Author: News Desk

വാട്സാപ്പിലെ പോലെ മെസേജുകൾ എഡിറ്റ് ചെയ്യുന്ന ഫീച്ചർ ഗൂഗിൾ മെസേജിലും വരുന്നു. കൂടുതൽ ആളുകളെ ഗൂഗിൾ മെസേജ് ആപ്പിലേക്ക് ആകർഷിക്കാനാണ് മെസേജ് എഡിറ്റിംഗ് ഫീച്ചർ അവതരിപ്പിക്കുന്നത്. വാട്സാപ്പുമായി മത്സരിക്കാൻ നവംബറിലാണ് മെസേജ് ആപ്പിനെ ഗൂഗിൾ അവതരിപ്പിക്കുന്നത്. ആപ്പിന്റെ ബെറ്റ വേർഷനായിരുന്നു കമ്പനി പുറത്തിറക്കിയത്. ഗൂഗിളിന്റെ ബെറ്റ വേർഷനിൽ പുതിയ ചില ഫീച്ചറുകൾ ചേർക്കുമെന്ന് റിപ്പോർട്ട് പുറത്തുവന്നിരുന്നു. എന്നാൽ ആപ്പിന്റെ ബീറ്റ വേർഷനിലാണോ വരാൻ പോകുന്ന പുതിയ വേർഷനിലാണോ മെസേജ് എഡിറ്റ് ചെയ്യുന്ന ഫീച്ചർ കൊണ്ടുവരികയെന്ന് വ്യക്തമല്ല. എന്തായാലും വാട്സാപ്പുമായി തുറന്ന മത്സരത്തിനാണ് ഗൂഗിളിന്റെ ഒരുക്കമെന്ന് വ്യക്തം. ആളുകളെ ആകർഷിക്കാൻ ഇതിന് മുമ്പും ഗൂഗിൾ മെസേജ് ഫീച്ചറുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഗാലറിയിലെ ചിത്രങ്ങൾ ഇമോജിയാക്കാൻ പറ്റുന്ന ഫോട്ടോമോജി അവയിലൊന്നാണ്. വാട്സാപ്പിലെയും ഐമെസേജിലെയും പോലെ മെസേജ് എഡിറ്റ് ചെയ്യുന്നതിന് നിശ്ചിത സമയമുണ്ടോ തുടങ്ങിയ വിവരങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. അതേസമയം മെസേജ് ആപ്പ് ഇപ്പോഴും പരീക്ഷണ ഘട്ടത്തിലായത് കൊണ്ട് എന്തെല്ലാം ഫീച്ചറുകൾ ഉണ്ടാകുമെന്ന് കാത്തിരുന്ന് തന്നെ കാണണം.…

Read More

2047 ഓടെ ഇന്ത്യൻ റെയിൽവേ ലക്ഷ്യമിടുന്നത് 4,500 വന്ദേ ഭാരത് ട്രെയിനുകൾ. ഇതോടെ ഇന്ത്യയിലെ ട്രാക്കുകളിൽ ഓടുന്ന നിലവിലെ ട്രെയിനുകൾ വന്ദേ ഭാരതിന് വഴിമാറും. മൂന്നു വർഷത്തിനുള്ളിൽ ബുള്ളറ്റ് ട്രെയിൻ ഇന്ത്യയിൽ ഓടിത്തുടങ്ങും. ഗുജറാത്തിലാകും ആദ്യ ബുള്ളറ്റ് ട്രെയിൻ ട്രാക്കിലിറങ്ങുക. ഇതോടെ റയിൽവെയുടെ വരുമാനം കുത്തനെ വർധിക്കും എന്നാണ് പ്രതീക്ഷ. ഇന്ത്യയുടെ കുതിപ്പിനൊപ്പം ചീറിപ്പായാൻ കൂടുതൽ വന്ദേഭാരത് എക്സ്‍പ്രസുകൾ 2047 ഓടെ ഇന്ത്യൻ റെയിൽവേയുടെ ഭാഗമാക്കുകയാണ് ലക്‌ഷ്യമെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ട്രെയിനുകളിൽ നിന്നുള്ള കാർബൺ ബഹിർഗമനം തടയാനുള്ള ശ്രമത്തിലാണ് സർക്കാർ. കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ കൊണ്ടുവന്നു ഇന്ത്യൻ റെയിൽവേയും കാർബൺ ബഹിർഗമനം കുറയ്ക്കുന്ന നെറ്റ് സീറോ കാർബൺ പദ്ധതിയുടെ ഭാഗമാകുകയാണ്. റെയിൽവേയുടെ മുഖച്ഛായ മാറാനും വരുമാനം കുതിക്കാനും വന്ദേ ഭാരത് കാരണമാകും. നിലവിൽ രാജ്യത്ത് 34വന്ദേ ഭാരത് ട്രെയിനുകൾ ആണ് ഓടുന്നത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ബുള്ളറ്റ് ട്രെയിൻ പ്രവർത്തനക്ഷമമാകുമെന്നു കേന്ദ്ര ഉരുക്കു- വ്യോമയാന മന്ത്രി…

Read More

രാജ്യത്ത് ഏറ്റവും സുരക്ഷിതമായ പത്ത് നഗരങ്ങളില്‍ കേരളത്തിലെ കോഴിക്കോടും ഉൾപ്പെടുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ലക്ഷം പേരില്‍ 78.2 കുറ്റകൃത്യങ്ങള്‍ മാത്രം നടക്കുന്ന കൊല്‍ക്കത്തയാണ് രാജ്യത്തെ ഏറ്റവും സുരക്ഷിത നഗരം. തുടര്‍ച്ചയായ മൂന്നാം തവണയാണ് കൊല്‍ക്കത്ത ഒന്നാമതെത്തുന്നത്. 397.5 കുറ്റകൃത്യങ്ങളുമായി ആദ്യപത്തില്‍ കേരളത്തില്‍നിന്ന് ഇടംപിടിച്ച ഏക നഗരമാണ് കോഴിക്കോട്. ഒരുലക്ഷം പേര്‍ക്കിടയിലെ കുറ്റകൃത്യങ്ങളെ അടിസ്ഥാനമാക്കിയാണ് നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ പുതിയ വിവരങ്ങളനുസരിച്ച്‌ ഈ ലിസ്റ്റ് തയാറാക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമവും മറ്റു പ്രത്യേക നിയമങ്ങളും പ്രകാരമുള്ള കേസുകളാണ് ഇതിന് അടിസ്ഥാനമാക്കുന്നത്. സുരക്ഷിത നഗര സംരംഭങ്ങൾക്കൊപ്പം കുറഞ്ഞ കുറ്റകൃത്യങ്ങളുടെ നിരക്ക്, വർധിച്ച പൊതു സുരക്ഷ, ശക്തമായ സാമ്പത്തിക വളർച്ച എന്നിങ്ങനെ നിരവധി നേട്ടങ്ങൾ ഈ നഗരങ്ങൾക്ക് അവകാശപ്പെടാം. ആദ്യ പത്ത് സുരക്ഷിത നഗരങ്ങളില്‍ പകുതിയും ദക്ഷിണേന്ത്യയിലാണ്. ചെന്നൈ (173.5) ആണ് ലിസ്റ്റില്‍ രണ്ടാം സ്ഥാനത്ത്. ചെന്നൈക്കു പിന്നാലെ മൂന്നാം സ്ഥാനവും തമിഴ്നാട്ടില്‍നിന്നുള്ള നഗരത്തിനാണ്. കോയമ്ബത്തൂര്‍ (211.2) ആണ് മൂന്നാമതുള്ളത്.20 ലക്ഷത്തിലധികം ജനസംഖ്യയുള്ള…

Read More

നിർമിത ബുദ്ധി സാങ്കേതിക വിദ്യ തീവ്രവാദികളുടെ കൈയിലെത്തിയാൽ വലിയ ദുരന്തത്തിലേക്ക് നയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു സംവിധാനം സുസ്ഥിരമായിരിക്കണമെങ്കിൽ അത് സുതാര്യമായിരിക്കണം. നിർമിത ബുദ്ധി സാങ്കേതിക വിദ്യയെ നയിക്കേണ്ടത് മനുഷ്യനാണെന്നും എഐ ജനാധിപത്യമൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സംസ്കൃത ഭാഷയെ പരിപോഷിപ്പിക്കാനും വേദകാലത്തെ ഗണിതശാസ്ത്രത്തെ കുറിച്ച് കൂടുതൽ മനസിലാക്കാനും എഐ സാങ്കേതിക വിദ്യ ഉപയോഗിപ്പെടുത്തണം. ഡൽഹിയിൽ നടക്കുന്ന ഗ്ലോബൽ പാർട്ണർഷിപ്പ് ഓൺ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സമ്മിറ്റ് 2023ൽ നിർമിത ബുദ്ധിയുടെ ഗുണങ്ങളെ കുറിച്ചും ദോഷങ്ങളെ കുറിച്ചും സംസാരിക്കുകയായിരുന്നു അദ്ദേഹം.എഐ വിഷയത്തിൽ അതീവ ജാഗ്രതയോടെ വേണം മുന്നോട്ട് പോകാൻ.വികസന പ്രവർത്തനങ്ങൾക്കുള്ള ശക്തമായ ഉപകരണമാണ് എഐ എന്നും എന്നാൽ തീവ്രവാദികളുടെ കൈയിലെത്തിയാൽ നിർമിത ബുദ്ധി ആപത്തായി മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡീപ്ഫെയ്ക്ക്, സൈബർ സുരക്ഷ, ഡാറ്റ മോഷണം തുടങ്ങിയ പ്രശ്നങ്ങൾ മുന്നിലുണ്ട്. എഐയുടെ ദുരുപയോഗം കുറയ്ക്കാൻ ആലോചന നടത്തി കൃത്യമായ പദ്ധതികൾ തയ്യാറാക്കണം. എഐ സാങ്കേതിക വിദ്യയിൽ ആഗോള…

Read More

സാമ്പത്തിക പ്രതിസന്ധിയിൽ കഴിയുന്ന സ്പൈസ്ജെറ്റിന് തിരിച്ച് വരവിനുള്ള വഴിയൊരുക്കി 2,254 കോടി രൂപയുടെ നിക്ഷേപം. 64 നിക്ഷേപരിൽ നിന്നാണ് 2,254 കോടി രൂപ സ്പൈസ് ജെറ്റ് സമാഹരിച്ചത്. ഇതിൽ 320.8 മില്യൺ രൂപ പുതിയ ഇക്വിറ്റി ഷെയറായും 130 മില്യൺ രൂപ മാറ്റിയെടുക്കാവുന്ന വാറന്റുകളുമായാണ് ലഭിച്ചത്. സ്പൈസ് ജെറ്റിൽ നിക്ഷേപം നടത്തിയവരിൽ ഇലാറ ഇന്ത്യ ഓപ്പർച്യൂണിറ്റീസ് ഫണ്ട് (Elara India Opportunities Fund), എരീസ് ഓപ്പർച്യൂണിറ്റീസ് ഫണ്ട് (Aries Opportunities Fund), പ്രഭുദാസ് ലില്ലാദർ (Prabhudas Lilladher), നെക്സസ് ഗ്ലോബൽ (Nexus Global), മാൻകൈന്റ് ഫാർമിന്റെ (Mankind Pharma), അർജുൻ ജുനേജ, ഹരിഹരമഹാപാത്ര എന്നിവരും ഉൾപ്പെടുന്നു. 58.04 രൂപയ്ക്കാണ് വ്യാപാരം അവസാനിക്കുമ്പോൾ ഷെയറുകൾ ക്ലോസ് ചെയ്തത്. രാജ്യത്ത് എയർലൈൻ ബിസിനസുകൾക്ക് നല്ല സമയമാണെന്ന് പ്രഭുദാസ് ലില്ലാദർ ഗ്രൂപ്പിന്റെ ചെയർപേഴ്സണും എംഡിയുമായ അമിഷ വോറ പറഞ്ഞു. സ്പൈസ് ജെറ്റിന് പുതിയ വിമാനങ്ങൾ വേണമെന്നും നിലവിലെ വിമാനങ്ങൾ നവീകരിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇതുവഴി സ്പൈസ്…

Read More

ഇലക്ട്രിക് വാഹനങ്ങൾ എവിടെ വാടകയ്ക്ക് കിട്ടും എത്ര തുകയാകും തുടങ്ങിയ വിവരങ്ങൾ പങ്കുവെക്കുന്ന മൊബൈൽ ആപ്പ് പുറത്തിറക്കി യുഎഇ ആസ്ഥാനമായ മൾട്ടി ബ്രാൻഡ് ഇലക്ട്രിക് വെഹിക്കൾ സ്റ്റാർട്ടപ്പ് ഇവിലാബ് (EVLAB). യുഎഇയിൽ എത്തിയാൽ ഇലക്ട്രിക് വാഹനങ്ങൾ അന്വേഷിച്ച് നടക്കണ്ട, ആപ്പ് പറഞ്ഞു തരും എവിടെ കിട്ടുമെന്ന്. ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട എന്തുവിവരവും ഇവിലാബിന്റെ ആപ്പിൽ ലഭിക്കും. വിവിധ ഇവി ബ്രാൻഡുകളെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഉൾക്കൊള്ളിച്ചാണ് ഈ ആപ്പ് തയ്യാറാക്കിയിരിക്കുന്നതെന്ന് കമ്പനി പറയുന്നു. യുഎഇയുടെ കാർബൺ പുറന്തള്ളൽ കുറയ്ക്കാനും സുസ്ഥിര യാത്രാ സംവിധാനം ഏർപ്പെടുത്താനുമാണ് തങ്ങൾ ലക്ഷ്യം വെക്കുന്നതെന്ന് ഇവിലാബിന്റെ ഫൗണ്ടറും സിഇഒയുമായ കെവിൻ ചൽഹോബ് (Kevin Chalhoub) പറഞ്ഞു. അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഇവി മാർക്കറ്റാണ് മി‍ഡിൽ ഈസ്റ്റ് മേഖല. മിഡിൽ ഈസ്റ്റിന്റെ ഇവി ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനങ്ങൾ ഉറപ്പാക്കുകയാണ് പുതിയ ആപ്പിലൂടെ ഇവിലാബ്. ഇലക്ട്രിക് വാഹനങ്ങൾ സ്വന്തമാക്കുന്നതിനേക്കാൾ ആളുകൾ വാടകയ്ക്ക് എടുക്കുകയാണ് ചെയ്യുന്നത്. അതിനുള്ള സൗകര്യം ആപ്പിൽ ലഭിക്കും.…

Read More

രാജ്യത്ത് സ്റ്റാർട്ടപ്പുകളുടെ വളർച്ചയിൽ വിശ്വാസം അർപ്പിച്ച് നിക്ഷേപം നടത്തുന്നത് നിരവധി പേരാണ്. സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തുന്നവരിൽ ഏറ്റവും മുൻപന്തിയിലാണ് രത്തൻ ടാറ്റ. എന്നാൽ ഇന്ത്യയിൽ സ്റ്റാർട്ടപ്പുകളുടെയും മറ്റും വളർച്ച തിരിച്ചറിഞ്ഞ് സിനിതാരങ്ങളടക്കമുള്ളവർ ഇപ്പോൾ നിക്ഷേപവുമായി മുന്നോട്ട് വരുന്നുണ്ട്. സച്ചിൻ തെണ്ടുൽക്കർ, വിരാട് കോലി, പ്രിയങ്ക ചോപ്ര എന്നിങ്ങനെ നിരവധി പേർ നിക്ഷേപ ലോകത്തേക്ക് ചുവടുവെച്ച് കഴിഞ്ഞു. ഈ വർഷം സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തിയ, എന്റർപ്രണർമാരായ കുറച്ച് താരങ്ങളെ പരിചയപ്പെടാം. ഒപ്പം എങ്ങനെയാണ് അവർ നിക്ഷേപകരായതെന്നും. സച്ചിൻ തെണ്ടുൽക്കർ (Sachin Tendulkar) ക്രിക്കറ്റിന്റെ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കർ ഇപ്പോൾ ക്രിക്കറ്റ് കളത്തിലല്ല സെഞ്ച്വറികൾ വാരുന്നത് ബിസിനസിലാണ്. ഇന്ത്യയുടെ ജഴ്സിയഴിച്ച സച്ചിൻ പിന്നാലെ ബിസിനസ്മാന്റെ കോട്ടിട്ടു. നിക്ഷേപവും എന്റർപ്രണർഷിപ്പുമാണ് സച്ചിന്റെ ഇപ്പോഴത്തെ പിച്ച്.സച്ചിന്റെ നിക്ഷേപം ലഭിച്ച സ്റ്റാർട്ടപ്പുകളാണ് സ്മാഷ് എന്റർടെയ്ൻമെന്റ് (Smaaash Entertainment), ജെറ്റ്സിന്തസിസ് (JetSynthesys), ഇന്റർനാഷണൽ ടെന്നീസ് പ്രീമിയർ ലീഗ് (International Tennis Premier League) എന്നിവ. ഏറ്റവും അവസാനമായി സച്ചിൻ…

Read More

“കേരളത്തിന്‍റെ കശ്മീർ’ എന്നറിയപ്പെടുന്ന കാന്തല്ലൂർ “ചുവന്ന സ്വർണം’ എന്നുവിളിക്കുന്ന കുങ്കുമം കൃഷി ചെയ്യാൻ അനുയോജ്യമാണെന്നു തെളിയിച്ചിരിക്കുന്നു. കേരളത്തിൽ തണുത്ത കാലാവസ്ഥയിൽ വളരുന്ന പഴങ്ങളുടെയും പച്ചക്കറികളുടെയും കൃഷിക്ക് പേരുകേട്ട കാന്തല്ലൂർ  കശ്മീരിലെപ്പോലെ കുങ്കുമപ്പൂ കൃഷിയുടെ കേന്ദ്രമാകാൻ ഒരുങ്ങുകയാണ്. കാശ്മീരിന് പുറത്ത് ഇതാദ്യമായി കാന്തല്ലൂരിലെ പെരുമലയിൽ വാണിജ്യാടിസ്ഥാനത്തിൽ കുങ്കുമം വിരിഞ്ഞു. മുൻവർഷങ്ങളിലും ഇവിടെ കുങ്കുമപ്പൂവ് പൂത്തിരുന്നെങ്കിലും വിപണനയോഗ്യമായ വലുപ്പത്തിൽ കൃഷി ചെയ്യുന്നത് ആദ്യമായാണ്. ഐസിഎആർ ശാന്തൻപാറയിലെ അഗ്രികൾച്ചറൽ സയൻസ് സെന്‍ററിന്‍റെ “കാർഷിക പരീക്ഷണം’ പദ്ധതിയുടെ ഭാഗമായാണ് കൃഷി. ഒരു ഏക്കർ കൃഷിയിൽ നിന്നും ഏതാണ്ട് ഒരു കിലോഗ്രാം കുങ്കുമപ്പൂ ഉത്പാദിപ്പിക്കാനാവും. 275-285 പൂക്കളിൽ നിന്നാണ് ഒരു ഗ്രാം കുങ്കുമം ലഭിക്കുക. അതായത് ഏതാണ്ട് രണ്ടേമുക്കാൽ ലക്ഷം പൂക്കളിൽ നിന്ന് ഒരു കിലോ കുങ്കുമം ലഭിക്കും. 3 ലക്ഷം രൂപയാണ് ഒരു കിലോ കാശ്മീരി കുങ്കുമപ്പൂവിന്‍റെ നിലവിലെ വിപണിവില. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ റിസേർച്ചിന്‍റെ (ഐസിഎആർ) നേതൃത്വത്തിൽ കൃഷി വിജ്ഞാന കേന്ദ്രം കാന്തല്ലൂർ, വട്ടവട,…

Read More

അമിത വിമാന ടിക്കറ്റ് നിരക്ക് മൂലം ബുദ്ധിമുട്ടുന്ന പ്രവാസികൾക്ക് കേരളത്തിൽ നിന്ന് കുറഞ്ഞ നിരക്കിൽ ഇനി ഗൾഫിലേക്ക് യാത്ര ചെയ്യാൻ കപ്പൽ സർവീസ് വരുന്നു. ഗൾഫിലേക്കുള്ള കപ്പൽ സർവീസ് ഉടൻ യാഥാർഥ്യമാകുമെന്നതിന്റെ സൂചനയുമായി ടെൻ‌ഡർ വിളിക്കാൻ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചു. വൻതുക വിമാന ടിക്കറ്റിന് നൽകാനില്ലാതെ കേരളത്തിൽ കുടുംബത്തോടൊപ്പം ഓണം, പെരുന്നാൾ, ക്രിസ്മസ്, വിഷു തുടങ്ങിയ ആഘോഷങ്ങളിൽ പങ്കെടുക്കാനാകാത്ത പ്രവാസി മലയാളികൾക്ക് ഏറെ സന്തോഷം പകരുന്നതാണ് ഈ നടപടി.ഒരു ട്രിപ്പിൽ 1,250 പേർക്ക് യാത്ര ചെയ്യാം. പതിനായിരം രൂപയ്ക്ക് വൺവേ ടിക്കറ്റ്, 200 കിലോഗ്രാം വരെ ലഗേജ്, ഭക്ഷണം എന്നിവയൊക്കെ കപ്പൽ സർവീസിന്റെ ഭാഗമാകും എന്നാണ് പ്രതീക്ഷ. ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഓരോ സീസണിലും ഭീമമായി ഉയരുന്നത് പ്രവാസി മലയാളികൾക്ക് പലപ്പോഴും തിരിച്ചടിയാകുന്നുണ്ട്. പുതിയ കപ്പൽ സർവീസ് അതിനു പരിഹാരം ആകുമെന്നാണ് സൂചന. മൂന്നു ദിവസം കൊണ്ട് നാട്ടിലെത്തിച്ചേരാവുന്ന തരത്തിലാകും കപ്പൽ സർവീസ്. ദുബായിയിൽ നിന്ന്…

Read More

ഭാരതി എയർടെല്ലിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന വേബിയോ (Waybeo) ഏറ്റെടുത്ത് യുഎസ് ആസ്ഥാനമായി ഡെന്റൽ സോഫ്റ്റ്‍വെയർ സൊലൂഷൻ കമ്പനി കെയർസ്റ്റാക്ക് (CareStack). കൃഷ്ണൻ ആർ.വി, മനു ദേവ്, ബിജോയ് ബിഎസ് എന്നിവരാണ് തിരുവനന്തപുരം കേന്ദ്രമായി 2009ൽ വേബിയോ ആരംഭിക്കുന്നത്.ആഡ് ജനറേറ്റഡ് ഫോൺ കോളുകളിൽ അത്യാധുനിക ഇന്റലിജൻസ് സേവനങ്ങളാണ് വേബിയോ നൽകുന്നത്. ക്ലൗഡ് ടെലിഫോണിയിൽ നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള അനലറ്റിക്സിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ദന്ത സംരക്ഷണ മേഖലയിൽ വേബിയോയുടെ സാങ്കേതിക സേവനങ്ങൾ ഉപയോഗപ്പെടുത്താനാണ് കെയർസ്റ്റാക്ക് ഏറ്റെടുപ്പിലൂടെ ലക്ഷ്യം വെക്കുന്നത്. രോഗികളും ഡോക്ടറുമായുള്ള ആശയവിനിമയത്തിന് വേബിയോയുടെ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തും. കഴിഞ്ഞ ഏഴു സാമ്പത്തിക വർഷങ്ങളിൽ സ്ഥിരതയുള്ള സാമ്പത്തിക വളർച്ച രേഖപ്പെടുത്താൻ വേബിയോയ്ക്ക് സാധിച്ചിട്ടുണ്ട്. വർഷം ശരാശരി 39.42% സാമ്പത്തിക വളർച്ച വേബിയോ നേടിയിട്ടുണ്ടെന്ന് കെയർസ്റ്റാക്ക് പറയുന്നു. രാജ്യത്താകമാനം 22,000 ലോക്കേഷനുകളിൽ വേബിയോയുടെ ഉത്പന്നം ലഭ്യമാണ്. കൂടാതെ വിവിധ ഇടങ്ങളിലായി 56 വ്യവസായ സ്ഥാപനങ്ങളും വേബിയോയുടെ ഉപഭോക്താക്കളാണ്. റോയൽ എൻഫീൽഡ്, ടാറ്റ മോട്ടോഴ്സ്, ഹോണ്ട…

Read More