്‌കീമിൽ ടാറ്റ അപേക്ഷിക്കുന്നു. 3-6 മാസത്തിനുള്ളിൽ സർക്കാരിന് നിർദേശം തയ്യാറാക്കി നൽകാനുള്ള തയ്യാറെടുപ്പിലാണ് ടാറ്റയെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. സെമികണ്ടക്ടർ നിർമാണത്തിൽ ടാറ്റ വിദേശ പങ്കാളിത്തതിനും ശ്രമിക്കുന്നുണ്ട്. ടാറ്റ ഉദ്ദേശിക്കുന്ന പോലെ കാര്യങ്ങൾ നടന്നാൽ അധികം വൈകാതെ സെമികണ്ടക്ടർ നിർമാണ ഹബ്ബായി മാറാൻ ഇന്ത്യയ്ക്ക് സാധിക്കും. കേന്ദ്ര സർക്കാരിന് പുറമേ ഗുജറാത്ത്, കർണാടക, തമിഴ് നാട് സർക്കാരുകളുടെയും പിന്തുണയ്ക്ക് ടാറ്റ ശ്രമിക്കുന്നുണ്ട്. ചിപ്പ് നിർമാണത്തിലേക്ക് കടക്കാൻ പോകുകയാണെന്ന് കഴിഞ്ഞ വർഷമാണ് ടാറ്റ സൺസിന്റെ (Tata Sons) ചെയർമാൻ എൻ. ചന്ദ്രശേഖരൻ (N Chandrasekaran) വെളിപ്പെടുത്തിയത്. ചിപ്പ് നിർമാതാക്കളുടെ പങ്കാളിത്തതോടെ ഇത് നടപ്പാക്കാനാണ് ടാറ്റയുടെ തീരുമാനം. വൈകാതെ ചിപ്പ് ഫാബ്രിക്കേഷൻ പ്ലാറ്റ് ഫോം ടാറ്റ ലോഞ്ച് ചെയ്യുമെന്ന് സൂചനയുമുണ്ട്. എന്നാൽ കഴിഞ്ഞ വർഷം വിളിച്ച സെമികണ്ടക്ടർ ഡിസ്‌പ്ലേ പ്രോപ്പസലിൽ ടാറ്റ…
ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്റര്‍ റേഞ്ച് ഉറപ്പ്. ഇത് നമ്മുടെ മാരുതിയുടെ ഉറപ്പാണ്. ഈ വര്‍ഷം ജനുവരിയില്‍ നോയിഡയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയിൽ തങ്ങളുടെ ആദ്യ ഇവിയായ eVX കോംപാക്റ്റ് എസ്‌യുവി പതിപ്പ് അവതരിപ്പിച്ച മാരുതി അതിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുകയാണ്. ഡിജിറ്റൽ ഇന്റീരിയർ അടക്കം ഏതാനും പരിഷ്‌കാരങ്ങളോടെ ജപ്പാനില്‍ ഒക്ടോബർ 26 മുതൽ ആരംഭിക്കുന്ന മൊബിലിറ്റി ഓട്ടോ ഷോയില്‍ വാഹനത്തിന്റെ ആഗോള പ്രദര്‍ശനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ടോക്കിയോ മോട്ടോര്‍ ഷോ 2023-ല്‍ ഇവിഎക്‌സിന്റെ ഇന്റീരിയര്‍ ആദ്യമായി പ്രദര്‍ശിപ്പിക്കും. മാരുതിയുടെ ശ്രേണിയിലേക്ക് ഏറെ വൈകി എത്തിയ ആദ്യ ഇവി ആയതുകൊണ്ടുതന്നെ ഓട്ടോ എക്‌സ്‌പോയില്‍ ഇവിഎക്‌സ് ശ്രദ്ധയാകര്‍ഷിച്ചു. വാഹനത്തിന്‍റെ ബാഹ്യ ഡിസൈൻ മാത്രമാണ് മാരുതി ഓട്ടോ എക്‌സ്‌പോയില്‍ വെളിപ്പെടുത്തിയത്. ഇപ്പോഴിതാ തങ്ങളുടെ ഇലക്‌ട്രിക് വാഹനത്തിന്റെ ഇന്റീരിയർ അടക്കം വെളിപ്പെടുത്താൻ ടോക്കിയോ ഇവന്റിനായി കാത്തിരിക്കുകയാണ് മാരുതിയും ഒപ്പം പ്രതീക്ഷയോടെ ആരാധകരും. ഏറ്റവും വലിയ പ്രത്യേകത സുസുക്കിയും ടൊയോട്ടയും മാരുതിയുടെ EV ക്കായി ഒരുമിച്ചു എന്നതാണ്.…
ചാന്ദ്ര ദൗത്യത്തിന് ചെലവ് കുറഞ്ഞ ഉപഗ്രഹങ്ങള്‍ നിര്‍മിക്കാന്‍ ഹെക്‌സ് 20. ആഗോള സ്ഥാപനങ്ങള്‍ക്കൊപ്പമാണ് KSUM രജിസ്റ്റേര്‍ഡ് സ്റ്റാര്‍ട്ടപ്പായ HEX20 ചെലവ് കുറഞ്ഞ ഉപഗ്രങ്ങള്‍ നിര്‍മിക്കുക. സ്ഥാപനങ്ങളുടെ അന്താരാഷ്ട്ര പ്രവര്‍ത്തന പരിചയവും പ്രാദേശിക ശൃംഖലയും ചാന്ദ്ര ദൗത്യത്തിന് മുതല്‍ക്കൂട്ടാകും. അസര്‍ബൈജാനിലെ ബാക്കുവില്‍ നടന്ന 74-ാമത് എയ്‌റോനോട്ടിക്കല്‍ കോണ്‍ഫറന്‍സില്‍ സ്‌കൈ റൂട്ട് എയ്‌റോ സ്‌പേസ്, ഐസ്‌പേസ് ഇങ്ക് എന്നിവരുമായി ധാരണാപത്രം ഒപ്പിട്ടു. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഉപഗ്രഹ നിര്‍മാണ കമ്പനിയാണ് സ്‌കൈ റൂട്ട്. ചാന്ദ്ര ദൗത്യ ഗവേഷണം ചെയ്യുന്ന ജപ്പാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഐ സ്‌പേസ്. ചെലവ് കുറച്ച് ചന്ദ്രനിലെത്താംകേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കെ-സ്‌പേസ് പദ്ധതിയുടെ ഭാഗമായി ഹെക്‌സ് 20 തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ബഹിരാകാശ ഗവേഷണങ്ങള്‍ക്കായി അത്യാധുനിക ഗവേഷണ വികസന സംവിധാനം തുടങ്ങിയിരുന്നു. ബഹിരാകാശ സാങ്കേതിക വിദ്യയില്‍ നൂതനത്വം, സഹകരണം, മികവ് എന്നിവ കൈവരിക്കാനുള്ള കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു. സംസ്ഥാനത്ത് ബഹിരാകാശ സാങ്കേതിക വിദ്യയില്‍ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഹെക്‌സ് 20മായുള്ള സഹകരണം…
For More Details please visit https://iamnowai.com/
കേരളാ ഓട്ടോ മൊബൈൽസ് ലിമിറ്റഡിന്റെ EV സ്വപ്നങ്ങളെ കൈപിടിച്ചുയർത്താൻ വാഹന ബാറ്ററി വിതരണ കമ്പനിയായ ARENQ. ഇനി കന്യാകുമാരി മുതൽ കാശ്‌മീർ വരെ കേരളാ ഓട്ടോ മൊബൈൽസ് ലിമിറ്റഡിന്റെ (KAL) ഇ ഓട്ടോകൾ വിപണിയിൽ ലഭിക്കും. കേരള സർക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിന്റെ ഇ-ഓട്ടോകളുടെ ഇന്ത്യയിലെ വിതരണം ഏറ്റെടുത്ത് ആരെൻഖ് (ARENQ) രാജ്യമൊട്ടാകെ വിതരണ കേന്ദ്രങ്ങൾ ആരംഭിച്ചു. രാജ്യത്തെവിടെയും നിരത്തുകളിൽ EV അറ്റകുറ്റ പണികൾക്കും, സർവീസിങ്ങിനും 24/7 അടിയന്തിര സേവനമടക്കം ARENQ ഉറപ്പു വരുത്തിയിട്ടുണ്ട്. ReadyAssist എന്ന സ്റ്റാർട്ടപ്പാണ് ഓട്ടോമോട്ടീവ് സർവീസ് സൊല്യൂഷൻ നൽകുന്നത്. പൂനെ ആസ്ഥാനമായി ബാറ്ററി രംഗത്ത് പ്രവർത്തിക്കുന്ന ആരെൻഖുമായി സഹകരിച്ചുകൊണ്ടാണ് കെഎഎൽ നിർമിക്കുന്ന വാഹനങ്ങളുടെ വിതരണം ഇപ്പോൾ ഇന്ത്യയിലുടനീളം നടത്തി വരുന്നത്. കൂടാതെ ഇലക്ട്രിക് ഓട്ടോകൾ നിർമിക്കാൻ ആവശ്യമായ ബാറ്ററികൾ, മോട്ടോർ, മോട്ടോർ കൺട്രോളറുകൾ എന്നിവ ആരെൻഖ് ആണ് കെഎഎല്ലിന് നൽകുന്നത്. ഇപ്പോൾ തന്നെ ചണ്ഡീഗഡ്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിൽ കെ എ എല്ലിന്റെ…
Apple ഐഫോൺ 15 സീരീസ് ഫോണുകൾക്ക് കടുത്ത വെല്ലുവിളിയുയർത്തി Google പിക്സൽ 8, പിക്സൽ 8 പ്രോ സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ രണ്ട് പുതിയ 5ജി ഫോണുകളും പുതിയ ഗൂഗിൾ ഫ്ലാഗ്ഷിപ്പ് ചിപ്‌സെറ്റും മികച്ച ക്യാമറകളുമായാണ് വരുന്നത്. ഏഴ് വർഷത്തെ സുരക്ഷാ അപ്ഗ്രേഡുകളും ഒഎസ് അപ്ഡേറ്റുമാണ് ഈ ഫോണുകൾക്ക് ലഭിക്കുക. പുതിയ പിക്സൽ ഫോണുകൾ ഐഫോൺ 15 സീരീസ്, സാംസങ് ഗാലക്സി എസ്23 സീരീസ് ഫോണുകളുമായി മത്സരിക്കും.വില ഒരു ലക്ഷം കടക്കുന്ന Google Pixel 8 Pro ഡിസൈനിന്റെ കാര്യത്തിൽ മുൻതലമുറ മോഡലിൽ നിന്നും വലിയ മാറ്റങ്ങളില്ല. ഗൂഗിളിന്റെ ടെൻസർ ജി3 ചിപ്‌സെറ്റാണ് പ്രോയുടെ കരുത്ത്.6.7 ഇഞ്ച് ക്യുഎച്ച്ഡി+ 120 ഹെർട്സ് LTPO ഒഎൽഇഡി ഡിസ്‌പ്ലയുമായിട്ടാണ് Google Pixel 8 Pro സ്മാർട്ട്ഫോൺ വരുന്നത്. പിക്‌സൽ 8 പ്രോ സ്മാർട്ട്ഫോണിന് 1,06,999 രൂപയാണ് വില. ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനുള്ള ഡിസ്പ്ലെയിൽ 10.5 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്. പിന്നിൽ OiS ഉള്ള 50 മെഗാപിക്സൽ…
സാമൂഹിക മാധ്യമങ്ങൾ വഴി വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നതിന് മൂക്കു കയറിടാൻ കേന്ദ്ര സർക്കാർ. തെറ്റായ സന്ദേശങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ ഫെയ്‌സ് ബുക്ക് (Facebook), യൂട്യൂബ് (Youtube), എക്‌സ് (X), വാട്‌സാപ്പ് (Whatsapp) അടക്കമുള്ള സാമൂഹിക മാധ്യമങ്ങൾക്ക് മേൽ പിടിമുറുകും. വ്യാജവും അപകീർത്തിയുണ്ടാക്കുന്നതും അസഭ്യമായതുമായ ഉള്ളടക്കം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത് തടയിടാൻ നിയമം കടുപ്പിക്കാനാണ് നീക്കം. ഇതിനായി ഐടി സ്റ്റാൻഡിങ് കമ്മിറ്റി പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ നിർദേശം മുന്നോട്ടു വെക്കുമെന്ന് ഔദ്യോഗിക കേന്ദ്രങ്ങൾ പറയുന്നു. ആർക്കെല്ലാം ബാധകം? നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകൾ അടുത്തതിന് പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങൾ തടയാൻ ഐടി നിയമങ്ങൾ കടുപ്പിക്കാനുള്ള തീരുമാനം. തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന വേളയിൽ വ്യാജ പ്രചരണങ്ങൾ തടയാൻ എന്തെല്ലാം മാർഗങ്ങൾ സ്വീകരിച്ചെന്ന് സാമൂഹിക മാധ്യമങ്ങളോട് സ്റ്റാൻഡിങ് കമ്മിറ്റി ചോദിച്ചിരുന്നു. ഇൻസ്റ്റാഗ്രാം (Instagram), സ്‌നാപ്പ് ചാറ്റ് (Snapchat), കൂ (koo), ഷെയർചാറ്റ് (sharechat), ഡെയ്‌ലി ഹണ്ട് (DailyHunt), ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളോട് അടുത്ത…
ആറുമാസം കൊണ്ട് 10,000 കിലോമീറ്റർ, 3 ലക്ഷം കോടിയുടെ റോഡ് നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ. ആറുമാസത്തെ കാലാവധിയിൽ ഇത്രയും വലിയ പദ്ധതി നടപ്പാക്കാനൊരുങ്ങുന്നത് ആദ്യമായിട്ടായിരിക്കും. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി റോഡ് നിർമാണം പൂർത്തിയാക്കാനാണ് തീരുമാനം. അടുത്ത വർഷം അവസാനത്തോടെ മൊത്തം 12,500 കിലോമീറ്റർ ദൈർഘ്യത്തിൽ റോഡ് നിർമിക്കാനാണ് കേന്ദ്ര ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ തീരുമാനം. കഴിഞ്ഞ വർഷം പണിതതിനേക്കാൾ ദൈർഘ്യത്തിൽ റോഡ് നിർമിക്കാനാണ് സർക്കാരിന്റെ ശ്രമം. റോഡ് നിർമാണത്തിന് കഴിഞ്ഞ വർഷം കേന്ദ്ര ധനമന്ത്രാലയം 2.58 ലക്ഷം കോടി അനുവദിച്ചിരുന്നു. അതിൽ 1.12 ലക്ഷം കോടി ഇതുവരെ ചെലവായി കഴിഞ്ഞു. വേഗത കുറച്ച് മഴ രാജ്യത്തിന്റെ അടിസ്ഥാന വികസനത്തിന്റെ വേഗത കൂട്ടാനായി റോഡ് നിർമാണ പദ്ധതികളിൽ സർക്കാർ കൂടുതൽ ശ്രദ്ധിക്കുകയാണ്. ഭാരത് മാലയിൽ ഉൾപ്പെടുത്തി ഹൈവേകളടക്കം നിരവധി റോഡ് നിർമാണ പദ്ധതികൾ സർക്കാർ പൂർത്തിയാക്കി കഴിഞ്ഞു. ഈ വർഷം കൂടുതൽ റോഡുകൾ നിർമിക്കാൻ അനുമതിയും കൊടുക്കുന്നുണ്ട്. റോഡ് നിർമാണത്തിനുള്ള കരാർ…
നിലവിലെ വന്ദേഭാരതിനൊപ്പം കിടപിടിക്കുന്ന പുതിയ വന്ദേഭാരത് പുഷ് പുൾ ട്രെയിൻ ഈ മാസം റെയിൽവേ പുറത്തിറക്കും. 22 നോൺ എസി കോച്ചുകളും ഇരുവശത്തും എൻജിനുകളുമുള്ള പുഷ് പുൾ വന്ദേഭാരത് ട്രെയിൻ ദീർഘ ദൂര റൂട്ടുകളെയും ഉദ്ദേശിച്ചായിരിക്കും എത്തുക. ചെന്നൈ ഐസിഎഫിൽ (ICF) നിർമാണത്തിലിരിക്കുന്ന നിർദ്ദിഷ്ട പദ്ധതി അന്തിമ ഘട്ടത്തിലാണ്. കുറഞ്ഞ ടിക്കറ്റ് നിരക്കുമായി സാധാരണക്കാരെ ലക്ഷ്യമിട്ടാണ് റെയിൽവേ പുതിയ ട്രെയിൻ അവതരിപ്പിക്കുന്നത്. ഇതിനു പിന്നാലെ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളും പുറത്തിറക്കുന്നുണ്ട്. വന്ദേ ഭാരത് ട്രെയിൻ്റെ പകുതി ചിലവ് മാത്രമാണ് പുതിയ ട്രെയിനിൻ്റെ നിർമാണച്ചെലവ് എന്നാണ് റെയിൽവേ വൃത്തങ്ങൾ പുറത്തുവിടുന്ന വിവരം. നിർമാണഘട്ടത്തിലുള്ള ട്രെയിനിൻ്റെ കൂടുതൽ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട് ഇരുവശത്തും എൻജിനുകളുള്ള , 22 കോച്ചുകളുള്ള, പുഷ് പുൾ വന്ദേഭാരത് ട്രെയിനിന് പെട്ടെന്ന് വേഗമാർജിക്കാനും നിർത്താനും സാധിക്കും. പൂർണമായും നോൺ എസി കോച്ചുകളുള്ള ട്രെയിനിൽ ടിക്കറ്റ് നിരക്കുകളും സാധാരണ സ്ലീപ്പർ ക്ളാസിലേത് മാത്രമാകും. ഓറഞ്ചും ചാരനിറവും ചേർന്ന ട്രെയിനിൽ വന്ദേഭാരതിനു സമാനമായ സൗകര്യങ്ങൾ…