Author: News Desk
തങ്ങളുടെ ഫ്ലാഗ് ഷിപ്പ് ബൈക്കായ മാവ്റിക്ക് 440 ലോഞ്ച് ചെയ്ത് ഹീറോ. ഹീറോയുടെ വെബ്സൈറ്റ് വഴിയും ഔട്ട് ലെറ്റുകളിലൂടെയും ബുക്കിംഗ് ആരംഭിച്ചു.സ്കൂട്ടർ, മോട്ടോർ സൈക്കിൾ മേഖലയിൽ ഇന്ത്യയിലെ ഏറ്റവും വലിയ നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പ് മാവ്റിക്കിലൂടെ തങ്ങളുടെ പുതിയ ഇമേജ് ബിൽഡ് ചെയ്യാനുള്ള ശ്രമത്തിലാണ്. പ്രീമിയം ബൈക്ക് ബ്രാൻഡ് എന്ന ഹീറോയുടെ സ്വപ്നത്തിന് ഡബിൾ പവറായിരിക്കും മാവ്റിക്ക് നൽകുക എന്നാണ് പ്രതീക്ഷിക്കുന്നത്. മോട്ടോർസൈക്കിൾ ബെയ്സ്, മൈൽഡ്, ടോപ് എന്നിങ്ങനെ മൂന്ന് വെരിയന്റുകളിലാണ് മാവ്റിക്ക് 400 അവതരിപ്പിച്ചിരിക്കുന്നത്. എക്സ് ഷോറൂം ബുക്കിംഗ് ആരംഭിക്കുന്നത് 1.99 ലക്ഷം രൂപയിലാണ്. ടോപ് മോഡലിൻെറ വില തുടങ്ങുന്നത് 2.24 ലക്ഷം രൂപയും. ഉപഭോക്താക്കളെ ആകർഷിക്കാനായി കമ്പനി വെൽക്കം ടു മാവ്റിക്ക് എന്ന ഓഫർ അവതരിപ്പിച്ചിട്ടുണ്ട്. മാർച്ച് 15ന് മുമ്പായി ബുക്ക് ചെയ്യുന്നവർക്ക് 10,000 രൂപയുടെ കോംപ്ലിമെന്ററി ഗിഫ്റ്റ് ലഭിക്കുന്നതാണ് ഓഫർ. മിഡ് കപ്പാസിറ്റി മോട്ടോർസൈക്കിളിൽ റൈഡേഴ്സിന്റെ ഇഷ്ട ബ്രാൻഡായ റോയൽ എൻഫീൽഡിന് പകരക്കാരനാകാൻ ഹാർലിയും ഹീറോയും പങ്കാളിത്തമുണ്ടാക്കിയിരുന്നു.…
7 വർഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ ആൽബവുമായി ആരാധകർക്ക് മുന്നിലേക്ക് പോപ് താരം ഷക്കീര. ലാസ് മുജേരസ് യാ നോ ലോറൻ (വുമൺ ഡോണ്ട് ക്രൈ എനിമോർ-Women Don’t Cry Anymore) എന്ന പേരിട്ടിരിക്കുന്ന ആൽബം മാർച്ച് 22ന് റിലീസ് ചെയ്യും. ഓരോ പാട്ടും എഴുതുമ്പോൾ താൻ പുനർനിർമിക്കപെടുകയായിരുന്നുവെന്നും പാട്ടു പാടിയപ്പോൾ തന്റെ കണ്ണീര് വജ്രവും ദുർബലതകൾ ശക്തിയായി മാറിയെന്നും ഷക്കീര പറഞ്ഞു. 2010ൽ ഫിഫ ഫുട്ബോൾ വേൾഡ് കപ്പിൽ പാടിയ സാമിനാമിന എന്ന ഒറ്റ പാട്ടിലൂടെ ലോകത്തെ മുഴുവൻ താളം ചവിട്ടിച്ചു ഷക്കീര. 2017ൽ എൽ ഡൊറാഡോ എന്ന ആൽബമാണ് ഷക്കീരയുടേതായി അവസാനം പുറത്ത് വന്നത്. 7 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ഷക്കീരയുടെ ആൽബം പുറത്തിറങ്ങുന്നത്.16 ട്രാക്കുകളാണ് പുതിയ ആൽബത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 8 പുതിയ പാട്ടുകളും 1 റീമിക്സും മുമ്പ് റീലിസ് ചെയ്ത 7 പാട്ടുകളുമാണ് ഉൾപ്പെടുത്തിയത്. കഴിഞ്ഞ വർഷം സോംഗ് ഓഫ് ദ ഇയർ, ബെസ്റ്റ് പോപ്…
ഫണ്ട് സമാഹരണത്തിൽ കഴിഞ്ഞ വർഷം 40% വർധനവുണ്ടാക്കി കേരളത്തിലെ സ്റ്റാർട്ടപ്പുകൾ. 2023ലെ സീഡ് ഫണ്ടിംഗ് റൗണ്ടിൽ കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് മികച്ച നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം സീഡ് ഫണ്ടിംഗിൽ കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് 26.2 മില്യൺ ഡോളറിൻെറ നിക്ഷേപം ആകർഷിക്കാൻ സാധിച്ചിട്ടുണ്ട്. 2022ൽ ഇത് 18.7 മില്യൺ ഡോളർ ആയിരുന്നു. അതായത് 1 വർഷം കൊണ്ട് 40% വർധനവാണ് ഫണ്ടിംഗിന്റെ കാര്യത്തിൽ കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് ഉണ്ടാക്കാൻ സാധിച്ചത്. ട്രാക്സൻ ജിയോ ആനുവൽ റിപ്പോർട്ടാണ് ഇക്കാര്യം പുറത്തുവിട്ടത്. കൊച്ചി മുന്നിൽ നഗരങ്ങൾ അടിസ്ഥാനമാക്കിയാൽ ഏറ്റവും കൂടുതൽ ഫണ്ട് സമാഹരിച്ചത് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളാണ്. കേരളത്തിലെ മുഴുവൻ സ്റ്റാർട്ടപ്പുകളും സമാഹരിച്ച ഫണ്ടിൽ 87% കൊച്ചിയിലെ സ്റ്റാർട്ടപ്പുകൾക്കാണ് ലഭിച്ചത്. 29 മില്യൺ ഡോളറാണ് കൊച്ചിയിലെ സ്റ്റാർട്ടപ്പുകൾ സമാഹരിച്ചത്. രണ്ടാം സ്ഥാനത്താണ് ആലപ്പുഴയിലെ സ്റ്റാർട്ടപ്പുകളാണ്. 4 മില്യൺ ഡോളറാണ് ആലപ്പുഴയിലെ സ്റ്റാർട്ടപ്പുകൾക്ക് ലഭിച്ചത്. തിരുവനന്തപുരത്തുള്ള സ്റ്റാർട്ടപ്പുകൾക്ക് 7 ലക്ഷം ഡോളറും സമാഹരിച്ചു.നിക്ഷേപത്തിൽ മുന്നിൽ നിന്നത് അവാന കാപ്പിറ്റൽ…
ഇനി മൂത്രത്തില്‍നിന്ന് വൈദ്യുതിയും ജൈവവളവും ഉത്പാദിപ്പിക്കാം. ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി എല്‍ഇഡി ലാംപുകള്‍ തെളിക്കാനും, മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനും ഉപയോഗിക്കാം. ഗോമൂത്രത്തില്‍നിന്ന് വൈദ്യുതിയും ജൈവവളവും എന്ന കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുന്നത് ഐഐടി പാലക്കാട് സംഘമാണ്. ഐഐടി അസിസ്റ്റന്റ് പ്രഫ.ഡോ.പ്രവീണ ഗംഗാധരന്റെ നേതൃത്വത്തില്‍ വി.സംഗീത, ഡോ.പി.എം.ശ്രീജിത്ത്, റിനു അന്ന കോശി എന്നിവരടങ്ങുന്ന ഗവേഷകസംഘത്തിന്റേതാണ് കണ്ടെത്തല്‍. കേന്ദ്രസര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് രണ്ടുവര്‍ഷം മുമ്പാണ് സംഘം പരീക്ഷണം ആരംഭിച്ചത്. ഒരേസമയം വൈദ്യുതിയും ജൈവവളവും മൂത്രത്തില്‍ നിന്ന് ഉല്‍പാദിപ്പിക്കാനാകും. 5 ലീറ്റര്‍ മൂത്രത്തില്‍ നിന്ന് 7 മുതല്‍ 12 വോള്‍ട്ടേജുള്ള 500 മില്ലി വാട്ട് വൈദ്യുതിയും ഓരോ 48 മണിക്കൂറിലും 10 ഗ്രാം വളവും ഉത്പാദിപ്പിക്കാനാകും എന്നാണ് കണ്ടെത്തല്‍. കണ്ടെത്തലുകള്‍ ‘സയന്‍സ് ഡയറക്ട്’ എന്ന ഓണ്‍ലൈന്‍ ജേണലില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മൂത്രത്തിന്റെ അയോണിക് ശക്തിയും ഇലക്ട്രോകെമിക്കല്‍ പ്രതിപ്രവര്‍ത്തനവും ഉപയോഗിച്ചു വൈദ്യുതി ഉല്‍പാദിപ്പിക്കുകയും നൈട്രജന്‍, ഫോസ്ഫറസ്, മഗ്‌നീഷ്യം എന്നീ പോഷക ഘടകങ്ങൾ വേർതിരിച്ചു ജൈവവളം ഉല്‍പാദിപ്പിക്കുകയും ചെയ്തു. ഉത്പാദിപ്പിക്കപ്പെടുന്ന…
ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളുടെ ഔദ്യോഗിക ധന സമാഹരണ മാർഗമായിരുന്നു ഇലക്ട്‌റൽ ബോണ്ടുകൾ. സംഭാവനകൾ നേരിട്ട് വാങ്ങാതെ അക്കൗണ്ട് വഴിയാക്കുന്ന രീതി. 2018 മാർച്ചിനും 2024 ജനുവരിക്കും ഇടയിൽ രാജ്യത്തു ഇലക്ട്രൽ ബോണ്ടുകളുടെ വിൽപ്പനയിലൂടെ വിവിധ രാഷ്ട്രീയ പാർട്ടികൾ സമാഹരിച്ച ഫണ്ട് 16,518.11 കോടി രൂപ എന്നാണ് കണക്കു കൂട്ടൽ. കഴിഞ്ഞ ദിവസം ഈ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്നു സുപ്രിം കോടതി വിധിച്ചിരുന്നു ഇലക്ടറൽ ബോണ്ട് സ്കീം നിലവിൽ വന്നതിന് ശേഷം കഴിഞ്ഞ സാമ്പത്തിക വർഷം വരെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും 12,000 കോടിയിലധികം രൂപ ലഭിച്ചു, അതിൽ ഏറ്റവും കൂടുതൽ ഫണ്ട് ലഭിച്ചത് ഭരണകക്ഷിയായ ബിജെപ ക്കാണ്. ഇങ്ങനെ ഏകദേശം 6,565 കോടി രൂപ ലഭിച്ചുവെന്ന് ലഭ്യമായ കണക്കുകൾ വ്യക്തമാക്കുന്നു. ഇത് മൊത്തം ഫണ്ടിന്റെ 55 ശതമാനം വരുമെന്ന് തിരെഞ്ഞെടുപ്പ് കമ്മീഷനും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും (എഡിആർ) നൽകുന്ന കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. എന്താണ് ഇലക്ട്‌റൽ ബോണ്ട് ?…
ഇന്ത്യയിലെ വീടുകൾക്ക് പുരപ്പുറ സോളാർ പാനൽ സ്ഥാപിക്കാൻ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്ല (Tesla). പ്രാദേശിക പങ്കാളിത്തതോടെ രാജ്യത്ത് പുരപ്പുറ സോളാർ പാനൽ വികസിപ്പിക്കാൻ ടെസ്ല പദ്ധതിയിടുന്നതായി കമ്പനിയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. തിരഞ്ഞെടുത്ത കമ്പനികൾ നിർമാണത്തിലും ഇൻസ്റ്റാലേഷനിലും ടെസ്ലയെ സഹായിക്കും. സോളാർ പാനൽ നിർമാണത്തിനാവശ്യമായ സാങ്കേതിക സഹായവും വിപണി കണ്ടെത്താനുള്ള സഹായവും ടെസ്ല നൽകും. കേന്ദ്ര സർക്കാരുമായി ടെസ്ല ഇക്കാര്യം നേരത്തെ തന്നെ സംസാരിച്ചതായാണ് വിവരം. പദ്ധതി നടപ്പാക്കായി സർക്കാരിനോട് സബ്സിഡിയും ഗ്രാന്റും ആവശ്യപ്പെട്ടിട്ടുണ്ട്.ഇലക്ട്രിക് കാറുകൾക്ക് പുറമേ സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഗാർഹിക ഉത്പന്നങ്ങളും ടെസ്ല വിപണിയിൽ എത്തിക്കുന്നുണ്ട്. സോളാർ റൂഫ്, ബാറ്ററി പവർ സ്റ്റോറേജ് യൂണിറ്റായ പവർവാൾ, സോളാർ പാനൽ തുടങ്ങിയ അവയിൽ ചിലതാണ്. ഇതിന്റെ ഭാഗമായാണ് ഇന്ത്യയിലും പുരപ്പുറ സോളാർ പാനൽ നിർമിക്കാൻ ടെസ്ല പദ്ധതിയിടുന്നത്. യുഎസിൽ സൗരോർജ ബിസിനസിൽ ഇടിവ് തട്ടിയതും ടെസ്ലയുടെ തീരുമാനത്തിന് പിന്നിട്ടുണ്ട്. 2020നെ അപേക്ഷിച്ച് 2023 ഡിസംബറിൽ യുഎസിൽ സൗരോർജ ബിസിനസ് 59%…
ഇന്ത്യയുടെ ഇൻസ്റ്റന്റ് പേയ്മെന്റ് പ്ലാറ്റ്ഫോമായ UPA, റുപ്പേ കാർഡ് എന്നിവ യുഎഇ വിപണിയിലും താരമാകാനൊരുങ്ങുന്നു . യുപിഐയും, യുഎഇയുടെ AANI പ്ലാറ്റ്ഫോമും ഇന്റർലിങ്ക് ചെയ്യും. ഇന്ത്യയുടെ റുപേകാർഡുകൾ യുഎഇയുടെ JAYWAN കാർഡുകളുമായും ലിങ്ക് ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ UAE സന്ദർശനവേളയിൽ ഇതിനുള്ള കരാറുകൾ നിലവിൽ വന്നു. ഇന്ത്യയും-യുഎഇയും തമ്മിൽ സാമ്പത്തിക മേഖലയിലടക്കം സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി പുതുതായി ഏർപ്പെടുന്ന കരാറുകളുടെ ഭാഗമാണിത്. ഇരു രാജ്യങ്ങളുടെയും ഇൻസ്റ്റന്റ് പേയ്മെന്റ് പ്ലാറ്റ്ഫോമുകൾ തമ്മിൽ ലിങ്ക് ചെയ്യുന്ന ധാരണയാണ് നിലവിൽ വന്നത്. ഈ കരാറിലൂടെ, ഇന്ത്യയിൽ നിന്ന് യുഎയിലേക്കും, തിരിച്ചും അന്താരാഷ്ട്രതലത്തിൽ വിനിമയങ്ങൾ സുഗമമായി നടക്കും. നിലവിൽ നടപ്പാകുന്ന കരാറുകളിൽ നിക്ഷേപ കരാറുകൾ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ പ്രൊജക്ടുകൾ, ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ, ഓൺലൈൻ പേയ്മെന്റ് പ്ലാറ്റ്ഫോമുകൾ തുടങ്ങിയവയുടെ ഇന്റഗ്രേഷൻ എന്നിവയെല്ലാം നടപ്പാകും. കഴിഞ്ഞ വർഷം ജൂലൈയിൽ നരേന്ദ്രമോദി അബുദാബി സന്ദർശിച്ചപ്പോഴാണ് ഈ കരാർ സംബന്ധിച്ച് അന്തിമ ധാരണയിലെത്തിയത്. ഇത്തവണത്തെ UAE സന്ദർശനത്തിനിടെ…
ഇന്ത്യൻ ഉത്പന്നങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ യുഎഇയിൽ ഇന്ത്യയുടെ ഭാരത് മാർട്ട് (Bharat Mart) വരുന്നു. യുഎഇയിൽ ഇന്ത്യയുടെ ഏറ്റവും വലിയ പദ്ധതിയായ ഭാരത് മാർട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപനം നടത്തി.ദുബായിലെ ജബൽ അലി ഫ്രീ ട്രേഡ് സോണിൽ നിർമിക്കാനിരിക്കുന്ന ഭാരത് മാർട്ടിൽ ചില്ലറ വിൽപ്പനയും ഉത്പന്നങ്ങളുടെ സംഭരണവും വിതരണവും സാധ്യമാക്കും. ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ വൈസ് പ്രസിഡന്റ് മുഹമ്മദ് ബിൻ റാഷിജ് അൽ മക്തൂമും ഓൺലൈനായാണ് ശിലാസ്ഥാപനം നടത്തിയത്. 2025 ഓടെ പദ്ധതി പ്രാവർത്തികമാക്കാനാണ് ലക്ഷ്യമിടുന്നത്. ഭാരത് മാർട്ടിന്റെ പ്രവർത്തനം തുടങ്ങിയാൽ ചെറുകിട-ഇടത്തരം കമ്പനികളുടെ വ്യാപാര പ്രവർത്തനങ്ങൾ സുഗമമായി നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനയുടെ ഡ്രാഗൺ മാർട്ടിന് സമാനമായിരിക്കും ഭാരത് മാർട്ടും. കയറ്റുമതികാർക്ക് അവരുടെ വിവിധ ഉത്പന്നങ്ങൾ ഒരുമിച്ച് വിപണനം ചെയ്യാൻ അവസരമൊരുക്കും.1 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഭാരത് മാർട്ട് നിർമിക്കുന്നത്. ഗൾഫ്, ആഫ്രിക്ക, പശ്ചിമേഷ്യ, യൂറേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യൻ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ…
സാങ്കേതിക വിദ്യയുടെ കാര്യത്തിലാണെങ്കിലും സ്റ്റാർട്ടപ്പിന്റെ കാര്യത്തിലാണെങ്കിലും സ്ത്രീകളുടെ സാന്നിധ്യമില്ലാത്ത രംഗങ്ങൾ ഇന്ന് തീരെയില്ല എന്നു പറയാം. സാമ്പത്തിക ശാക്തീകരണത്തിലൂടെയേ സ്ത്രീ ശാക്തീകരണം സാധ്യമാകുകയുള്ളൂവെന്ന തിരിച്ചറിവിൽ ലോകം എത്തിക്കഴിഞ്ഞു. സ്വയം സാമ്പത്തിക സ്വാതന്ത്ര്യം നേടുകയല്ല, മറ്റുള്ളവരെ അതിന് സഹായിക്കുകയും ചെയ്യുന്ന സ്ത്രീകൾ നമ്മുക്ക് ചുറ്റുമുണ്ട്. ചില വനിതകൾ എന്റർപ്രണർ-എന്ന തലത്തിൽ തങ്ങളുടെ മേഖലയിൽ വെന്നിക്കൊടി പാറിക്കുകയും ചെയ്യുന്നു. സൗന്ദര്യ വർധക ഉത്പന്നങ്ങൾ, ഭക്ഷണം, വസ്ത്രം, അലങ്കാര വസ്തു നിർമാണം എന്നീ മേഖലകളിലേ വനിതാ എന്റർപ്രണർമാർ ശോഭിക്കുകയുള്ളൂവെന്ന പൊതുബോധം തിരുത്തി കുറിച്ച വനിതകളും നിരവധി.കൈവെച്ച മേഖലകളിൽ വിജയം കൈവരിച്ച 25 വനിതാ എന്റർപ്രണർമാരെ കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് സ്റ്റാർട്ടപ്പ്, എന്റർപ്രണർ മേഖലയിൽ പ്രവർത്തിക്കുന്ന എക്സ്ക്ലൂസീവ് മീഡിയാ പ്ലാറ്റ് ഫോമായ Channeliam.com. അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി ഈ വനിതാ എന്റർപ്രണർമാരുടെ നേട്ടങ്ങളും ഇന്നൊവേഷനും Channeliam ഫീച്ചർ ചെയ്യും. രണ്ട് കാറ്റഗറികളിലായിട്ടാണ് തിരഞ്ഞെടുപ്പ് 1. ബെസ്റ്റ് ഇൻ ഫീൽഡ്: പതിവ് രീതിയിൽ നിന്ന് മാറി, വ്യത്യസ്ത…
ടാറ്റ ഗ്രൂപ്പിന്റെ ഓഹരി സ്വന്തമാക്കാൻ നീക്കം നടത്തി മുകേഷ് അംബാനിയുടെ റിലയൻസ്. വാൾട്ട് ഡിസ്നി കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടാറ്റാ പ്ലേയുടെ 29.8% ഓഹരിയാണ് റിലയൻസ് സ്വന്തമാക്കാൻ ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോർട്ട്. ഇതുവഴി രാജ്യത്തെ ടെലിവിഷൻ വിതരണ മേഖലയിൽ അതികായന്മാരാകാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്. ബിസിനസ് സ്റ്റാൻഡേർഡ് ആണ് റിപ്പോർട്ട് പുറത്തുവിട്ടത്.എല്ലാം മുകേഷ് അംബാനി വിചാരിക്കുന്ന പോലെ നടന്നാൽ ആദ്യമായി റിലയൻസും ടാറ്റയും ഒന്നിക്കും. ടാറ്റാ പ്ലേ പ്ലാറ്റ്ഫോമിൽ ജിയോ സിനിമ കാണാനും പറ്റും. ഒടിടി പ്ലാറ്റ് ഫോമിലൂടെ ജിയോ സിനിമയ്ക്ക് കൂടുതൽ റീച്ച് ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് റിലയൻസ്.ടാറ്റാ പ്ലേയുടെ 50.2% ഓഹരി ടാറ്റാ സൺസിന്റെ ഉടമസ്ഥതയിലാണ്. ഡിസ്നിയെ കൂടാതെ സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫണ്ടിംഗ് കമ്പനിയായ ടെമസെകിനും (Temasek) ഓഹരിയുണ്ട്. ടെമസെക് 1 ബില്യൺ ഡോളർ വില മതിക്കുന്ന 20% ഓഹരി വിൽക്കാൻ ഉദ്ദേശിക്കുന്നുണ്ട്. കഴിഞ്ഞ മാർച്ചിൽ ടാറ്റാ പ്ലേയുടെ വരുമാനത്തിൽ 105 കോടി രൂപയുടെ നഷ്ടം നേരിട്ടിരുന്നു. ഇതാണ് ടാറ്റാ…