Author: News Desk
Biovent Innovations Pvt.Ltd with its exceptional multi-disciplinary team, aim to provide high end research service, high end innovations aimed at addressing the most important challenges in Biomedical research and in providing solutions to burning problems in the society
മുംബൈ ധാരാവിയുടെ പുനർനിർമാണ പ്രോജക്ടിന് മുന്നോടിയായി 283.40 ഏക്കർ ഉപ്പു പാടം ഏറ്റെടുക്കാൻ മഹാരാഷ്ട്ര സർക്കാർ. ആളുകളെ പുനരധിവസിപ്പിക്കാനായി ഈ സ്ഥലം വിനിയോഗിക്കും. കേന്ദ്ര സർക്കാരിൽ നിന്ന് 99 വർഷത്തേക്ക് ഉപ്പുപാടം ലീസിനെടുക്കും. ഉപ്പുപാടം ഏറ്റെടുക്കുന്നതിനായി മുന്നോട്ടു വെച്ച പ്രൊപ്പോസലിന് മഹാരാഷ്ട്ര മന്ത്രിസഭയിൽ അംഗീകാരം ലഭിച്ചു. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പങ്കെടുത്ത മന്ത്രിസഭാ യോഗത്തിലാണ് പ്രൊപ്പോസലിന് അംഗീകാരം ലഭിച്ചത്. പുനർനിർമാണ പ്രവർത്തനങ്ങൾക്ക് വേണ്ടി ധാരാവിയിൽ നിന്ന് ഒഴിപ്പിക്കുന്നവർക്ക് താത്കാലിക പാർപ്പിടമാണ് ഇവിടെ ഒരുക്കുന്നത്. ധാരാവിയിലെ അന്തേവാസികളെ മാറ്റി പാർപ്പിക്കാനുള്ള പ്രൊപ്പോസൽ കേന്ദ്ര സർക്കാരിന് മുന്നിൽ അവതരിപ്പിക്കും.ധാരാവി സ്ലം കോളനി പുനർനിർമാണത്തിന് വേണ്ടി രൂപവത്കരിച്ച SPVയിൽ നിന്നായിരിക്കും ഭൂമി ഏറ്റെടുപ്പിനുള്ള തുക കണ്ടെത്തുക. തുക കേന്ദ്രത്തിന് കൈമാറും. അദാനി ഗ്രൂപ്പാണ് ധാരാവി പുനർനിർമാണ പ്രോജക്ട് ഏറ്റെടുത്തിരിക്കുന്നത്. പദ്ധതിക്ക് വേണ്ടി കഴിഞ്ഞ വർഷം മഹാരാഷ്ട്ര സർക്കാർ അദാനി ഗ്രൂപ്പിന് 259 ഹെക്ടർ ഭൂമി കൈമാറിയിരുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായ ധാരാവിയുടെ പുനർനിർമാണത്തിന്…
ഗതാഗത മേഖലയുടെ സമഗ്രവികസനത്തിനായി 1976 കോടി രൂപ അനുവദിച്ചു സംസ്ഥാന ബജറ്റ്. 1000 കോടിയുടെ റോഡ് നിർമാണ പ്രവർത്തനങ്ങൾ ഇക്കൊല്ലം നടത്തുമെന്നും ബജറ്റിൽ വ്യക്തമാക്കി. ഗ്രാമീണ റോഡുകളുടെ വികസനം ത്വരിതഗതിയിലാക്കും. കേരള സംസ്ഥാന ഗതാഗത പദ്ധതി KSTP യുടെ രണ്ടാം ഘട്ട തുടർ പദ്ധതികൾക്കായി 100 കോടി അനുവദിച്ചിട്ടുണ്ട്. സെൻട്രൽ റോഡ് ഫണ്ട് മുഖേനെ നടന്നു വരുന്ന 37 റോഡുകളുടെ വികസനത്തിനായി 81.85 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വിഴിഞ്ഞം പോർട്ട്, കൊച്ചി മെട്രോ, കണ്ണൂർ എയർ പോർട്ട് തുടങ്ങിയ പദ്ധതികളുടെ സുഗമവും സമയ ബന്ധിതവുമായ നിർമാണം സാധ്യമാക്കുന്നതിനായി 300.73 കോടി രൂപ വകയിരുത്തി.ശബരിമല ഗ്രീൻഫീൽഡ് എയർ പോർട്ട് സ്ഥാപിക്കുന്നതിനുള്ള സാധ്യതാ പഠനത്തിനും, പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിനും 1.85 കോടി രൂപ നീക്കി വച്ചു. കെഎസ്‌ആർടിസിക്ക് 128.54 കോടി രൂപ അനുവദിച്ചു. ഇതിൽ 92 കോടി പുതിയ ബസുകൾ വാങ്ങാനായാണ് അനുവദിച്ചത്. മൂന്നുവർഷത്തിനിടെ കെഎസ്ആർടിസിക്ക് 4917.92 കോടി അനുവദിച്ചതായും ബജറ്റിൽ വ്യക്തമാക്കി. കൊച്ചി…
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് സർക്കാർ, സർക്കാർ – സ്വകാര്യ നിക്ഷേപം പരമാവധി വിനിയോഗിച്ചു വിഴിഞ്ഞം മേഖലയെ വിപുലമായ ഒരു പ്രത്യേക ഹബ്ബാക്കി മാറ്റുമെന്ന് ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് ഉറപ്പു നൽകുന്നു. ഇതിനു പുറമെ സ്വകാര്യ മേഖലയുടെ മാത്രം നിക്ഷേപവും പരമാവധി ഉറപ്പാക്കും. ഇതിനായി നിയമനിർമാണം നടത്തേണ്ടതുണ്ട്. ചൈനീസ് മാതൃകയിലുള്ള സ്‌പെഷ്യല്‍ ഡവലപ്‌മെന്റ് സോണുകള്‍ സൃഷ്ടിക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റിൽ പറഞ്ഞു. 1970-കളില്‍ ചൈനയില്‍ രൂപംകൊടുത്ത ഡവലപ്‌മെന്റ് സോണ്‍ എന്ന ആശയം കേരളത്തിന് സ്വീകരിക്കാവുന്നതാണ്. വിഴിഞ്ഞത്തിന്റെ വികസനത്തെ പ്രയോജനപ്പെടുത്താന്‍ ഇതേ മാതൃകയിലുള്ള പ്രത്യേക ഡവലപ്‌മെന്റ് സോണുകള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. പ്രവാസി മലയാളികള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യവ്യക്തികളെയും സ്ഥാപനങ്ങളെയും സഹകരിപ്പിച്ചുകൊണ്ടും സ്വകാര്യനിക്ഷേപം ആകര്‍ഷിച്ചുകൊണ്ടുമാകും സ്‌പെഷ്യല്‍ ഡവലപ്‌മെന്റ് സോണുകള്‍ സൃഷ്ടിക്കുക. തുറമുഖത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി സംരംഭങ്ങള്‍ ആരംഭിക്കാന്‍ താല്‍പര്യമുള്ള നിക്ഷേപകരെ ആകര്‍ഷിക്കാന്‍ അന്തര്‍ദേശീയ നിക്ഷേപക സംഗമം 2024-25ല്‍ത്തന്നെ സംഘടിപ്പിക്കും. മാരിടൈം ഉച്ചകോടിയും ഇതിന്റെ ഭാഗമായി നടത്തുമെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം കേന്ദ്രീകരിച്ചു രൂപപ്പെടുത്തുന്ന പ്രത്യേക…
ബിസിനസുമായി ബന്ധപ്പെട്ട പണമിടപാടുകൾക്ക് പേടിഎം ഒഴിവാക്കി മറ്റു പേയ്മെന്റ് ആപ്പുകൾ ഉപയോഗിച്ച് തുടങ്ങണമെന്ന് കച്ചവടക്കാരോട് കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യ ട്രേഡേഴ്സ് (CAIT) ആവശ്യപ്പെട്ടു. പേടിഎമ്മിന്റെ ഭൂരിഭാഗം സേവനങ്ങൾക്കും മേൽ ഫെബ്രുവരി 29 മുതൽ ആർബിഐ നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് നിർദേശം. ഇപ്പോഴും പല ചെറുകിട കച്ചവടക്കാരും വഴിവാണിഭക്കാരും ഡിജിറ്റൽ പണമിടപാടുകൾക്ക് പേടിഎം ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യ ട്രേഡേഴ്സ് രംഗത്തെത്തിയത്. ഫണ്ട് സുരക്ഷിതമാക്കാനും സാമ്പത്തിക ഇടപാടുകൾ തടസ്സമില്ലാതെ നടക്കാനുമായി കച്ചവടക്കാർ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് കച്ചവടക്കാരോട് CAIT ആവശ്യപ്പെട്ടു. പേടിഎമ്മിന് മേൽ ആർബിഐ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ പ്ലാറ്റ് ഫോമിൽ ഇടപാടുകൾ നടത്താൻ ഉപഭോക്താക്കൾക്ക് ആശങ്കയുണ്ട്. പേടിഎമ്മിലെ പണമിടപാടുകൾ സുരക്ഷിതമായിരിക്കുമോ സാമ്പത്തിക ഇടപാടുകൾ തടസ്സമില്ലാതെ നടക്കുമോ തുടങ്ങിയ കാര്യങ്ങളിൽ ഉപഭോക്താക്കൾക്ക് ആശങ്കയുണ്ട്. കള്ളപ്പണവുമായി ബന്ധപ്പെട്ട ആരോപണങ്ങളും പേടിഎം വാലറ്റും അനുബന്ധ ബാങ്കിംഗ് സ്ഥാപനവും തമ്മിലുള്ള കോടി കണക്കിന് രൂപയുടെ പണമിടപാടുകളുമാണ് പേടിഎമ്മിനെതിരേ ആർബിഐ നടപടിയെടുക്കാനുള്ള കാരണങ്ങൾ. പേടിഎം ബാങ്കുകളിൽ…
സംസ്ഥാന ബജറ്റിൽ ഇത്തവണ കാർഷിക മേഖലയ്ക്ക് വകയിരുത്തിയത് 1698.30 കോടി രൂപ. റബ്ബറിന്റെ താങ്ങുവില 10 രൂപയായി വർധിപ്പിച്ചത് റബർ കർഷകർക്ക് നേരിയ ആശ്വാസം നൽകും. ഇതോടെ റബറിന്റെ താങ്ങുവില 170 രൂപയിൽ നിന്ന് 180 രൂപയായി വർധിച്ചു. ചന്ദന കൃഷി പ്രോത്സാഹിപ്പിക്കാനും ചന്ദനം സംരക്ഷിക്കാനും സർക്കാർ സഹായിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. ഈ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം 2,36,344 തൊഴിൽ അവസരങ്ങളാണ് സൃഷ്ടിച്ചത്.കേരള കാലാവസ്ഥാ പ്രതിരോധ കാർഷികമൂല്യ ശൃംഖല ആധുനിക വത്കരണത്തിന് ലോകബാങ്കിന്റെ വായ്പയോടെ പുതിയ പദ്ധതി നടപ്പാക്കും. ചെറുകിട കർഷകർ, കാർഷികാധിഷ്ഠിത സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങി, കാലാവസ്ഥയ്ക്കിണങ്ങുന്ന കേരളത്തിലെ ഭക്ഷ്യ കാർഷിക മേഖലയുടെ വാണിജ്യവത്കരണം പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി. മത്സ്യബന്ധന മേഖലയ്ക്ക് വൻ പദ്ധതികൾ 2024-25 ബജറ്റിൽ തീരദേശ വികസനത്തിന് നീക്കിവെച്ചത് 136.98 കോടി രൂപയാണ്. മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന സൗകര്യങ്ങളും അവരുടെ മാനവശേഷി വികസനവും ഉറപ്പാക്കുന്ന…
കേരളാ ഡിജിറ്റല്‍ സര്‍വകലാശാലയില്‍ 250 കോടി രൂപയുടെ വികസന പ്രവര്‍ത്തനം ഉറപ്പു നൽകി കേരളാ ബജറ്റ്. പ്രവര്‍ത്തനം തുടങ്ങി ആദ്യവര്‍ഷം മുതല്‍ വരുമാനമുണ്ടാക്കുകയും സ്വയംപര്യാപ്തമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സ്ഥാപനമെന്ന നിലയില്‍ വായ്പ്പയെടുക്കാന്‍ ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് അനുമതി നല്‍കും. വായ്പ്പകള്‍ക്ക് സര്‍ക്കാര്‍ പലിശയിളവ് സഹായം നല്‍കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) പ്രൊസസര്‍ വികസിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ സര്‍വ്വകലാശാലയാണ് കേരളത്തിലെ ഡിജിറ്റല്‍ സര്‍വകലാശാലയെന്നും ഇതിനകം 16 പേറ്റന്റുകള്‍ സര്‍വകലാശാലയ്ക്ക് ലഭിച്ചുവെന്നും ബജറ്റ് അവതരണ വേളയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. കേരളാ ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ പി.എച്ച്.ഡിക്ക് ചേരാന്‍ കഴിയും. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുമായി അക്കാദമിക് സഹകരണത്തിന് ഡിജിറ്റല്‍ സര്‍വകലാശാല ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഗവേഷണം നടത്തുന്നതിനായി പ്രത്യേക കേരളാ സ്‌പെസിഫിക് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് ഇതിനായി പ്രത്യേക സ്‌കോളര്‍ഷിപ്പ് ഫണ്ടിലേക്ക് പത്ത് കോടി രൂപ വകയിരുത്തി. ഇപ്രകാരം പി.എച്ച്.ഡി. പൂര്‍ത്തിയാക്കുന്നവര്‍ കേരളത്തില്‍…
സ്റ്റാർട്ടപ്പുകളെയും വർക്ക് നിയർ ഹോം സംരംഭങ്ങളെയും സഹായിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ആഗോള തലത്തിൽ സംരംഭക ആശയങ്ങൾ കൈമുതലായിട്ടുള്ള ആളുകൾക്ക് കേരളത്തിലെ പ്രകൃതി രമണീയമായ സ്ഥലങ്ങളിൽ വന്ന് താമസിച്ച് തൊഴിൽ ചെയ്യുന്നതിന് കേരള സ്റ്റാർട്ടപ്പ് മിഷൻ വർക്ക് പോഡുകൾ സ്ഥാപിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. കേരള സ്റ്റാർട്ടപ്പ് മിഷന് 90.5 കോടി നീക്കിവെച്ചു. ഇതിൽ 20 കോടി കളമശ്ശേരി കിൻഫ്രാ ഹൈടെക്ക് പാർക്കിൽ TIZ ന് വേണ്ടി മാറ്റിവെക്കും. 70.52 കോടി രൂപ യുവജന സംരംഭകത്വ വികസന പരിപാടിക്കും വിനിയോഗിക്കും. വർക്ക് ഫ്രം ഹോം ലീസ് സെന്ററുകൾ വ്യാപകമാക്കും. സ്റ്റാർട്ടപ്പ് സ്ഥാപനങ്ങളിൽ ഓഹരി നിക്ഷേപത്തിനുള്ള സാധ്യതകൾ ഭാവിയിൽ പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. രജിസ്റ്റർ ചെയ്തത് 5000ത്തിന് മുകളിൽ സ്റ്റാർട്ടപ്പുകൾ രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാമത്തെ ബജറ്റാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ചത്. 50,000 തൊഴിലവസരങ്ങൾ സ്റ്റാർട്ടപ്പ് മിഷൻ സൃഷ്ടിച്ചിട്ടുണ്ട്. വെഞ്ച്വർ കാപ്പിറ്റൽ ഫണ്ടിംഗ് വഴി 5500 കോടി രൂപയാണ് സ്റ്റാർട്ടപ്പുകളിലേക്കുള്ള…
ധനമന്ത്രി കെ.എൻ ബാലഗോപാൽ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ച 2024-2025 കേരള ബജറ്റ് ഒറ്റ നോട്ടത്തിൽ കേരളത്തിൻ്റേത് സൂര്യോദയ സമ്പദ്ഘടനയായി മാറി കൊണ്ടിരിക്കുന്നു എന്ന് വിശേഷിപ്പിച്ച ധനമന്ത്രി കേന്ദ്രത്തിൻ്റെ സമീപനത്തിൽ കയ്യും കെട്ടി നോക്കി നിൽക്കില്ലെന്ന മുന്നറിയിപ്പ് നൽകി കൊണ്ടാണ് ബജറ്റ് അവതരണം ആരംഭിച്ചത്. കേന്ദ്ര അവഗണന തുടർന്നാൽ പ്ലാൻ -ബി ആലോചിക്കേണ്ടി വരും. തകരില്ല,തളരില്ല കേരളം,തകർക്കാനാവില്ല കേരളം എന്നതാണ് മുദ്രാവാക്യം.സ്വകാര്യ നിക്ഷേപത്തിനു വഴിതുറക്കുന്നത് ലക്ഷ്യമിട്ടാണ് ഇത്തവണത്തെ ബജറ്റ്. വിഴിഞ്ഞം തുറമുഖം ഭാവി കേരളത്തിൻ്റെ വികസന കവാടമാണെന്നും വിഴിഞ്ഞം മെയ് മാസം തുറക്കുമെന്നും ധനമന്ത്രി അറിയിച്ചു.. സംസ്ഥാനത്തിന്റെ ലക്ഷ്യം നവകേരള സൃഷ്ടി3 വർഷത്തിനിടെ 3 ലക്ഷം കോടിയുടെ നിക്ഷേപം കൊണ്ടു വരുംടൂറിസം മേഖല വൻ കുതിപ്പിൽടൂറിസം മേഖലയിൽ 5000 കോടിയുടെ നിക്ഷേപം ആകർഷിക്കുംഇന്ത്യയിലെ മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനാകാൻ കേരളത്തിന് കഴിയുംപ്രാദേശിക ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കും5,000 കോടിയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നു3 വർഷം കൊണ്ട് 1000 ഹോട്ടൽ മുറികൾ വേണ്ടി വരുംനിക്ഷേപകർക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പവിനോദസഞ്ചാര…
കളള് ചെത്താന്‍ ഇനി തെങ്ങില്‍ കയറാൻ ആളെ തിരക്കി നടക്കേണ്ട. സാപ്പര്‍ എന്ന മിനി റോബോട്ട് ഒരു ചെത്തുകാരൻ ചെയ്യുന്ന എല്ലാ ജോലിയും ചെയ്തുകൊള്ളും. സാപ്പറിന്റെ സഹായത്തോടെ തെങ്ങിന്റെ മുകളില്‍ നിന്നും താഴേക്ക് കള്ള് ട്യൂബ് വഴി എത്തും. കളമശ്ശേരിയിലെ നവ ഡിസൈന്‍ ആന്‍ഡ് ഇന്നൊവേഷന്‍ എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ഈ മിനി റോബോട്ടിനെ നിര്‍മിച്ചത്. ആഗോള നാളികേര വിപണിയുടെ 90% വരുന്ന 28 പ്രമുഖ നാളികേര വികസ്വര രാജ്യങ്ങളിൽ സാപ്പറിന് പേറ്റൻ്റ് ലഭിച്ചിട്ടുണ്ട്. ലോകത്തിലെ ആദ്യത്തെ കോക്കനട്ട് സീറം ടാപ്പിംഗ് റോബോട്ട്” ആണ് കമ്പനിയുടെ ഉൽപ്പന്നമായ “SAPER”. ഒരു പരമ്പരാഗത ടാപ്പറുടെ എല്ലാ പ്രവർത്തനങ്ങളും SAPER-ന് ചെയ്യാൻ കഴിയും, കൂടാതെ പുതിയ കള്ള് നീര് തറനിരപ്പിൽ ശേഖരിക്കുന്നു. കേന്ദ്രീകൃത ക്ലോസ്ഡ് കളക്ഷൻ ടെക്നോളജി ഉപയോഗിച്ച്, ഒന്നിലധികം തെങ്ങുകളിൽ നിന്ന് പുതിയ മലിനീകരണമില്ലാത്ത സ്രവം ശേഖരിക്കാനും സംഭരിക്കാനും കഴിയും. ഒരു ടാപ്പർ റോബോട്ടിന് ഒരു ഹെക്ടർ ഭൂമി കൈകാര്യം ചെയ്യാനും ഉൽപാദനക്ഷമത…