Author: News Desk
ഇന്ത്യയുടെ എൻജിനീയറിങ് വിസ്മയങ്ങളിലൊന്നായി വിശേഷിപ്പിക്കുന്ന പുതിയ പാമ്പൻപാലം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു. രാമനാഥപുരം ജില്ലയിലെ പാമ്പൻ ദ്വീപിനെയും തീർഥാടനകേന്ദ്രമായ രാമേശ്വരത്തെയും വൻകരയുമായി ബന്ധിപ്പിക്കുന്ന കടൽപ്പാലമായ പാമ്പൻപാലമാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. കപ്പലുകൾക്ക് കടന്നുപോകാവുന്ന തരത്തിൽ ലംബമായി ഉയർത്താവുന്ന തരത്തിലുള്ള രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റിങ് പാലമാണിത്. ചടങ്ങിൽ രാമേശ്വരത്തുനിന്ന് പാമ്പൻപാലത്തിലൂടെ താംബരത്തേക്കുള്ള പുതിയ ട്രെയിൻ സർവീസും മോഡി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ റെയിൽവേയുടെ എൻജിനീയറിങ് വിഭാഗമായ റെയിൽ വികാസ് നിഗം ലിമിറ്റഡാണ് 550 കോടി രൂപ ചിലവിൽ പുതിയ പാലം പണിതത്. പുതിയ പാലത്തിന് 2.08 കിലോമീറ്ററാണ് ദൈർഘ്യം. സമുദ്രനിരപ്പിൽനിന്ന് ആറുമീറ്റർ ഉയരമുള്ള പുതിയ റെയിൽപ്പാലത്തിന്റെ നിർമാണം ഒക്ടോബറോടെ പൂർത്തിയായിരുന്നു. എന്നാൽ സുരക്ഷാകാരണങ്ങൾ കൊണ്ടും പ്രധാനമന്ത്രിയുടെ അസൗകര്യങ്ങൾ കൊണ്ടുമാണ് ഉദ്ഘാടനം നീണ്ടത്. Prime Minister Narendra Modi inaugurates India’s first vertical lift sea bridge, connecting Rameswaram to the mainland through the new…
ഡൽഹിയിൽ നടന്ന സ്റ്റാർട്ടപ്പ് മഹാകുംഭിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ മന്ത്രി പിയൂഷ് ഗോയൽ ചൈനീസ് കമ്പനികളുമായി താരതമ്യം ചെയ്തത് വിവിധ രംഗത്തുള്ളർ ചോദ്യം ചെയ്തു. ചൈന സ്റ്റാർട്ടപ്പുകൾ ഇലക്ട്രിക് വാഹനങ്ങൾ, ബാറ്ററി സാങ്കേതികവിദ്യ, സെമികണ്ടക്ടറുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആഗോള ലോജിസ്റ്റിക്‌സ്, റോബോട്ടിക്‌സ്, ഓട്ടോമേഷൻ, ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ മേഖലകളെയാണ് ഫോക്കസ് ചെയ്യുന്നത്. എന്നാൽ ഇന്ത്യ ഭക്ഷണ വിതരണം, തൽക്ഷണ പലചരക്ക് സേവനങ്ങൾ, ഫാന്റസി സ്‌പോർട്‌സ്, ജീവിതശൈലി ബിസിനസുകൾ എന്നിവ ഉൾപ്പെടുന്ന മേഖലയിലാണ് നിൽക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ ഡീപ്പ് ടെക്കിൽ എന്താണ് മന്ത്രി ചെയ്തതെന്ന ചോദ്യമാണ് സംരംഭക- ടെക്നോളജി രംഗത്തുള്ളവർ ഉന്നയിക്കുന്നത്. കഴിഞ്ഞ ദിവസം സമാപിച്ച സ്റ്റാർട്ടപ്പ് മഹാകുംഭിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകളേയും ടെക് സംരംഭങ്ങളേയും ചൈനീസ് കമ്പനികളുമായി താരതമ്യപ്പെടുത്തി വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ അടക്കമുള്ളവരുടെ പരാമർശങ്ങളാണ് വിവാദം ഉയർത്തുന്നത്. വേതനം കുറവുള്ള ഡെലിവറി ബോയ്, ഡെലിവറി ഗേൾ ജോലികളിൽ സന്തോഷം കണ്ടെത്താനാണ് സ്റ്റാർട്ടപ്പുകൾ ശ്രമിക്കുന്നത് എന്നതായിരുന്നു മന്ത്രിയുടെ പരാമർശം. ഇതോടൊപ്പം ഇന്ത്യയിലെയും ചൈനയിലെയും…
സാമ്പത്തിക – നിയമ പ്രതിസന്ധിയിലായ എഡ്ടെക് സ്റ്റാർട്ടപ് BYJU’S ന്റെ സ്ഥാപകനായ ബൈജു രവീന്ദ്രൻ തന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചത് സമൂഹമാധ്യമത്തിൽ വലിയ വാദപ്രതിവാദങ്ങൾക്ക് തിരികൊളുത്തിരിയിരിക്കുകയാണ്. വീണതാണ്, തകർന്നതല്ലെന്ന തലക്കെട്ടോടെ പോസ്റ്റ് ചെയ്ത കുറിപ്പിനൊപ്പം ബൈജു തന്റെ ഒരു പഴയകാല ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. തന്റെ എഡ്ടെക് സാമ്രാജ്യം പുനർനിർമ്മിക്കുമെന്ന് ബൈജു രവീന്ദ്രൻ കട്ടായം പറയുന്നു. നെറ്റിസൺമാർ മറുപടിയായി എഴുതി, ‘സഹോദരാ ദയവായി ഞങ്ങളെ ഒഴിവാക്കൂ’ ബൈജുവിന്റെ കുറിപ്പിന് താഴെ അദ്ദേഹത്തിന്റെ മുൻകാല തീരുമാനങ്ങളെ പലരും വിമർശിക്കുന്നുണ്ട്. തന്റെ കമ്പനി നാടകീയമായ തകർച്ചയ്ക്ക് വിധേയമായിട്ടും പുനരുജ്ജീവിപ്പിക്കുമെന്ന് പറയുന്നതിനെ പലരും പരിഹസിക്കുന്നു. X-ൽ പോസ്റ്റ് ചെയ്ത ബൈജുവിന്റെ കുറിപ്പ് തന്നെ ഒരു ധിക്കാരപരമായ സന്ദേശമാണെന്ന് ചിലർ പറയുന്നു. 2022-ൽ 22 ബില്യൺ ഡോളർ മൂല്യം കണക്കാക്കിയിരുന്ന BYJU’S, അതിനുശേഷം സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. സാമ്പത്തിക കടത്തിൽ വീണതും, നിക്ഷേപകരുമായുള്ള നിയമ പോരാട്ടങ്ങളും ബൈജൂസിനെ തളർത്തി. പ്രശ്നങ്ങളെത്തുടർന്ന 2023 അവസാനം ഇന്ത്യയിൽ നിന്ന് വിട്ടുനിന്ന ബൈജു…
സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിനും സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള സാമ്പത്തിക ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കൊട്ടക് മഹീന്ദ്ര ബാങ്കുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു. കൃഷി, മെഡിക്കല്‍ സാങ്കേതികവിദ്യ, ഇലക്ട്രോണിക്സ്, ബഹിരാകാശം തുടങ്ങിയ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകളിലാണ് ധാരണാപത്രം ശ്രദ്ധ കേന്ദ്രീകരിക്കുക.കരാര്‍ പ്രകാരം കൊട്ടക് മഹീന്ദ്ര ബാങ്ക് വിവിധ ബിസിനസ്സ് ബാങ്കിംഗ് ഉത്പന്നങ്ങളിലൂടെ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കും. സ്റ്റാര്‍ട്ടപ്പുകളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള വിവിധ സേവനങ്ങളും ലഭ്യമാക്കും.സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബിസിനസ് മെച്ചപ്പെടുത്താനുള്ള മാര്‍ഗനിര്‍ദേശം ലഭ്യമാക്കുന്നതിനൊപ്പം സാമ്പത്തിക ലഭ്യത ഉറപ്പു വരുത്താനും കൊട്ടക് മഹീന്ദ്രയുമായുള്ള സഹകരണം സഹായകമാകും. ദുബായ്, യുകെ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ കൊട്ടക്കിന്‍റെ അന്താരാഷ്ട്ര ഓഫീസുകള്‍ വഴി കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിദേശ വിപണികളിലേക്ക് എത്തിച്ചേരാനാകും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എന്‍ആര്‍ഐ കമ്മ്യൂണിറ്റിയുമായി ബന്ധം സ്ഥാപിക്കാനും ധാരണാപത്രം വഴിയൊരുക്കും.റെഗുലേറ്ററി കംപ്ലയന്‍സസ്, കയറ്റുമതി വരുമാനം, ധനസമാഹരണം എന്നിവയെക്കുറിച്ചുള്ള മാസ്റ്റര്‍ ക്ലാസുകള്‍, മെന്‍ററിംഗ് സെഷനുകള്‍, റിവേഴ്സ് പിച്ചിംഗ്, ശില്പശാലകള്‍ തുടങ്ങിയവ കെഎസ് യുഎം സംഘടിപ്പിക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഇന്‍കുബേഷന്‍, മെന്‍റര്‍ഷിപ്പ്, ഫണ്ടിംഗ്, പ്രാരംഭ ഘട്ട സംരംഭങ്ങളുടെ വളര്‍ച്ചയ്ക്കാവശ്യമായ സേവനങ്ങള്‍…
പ്രവര്‍ത്തനത്തില്‍ പുതിയൊരു റെക്കാഡ് സ്ഥാപിച്ചു വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഒരുമാസം അന്‍പതിലധികം കപ്പലുകള്‍ എത്തിച്ചേരുക എന്ന നേട്ടമാണ് തുറമുഖം കരസ്ഥമാക്കിയിരിക്കുന്നത്. അതിനാപ്പം ഒരു ലക്ഷത്തിലധികം ടി.ഇ.യു. ചരക്ക് കൈകാര്യം ചെയ്യുക കൂടി ചെയ്തിരിക്കുകയാണ് വിഴിഞ്ഞം. മാര്‍ച്ച് മാസത്തില്‍ 53 ചരക്ക് കപ്പലുകളാണ് തുറമുഖത്ത് എത്തിച്ചേര്‍ന്നത്. 1,12,562 ടി.ഇ.യു. വാണ് തുറമുഖത്ത് കൈകാര്യം ചെയ്തതെന്ന് തുറമുഖ മന്ത്രി വി.എന്‍.വാസവന്‍ അറിയിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം ആരംഭിച്ച് ട്രയല്‍ അടിസ്ഥാനത്തില്‍ കപ്പലുകള്‍ തുറമുഖത്തില്‍ അടുത്തു തുടങ്ങിയ ജൂലൈ 11-ാം തീയതി മുതല്‍ 2025 മാര്‍ച്ച് വരെ 240 കപ്പലുകളാണ് തുറമുഖത്ത് എത്തിച്ചേര്‍ന്നത്. 4,92,188 ടി.ഇ.യു. വാണ് തുറമുഖത്ത് കൈകാര്യം ചെയ്തത് .മാര്‍ച്ച് മാസത്തില്‍ 53 ചരക്ക് കപ്പലുകളാണ് തുറമുഖത്ത് എത്തിച്ചേര്‍ന്നത്. 1,12,562 ടി.ഇ.യു. വാണ് തുറമുഖത്ത് കൈകാര്യം ചെയ്തത്. കേന്ദ്രത്തിന്റെ തിരിച്ചടക്കേണ്ട തരത്തിലുള്ള വിഹിതം ആയ 817.80 കോടി രൂപ കൂടി വയബിലിറ്റി ഗ്യാപ് ഫണ്ടിങ് രീതിയിൽ സ്വീകരിക്കുന്നതോടെ വിഴിഞ്ഞം തുറമുഖത്തിന്റെ…
മുംബൈ നേപ്പിയൻ സീ റോഡിലെ ചരിത്ര നിർമിതിയാണ് ലക്ഷ്മി നിവാസ് ബംഗ്ലാവ്. 276 കോടി രൂപയ്ക്ക് ഇപ്പോൾ ബംഗ്ലാവ് വിൽപന നടന്നിരിക്കുകയാണ്. 1904ൽ നിർമ്മിച്ച ഈ ബംഗ്ലാവിന്റെ ചരിത്രപരമായ മൂല്യം ഏറെയാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരകാലത്ത് റാം മനോഹർ ലോഹ്യ, അരുണ ആസഫ് അലി തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികൾക്ക് അഭയകേന്ദ്രമായിരുന്നു ബംഗ്ലാവ്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ആസാദ് ഹിന്ദ് റേഡിയോയുടെ പ്രധാന പ്രക്ഷേപണ കേന്ദ്രവും ലക്ഷ്മി നിവാസ് ബംഗ്ലാവ് ആയിരുന്നു. 19,891 ചതുരശ്ര അടി വിസ്തൃതിയുള്ള ബംഗ്ലാവ് അംബാനി കുടുംബവുമായി ബന്ധപ്പെട്ട സ്ഥാപനമായ വാഗേശ്വരി പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഏറ്റെടുത്തത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ നിഖിൽ മെസ്വാനിയുടെ ഭാര്യ എലീന നിഖിൽ മെസ്വാനി വാഗേശ്വരി പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധപ്പെട്ടിരിക്കുന്നു. റിലയൻസിന്റെ പ്രവർത്തനങ്ങളിലെ പ്രധാന വ്യക്തിയായ നിഖിൽ മെസ്വാനിക്ക് അംബാനിമാരുമായി കുടുംബ ബന്ധവുമുണ്ട്. റിലയൻസിന്റെ സ്ഥാപക ഡയറക്ടർ ധീരുഭായ് അംബാനിയുടെ മൂത്ത സഹോദരിയുടെ അനന്തരവൻ രസിക്ലാൽ മെസ്വാനിയുടെ…
ഗവൺമെന്റ് ജീവനക്കാർക്ക് വൻ തുക പെർഫോമൻസ് ബോണസ് പ്രഖ്യാപിച്ച് ദുബായ്. 277 മില്യൺ ദിർഹംസ് അഥവാ 648 കോടി രൂപയാണ് പെർഫോമൻസ് ബോണസ്സായി നൽകുക. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആദ്യമായാണ് ദുബായിൽ ഇത്രയും ഉയർന്ന തുക ബോണസ് ആയി പ്രഖ്യാപിക്കുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ബോണസ് അംഗീകരിച്ചതായി ഷെയ്ഖ് ഹംദാൻ സമൂഹമാധ്യമമായ എക്‌സിലൂടെ അറിയിച്ചു. ജീവനക്കാരുടെ സമർപ്പണവും പ്രതിബദ്ധതയും ദുബായിയുടെ വിജയത്തിൽ നിർണായകമാണെന്ന് ഗവൺമെന്റ് ജീവനക്കാരുടെ തൊഴിൽ മികവിനെ അഭിനന്ദിച്ച് ഷെയ്ഖ് ഹംദാൻ പറഞ്ഞു. Sheikh Hamdan approves Dh277 million in performance-based bonuses for Dubai government employees, recognizing their dedication and contributions…
മുതിർന്ന പൗരൻമാർക്ക് വേണ്ടിയുള്ള വയോജന കമ്മീഷൻ ആരംഭിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം. മുഖ്യമന്ത്രി പിണറായി വിജയൻ ഫെയിസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പ്രായമായവരുടെ അവകാശങ്ങൾ, ക്ഷേമം, പുനരധിവാസം എന്നിവ സംരക്ഷിക്കുന്നതിൽ പുതിയ കമ്മീഷൻ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മുതിർന്ന പൗരന്മാരെ പൂർണ്ണഹൃദയത്തോടെ സ്വീകരിക്കുന്ന നയങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നത്. മുതിർന്ന പൗരൻമാരുടെ ക്ഷേമത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ള കേരളം ഇന്ത്യയിലെ ആദ്യത്തെ വയോജന കമ്മീഷനിലൂടെ മാതൃക സൃഷ്ടിക്കുകയാണ്. കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ മുതിർന്ന പൗരന്മാർക്കായി നടപ്പാക്കി വരുന്ന പദ്ധതികൾക്ക് ഊർജ്ജം നൽകാനാണ് രാജ്യത്തെ ആദ്യത്തെ വയോജന കമ്മീഷൻ ആരംഭിക്കുന്നത്. അതിന്റെ മുന്നോടിയായാണ് കഴിഞ്ഞ ദിവസം നിയമസഭയിൽ “കേരള സംസ്ഥാന വയോജന കമ്മീഷൻ ബിൽ” പാസ്സാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. Kerala becomes the first state in India to establish a Senior Citizens Commission, focusing on the rights, welfare, and rehabilitation of the…
ഒൻപത് മാസത്തെ ISS വാസത്തിന് ശേഷം ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും കഴിഞയാഴ്ച ഭൂമിയിലേക്ക് മടങ്ങി.ബഹിരാകാശത്തു നിന്നു തിരിച്ചെത്തുന്നവർ മൈക്രോഗ്രാവിറ്റി ഇഫക്റ്റുകൾ കാരണം ബുദ്ധിമുട്ട് അനുഭവിക്കും. കുറഞ്ഞ അസ്ഥി സാന്ദ്രത, പേശികളുടെ ക്ഷയം തുടങ്ങിയവയാണ് ഇതിൽ പ്രധാനം. ഈ പ്രത്യാഘാതങ്ങളെ പ്രതിരോധിക്കാൻ ഇരുവരും 45 ദിവസത്തെ റീഹബിലിറ്റേഷനിലാണ്. ആസ്ട്രോനോട്ട് സ്ട്രെങ്ത്, കണ്ടീഷനിംഗ്, റീഹാബിലിറ്റേഷൻ (ASCR) ടീമാണ് ഇത് കൈകാര്യം ചെയ്യുന്നത്. ബഹിരാകാശയാത്രികരുടെ ആരോഗ്യം, പ്രവർത്തനങ്ങൾ, ദൗത്യ റോളുകൾ എന്നിവയ്ക്ക് അനുസൃതമായി ദിവസേന രണ്ട് മണിക്കൂർ സെഷനുകൾ അടങ്ങുന്നതാണ് ASCR പ്രോഗ്രാം. പ്രോഗ്രാം മൂന്ന് ഘട്ടങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. ഒന്നാം ഘട്ടമായ ആംബുലേഷൻ, വഴക്കം, പേശി ശക്തിപ്പെടുത്തൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പ്രൊപ്രിയോസെപ്റ്റീവ് എന്ന രണ്ടാം ഘട്ടത്തിൽ കാർഡിയോവാസ്കുലാർ പരിശീലനം ആണ് പ്രധാനം. ഏറ്റവും ദൈർഘ്യമേറിയ മൂന്നാം ഘട്ടത്തിൽ പ്രവർത്തനപരമായ വികസനത്തിനാണ് പ്രാധാന്യം. മൈക്രോഗ്രാവിറ്റി മനുഷ്യശരീരത്തിലെ ഫ്ലൂയിഡ് ഡിസ്ട്രിബ്യൂഷൻ, മസിൽ ലോഡിംഗ്, സിഗ്നലിംഗ് തുടങ്ങിയവയെ ബാധിക്കുന്നു. ഇത് രക്തസമ്മർദ്ദം, ഹൃദയ പ്രവർത്തനം, എയറോബിക്…
മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും ഒരുമിച്ചുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. സച്ചിനൊപ്പം ഇരുന്ന് വടാപാവ് കഴിക്കുന്ന വീഡിയോ ബിൽ ഗേറ്റ്സ് തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഒരു ബെഞ്ചിൽ ഇരുന്ന് ഇരുവരും വടാപാവ് ആസ്വദിച്ചു കഴിക്കുന്ന വീഡിയോ ആണ് ഗേറ്റ്സ് ഷെയർ ചെയ്തിരിക്കുന്നത്. സെർവിങ് സൂൺ എന്ന് പറഞ്ഞ് അവസാനിക്കുന്ന വീഡിയോ വരാനിരിക്കുന്ന ഏതോ പരസ്യചിത്രത്തിന്റെ മുന്നോടിയായാണ് ഷെയർ ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. വീഡിയോയെ കുറിച്ചുള്ള മറ്റ് വിവരങ്ങൾ ലഭ്യമല്ല. ബിൽ മെലിൻഡ ഫൗണ്ടേഷന്റെ 25ാം വാർഷികത്തോട് അനുബന്ധിച്ച് കഴിഞ്ഞ ആഴ്ച മുതൽ ബിൽ ഗേറ്റ്സ് ഇന്ത്യയിലുണ്ട്. നേരത്തെ ബിൽ ഗേറ്റ്സ് പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവരെ സന്ദർശിച്ചിരുന്നു. Bill Gates and Sachin Tendulkar share a vada pav snack in a viral video, teasing an upcoming collaboration…