Author: News Desk
കേരളത്തിലെ കാർഷിക മേഖല പ്രതിസന്ധികൾ നേരിടുന്ന ഘട്ടത്തിൽ കൈത്താങ്ങായി പാലാ രൂപത. പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്മാരക സാന്തോം ഫുഡ് ഫാക്ടറിയിലൂടെയാണ് കാർഷിക ഉൽപന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുക. കാർഷികവിളകളെ മൂല്യവർധിത ഉൽപന്നങ്ങളാക്കുകയാണു ഫുഡ് ഫാക്ടറിയിലൂടെ ലക്ഷ്യമിടുന്നത്. കർഷക സംഘടനകൾ, കമ്പനികൾ, കർഷക ക്ലബ്ബുകൾ, ഇടവകകളിലെ സ്വയം സഹായ സംഘങ്ങൾ എന്നിവയുൾപ്പെടെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഫാക്ടറിയിൽ നിന്ന് ശേഖരിക്കും. ചക്ക, കപ്പ, പൈനാപ്പിൾ, വാഴപ്പഴം, പച്ചക്കറികൾ തുടങ്ങിയവയാണ് ന്യായവിലയ്ക്ക് കർഷകരിൽ നിന്ന് നേരിട്ട് വാങ്ങുക. മുണ്ടുപാലം സ്റ്റീൽ ഇന്ത്യ ക്യാംപസിലെ ഫുഡ് ഫാക്ടറി ഉദ്ഘാടനം മന്ത്രി പി.പ്രസാദ് നിർവഹിച്ചു. 6 ഏക്കർ സ്‌ഥലത്ത് 6000 ചതുരശ്രയടി കെട്ടിടത്തിലാണു ഫാക്ടറി. Pala Diocese’s new ‘Santhom Food Factory’ ensures fair prices for farmers by converting produce into value-added products, supporting Kerala’s agricultural sector.
കൊച്ചിയുടെ നഗരക്കാഴ്ച്ചകൾ ആസ്വദിച്ച് യാത്ര ചെയ്യാവുന്ന കെഎസ്ആർടിസി ഓപ്പൺ ടോപ്പ് ഡബിൾ ഡെക്കർ (Open top double decker) ബസ് സർവീസിന് വൻ ജനപ്രീതി. ടൂറിസം മേഖലയ്ക്ക് വൻ മുതൽക്കൂട്ടാകുമെന്ന പ്രതീക്ഷയോടെയാണ് ബജറ്റ് ടൂറിസത്തിനു കീഴിലുള്ള പദ്ധതി എത്തിയിരിക്കുന്നത്. കേരളത്തിന്റെയും കൊച്ചിയുടെയും വിനോദസഞ്ചാരത്തിൽ ഡബിൾ ഡെക്കർ ഏറെ പ്രയോജനപ്പെടുമെന്ന് സർവീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ മന്ത്രി പി. രാജീവ് പറഞ്ഞു. ദിവസവും വൈകീട്ട് അഞ്ചു മുതൽ ബോട്ട് ജെട്ടി സ്റ്റാൻഡിൽനിന്നാണ് ഡബിൾ ഡെക്കർ സർവീസ്. മറൈൻഡ്രൈവ്, ഹൈക്കോടതി, ഗോശ്രീ പാലം, ഹൈക്കോടതി, കച്ചേരിപ്പടി, എംജി റോഡ്, തേവര, വെണ്ടുരുത്തി പാലം, തോപ്പുംപടി ബിഒടി പാലം തുടങ്ങിയ ഇടങ്ങങ്ങളാണ് റൂട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. രാത്രി എട്ടുമണിയോടെ തിരിച്ച് സ്റ്റാൻഡിൽ എത്തുന്ന തരത്തിലാണ് സർവീസ്. 63 സീറ്റുകളുള്ള ഓപ്പൺ ഡെബിൾ ഡക്കറിന്റെ മുകളിൽ ഇരുന്ന് യാത്ര ചെയ്യാനായി 300 രൂപയാണ് നിരക്ക്. താഴെയുള്ള യാത്രയ്ക്ക് 150 രൂപ നിരക്ക് വരും. https://onlineksrtcswift.com വഴിയാണ് ബുക്കിങ്. പ്ലേസ്റ്റോർ വഴി Ente…
സൗദി അറേബ്യയിൽ (Saudi Arabia) പുതിയ യാത്രാ സംവിധാനവുമായി ഊബർ (Uber). വനിതകൾക്ക് മാത്രമായുള്ള റൈഡ് ഓപ്ഷനാണ് ഊബർ രാജ്യത്ത് ആരംഭിച്ചിരിക്കുന്നത്. യാത്രക്കാരായ സ്ത്രീകൾക്ക് വനിതാ ഡ്രൈവർമാരുമായി ബന്ധപ്പെടാനും റൈഡുകൾ ലഭിക്കാനുമുള്ള വുമൻ ഡ്രൈവേഴ്സ് (Women Drivers) എന്ന പുതിയ സംവിധാനമാണിത്. സ്ത്രീകൾക്ക് തൊഴിൽ ശക്തിയിലും മൊബിലിറ്റി രംഗത്തും പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുള്ള സൗദിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഊബറുമായി ചേർന്നുള്ള പുതിയ ചുവടുവെയ്പ്പ്. സ്ത്രീകൾക്ക് വാഹനമോടിക്കുന്നതിനുള്ള വിലക്ക് നീക്കി ഏഴ് വർഷത്തിനു ശേഷമാണ് സൗദി ഇത്തരമൊരു പദ്ധതിക്ക് ഊബറിലൂടെ അംഗീകാരം നൽകിയിരിക്കുന്നത്. ഇതിലൂടെ തൊഴിൽ രംഗത്തും വാഹന ഗതാഗത മേഖലയിലും സ്ത്രീ പങ്കാളിത്തം വർധിക്കുമെന്നാണ് വിലയിരുത്തൽ. പദ്ധതിയിലൂടെ 30000 സ്ത്രീകൾക്ക് തൊഴിൽ നൽകാനാകും എന്ന് ഊബർ അധികൃതർ പറഞ്ഞു. Uber introduces “Women Drivers” in Saudi Arabia, allowing female riders to connect with women drivers, boosting safety and employment.
സ്വദേശികളായ സർക്കാർ ജീവനക്കാർക്ക് പത്ത് ദിവസത്തെ ശമ്പളത്തോടു കൂടിയുള്ള വിവാഹ അവധി നൽകാൻ ദുബായ്. യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ (Sheikh Mohammed bin Rashid Al Maktoum) ഉത്തരവ് പ്രകാരമാണ് നടപടി. വിവാഹ അവധി നൽകുന്നതുമായി ബന്ധപ്പെട്ട ഡിക്രി നമ്പർ (31)2025 കഴിഞ്ഞ ദിവസം ഷെയ്ഖ് മുഹമ്മദ് പുറപ്പെടുവിച്ചിരുന്നു. പൂർണ ശമ്പളത്തോടു കൂടിയാണ് വിവാഹ അവധി ലഭിക്കുക. വിവാഹ അവധി മറ്റ് അവധികളുമായി സംയോജിപ്പിക്കാനുമാകും. പങ്കാളിയും യുഎഇ പൗരനോ പൗരയോ ആണെങ്കിൽ മാത്രമേ ഇത്തരത്തിൽ വിവാഹ അവധി ലഭിക്കുകയുള്ളൂ. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ അവധി തുടർച്ചയായിട്ടോ അല്ലാതെയോ ഉപയോഗിക്കാം. സൈനികർ ഒഴികെയുള്ളവരെ വിവാഹ അവധി സമയത്ത് തിരിച്ചുവിളിക്കാനാകില്ല. Dubai announces 10 days of fully paid marriage leave for eligible Emirati government employees, effective under a new decree.
ടെക്സ്റ്റൈൽസ് മേഖലയിൽ ഇന്ത്യൻ, ജാപ്പനീസ് കമ്പനികൾ തമ്മിലുള്ള സഹകരണം ശക്തമാകും. ടോക്കിയോയിൽ നടക്കുന്ന ഇന്ത്യ ടെക്സ് ട്രെൻഡ് ഫെയറിൽ (ITTF) ഇരുരാജ്യങ്ങളും തമ്മിലുള്ള ടെക്സ്റ്റൈൽ-അപ്പാരൽ രംഗത്തെ സഹകരണം വർദ്ധിപ്പിക്കുന്നതിനും പുതിയ നിക്ഷേപ അവസരങ്ങൾ ഒരുക്കുന്നതിനും നിരവധി ജാപ്പനീസ് കമ്പനികളാണ് മുന്നോട്ട് വന്നിട്ടുള്ളത്. ഇന്ത്യൻ ടെക്സ്റ്റൈൽ കയറ്റുമതിക്കാർക്കു ജപ്പാനിലെ കമ്പനികളുമായി നേരിട്ടു ബന്ധപ്പെടുന്നതിനുള്ള ഏറ്റവും വലിയ വേദികളിൽ ഒന്നാണിത്. ഇതിലൂടെ ഉഭയകക്ഷി ടെക്സ്റ്റൈൽ വ്യാപാരം കൂടുതൽ ആഴത്തിലാകും. കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രി ഗിരിരാജ് സിംഗാണ് ഫെയർ ഉദ്ഘാടനം നിർവഹിച്ചത്. ജപ്പാനിലെ പ്രമുഖ കമ്പനികളുമായി മന്ത്രി ഉന്നതതല യോഗങ്ങൾ നടത്തി. സിപ്പറുകളുടെയും ഫാസ്റ്റനിങ് ഉൽപ്പന്നങ്ങളുടെയും ലോകത്തിലെ ഏറ്റവും വലിയ നിർമാതാക്കളായ YKK കോർപ്പറേഷൻ (YKK Corporation) നേതൃത്വവുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. നിലവിൽ ഹരിയാനയിൽ പ്രവർത്തിക്കുന്ന YKKയെ മറ്റു സംസ്ഥാനങ്ങളിലേക്കുകൂടി വ്യാപിപ്പിക്കാനാണ് ശ്രമം. പിഎം മിത്ര പാർക്കുകളിൽ നിക്ഷേപിക്കാനും മന്ത്രി കമ്പനിയെ ക്ഷണിച്ചു. വർക്ക്‌വെയർ-ഫങ്ഷണൽ വസ്ത്രമേഖലയിലെ മുൻനിര കമ്പനിയായ വർക്ക്മാൻ (Workman Co) കമ്പനിയുടെ…
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ (Thiruvananthapuram International Airport ) പൊതുഇന്ധന ശാലയും (Open Access Fuel Farm) എയർക്രാഫ്റ്റ് റിഫ്യൂയലിംഗ് ഫെസിലിറ്റിയും (Aircraft Refueling Facility) കമ്മീഷൻ ചെയ്തു. നിലവിലുള്ള ഇന്ധന വിതരണ കമ്പനികളുടെ അടിസ്ഥാനസൗകര്യങ്ങൾ ഏറ്റെടുത്താണ് പുതിയ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇത് എയർപോർട്ടിന്റെ പ്രവർത്തനക്ഷമതയും സുസ്ഥിരതയും മെച്ചപ്പെടുത്താൻ വഴിയൊരുക്കുമെന്ന് എയർപോർട്ട് അധികൃതർ പറഞ്ഞു. വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന എല്ലാ എണ്ണ കമ്പനികൾക്കും ചേർന്ന് ഉപയോഗിക്കാവുന്ന പൊതുഇന്ധന ശാലയും വിതരണ സംവിധാനവുമാണ് ഓപ്പൺ ആക്സസ് ഇന്ധന ശാല. തിരുവനന്തപുരം എയർപോർട്ടിനെ ആധുനിക വ്യോമയാന ഹബ് ആക്കി വികസിപ്പിക്കാനുള്ള പദ്ധതികളുടെ ഭാഗമായാണിത്. പുതിയ സംവിധാനം എത്തുന്നതോടെ കൂടുതൽ ഇന്ധന കമ്പനികൾക്ക് എയർപോർട്ടിൽ പ്രവർത്തിക്കാൻ അവസരം ലഭിക്കുന്നതിനൊപ്പം ചിലവ് കുറയ്ക്കാനുമാകും. ഹൈഡ്രന്റ് സംവിധാനം ഉപയോഗിച്ച് വേഗത്തിൽ ഇന്ധനം നിറയ്ക്കലും സാധ്യമാകും. രണ്ടു വർഷത്തിനുള്ളിൽ എയർപോർട്ടിൽ വലിയ ജെറ്റ് ഇന്ധന സംഭരണശാലയും ഹൈഡ്രന്റ് സംവിധാനവും നിർമ്മിക്കുമെന്നും ഇത് വിമാനങ്ങളിൽ ഇന്ധനം നിറയ്ക്കാനുള്ള സമയം കുറയ്ക്കാനും സുരക്ഷ വർധിപ്പിക്കാനും…
തമിഴ്നാട്ടിൽ 1000 കോടി രൂപയുടെ വമ്പൻ നിക്ഷേപവുമായി ലാർസൺ ആൻഡ് ട്യൂബ്രോ (Larsen & Toubro Ltd). ചെന്നൈയ്ക്കടുത്തുള്ള കാട്ടുപ്പള്ളി കപ്പൽ നിർമ്മാണ കോംപ്ലക്സിലാണ് (Katupalli ship building complex) ഉൽപ്പാദന ശേഷി വർധിപ്പിക്കുന്നതിനായി കമ്പനിയുടെ 1000 കോടി രൂപ നിക്ഷേപം വരുന്നത്. 2009ലാണ് കമ്പനിക്ക് മോഡുലാർ ഫാബ്രിക്കേഷൻ ഫെസിലിറ്റിക്കായി (MFF) കപ്പൽ നിർമ്മാണ കോംപ്ലക്സിൽ പ്രതിവർഷം 50,000 ടൺ ഉൽപ്പാദിപ്പിക്കുന്നതിനുള്ള പരിസ്ഥിതി അനുമതിയും തീരദേശ നിയന്ത്രണ മേഖലാ അനുമതിയും ലഭിച്ചത്. ഇതിനുപുറമേ 25 ഷിപ്പ് ബിൽഡിങ്, 60 ഷിപ്പ് റിപ്പയർ അനുമതിയും ലഭിച്ചു. എന്നാൽ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിച്ച് കമ്പനിക്ക് ഉദ്ദേശിച്ച കപ്പാസിറ്റി-ക്വാണ്ടിറ്റി കൈവരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കൂടുതൽ വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ നിക്ഷേപം. Larsen & Toubro (L&T) plans a ₹1000 crore investment to boost production capacity at its Katupalli shipyard in Tamil Nadu.
സിനിമാതാരം ഫഹദ് ഫാസിലിന്റെ (Fahadh Faasil) ഫോണിനു പിന്നാലെയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരാധകരും നെറ്റിസൺസും. കഴിഞ്ഞ ദിവസം ഒരു ചടങ്ങിനിടെയാണ് ഫഹദിന്റെ ഫോൺ ശ്രദ്ധിക്കപ്പെട്ടത്. കീപ്പാഡൊക്കെയുള്ള കുഞ്ഞൻ ഫോൺ കണ്ടാൽ ലാളിത്യത്തിന്റെ പ്രതീകമാണ് എന്നൊക്കെ തോന്നാം. പക്ഷെ ആ ലാളിത്യത്തിന്റെ വില വലുതാണ്, വളരെ വലുത്. അന്താരാഷ്ട്ര ബ്രാൻഡ് ആയ വെർടുവിന്റെ (Vertu) കീപ്പാഡ് ഫോണാണ് ഫഹദിന്റെ പക്കലുള്ളത്. വെർടുവും ഫെരാരിയും ചേർന്ന് ഇറക്കിയ വെർടു അസ്സെന്റ് ബ്ലാക്ക് (Vertu Ascent Black) ആണ് ഇതെന്നാണ് ചില സമൂഹമാധ്യമ-സെലിബ്രിറ്റി വിദഗ്ധരുടെ അഭിപ്രായം. സമൂഹമാധ്യമ-സെലിബ്രിറ്റി വിദഗ്ധരുടെ അഭിപ്രായം ശരിയാണെങ്കിൽ, ഫോണിന്റെ വില 1199 ഡോളർ (ഏതാണ്ട് ഒരു ലക്ഷം രൂപ) ആണ്. എന്നാൽ വെർടുവിന്റെ അസ്സെന്റ് ബ്ലാക്ക് മോഡൽ ഫോണാണ് ഇതെന്ന് സമൂഹമാധ്യമ-സെലിബ്രിറ്റി വിദഗ്ധർ പറയുമ്പോഴും മറ്റ് ചില വിദഗ്ധർക്ക് ഇതങ്ങോട്ട് ഉറപ്പിക്കാൻ പറ്റുന്നില്ല. ഒരു ലക്ഷം മുതൽ 70 ലക്ഷം രൂപ വരെ വിലവരുന്ന ഫോണുകൾ ഇറക്കുന്ന കമ്പനിയാണ് വെർടുവെന്നും…
വിവാഹം സ്വർഗത്തിൽ നടക്കുന്നു എന്നാണല്ലോ സങ്കൽപ്പം. എന്നാലിപ്പോൾ സങ്കൽപ സ്വർഗത്തോട് കുറച്ചുകൂടി അടുത്തുനിൽക്കുന്ന ആകാശത്ത് വെച്ച് വിവാഹം കഴിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് ഏവിയേഷൻ ഇൻഫ്ലൂവൻസറായ സാം ച്യൂയി (Sam Chui). ചൈനീസ്-ഓസ്ട്രേലിയൻ വ്ലോഗറായ സാമും ഏവിയേഷൻ പ്രൊഫഷനലായ ഫിയോന പാങ്ങും (Fiona Pang) തമ്മിലുള്ള വിവാഹം നടന്നത്, യുഎഇ ആകാശത്തൂടെ പറന്ന ബോയിങ് 747-400ലാണ് (Boeing 747-400). ഏവിയേഷൻ രംഗത്തോടുള്ള അടങ്ങാത്ത ആഭിമുഖ്യമാണ് ഇരുവരേയും ഫ്ലൈറ്റ് ചാർട്ട് ചെയ്ത് ഇത്തരമൊരു വിവാഹത്തിന് പ്രേരിപ്പിച്ചത്. ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും പറന്നുയർന്ന് ഗൾഫ് ഓഫ് ഒമാനിനു മുകളിലൂടെയുള്ള 90 മിനിറ്റ് ആകാശയാത്രയ്ക്കിടെയായിരുന്നു വിവാഹം. യുഎഇയിൽ ബോയിങ് 747 വിമാനത്തിൽ നടന്ന അപൂർവം വിവാഹങ്ങളിൽ ഒന്നായി ഇത്. വിവാഹത്തിനായി വിമാനത്തിലെ നൂറോളം സീറ്റുകൾ മാറ്റി പ്രത്യേക വെഡ്ഡിങ് aisle, ഡാൻസ് ഫ്ലോർ തുടങ്ങിയവ ഒരുക്കി. ആകാശക്കല്ല്യാണത്തിന്റെ ദൃശ്യങ്ങൾ സാം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ആകാശക്കല്യാണത്തിന്റെ മൊത്തം ചിലവ് വെളിപ്പെടുത്തിയിട്ടില്ല. ഇന്ധനച്ചിലവ് മാത്രം മണിക്കൂറിന് 20000 ഡോളറായിരുന്നുവെന്നും…
ഫ്രഷ് അപ്പ് ഹോംസിലൂടെ (Fresh-Up Homes’) സ്ത്രീ സൗഹൃദ ടൂറിസത്തിൽ പുതിയ ചുവടുവെയ്പ്പുമായി കേരളം. ഗ്രാമ പ്രദേശങ്ങളിലേക്കും, ഉൾനാടൻ മേഖലയിലേക്കും യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് വൃത്തിയുള്ളതും സുരക്ഷിതവുമായ വിശ്രമ സൗകര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ഫ്രഷ് അപ്പ് ഹോംസ് എന്ന പുതിയ സംരംഭത്തിന് തുടക്കമിടുന്നത്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ശുചിത്വ സൗകര്യങ്ങളുടെ അഭാവം പരിഹരിക്കുകയാണ് പദ്ധയിലൂടെ ലക്ഷ്യമിടുന്നത്. സ്ത്രീ ശാക്തീകരണത്തോടൊപ്പം സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യ പരിമിതികൾ പരിഹരിക്കുന്നതാണ് പദ്ധതി. കേരള റെസ്പോൺസബിൾ ടൂറിസം മിഷൻ സൊസൈറ്റിയാണ് (KRTM) പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയിലൂടെ സ്ത്രീകൾ നടത്തുന്ന നൂറ് ഫ്രഷ് അപ്പ് ഹോമുകൾക്ക് സാമ്പത്തിക സഹായം നൽകും. പദ്ധതിക്കായി കെആർടിഎമ്മിന് 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഓരോ ഫ്രഷ് അപ്പ് ഹോമിലും ശുചിമുറി, കുളിമുറി, ശുദ്ധജലം, വിശ്രമസ്ഥലം, സാനിറ്ററി പാഡ് ഇൻസിനറേറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കും. ഇതിലൂടെ യാത്രയിൽ സ്ത്രീകൾക്ക് സുരക്ഷിതവും ശുചിത്വവുമുള്ള വിശ്രമകേന്ദ്രം ലഭ്യമാക്കാനാകും. Kerala introduces ‘Fresh-Up…