Author: News Desk

വിജ്ഞാനം മൂലധനമാക്കി കൊണ്ടുള്ള വ്യവസായത്തിലാണ് കേരളത്തിന്റെ ഭാവിയെന്ന് വ്യവസായ-കയർ-നിയമമന്ത്രി പി രാജീവ്. മന്ത്രി സഭയുടെ അംഗീകാരം നേടിയ ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ ഈ ദിശയിലേക്കുള്ള കാൽവെപ്പുകളാണ്. കെഎസ്ഐഡിസി സംഘടിപ്പിച്ച സ്കെയിലപ്പ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.   കേരളത്തിലെ സ്റ്റാർട്ടപ്പുകൾ സ്കെയിലപ്പ് ചെയ്യുമ്പോൾ നേരിടുന്ന പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനും നൂതന നയങ്ങൾ ആവിഷ്കരിക്കാനുള്ള ഫീഡ്ബാക്ക് ലഭിക്കുന്നതിനുമായാണ് കോൺക്ലേവ് സംഘടിപ്പിച്ചത്. സ്കെയിലപ്പ് പ്രവർത്തനങ്ങൾക്കായി മാത്രം KSIDCയിൽ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.ജൂലായിൽ നിർമിത ബുദ്ധിയിൽ അന്താരാഷ്ട്ര എഐ കോൺഫറൻസും റോബോട്ടിക്സ് റൗണ്ട് ടേബിൾ സമ്മേളനവും നടത്തും.കേരളത്തിൽ നിന്ന് ആരംഭിച്ച് വിജയം കൈവരിച്ച സ്റ്റാർട്ടപ്പുകൾ സ്കെയിലപ്പ് ചെയ്യുന്ന പ്രവർത്തനം സംസ്ഥാനത്ത് തന്നെ നടത്തണമെന്ന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻബില്ല പറഞ്ഞു. സ്റ്റാർട്ടപ്പുകൾ അടക്കമുള്ള പുതിയ സംരംഭങ്ങൾക്ക് 5 കോടി രൂപ വരെ വായ്പ നൽകാനുള്ള പദ്ധതി കെഎസ്ഐഡിസി രൂപീകരിച്ചിട്ടുണ്ടെന്ന് കെഎസ്ഐഡിസി ചെയർമാൻ പോൾ ആന്റണി പറഞ്ഞു. ഇതിനു വേണ്ടിയുള്ള ചട്ടങ്ങളും മാനദണ്ഡങ്ങളും…

Read More

ആനന്ദ് അംബാനി-രാധികാ മർച്ചന്റ് എന്നിവരുടെ 3 ദിവസത്തെ പ്രീവെഡ്ഡിംഗ് ആഘോഷങ്ങൾ അവസാനിച്ചു. എങ്കിലും ആഘോഷത്തിന്റെ പുതിയ പുതിയ വിശേഷങ്ങളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. ബോളിവുഡ്, ഹോളിവുഡ് താരങ്ങളും മാർക്ക് സക്കർബർഗ്, ബിൽഗേറ്റ്സ് അടക്കമുള്ള ലോക കോടീശ്വരന്മാരും പങ്കെടുത്ത മൂന്ന് ദിവസത്തെ ആഘോഷങ്ങൾക്കായി ഏകദേശം 1260 കോടി രൂപയാണ് ചെലവഴിച്ചത്. ബോളിവുഡിന്റെ പ്രിയപ്പെട്ട ഫാഷൻ ഡിസൈൻ മനീഷ് മൽഹോത്രയുടെ വസ്ത്രങ്ങളിൽ തിളങ്ങിയാണ് അംബാനി കുടുംബം ചടങ്ങിനെത്തിയത്. എന്നാൽ ഇപ്പോൾ എല്ലാവരുടെയും ശ്രദ്ധ ഇപ്പോൾ ആനന്ദ് അംബാനിയുടെ വാച്ചിലും നിത അംബാനിയുടെ നെക്ലേസിലുമാണ്.മാർക്ക് സക്കർബർഗിനൊപ്പമുള്ള ആനന്ദ് അംബാനിയുടെ ഒരു വീഡിയോ വൈറലായിരുന്നു. ആനന്ദിന്റെ കൈയിലുള്ള അപൂർവ ആഡംബര വാച്ച് ആദ്യം ശ്രദ്ധിക്കുന്നത് സക്കർബർഗിന്റെ ഭാര്യ പ്രിസില്ലയാണ്. പ്രീവെഡ്ഡിംഗിന്റെ രണ്ടാം ദിവസത്തെ ജംഗിൾ വിസിറ്റിനിടെയാണ് സക്കർബർഗും പ്രിസില്ലയും ആനന്ദിനെ കണ്ടുമുട്ടുന്നത്. സംസാരത്തിനിടയിൽ ആനന്ദിന്റെ വാച്ച് കൂളാണെന്ന് പ്രിസില്ല പറയുന്നുണ്ട്. ആരാണ് വാച്ചുണ്ടാക്കുന്നത് എന്ന് ചോദിച്ച് ആനന്ദിന്റെ കൈ പിടിച്ച് പ്രിസില്ല നോക്കുന്നുമുണ്ട്. ആഡംബര വാച്ച്…

Read More

രാജ്യത്തെ എല്ലാ ഒറ്റവരി എൻഎച്ച് റോഡുകളും രണ്ടുവരി പാതകളാക്കാൻ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. റോഡുകൾക്ക് എൻഎച്ച് പദവി ലഭിക്കണമെങ്കിൽ ഇരുവശവും പാകിയ രണ്ടുവരി പാതകളായിരിക്കണമെന്നത് നിർബന്ധമാക്കുമെന്ന് മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. അതേസമയം മലമ്പ്രദേശങ്ങളിൽ ഒറ്റ വരി പാതകൾക്ക് എൻഎച്ച് പദവി നൽകുന്നതിന് തടസ്സമുണ്ടാകില്ല. കൃത്യമായ പരിസ്ഥിതി പഠനത്തിന് ശേഷം മാത്രമായിരിക്കും ഇവ രണ്ടു വരിയാകുന്നതിനെ കുറിച്ച് ആലോചിക്കുക. മലമ്പ്രദേശങ്ങളിലെ പരിസ്ഥിതിക്ക് ദോഷമുണ്ടാക്കില്ല എന്നു ഉറപ്പു വരുത്തി മാത്രമായിരിക്കും ഇവിടങ്ങളിൽ റോഡ് വികസനം നടത്തുകയുള്ളു.ലോകത്തെ തന്നെ ഏറ്റവും വലിയ ഹൈവേ നിർമാണ പദ്ധതിയിലേർപ്പെട്ടിരിക്കുകയാണ് ഇന്ത്യ. അടുത്ത 15 വർഷത്തിൽ 50,000 കിലോമീറ്റർ ഹൈവേ രാജ്യത്തെ നിർമിക്കും. ഹൈവേയുമായി ബന്ധപ്പെട്ട് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം സെക്രട്ടറി അനുരാഗ് ജെയ്ൻ പറഞ്ഞിരുന്നു. 2023 നവംബർ വരെയുള്ള കണക്ക് അനുസരിച്ച് ഇന്ത്യയിൽ 146,145 കിലോമീറ്റർ റോഡ് ഹൈവേ ശൃംഖലയുണ്ട്. ഡിസംബർ വരെയുള്ള കണക്ക് അനുസരിച്ച് ഇവയിൽ 10%…

Read More

കഴിഞ്ഞ ദിവസമാണ് ഐഎസ്ആർഒ (ISRO) ചെയർമാൻ എസ് സോമനാഥ് തനിക്ക് അർബുദമായിരുന്നെന്നും ഇപ്പോൾ രോഗത്തിൽ നിന്ന് മുക്തി നേടിയെന്നും വെളിപ്പെടുത്തിയത്. ചാന്ദ്രയാൻ-3, ആദിത്യ എൽ- 1 പോലുള്ള ഇന്ത്യയുടെ അഭിമാന ബഹിരാകാശ പദ്ധതികൾ മുന്നേറുമ്പോൾ അതിന്റെ സാരഥി രോഗാവസ്ഥയിലായിരുന്നു. രോഗത്തോട് പടപൊരുതി നേടിയ വിജയങ്ങൾക്ക് അതുകൊണ്ട് തന്നെ ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിന് ഇരട്ടി മധുരമായിരുന്നു. എയ്റോസ്പെയ്സ് എൻജിനിയറായി എസ് സോമനാഥ് 2023ലാണ് ചില ശാരീരിക അസ്വസ്ഥതകൾ ആദ്യം തിരിച്ചറിയുന്നത്. ചാന്ദ്രയാൻ-3 മിഷൻ ലോഞ്ച് ചെയ്യുന്ന സമയത്താണ് ചില ശാരീരിക ബുദ്ധിമുട്ടുകൾ അഭിമുഖികരിക്കേണ്ടി വരുന്നതെന്ന് ഒരു മാധ്യമത്തിന് നൽകി അഭിമുഖത്തിൽ സോമനാഥ് പറഞ്ഞു. അന്ന് അസുഖം എന്താണെന്ന് വ്യക്തമായിരുന്നില്ല. മാസങ്ങൾക്ക് ശേഷം അർബുദം സ്ഥിരീകരിച്ചു. രാജ്യത്തിന്റെ ആദ്യത്തെ സൗര പര്യവേക്ഷണ ദൗത്യമായ ആദിത്യ എൽ-1 വിക്ഷേപിച്ച ദിവസമായിരുന്നു അത്. ആദിത്യ എൽ-1 വിക്ഷേപണ ദിവസം രാവിലെയായിരുന്നു സ്കാനിംഗ് നടത്തിയത്. വയറിൽ മുഴയുണ്ടെന്നതിനെ പറ്റി സോമനാഥ് അറിയുമ്പോൾ ലോഞ്ച് നടന്നു കൊണ്ടിരിക്കുകയാണ്. എന്നാൽ…

Read More

ലോക ഒന്നാം നമ്പർ കോടീശ്വരനായി ആമസോണിന്റെ ജെഫ് ബെസോസ്. ടെസ്ലയുടെ ഇലോൺ മസ്കിനെ പിന്തള്ളിയാണ് ജെഫ് ബെസോസ് ഒന്നാം സ്ഥാനത്തെത്തിയത്. തിങ്കളാഴ്ച ടെസ്ലയുടെ ഓഹരി 7.2% ഇടിഞ്ഞതോടെയാണ് ഇലോൺ മസ്കിന്റെ ഒന്നാം നമ്പർ കോടീശ്വര സ്ഥാനം നഷ്ടപ്പെട്ടത്. 9 മാസത്തിനിടയിൽ ആദ്യമായാണ് മസ്കിന് ലോക കോടീശ്വര സ്ഥാനം നഷ്ടപ്പെടുന്നത്. 197.7 ബില്യൺ ഡോളറാണ് ഇലോൺ മസ്കിന്റെ ആസ്തി. അതേസമയം ബെസോസിന്റെ ആസ്തി 200.3 ബില്യൺ ഡോളറായി. ബ്ലൂംബർഗ് ആണ് റിപ്പോർട്ട് പുറത്ത് വിട്ടത്.2021ന് ശേഷം ആദ്യമായാണ് ലോക ഒന്നാം നമ്പർ കോടീശ്വരനായി ജെഫ് ബെസോസിനെ ബ്ലൂംബർഗ് തിരഞ്ഞെടുക്കുന്നത്. ആമസോണിൻെറയും ടെസ്ലയുടെയും ഓഹരികൾ എതിർ ദിശയിൽ സഞ്ചരിക്കാൻ തുടങ്ങിയതോടെയാണ് ബെസോസിന്റെയും മസ്കിന്റെയും ആസ്തികൾ തമ്മിലുള്ള അന്തരം കുറഞ്ഞു തുടങ്ങിയത്. മുമ്പ് 52ക്കാരനായ മസ്കിന്റെയും 60ക്കാരനായ ബെസോസിന്റെയും ആസ്തികൾ തമ്മിൽ 142 ബില്യൺ ഡോളറിന്റെ വ്യത്യാസം ഉണ്ടായിരുന്നു. 2022ന് ശേഷം ആമസോണിന്റെ ഓഹരിമൂല്യം ഇരട്ടിയായി. 2021ലെ ടെസ്ലയുടെ ഓഹരി മൂല്യത്തിൽ നിന്ന് 50% ഇത്തവണ…

Read More

ലോജിസ്റ്റിക്സ് പാർക്കുകൾക്ക് 7 കോടി വരെ സബ്സിഡി ആനുകൂല്യം , സ്റ്റാമ്പ്ഡ്യൂട്ടി ഇളവ്, വ്യവസായ മേഖലാ പരിഗണന എന്നിവ ഉറപ്പു നൽകുന്ന കരട് ലോജിസ്റ്റിക്സ് നയം അവതരിപ്പിച്ചു സംസ്ഥാന വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്. പത്തേക്കർ സ്ഥലമുള്ള ലോജിസ്റ്റിക്സ് പാർക്കുകൾക്കു 7 കോടി രൂപയും, അഞ്ചു ഏക്കർ സ്ഥലമുള്ള മിനി പാർക്കുകൾക്കു മൂന്നു കോടി രൂപയുമാണ് സബ്‌സിഡി ശുപാർശ. ലോജിസ്റ്റിക്സ് പാർക്കുകൾ വ്യവസായ മേഖലയായി പ്രഖ്യാപിക്കും. അവയ്ക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് അനുവദിക്കും. പാർക്കുകളുടെ അനുമതിക്ക് ഏക ജാലക സംവിധാനം ഏർപ്പെടുത്തും. ലോജിസ്റ്റിക്സ് ആവശ്യങ്ങൾക്കായി വ്യവസായ ഭൂമി പുനർപാട്ടം ചെയ്യാനും അനുവദിക്കും. ഒന്നരലക്ഷം കോടി രൂപയുടെ ഉത്പന്നങ്ങൾ പ്രതിവർഷം സംസ്ഥാനത്തേക്കെത്തുന്നുണ്ട്. ഈ സാധ്യത പരമാവധി ലോജിസ്റ്റിക്സ്  പാർക്കുകളിലൂടെ മുതലെടുക്കുകയാണ് ലക്‌ഷ്യം. രാജ്യത്തെ എഫ് എം സി ജി ഉത്പന്നങ്ങളിൽ ആറ് ശതമാനം വിറ്റഴിക്കുന്നതു കേരളത്തിലാണ്. ഇത് പരമാവധി പ്രയോജനപ്പെടുത്തി കേരളത്തിൽ ലോജിസ്റ്റിക്സ് മേഖലയിൽ പരമാവധി തൊഴിൽ അവസരങ്ങൾ കൊണ്ടുവരികയാണ് കരട് നയത്തിലൂടെ ലക്ഷ്യമിടുന്നത്.ചീഫ്…

Read More

ബം​ഗളൂരുവിൽ 5,000 കോടി രൂപയുടെ ടൗൺഷിപ്പ് നിർമിക്കാൻ ​ഗോദ്റേജ്. നോർത്ത് ബെം​ഗളൂരുവിലാണ് ​ഗോദ്റേജിന്റെ സ്വപ്ന പദ്ധതി വരാൻ പോകുന്നത്.നോർത്ത് ബം​ഗളൂരുവിൽ 65 ഏക്കറിലാണ് ​ഗോദ്റേജ് ടൗൺഷിപ്പ് പണിയാൻ പോകുന്നത്. 5.6 മില്യൺ ചതുരശ്ര അടിയിലായിരിക്കും ടൗൺഷിപ്പിന്റെ നിർമാണം. 2014ലാണ് പദ്ധതി ആലോചിച്ച് തുടങ്ങിയത്. പക്ഷേ, പല കാരണങ്ങൾ കൊണ്ട് നീണ്ടു പോകുകയായിരുന്നു. പദ്ധതിയുടെ ആദ്യ ഘട്ടം 2025 സാമ്പത്തിക വർഷത്തിൽ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ​ഗോദ്റേജ്. റെ​ഗുലേറ്ററി ഫയലിം​ഗിൽ ആണ് ​ഗോദ്റേജ് ഇക്കാര്യം പറഞ്ഞത്.പ്രീമിയം റസിഡൻഷ്യൽ അപ്പാർട്ട്മെന്റുകൾക്ക് പ്രാധാന്യം കൊടുത്ത് കൊണ്ടായിരിക്കും ​ഗോദ്റേജ് ടൗൺഷിപ്പ് നിർമിക്കുക. കെംബ​ഗൗഡ അന്താരാഷ്ട്ര വിമാനത്താവളം, വരാനിരിക്കുന്ന മെട്രോ സ്റ്റേഷൻ, സ്പെഷ്യൽ ഇക്കണോമിക് സോൺ എന്നിവയെല്ലാം കണക്കിലെടുത്താണ് നോർത്ത് ബം​ഗളൂരുവിൽ ടൗൺഷിപ്പ് നിർമിക്കുന്നത്.

Read More

ഹൈഡ്രജൻ ഇന്ധനത്തിൽ ഓടുന്ന രാജ്യത്തെ ആദ്യത്തെ യാത്ര ബോട്ട് വികസിപ്പിച്ചതിനുള്ള ക്രെഡിറ്റ് കൊച്ചി കപ്പൽ ശാലയ്ക്കാണ്. ഭാവിയുടെ ഇന്ധനമെന്ന് പ്രശസ്തമായ ഹൈഡ്രജൻ ഫ്യുവൽ സെല്ലാണ് ബോട്ടിൽ ഉപയോഗിച്ചിരിക്കുന്നത്. വാരണാസിയിലാണ് ബോട്ട് സർവീസ് നടത്തുന്നത്. തദ്ദേശീയമായി രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു ബോട്ട് നിർമിക്കുന്നത്. ഒറ്റക്കാഴ്ചയിൽ കൊച്ചി വാട്ടർ മെട്രോയുമായി സാമ്യത തോന്നും.24 മീറ്റർ നീളത്തിൽ നിർമിച്ചിരിക്കുന്ന കാറ്റമരൻ ബോട്ടിന് 50 യാത്രക്കാരെ വഹിക്കാൻ ശേഷിയുണ്ട്. യാത്രക്കാർക്ക് ഇരിക്കാൻ പറ്റുന്ന ഭാഗം എയർ കണ്ടീഷൻ ചെയ്തിട്ടുണ്ട്. ഉയർന്ന ഗുണനിലവാരമുള്ള പ്ലാസ്റ്റിക്-ഫൈബർ ഗ്ലാസാണ് നിർമാണത്തിൽ ഉപയോഗിച്ചിരിക്കുന്നത്. കൊച്ചിൻ ഷിപ്പ്‌യാർഡാണ് ഹൈഡ്രജൻ ബോട്ട് നിർമിച്ചിരിക്കുന്നത്.50-കിലോവാട്ട് പ്രോട്ടോൺ-എക്സ്ചേഞ്ച് മെമ്പറയിൻ (PEM) ഫ്യൂവൽ സെൽ, ലിഥിയം അയേൺ ഫോസ്ഫേറ്റ് ബാറ്ററി എന്നിവയുടെ ഊർജശേഷിയുണ്ട്. ശബ്ദമലിനീകരണം കുറവ്, സീറോ കാർബൺ പുറന്തള്ളൽ എന്നിവയാണ് കൊച്ചിൻ ഷിപ്പ്‍യാർഡ് ഉറപ്പ് നൽകുന്നത്. 5 സിലിണ്ടർ ഹൈഡ്രജൻ ഫ്യൂവൽ സെല്ലാണ് ഊർജത്തിനായി ഉപയോഗിച്ചിരിക്കുന്നത്. അധിക ഊർജത്തിനായി 3 കിലോവാട്ട് സോളാർ പാനലും ഉപയോഗിച്ചിട്ടുണ്ട്. ഹൈഡ്രജൻ ഫ്യുവൽ…

Read More

ലോകത്തെ ഏറ്റവും സമ്പന്ന ഹിന്ദു ക്ഷേത്രമായ തിരുമല തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിന്റെ ഫെബ്രുവരിയിലെ നടവരവ് 111.71 കോടി രൂപ. കഴിഞ്ഞ മാസം മാത്രം 19.06 ലക്ഷം പേർ തിരുപ്പതിയിൽ ദർശനം നടത്തിയെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം ഇഒ എവി ധർമ റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു.ക്ഷേത്ര ദർശനം നടത്തിയവർക്ക് 95.43 ലക്ഷം ലഡ്ഡുവാണ് വിതരണം ചെയ്തത്. തിരുപ്പതിയിലെ പ്രധാന പ്രസാദമാണ് ലഡ്ഡു. ഏപ്രിലിൽ വേനൽ അവധി തുടങ്ങിയാൽ വിഐപി ദർശനത്തിന്റെയും 300 രൂപ നൽകിയുള്ള പ്രത്യേക ദർശനത്തിന്റെയും എണ്ണം കുറയ്ക്കാൻ ദേവസ്ഥാനം തീരുമാനിച്ചു. ഇവ രണ്ടും ഒഴിവാക്കി സാധാരണ സന്ദർശകർക്ക് കൂടുതൽ ദർശന സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. തിരുമലയിലെത്തുന്നവർക്ക് താമസ സൗകര്യം ഒരുക്കാനായി നിർമിച്ചിരിക്കുന്ന 7500 മുറികളിൽ 85 ശതമാനവും സാധാരണക്കാർക്ക് നൽകാനും തീരുമാനമായിട്ടുണ്ട്. 45,000 പേർക്ക് ഇവിടെ താമസിക്കാൻ സാധിക്കും. ഇതിലും കൂടുതൽ ആളുകൾക്ക് തിരുമലയിൽ താമസം അനുവദിക്കാൻ സാധിക്കാത്തതിനാൽ ഭക്തരോട് പരമാവധി തിരുപ്പതിയിൽ തന്നെ തങ്ങാൻ ദേവസ്ഥാനം ആവശ്യപ്പെട്ടു.…

Read More

നവകേരളാ സദസ്സിനായി സംസ്ഥാന സർക്കാർ വാങ്ങിയ ഒന്നരക്കോടി വിലയുള്ള ബസ് വീണ്ടും അണിഞ്ഞൊരുങ്ങുകയാണ്. മന്ത്രിസഭയ്ക്ക് സഞ്ചരിക്കാൻ പാകത്തിന് നിർമ്മിച്ച ബസിന്റെ സീറ്റടക്കം മാറ്റി ടൂറിസ്റ്റ് ബസിനു വേണ്ടുന്ന സംവിധാനങ്ങൾ ഒരുക്കുകയാണിപ്പോൾ. ടൂറിസം വകുപ്പിന്റെ കീഴിൽ അന്തർസംസ്ഥാന വിനോദ സഞ്ചാര യാത്രയ്ക്ക് തയാറെടുക്കുകയാണ് ബസ്. ഇതിനായി മുഖ്യമന്ത്രിക്ക് ഇരിക്കാൻ തയ്യാറാക്കിയ റിവോൾവിംഗ് സീറ്റ് അടക്കം ഇളക്കി മാറ്റിയിട്ടുണ്ട്. ആദ്യ യാത്ര ഡൽഹിയിലേക്ക് വോൾവോ ബസ്സിന്റെ രൂപം മാറ്റി നവകേരള ബസ്സാക്കിയ ബംഗളൂരുവിലെ എസ്.എം കണ്ണപ്പ ഓട്ടോമൊബൈൽസ് പ്രൈവറ്റ് ലിമിറ്റഡാണ് ബസ് പുതുക്കി പണിയുന്നത്. ബസിന്റെ നിറത്തിൽ മാറ്റം വരുത്തില്ല. പുഷ്ബാക്ക് സീറ്റുകൾ ഘടിപ്പിക്കും. ഫുൾ സീറ്റിംഗ് കപ്പാസിറ്റിയോടെയായിരിക്കും ബസ് നിരത്തിലിറക്കുക. കൂടാതെ ബുള്ളറ്റ് പ്രൂഫ് മാതൃകയിലുള്ള കട്ടിയുള്ള ഗ്ലാസ്സുകൾ മാറ്റി സാധാരണ ഗ്ലാസ്സുകളും ഫിറ്റ് ചെയ്യും. റിവോൾവിംഗ് സീറ്റുകൾ, എസ്‌കലേറ്റർ പടികൾ എന്നിവ മാറ്റുമെങ്കിലും ടോയ്ലെറ്റ് സൗകര്യം മാറ്റില്ല.ഈ മാസം പകുതിയോടെ ബസ് ആദ്യ യാത്രക്ക് തയ്യാറാകുമെന്നാണ് വിവരം. ഈ മാസം 20ന്…

Read More