Author: News Desk

വിജയകരമായ ഇന്ത്യയുടെ പ്രഥമ സൗരദൗത്യ പേടകമായ ആദിത്യയിലും കേരളത്തിന്റെ വ്യക്തമായ പങ്കുണ്ട്. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളായ കെൽട്രോൺ, എസ്‌ഐഎഫ്‌എൽ, ടിസിസി, കെഎഎൽ എന്നീ സ്ഥാപനങ്ങളിൽ നിന്ന് നിർമ്മിച്ച വിവിധ ഉൽപ്പന്നങ്ങളാണ് ആദിത്യ എൽ-1 ദൗത്യത്തിനായി ഉപയോഗിച്ചിട്ടുള്ളത്. ആദിത്യ എൽ-1 വിക്ഷേപണ വാഹനമായ പിഎസ്‌എൽവിയുടെ വിവിധ ഘട്ടങ്ങൾക്കുള്ള ഫോർജിങ്ങുകൾ എസ്‌ഐഎഫ്‌എൽ തദ്ദേശീയമായി വികസിപ്പിച്ചു നൽകിയിട്ടുള്ളതാണ്. പ്രൊപ്പല്ലർ ടാങ്കിനാവശ്യമായ ടൈറ്റാനിയം അലോയ് ഫോർജിംഗ്‌സ്, 15സിഡിവി6 ഡോം ഫോർജിങ്സ് എന്നിവയ്ക്കൊപ്പം വികാസ് എഞ്ചിന്റെ പ്രധാന ഘടകമായ കൺവെർജെന്റ് ഡൈവേർജെന്റ് ഫോർജിങ്ങുകളും മറ്റു ഘടകങ്ങളായ പ്രിൻസിപ്പിൾ ഷാഫ്റ്റ്, ഇക്വിലിബിറിയം റെഗുലേറ്റർ പിസ്റ്റൺ, ഇക്വിലിബ്രിയം റെഗുലേറ്റർ ബോഡി എന്നിവയും എസ്‌ഐഎഫ്‌എൽ തദ്ദേശീയമായി വികസിപ്പിച്ചതാണ്. പിഎസ്‌എൽവി സി 57 ആദിത്യ എൽ-1 മിഷന്റെ ഭാഗമായി പിഎസ്‌എൽവി റോക്കറ്റിനു വേണ്ടി കെൽട്രോണിൽ നിർമിച്ചിട്ടുള്ള 38 ഇലക്‌ട്രോണിക്സ് മൊഡ്യൂളുകൾ ഉപയോഗിച്ചിട്ടുണ്ട്. ഇത് കൂടാതെ ദൗത്യത്തിനാവശ്യമായ വിവിധ തരം ഇലക്‌ട്രോണിക്സ് മോഡലുകളുടെ ടെസ്റ്റിങ് സപ്പോർട്ടും കെൽട്രോൺ നൽകിയിട്ടുണ്ട്. പദ്ധതിക്കാവശ്യമായ 150 മെട്രിക് ടൺ സോഡിയം…

Read More

കഴിഞ്ഞ വർഷം മികച്ച സാമ്പത്തിക വളർച്ചയുണ്ടാക്കി വിദ്യാഭ്യാസ – സാങ്കേതിക വിദ്യാ (Edtech) കമ്പനിയായ ഫിസിക്സ്‌വാല (PhysicsWallah). കഴിഞ്ഞ വർഷം 3.4 മടങ്ങ് സാമ്പത്തിക വളർച്ചയുണ്ടാക്കാൻ ഫിസിക്സ്‌വാലയ്ക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ഫിസിക്സ്‌വാലയുടെ വരുമാനം 798 കോടി രൂപയാണ്.വിവിധ പ്രവർത്തനങ്ങളിൽ നിന്നുള്ള ഫിസിക്സ്‌വാലയുടെ വരുമാനം മാർച്ചിൽ 771.76 കോടി രൂപയായെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2022ലെ ഫിസിക്സ് വാലയുടെ മൊത്ത വരുമാനം 232.47 കോടി രൂപയായിരുന്നു. 2021ൽ 24.6 കോടി രൂപ മാത്രം വരുമാനമുണ്ടാക്കിയ ഫിസിക്സ് വാലയാണ് ഇത്തവണ 798 കോടി രൂപയുടെ വരുമാനമുണ്ടാക്കിയത്. വിദ്യാർഥികളുടെ എണ്ണത്തിലും വർധന വിവിധ പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിന് വിദ്യാർഥികൾക്ക് ഫിസിക്സ്‌വാല സഹായം നൽകുന്നു. വിവിധ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന 24 ലക്ഷം വിദ്യാർഥികൾക്ക് ഫിസിക്സ്‌വാല സേവനം നൽകുന്നു. കഴിഞ്ഞ വർഷം 9 ലക്ഷം വിദ്യാർഥികൾ മാത്രമുണ്ടായിരുന്ന സ്ഥാനത്താണിത്. വിദ്യാർഥികളുടെ എണ്ണം വർധിച്ചത് വരുമാനത്തിലും പ്രതിഫലിച്ചിട്ടുണ്ട്. സേവന മേഖലകളിലും ഫിസിക്സ്‌വാല മാറ്റങ്ങൾ കൊണ്ടുവരാൻ ഇതുവഴി ഫിസിക്സ് വാലയ്ക്ക് സാധിച്ചു. നീറ്റ്/ജെഇഇ…

Read More

ബഹുരാഷ്ട്ര കമ്പനികളിൽ നിന്നും മറ്റും ജോലി വാഗ്ദാനം വർധിപ്പിക്കാൻ പുതിയ നയങ്ങളുമായി രാജ്യത്തെ ഐഐടികൾ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി-IIT). പ്ലേസ്മെന്റിന്റെ രണ്ടാം സീസൺ ആരംഭിച്ചതോടെയാണ് കൂടുതൽ ജോബ് ഓഫറുകൾ ആകർഷിക്കാൻ ഐഐടികൾ പദ്ധതികൾ ആവിഷ്കരിക്കുന്നത്. ഡിസംബറിൽ അവസാനിച്ച പ്ലേസ്മെന്റിന്റെ ഒന്നാംഘട്ടത്തിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് 15-20% പ്ലേസ്മെന്റ് കുറഞ്ഞിരുന്നു. ബഹുരാഷ്ട്ര കമ്പനികളിലെ കൂട്ടപ്പിരിച്ചുവിടലും സാമ്പത്തിക മാന്ദ്യവും വിദ്യാർഥികളിലും ആശങ്കയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഫ്രഷറായ ഉദ്യോഗാർഥികളെ ജോലിക്ക് എടുക്കുന്നത് പല കമ്പനികളും കുറച്ചിട്ടുണ്ട്. പ്രത്യേകിച്ച് ടെക്നോളജി, സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾ. പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്ക് ജോലി ഉറപ്പാക്കാൻ അതിനാൽ ഐഐടികൾ കുറച്ചധികം ബുദ്ധിമുട്ടുന്നുണ്ട്. വിദ്യാർഥികളെ കൈയിൽ ജോലിയുമായി പുറത്തുവിടാൻ പരമാവധി ജോബ് ഓഫറുകൾ ആകർഷിക്കാനുള്ള ഓട്ടത്തിലാണ് ഐഐടികൾ. ഇതിനായി റിക്രൂട്ടർ പട്ടികയിൽ കൂടുതൽ കമ്പനികളെ ഉൾപ്പെടുത്താൻ ഐഐടികൾ പരിശ്രമിക്കുന്നുണ്ട്. ലിങ്ക്ഡ് ഇൻ പോലുള്ള സാമൂഹിക മാധ്യമങ്ങൾ വഴിയും അലുമിനി, വെഞ്ച്വർ കാപ്പിറ്റലിസ്റ്റ് വഴിയും കൂടുതൽ കമ്പനികളേക്ക് എത്താനുള്ള ശ്രമത്തിലാണ് ഐഐടികൾ.…

Read More

2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ കളിപ്പാട്ട വ്യവസായ കയറ്റുമതിയിൽ ഉണ്ടാക്കിയ വർദ്ധന 239 %. ഇന്ത്യയുടെ ആഭ്യന്തര കളിപ്പാട്ട ഉത്പാദനം കഴിഞ്ഞ 7 വർഷം കൊണ്ട് നേടിയ വളർച്ചയുടെ ഫലമാണിത്. ഇന്ത്യൻ കളിപ്പാട്ടത്തിന്റെ ഗുണനിലവാരം മനസിലാക്കിയ വാൾമാർട്ട്ഇവിടെ നിന്ന് ലക്ഷ്യമിടുന്നത് 10 ബില്യൺ യുഎസ് ഡോളറിന്റെ കയറ്റുമതി. കളിപ്പാട്ട സംരംഭകർക്കും, MSME കൾക്കും ഏറെ പ്രതീക്ഷയാണ് ഈ വിപണി. 2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ കളിപ്പാട്ട വ്യവസായം ശ്രദ്ധേയമായ വളർച്ച കൈവരിച്ചു. Make in India ഇറക്കുമതിയിൽ 52% ഇടിവ് ഇന്ത്യക്കു നേട്ടമാണ്. കയറ്റുമതിയിൽ 239 ശതമാനം വർദ്ധനവ് എന്നത് ആഭ്യന്തര വിപണി സജീവമാകുന്നതിന്റെയും, കളിപ്പാട്ടങ്ങളുടെ മൊത്തത്തിലുള്ള ഗുണമേന്മ വികസിച്ചു എന്നതിന്റെയും തെളിവാണ്. ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡിന്റെ (ഡിപിഐഐടി) ആഭിമുഖ്യത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ലഖ്‌നൗ “ഇന്ത്യയിലെ കളിപ്പാട്ടങ്ങളുടെ വിജയ കഥ” എന്ന വിഷയത്തിൽ നടത്തിയ പഠനത്തിലാണ് ഈ നിരീക്ഷണങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. സർക്കാരിന്റെ…

Read More

ഉഗ്രൻ പഞ്ചോടെയാണ് ടാറ്റയുടെ ഇലക്ട്രിക് വാഹന വിപണിയിലേക്കുള്ള എൻട്രി. ഓപ്പണിംഗ് ഷോ നെക്സൺ ഇവിയിലൂടെയായിരുന്നെങ്കിൽ പിന്നെ കണ്ടത് ടിയാഗോ ഇവിയുടെയും ടിഗോർ ഇ-വിയുടെയും വരവാണ്. ദാ ഇപ്പോൾ സൂപ്പർ സ്റ്റാറാവാൻ ഒരു പുതുമുഖം കൂടി, പഞ്ച് ഇ-വി (Punch EV). ടാറ്റ പുറത്തിറക്കുന്ന നാലാമത്തെ ഇ-വിയാണ് പഞ്ച് ഇവി. രണ്ട് ബാറ്ററി പാക്കിൽ, നാല് ബ്രോഡ് വെരിയന്റുകളിൽ അവതരിപ്പിക്കുന്ന പഞ്ചിന്റെ ബുക്കിംഗ് ടാറ്റ തുടങ്ങി കഴിഞ്ഞു. 21,000 രൂപയുടെ ഡൗൺ പേയ്മെന്റ് നൽകി ബുക്ക് ചെയ്യാം. ഇവിയിൽ ‘ആക്ടീവാ’കാൻ ടാറ്റടാറ്റ മോട്ടോർസിന്റെ ഇലക്ട്രിക് വാഹന വിഭാഗമായ ടാറ്റ പസഞ്ചർ ഇലക്ട്രിക് മൊബിലിറ്റിയാണ് പഞ്ച്.ഇ-വി (Punch.ev) പുറത്തിറക്കുന്നത്. ആക്ടീവ് (acti.ev) എന്ന ടാറ്റയുടെ പ്യൂർ ഇ-വി ആർക്കിടെക്ചറിലെ ആദ്യത്തെ വാഹനമാണ് പഞ്ച്. പഞ്ച് ഇ-വി, പഞ്ച് ഇ-വി ലോംഗ് റെയ്ഞ്ച് എന്ന വെരിയന്റുകളാണ് ഈ വിഭാഗത്തിൽ നിന്ന് പുറത്ത് വരുന്നത്. ടിപിഇഎമ്മിൽ നിന്നുള്ള എല്ലാ ഇ-വികളും ഇനി മുതൽ ടാറ്റയുടെ ഇലക്ട്രിക് വാഹന…

Read More

മലയാളി തുടങ്ങിയ ഫുഡ് ബ്രാൻഡായ ഐഡി ഫ്രഷ് ഫുഡിന്റെ (iD Fresh Food) ഇന്ത്യയിലെ സിഇഒ ആയി രജത് ദിവാകരെ നിയമിച്ചു. രണ്ടു പതിറ്റാണ്ടായി ഐഡി ഫ്രഷിനെ നയിക്കുന്ന പിസി മുസ്തഫ കമ്പനിയുടെ ഗ്ലോബൽ സിഇഒ ആകും. കമ്പനിയുടെ ഡയറക്ടർ ബോർഡ് ചെയർമാനായി മുസ്തഫ തന്നെ തുടരും. അന്താരാഷ്ട്ര വളർച്ച, ഫുഡ്-ടെക്നോളജി, ഏറ്റെടുക്കലുകൾ എന്നിവ ഇനി മുസ്തഫയുടെ നേതൃത്വത്തിലായിരിക്കും നടക്കുക.എഫ്എംസിജി വ്യവസായ മേഖലയിൽ രണ്ട് പതിറ്റാണ്ട് പ്രവർത്തന പരിചയമുള്ള ആളാണ് രജത് ദിവാകർ. മരികോ ബംഗ്ലാദേശിന്റെ മാനേജിംഗ് ഡയറക്ടറായിരുന്നു രജത്. ആഗോളതലത്തിലേക്ക് കമ്പനിയുടെ വളർച്ച ഉറപ്പിക്കാൻ ഓരോ അന്താരാഷ്ട്ര മാർക്കറ്റിലും പുതിയ സിഇഒമാരെ നിയമിക്കുമെന്നാണ് റിപ്പോർട്ട്. കമ്പനിയുടെ വരുമാനത്തിന്റെ മൂന്നിലൊന്ന് നിലവിൽ വിദേശ വിപണിയിൽ നിന്നാണ് ലഭിക്കുന്നത്. യുഎസിലേക്ക് സിഇഒയെ നിയമിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഈ വർഷം ഓസ്ട്രേലിയ, സിംഗപ്പൂർ പോലുള്ള പുതിയ മാർക്കറ്റുകളിലേക്ക് വിപണി വ്യാപിപ്പിക്കാനാണ് ഐഡി ഫ്രഷ് ലക്ഷ്യമിടുന്നത്. രജത് ദിവാകരൻ കമ്പനിയുടെ ഭാഗമാകുന്നതിൽ സന്തോഷമുണ്ടെന്ന് മുസ്തഫ…

Read More

ബാഴ്സലോണ ഫുട്ബോൾ ക്ലബ്ബിലും മെറ്റ്ഗാല ഇവെന്റിലും വൈറ്റ് ഹൗസ്, ബക്കിങ്ങ് ഹാം പാലസ് തുടങ്ങിയ കേന്ദ്രങ്ങളിലും തിളങ്ങിയ കേരളത്തിന്റെ കയറുല്പന്നങ്ങൾക്ക് പുതുമോടി നൽകാൻ കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ. കയർ കൊണ്ടുണ്ടാക്കുന്ന ആകർഷകമായ ഉൽപ്പന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണി കണ്ടെത്താൻ പുതിയ ഡിസൈൻ ഒരുക്കാൻ കോർപ്പറേഷൻ ധാരണാ പത്രം ഒപ്പിട്ടു. ഒപ്പം കയർ കൊണ്ടുള്ള പരിസ്ഥിതി സൗഹൃദ റോഡ് ഡിവൈഡറുകൾ, വീടുകളിലും, വാഹനങ്ങളിലുമൊക്കെ സുഗന്ധം പരത്താൻ സംരംഭകർക്ക്‌ വിപണിയിലെത്തിക്കാവുന്ന കൊക്കോ ഔറയും വരുന്നു. അന്താരാഷ്ട്ര ശ്രദ്ധയും വിപണിയും നേടിയ കേരളത്തിന്റെ കയർ-ടെക്സ്റ്റൈൽ പെരുമയ്ക്ക് മാറ്റ് കൂട്ടാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി കയർ മേഖലയിൽ ഏറ്റവും ആകർഷകമായ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനായി പുതിയ ഡിസൈനുകൾ ഒരുക്കുന്നതിന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ ഭോപ്പാലുമായി കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ ധാരണാപത്രം ഒപ്പിട്ടു. ധാരണാപത്രത്തിന്റെ ഭാഗമായി കയർ രംഗത്ത് ആവശ്യമായ വൈവിധ്യവത്ക്കരണം കൊണ്ടു വരുന്നതിനും, പുതിയ ഉൽപ്പന്നങ്ങളുടെ ഡിസൈനും, കയറും മറ്റ്…

Read More

സ്കൂളിൽ പഠിക്കുമ്പോൾ കണക്കിൽ തോറ്റ ആർജെ ചന്ദ്രമോഗന് മുന്നിൽ പിന്നീട് കോടികളുടെ കണക്കുകൾ കുമ്പിട്ടു നിന്നു. ആകാശത്ത് സൂര്യൻ തെളിഞ്ഞു നിന്നാൽ ചൂടു കൂടും, ചൂട് കൂടിയാൽ ഐസ്ക്രീമുകൾ നല്ല വണ്ണം വിറ്റുപോകും, ഈയൊരു ചെറിയ കണക്കു കൂട്ടലാണ് ചന്ദ്രമോഗനെ കോടീശ്വരനാക്കിയത്, തെന്നിന്ത്യ കണ്ട ഒന്നാംകിട ബിസിനസുക്കാരനാക്കിയത്! ചെന്നൈയിലെ പൊള്ളുന്ന ചൂടിൽ ഉന്തുവണ്ടിയിൽ ഐസ്ക്രീം വിറ്റ ചന്ദ്രമോഗൻ എങ്ങനെ അരുൺ എന്ന ബ്രാൻഡ് തെന്നിന്ത്യയാകെ ജനപ്രിയമാക്കി? വിരുദുനഗറിലെ തിരുത്തുഗലിൽ ജനിച്ച് എങ്ങനെ ഹാറ്റ്സൺ ആഗ്രോ പ്രൊഡക്ടിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി? ന്യൂജൻ ഭാഷയയിൽ പറഞ്ഞാൽ അതൊരു ‘കൂൾ സ്റ്റോറി’യാണ്. പടക്കം വേണ്ട ഐസ് മതി പടക്ക നിർമാണത്തിന് പേരുകേട്ട ശിവകാശിക്കടുത്താണ് ചന്ദ്രമോഗൻ ജനിച്ചത്. ശിവകാശിയിലെ മിക്കവരെയും പോലെ തീപ്പെട്ടി കമ്പനി ചന്ദ്രമോഗനും തുടങ്ങിയേനെ. പക്ഷേ, വീട്ടിലെ ദാരിദ്ര്യം അയാളെ മാറി ചിന്തിപ്പിച്ചു. അച്ഛന് സ്വന്തമായിട്ടുണ്ടായിരുന്നു പലച്ചരക്ക് കട നഷ്ടത്തിൽ പൂട്ടിയപ്പോൾ നാട്ടിൽ നിന്ന് മാറി മറ്റെന്തെങ്കിലും ചെയ്യണമെന്ന് ചന്ദ്രമോഗന് തോന്നി.സ്കൂൾ പഠനം…

Read More

ബഹിരാകാശത്ത് ഹൈഡ്രജനും ഓക്സിജനും ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിച്ച് ഐഎസ്ആർഒ. ബഹിരാകാശത്ത് വൈദ്യുതി ഉത്പാദനത്തിൽ സുപ്രധാന നേട്ടം കൈവരിച്ചിരിക്കുകയാണ് ഐഎസ്ആർഒ. ഡാറ്റാ ശേഖരണം, ബഹിരാകാശ നിലയത്തിലെ പ്രവർത്തനങ്ങൾക്കും ഭാവിയിലെ വളർച്ചയും ഉപകരിക്കും. പോളിമർ ഇലക്ട്രോലൈറ്റ് മെമ്പറെയിൻ ഫ്യുവൽ സെൽ (എഫ്എസ്പിഎസ്-FCPS) പരീക്ഷണമാണ് വിജയിച്ചത്. 100W ക്ലാസ് പോളിമെർ ഇലക്ട്രോലൈറ്റ് ഫ്യൂവൽ സെൽ പവർ സ്റ്റേഷനാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്.  പോയെം3 (POEM3) ഓർബിറ്റൽ പ്ലാറ്റ് ഫോമിലാണ് ഇവ പരീക്ഷിച്ചത്. ജനുവരി 1ന് വിക്ഷേപിച്ച പിഎസ്എൽവി-സി58 റോക്കറ്റിലാണ് പോയെം3 മൊഡ്യൂൾ പ്രവർത്തിക്കുന്നത്.മലിനീകരണമില്ല, ഉപോത്പന്നം ജലം മാത്രം ഭൂമിയിൽ നിന്ന് 350 കിലോമീറ്റർ ഉയരത്തിലാണ് ഐഎസ്ആർഒ 180 വോൾട്ട് വൈദ്യുതി ഉത്പാദിപ്പിച്ചത്. വൈദ്യുതി ഉത്പാദന പ്രക്രിയയിൽ ഫ്യൂവൽ സെൽ പുറന്തള്ളുന്നത് ജലം മാത്രമാണ്. വൈദ്യുതിയും വെള്ളവും മാത്രമാണ് ഉത്പാദിപ്പിക്കുന്നത് എന്നതിനാൽ ബഹിരാകാശത്ത് ഉപയോഗിക്കാൻ പറ്റുന്ന ഏറ്റവും അനുയോജ്യമായ ഊർജ സ്രോതസ്സാണ് ഫ്യൂവൽ സെല്ലുകൾ. ഇതിന് മുമ്പ് അമേരിക്കയാണ് സമാന പരീക്ഷണം നടത്തിയത്. ഉയർന്ന മർദ്ദമുള്ള പേടകങ്ങളിൽ സൂക്ഷിച്ച ഹൈഡ്രജനും…

Read More

ഗതാഗത സംവിധാനത്തിന്റെ അഞ്ചാം തലമുറ എന്നറയിപ്പെടുന്ന ഹൈപ്പർ ലൂപ്പ് ഏഷ്യയിൽ കൊണ്ടുവരാൻ മദ്രാസ് ഐഐടി (Indian Institute of Technology) യുമായി കൈകോർക്കുകയാണ് ലക്സംബർഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർസിലോർമിറ്റൽ (ArcelorMittal). ലോകത്തെ തന്നെ ഏറ്റവും വലിയ സ്റ്റീൽ നിർമാണ കമ്പനിയായ ആർസിലോർമിറ്റലും കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ആർസിലോർമിറ്റൽ നിപ്പോൺ സ്റ്റീൽ ഇന്ത്യയും മദ്രാസ് ഐഐടി കാമ്പസിലെ ഹൈപ്പർ ലൂപ് ടെസ്റ്റിംഗ് ഫെസിലിറ്റിക്ക് ഹൈപ്പർ ലൂപ്പ് നിർമിക്കാനുള്ള ഉപകരണങ്ങൾ കൈമാറും. മദ്രാസ് ഐഐടിയിലെ ഹൈപ്പർ ലൂപ്പ് ടെസ്റ്റിംഗ് ഫെസിലിറ്റി കേന്ദ്രം ഈ വർഷം മാർച്ചോടെ പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൈപ്പർ ലൂപ്പിന് വഴി തെളിയുന്നുഐഐടി മദ്രാസിലെ വിദ്യാർഥികൾ അംഗങ്ങളായ ആവിഷ്കാർ ഹൈപ്പർ ലൂപ്പ് (Avishkar Hyperloop), ഐഐടി മദ്രാസുമായി ഇൻകുബേറ്റ് ചെയ്ത സ്റ്റാർട്ടപ്പായ ട്യൂടർ ഹൈപ്പർ ലൂപ്പ് (TuTr Hyperloop) എന്നിവരുമായി സഹകരിക്കാനാണ് ആർസിലോർമിറ്റലിന്റെ തീരുമാനം. ചരക്കു നീക്കത്തിനും പൊതുഗതാഗതത്തിനും ഉപയോഗിക്കാൻ പറ്റുന്ന ഹൈപ്പർ ലൂപ്പുകളാണ് ഐഐടി മദ്രാസ് വികസിപ്പിക്കാൻ ശ്രമിക്കുന്നത്. നിർമാണത്തിന്…

Read More