Author: News Desk

യുനെസ്കോ (UNESCO) പിന്തുണയുള്ള പ്രിക്സ് വേഹ്സായ് (Prix Versailles) ആർക്കിടെക്ചറൽ അവാർഡ് സീരീസിൽ വേൾഡ്സ് മോസ്റ്റ് ബ്യൂട്ടിഫുൾ ഹോട്ടൽസ് 2025ൽ ഇടംപിടിച്ച് ഇന്ത്യയിൽ നിന്നുള്ള ഹോട്ടലും. അഞ്ച് ഭൂഗണ്ഡങ്ങളിൽ നിന്നായി 16 ഹോട്ടലുകൾ തിരഞ്ഞെടുക്കപ്പെട്ടതിലാണ് പഞ്ചാബിൽ നിന്നുള്ള ഹോട്ടലും ഇടംപിടിച്ചത്. പട്യാല (Patiala) കില മുബാറക് കോംപ്ലക്സിലെ റൺ ബാസ്, ദി പാലസ് (Ran Baas The Palace) എന്ന ഹോട്ടലാണ് പട്ടികയിൽ ഇടം നേടിയത്. പഴയ സിഖ് കോട്ട റിനൊവേറ്റ് ചെയ്താണ് റൺ ബാസ് എന്ന ലക്ഷ്വറി ഹെറിറ്റേജ് ഹോട്ടൽ നിർമിച്ചത്. പഞ്ചാബിലെ ആദ്യ പാലസ് ഹോട്ടൽ കൂടിയാണിത്. 80 വർഷത്തോളം പൂട്ടിയിട്ട പാലസ്സാണ് ഹോട്ടലാക്കി മാറ്റിയത്. അഭ നരേൻ ലംബയുടെ (Abha Narain Lambah) നേതൃത്വത്തിൽ, പാർക്ക് ഹോട്ടലിന്റെ പ്രിയ പോളിന്റെ (Park Hotels’ Priya Paul) സഹകരണത്തോടെയായിരുന്നു റിനൊവേഷൻ. പാലസിന്റെ മുഗൾ-സിഖ് രീതി അതുപോലെ നിലനിർത്തിയായിരുന്നു നവീകരണം. Ran Baas – The Palace in Patiala…

Read More

സ്വിറ്റ്സർലൻഡിലെ ഗ്ലിയോൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എഡ്യൂക്കേഷനിൽ (Glion Institute of Higher Education) നിന്ന് ബിരുദം നേടി വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ് സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ മകൾ റഹീമ (Raheema). ഹോസ്പിറ്റാലിറ്റി, ഒൺട്രൊപ്രൊണർഷിപ്പ്, ഇന്നൊവേഷൻ എന്നിവയിലാണ് റഹീമയുടെ ബിരുദം. ബിരുദദാന ചടങ്ങിലെ ചിത്രങ്ങൾ റഹ്മാൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. മകളെ ലിറ്റിൽ പ്രിൻസസ് എന്നു വിളിച്ചാണ് റഹ്മാൻ ബിരുദദാന ചിത്രം പങ്കുവെച്ചിട്ടുള്ളത്. സ്വിസ് ഡിഗ്രിക്കു പുറമേ ദുബായിലെ ഇന്റർനാഷണൽ സെന്റർ ഫോർ കലിനറി ആർട്സിൽ നിന്നും റഹീമ ഡിപ്ലോമയും നേടിയിട്ടുണ്ട്. സംഗീതത്തിലും താത്പര്യമുള്ള റഹീമ 2018ൽ ബേക്ലി കോളേജ് ഓഫ് മ്യൂസിക്കിൽ (Berklee College of Music) നിന്നും അഞ്ചാഴ്ചത്തെ കോഴ്സും പൂർത്തിയാക്കിയിട്ടുണ്ട്. AR Rahman’s daughter, Raheema, has graduated from the Glion Institute of Higher Education in Switzerland with a degree in hospitality.

Read More

രാജ്യത്തെ ദേശീയപാതകളിലെ നിലവിലെ വേഗപരിധിയെക്കുറിച്ച് വിശദീകരിച്ച് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി (Nitin Gadkari). പാർലമെന്റ് സമ്മേളനത്തിൽ രാജ്യസഭാ എംപി ഡോ. ഭീം സിംഗിന്റെ (Dr. Bhim Singh) ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു മന്ത്രി. ദേശീയ പാതകളിലെ വാഹനങ്ങളുടെ വേഗപരിധി നിരവധി ഘടകങ്ങൾക്കനുസരിച്ച് മാറും. റോഡുകളുടെ തരങ്ങൾ, വാഹന വിഭാഗങ്ങൾ തുടങ്ങിയവയ്ക്ക് അനുസരിച്ചാണ് വാഹനങ്ങളുടെ വേഗപരിധി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ റോഡ്സ് കോൺഗ്രസ് (IRC) നിശ്ചയിച്ച മാനദണ്ഡങ്ങൾക്ക് അനുസരിച്ചാണ് ദേശീയപാതകൾ നിർമിക്കുന്നത്. വ്യത്യസ്ത ഭൂപ്രദേശങ്ങളിലായുള്ള എക്സ്പ്രസ് വേകൾക്ക് മണിക്കൂറിൽ 120 കിലോമീറ്ററും ദേശീയ പാതകൾക്ക് മണിക്കൂറിൽ 100 കിലോമീറ്ററുമാണ് പരമാവധി ഡിസൈൻ വേഗത-മന്ത്രി പറഞ്ഞു. ട്രാൻസ്പോർട്ട് വെഹിക്കിളുകൾക്ക് നിലവിലെ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററാണെന്നും സ്വകാര്യ വാഹനങ്ങൾക്ക് ഇത് മണിക്കൂറിൽ 120 കിലോമീറ്ററാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. Union Minister Nitin Gadkari explains the speed limits on national highways, stating expressways have a maximum…

Read More

ബ്രഹ്മപുരം മാലിന്യ ഡമ്പിംഗ് യാർഡിൽ ബയോമൈനിംഗ് നടത്താൻ ചുമതലപ്പെടുത്തിയിരിക്കുന്ന കമ്പനിയുമായുള്ള കരാർ നീട്ടാൻ തീരുമാനം. പൂനെ ആസ്ഥാനമായുള്ള ഭൂമി ഗ്രീൻ എനെർജിയുമായുള്ള (Bhumi Green Energy) കരാറാണ് സെപ്റ്റംബർ 30 വരെ നീട്ടി നൽകാൻ കൊച്ചി കോർപ്പറേഷൻ തീരുമാനമെടുത്തിരിക്കുന്നത്. കമ്പനിയുമായുള്ള കരാർ കാലാവധി മാർച്ച് മാസത്തിൽ അവസാനിച്ചിരുന്നു. എന്നാൽ ജൂൺ മാസത്തിൽ കരാർ കാലാവധി നീട്ടി നൽകണം എന്നാവശ്യപ്പെട്ട് ഭൂമി ഗ്രീൻ എനെർജി കൊച്ചി കോർപറേഷന് കത്തു നൽകി. ബിൽ തുക കൃത്യമായി കിട്ടാത്തതു കാരണമുള്ള സാമ്പത്തിക ബുദ്ധിമുട്ട്, കനത്ത മഴയെത്തുടർന്നുള്ള പ്രശ്നങ്ങൾ തുടങ്ങിയവകൊണ്ട് ബയോമൈനിംഗ് പൂർത്തിയാക്കാൻ സാധിച്ചില്ലെന്നും അതിനാൽ കാലാവധി നീട്ടി നൽകണമെന്നുമായിരുന്നു ഭൂമി ഗ്രീൻ എനെർജി കോർപറേഷനോട് ആവശ്യപ്പെട്ടത്. അതേസമയം പ്രതിപക്ഷ അംഗങ്ങളുടെ വിയോജിപ്പിനിടെയാണു ബയോമൈനിംഗ് കരാർ നീട്ടി നൽകാനുള്ള തീരുമാനം. കമ്പനി സമയപരിധി പാലിക്കാത്തതിനാൽ കരാർ നീട്ടി നൽകരുതെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം മാനിക്കാതെയാണ് കോർപറേഷന്റെ നടപടി. Kochi Corporation has extended the…

Read More

മൊത്തം വാഹന വിൽപ്പനയിൽ 3% വളർച്ച രേഖപ്പെടുത്തി മാരുതി സുസുക്കി ഇന്ത്യ (Maruti Suzuki India). 2025 ജൂലൈ മാസത്തിലെ കണക്ക് പ്രകാരമാണിത്. 180526 യൂണിറ്റ് വാഹനമാണ് കമ്പനി വിൽപന നടത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 175041 യൂണിറ്റ് വാഹനങ്ങൾ വിൽപന നടത്തിയ സ്ഥാനത്താണിത്. 140570 യൂണിറ്റുകളുടെ ആഭ്യന്തര വിൽപ്പന, മറ്റ് ഒറിജിനൽ എക്വിപ്മെന്റ് മാനുഫാക്ചറേർസിന്റെ (OEM) 8211 യൂണിറ്റുകളുടെ വിൽപ്പന, 31745 യൂണിറ്റുകളുടെ കയറ്റുമതി ഉൾപ്പെടെയാണ് ഈ മാസത്തെ കമ്പനിയുടെ മൊത്തം വിൽപ്പന. മഹീന്ദ്ര ആൻഡ് മഹീന്ദ്ര (M&M), ടൊയോട്ട കിർലോസ്‌കർ മോട്ടോർ (Toyota Kirloskar Motor) എന്നിവയുടെയും വിൽപനയിൽ വർധനയുണ്ടായി. മഹീന്ദ്രയുടെ മൊത്തത്തിലുള്ള വാഹന വിൽപ്പന 83691 യൂണിറ്റാണ്. കയറ്റുമതിയുൾപ്പെടെ 26% വളർച്ചയാണ് മഹീന്ദ്രയ്ക്ക് ഉണ്ടായത്. 3% വാർഷിക വളർച്ചയോടെ 32575 യൂണിറ്റുകളുടെ വിൽപനയാണ് ടൊയോട്ടയുടേത്. അതേസമയം ഹ്യൂണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ് (HMIL), ടാറ്റ മോട്ടോഴ്‌സ് എന്നിവയ്ക്ക് ഈ മാസത്തെ വാഹന വിൽപനയിൽ ഇടിവുണ്ടായി. ഹ്യൂണ്ടായിയുടെ…

Read More

ഹൈദരാബാദിലെ പുതിയ ആഗോള ടെക് സെന്ററിനായി 100 മില്യൺ ഡോളർ (ഏകദേശം 875 കോടി രൂപ) നിക്ഷേപിക്കാൻ ഫാസ്റ്റ്ഫുഡ് ഭീമനായ മക്‌ഡൊണാൾഡ്‌സ് (McDonald’s). അടുത്ത രണ്ട് വർഷത്തിനുള്ളിലാണ് നിക്ഷേപം കൊണ്ടുവരിക. 2027 ഓടെ ഏകദേശം 2000 ടെക്കികളെ നിയമിക്കാനുമുള്ള പദ്ധതികൾ ആസൂത്രണം ചെയ്തതായി കമ്പനി പ്രതിനിധി അറിയിച്ചു. ഈ വർഷവും അടുത്ത വർഷത്തേക്കുമുള്ള ക്യാപ്പെക്സ് കോസ്റ്റ് ഉൾപ്പെടെയാണ് ഏകദേശം 100 മില്യൺ ഡോളർ നിക്ഷേപമെന്ന് മക്ഡൊണാൾഡ്‌സിസ് ഗ്ലോബൽ ബിസിനസ് സർവീസസ് (GBS) പ്രവർത്തനങ്ങളുടെ തലവൻ ദേശാന്ത് കൈല (Deshant Kaila) ജിസിസി എക്സ് ഹൈദരാബാദ് സമ്മിറ്റിൽ സംസാരിക്കവേ (GCC X Hyderabad summit) പറഞ്ഞു. McDonald’s is set to invest $100 million (₹875 crore) over two years to establish a new global tech centre in Hyderabad, creating 2,000 jobs by 2027.

Read More

കഴിഞ്ഞ പാദത്തിൽ യുഎസിൽ വിറ്റഴിക്കപ്പെട്ട ഐഫോണുകളിൽ (iPhone) ഭൂരിഭാഗവും ഇന്ത്യയിൽ നിർമ്മിച്ചവയാണെന്ന് ആപ്പിൾ (Apple) സിഇഒ ടിം കുക്ക് (Tim Cook). കമ്പനിയുടെ ഇന്ത്യയിലെ നിർമ്മാണത്തെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കടുത്ത അതൃപ്തിക്കിടയിലാണ് കുക്കിന്റെ വെളിപ്പെടുത്തൽ എന്നതാണ് ശ്രദ്ധേയം. യുഎസ് വിപണിക്കായി ഐഫോണുകൾ നിർമ്മിക്കുന്നതിൽ ഇന്ത്യയാണ് പ്രധാനിയെന്ന് കുക്ക് പറഞ്ഞു. മുൻപ് യുഎസ് വിപണിയിലേക്കുള്ള ഐഫോൺ ഉത്പാദനത്തിൽ ഒന്നാമതായിരുന്ന ചൈന ഇപ്പോൾ രണ്ടാം സ്ഥാനത്തേക്ക് വന്നിരിക്കുകയാണ്. ചൈനയിൽ നിർമിക്കുന്ന ആപ്പിൾ ഉത്പന്നങ്ങൾ യുഎസ് ഇതര വിപണികൾക്ക് സേവനം നൽകുന്നതിനാണ് കൂടുതലും ഉപയോഗിക്കുന്നത്. അതേസമയം അമേരിക്കയ്ക്കായി മറ്റ് ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിൽ വിയറ്റ്നാമാണ് മുന്നിൽ. യുഎസ് വിപണിയിലേക്കുള്ള മാക്ബുക്ക്, ഐപാഡ്, ആപ്പിൾ വാച്ച് തുടങ്ങിയ ഉത്പന്നങ്ങൾ നിർമിക്കുന്നതിലാണ് വിയറ്റ്നാം മുൻപന്തിയിലുള്ളത്. Apple CEO Tim Cook reveals most iPhones sold in the US market are now manufactured in India, shifting production away from China.

Read More

കൊച്ചി കോർപ്പറേഷൻ പരിധിയിലുള്ള കുഴികൾ നിറഞ്ഞ റോഡുകൾ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ നന്നാക്കും. ഇതിനായി ഏഴ് സോണുകൾക്കും 5 ലക്ഷം രൂപ വീതം അനുവദിച്ചു. കോർപ്പറേഷനും മറ്റ് ഏജൻസികൾക്കും കീഴിലുള്ള നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, മേയർ എം. അനിൽകുമാർ എന്നിവർ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം. മറ്റ് ഏജൻസികളോടും അവരുടെ നിയന്ത്രണത്തിലുള്ള റോഡുകളുടെ കാര്യത്തിൽ നടപടി പിന്തുടരാനും ആവശ്യപ്പെട്ടിട്ടുണ്ട്. പിഡബ്ല്യുഡി, ജിഐഡിഎ, ജിസിഡിഎ, എൻഎച്ച്എഐ തുടങ്ങിയവയോടാണ് നടപടി പിന്തുടരാൻ ആവശ്യപ്പെട്ടിരിക്കുന്നത്. നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ കേരള ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് നീക്കം. റോ‍ഡുകളുടെ ശോചനീയാവസ്ഥയിൽ രൂക്ഷമായ ഭാഷയിലാണ് കോടതി വിമർശനം ഉന്നയിച്ചത്. Kochi Corporation has allocated ₹5 lakh to each of its seven zones to urgently repair potholes and poor roads within the next two weeks.

Read More

നാവികസേനയിൽ നിന്നും വമ്പൻ ഓർഡർ നേടി സിഎഫ്എഫ് ഫ്ലൂയിഡ് കൺട്രോൾ ലിമിറ്റഡ് (CFF Fluid Control Limited). നേവൽ ഷിപ്പുകൾ, സബ് മറൈൻ സിസ്റ്റംസ് എന്നിവയിൽ വിദഗ്ദ്ധരായ സിഎഫ്എഫിന് മുംബൈയിലെ ഇന്ത്യൻ നേവി മെറ്റീരിയൽ ഓർഗനൈസേഷനിൽ (Material Organisation-Indian Navy) നിന്നും 5.86 കോടി രൂപയുടെ കരാറാണ് ലഭിച്ചിരിക്കുന്നത്. ഇന്ത്യൻ നാവികസേനയുടെ പി 75 പ്രൊജക്റ്റിനായാണ് (P75 Project) ഓർഡർ. 2026 ജൂലൈ മാസത്തോടെ സിഎഫ്എഫ് ഉപകരണങ്ങളുടെ വിതരണം പൂർത്തിയാക്കും. നേരത്തെ സിഎഫ്ഫ് ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എഞ്ചിനീയേഴ്‌സ് ലിമിറ്റഡുമായി (GRSE) ധാരണാപത്രത്തിൽ ഏർപ്പെട്ടിരുന്നു. ജിആർഎസ്ഇയുമായി സഹകരിച്ച് നാവിക, മറൈൻ സിസ്റ്റങ്ങളിൽ സിഎഫ്എഫിന്റെ പോർട്ട്‌ഫോളിയോ ശക്തിപ്പെടുത്തുകയാണ് ധാരണാപത്രത്തിന്റെ ലക്ഷ്യം. ഇതനുസരിച്ച് സമുദ്രാധിഷ്ഠിത സോണാർ സംവിധാനങ്ങൾ വികസിപ്പിക്കും. രണ്ട് സ്ഥാപനങ്ങളുടെയും കഴിവുകൾ പ്രയോജനപ്പെടുത്തി കൂടുതൽ കരാറുകൾ നേടാനും ലക്ഷ്യമുണ്ട്. 1200 കോടി രൂപ മാർക്കറ്റ് ക്യാപ്പുള്ള കമ്പനിക്ക് 600 കോടി രൂപയുടെ ഓർഡർ ബുക്കാണ് ഉള്ളത്. CFF Fluid Control…

Read More

നേവൽ ഓഫീസർ ഇൻ ചാർജ് കേരളയായി ചുമതലയേറ്റ് കമഡോർ വർഗീസ് മാത്യു (Commodore Varghese Mathew). ആലപ്പുഴ സ്വദേശിയാണ് കമഡോർ വർഗീസ് മാത്യു. കേരള തീരത്തിന്റെ സുരക്ഷാചുമതലയുള്ള ഉദ്യോഗസ്ഥനായ നേവൽ ഓഫീസർ ഇൻ ചാർജ് ആയാണ് അദ്ദേഹം ചുമതലയേറ്റിരിക്കുന്നത്. സൈനിക് സ്കൂൾ, നാഷണൽ ഡിഫൻസ് അക്കാഡമി (NDA) എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം 1996 ജൂലൈ 1നാണ് അദ്ദേഹം ഇന്ത്യൻ നാവികസേനയിൽ എത്തിയത്. ഗണ്ണറി, മിസൈൽ യുദ്ധ വിദഗ്ദ്ധനായ സിഎംഡിഇ വർഗീസ് മാത്യു വെല്ലിംഗ്ടൺ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിലും (Defence Services Staff College) ഗോവ നേവൽ വാർ കോളേജിലും (Naval War College) ഉന്നത സൈനിക വിദ്യാഭ്യാസം നേടിയിട്ടുണ്ട്. 2015 മുതൽ 2017 വരെയും അദ്ദേഹം നേവൽ ഓഫീസർ ഇൻ ചാർജായി സേവനമനുഷ്ഠിച്ചിരുന്നു. Commodore Varghese Mathew has been appointed as the new Naval Officer-in-Charge for Kerala, responsible for the state’s coastal security.

Read More