Author: News Desk
നിങ്ങളുടെ ആധാർ കാർഡ് വിശദാംശങ്ങൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യാൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അവസരമൊരുക്കുന്നു. ആധാർ പത്ത് വർഷം മുമ്പാണ് ഇഷ്യൂ ചെയ്തതെങ്കിൽ, നിങ്ങളുടെ തിരിച്ചറിയൽ രേഖകളും വിലാസ തെളിവുകളും അപ്‌ലോഡ് ചെയ്ത് നിങ്ങൾക്ക് അത് ഓൺലൈനായി സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാം. യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ (https://myaadhaar.uidai.gov.in) എന്ന വിലാസത്തിൽ ആധാർ സെൽഫ് സർവീസ് പോർട്ടലിലാണ് സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്നത്. നിങ്ങളുടെ മൊബൈലിലേക്ക് അയച്ച ആധാർ നമ്പർ, ക്യാപ്‌ച, OTP എന്നിവ ഉപയോഗിച്ചാണ് ലോഗിൻ ചെയ്യേണ്ടത്. ലോഗിൻ ചെയ്ത് ഡോക്യുമെന്റ് അപ്‌ഡേറ്റ് വിഭാഗത്തിലേക്ക് പോയി നിലവിലുള്ള വിശദാംശങ്ങൾ അവലോകനം ചെയ്യുക. ഡ്രോപ്പ്-ഡൗൺ ലിസ്റ്റിൽ നിന്ന് ഉചിതമായ ഡോക്യുമെന്റ് തരം തിരഞ്ഞെടുത്ത് ഓതന്റിക്കേഷനായി യഥാർത്ഥ പ്രമാണങ്ങളുടെ സ്കാൻ ചെയ്ത പകർപ്പുകൾ അപ്‌ലോഡ് ചെയ്യുക. സർവീസ് റിക്വസ്റ്റ് നമ്പർ രേഖപ്പെടുത്താൻ മറക്കരുത്, കാരണം ഇത് നിങ്ങളുടെ പ്രക്രിയയുടെ ഘട്ടം ട്രാക്കുചെയ്യുന്നതിന് ഗുണം ചെയ്യും. എന്നാൽ ഈ സൗജന്യ അപ്ഡേറ്റ് ഓഫർ ജൂൺ…
മെയ്ക് ഇൻ ഇന്ത്യ, ആത്മ നിർഭർ ഭാരത് പദ്ധതികളിലൂടെ എന്താണോ ഇന്ത്യ വിഭാവനം ചെയ്തത് അത് തന്നെ സംഭവിച്ചു തുടങ്ങി, ഇന്ത്യയുടെ സൈനിക ഹാർഡ്‌വെയർ കയറ്റുമതി 2022-2023 സാമ്പത്തിക വർഷത്തിൽ എക്കാലത്തെയും ഉയർന്ന നിരക്കായ 15,920 കോടി രൂപയിലെത്തി. 2022-23 ലെ മൊത്തം പ്രതിരോധ കയറ്റുമതിയുടെ മൂല്യം 2016-17 ലെ സൈനിക ഹാർഡ്‌വെയർ കയറ്റുമതിയിൽ രേഖപ്പെടുത്തിയ 1,521 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ വർധിച്ചത് പത്തിരട്ടി. 2024-25 ഓടെ 35,000 കോടി രൂപയുടെ കയറ്റുമതി ഉൾപ്പെടെ 1,75,000 കോടി രൂപയുടെ പ്രതിരോധ ഉൽപ്പാദനം കൈവരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 85 രാജ്യങ്ങളിലേക്ക് ഇന്ത്യ സൈനിക ഹാർഡ്‌വെയർ കയറ്റുമതി ചെയ്യുന്നു. നിലവിൽ 100 ഇന്ത്യൻ സ്ഥാപനങ്ങൾ പ്രതിരോധ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നു. ‘മേക്ക് ഇൻ ഇന്ത്യ’ സംരംഭത്തോടുള്ള വ്യക്തമായ പ്രകടനമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചു. “2022-2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി എക്കാലത്തെയും ഉയർന്ന നിരക്കായ 15,920 കോടി രൂപയിലെത്തി. ഇത് രാജ്യത്തിന് ശ്രദ്ധേയമായ നേട്ടമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ മേഖലയിലെ…
ഹോപ്പ് മേക്കർ – പ്രതീക്ഷയുടെ പ്രത്യാശയുടെ നിർമാതാക്കൾ. പാവപ്പെട്ടവരുടെ കണ്ണുനീരൊപ്പുന്ന നിരാലംബർക്കു തുണയായി, സമൂഹത്തിനു തന്നെ മാതൃകയാകുന്ന അറബ് ലോകത്തെ ഇത്തരം പ്രതീക്ഷയുടെ നിർമാതാക്കൾക്കായി, അവരുടെ കഥകൾ ലോകത്തെ അറിയിക്കുവാനായി, അവർക്കു ഉചിതമായ പാരിതോഷികം നൽകുവാനായി ദുബായ് വീണ്ടും തിരച്ചിൽ തുടങ്ങിക്കഴിഞ്ഞു. തങ്ങളുടെ പ്രചോദനാത്മകമായ കഥകൾ പങ്കിടാൻ ഈ മേഖലയിലെ ‘പ്രതീക്ഷ മേക്കർമാരോട്’ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നേരിട്ട് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരിക്കുകയാണ്. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സ് സംഘടിപ്പിക്കുന്ന അറബ് ഹോപ്പ് മേക്കേഴ്‌സ് സംരംഭത്തിന്റെ 2023 പതിപ്പിന്റെ ലോഞ്ച് ദുബായ് ഭരണാധികാരി പ്രഖ്യാപിക്കുകയും ചെയ്തു. അറബ് മേഖലയിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ സംരംഭത്തിലെ വിജയിക്ക് 1 മില്യൺ ദിർഹം പുരസ്കാരമായി നൽകും. ശൈഖ് മുഹമ്മദ് ട്വിറ്ററിൽ : الأمل عنوان القوة، ومحرك التغيير، وسر التجدد .. الأمل هو استبشار…
കർഷക പ്രതിഷേധങ്ങൾ ഉൾക്കൊള്ളുന്ന അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ ഇന്ത്യൻ സർക്കാർ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിൽ സമ്മർദ്ദം ചെലുത്തിയെന്ന ട്വിറ്റർ സഹസ്ഥാപകൻ ജാക്ക് ഡോർസിയുടെ അവകാശവാദം തള്ളി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ജാക്ക് ഡോർസിയുടേത് അസത്യവും പച്ച കള്ളവുമാണെന്നും കേന്ദ്ര മന്ത്രി തിരുവനന്തപുരത്തു ആവർത്തിച്ചു വ്യക്തമാക്കി. “ട്വിറ്റർ അല്ല ഇന്ത്യയിൽ പ്രവർത്തിക്കുന്ന ചെറുതും വലുതുമായ ഏതൊരു പ്ലാറ്റ്ഫോമും, അത് വിദേശിയായാലും സ്വദേശിയായാലും ഇന്ത്യയിൽ നിന്ന് കൊണ്ട് ഇന്ത്യയിലെ പൗരന്മാരുടെ അടിസ്ഥാന അവകാശങ്ങൾക്കെതിരെ പ്രവർത്തിക്കാൻ പാടില്ല. ഇന്ത്യയിൽ നിന്നും ഇന്ത്യക്കു പുറത്തുള്ള ജനങ്ങൾക്കെതിരെ നടത്തുന്ന നിയമ ലംഘനങ്ങളും അനുവദിക്കില്ല. ഈ പ്ലാറ്റുഫോമുകൾക്കു ഇന്ത്യയിൽ നിന്ന് പ്രവർത്തിക്കണമെങ്കിൽ ഇന്ത്യയിലെ നിയമങ്ങൾ പാലിച്ചേ മതിയാകൂ. ഇന്ത്യയിൽ ട്വിറ്റെർ ഒരു പബ്ലിക് ഡൊമൈൻ എന്ന നിലയിൽ കഴിഞ്ഞ രണ്ടു വർഷമായി തങ്ങളുടെ അധികാരം ദുരുപയോഗം ചെയ്തു രാജ്യത്തെയും വിദേശത്തെയും ഏതാനും വ്യക്തികളെ തിരഞ്ഞെടുത്തു മനോവീര്യം തകർക്കുകയും, വ്യക്തിഹത്യ നടത്തുകയുമാണ് ചെയ്തു വന്നത്. ഇത് ഇന്ത്യയിലെ ഭരണഘടനയുടെ കടുത്ത ലംഘനമാണ്. ഇന്ത്യൻ…
മലയാള സിനിമാലോകത്ത് തീര്‍ത്തും തണുപ്പന്‍ കാലഘട്ടത്തിലൂടെയാണ് 2023ന്‍റെ ആദ്യപകുതി കടന്നുപോയത്. വര്‍ഷങ്ങള്‍ക്ക് ശേഷം റെക്കോഡുകള്‍ തകര്‍ത്ത 2018ഉം, രോമാഞ്ചവും മാറ്റി നിര്‍ത്തിയാല്‍ ആദ്യ പകുതിയില്‍ ഇറങ്ങിയ 95 ശതമാനം സിനിമകളും തീയറ്ററുകളില്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് മലയാള സിനിമയില്‍ കാണാന്‍ കഴിഞ്ഞത്. തീയറ്ററിലേക്ക് കാണികളെ ആകര്‍ഷിക്കാന്‍ കഴിയുമായിരുന്ന ഫെസ്റ്റിവല്‍ ഹോളിഡേകളും കൃത്യമായി വിനിയോഗിക്കാന്‍ മലയാള സിനിമയ്ക്ക് കഴിഞ്ഞില്ല. എന്റര്‍ടെയിന്‍മെന്‍റ് ഫോര്‍മുലകള്‍ക്ക് അനുസരിച്ചുള്ള സൂപ്പര്‍താര സിനിമകളുടെ അഭാവവും തീയറ്ററുകളെ സാരമായി ബാധിച്ചു. എന്നാല്‍ ഇതിന്‍റെയെല്ലാം ക്ഷീണം തീര്‍ക്കാന്‍ 2023 രണ്ടാം പകുതി തയ്യാറെടുക്കുകയാണ്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന സൂപ്പര്‍ സ്റ്റാറുകളുടെ സിനിമകളാണ് ഇനി വരാനിരിക്കുന്നത്. പ്രേക്ഷകരും ഏറെ പ്രതീക്ഷയോടെയാണ് ഈ റിലീസുകള്‍ക്ക് കാത്തിരിക്കുന്നത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ എല്ലാ ഭാഷകളില്‍ നിന്നും സൂപ്പര്‍താര ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങുന്നത് തീയറ്ററുകള്‍ക്ക് വലിയൊരു ആശ്വാസം തന്നെയാണ് നല്‍കുന്നത്. ഓരോ റിലീസിലും റെക്കോഡുകള്‍ തകര്‍ക്കുന്ന സൗത്ത് ഇന്ത്യന്‍ സിനിമാ വ്യവസായത്തിന്‍റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നതാണ് സൗത്ത് ഇന്ത്യ…
വിവരശേഖരണമായിരുന്നില്ല, മറിച്ച് ആപ്പ് പ്ലാറ്റ്ഫോമിലെ തകരാർ ആയിരുന്നു ലക്ഷ്യമെന്ന ഹാക്കറുടെ വെളിപ്പെടുത്തലിനു പിന്നാലെ കോവിഡ് -19 വാക്സിനേഷൻ രജിസ്ട്രേഷനായി ഉപയോഗിക്കുന്ന കൊവിന്‍ ആപ്പിലെ വിവര ചോര്‍ച്ചയില്‍ കേന്ദ്ര ഐ ടി മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണ ചുമതല കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റസ്‌പോണ്‍സ് ടീമിന് കൈമാറി. വിവരങ്ങള്‍ ചോര്‍ന്നത് അതീവ ഗുരുതരമാണെന്നതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണവുമായി മുന്നോട്ട് പോകുന്നത്. പ്രതിപക്ഷത്തില്‍ നിന്നടക്കം വിവര ചോര്‍ച്ചയില്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിരുന്നു. വിവരച്ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് CoWIN ഡാറ്റ ചോർച്ചയ്ക്ക് പിന്നിലുള്ള ഹാക്കർ രംഗത്തെത്തി. താൻ CoWIN പ്ലാറ്റ്‌ഫോമിൽ അതിക്രമിച്ചു കയറിയിട്ടില്ലെന്നും പകരം ഒരു അനുബന്ധ പ്ലാറ്റ്‌ഫോമിൽ കേടുപാടുകൾ കണ്ടെത്തിയെന്നും ഹാക്കർ വിശദീകരിച്ചു. ഹാക്ക് ഫോര്‍ ലേണ്‍ എന്ന ടെലിഗ്രാം ബോട്ടിലൂടെയാണ് വാക്‌സിനേഷന്‍ സമയത്ത് നല്‍കിയ പേര്, ആധാര്‍, പാസ്‌പോര്‍ട്ട്, പാന്‍കാര്‍ഡ് തുടങ്ങിയ രേഖകള്‍, ജനന വര്‍ഷം, വാക്‌സിനെടുത്ത കേന്ദ്രം എന്നീ വിവരങ്ങളൊക്കെ ചോര്‍ന്നിരിക്കുന്നത്. രാജ്യത്തിന്റെ ഏത് കോണിലിരുന്നും വിവരങ്ങള്‍ ഇതുവഴി ചോര്‍ത്താന്‍ സാധിക്കും. ഒരു വ്യക്തി എടുത്ത വാക്‌സിന്‍ ഏതാണെന്ന് മറ്റൊരാള്‍ക്ക് മനസിലാക്കാനും ഫോണ്‍നമ്പറോ ആധാര്‍ നമ്പറോ നല്‍കിയാല്‍ ഒരു വ്യക്തിയുടെ മുഴുവന്‍ വിവരങ്ങള്‍…
ചൈനീസ് മൊബൈൽ ഫോൺ നിർമ്മാതാക്കളോട് അവരുടെ പ്രാദേശിക പ്രവർത്തനങ്ങളിൽ ഇന്ത്യൻ ഇക്വിറ്റി പങ്കാളികളെ ഉൾപ്പെടുത്താനും, പ്രധാന റോളുകളിൽ ഇന്ത്യൻ എക്സിക്യൂട്ടീവുകളെ നിയമിക്കാനും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഇന്ത്യയിൽ നികുതി വെട്ടിക്കരുതെന്നും നിയമപാലനം ഉറപ്പാക്കണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ), ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ (സിഒഒ), ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സിഎഫ്ഒ), ചീഫ് ടെക്നിക്കൽ ഓഫീസർ (സിടിഒ) തുടങ്ങിയ സുപ്രധാന റോളുകളിൽ ഇന്ത്യൻ എക്സിക്യൂട്ടീവുകളെ നിയമിക്കാനും കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സൂചനയുണ്ട്. ചൈനീസ് സ്മാർട്ട്ഫോൺ കമ്പനികളോട് ഇന്ത്യൻ കരാർ നിർമ്മാതാക്കളെ നിയമിക്കാനും ഇന്ത്യൻ ബിസിനസുകളുമായുള്ള സംയുക്ത സംരംഭങ്ങളിലൂടെ പ്രാദേശിക ഉൽപ്പാദനം വിവിധ തലത്തിലേക്ക് ഉയർത്താനും രാജ്യത്ത് നിന്നുള്ള കയറ്റുമതി വിപുലീകരിക്കാനും പ്രാദേശിക വിതരണക്കാരെ നിയോഗിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പ്രശ്‌നങ്ങൾ Xiaomi, Oppo, Realme, Vivo എന്നിവയുൾപ്പെടെയുള്ള ചൈനീസ് സ്ഥാപനങ്ങളുമായും ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്‌ട്രോണിക്‌സ് അസോസിയേഷനുമായും (ICEA) ഇലക്ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം (MeitY) അടുത്തിടെ നടത്തിയ യോഗങ്ങളിൽ അറിയിച്ചു.…
കുവൈത്തിൽ കായിക, സാംസ്കാരിക, സാമൂഹിക പ്രവർത്തനങ്ങൾക്കായി പുതിയ എൻട്രി വിസ അവതരിപ്പിച്ചു. സ്പോർട്സ്, സാംസ്കാരിക അല്ലെങ്കിൽ സാമൂഹിക പ്രവർത്തനരംഗത്തുളളവർക്കുളളതാണ് ഈ പ്രവേശന വിസ. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിംഗ് പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് അല്‍ സബാഹ് ഏറ്റവും പുതിയ വിസ അവതരിപ്പിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. തീരുമാനമനുസരിച്ച്, വിസ ഉടമയെ 3 മാസത്തേക്ക് രാജ്യത്ത് താൽക്കാലികമായി താമസിക്കാൻ അനുവദിക്കുന്നു. കൂടാതെ പ്രവേശന തീയതി മുതൽ പരമാവധി ഒരു വർഷത്തേക്ക് വിസ പുതുക്കാവുന്നതാണ്. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസ് അഫയേഴ്‌സിന്റെ നിയന്ത്രണങ്ങൾക്കനുസൃതമായി രാജ്യത്തെ സ്‌പോർട്‌സ് ക്ലബ്ബുകൾ അല്ലെങ്കിൽ അംഗീകൃത സാംസ്‌കാരിക, സാമൂഹിക സ്ഥാപനങ്ങൾ, അസോസിയേഷനുകൾ എന്നിവ സമർപ്പിച്ച അഭ്യർത്ഥനയുടെ അടിസ്ഥാനത്തിലാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസ് അഫയേഴ്‌സ് വിസ നൽകുന്നത്. കുവൈറ്റിലെ മൊത്തം ജനസംഖ്യയായ 4.6 ദശലക്ഷത്തിൽ ഏകദേശം 3.4 ദശലക്ഷം വിദേശികളാണ്. കുവൈറ്റിലെ സാമൂഹിക സാംസ്കാരിക കായിക പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിനും സാമ്പത്തിക, വ്യാപാര ബന്ധങ്ങളെ ഉത്തേജിപ്പിക്കുന്നതിനുമാണ് ഈ നടപടി…
73-ാം വയസുകാരിയായ സാവിത്രി ജിൻഡാൽ ബിസിനസ് കാര്യങ്ങളിൽ നിന്ന് ഏറെകുറെ വിട്ടുനിൽക്കുകയാണ്. ഫാക്ടറി തൊഴിലാളികൾക്കും പാവപ്പെട്ടവർക്കുമായി ജിൻഡാൽ ഗ്രൂപ്പ് ആരംഭിച്ച വിദ്യാഭ്യാസ, ആരോഗ്യ പദ്ധതികളിലെ വിവിധ സാമൂഹിക ക്ഷേമ പരിപാടികളുടെ മേൽനോട്ടമാണ് അവർ നിർവഹിക്കുന്നത്. എന്നിട്ടും കഴിഞ്ഞ കുറെ കാലമായി ഇന്ത്യയിലെ ആദ്യത്തെ പത്തു ധനികരുടെ പട്ടികകളിൽ സാവിത്രി ജിൻഡാലിന്റെ പേരുണ്ട്. ബിസിനസ് മാഗ്നറ്റും രാഷ്ട്രീയക്കാരിയും ആയ, ഇന്ത്യൻ സ്ത്രീകളുടെ സ്ഥാനം അടുക്കളയുടെ നാലു ചുമരുകളിൽ മാത്രം ഒതുങ്ങേണ്ടതല്ലെന്നു താൻ പടുത്തുയർത്തിയ ബിസിനസ് സാമ്രാജ്യം ചൂണ്ടിക്കാട്ടി അഭിമാനത്തോടെ പറയുന്ന സാവിത്രി ജിൻഡാൽ. 73-ാം വയസിലും സമ്പത്ത് വർധിപ്പിച്ച് ഫോബ്സ് ഇന്ത്യ പട്ടികയിലെ വനിതാ സമ്പന്നരിൽ ഒന്നാം സ്ഥാനത്താണ് സാവിത്രി ദേവി ജിൻഡാലുള്ളത്. ഒരു കാലത്ത് വീട് ഭരിച്ചിരുന്ന, ബിസിനസുകളിൽ നിന്ന് മാറി നിന്നിരുന്ന ഒരു വീട്ടമ്മക്ക് പെട്ടെന്ന് ബിസിനസ് നേതൃത്വത്തിലേക്ക് വരേണ്ടി വന്ന കഥയാണ് സാവിത്രി ജിൻഡാലിന്റേത്. തന്റെ കുടുംബത്തിലെ സ്ത്രീകൾ പ്രാഥമികമായി കുടുംബം നിയന്ത്രിക്കുന്നവരാണെന്നും ബിസിനസ് വശങ്ങളിൽ പങ്കാളികളല്ലെന്നുമുള്ള പ്രസ്താവന…
ടൈംസ്ക്വയറിൽ അമേരിക്കൻ മലയാളികളെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ . ലോക കേരള സഭയുടെ അമേരിക്കൻ സമ്മേനത്തിന് സമാപനം കുറിച്ചു കൊണ്ടായിരുന്നു *ടൈംസ്ക്വയറിൽ ഞായറാഴ്ച്ച വൈകിട്ടത്തെ സമ്മേളനം. ന്യൂയോർക്കിൽ നടക്കുന്ന ലോക കേരള സഭാ സമ്മേളനത്തിനു ശേഷം മുഖ്യമന്ത്രി വാഷിങ്ങ്ടൺ ഡിസി സന്ദർശിക്കും. ക്യൂബ സന്ദർശിച്ച ശേഷമാണ് മുഖ്യമന്ത്രി നാട്ടിലേക്ക് മടങ്ങുന്നത്.