Author: News Desk
ബെംഗളൂരുവിലെ വൈറ്റ്ഫീൽഡ് ബ്രൂക്ക് ഫീൻഡിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് നാലുപേർ കസ്റ്റഡിയില്ലെന്ന് സൂചന. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാലുപേരെ കസ്റ്റഡിയിലെടുത്തത്. അതേ സമയം ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പിടികൂടിയവരെ ചോദ്യം ചെയ്ത് വരികയാണ്. ബംഗളൂരു, ഹുബ്ബള്ളി, ദർവാഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയുടെ രേഖാച്ചിത്രം വരയ്ക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രതിയുടെ പേരിൽ യുഎഇഎ ഉൾപ്പടെ 7 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ടൈമർ ഉപയോഗിച്ചാണ് ഐഇഡി സ്ഫോടനം നടത്തിയത് എന്നു പൊലീസ് കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ചയുണ്ടായ സ്ഫോടനത്തിൽ പത്തോളം പേർക്ക് പരിക്കേറ്റിരുന്നു. വിഷയത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ദ രാമയ്യ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. സ്ഫോടനം നടന്ന സ്ഥലം മുഖ്യമന്ത്രി സന്ദർശിച്ചു. ബോംബ് സ്ഫോടനമാണ് നടന്നതെന്ന് മുഖ്യമന്ത്രി സിദ്ദരാമയ്യ പറഞ്ഞിരുന്നു. തീവ്രത കുറഞ്ഞ ഐഇഡി സ്ഫോടനമാണെന്നും സംശയിക്കുന്നതായി സിദ്ദരാമയ്യ പറഞ്ഞു. വെള്ളിയാഴ്ച ഉച്ച സമയത്താണ് സ്ഫോടനം നടക്കുന്നത്. പ്രതിയെന്ന് സംശയിക്കുന്ന ആൾ കഫേയിലെത്തി…
ഊർജ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താൻ മസാച്ചുസാറ്റ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജിയോ തെർമൽ സ്റ്റാർട്ടപ്പായ ഖ്വീസ് (Quaise). ഭൂമിയുടെ ഉള്ളിലേക്ക് 12 മൈൽ ആഴത്തിൽ കുഴിച്ചാണ് ഖ്വീസ് ഊർജം കണ്ടെത്താൻ പദ്ധതിയിട്ടിരിക്കുന്നത്. മസാച്ചുസാറ്റ്സ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണം പൂർത്തിയാക്കിയതിന് ശേഷമാണ് ഖ്വീസ് പ്രൊജക്ട് നടപ്പാക്കാൻ പോകുന്നത്. ലോകത്തിന്റെ ഊർജ ആവശ്യങ്ങൾക്ക് പ്രൊജക്ട് പരിഹാരം ആകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഖ്വീസ് സിഇഒ കാർലോസ് അരാകു മാധ്യമങ്ങളോട് പറഞ്ഞു.ജിറോട്രോൺ എന്ന ഉപകരണം ഉപയോഗിച്ചാണ് ഭൂമിക്കുള്ളിൽ 12 മൈൽ ആഴത്തിൽ തുരക്കാൻ പോകുന്നത്. തുടക്കത്തിൽ ഡ്രിൽ ഉപയോഗിച്ച് തുരന്നതിന് ശേഷം ജിയോട്രോൺ ഉപയോഗിക്കും. 12 മൈൽ ആഴത്തിൽ 932 ഫാരൻ ഹീറ്റാണ് താപനില. ഇത് ഉപയോഗിച്ച് ഫോസിൽ ഫയേർഡ് പവർ പ്ലാന്റുകളെ റീപവർ ചെയ്യാൻ സാധിക്കും. Quaise Energy, a Massachusetts-based startup embarking on an ambitious geothermal project to tap into a million-year energy source deep within the Earth’s crust.…
കേരളത്തിലെ യുവജനങ്ങൾക്ക് പ്രിയം കൂടുതൽ ഏത് നഗരത്തോടാണ്? കൊച്ചിയോടാണോ, തിരുവനന്തപുരത്തോടാണോ? ബിസിനസ് ചെയ്യാനും ജീവിക്കാനും കേരളത്തിലെ യുവജനത തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നത് ഇതിൽ ഏത് നഗരത്തെ ആയിരിക്കും? അതറിയാനായി channeliam.com നടത്തിയ സർവേയിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞെടുത്ത നഗരമേതാണെന്ന് അറിയാമോ? ഏകദേശം 1,20,000 പേരിലേക്കാണ് സർവേ എത്തിയത്. സർവേയിൽ പങ്കെടുത്ത ഭൂരിപക്ഷവും തിരുവന്തപുരത്തെക്കാൾ കൊച്ചിയെ ആണ് അനുകൂലിച്ചത്. സർവേയിൽ പങ്കെടുത്ത 83% പേരും കൊച്ചിക്ക് അനുകൂലമായി വോട്ട് ചെയ്തപ്പോൾ വെറും 17% പേർ മാത്രമാണ് തിരുവനന്തപുരം ബിസിനസിനും ജീവിക്കാനും പറ്റിയ നഗരമായി തിരഞ്ഞെടുത്തത്. കൊച്ചി/തിരുവനന്തപുരത്തെ മികച്ചതാക്കുന്ന ഘടകങ്ങൾ അറിയാൻ 12 ചോദ്യങ്ങളും സർവേയിൽ ഉൾപ്പെടുത്തിയിരുന്നു.തിരുവനന്തപുരത്ത് ടെക്നോപാർക്ക് ഉണ്ടായിട്ടും സർക്കാർ സ്ഥാപനങ്ങൾ കൂടുതലായിരുന്നിട്ടും കേരളത്തിൽ മികച്ച തൊഴിൽ അവസരങ്ങൾ തുറന്നു തരുന്ന നഗരമായി ആളുകൾ തിരഞ്ഞെടുത്തത് കൊച്ചിയെ ആണ്. 68% പേരാണ് കൊച്ചിക്കൊപ്പം നിന്നത്. 26% പേർ തിരുവനന്തപുരം സിറ്റിയെയും അനുകൂലിച്ചു.യുവാക്കൾ ജോലി ചെയ്യാൻ തിരഞ്ഞെടുക്കുന്ന നഗരമേതെന്ന ചോദ്യത്തിന് കൊച്ചി എന്നാണ് 73% പേരും…
ചിദംബരത്തിന്റെ മഞ്ഞുമ്മൽ ബോയ്സ് തിയേറ്ററകളിൽ സൂപ്പർ ഹിറ്റായി മുന്നേറി കൊണ്ടിരിക്കുകയാണ്. സിനിമയിൽ പ്രധാന സംഭവങ്ങൾ നടക്കുന്ന ഗുണാ കേവ്സിനെ പറ്റിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച. കൊടൈക്കനാലിലെ ഗുണാ കേവ്സിന് സമാനമായ ഇടം ഇവിടെ കേരളത്തിലുമുണ്ട്. എറണാകുളത്തെ കൊച്ചരീക്കൽ ഗുഹയാണത്. പിറവം പാമ്പാക്കുടയ്ക്ക് അടുത്തായി സ്ഥിതി ചെയ്യുന്ന കൊച്ചരീക്കലിനെ സുന്ദരമാക്കുന്നത് കാടും കാടിനുള്ളിലെ ഉറവയും ചിറയും ഗുഹയുമാണ്. ചിറയോട് ചേർന്ന് വളരുന്ന വടുവൃക്ഷങ്ങളുടെ വേരുകൾ പരിസരമാകെ പടർന്ന് നിൽക്കുന്നത് കാണാൻ മനോഹരമായ കാഴ്ചയാണ്. ഇവിടെ മരത്തിന്റെ വേരുകൾക്കിടയിലാണ് ഗുഹാ സങ്കേതമുള്ളത്. വൻമരങ്ങൾക്ക് താഴെയുള്ള ചെറിയ ഗുഹയും ചിറയും കാണാം. മുത്തശ്ശി മരത്തിന്റെ വേരുകളാണ് ഈ ഗുഹയെ പൊതിഞ്ഞ് സംരക്ഷിച്ചിരിക്കുന്നത്. അധികം വിനോദസഞ്ചാരികൾ എത്താത്ത ഇടം കൂടിയാണ് ജില്ലയുടെ വിനോദസഞ്ചാര ഭൂപടത്തിൽ ഇടം പിടിക്കാതെ പോയ ഈ ഗുഹ.ഐശ്വര്യ ലക്ഷ്മി നായികയായി എത്തിയ കുമാരി എന്ന ചിത്രത്തിന്റെ ലൊക്കേഷനുകളിൽ ഒന്ന് കൂടിയായിരുന്നു കൊച്ചരീക്കൽ.രാവിലെ 8 മുതൽ വൈകീട്ട് 6 വരെയാണ് ഇവിടെ…
ഒറ്റ മാസം, 4 സൂപ്പർ ഹിറ്റുകൾ… മലയാള സിനിമയുടെ പ്രേമിക്കുടു ആയിരിക്കുകയാണ് 2024 ഫെബ്രുവരി. നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ഒരേ സമയം ഇറങ്ങിയ നാല് സിനിമകൾ ഒരുമിച്ച് കേരളത്തിലെ തിയേറ്ററുകളെ ആവേശത്തിലാക്കിയത്. യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ സിനിമകളെ വരവേറ്റ കാലം മലയാള സിനിമയ്ക്ക് അധികം ഉണ്ടായിട്ടില്ല. പ്രേമലു, അന്വേഷിപ്പിൻ കണ്ടെത്തൂ, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്… മലയാള സിനിമയോട് മലയാളികൾ അടക്കമുള്ള പ്രേക്ഷകരുടെ പ്രേമം തിരിച്ചു പിടിച്ച സിനിമകൾ. മാസ് എന്ന ലേബൽ ഇല്ലാതെ വന്നിട്ടും, സൂപ്പർ താരങ്ങളുടെ കണ്ണഞ്ചിപ്പിക്കും ഡയലോഗുകളും ആക്ഷനുകളും ഇല്ലാതിരുന്നിട്ടും ഇപ്പോഴും തിയേറ്ററിൽ ഓട്ടം തുടരുകയാണ് ഈ സിനിമകൾ.വലിയ ഹൈപ്പില്ലാതെ സാധാരണ പോലെ വന്ന ഈ സിനിമകളുടെ ആകെ കളക്ഷൻ ഫെബ്രുവരിയിൽ 200 കോടി കടന്നു. തിയേറ്ററിൽ യുവതാരങ്ങൾ തകർത്താടിയപ്പോൾ മെഗാസ്റ്റാർ പരിവേഷം അഴിച്ചുവെച്ചുള്ള മമ്മൂട്ടിയുടെ പ്രകടനത്തിൽ തിയേറ്റർ ഒരിക്കൽ കൂടി സ്തംഭിച്ചു. കേരളവും കടന്ന് വിദേശ തിയേറ്ററുകളിലും ഈ സിനിമകൾ കളക്ഷൻ വാരുന്നത് തുടരുകയാണ്. കേരളത്തിലെന്ന…
കാത്തിരിപ്പിനൊടുവിൽ ഇന്ത്യയിലെ ടിവി, സ്ട്രീമിംഗ് മീഡിയ ആസ്തികളുടെ ലയനം പ്രഖ്യാപിച്ച് റിലയൻസും ഡിസ്നിയും. ഇരുവരും ഒന്നിക്കുന്നതോടെ റിലയൻസിന്റെ ഉപഭോക്താക്കൾക്ക് ഡിസ്നി സംപ്രേക്ഷണം ചെയ്യുന്ന പരിപാടികളും കാണാൻ സാധിക്കും. ലയനത്തോടെ ഇരുകമ്പനികളുടെയും 120 ടിവി ചാനലുകളും 2 സ്ട്രീമിംഗ് പ്ലാറ്റ് ഫോമുകളും ഒരുമിക്കും. റിലയൻസ് ജിയോയുടെ ഉപഭോക്താക്കൾക്ക് ടെലിവിഷനിലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളായ ജിയോ സിനിമ, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ എന്നിവയും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കും.റിലയൻസും ഡിസ്നയും ഒന്നിക്കുന്ന 8.5 ബില്യൺ ഡോളറിന്റെ പുതിയ കമ്പനി നയിക്കുന്നത് മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയാണ്. ഡിസ്നി എക്സിക്യൂട്ടീവ് ഉദയ് ശങ്കർ കമ്പനിയുടെ വൈസ് ചെയർമാനാകുമെന്നാണ് വിവരം. വിദേശത്തും ഇന്ത്യയിലുമായി സ്പോർട്സ്, ടിവി ഷോകളും സംപ്രേക്ഷണം ചെയ്യും. പുതിയ കമ്പനിക്ക് ഇന്ത്യയിലാകെ 750 മില്യൺ ഉപഭോക്താക്കൾ ഉണ്ടായിരിക്കും. സോണി, സീ എന്റർടെയ്ൻമെന്റ്, ആമസോൺ പ്രൈം വീഡിയോസ്, നെറ്റ്‌ഫ്ലിക്സ് എന്നിവരോടുള്ള മത്സരം കടുപ്പിക്കാൻ ഇതുവഴി റിലയൻസിന് സാധിക്കും. വിയാകോം18, സ്റ്റാർ ഇന്ത്യ ആയിരിക്കും സ്പോർട്സ് ഉള്ളടക്കം നൽകുക.…
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെയും രാധികാ മർച്ചന്റിന്റെയും പ്രീവെഡ്ഡിങ് ആഘോഷങ്ങൾ പൊടി പൊടിക്കുകയാണ്. ഗുജറാത്തിലെ ജാംനഗറിലാണ് മൂന്ന് ദിവസത്തെ ആഘോഷങ്ങൾ അരങ്ങേറുന്നത്. ബോളിവുഡിൽ നിന്നും ഹോളിവുഡിൽ നിന്നും ബിസിനസ് മേഖലയിൽ നിന്നുമെല്ലാം വിവാഹ ആഘോഷത്തിൽ പങ്കെടുക്കാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ജാംനഗറിലേക്ക് എത്തിയിരിക്കുകയാണ്. 750 ഏക്കറിൽ ജാംനഗറിലെ റിലയൻസിന്റെ ടൗൺഷിപ്പിലാണ് ആഘോഷം നടക്കുന്നത്. പ്രീവെഡ്ഡിംഗ് ആഘോഷങ്ങൾക്കായി അംബാനി കുടുംബം ചെലവഴിക്കുന്ന തുക കേട്ട് ഞെട്ടിയിരിക്കുകയാണ് ലോകം. നൂറും ഇരുനൂറും അല്ല 1250 കോടി രൂപയാണ് ആനന്ദിന്റെ പ്രീവെഡ്ഡിംഗിനായി അംബാനി കുടുംബം ചെലവഴിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി പോപ്താരം റിഹാനയുടെ സംഗീതവിരുന്നാണ് അതിഥികൾക്കായി ഒരുക്കിയിരുന്നത്. 66-74 കോടി രൂപയോളമാണ് സംഗീത വിരുന്നിൽ പാടാനായുള്ള റിഹാനയുടെ പ്രതിഫലം എന്നാണ് റിപ്പോർട്ട്. അർജിത് സിങ്, ദിൽജിത് ദോസാൻജ്, ഹരിഹരൻ എന്നിവരുടെയും സംഗീത വിരുന്ന് നടക്കും. മൂന്ന് ദിവസമായി നടക്കുന്ന ചടങ്ങിൽ 2,500 വിഭവങ്ങൾ വിളമ്പുമെന്നാണ് വിവരം. അതിഥികൾക്ക് താമസ…
തൃശൂർ സ്വദേശി മനോജ് ചാക്കോയുടെ നേതൃത്വത്തിലുള്ള ഫ്ലൈ 91 എയർലൈൻസ് കമ്പനിയുടെ ആദ്യ വിമാനം അടുത്തിടെ വിജയകരമായി പരീക്ഷണ പറക്കൽ പൂർത്തിയാക്കി. വിമാനയാത്രയ്ക്കുള്ള പെർമിറ്റ് നേടുന്നതിന് മുമ്പുള്ള അവസാന ഘട്ടമാണിത്. രാജ്യത്തെ ടെലിഫോൺ കോഡിൻ്റെ പേരിലാണ് എയർലൈൻ കമ്പനിക്ക് ‘91’ എന്ന് പേരിട്ടിരിക്കുന്നത്. കിംഗ്ഫിഷർ എയർലൈൻസിൻ്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റായി പ്രവർത്തിച്ചിരുന്ന മനോജിന് വ്യോമയാന മേഖലയിൽ വർഷങ്ങളുടെ പരിചയമുണ്ട്. ചെറുപട്ടണങ്ങളെ വിമാനമാർഗം ബന്ധിപ്പിക്കുന്ന ഉഡാൻ പദ്ധതിയുടെ ഭാഗമായി സർവീസുകൾ നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയിലുടനീളമുള്ള മറ്റ് ടയർ 2, ടയർ 3 പട്ടണങ്ങൾക്കൊപ്പം കേരളത്തിലുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ സർവീസുകൾ ആരംഭിക്കുന്ന കാര്യം അധികൃതർ പരിഗണിക്കുന്നുണ്ട്. ഒരു വിമാനത്തിൽ 72-78 സീറ്റുകൾ വരെയാണ് യാത്രാ വിമാനക്കമ്പനിക്കുള്ളത്.ഇന്ത്യയുടെ എല്ലാ ഭാഗങ്ങളെയും വിമാനമാർഗം ബന്ധിപ്പിക്കുക എന്ന ആശയം യാഥാർഥ്യം വളരെക്കാലമായി നടപ്പാക്കാനുള്ള ശ്രമങ്ങളിലായിരുന്നു മനോജ്. കിംഗ്ഫിഷർ എയർലൈൻസ് അക്കാലത്തു ചെറിയ ഇന്ത്യൻ നഗരങ്ങളെ ബന്ധിപ്പിച്ചു സർവീസ് നടത്തിയിരുന്നു. ചെറിയ നഗരങ്ങൾ തമ്മിലുള്ള കണക്റ്റിവിറ്റിയുടെ…
മാട്രിമോണി ഡോട്ട് കോം (Matrimony.com), ഇൻഫോ എഡ്ജ്, ഷാന്തി ഡോട്ട് കോം (Shaadi.com), ആൾട്ട് (Altt) തുടങ്ങി 23 ഇന്ത്യൻ ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കി ഗൂഗിൾ. ഗൂഗിൾ പ്ലേ സ്റ്റോറിന്റെ പേയ്മെന്റ് പോളിസുകൾ പാലിക്കുന്നില്ല എന്നു ചൂണ്ടിക്കാട്ടിയാണ് 9 ഇന്ത്യൻ ഡെവലപ്പർമാരുടെ ആപ്പുകൾ ഗൂഗിൾ നീക്കം ചെയ്തത്. കേരള മാട്രിമോണി, ഭാരത് മാട്രിമോണി, ജോഡി എന്നിങ്ങനെ മാട്രിമോണി ഡോട്ട് കോമിന്റെ 13 ആപ്പുകൾ നീക്കം ചെയ്തവയിൽ ഉൾപ്പെടുന്നു. ഇൻഫോ എഡ്ജിന്റെ നൗക്കരി ഡോട്ട് കോം (Naukri.com), നാക്കറി റിക്രൂട്ടർ (Naukri Recruiter), 99 ഏക്കേഴ്സ് (99Acres) എന്നീ ആപ്പുകളും പീപ്പിൾ ഇന്ററാക്ടീവിന്റെ ഷാന്തി ഡോട്ട് കോം, ആൾട്ട് ബാലാജിയുടെ സ്ട്രീമിംഗ് സർവീസായ ആൾട്ട് എന്നിവയും ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ആൺഡ്രോയ്ഡ് ഫോൺ ഉപഭോക്താക്കൾക്ക് ഇതോടെ ഈ ആപ്പുകൾ ഗൂഗിളിന്റെ ഔദ്യോഗിക പ്ലേസ്റ്റോറിൽ സേർച്ച് ചെയ്ത് ഡൗൺലോഡ് ചെയ്യാൻ സാധിക്കില്ല. ഗൂഗിളിന്റെ നടപടിയിൽ ബാധിക്കപ്പെട്ട പല ആപ്പുകളും…
തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിലെ സ്വർണം റിസർവ് ബാങ്കിന്റെ നിക്ഷേപ പദ്ധതി പ്രകാരം എസ്‌ബിഐയിലേക്ക് മാറ്റും. വിവിധ ക്ഷേത്രങ്ങളിലായി ഉള്ളതിൽ 500 കിലോ സ്വർണം ആണ് ഇങ്ങനെ സുരക്ഷിതമായി നിക്ഷേപിക്കുന്നത്. ഈ സ്വർണം 24 കാരറ്റാക്കി നിക്ഷേപിക്കുന്നതിലൂടെ ബോർഡിന് വർഷം 7.29 കോടിയോളം രൂപ പലിശയായി ലഭിക്കും. ഹൈകോടതി അനുമതി ലഭിച്ചതിനെ തുടർന്നാണ് തീരുമാനം. നേരത്തെ നടന്ന പരിശോധനയിൽ 540 കിലോ സ്വർണം ബോർഡിന്റെ 16 സ്‌ട്രോങ് റൂമുകളിലായി ഉണ്ടെന്ന് കണക്കാക്കിയിരുന്നു. ക്ഷേത്രങ്ങളിൽ നിത്യേനയും ഉത്സവ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നതും പൗരാണികവുമായതും ഒഴികെയുള്ള സ്വർണമാണ് നിക്ഷേപിക്കുന്നത്. ശബരിമലയിലേക്കുള്ള തിരുവാഭരണം അടക്കം വിവിധ ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങൾ നിക്ഷേപ പദ്ധതിയിൽ ഉൾപ്പെടുത്തില്ല . ബോർഡിൻറെ കീഴിലുള്ള ആയിരത്തിലധികം ക്ഷേത്രങ്ങളിൽ പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഭക്തർ കാണിക്കയായി നൽകുന്ന സ്വർണം ഇത്തരത്തിൽ ബാങ്ക് നിക്ഷേപമായി മാറ്റും. ഇതിനായി ബോർഡ് തിരുവാഭരണം കമീഷണറുടെ നേതൃത്വത്തിൽ രണ്ടാമതും പരിശോധന നടത്താനുള്ള അനുമതിയും ഹൈക്കോടതി നൽകി . സ്വർണം…