Author: News Desk
കഴിഞ്ഞ ദിവസം ആകാശത്ത് ‘പറക്കും മനുഷ്യ’നെ കണ്ട് അന്തം വിട്ട് നിൽക്കുകയാണ് കേരളം. കൊച്ചിക്കായലിന്റെ മുകളിൽ കൂടി അപ്പൂപ്പൻ താടി പോലെ പറന്ന് നടക്കുന്ന മനുഷ്യൻ. അപ്പോൾ മുതൽ കേൾക്കുന്നതാണ് ജെറ്റ് സ്യൂട്ട് എന്ന്, മനുഷ്യനെ ആകാശത്ത് പറക്കാൻ സഹായിക്കുന്ന പ്രത്യേക കുപ്പായമാണത്. അതെ ജെറ്റ് സ്യൂട്ട് ധരിച്ചാൽ ശരിക്കും അവഞ്ചേഴ്‌സിലെ അയൺ മാനെ പോലെ പറക്കാം. ആ സ്യൂട്ട് എവിടെ കിട്ടും, എത്രയാകും വില? കൊച്ചിക്കായലിൽ പറന്ന്കേരള പൊലീസിന്റെ സൈബർ സുരക്ഷാ സമ്മേളനമായ കൊക്കൂണിലായിരുന്നു ജെറ്റ് സ്യൂട്ടിന്റെ പ്രദർശന പറക്കൽ. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (Arif Muhammad Khan), എഡിജിപി ഇന്റലിജൻസ് മനോജ് എബ്രഹാം എന്നിവരടക്കമുള്ള വേദിയുടെ മുന്നിലായിരുന്നു പ്രദർശന പറക്കൽ. യു.കെയിൽ നിന്ന് വന്ന ഗ്രാവിറ്റി ജെറ്റ് സ്യൂട്ട് പൈലറ്റ് പോൾ റോബർട്ട് ജോൺസാണ് കൊച്ചിക്കായലിന് മുകളിൽ ജെറ്റ് സ്യൂട്ട് ധരിച്ച് പറന്നത്. മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിൽ പറക്കാനുള്ള ശേഷി ഈ ജെറ്റ് സ്യൂട്ടിനുണ്ട്.…
അതിവേഗം കുതിച്ചു കൊണ്ടിരിക്കുകയാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥ. ആ കുതിപ്പിന് ഇനിയും വേഗത കൊണ്ടുവരികയാണ് സ്റ്റാർട്ടപ്പുകൾ. ഇന്ത്യയിൽ സ്റ്റാർട്ടപ്പുകളുടെ വളർച്ച സമ്പദ് വ്യവസ്ഥയ്ക്കും വളമാണ്. 5 ലക്ഷം കോടി സാമ്പത്തിക വളർച്ച എന്ന ഇന്ത്യയുടെ ലക്ഷ്യത്തിലേക്കെത്താൻ സ്റ്റാർട്ടപ്പുകൾ എങ്ങനെയാണ് ഇന്ധനമാകുക? ഇന്ന് ലോകത്തെ തന്നെ സംരംഭങ്ങൾക്ക് പറ്റിയ ഏറ്റവും മികച്ച മൂന്നാമത്തെ ഇക്കോസിസ്റ്റം ഇന്ത്യയുടേതാണ്. എൻട്രപ്രണർമാരെ കൈയയഞ്ഞ് സഹായിക്കാൻ സർക്കാരും മുൻപന്തിയിലുണ്ട്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന സ്റ്റാർട്ടപ്പ് ഇന്ത്യ സ്‌കീമും മറ്റും അതിനുള്ള ഉദാഹരണമാണ്. ഇ-കൊമേഴ്‌സ് (e-commerce), സാസ് (SaaS), ഡി2സി (D2C), ഓട്ടോടെക്ക് (Autotech), ഫിൻടെക് (Fintech) എന്നിവയുടെ ഫണ്ടിങ്ങിൽ എച്ച് 1 സിവൈ23 ആയപ്പോഴേക്കും 89% മുന്നേറ്റമുണ്ടാക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കേന്ദ്ര സർക്കാരിന് കീഴിലുള്ള ഡിപാർട്ട്‌മെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേർനൽ ട്രെയ്ഡിന്റെ (DPIIT) അംഗീകാരം ലഭിച്ച സ്റ്റാർട്ടപ്പുകൾ 92,683 എണ്ണമുണ്ട്. കഴിഞ്ഞ വർഷം ഫണ്ടിങ് വഴി ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ നേടിയത് എത്രയാണെന്നോ, 350 കോടി…
ഇന്ത്യയിലെ ഐ ടി ഓഹരി രംഗത്ത് വൻതോതിൽ നിക്ഷേപം നടത്തി വിദേശ നിക്ഷേപ സ്ഥാപനങ്ങൾ. രണ്ടാം പാദത്തിലെ ജൂലായ്-സെപ്‌റ്റംബര്‍ ത്രൈമാസത്തില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യയിൽ ഐടി ഓഹരികള്‍ വാങ്ങാനായി 7000 കോടി രൂപ നിക്ഷേപിച്ചതായാണ് കണക്ക്. ക്യു2വില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയ മേഖലകളിലൊന്ന് ഐടിയാണ്. TCS, HCL കമ്പനികളുടെ ഓഹരികൾക്കായിരുന്നു ജൂലായ് മുതൽ ഡിമാൻഡ് ഉയർന്നത്. രണ്ടാം ത്രൈമാസത്തില്‍ ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയത് IT കൺസൾട്ടിങ് സ്ഥാപനമായ എംഫാസിസ് ആണ്-25.41 ശതമാനം. എല്‍&ടി ടെക്‌നോളജി സര്‍വീസസ്, പെര്‍സിസ്റ്റന്റ് സിസ്റ്റംസ് എന്നിവയുടെ ഓഹരികളും നേട്ടമുണ്ടാക്കി. ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ ഐടി ഓഹരികളില്‍ അറ്റവില്‍പ്പന നടത്തിയ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ രണ്ടാം ത്രൈമാസത്തില്‍ അവ വാങ്ങാന്‍ താല്‍പ്പര്യം കാട്ടി. 2023ല്‍ ആഗോള ഐടി മേഖല 4.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് ഗാര്‍ട്‌ണേഴ്‌സിന്റെ പ്രവചനം. ഇത് ഐടി ഓഹരികളുടെ ഡിമാന്റ് ഉയര്‍ത്തി. ജൂലായ്-സെപ്‌റ്റംബര്‍ ത്രൈമാസത്തില്‍ നിഫ്‌റ്റി ഐടി സൂചികയിലെ പത്ത്…
അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ (ADIA) പൂർണ്ണ ഉടമസ്ഥതയിലുള്ള നിക്ഷേപ ഉപസ്ഥാപനം എഡിഐഎ പ്രൈവറ്റ് ഇക്വിറ്റീസ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡിൽ (RRVL) 4,966.80 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു. ഈ നിക്ഷേപത്തോടെ ആർആർവിഎല്ലിന്റെ പ്രീ-മണി ഇക്വിറ്റി മൂല്യം 8.381 ലക്ഷം കോടി രൂപയിലേക്കുയരും എന്നാണ് ADAIയുടെ കണക്ക്കൂട്ടൽ. അതുവഴി ഇക്വിറ്റി മൂല്യത്തിൽ രാജ്യത്തെ മികച്ച നാല് കമ്പനികളിൽ ഒന്നായി ആർആർവിഎല്ലിനെ മാറ്റും. എഡിഐഎയുടെ ഈ നിക്ഷേപത്തിലൂടെ ആർആർവിഎല്ലിലെ 0.59% ഉടമസ്ഥത എഡിഐഎയുടെ സ്വന്തമാകും. റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡിലെ നിക്ഷേപകർ എന്ന നിലയിൽ അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിൽ സന്തോഷമുണ്ടെന്ന് റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഇഷ മുകേഷ് അംബാനി പറഞ്ഞു. ഈ നിക്ഷേപം, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലും ബിസിനസ്സ് തന്ത്രത്തിലും നിർവ്വഹണ ശേഷിയിലും റിലയൻസിലുള്ള വിശ്വാസത്തിന്റെ തെളിവാണെന്ന് ഇഷ വ്യക്തമാക്കി. അഭൂതപൂർവമായ വേഗതയിൽ വികസിച്ചുകൊണ്ടിരിക്കുന്ന ഒരു വിപണിയിൽ റിലയൻസ്…
2 മണിക്കൂർ യാത്ര കൊണ്ട് ദുബായിയെയും, ഇന്ത്യയിലെ മുംബൈയെയും തീവണ്ടി മാർഗം ബന്ധിപ്പിക്കുവാനുള്ള ശ്രമങ്ങളിലാണ് ദുബായ്. 1934 കിലോമീറ്റർ അകലത്തിൽ ഇടയ്ക്കു സമുദ്രവുമുള്ള രണ്ട് പ്രധാന നഗരങ്ങളെ എങ്ങനെ ഈ റെയിൽ ബന്ധിപ്പിക്കും?യുഇഎ ആസ്ഥാനമായുള്ള നാഷണൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡ് എന്ന നിർമാണ കമ്പനിക്കു അതിനുള്ള ഉത്തരമുണ്ട്. ആഴക്കടലിനടിയിലൂടെ. രണ്ടു നഗരങ്ങളെ അൾട്രാ സ്പീഡ് ഫ്ലോട്ടിംഗ്ട്രെയിനിന്റെ സാങ്കേതിക മികവ് കൂട്ടിച്ചേർക്കുമെന്നാണ് പ്രതീക്ഷ. 2019-ൽ ദുബായിയിലെ ഫുജൈറയിൽ നിന്ന് ഇന്ത്യയിലെ മുംബൈയിലേക്കു പോകുന്ന ഒരു ട്രെയിൻ ലൈനിന്റെ നിർമ്മാണം UAE കമ്പനി NBL ആരംഭിച്ചു. ലണ്ടൻ, പാരീസ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന യൂറോസ്റ്റാർ ട്രെയിൻ സർവീസ് മാതൃകയിലാണ് സ്പീഡ് ഫ്ലോട്ടിംഗ്ട്രെയിൻ. ഒരു പത്തു നില കെട്ടിടത്തിന്റെ ഉയരത്തിനൊത്ത ആഴത്തിലാകും ട്രെയിൻ സർവീസ് നടത്തുക.സമുദ്രത്തിൽ രണ്ട് വളഞ്ഞ കോൺക്രീറ്റ് ഫ്ലോട്ടിംഗ് ട്യൂബുകൾ സ്ഥാപിച്ചാണ് National Advisor Bureau Limited തങ്ങളുടെ അണ്ടർവാട്ടർ ട്രെയിൻ ഓടിക്കുക. തീവണ്ടിക്ക് രണ്ടു ഭാഗത്തേക്കും സർവീസ് നടത്തുന്നതിന് ട്യൂബുകൾ കൊണ്ടുള്ള 2…
വലിയ ഉച്ചപ്പാടും ബഹളവുമൊക്കെയായിട്ടായിരുന്നു ത്രെഡ്‌സ് (Threads) വന്നത്. മെറ്റ (Meta)യുടെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ ആപ്പിന് പക്ഷേ തുടക്കത്തില്‍ കിട്ടിയ സ്വീകരണം അങ്ങനെ അങ്ങ് നിലനിര്‍ത്താന്‍ കുറച്ച് ബുദ്ധിമുട്ടേണ്ടി വന്നു. ത്രെഡ്‌സ് അവതരിപ്പിച്ചപ്പോള്‍ ഉണ്ടായ തള്ളിക്കയറ്റം പിന്നീട് ഉണ്ടായിട്ടില്ലെന്ന് കണക്കുകള്‍ പറയുന്നു. എന്നാല്‍ പുത്തന്‍ ഫീച്ചറുകള്‍ ഇടയ്ക്കിടെ അവതരിപ്പിച്ച് ആളുകളുടെ ഇഷ്ടം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് ത്രെഡ്‌സ്. ഡയറക്ട് മെസേജ് ഫീച്ചറും സേര്‍ച്ച്, വെബ് സൗകര്യങ്ങളും ത്രെഡ്‌സില്‍ വരുത്താനുള്ള നീക്കം ഇതേ ഇഷ്ടത്തിന് വേണ്ടിയായിരുന്നു. ഇപ്പോള്‍ ഇതാ മറ്റൊരു ഫീച്ചര്‍ കൂടി ത്രെഡ്‌സില്‍ പ്രതീക്ഷിക്കാമെന്ന് മെറ്റ സൂചന നല്‍കുന്നു. ട്രെന്‍ഡിങ് ടോപ്പിക്‌സ് ഫീച്ചര്‍ (Trending Topics feature) ത്രെഡ്‌സില്‍ ഇനി വരാന്‍ പോകുന്നത്. മെറ്റയുടെ ജീവനക്കാരന്‍ അറിയാതെ സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്തപ്പോഴാണ് പുതിയ ഫീച്ചര്‍ വരുന്ന കാര്യം പുറത്തറിയുന്നത്. Xന് ബദലാകുകയല്ല ത്രെഡ്‌സിന്റെ ലക്ഷ്യമെന്ന് ഇന്‍സ്റ്റാഗ്രാം (Instagram) മേധാവി അദം മൊസെറി (Adam Mosseri) മുമ്പ് പറഞ്ഞിരുന്നു. എക്‌സിലേത്…
ഫാസ്റ്റ് ഫാഷന്‍ സ്റ്റാര്‍ട്ടപ്പ് എന്ന വിശേഷണത്തോടെയായിരുന്നു വിര്‍ജിയോ (Virgio)യുടെ തുടക്കം. ഫണ്ട് റൈസിങ്ങിലൂടെ ഏകദേശം 1400 കോടി രൂപയുടെ വാല്യുവേഷൻ നേടിയതും വേഗതിയില്‍. ഏതൊരു സ്റ്റാര്‍ട്ടപ്പും കൊതിക്കുന്ന വളര്‍ച്ചയുണ്ടാക്കിയതിന് ശേഷം അടച്ചു പൂട്ടാനുള്ള തീരുമാനവും അതേ വേഗതയില്‍. ഒരു വര്‍ഷത്തിനുള്ളില്‍ സേവനം നിര്‍ത്തുകയാണെന്ന് ഔദ്യോഗിക വെബ്‌സൈറ്റില്‍ വിര്‍ജിയോ തുറന്ന് പറഞ്ഞ് കഴിഞ്ഞു. മിന്ത്ര (Myntra)യുടെ മുന്‍ സിഇഒ അമര്‍ നാഗറാം (Amar Nagaram) ആണ് ഫാഷന്‍ പ്ലാറ്റ് ഫോമായ വിര്‍ജിയോ ആരംഭിക്കുന്നത്. പ്രോസസ് വെഞ്ചേഴ്സ് (Prosus Ventures), ആക്‌സല്‍ (Accel), ആല്‍ഫാ വേവ് ഗ്ലോബല്‍ (Alpha Wave Global) തുടങ്ങിയ വമ്പന്മാര്‍ വിര്‍ജിയോയില്‍ ഇന്‍വെസ്റ്റ് ചെയ്തവരാണ്. വിര്‍ജിയോ ലോഞ്ച് ചെയ്ത് കൃത്യം ഒരുവര്‍ഷം കഴിയുമ്പോള്‍ നിര്‍ത്താനുള്ള തീരുമാനം എടുക്കേണ്ടി വരുമെന്ന് വിചാരിച്ചില്ലെന്ന് അമര്‍ ലിങ്ക്ഡ് ഇന്നില്‍ (LinkedIN) കുറിച്ചു. വിര്‍ജിയോ അടച്ചു പൂട്ടാനുള്ള കൃത്യമായ കാരണം വ്യക്തമല്ല. വിര്‍ജിയോയുടെ ആപ്തവാക്യമായ ഫാസ്റ്റ് ഫാഷന്‍ ഉപേക്ഷിക്കുകയാണെന്ന് കമ്പനി സൂചന നല്‍കിയിരുന്നു. ഫാസ്റ്റ് ഫാഷന്‍…
കുട്ടികളെ നോക്കുന്നത് ചില്ലറ പണിയല്ല, എന്നാല്‍ കുട്ടികളെ നോക്കുന്നവര്‍ക്ക് എത്ര വരെ ശമ്പളം കൊടുക്കാം? 83 ലക്ഷം വരെ കൊടുക്കാന്‍ തയ്യാറാണ് യു.എസ്. പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന വിവേക് രാമസ്വാമി (Vivek Ramaswamy). യു.എസില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന വിവേക് രാമസ്വാമി ഇന്ത്യന്‍ – അമേരിക്കന്‍ എന്‍ട്രപ്രണര്‍ ആണ്. എസ്‌റ്റേറ്റ് ജോബ്‌സ് (EStateJobs) എന്ന വെബ്‌സൈറ്റിലാണ് വിവേക് രാമസ്വാമിയുടെ കുട്ടികളുടെ പരിചരിക്കാന്‍ ആയയെ അന്വേഷിച്ച് പരസ്യം വന്നത്. ജോലി കിട്ടിയാല്‍ 83 ലക്ഷമാണ് ആയയ്ക്ക് വാര്‍ഷിക വരുമാനം ലഭിക്കുക. വെബ്‌സൈറ്റില്‍ ആരാണ് ആയയെ അന്വേഷിച്ച് പരസ്യം നല്‍കിയതെന്ന് വ്യക്തമായി നല്‍കിയിട്ടില്ല. എന്നാല്‍ നല്‍കിയിരിക്കുന്ന വിവരണങ്ങള്‍ വിവേക് രാമസ്വാമിയുടെ കൊളംബസിലെ വീടിന്റെ വിലാസമാണ് സൂചിപ്പിക്കുന്നത്. മൂന്നര വയസ്സും ഒന്നര വയസ്സും പ്രായമുള്ള കുട്ടികളെ നോക്കാനാണ് ആയയെ അന്വേഷിക്കുന്നത്. കുട്ടികളുടെ പ്രായവും മറ്റു വിവരങ്ങളും രാമസ്വാമിയുടെ കുടുംബമാണ് ആയയെ അന്വേഷിക്കുന്നതെന്ന് വ്യക്തമാക്കുന്നു. വിവേക് രാമസ്വാമിക്കും ഭാര്യ അപൂര്‍വ രാമസ്വാമിക്കും രണ്ട് ആണ്‍മക്കളാണ് ഉള്ളത്.…
ഇസ്രായേൽ-ഹമാസ് യുദ്ധം നീണ്ടുനിൽക്കുകയാണെങ്കിൽ 2023 സാമ്പത്തിക വർഷത്തിൽ ഏകദേശം 10.7 ബില്യൺ ഡോളറിന്റെ ഇസ്രയേലുമായുള്ള ഇന്ത്യയുടെ ഉഭയ കക്ഷി വ്യാപാരനേട്ടത്തിന് ഇപ്പോളത്തെ സംഘർഷങ്ങൾ മങ്ങലേൽപ്പിക്കുമെന്നാണ് സൂചന. 2022-23 സാമ്പത്തിക വർഷത്തിൽ പ്രതിരോധ മേഖല ഒഴികെ ഇസ്രായേലിലേക്കുള്ള ഇന്ത്യൻ ചരക്ക് കയറ്റുമതി 7.89 ബില്യൺ ഡോളറും ഇന്ത്യയിലേക്കുള്ള ഇസ്രായേൽ ഇറക്കുമതി 2.13 ബില്യൺ ഡോളറുമാണ്. സംഘർഷം മൂലം പ്രവർത്തനം ഭാഗികമായി തടസ്സപ്പെട്ട ഇസ്രായേലിലെ ഏറ്റവും വലിയ മൂന്ന് തുറമുഖങ്ങളായ ഹൈഫ, അഷ്‌ദോദ്, എയിലത്ത് എന്നിവിടങ്ങളിൽ നിന്നുള്ള ചരക്കു നീക്കം ഇന്ത്യയുടെ വ്യാപാര ഇടപാടുകളെ ഗുരുതരമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഈ തുറമുഖങ്ങൾ കാർഷിക ഉൽപന്നങ്ങൾ, രാസവസ്തുക്കൾ, ഇലക്ട്രോണിക്സ്, യന്ത്രങ്ങൾ, വാഹനങ്ങൾ എന്നിവയുടെ കയറ്റുമതി കൈകാര്യം ചെയ്യുന്നു. ചെങ്കടലിൽ സ്ഥിതി ചെയ്യുന്ന എയിലത്ത് തുറമുഖം വഴിയാണ് ഇസ്രയേലുമായുള്ള ഇന്ത്യയുടെ ചരക്ക് വ്യാപാരം നടക്കുന്നത്. ഇതുവരെ എയിലത്ത് തുറമുഖത്തിന്റെ പ്രവർത്തനം പൂർണമായി തടസ്സപ്പെട്ടതായി റിപ്പോർട്ട് ചെയ്തിട്ടില്ല. യഥാർത്ഥ ആഘാതം യുദ്ധത്തിന്റെ ദൈർഘ്യത്തെയും തീവ്രതയെയും ആശ്രയിച്ചിരിക്കും…
കേരളത്തിലെ ആദ്യത്തെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സ്റ്റാര്‍ട്ടപ്പുകളിലൊന്നായ പല്‍നാര്‍ ട്രാന്‍സ്മീഡിയ (Palnar Transmedia) 25-ാം വർഷത്തിൽ കൂടുതൽ പ്രവർത്തനം വിപുലീകരിക്കാൻ ഒരുങ്ങുന്നു. യുഎസിലും യൂറോപ്യന്‍ വിപണിയിലടക്കം ചുവടുറപ്പിച്ച കമ്പനിയുടെ രജതജൂബിലി ആഘോഷങ്ങള്‍ ഒക്ടോബര്‍ ഏഴിന് നടക്കും. ഈയവസരത്തില്‍ കമ്പനിയുടെ വിപുലീകരണ പദ്ധതികള്‍ അവതരിപ്പിക്കുമെന്ന് പല്‍നാര്‍ ട്രാന്‍സ്മീഡിയയുടെ സ്ഥാപക ഡയറക്ടര്‍ ഡോ. സയ്യിദ് ഇബ്രാഹിം പറഞ്ഞു. ജര്‍മ്മനി, സ്വിറ്റ്സര്‍ലാന്‍റ് എന്നീ രാജ്യങ്ങളിലെ പട്ടണങ്ങളിലെ ബൈക്ക് പാര്‍ക്കിംഗ് ടവറുകള്‍ക്കായുള്ള ആപ്ലിക്കേഷന്‍ തയ്യാറാക്കിയതാണ് കമ്പനിക്ക് നിര്‍ണായകമായത്. ഓസ്ട്രിയയിലെ ഡാഫി, പോങ്കൗ മേഖലയിലുടനീളമുള്ള നൂറുകണക്കിന് സോളാര്‍ ഇന്‍സ്റ്റാളേഷനുകള്‍, എനര്‍ജി മാനേജ്മെന്‍റ് സംവിധാനങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യ നല്‍കുന്നത് പല്‍നാറാണ്. തുടക്കത്തില്‍ ജര്‍മ്മന്‍ സംസാരിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളെ കേന്ദ്രീകരിച്ചായിരുന്നു പല്‍നാറിന്‍റെ പ്രവര്‍ത്തനം. പിന്നീട് ജര്‍മ്മന്‍ ഐടി കമ്പനിയായ ഐവര്‍ക്സ് ജിഎംബിഎച്ചിനെ ഏറ്റെടുത്തതോടെ പല്‍നാറിന് യൂറോപ്പിലെ കൂടുതല്‍ വിപണിയിലേക്ക് കടന്നു ചെല്ലാനായി. ജര്‍മ്മന്‍ ഉപഭോക്താക്കളുമായി നേരിട്ടുള്ള സഹകരണമായതിനാല്‍ അവിടെ മികച്ച രീതിയില്‍ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാനായി. 1998 സെപ്റ്റംബര്‍ 16 ന്…