Author: News Desk

വിദേശ വാഹന നിർമാതാക്കളുടെ സ്വപ്ന വിപണിയാണ് ഇന്ത്യ. ഇലക്ട്രിക് വാഹന രംഗത്തും ഈ അവസ്ഥ തുടരുന്നു. ചൈനീസ് വാഹന നിർമാതാക്കൾ അടക്കം ഇന്ത്യയിൽ എത്തുന്നതും ഈ വിപണി സാധ്യത മുന്നിൽക്കണ്ടാണ്. ഇപ്പോൾ എംജി മോട്ടോഴ്‌സ്, ബിവൈഡി തുടങ്ങിയചൈനീസ് കമ്പനികൾക്ക് പിന്നാലെ മറ്റൊരു കമ്പനി കൂടി ഇന്ത്യൻ വാഹന വിപണിയിൽ എത്താനുള്ള നീക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കുന്ന ചൈനീസ് വാഹന കമ്പനിയായ ലീപ്പ് മോട്ടോഴ്‌സാണ് ഇന്ത്യൻ വിപണിയിൽ ചുവടുറപ്പിക്കാൻ ഒരുങ്ങുന്നത്. ലീപ്പ് മോട്ടോഴ്‌സ് ഒറ്റയ്ക്കല്ല ഇന്ത്യയിലേക്ക് വരാൻ ഒരുങ്ങുന്നത്. ഫിയറ്റ്, ജീപ്പ്, സിട്രോൺ തുടങ്ങിയ വാഹന ബ്രാൻഡുകളുടെ മാതൃസ്ഥാപനവും അമേരിക്കൻ വാഹന നിർമാതാക്കളുമായ സ്റ്റെല്ലാന്റിസുമായി സഹകരിച്ചാണ് ചൈനീസ് കമ്പനി ഇന്ത്യയിലേക്ക് എത്തുന്നത്. കഴിഞ്ഞ ദിവസമാണ് സ്റ്റെല്ലാന്റിസ് ലീപ്പ് മോട്ടോഴ്‌സിന്റെ ഇന്ത്യൻ വരവിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. വരവ് ഔദ്യോഗികമായി സ്ഥിരീകരിച്ചെങ്കിലും വാഹനം ഏപ്പോൾ അവതരിപ്പിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. കമ്പനി ഇന്ത്യയിൽ കൊണ്ടുവരുന്ന വാഹനനിരയും പ്രഖ്യാപിച്ചിട്ടില്ല. ഇലക്ട്രിക് ഹാച്ച്ബാക്ക്, എസ്‌യുവി സെഗ്മെന്റുകളായിരിക്കും ലക്ഷ്യമെന്നാണ്…

Read More

എഐ സാങ്കേതിക വിദ്യയും ആപ്ലിക്കേഷനുകളും വികസിപ്പിക്കുന്നതിനുള്ള കേന്ദ്രമായി ഇന്ത്യയെ മാറ്റുന്നതിനുള്ള സുപ്രധാന ദൗത്യത്തിലാണ് കേന്ദ്ര ഗവൺമെന്റ്. എഐ ഇന്ത്യ പദ്ധതികൾ പോലുള്ളവ ഇതിനായി നിലവിലുണ്ടെങ്കിലും നിർമിത ബുദ്ധി രംഗത്ത് ചൈനയ്ക്കൊപ്പം എത്താൻ ഇന്ത്യയ്ക്ക് ആവില്ല എന്ന തരത്തിലാണ് നിരവധി മാധ്യമ പ്രചാരണങ്ങൾ. ചൈനയുടെ ഡീപ്സീക്ക് ഇന്ത്യൻ ഗവൺമെന്റിനെയും ടെക് ഇൻഡസ്ട്രിയേയും പിന്നിലാക്കും എന്ന തരത്തിലാണ് പ്രചാരണം. ഇതോടൊപ്പം കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്റെ സ്റ്റാർട്ടപ്പുകളുടെ നല്ലമാറ്റത്തിനും നവീകരണത്തിനുമുള്ള ആഹ്വാനത്തേയും നിരവധി മാധ്യമങ്ങൾ തെറ്റായ രീതിയിലാണ് വ്യാഖ്യാനിച്ചിരിക്കുന്നത്. അതിനെത്തുടർന്നുണ്ടായ വിവാദം ഈ തെറ്റായ വ്യാഖ്യാനത്തിന്റെ ഫലമാണ്. ചൈനയുടെ ഡീപ്‌സീക്കിനെയും എഐ പുരോഗതിയെയും ചുറ്റിപ്പറ്റിയുള്ള വാർത്തകൾക്കിടയിലും, ആഗോള നിർമിത ബുദ്ധി രംഗത്ത് ഇന്ത്യയ്ക്ക് അനുകൂലമായ നിരവധി ഘടകങ്ങളുണ്ട്. ശക്തമായ എഐ മോഡലുകൾ വികസിപ്പിക്കുന്നതിന് വിശാലവും വൈവിധ്യപൂർണ്ണവുമായ ഡാറ്റാസെറ്റുകൾ പ്രയോജനപ്പെടുത്താൻ ഇന്ത്യയ്ക്കാകും എന്നതാണ് ഇതിൽ പ്രധാനം. എഐയെ വരുതിയിലാക്കാൻ എല്ലാ അർത്ഥത്തിലും ഇന്ത്യ സജ്ജമാണ്. കഴിഞ്ഞ 15 വർഷക്കാലത്തോളമായി രാജ്യത്ത് സംഭവിച്ച ഡിജിറ്റൽ പരിവർത്തനം…

Read More

യാത്രാ സമയം ഗണ്യമായി കുറയ്ക്കാനും ആറ് സംസ്ഥാനങ്ങളിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും ഡൽഹി-മുംബൈ എക്സ്പ്രസ് വേ.1,380 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗപാത ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ എക്സ്പ്രസ് വേയാണ്. ഡൽഹി-മുംബൈ എക്സ്പ്രസ് വേ ഘട്ടം ഘട്ടമായി തുറക്കുന്നതോടെ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസന രംഗത്തെ പ്രധാന നേട്ടമായി അത് മാറും. അതിവേഗ പാതയുടെ രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപമുള്ള പ്രധാന ഭാഗത്തിലൂടെ ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് ഗുജറാത്തിലെ വഡോദരയിലേക്ക് വെറും 10 മണിക്കൂറിനുള്ളിൽ എത്താൻ സാധിക്കുന്ന തരത്തിലാണ് നിർമാണം. സാധാരണ ഗതിയിൽ 20 മുതൽ 22 മണിക്കൂർ വരെ എടുക്കുന്ന യാത്രയാണിത്. 120 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന തരത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന എക്സ്പ്രസ് വേ സമയലാഭം, ഇന്ധന ലാഭം എന്നിവ ഉറപ്പുനൽകുന്നു. ഡൽഹി-മുംബൈ എക്സ്പ്രസ് വേ പദ്ധതി പൂർണമായും പൂർത്തിയാക്കാൻ ഏകദേശം ₹95,000 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഡൽഹി, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിങ്ങനെ ആറ് സംസ്ഥാനങ്ങളിലൂടെയാണ് അതിവേഗപാത…

Read More

ലോകത്തിലെ തന്നെ ഏറ്റവും വലിയ റെയിൽവേ ശൃംഖലകളിൽ ഒന്നാണ് ഇന്ത്യൻ റെയിൽവേ. ട്രെയിനുകൾക്കും റെയിൽപ്പാതകൾക്കും മാത്രമല്ല സ്റ്റേഷൻ നവീകരണത്തിനായും റെയിൽവേ കോടിക്കണക്കിന് രൂപ ചിലവാക്കുന്നു. ഇത്തരത്തിൽ നിരവധി നവീകരണങ്ങൾ നടന്ന റെയിൽവേ സ്റ്റേഷനാണ് കർണാടക ഹുബ്ബള്ളിയിലെ ശ്രീ സിദ്ധാരൂഢാ സ്വാമിജി സ്റ്റേഷൻ. 2023 മാർച്ച് വരെയുള്ള ഗിന്നസ് റെക്കോർഡ് കണക്കുകൾ പ്രകാരം ലോകത്തിലെ ഏറ്റവും നീളമേറിയ റെയിൽവേ പ്ലാറ്റ്ഫോം ഈ സ്റ്റേഷനിലാണ് ഉള്ളത്. ഏകദേശം 20 കോടി രൂപ ചിലവിലാണ് 1.5 കിലോമീറ്ററുള്ള പ്ലാറ്റ്ഫോം നിർമിച്ചത്. വടക്കൻ കർണാടക മേഖലയിലെ പ്രധാന വ്യാപാര-വാണിജ്യ കേന്ദ്രമാണ് ഹുബ്ബള്ളി. ബെംഗളൂരു (ദാവൻഗരെ സൈഡ്), ഹൊസപേട്ട (ഗഡാഗ് സൈഡ്), വാസ്‌കോ-ഡ-ഗാമ/ബെലഗാവി (ലോണ്ട സൈഡ്) എന്നിവിടങ്ങളിലേക്കുള്ള റെയിൽവേ ലൈനുകളെ ബന്ധിപ്പിക്കുന്ന സ്റ്റേഷനാണ് ശ്രീ സിദ്ധാരൂഢാ സ്വാമിജി സ്റ്റേഷൻ. 2023ൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഇന്ത്യൻ റെയിൽവേയുടെ സൗത്ത് വെസ്റ്റേൺ റെയിൽവേ സോണിൽ ഉൾപ്പെടുന്ന നവീകരിച്ച സ്റ്റേഷൻ രാജ്യത്തിന് സമർപ്പിച്ചത്. നേരത്തെ അഞ്ച് പ്ലാറ്റ്ഫോമുകൾ ഉണ്ടായിരുന്ന സ്റ്റേഷനിൽ മൂന്നെണ്ണം…

Read More

ലോക വാണിജ്യ ഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് സമർപ്പിക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് ട്രാൻസ് ഷിപ്മെന്റ് പോർട്ട് ആയ വിഴിഞ്ഞത്തിന്റെ മറ്റ് സവിശേഷതകൾ പരിശോധിക്കാം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമായും വിവിധോദ്ദേശ്യ കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റിനും ബൾക്ക് കാർഗോ ബ്രേക്കിംഗിനുമായാണ് രൂപകൽപന ചെയ്യപ്പെട്ടിട്ടുള്ളത്. 18,000 കോടി രൂപയിലധികം നിക്ഷേപത്തിൽ നിർമിച്ച തുറമുഖം ഇന്ത്യയിൽ ഒരു സംസ്ഥാന ഗവൺമെന്റ് മുൻകയ്യെടുത്ത് ആരംഭിച്ച ആദ്യ ഗ്രീൻഫീൽഡ് തുറമുഖ പദ്ധതിയാണ്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെയും വ്യാപാരം വർദ്ധിപ്പിക്കുന്നതിലൂടെയും നിക്ഷേപങ്ങൾ ആകർഷിക്കുന്നതിലൂടെയും കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഉത്തേജനം നൽകാൻ തുറമുഖത്തിന് കഴിയും.യൂറോപ്പ്, പേർഷ്യൻ ഗൾഫ്, ഫാർ ഈസ്റ്റ് എന്നിവയെ ബന്ധിപ്പിക്കുന്ന തിരക്കേറിയ അന്താരാഷ്ട്ര ഷിപ്പിംഗ് റൂട്ടിൽ നിന്ന് വെറും 10 നോട്ടിക്കൽ മൈൽ അകലെയാണ് തുറമുഖം സ്ഥിതി ചെയ്യുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഈ തന്ത്രപ്രധാനമായ സ്ഥാനം ആഗോള ട്രാൻസ്ഷിപ്പ്മെന്റ് ഹബ് എന്ന നിലയിൽ വിജയം…

Read More

ഗ്രാമീണ വൈദ്യുതീകരണത്തിൽ കേരളം പ്രശംസനീയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഈ പുരോഗതിയിലും മഹാരാഷ്ട്രയിലെ ‘മിഷൻ ഊർജ’ പദ്ധതിയുടെ പ്രചോദനാത്മകമായ വിജയം കേരളത്തിനും മാതൃകയാക്കാവുന്നതാണ്. വിദൂര ഗോത്ര സമൂഹങ്ങളിലും ഭൂമിശാസ്ത്രപരമായി വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിലും പോർട്ടബിൾ സോളാർ യൂനിറ്റുകൾ, മൈക്രോ-ഹൈഡ്രോ ഇലക്ട്രിക് പദ്ധതി എന്നിവയിലൂടെ വൈദ്യുതി എത്തിച്ചാണ് മിഷൻ ഊർജ മാതൃകയാകുന്നത്. മെക്കാനിക്കൽ എഞ്ചിനീയറും സാമൂഹിക സംരംഭകനുമായ തൻവീർ ഇനാംദാറിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പദ്ധതി മഹാരാഷ്ട്രയിലെ ആയിരത്തോളം ആദിവാസി കുടുംബങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചു. ഒപ്പം കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് മാതൃകയാകാനും പദ്ധതിക്ക് സാധിക്കുന്നു. ഇനാംദാറിന്റെ നേതൃത്വത്തിലുള്ള ടെക്നോളജി റീയൂസ് എൻവയോൺമെന്റ് എംപവർമെന്റ് ഇന്നൊവേഷൻ (TREEI) ഫൗണ്ടേഷനാണ് പദ്ധതിക്ക് പിന്നിൽ. പോർട്ടബിൾ സോളാർ യൂണിറ്റുകൾ നൽകുന്നതിനൊപ്പം പ്രകൃതിദത്ത ജലസ്രോതസ്സുകളുള്ള പ്രദേശങ്ങളിൽ മൈക്രോ-ഹൈഡ്രോ ഇലക്ട്രിക് പദ്ധതികളും ഫൗണ്ടേഷൻ സ്ഥാപിച്ചു. ഓരോ പ്രദേശത്തിന്റേയും സവിശേഷതകൾക്ക് അനുസരിച്ച് വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റാവുന്ന രീതിയാണ് ഇവർ പിന്തുടരുന്നത്. പ്രാദേശിക ‘ഉർജ കമ്മിറ്റികൾ’ സൃഷ്ടിച്ചുകൊണ്ട് കമ്മ്യൂണിറ്റി ഉടമസ്ഥതയ്ക്ക് ഊന്നൽ നൽകിയാണ് ‘മിഷൻ ഉർജ’…

Read More

ഓരോരുത്തരും പഠിച്ച സ്കൂളുകളായിരിക്കും അവരവരെ സംബന്ധിച്ച് ഏറ്റവും മനോഹരമായവ. ഓടിട്ട കെട്ടിടവും, മുറ്റത്തൊരു മാവും കലപിലകളും ചേർന്നാൽ അതിലും ഗൃഹാതുരത്വമുള്ള വിദ്യാലയ ഓർമ വേറെയില്ല. ഏത് പണത്തിനും പകരം വെയ്ക്കാനില്ലാത്ത, ഒരിക്കലും തിരിച്ചു വരാത്ത നല്ല കാലമാണത്. എന്നാൽ കെട്ടിടങ്ങളുടെ വലുപ്പത്തിന്റെയും അത്യാഢംബര സൗകര്യങ്ങളുടേയും പേരിൽ ശ്രദ്ധ നേടുന്ന വിദ്യാലയങ്ങളും ഇന്ത്യയിലുണ്ട്. രാജസ്ഥാനിലെ അജ്മീറിലുള്ള പ്രൈവറ്റ് സ്കൂളായ മയോ കോളേജ് അത്തരത്തിലുള്ള ഒന്നാണ്. 1875ൽ നിർമിച്ച സ്കൂൾ ഇന്ത്യയിൽ ഇന്നും പ്രവർത്തിക്കുന്ന ഏറ്റവും പഴക്കം ചെന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ്. രാജകുടുംബാംഗങ്ങളുടെ വിദ്യാഭ്യാസത്തിനായാണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത്. ആ രാജകീയത്വം സ്കൂൾ കെട്ടിടത്തിലും പ്രകടമാണ്. റൗണ്ട് ഡോമുകളും, സ്റ്റോൺ പില്ലറുകളും, ഗ്രാൻഡ് പവലിയനുകളും എല്ലാം ചേർന്ന് റോമൻ-ഗ്രീക്ക്-മോഡേൺ-കണ്ടംപററി ആർക്കിടെക്ചർ സങ്കലമാണ് കൊട്ടാരമെന്ന് തോന്നിപ്പിക്കുന്ന കെട്ടിടങ്ങൾ. 187 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന വിദ്യാലയം നിരവധി അത്യാഢംബര സജ്ജീകരണങ്ങങ്ങൾക്കൊപ്പം അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസ രീതികൾ കൊണ്ടും സമ്പന്നമാണ്. ഈ പൈതൃകവും പാരമ്പര്യവും അത്യാഢംബരവും വെറുതേ കിട്ടില്ലല്ലോ.…

Read More

ബോളിവുഡിലെ ആദ്യത്തെ എഐ താരം നൈഷ ബോസിനെ മോഡലാക്കി കലോൺ ആർട്ട് ജ്വല്ലറി (KALON ART JEWELERY). ബോളിവുഡിലെ ആദ്യ എഐ സിനിമയായ ‘നൈഷ’ എന്ന ചിത്രത്തിലെ എഐ നായികയാണ് നൈഷ ബോസ്. മെയ് മാസത്തിൽ റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയ്ലർ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. പൂർണമായും എഐ ജനറേറ്റഡ് വിഷ്വൽസ് ഉപയോഗിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. എഐ കണ്ടൻ്റ് സ്റ്റുഡിയോ ആയ ഏമേസിങ് ഇന്ത്യൻ സ്റ്റോറീസ് ആണ് ഈ പൂർണ എഐ സിനിമയും നൈഷ ബോസിനേയും ‘നിർമിച്ചത്.’ വിവേക് അഞ്ചാലിയയാണ് ചിത്രത്തിന്റെ സംവിധായകൻ. ഫാഷൻ, സാങ്കേതികവിദ്യ, കഥപറച്ചിൽ എന്നിവയുടെ ചരിത്രപരമായ സംയോജനമാണ് ഈ പങ്കാളിത്തം സർഗ്ഗാത്മക ആവിഷ്കാരത്തിന്റെ അതിരുകൾ പുനർനിർവചിക്കുന്നതാണെന്ന് കലോൺ ജ്വല്ലറി പ്രതിനിധി പറഞ്ഞു. #KalonXNaisha എന്ന് പേരിട്ടിരിക്കുന്ന കാമ്പെയ്‌ൻ ജ്വല്ലറിയുടെ “Wildfire” ശേഖരത്തെ പരിചയപ്പെടുത്തുന്നു. നൈഷയുടെ മനോഹര വ്യക്തിത്വത്തെ പൂർണ്ണമായും ഉൾക്കൊള്ളുന്നതാണത്രേ പുതിയ ശ്രേണിയിലുള്ള ഡിസൈൻ. ഫാഷൻ മാർക്കറ്റിംഗിലെ സുപ്രധാന നാഴികക്കല്ല് കൂടിയാണ് ഈ…

Read More

സംസ്ഥാനത്തെ ഐടി പാർക്കുകളിൽ മദ്യം വിളമ്പാൻ അനുമതി നൽകി ഗവൺമെന്റ്. ടെക്‌നോപാർക്ക്, ഇൻഫോ പാർക്ക്, സൈബർ പാർക്ക് തുടങ്ങി സർക്കാർ നിയന്ത്രണത്തിലും ഉടമസ്ഥതയിലുമുള്ള ഐടി പാർക്കുകൾക്കും കൊച്ചി സ്മാർട് സിറ്റി പോലെ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന കമ്പനികൾക്കും സ്വകാര്യ ഐടി പാർക്കുകൾക്കും ലൈസൻസിനായുള്ള അപേക്ഷ നൽകാമെന്ന് സർക്കാർ ഇതുസംബന്ധിച്ച് ഇറക്കിയ ഉത്തരവിൽ പറയുന്നു. 10 ലക്ഷം രൂപയാണ് ലൈസൻസിനുള്ള വാർഷിക ഫീസ്. ഒരു സ്ഥാപനത്തിന് ഒരു ലൈസൻസ് മാത്രമേ അനുവദിക്കൂ. ഫോറിൻ ലിക്വർ ഇൻഫർമേഷൻ ടെക്‌നോളജി പാർക്ക് ലോഞ്ച് ലൈസൻസ് ഐടി പാർക്ക് ഡെവലപ്പർമാരുടെ പേരിലാണ് നൽകുക. ഐടി പാർക്കുകളിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ അംഗീകാരമുള്ള ജീവനക്കാർക്കു പുറമേ ഔദ്യോഗിക സന്ദർശകർ, അതിഥികൾ എന്നിവർക്കു മാത്രമേ മദ്യം നൽകാൻ കഴിയൂ. ഓഫിസ് കെട്ടിടമല്ലാത്ത മറ്റൊരു കെട്ടിടത്തിലാകണം ലോഞ്ച് സൗകര്യം. എഫ്എൽ 9 ലൈസൻസ് ഉള്ളവരിൽനിന്നു മാത്രമേ വിദേശ മദ്യം വാങ്ങാൻ കമ്പനികൾക്ക് അനുമതി ഉണ്ടാവുകയുള്ളൂ. ഒന്നാം തീയതിയും മറ്റ് ഡ്രൈ ഡേകളിലും മദ്യം…

Read More

നിക്ഷേപകർക്ക് 720.8 കോടി രൂപ ലാഭവിഹിതം പ്രഖ്യാപിച്ച്‌ ലുലു റീട്ടെയില്‍. അബൂദാബിയില്‍ നടന്ന ലുലു റീട്ടെയിലിന്റെ ആദ്യ വാർഷിക ജനറല്‍ മീറ്റിങ്ങിലാണ് തീരുമാനം. 69 പൈസ ഓഹരിയൊന്നിന് നിക്ഷേപകർക്ക് ലാഭവിഹിതമായി ലഭിക്കും. ഇതിനു പുറമെ 85 ശതമാനം ലാഭവിഹിതം നിക്ഷേപകർക്ക് കൈമാറാനും കമ്ബനി തീരുമാനിച്ചു. നേരത്തേ 75 ശതമാനം ലാഭവിഹിതമാണ് ഷെയർ സ്വന്തമാക്കിയവർക്ക് നല്‍കുമെന്ന് ലുലു റീട്ടെയില്‍ അറിയിച്ചിരുന്നത്. 84.4 ദശലക്ഷം ഡോളർ (720.8 കോടി രൂപ) യാണ് കമ്പനി നിക്ഷേപകർക്ക് ലാഭവിഹിതമായി നല്‍കുക. മൂന്ന് ഫില്‍സ് അഥവാ 69 പൈസ ഓഹരിയൊന്നിന് നിക്ഷേപകർക്ക് ലാഭവിഹിതമായി ലഭിക്കും. ഇതിന് പുറമേയാണ് 85 ശതമാനം ലാഭവിഹിതവും നിക്ഷേപകർക്ക് കൈമാറുമെന്ന പ്രഖ്യാപനം. കഴിഞ്ഞ സാമ്ബത്തിക വർഷം ലുലു റീട്ടെയ്ല്‍ 4.7 ശതമാനം വാർഷികവളർച്ച നേടിയതായി സമ്മേളനത്തിൽ അവതരിപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു . 7.62 ശതകോടി ഡോളർ വരുമാനവും 216.2 ദശലക്ഷം ഡോളർ അറ്റാദായവും കൈവരിച്ചു. ജിസിസിയില്‍ യുഎഇ, സൗദി അറേബ്യ മാർക്കറ്റുകളില്‍ ഏറ്റവും മികച്ച…

Read More