Author: News Desk
കാൻസർ രോഗ ചികിത്സക്കുള്ള മരുന്നുകൾ മിതമായ നിരക്കിൽ ലഭ്യമാവുക എന്ന ലക്ഷ്യത്തോടെ അവശ്യ കാൻസർ മരുന്നുകളുടെ നിർമാണത്തിലേക്കു കടക്കുകയാണ് കേരളാ പൊതു മേഖലയിലെ മരുന്ന് നിർമാണ സ്ഥാപനമായ കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് (KSDP). പേറ്റന്റ് ഇല്ലാത്ത അവശ്യ മരുന്നുകളുടെ ഉൽപ്പാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കാൻസർ മരുന്നുകളുടെ ലഭ്യത സംസ്ഥാനത്തു വർദ്ധിപ്പിക്കുന്നതിനുള്ള സുപ്രധാന സംരംഭത്തിനാണ് ആലപ്പുഴ ആസ്ഥാനമാക്കിയ KSDP ഒരുങ്ങുന്നത്. കെ.എസ്.ഡി.പി ഇതിനായി ആലപ്പുഴ കലവൂരിലെ ഓങ്കോളജി ഫാർമ പാർക്കിൽ പുതിയ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങുകയാണ്. പ്രാരംഭ ഘട്ടത്തിൽ ഉയർന്ന ഡിമാൻഡുള്ള ഓങ്കോളജി ഡ്രഗ് ഫോർമുലേഷനുകൾ നിർമ്മിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ഗണ്യമായ ഡിമാൻഡുള്ള 20 ഓങ്കോളജി മരുന്നുകൾ KSDP കണ്ടെത്തിയിട്ടുണ്ട്. സാധാരണക്കാരന് താങ്ങാനാവുന്ന വിലയിൽ ലഭ്യമാകുന്ന മരുന്നുകളുടെ ഉത്പാദനത്തിനായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിനെയും -ICMR, സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനെയും – CDSCO – കമ്പനി സമീപിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമുള്ള…
സുസ്ഥിര ഊർജ സംരക്ഷണത്തിന് കേരളത്തിന് സൗരോർജ പാർക്ക് (Solar Park) അനുവദിച്ച് കേന്ദ്രം. 12 സംസ്ഥാനങ്ങളിലായി 50 സോളാർ പാർക്കുകൾക്ക് നവംബർ 30 വരെ അനുമതി നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ഊർജമന്ത്രി ആർകെ സിങ് പാർലമെൻിൽ പറഞ്ഞു. 50 സോളാർ പാർക്കുകളിലായി ആകെമൊത്ത് 37,490 MW വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കും. കേരളത്തിന് ആശ്വാസം കേരളത്തിന് 155 MW വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള സോളാർ പാർക്കാണ് അനുവദിച്ചിരിക്കുന്നത്. വൈദ്യുതിയുടെ വർധിച്ചുവരുന്ന ആവശ്യകത നേരിടുന്നതിന് പുനരുപയോഗ ഊർജ സ്രോതസ്സുകളിൽ നിന്നുള്ള ഉത്പാദനം പരമാവധി വർധിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള സംസ്ഥാനത്തിൻെറ കുതിപ്പിന് ഊർജം പകരുന്നതാണ് പദ്ധതി. സംസ്ഥാനത്തെ ആദ്യത്തെ സൗരോർജ പാർക്ക് കാസർഗോഡ് അമ്പലത്തറയിലാണുള്ളത്. 220 കെവി ശേഷിയുള്ള സൗരോർജ പാർക്ക് 2020ലാണ് ആരംഭിക്കുന്നത്. പുതിയ പാർക്ക് വരുന്നത് സംസ്ഥാനത്തിൻ വർധിച്ചു വരുന്ന വൈദ്യുതി ആവശ്യങ്ങൾക്ക് ആശ്വാസമാകും. എന്നാൽ എവിടെയാണ് പുതിയ സൗരോർജ പാർക്ക് പണിയാൻ പോകുന്നത് എന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. രാജ്യത്തെ സുസ്ഥിര ഊർജത്തിൽ…
പ്ലാസ്റ്റിക് മാലിന്യം എവിടെയെങ്കിലും വലിച്ചെറിയാതെ കൃത്യമായി കളയുകയാണെങ്കിൽ ഷോപ്പിംഗ് റിവാർഡ് കൊടുക്കുകയാണ് യുഎഇ. അങ്ങനെ എല്ലാ പ്ലാസ്റ്റിക്കും കൂട്ടി ഒരുമിച്ച് കളഞ്ഞിട്ട് കാര്യമില്ല. ഷോപ്പിംഗ് റിവാർഡ് കിട്ടണമെങ്കിൽ റീസൈക്കിൾ ചെയ്യാൻ പറ്റുന്ന പ്ലാസ്റ്റിക് കൃത്യമായി വേർത്തിരിക്കണം. ഇങ്ങനെ വേർത്തിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ക്യൂആർ കോഡുള്ള ബാഗുകളിൽ നിക്ഷേപിച്ച് ബിന്നിലിടണം. അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക്നോളജി സ്റ്റാർട്ടപ്പ് കമ്പനിയായ നദീറയാണ് ഇത്തരമൊരു ആശയത്തിന് പിന്നിൽ. ദുബായിലും അബുദാബിയിലുമായി 50 സ്മാർട്ട് ബിന്നുകളാണ് നദീറ സ്ഥാപിച്ചിരിക്കുന്നത്. പ്രത്യേക ചിപ്പുകൾ ഘടിപ്പിച്ച് വരുന്ന സ്മാർട്ട് ബിന്നുകളിൽ റീസൈക്കിൾ ചെയ്യാൻ പറ്റുന്ന പ്ലാസ്റ്റിക് മാലിന്യം മാത്രമേ നിക്ഷേപിക്കാൻ സാധിക്കുകയുള്ളു. റീസൈക്കിൾ ചെയ്യാൻ സാധിക്കാത്ത മാലിന്യമാണെങ്കിൽ ഈ ബിന്നുകൾ തുറക്കില്ല. സ്മാർട്ട് ബിൻ നിറയുകയാണെങ്കിൽ അറിയിക്കാൻ സെൻസർ സംവിധാനവുമുണ്ട്. ക്യൂആർ കോഡുള്ള ബാഗുകൾ സ്കാൻ ചെയ്ത് ഉടമയ്ക്ക് ക്രെഡിറ്റോ ഫീഡ്ബാക്കോ നൽകുകയാണ് ചെയ്യുന്നത്. ക്രെഡിറ്റ് ഉപയോഗിച്ച് ടലബാതിലോ കാരേഫോറിലോ ഷോപ്പ് ചെയ്യാം.നിർമിതബുദ്ധിയും ബ്ലോക്ക്ചെയിനും ഉപയോഗിച്ചാണ് സംവിധാനം പ്രവർത്തിക്കുന്നത്. ബിൻ…
ഇന്ത്യയിലെ ഫുഡ് കിംഗ് ബിരിയാണി തന്നെ. സ്വിഗ്ഗിയിൽ 2023 ലും ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ ആവശ്യപ്പെട്ട ഭക്ഷണം ബിരിയാണിയാണ്. തുടർച്ചയായി എട്ടാം വർഷമാണ് ബിരിയാണി ഈ സ്ഥാനത്ത് എത്തുന്നത്. ഹൈദരാബാദാണ് ഇന്ത്യയിലെ ബിരിയാണി നഗരം. സ്വിഗ്ഗിയുടെ കണക്കിൽ ഇന്ത്യയുടെ ചോക്ലേറ്റ് കേക്ക് നഗരം ബംഗളൂരുവാണ്. 2023 ൽ ചെന്നൈ, ദില്ലി, ഹൈദരബാദിൽ എന്നീ നഗരങ്ങളിൽ നിന്നാണ് ഏറ്റവുമധികം ഓർഡറുകൾ സ്വിഗ്ഗിയിലേക്ക് എത്തിയത്. ഒന്നാമൻ ബിരിയാണി, നഗരം ഹൈദരാബാദ് കഴിഞ്ഞ ദിവസമാണ് സ്വിഗ്ഗിയിൽ ഏറ്റവുമധികം ഓർഡർ ചെയ്ത ഭക്ഷണങ്ങളുടെ പട്ടിക പുറത്ത് വന്നത്. 2023-ൽ തുടർച്ചയായ എട്ടാം വർഷവും ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമിൽ ഏറ്റവുമധികം ഓർഡർ ചെയ്ത വിഭവമായതിനാൽ ബിരിയാണി സ്വിഗ്ഗിയുടെ ചാർട്ടുകളിൽ ഒന്നാമതെത്തി. 2023-ൽ ഇന്ത്യ സെക്കൻഡിൽ 2.5 ബിരിയാണി ഓർഡർ ചെയ്തു. ശരാശരി 5.5 എണ്ണം ചിക്കൻ ബിരിയാണി ഓർഡർ ചെയ്യുമ്പോൾ ഒരു വെജ് ബിരിയാണിയാണ് ഓർഡർ ചെയ്തത്. ജനുവരി 1 നും നവംബർ 23 നും ഇടയിലുള്ള ഓർഡർ…
സർക്കാർ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മാധ്യമ സ്ഥാപനങ്ങൾ സ്വന്തമാക്കുന്നതിന് നിയമഭേദഗതി കൊണ്ടുവന്ന് ദുബായ്. മീഡിയ പ്രവർത്തനത്തിന് കീഴിൽഭേദഗതി അനുസരിച്ച് മീഡിയുമായി ബന്ധപ്പെട്ട് എല്ലാ ഉള്ളടക്കങ്ങളുടെയും നിർമാണം, വിതരണം, അച്ചടി, പ്രസിദ്ധീകരണം എന്നിവ മീഡിയാ പ്രവർത്തനത്തിന് കീഴിൽ കൊണ്ടുവന്നിട്ടുണ്ട്. സൗജന്യമായോ അല്ലാതെയോ ചെയ്യുന്ന ഓഡിയോ, വീഡിയോ, ഡിജിറ്റൽ ബ്രോഡ്കാസ്റ്റിംഗ് എന്നിവയും മീഡിയാ പ്രവർത്തനത്തിന് കീഴിൽ വരും. ഇത്തരം മീഡിയാ പ്രവർത്തനങ്ങൾക്ക് ലൈസൻസും പെർമിറ്റും നൽകുന്നതും ഇനി ഭേദഗതി അടിസ്ഥാനമാക്കിയായിരിക്കും. യുഎഇയിൽ പ്രവർത്തിക്കുന്ന എല്ലാ മാധ്യമ സ്ഥാപനങ്ങളും വ്യക്തികളും മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം.പാലിക്കേണ്ട മാനദണ്ഡങ്ങൾ- ഇസ്ലാം അടക്കമുള്ള എല്ലാ മതവിഭാഗങ്ങളോടും വിശ്വാസങ്ങളോടും ബഹുമാനം പുലർത്തണം. യുഎഇയുടെ പരമാധികാരം, ചിഹ്നങ്ങൾ, സ്ഥാപനങ്ങൾ തുടങ്ങിയവയെ മാനിക്കണം. യുഎഇയുടെ വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിക്കുന്ന പ്രവർത്തനങ്ങൾ പാടില്ല. സാമൂഹിക ഐക്യമോ ദേശീയതയെയോ ബാധിക്കുന്ന ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കരുതെന്ന് നിയമം നിഷ്കർഷിക്കുന്നു. യുഎഇയുടെ നിയമ-സാമ്പത്തിക സംവിധാനങ്ങളോട് നിരുത്തരവാദിത്വപരമായി പെരുമാറരുതെന്നും നിയമം പറയുന്നു. സിനിമ ആരൊക്കെ കാണണമെന്ന് നിശ്ചയിക്കുംനിയമം അനുസരിച്ച് സിനിമാ…
സ്പാന്നർ തങ്ങളുടെ കൈയിൽ ഭദ്രമാണെന്ന് തെളിയിക്കുകയാണ് കാസർഗോഡ് വെസ്റ്റ് എളേരിയിലെ മൂന്ന് സ്ത്രീകൾ. വെസ്റ്റ് എളേരി ഭീമനടി കാലിക്കടവിൽ സിഗ്നോറ എന്ന പേരിൽ കേരളത്തിലെ ആദ്യത്തെ വനിതാ ടൂവീലർ വർക്ക് ഷോപ്പ് തുടങ്ങിയിരിക്കുകയാണ് മൂന്ന് വനിതകൾ. എന്തിനും റെഡി വണ്ടി നന്നാക്കാൻ സിഗ്നോറയിൽ കയറിച്ചെന്നാൽ കാണുക കൈയിൽ സ്പാന്നറും പതിമൂന്നേ പതിനാലും ഒമ്പതേ പത്തും പിടിച്ചു നിൽക്കുന്ന മൂന്ന് വനിതകളെ ആയിരിക്കും. വർക്ക് ഷോപ്പിൽ ആളില്ലേ എന്നു വിചാരിച്ച് തിരിച്ചിറങ്ങാൻ വരട്ടെ. ഈ സ്ത്രീകളാണ് ഇവിടത്തെ ജീവനക്കാർ, ഉടമകളും ഇവർ തന്നെ. ബിൻസി ജിജോ, ബിന്ദു ഡൊമനിക്, മേഴ്സി പി എന്നിവരാണ് വർക്ക്ഷാപ്പിന്റെ നടത്തിപ്പുകാരും ജീവനക്കാരും. സ്വയം സംരംഭത്തിൽ പുതുവഴി തെളിക്കുകയാണ് ഈ മൂന്ന് സ്ത്രീകൾ. സിഗ്നോറയിൽ നന്നാക്കാൻ കൊണ്ടുവരുന്നത് ബൈക്കോ സ്കൂട്ടറോ എന്തുമായിക്കൊള്ളട്ടെ… പണി സർവീസോ ഓയിൽ ചെയ്ഞ്ചോ ഫിൽറ്റർ മാറ്റലോ ആയിക്കൊള്ളട്ടെ…എല്ലാത്തിനും ഇവർ റെഡിയാണ്. കാസർഗോട്ടെ പെണ്ണുങ്ങളെ കണ്ട്ക്കാ എന്ന് അറിയാതെ പറഞ്ഞ് പോകും ഇവരെ കണ്ടാൽ! പേടി…
നിർമ്മിതബുദ്ധി ഉപയോഗിച്ച് പ്രിൻസ് മാമനെന്ന 29കാരൻ സംരംഭകൻ നിർമ്മിച്ച് വിപണിയിലെത്തിക്കാൻ തയാറെടുക്കുന്ന കുഞ്ഞൻ റോബോട്ട് ‘ഗാഡ്രോ’ നമ്മുടെ കൃഷിയിടത്തിലെ കളകളൊക്കെ നല്ല സുന്ദരമായി പറിച്ചു നീക്കും. കുട്ടികളുടെ റിമോട്ട് കാർ പോലെ അനായാസമാണിതിന്റെ പ്രവർത്തനം. കള പറിക്കാനെത്തുന്ന റോബോട്ടിന്റെ കുഞ്ഞൻ കാമറകൾ കൃഷിയിടത്തിലെ പച്ചക്കറി, പൂച്ചെടികൾ ഏതെന്നു കണ്ടെത്തി വഴിമാറി കളകളുടെ അടുത്തേക്ക് പോകും. ഒരിക്കൽ സെറ്റ് ചെയ്താൽ എ ഐ കഴിവുപയോഗിച്ചു ഓട്ടോമാറ്റിക്കായി കള പറിക്കാനുള്ള കഴിവുണ്ട് ഗാഡ്രോക്ക്. യൂട്യൂബിന്റേയും, ഇൻസ്റ്റാഗ്രാമിന്റെയുമൊക്കെ അടിമകളാകുന്ന സ്കൂൾ കുട്ടികൾക്ക് കൃഷിയും, കളപറിക്കലും, ഗാർഡനിംഗും എങ്ങിനെ ഒരു ഹോബിയാക്കാം എന്ന സന്ദേശമാണ് പ്രിൻസ് മാമന്റെ കുഞ്ഞൻ ഗാഡ്രോയിലുടെ യാഥാർഥ്യമാകുക. കുഞ്ഞൻ ഗാഡ്രോയുടെ കൂടുതൽ കള പറിക്കുന്ന വമ്പൻ ഹെവി ഡ്യൂട്ടി റോബോട്ട് പിന്നാലെ വിപണിയിലേക്ക് വരുന്നുണ്ട്. രാജ്യത്തിനകത്തും, വിദേശത്തു നിന്നും അതിനു ആവശ്യക്കാരുമുണ്ട്. മെക്കാട്രോണിക്സ് എൻജിനിയറായ കൊല്ലം ഇടമൺ സ്വദേശി പ്രിൻസ് മാമൻ ഫ്രീമാൻ റോബോട്ടിക്സ് എന്ന തന്റെ കവടിയാർ ആസ്ഥാനമായ സംരംഭത്തിലൂടെയാണ് ‘ഗാഡ്രോ’…
യുഎഇയിൽ താമസിക്കുന്നവർക്ക് ഷോപ്പിംഗിനും യാത്രയ്ക്കും കാർ ഇൻഷുറൻസും ബില്ലുകളും അടയ്ക്കാനും ഉപയോഗിക്കാൻ പറ്റുന്നതാണ് പ്രിവിലേജ് കാർഡുകളും ലോയൽറ്റി പ്രോഗ്രാമുകളും. ഡിസ്കൗണ്ടുകളും ഡീലുകളും നിരവധിയാണ് പ്രിവിലേജ് കാർഡുകളിൽ. യുഎഇയിൽ താമസിക്കുന്നവരാണെങ്കിൽ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പ്രിവിലേജ് കാർഡുകൾ, ലോയൽറ്റി പ്രോഗ്രാമുകളെ പരിചയപ്പെടാം. ആർടിഎ നോൽ പ്ലസ് (RTA Nol Plus)യുഎഇയിലെ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ഒന്നാണ് ആർടിഎ നോൽ പ്ലസ് കാർഡ്. യുഎഇ മെട്രോ, ട്രാം, ബസ്, ടാക്സി എന്നിവയിൽ സഞ്ചരിക്കാൻ ഈ ഒരൊറ്റ കാർഡ് മതിയാകും. ചെലവഴിക്കുന്ന ഓരോ രണ്ട് ദിർഹത്തിനും ഉപഭോക്താക്കൾക്ക് 1 പോയന്റ് ലഭിക്കും. മിക്കയിടങ്ങളിലും ഓഫറുകളും ലഭിക്കും. വെബ്സൈറ്റിൽ എന്തെല്ലാം ഓഫറുകൾ ലഭിക്കുമെന്ന് നോക്കാനുള്ള സൗകര്യവുമുണ്ട്. സ്മൈൽസ് (Smiles)എറ്റിസാലത് (Etisalat) ആണ് സ്മൈൽസ് പോയന്റ് നൽകുന്നത്. ആപ്പ് ഡൗൺലോഡ് ചെയ്ത് എറ്റിസാലത് ബില്ലുകൾ അടക്കുന്നവർക്കാണ് പോയന്റ് ലഭിക്കുക. ഈ പോയന്റുകൾ ഷോപ്പിംഗ് വൗച്ചറുകളിലും ബില്ലടയ്ക്കുന്നതിനും മറ്റും ഉപയോഗിക്കാം. ഷെയർ (Share) മജിദ് അൽ ഫുത്തെയ്ം (Majid Al…
ജെലേഫു സിറ്റി പ്രൊജക്ട് (Gelephu city project) ഇന്ത്യാ-ഭൂട്ടാൻ അതിർത്തിയിൽ വ്യാപിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തി ഭൂട്ടാൻ രാജാവ് ജിഗ്‌മേ ഖേസർ നംഗ്യാൽ വാങ്ചുക്ക് (Jigme Khesar Namgyel Wangchuck). ഭൂട്ടാന്റെ നഗര വികസന പദ്ധതിയായ ജെലേഫു ഇന്ത്യാ-ഭൂട്ടാൻ അതിർത്തിയിൽ 1,000 ചതുരശ്ര കിലോമീറ്റർ വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഭൂട്ടാനും അസമും തമ്മിലുള്ള സാമ്പത്തിക ബന്ധം മെച്ചപ്പെടുത്താൻ പദ്ധതി സഹായിക്കും. ജെലേഫു സ്പെഷ്യൽ അഡ്മിനിസ്ട്രേഷൻ റീജിയൺ (SAR) എന്ന പേരിട്ട പദ്ധതി നിരവധി വർഷങ്ങളുടെ ചർച്ചകൾക്കും കാത്തിരിപ്പിനും ഒടുവിലാണ് നടപ്പാക്കാൻ പോകുന്നത്. സാർപാങ് ജില്ലാ സ്പെഷ്യൽ ഇക്കണോമക് സോണിന് കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ജെലേഫുവിൽ അന്താരാഷ്ട്ര വിമാനത്താവളവും പണിയും. നേട്ടം അസമിനുംഇന്ത്യ-ഭൂട്ടാൻ അതിർത്തി പ്രദേശമായ ജെലേഫു പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. പ്രദേശത്തെ വികസനം അസമിനും സാമ്പത്തിക നേട്ടമുണ്ടാക്കാൻ സഹായിക്കും. അസമിലെ കോക്രാജ്ഹറും ജെലേഫും തമ്മിൻ ബന്ധിപ്പിച്ച് 58 കിലോമീറ്റർ റെയിൽ പാളവും പണിയാൻ പദ്ധതിയുണ്ട്. കൂടാതെ…
വാട്സാപ് അടക്കം സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ ഒരാൾക്ക് തെറ്റായ സന്ദേശമോ, അല്ലെങ്കിൽ ആള് മാറിയുള്ള സന്ദേശങ്ങളോ അയച്ചാൽ അത് സുരക്ഷിതമായി ഡിലീറ്റ് ചെയ്യുവാൻ ഇപ്പോൾ സംവിധാനങ്ങളുണ്ട്. എന്നാൽ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റുഫോമുകളിൽ ഏറെ കരുതലോടെ സാമ്പത്തിക വിനിമയം നടത്തിയില്ലെങ്കിൽ അത് തിരികെ ലഭിക്കാൻ കടമ്പകൾ ഏറെ പ്രയാസകരമാണ്. ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ തുടക്കത്തിൽ തന്നെ കൂടുതൽ സുരക്ഷിതമാക്കാനുള്ള നടപടികൾ കൊണ്ടുവരികയാണ് കേന്ദ്ര സർക്കാർ. ഡിജിറ്റൽ പേയ്മെന്റുകൾ നടത്തുന്നവരുടെ മുൻകൂർ അനുമതി തേടി ഇടപാടുകളിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കുന്ന റാപ്പിഡ് അലർട്ട് സംവിധാനം (Rapid alert system) രാജ്യത്ത് നടപ്പാക്കാൻ ഒരുങ്ങുന്നതായി കേന്ദ്ര ധനകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചന നൽകുന്നു. 5000 രൂപയ്ക്കു മുകളിലുള്ള വിനിമയങ്ങളിലാണ് ഇത് നടപ്പാക്കുക. നിലവിലെ ഒരു UPI ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്നും പുതിയ ഉപയോക്താക്കൾ, വ്യാപാരികൾ എന്നിവർക്കായി നടത്തുന്ന ഡിജിറ്റൽ പേയ്മെന്റുകളിൽ മാത്രമാണ് ഈ സുരക്ഷാ സംവിധാനം നടപ്പാക്കാൻ ഒരുങ്ങുന്നത്. ഒരു വ്യക്തി 5000 രൂപയുടെ…