Author: News Desk
സ്ക്രീനിൽ നസ്‌ലിനും മമിതാ ബൈജുവും തകർത്തഭിനയിച്ചപ്പോൾ തിയേറ്ററിൽ പ്രേക്ഷകർ ചിരിച്ചു മറഞ്ഞു, ബോക്സ് ഓഫീസിൽ കോടികളുമെത്തി. ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രേമലു ഇപ്പോഴും തിയേറ്ററുകളെ ഇളക്കി മറിച്ചു കൊണ്ട് മുന്നേറുകയാണ്. പണ്ട് ഓംശാന്ത ഓശാനയിൽ നസ്രിയ നസീമിന്റെ കഥാപാത്രം പറയുന്നത് പോലെ എല്ലാവരും നായകനെയും നായികയെയും ശ്രദ്ധിച്ചപ്പോൾ വാഹനപ്രേമികൾ നോക്കിയത് താഴേക്കാണ്, നസ്‌ലിനും മമിതയും മാറി മാറി ഓടിച്ച സ്റ്റൈലിഷ് റെഡ് സ്കൂട്ടറിലേക്ക്. വ്യത്യസ്ത സ്റ്റൈലിൽ വന്ന ഇൻഡി എന്ന ഇലക്ട്രിക് സ്കൂട്ടർ. തെലങ്കാന ബൊമ്മലു.. പ്രേമിക്കുടൂ എന്ന ഒറ്റ പാട്ടു സീനിലേ മുഖം കാണിച്ചുള്ളുവെങ്കിലും പടം കണ്ടിറങ്ങിയവരുടെ മനസിൽ ഇൻഡി കയറി കൂടി. തനി മലയാളി കമ്പനിയായ റിവറിന്റേതാണ് ഈ ഇലക്ട്രിക് സ്കൂട്ടർ. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മൾട്ടി-യൂട്ടിലിറ്റി ഇലക്ട്രിക് സ്കൂട്ടർ സ്റ്റാർട്ടപ്പാണ് റിവർ. റിവറിനെ അറിയാം… ജാപ്പനീസ് വാഹന നിർമാതാക്കളായ യമഹ മോട്ടോർ കമ്പനിയിൽ നിന്ന് 335 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ച് റിവർ നേരത്തെ തന്നെ…
സംസ്ഥാനത്തെ 57 പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇത്തവണ 889.15 കോടി രൂപയുടെ ലാഭമുണ്ടാക്കി. പൊതുമേഖലാ സ്ഥാപനങ്ങള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം നേടിയത് 40,774.07 കോടി രൂപ വിറ്റുവരവ്. വളര്‍ച്ച മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ ഒന്‍പത് ശതമാനം. ലാഭത്തിലായ സ്ഥാപനങ്ങളിൽ ആദ്യ പത്തിൽ KSFE മുതൽ കെൽട്രോൺ വരെ ഇടം പിടിച്ചു. സംസ്ഥാനത്ത് ആകെയുള്ള 131 പൊതുമേഖലാ സ്ഥാപനങ്ങളില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത് 57 സ്ഥാപനങ്ങള്‍ എന്നത് സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച അവലോകന റിപ്പോട്ടിലാണുള്ളത്. മുന്‍ സാമ്പത്തിക വര്‍ഷം 58 പൊതുമേഖലാ സ്ഥാപനങ്ങളായിരുന്നു ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. കേരള സ്റ്റേറ്റ് ഫിനാന്‍ഷല്‍ എന്‍റര്‍പ്രൈസസ് ലിമിറ്റഡ് (KSFE) ആണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏറ്റവും അധികം ലാഭം നേടിയ സ്ഥാപനം. 2022-23 സാമ്പത്തിക വര്‍ഷം 350.88 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമാണ് നേടിയത്.സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ ലാഭത്തിന്‍റെ 39.46 ശതമാനവും കേരള സ്റ്റേറ്റ് ഫിനാന്‍ഷല്‍ എന്‍റര്‍പ്രൈസസ് ലിമിറ്റഡിന്‍റെ നേട്ടമാണ്. ഇതുൾപ്പെടെ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ്…
ആർബിഐ ഉത്തരവിന് പിന്നാലെ പേടിഎമ്മിലെ ഭൂരിപക്ഷം ഓഹരികളും വിറ്റ് ഒഴിവാക്കി സോഫ്റ്റ്ബാങ്ക്. ആർബിഐ ഉത്തരവിനെ തുടർന്ന് പേടിഎമ്മിന്റെ ഓഹരി ഇടിഞ്ഞിരുന്നു. എന്നാൽ പേടിഎമ്മിന്റെ ഓഹരി കുത്തനെ വീഴുന്നതിന് മുമ്പ് തന്നെ സോഫ്റ്റ് ബാങ്ക് ഓഹരി വിറ്റതായാണ് റിപ്പോർട്ട്. മാർച്ച് 1 മുതൽ പേടിഎം ബാങ്കിന്റെ ഭൂരിപക്ഷം പ്രവർത്തനങ്ങൾക്കും മേൽ നിയന്ത്രണം ഏർപ്പെടുത്തി ആർബിഐ ഉത്തരവിട്ടിരുന്നു. ഇന്ത്യയുടെ റെഗുലേറ്ററി പരിസ്ഥിതിയിലും പേടിഎം പേയ്മെന്റ് ബാങ്കിന്റെ ലൈസൻസിലും അനശ്ചിതത്വം നിരീക്ഷിച്ചാണ് നടപടിയെന്ന് സോഫ്റ്റ് ബാങ്ക് പറഞ്ഞു. സ്റ്റോക്ക് ഇടിയുന്നതിന് മുമ്പ് നല്ലൊരു ഭാഗം ഓഹരി വിൽക്കാൻ സാധിച്ചതിൽ ആശ്വാസമുണ്ടെന്ന് ടോക്കിയോ ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഫ്റ്റ് ബാങ്ക് വിഷൻ ഫണ്ട് ചീഫ് നവ്നീത് ഗോവിൽ പറഞ്ഞു. 2022 നവംബർ മുതൽ സോഫ്റ്റ് ബാങ്കിന്റെ പക്കലുള്ള പേടിഎമ്മിന്റെ ഓഹരികൾ വിറ്റ് ഒഴിവാക്കുന്നുണ്ട്. 2021ൽ പേടിഎം ഐപിഒയ്ക്ക് വരുമ്പോൾ 18.5% ഓഹരി സോഫ്റ്റ് ബാങ്കിന് സ്വന്തമായിരുന്നു. ജനുവരിയിൽ ഇത് 5% ആയി കുറഞ്ഞു.കഴിഞ്ഞ 2 വർഷമായി മാനദണ്ഡങ്ങൾ കൃത്യമായി…
പേടിഎം ആപ്പുകൾക്ക് നേരെയല്ല പേടിഎം പേയ്മെന്റ് ബാങ്കുകൾക്ക് നേരെയാണ് നടപടി സ്വീകരിച്ചതെന്ന് വ്യക്തമാക്കി ആർബിഐ ഡെപ്യൂട്ടി ഗവർണർ ജെ സ്വാമിനാഥൻ. പേടിഎം ബാങ്കുകളുടെ ഭൂരിപക്ഷം സേവനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി കൊണ്ട് കഴിഞ്ഞ മാസമാണ് ആർബിഐ ഉത്തരവിട്ടത്. പേടിഎം ആപ്പിന് ഉത്തരവ് ബാധകമല്ലെന്ന് ജെ സ്വാമിനാഥൻ പറഞ്ഞു. കഴിഞ്ഞ ദിവസം ചേർന്ന മോണിറ്ററി പോളിസി കമ്മിറ്റി മീറ്റിംഗിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. മാർച്ച് 1 മുതൽ ഡെപോസിറ്റുകൾ സ്വീകരിക്കുക, ഫണ്ട് ട്രാൻസ്ഫർ ചെയ്യുക എന്നിവയിൽ നിന്ന് പേടിഎം ബാങ്കുകളെ ആർബിഐ വിലക്കിയിരുന്നു. ആർബിഐയുടെ ഉത്തരവിന് പിന്നാലെ നിരവധി ബാങ്കുകൾ പേടിഎം ബാങ്കുകളിൽ നിന്ന് ഉപഭോക്താക്കളുടെ വാലറ്റ് മാറ്റിയിരുന്നു. പേടിഎം ബാങ്കുകളുമായി പങ്കാളിത്തമുണ്ടാക്കാൻ ചില ബാങ്കുകൾ ആർബിഐയുടെ റെഗുലേറ്ററി അംഗീകാരത്തിന് അപേക്ഷിച്ചിരുന്നു. പേടിഎം ബാങ്കുകളുമായി പങ്കാളിത്തമുണ്ടാക്കുന്നത് ബാങ്കുകളുടെ ബിസിനസ് തീരുമാനമായിരിക്കുമെന്ന് ആർബിഐ പറഞ്ഞു. നിരന്തരമായി മാനദണ്ഡങ്ങൾ ലംഘിച്ചതിനാലാണ് നടപടി സ്വീകരിച്ചതെന്ന് ആർബിഐ പറഞ്ഞു. തിരുത്തൽ നടപടികൾ സ്വീകരിക്കാൻ മതിയായ സമയം അനുവദിക്കുമെന്നും…
ബിരുദം കഴിഞ്ഞ് ആദ്യ ജോലിക്ക് എന്തെങ്കിലും നൈപുണ്യം വികസിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? ആദ്യ ജോലിക്ക് തയ്യാറെടുക്കുന്നവർക്കായി വിവിധ ഇന്റേൺഷിപ്പ് പദ്ധതികൾ സർക്കാരും സ്വകാര്യ സ്ഥാപനങ്ങളും നൽകാറുണ്ട്. ഇവയിൽ പലതും പെയ്ഡ് ഇന്റേൺഷിപ്പാണ്. ഇത്തരം ഇൻേറൺഷിപ്പുകളിൽ പങ്കെടുക്കുന്നത് ഉദ്യോഗാർഥികളെ കരിയർ ബിൽഡ് ചെയ്യാൻ സഹായിക്കും. ഇത്തരം ചില ഇന്റേൺഷിപ്പ് പ്രോഗ്രാമുകൾ പരിചയപ്പെടാം. -നീതി അയോഗ്എത്രപേർക്കറിയാം നീതി അയോഗിന് കീഴിൽ ഇന്റേൺഷിപ്പ് ചെയ്യാമെന്ന്? രാജ്യത്തിനകത്തും പുറത്തുമുള്ള സർവകലാശാലകളിൽ പഠിക്കുന്ന ബിരുദ-ബിരുദാനന്തര വിദ്യാർഥികൾക്കും ഗവേഷണ വിദ്യാർഥികൾക്കും നീതി അയോഗിന്റെ ഇന്റേൺഷിപ്പ് സ്കീമിൽ അപേക്ഷിക്കാം. നീതി അയോഗിന്റെ വെർട്ടിക്കൽ, ഡിവിഷൻ, സെല്ലുകളിൽ ഇന്റേൺഷിപ്പ് ചെയ്യാനാണ് അവസരം. ഓൺലൈനായി വേണം അപേക്ഷിക്കാൻ. എല്ലാ മാസവും ഒന്നാംതീയതി മുതൽ പത്താം തീയതി വരെയാണ് അപേക്ഷിക്കാനുള്ള അവസരം.താത്പര്യമുള്ളവർക്ക് https://www.niti.gov.in/internship എന്ന ലിങ്കിൽ അപേക്ഷിക്കാം -വനിതാ-ശിശുവികസന മന്ത്രാലയംവനിതാ ശിശു വികസന മന്ത്രാലയത്തിന് കീഴിൽ ഇന്റേൺഷിപ്പ് ചെയ്യുന്നവർക്ക് മാസം 20,000 രൂപ വരെയാണ് സ്റ്റൈപെന്റ് ലഭിക്കുക. വിദ്യാർഥികൾ, ബിരുദധാരികൾ, സാമൂഹിക പ്രവർത്തകർ, അധ്യാപകർ എന്നിവർക്ക് അപേക്ഷിക്കാം. താമസം,…
എക്സ്ക്ലൂസീവ് ബീച്ച് ക്ലബായ സായനോർ (Xaynor) അവതരിപ്പിച്ച് സൗദി അറേബ്യയുടെ നിയോം (NEOM). അക്വാബാ കടലിടുക്കിലെ തീരത്താണ് നിയോമിന്റെ ബീച്ച് ക്ലബ് പണിതിരിക്കുന്നത്. എന്നാൽ അങ്ങനെ എല്ലാവർക്കും സായനോറിൽ ഇരുന്ന് അക്വാബ കടലിടുക്കിന്റെ സൗന്ദര്യം ആസ്വദിക്കാൻ സാധിക്കില്ല, നിയോമിൽ അംഗങ്ങളായിട്ടുള്ളവർക്ക് മാത്രമാണ് സായനോറിൽ പ്രവേശനം. ഒഴിവു സമയം ആസ്വാദ്യമാക്കാനും, വിശ്രമിക്കാനും ആളുകളുമായി ഇടപെടാനും പറ്റിയ ചുറ്റുപ്പാടാണ് സായനോറിന്റെ ഏറ്റവും വലിയ പ്രത്യേകത. പ്രൈവറ്റ് പൂളുകൾ, ബീച്ച്സൈഡ് ലോഞ്ച്, ഡൈനിംഗ്, വിനോദത്തിനായുള്ള വെന്യു, സ്പാ, വെൽനെസ് സെന്റർ തുടങ്ങിയ വിവിധ കേന്ദ്രങ്ങൾ സായനോറിന്റെ പ്രത്യേകതയാണ്. ഇത് കൂടാതെ ഷോപ്പിംഗിനും വിനോദത്തിനുമായുള്ള അവസരങ്ങളുമുണ്ട്. നിയോമിന്റെ വിനോദസഞ്ചാര പദ്ധതികളിൽ ഒന്നാണ് സായനോർ. ലെജ്യ, ഇപികോൺ, സിറന്ന, ഉട്ടാമോ, നോർലാന, അക്വല്ലം, സർദൻ തുടങ്ങിയ നിയോമിന്റെ ടൂറിസം ഡെസ്റ്റിനേഷനുകളുടെ കൂട്ടത്തിൽ ഇനി സായനോറും ഉണ്ടാകും. Explore NEOM’s luxurious beach club, Xaynor, nestled along the Gulf of Aqaba, offering exclusive amenities…
രാജ്യത്തെ മുൻനിര സംവിധായകരിലൊരാളാണ് സഞ്ജയ് ലീല ബൻസാലി. ബൻസാലി സംവിധാനം ചെയ്യുന്ന ആദ്യത്തെ വെബ്സീരീസായ ഹീരാമണ്ഡി; ദ ഡയമണ്ട് ബസാറിന്റെ (Heeramandi: The Diamond Bazaar) ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നപ്പോൾ മുതൽ ആകാംക്ഷയിലാണ് പ്രേക്ഷകർ. ബൻസാലിയുടെ എപ്പിക് സിനിമകൾ കണ്ടു പരിചയമുള്ള പ്രേക്ഷകർ മാജിക്കിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. നെറ്റ്ഫ്ലിക്സിലാണ് വെബ്സീരീസ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഇപ്പോൾ ഇതാ ഹീരാമണ്ഡിയുടെ കൂടുതൽ വിശേഷങ്ങൾ പുറത്തു വന്നിരിക്കുകയാണ്. ബോളിവുഡ്, ടോളിവുഡ് സിനിമകളുടെ നിർമാണ ബജറ്റിനെ ഹീരാമണ്ഡി കടത്തിവെട്ടിയിരിക്കുകയാണ് എന്ന റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. എസ്എസ് രാജമൗലിയുടെ ബാഹുബലി നിർമിച്ചത് 180 കോടി രൂപയ്ക്കാണ്. രൺബീർ കപൂർ അഭിനയിച്ച അനിമൽ 100 കോടി ബജറ്റിലാണ് നിർമിച്ചത്. എന്നാൽ ഇതിനും മുകളിലാണ് ഹീരമണ്ഡിയുടെ നിർമാണ ചെലവ്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച് 200 കോടി രൂപയ്ക്ക് മുകളിലാണ് ഹീരാമണ്ഡിയുടെ നിർമാണ ചെലവ്! ഇന്ത്യയിൽ ഇത്രയും ഉയർന്ന ബജറ്റിൽ ഒരു വെബ്സീരീസ് ഇതിന് മുമ്പ് നിർമിച്ചിട്ടുണ്ടാകില്ല.…
കെഎഫ്സിക്ക് (KFC) അയോധ്യയിൽ ഔട്ട്ലെറ്റ് തുടങ്ങാൻ അനുമതി നൽകി അധികൃതർ. ഔട്ട്ലെറ്റ് തുടങ്ങുന്നതിന് നിബന്ധന പാലിക്കണം എന്നുമാത്രം. മെനുവിൽ നിന്ന് ചിക്കൻ ഒഴിവാക്കി, വെജിറ്റേറിയൻ വിഭവങ്ങൾ ഉൾപ്പെടുത്തണമെന്ന് മാത്രം. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കെന്റകി ഫ്രൈഡ് ചിക്കന്റെ മുഖ്യ ആകർഷണം തന്നെ ചിക്കൻ വിഭവങ്ങളാണ്. അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പരിസരത്ത് ഔട്ട് ലെറ്റ് തുടങ്ങുകയാണെങ്കിൽ വെജിറ്റേറിയൻ വിഭവങ്ങൾക്ക് മാത്രമാണ് കെഎഫ്സിക്ക് വിൽക്കാൻ അനുമതി. നിയന്ത്രിത മേഖലയ്ക്ക് പുറത്ത് കെഎഫ്സിക്ക് മാംസ വിഭവങ്ങൾ വിൽക്കാം. അയോധ്യ രാമക്ഷേത്രത്തിന്റെ 15 കിലോമീറ്റർ ചുറ്റളവിൽ മത്സ്യമാംസവും മദ്യവും വിൽക്കുന്നതിന് അയോധ്യ അഡ്മിനിസ്ട്രേഷൻ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിന് മുമ്പ് ഡോമിനോസ് (Domino’s) അയോധ്യയിൽ ഔട്ട്ലെറ്റുകൾ തുറന്നിരുന്നു. ഡോമിനോസിന്റെ വിജയമാണ് അയോധ്യയിലേക്ക് വരാൻ കെഎഫ്സിയെ പ്രേരിപ്പിച്ചത്. കെഎഫ്സി ഉൾപ്പടെ എല്ലാ ബ്രാൻഡുകളെയും അയോധ്യയിൽ ഔട്ട്ലെറ്റ് തുടങ്ങാൻ സ്വാഗതം ചെയ്യുന്നുണ്ടെന്നും നിയന്ത്രിത മേഖലയിൽ ഔട്ട്ലെറ്റ് തുറന്നാൽ സസ്യാഹാരം വിൽക്കണമെന്നും അയോധ്യ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നിതീഷ് കുമാർ പറഞ്ഞു. Discover how KFC…
ഇ-പ്ലൂട്ടോ 7ജി (ePluto 7G), പ്രോ, മാക്സ് മോഡലുകൾക്ക് എക്സ് പ്ലാറ്റ്ഫോം2.0 ലിമിറ്റഡ് എഡിഷൻ വേരിയന്റുകൾ ലോഞ്ച് ചെയ്യാനൊരുങ്ങി പ്യൂർ ഇവി (Pure EV). കൂടുതൽ വേഗതയും മൈലേജും ഉറപ്പാക്കുകയാണ് പുതിയ അപ്ഡേറ്റിലൂടെ പ്യൂർ ഇവി. 12 ഫീച്ചറുകളാണ് പ്യൂർ ഇവിയുടെ എക്സ് പ്ലാറ്റ് ഫോം ലിമിറ്റഡ് എഡിഷൻ വേരിയന്റുകൾക്ക് ഉള്ളത്. ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ മുന്നേറ്റത്തിനുള്ള ഒരുക്കത്തിലാണ് പ്യൂർ ഇവി. വേഗതയുടെ കാര്യത്തിൽ ഗിയർ മാറ്റി ചവിട്ടിയിരിക്കുകയാണ് പ്യൂർ ഇവി. ഇ-പ്ലൂട്ടോ 7ജി (ePluto 7G), പ്രോ, മാക്സ് മോഡലുകളിലെ ലിമിറ്റഡ് എഡിഷനുകളുടെ വേഗത മണിക്കൂറിൽ 58 കിലോമീറ്ററാണ്. ഇക്കോമോഡിലാണ് ഇത് ലഭ്യം. കൂടാതെ മണിക്കൂറിൽ 72 കിലോമീറ്റർ വേഗതയിൽ സ്പോർട്സ് മോഡും പുതിയ എഡിഷനിൽ ലഭ്യമാണ്. പുതിയ വേരിയന്റുകളിൽ സ്പീഡ് കൂടുമ്പോഴും മൈലേജ്/ ചാർജ് നമ്പറിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല. ഉയർന്ന മൈലേജാണ് മൂന്ന് വേരിയന്റുകൾക്കും ഉറപ്പാക്കുന്നത്. സിറ്റികളിലെ ദീർഘദൂര യാത്രികരെ മുന്നിൽ കണ്ടാണ് പുതിയ ഫീച്ചറുകൾ സംയോജിപ്പിച്ചിരിക്കുന്നത് Discover…
പതിനഞ്ച് മിനിറ്റിൽ 248 കിലോമീറ്റർ സഞ്ചരിക്കാനുള്ള ചാർജ് സംഭരിക്കുവാൻ കഴിവ്, റേഞ്ച് 541 കി മീ വരെ. ഇന്ത്യ കാത്തിരിക്കുന്ന കിയയുടെ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് എസ്‍യുവി EV 9 പരീക്ഷണ ഓട്ടത്തിലാണ്. ഇലക്ട്രിക് എസ്‍യുവി ഈ വർഷം ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷ. EV 6ന് ശേഷമെത്തുന്ന കിയയുടെ രണ്ടാമത്തെ ഇലക്ട്രിക് എസ്‍യുവിയായിരിക്കും ഇവി 9. കഴിഞ്ഞ വർഷം ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച ഇവി 9 കൺസെപ്റ്റിന്റെ പ്രൊഡക്‌ഷൻ മോഡൽ തന്നെയായിരിക്കും പ്രീമിയം ഫീച്ചറുകളുമായി ഇന്ത്യയിലുമെത്തുക. കൂടുതൽ വിവരങ്ങൾ കിയ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. എന്നാൽ ഇലക്ട്രിക് ചാർജിങ്ങിന്റെ കാര്യത്തിൽ വിപ്ലവം സൃഷ്ഠിക്കുന്ന ഒന്നായിരിക്കും ഈ മോഡൽ. പതിനഞ്ച് മിനിറ്റിൽ 248 കിലോമീറ്റർ സഞ്ചരിക്കാനുള്ള ചാർജ് സംഭരിക്കാനുള്ള ശേഷി വാഹനത്തിന്റെ ബാറ്ററിക്കുണ്ട്. 76.1kWh, 99.8 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകളാണ് EV 9 നുണ്ടാകുക. 76.1kWh ബാറ്ററി പായ്ക്ക് സിംഗിൾ മോട്ടർ റിയർ വീൽ ഡ്രൈവ് കോൺഫിഗറേഷനിൽ 358 കിലോമീറ്റർ റേഞ്ച്…