Author: News Desk
ഇന്ത്യയിലെ വീടുകൾക്ക് പുരപ്പുറ സോളാർ പാനൽ സ്ഥാപിക്കാൻ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്ല (Tesla). പ്രാദേശിക പങ്കാളിത്തതോടെ രാജ്യത്ത് പുരപ്പുറ സോളാർ പാനൽ വികസിപ്പിക്കാൻ ടെസ്ല പദ്ധതിയിടുന്നതായി കമ്പനിയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. തിരഞ്ഞെടുത്ത കമ്പനികൾ നിർമാണത്തിലും ഇൻസ്റ്റാലേഷനിലും ടെസ്ലയെ സഹായിക്കും. സോളാർ പാനൽ നിർമാണത്തിനാവശ്യമായ സാങ്കേതിക സഹായവും വിപണി കണ്ടെത്താനുള്ള സഹായവും ടെസ്ല നൽകും. കേന്ദ്ര സർക്കാരുമായി ടെസ്ല ഇക്കാര്യം നേരത്തെ തന്നെ സംസാരിച്ചതായാണ് വിവരം. പദ്ധതി നടപ്പാക്കായി സർക്കാരിനോട് സബ്സിഡിയും ഗ്രാന്റും ആവശ്യപ്പെട്ടിട്ടുണ്ട്.ഇലക്ട്രിക് കാറുകൾക്ക് പുറമേ സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഗാർഹിക ഉത്പന്നങ്ങളും ടെസ്ല വിപണിയിൽ എത്തിക്കുന്നുണ്ട്. സോളാർ റൂഫ്, ബാറ്ററി പവർ സ്റ്റോറേജ് യൂണിറ്റായ പവർവാൾ, സോളാർ പാനൽ തുടങ്ങിയ അവയിൽ ചിലതാണ്. ഇതിന്റെ ഭാഗമായാണ് ഇന്ത്യയിലും പുരപ്പുറ സോളാർ പാനൽ നിർമിക്കാൻ ടെസ്ല പദ്ധതിയിടുന്നത്. യുഎസിൽ സൗരോർജ ബിസിനസിൽ ഇടിവ് തട്ടിയതും ടെസ്ലയുടെ തീരുമാനത്തിന് പിന്നിട്ടുണ്ട്. 2020നെ അപേക്ഷിച്ച് 2023 ഡിസംബറിൽ യുഎസിൽ സൗരോർജ ബിസിനസ് 59%…
ഇന്ത്യയുടെ ഇൻസ്റ്റന്റ് പേയ്മെന്റ് പ്ലാറ്റ്ഫോമായ UPA, റുപ്പേ കാർഡ് എന്നിവ യുഎഇ വിപണിയിലും താരമാകാനൊരുങ്ങുന്നു . യുപിഐയും, യുഎഇയുടെ AANI പ്ലാറ്റ്ഫോമും ഇന്റർലിങ്ക് ചെയ്യും. ഇന്ത്യയുടെ റുപേകാർഡുകൾ യുഎഇയുടെ JAYWAN കാർഡുകളുമായും ലിങ്ക് ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ UAE സന്ദർശനവേളയിൽ ഇതിനുള്ള കരാറുകൾ നിലവിൽ വന്നു. ഇന്ത്യയും-യുഎഇയും തമ്മിൽ സാമ്പത്തിക മേഖലയിലടക്കം സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി പുതുതായി ഏർപ്പെടുന്ന കരാറുകളുടെ ഭാഗമാണിത്. ഇരു രാജ്യങ്ങളുടെയും ഇൻസ്റ്റന്റ് പേയ്മെന്റ് പ്ലാറ്റ്ഫോമുകൾ തമ്മിൽ ലിങ്ക് ചെയ്യുന്ന ധാരണയാണ് നിലവിൽ വന്നത്. ഈ കരാറിലൂടെ, ഇന്ത്യയിൽ നിന്ന് യുഎയിലേക്കും, തിരിച്ചും അന്താരാഷ്ട്രതലത്തിൽ വിനിമയങ്ങൾ സുഗമമായി നടക്കും. നിലവിൽ നടപ്പാകുന്ന കരാറുകളിൽ നിക്ഷേപ കരാറുകൾ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ പ്രൊജക്ടുകൾ, ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ, ഓൺലൈൻ പേയ്മെന്റ് പ്ലാറ്റ്ഫോമുകൾ തുടങ്ങിയവയുടെ ഇന്റഗ്രേഷൻ എന്നിവയെല്ലാം നടപ്പാകും. കഴിഞ്ഞ വർഷം ജൂലൈയിൽ നരേന്ദ്രമോദി അബുദാബി സന്ദർശിച്ചപ്പോഴാണ് ഈ കരാർ സംബന്ധിച്ച് അന്തിമ ധാരണയിലെത്തിയത്. ഇത്തവണത്തെ UAE സന്ദർശനത്തിനിടെ…
ഇന്ത്യൻ ഉത്പന്നങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ യുഎഇയിൽ ഇന്ത്യയുടെ ഭാരത് മാർട്ട് (Bharat Mart) വരുന്നു. യുഎഇയിൽ ഇന്ത്യയുടെ ഏറ്റവും വലിയ പദ്ധതിയായ ഭാരത് മാർട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപനം നടത്തി.ദുബായിലെ ജബൽ അലി ഫ്രീ ട്രേഡ് സോണിൽ നിർമിക്കാനിരിക്കുന്ന ഭാരത് മാർട്ടിൽ ചില്ലറ വിൽപ്പനയും ഉത്പന്നങ്ങളുടെ സംഭരണവും വിതരണവും സാധ്യമാക്കും. ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ വൈസ് പ്രസിഡന്റ് മുഹമ്മദ് ബിൻ റാഷിജ് അൽ മക്തൂമും ഓൺലൈനായാണ് ശിലാസ്ഥാപനം നടത്തിയത്. 2025 ഓടെ പദ്ധതി പ്രാവർത്തികമാക്കാനാണ് ലക്ഷ്യമിടുന്നത്. ഭാരത് മാർട്ടിന്റെ പ്രവർത്തനം തുടങ്ങിയാൽ ചെറുകിട-ഇടത്തരം കമ്പനികളുടെ വ്യാപാര പ്രവർത്തനങ്ങൾ സുഗമമായി നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനയുടെ ഡ്രാഗൺ മാർട്ടിന് സമാനമായിരിക്കും ഭാരത് മാർട്ടും. കയറ്റുമതികാർക്ക് അവരുടെ വിവിധ ഉത്പന്നങ്ങൾ ഒരുമിച്ച് വിപണനം ചെയ്യാൻ അവസരമൊരുക്കും.1 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഭാരത് മാർട്ട് നിർമിക്കുന്നത്. ഗൾഫ്, ആഫ്രിക്ക, പശ്ചിമേഷ്യ, യൂറേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യൻ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ…
സാങ്കേതിക വിദ്യയുടെ കാര്യത്തിലാണെങ്കിലും സ്റ്റാർട്ടപ്പിന്റെ കാര്യത്തിലാണെങ്കിലും സ്ത്രീകളുടെ സാന്നിധ്യമില്ലാത്ത രംഗങ്ങൾ ഇന്ന് തീരെയില്ല എന്നു പറയാം. സാമ്പത്തിക ശാക്തീകരണത്തിലൂടെയേ സ്ത്രീ ശാക്തീകരണം സാധ്യമാകുകയുള്ളൂവെന്ന തിരിച്ചറിവിൽ ലോകം എത്തിക്കഴിഞ്ഞു. സ്വയം സാമ്പത്തിക സ്വാതന്ത്ര്യം നേടുകയല്ല, മറ്റുള്ളവരെ അതിന് സഹായിക്കുകയും ചെയ്യുന്ന സ്ത്രീകൾ നമ്മുക്ക് ചുറ്റുമുണ്ട്. ചില വനിതകൾ എന്റർപ്രണർ-എന്ന തലത്തിൽ തങ്ങളുടെ മേഖലയിൽ വെന്നിക്കൊടി പാറിക്കുകയും ചെയ്യുന്നു. സൗന്ദര്യ വർധക ഉത്പന്നങ്ങൾ, ഭക്ഷണം, വസ്ത്രം, അലങ്കാര വസ്തു നിർമാണം എന്നീ മേഖലകളിലേ വനിതാ എന്റർപ്രണർമാർ ശോഭിക്കുകയുള്ളൂവെന്ന പൊതുബോധം തിരുത്തി കുറിച്ച വനിതകളും നിരവധി.കൈവെച്ച മേഖലകളിൽ വിജയം കൈവരിച്ച 25 വനിതാ എന്റർപ്രണർമാരെ കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് സ്റ്റാർട്ടപ്പ്, എന്റർപ്രണർ മേഖലയിൽ പ്രവർത്തിക്കുന്ന എക്സ്ക്ലൂസീവ് മീഡിയാ പ്ലാറ്റ് ഫോമായ Channeliam.com. അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി ഈ വനിതാ എന്റർപ്രണർമാരുടെ നേട്ടങ്ങളും ഇന്നൊവേഷനും Channeliam ഫീച്ചർ ചെയ്യും. രണ്ട് കാറ്റഗറികളിലായിട്ടാണ് തിരഞ്ഞെടുപ്പ് 1. ബെസ്റ്റ് ഇൻ ഫീൽഡ്: പതിവ് രീതിയിൽ നിന്ന് മാറി, വ്യത്യസ്ത…
ടാറ്റ ഗ്രൂപ്പിന്റെ ഓഹരി സ്വന്തമാക്കാൻ നീക്കം നടത്തി മുകേഷ് അംബാനിയുടെ റിലയൻസ്. വാൾട്ട് ഡിസ്നി കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടാറ്റാ പ്ലേയുടെ 29.8% ഓഹരിയാണ് റിലയൻസ് സ്വന്തമാക്കാൻ ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോർട്ട്. ഇതുവഴി രാജ്യത്തെ ടെലിവിഷൻ വിതരണ മേഖലയിൽ അതികായന്മാരാകാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്. ബിസിനസ് സ്റ്റാൻഡേർഡ് ആണ് റിപ്പോർട്ട് പുറത്തുവിട്ടത്.എല്ലാം മുകേഷ് അംബാനി വിചാരിക്കുന്ന പോലെ നടന്നാൽ ആദ്യമായി റിലയൻസും ടാറ്റയും ഒന്നിക്കും. ടാറ്റാ പ്ലേ പ്ലാറ്റ്ഫോമിൽ ജിയോ സിനിമ കാണാനും പറ്റും. ഒടിടി പ്ലാറ്റ് ഫോമിലൂടെ ജിയോ സിനിമയ്ക്ക് കൂടുതൽ റീച്ച് ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് റിലയൻസ്.ടാറ്റാ പ്ലേയുടെ 50.2% ഓഹരി ടാറ്റാ സൺസിന്റെ ഉടമസ്ഥതയിലാണ്. ഡിസ്നിയെ കൂടാതെ സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫണ്ടിംഗ് കമ്പനിയായ ടെമസെകിനും (Temasek) ഓഹരിയുണ്ട്. ടെമസെക് 1 ബില്യൺ ഡോളർ വില മതിക്കുന്ന 20% ഓഹരി വിൽക്കാൻ ഉദ്ദേശിക്കുന്നുണ്ട്. കഴിഞ്ഞ മാർച്ചിൽ ടാറ്റാ പ്ലേയുടെ വരുമാനത്തിൽ 105 കോടി രൂപയുടെ നഷ്ടം നേരിട്ടിരുന്നു. ഇതാണ് ടാറ്റാ…
യൂബർ ടെക്നോളജീസുമായി പങ്കാളിത്തതിന് ടാറ്റാ ഗ്രൂപ്പ് (Tata Group). ടാറ്റയുടെ ഡിജിറ്റൽ പ്ലാറ്റ് ഫോമിൽ എൻഗേജ്മെന്റും ട്രാഫിക് വോള്യവും വർധിപ്പിക്കാനാണ് ടാറ്റ, യൂബറുമായി പങ്കാളിത്തതിന് ലക്ഷ്യം വെക്കുന്നത്. ആങ്കർ ആപ്പിലേത് പോലെയായിരിക്കും യൂബറിന്റെ സേവനങ്ങൾ ലഭ്യമാകുക.സൂപ്പർ ആപ്പ് എന്ന പേരിൽ ടാറ്റ മാർക്കറ്റിലെത്തിച്ച ടാറ്റ ന്യൂ (Tata Neu) ആളുകൾക്കിടയിൽ പ്രതീക്ഷിച്ച പ്രതികരണമല്ല സൃഷ്ടിച്ചത്. ആപ്പിലേക്ക് പുതിയ ഉപഭോക്താക്കൾ വരുന്നത് കുറഞ്ഞതും ഉപയോഗം കുറഞ്ഞതും തിരിച്ചടിയായിരുന്നു. യൂബറിന്റെ സിഇഒ ഡാര കൊസ്റോഷാഹി ടാറ്റ സൺസിന്റെ ചെയർമാൻ എൻ ചന്ദ്രശേഖരനെ മുമ്പ് കണ്ട് സംസാരിച്ചിരുന്നു. കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യാനായി വീണ്ടും ഇവർ ചർച്ച നടത്തുമെന്നാണ് വിവരം. ടാറ്റയും യൂബറും തമ്മിൽ ഇതിന് മുമ്പും കരാറിലേർപ്പെട്ടിട്ടുണ്ട്. 25,000 വാഹനങ്ങളുടെ വിതരണത്തിന് ഫെബ്രുവരിയിൽ ഇരു കമ്പനികളും തമ്മിൽ ധാരണയിൽ എത്തിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാവും റൈഡ് ഷെയറിംഗ് പ്ലാറ്റ് ഫോമും തമ്മിലുള്ള ഏറ്റവും വലിയ കരാറാണ് ഇത്. യൂബറിന് എക്സ്പ്രസ് ടി…
സ്ക്രീനിൽ നസ്‌ലിനും മമിതാ ബൈജുവും തകർത്തഭിനയിച്ചപ്പോൾ തിയേറ്ററിൽ പ്രേക്ഷകർ ചിരിച്ചു മറഞ്ഞു, ബോക്സ് ഓഫീസിൽ കോടികളുമെത്തി. ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രേമലു ആദ്യ ഞായറാഴ്ച തന്നെ തിയേറ്ററിൽ നല്ല കളക്ഷൻ വാരിയിരുന്നു. ആദ്യ ആഴ്ച 7 കോടി രൂപയാണ് പ്രേമലു തിയേറ്റർ കളക്ഷൻ നേടിയത്. മൗത്ത് പബ്ലിസിറ്റി തിയേറ്ററിലെത്തി ആദ്യ ദിനം 90 ലക്ഷം രൂപയായിരുന്നു പ്രേമലുവിന്റെ കളക്ഷൻ. രണ്ടാം ദിനം കളക്ഷൻ 1.9 കോടിയായി. ഞായറാഴ്ച 2.75 ലക്ഷം രൂപ കളക്ഷൻ എന്ന റെക്കോർഡ്. മറ്റ് പ്രമോഷനുകളെക്കാൾ മൗത്ത് പബ്ലിസിറ്റിയാണ് പ്രേമലു കാണാൻ തിയേറ്ററിലേക്ക് ആളെ എത്തിച്ചത്. സിനിമ മൊത്തത്തിൽ യൂത്ത് വൈബാണെങ്കിലും കുടുംബ പ്രേക്ഷകരടക്കം എല്ലാവരും ഇരും കൈയും നീട്ടിയാണ് ചിത്രത്തെ സ്വാഗതം ചെയ്യുന്നത്. വലിയ താരനിരയില്ലെങ്കിലും തിയേറ്ററിലേക്ക് ഇടിച്ചു തള്ളി കയറുകയാണ് ആളുകൾ. ഹൈദരാബാദിലേക്ക് ക്യാമറ തിരിച്ച് ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ പ്രേമലു ചെറിയ…
ലോകത്തിൽ ആദ്യമായി ഗ്രീൻ ഹൈഡ്രജൻ ഉല്പാദന പ്ലാന്റ് സ്ഥാപിക്കുന്ന വിമാനത്താവളമായി മാറുകയാണ് സിയാൽ. സിയാലിന്റെ സൗരോർജ പ്ലാന്റുകളിൽ നിന്നുള്ള വൈദ്യുതോർജം ഉപയോഗിച്ച് ബി.പി.സി.എല്ലിന്റെ സാങ്കേതിക സഹായത്തോടെ ‘ ഭാവിയുടെ ഇന്ധന’മായ ഗ്രീൻ ഹൈഡ്രജൻ ഉല്പാദിപ്പിക്കുന്നു എന്നതാണ് സവിശേഷത. പൂർണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യത്തെ വിമാനത്താവളമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് -സിയാൽ തങ്ങളുടെ ഹരിതോർജ പദ്ധതികൾ വിപുലീകരിക്കുകയാണ്. വിമാനത്താവളത്തിൽ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കുന്നതിനായി സിയാൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി (ബി.പി.സി.എൽ) ധാരണാപത്രം ഒപ്പുവച്ചു. ബി. പി. സി. എല്ലിന്റെ സാങ്കേതിക പിന്തുണയോടെ, കൊച്ചി വിമാനത്താവള പരിസരത്താണ് ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കുന്നത്. പുനരുപയോഗയോഗ്യമായ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന ഊർജമുപയോഗിച്ച് ഉൽപ്പാദിപ്പിക്കുന്നതാണ് ഗ്രീൻ ഹൈഡ്രജൻ. സിയാലിന്റെ സൗരോർജ പ്ലാന്റുകളിൽ നിന്നുള്ള വൈദ്യുതോർജം ഉപയോഗിച്ചാണ് ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുക. കാർബൺ വിമുക്ത (സീറോ കാർബൺ) സ്ഥാപനമായ സിയാലിന്റെ ഊർജോദ്പാദന സംരംഭങ്ങൾക്ക് ഇത് കരുത്ത് പകരും. കരാർ…
രാജ്യത്തെ വീടുകളിൽ സൗരോർജ പാനലുകൾ സ്ഥാപിക്കുന്നതിന് പിഎം സൂര്യ ഘർ; മുഫ്ത് ബിജ്ലി യോജന സ്കീലേക്ക് കേന്ദ്രം 75,000 കോടി രൂപ നീക്കിവെക്കും. 1 കോടി വീടുകൾക്ക് മാസം സൗജന്യമായി 300 യൂണിറ്റ് വൈദ്യുതി ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.പിഎം സൂര്യ ഘർ; മുഫ്ത് ബിജ്ലി യോജനയ്ക്ക് വേണ്ടി 75,000 കോടി രൂപ വകയിരുത്തിയതായി പ്രധാനമന്ത്രി എക്സിൽ കുറിച്ചു. അർഹതപ്പെട്ടവർക്ക് സോളാർ പാനൽ സ്ഥാപിക്കാനുള്ള സബ്സിഡി തുക അവരവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ലഭിക്കും. ബാങ്ക് ലോണുകൾക്ക് പലിശ ഇളവ് ലഭിക്കും.നാഷണൽ ഓൺലൈൻ പോർട്ടൽ വഴിയായിരിക്കും പ്രവർത്തനം. സ്കീം പൊതുജനങ്ങളിലേക്ക് എത്തിക്കാൻ തദ്ദേശ ഭരണകൂടം, പഞ്ചായത്ത് എന്നിവ പ്രചാരണം നൽകും.വൈദ്യുത ബില്ല് തുക കുറയ്ക്കാനും അതുവഴി കൂടുതൽ തുക മിച്ചം പിടിക്കാനും കുടുംബങ്ങളെ പദ്ധതി സഹായിക്കും. നാഷണൽ ഓൺലൈൻ പോർട്ടൽ വഴി സോളാർ പാനൽ സ്കീമിലേക്ക് അപേക്ഷിക്കാൻ പ്രധാനമന്ത്രി യുവാക്കളോട് ആഹ്വാനം ചെയ്തു. The PM Surya Ghar: Muft Bijli Yojana,…
ഇന്ത്യൻ നഗരങ്ങളിലെ എയർ ട്രാഫിക്കിൽ വിപ്ലവം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് മാരുതി സുസുക്കി. ഏറ്റവും പുതിയ സംരംഭമായ ഇലക്ട്രിക് എയർ കോപ്റ്ററുകളുമായി ആകാശത്തേക്ക് കുതിക്കാൻ ഒരുങ്ങുകയാണ് മാരുതി സുസുക്കി. സുസുക്കിയുടെ സഹായത്തോടെയാണ് ഇലക്‌ട്രിക് കോംപാക്റ്റ് എയർ ടാക്‌സികൾ അവതരിപ്പിക്കാൻ മാരുതി പദ്ധതിയിടുന്നത്. പൈലറ്റ് ഉള്‍പ്പെടെ കുറഞ്ഞത് മൂന്ന് പേരെ വഹിക്കാന്‍ സാധിക്കുന്നതായിരിക്കും മാരുതിയുടെ എയര്‍ കോപ്റ്റര്‍. സ്‌കൈ ഡ്രൈവ് SkyDrive എന്ന പേരായിരിക്കും മാരുതി എയര്‍ കോപ്റ്ററിന് നല്‍കുകയെന്നും റിപ്പോര്‍ട്ടുണ്ട്. വലുപ്പത്തില്‍ ഡ്രോണിനേക്കാള്‍ വലുതായിരിക്കും. എന്നാല്‍ ഹെലികോപ്റ്ററിനേക്കാള്‍ ചെറുതുമായിരിക്കും. എയര്‍ കോപ്റ്ററിന് 1.4 ടണ്‍ ഭാരമുണ്ടാകുമെന്നാണു കണക്കാക്കുന്നത്. ഇന്ത്യൻ വിപണിയിലേക്ക് കടക്കുന്നതിന് മുമ്പ് ജപ്പാനിലും യുണൈറ്റഡ് സ്റ്റേറ്റ്സിലും തുടക്കത്തിൽ എയര്‍ കോപ്റ്റര്‍ പറത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഊബർ, ഓല തുടങ്ങിയ ഗ്രൗണ്ട് അധിഷ്ഠിത റൈഡ് ഷെയർ സേവനങ്ങളുടെ മാതൃകയിൽ കോംപാക്റ്റ് എയർ ടാക്‌സികൾ നഗര ഗതാഗതത്തെ മാറ്റിമറിക്കാൻ സജ്ജമാണ്. പിനീട് മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിൽ പെടുത്തി ഇന്ത്യയിൽ ഉത്പാദനം ആരംഭിക്കാമെന്ന കണക്കുകൂട്ടലിലാണ് സുസുകി.ഭാരത്…