Author: News Desk
ഇന്ന് ലോകമെമ്പാടും പടർന്നു പന്തലിച്ചു കിടക്കുന്ന റിലയൻസ് എന്ന സാമ്രാജ്യത്തിന്റെ തുടക്കത്തെ പറ്റി അറിയാമോ? ഏതൊരു ബിസിനസ് ആശയത്തെ പോലെയും വളരെ ചെറിയ തുടക്കമായിരുന്നു റിലയൻസിന്റേതും. റിലയൻസിന്റെ കഥ തുടങ്ങുന്നത് അച്ഛൻ അംബാനി ആയ ധീരുഭായ് അംബാനിയുടെ കാലത്താണ്. 1958-ൽ പോക്കറ്റിൽ വെറും 500 രൂപയുമായി ഒരു യുവാവ് തന്റെ സ്വദേശമായ ഇന്ത്യയിലേയ്ക്ക് വിമാനം കയറിയതു മുതൽ ഈ കഥ തുടങ്ങുന്നു. ഈ തുച്ഛമായ 500 രൂപയാണ് ഇന്നു രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായി പരിണമിച്ചിരിക്കുന്നത്. 1932 ഡിസംബർ 28-ന് ഗുജറാത്തിലെ ജുനഗഡ് ജില്ലയിലെ ചോർവാഡ് എന്ന ചെറിയ ഗ്രാമത്തിലാണ് ധീരുഭായ് അംബാനി ജനിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് ഹൈസ്‌കൂളിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നു. തുടർന്ന് ജീവിക്കാനായി ബിസിനസിലേയ്ക്ക് ഇറങ്ങാൻ നിർബന്ധിതമായി. അങ്ങനെ പക്കോഡ വിൽപ്പന തുടങ്ങി. ധീരുഭായ് അംബാനിയുടെ സംരംഭകത്വ യാത്രയുടെ തുടക്കം മാത്രമായിരുന്നു ഇത്. മികച്ച സാധ്യതകൾ തേടി അദ്ദേഹം കൈയ്യിൽ കിട്ടിയ പണവുമായി യെമനിലെ ഏഡനിലേക്ക് പറഞ്ഞു.…
ചലച്ചിത്രതാരം മോഹൻലാൽ ഹോളിവുഡിലെത്തിയാൽ എങ്ങിനെയിരിക്കും.ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ നിർമ്മിച്ച താരത്തിന്റെ ഫോട്ടോയും വീഡിയോയുമാണ് ഒറിജിനലിനെ വെല്ലുന്ന തരത്തിൽ എത്തിയിരിക്കുന്നത്.90കളുടെ ആദ്യം മോഹൻലാൽ ഹോളിവുഡിലെത്തിയാൽ എന്ന തലക്കെട്ടോടെ ai.magine ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങളായ ഗോഡ്ഫാദർ, ടൈറ്റാനിക്ക്, സ്റ്റാർ വാർസ്, ജെയിംസ്ബോണ്ട് ചിത്രങ്ങളിലെ നായക സീനിൽ ലാലിന്റെ മുഖവും ചലനവും സംയോജിപ്പിച്ചപ്പോൾ പെർഫക്ട് മാച്ചാണ് എന്ന് ആരാധകർ പറയുന്നു.ചിത്രങ്ങൾ ഇതിനകം സോഷ്യൽ മീഡിയയിൽ ലാൽ ഫാൻസ് ഏറ്റെടുത്തു കഴിഞ്ഞു. ഗോഡ് ഫാദറിലെ വീറ്റോ കൊൾലിയോൺ( Vito Corleone), പ്രിഡേറ്റർ ലുക്കും, ടൈറ്റാനിക്കിലെ ഐക്കോണിക്ക് പോസുമെല്ലാം വിന്റേജ് മോഹൻലാലിന് നന്നായി ചേരുന്നുണ്ടെന്നാണ് ആരാധകരുടെ കമന്റ്. ai.magine ആണ് ഈ എഐ സൃഷ്ടി ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ തുടങ്ങിയ താരങ്ങളുടെ മുഖവും ചലനവും വെച്ച് എഐ വീഡിയോസ് നേരത്തെയും സോഷ്യൽ മീഡിയയിൽ പുറത്തുവിട്ടിരുന്നു. എന്നാൽ ഒറിജിനൽ വീഡിയോകളും, ചിത്രങ്ങളും എഐ നിർമ്മിതമാകുമ്പോൾ അതിലെ ഒറിജിനാലിറ്റിയാണ് വീഡിയോയെ മികച്ചതാക്കുന്നത്.…
ഇന്ത്യയിലെ ഏറ്റവും വലിയ പ്രീ-ഓൺഡ് ബഡ്ജറ്റ് കാർ ഷോറൂം റോയൽ ഡ്രൈവ് സ്മാർട്ട് കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ആണ് ഉദ്ഘാടനം നിർവഹിച്ചത്. പ്രീ-ഓൺഡ് ലക്ഷറി കാർ മേഖലയിൽ സ്ഥാനം ഉറപ്പിച്ചതാണ് റോയൽ ഡ്രൈവ് .പ്രീ-ഓൺഡ് ബഡ്ജറ്റ് കാർ മേഖലയിലെ കസ്റ്റമേഴ്സിന് പുതിയൊരു അനുഭവമായിരിക്കും സ്മാർട്ടെന്ന് റോയൽ ഡ്രൈവ് ചെയർമാനും എംഡിയുമായ മുജീബ് റഹ്മാൻ പറഞ്ഞു. 5 ലക്ഷം മുതൽ 30 ലക്ഷം വരെയുള്ള ജനപ്രിയ വാഹനങ്ങൾ 100 ൽ അധികം സ്റ്റോക്കിൽ നിന്നും കസ്റ്റമേഴ്സിന് തിരഞ്ഞെടുക്കാം എന്നതാണ് സ്മാർട്ടിന്റെ പ്രത്യേകത. വാഹനം വിൽക്കാൻ ഉദ്ദേശിക്കുന്ന കസ്റ്റമേഴ്സിന് മാർക്കറ്റിൽ കിട്ടുന്ന നല്ല വിലയിൽ തന്നെ വില്‌ക്കാനും റോയൽ ഡ്രൈവ് അവസരമൊരുക്കുന്നു. 150ൽ അധികം ചെക്ക് പോയിന്റ് ചെയ്ത ശേഷം മാത്രമെ വാഹനം വിൽക്കൂവെന്ന് കമ്പനി അവകാശപ്പെടുന്നു. കോഫൗണ്ടറും ഡയറക്ടറുമായ സനാഹുള്ള, വൈസ് പ്രസിഡന്റ് റഹ്മത്തുള്ള, ഡയറക്ട്ർമാരായ മുജീബ് റഹിമാൻ പിച്ചൻ, ഉസ്മാൻ സി എന്നിവരും സന്നിഹിതരായിരുന്നു. റോയൽഡ്രൈവിന്റെ പുതിയ…
ഡിജിറ്റൽ തട്ടിപ്പുകൾ തടയാൻ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘മൻ കി ബാത്ത്‘ എന്ന റേഡിയോ പരിപാടിയുടെ 115ആം എപ്പിസോഡിലാണ് ഡിജിറ്റൽ തട്ടിപ്പിനെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചത്. ഈ പ്രശ്നം എല്ലാവരുയും ബാധിക്കുന്നതിനാൽ, എല്ലാവർക്കും അതിനെക്കുറിച്ച് അറിയണമെന്നും, ജാഗ്രത ഉണ്ടാകണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഡിജിറ്റൽ സുരക്ഷയ്ക്കുള്ള മൂന്നു ഘട്ടങ്ങളും അദ്ദേഹം വിശദീകരിച്ചു :തടയുക – ചിന്തിക്കുക – പ്രവർത്തിക്കുക ഇവയാണ് അദ്ദേഹം മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ. പോലീസ് യൂണിഫോം ധരിച്ച ആളിന്‍റെ ഓഡിയോ-വിഷ്വൽ ക്ലിപ്പിന്‍റെ ഒരു ഉദാഹരണം പ്ലേ ചെയ്‌താണ് അദ്ദേഹം ഇതെക്കുറിച്ച് വിശദീകരിച്ചത്. തട്ടിപ്പുകാർ ഒരു മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്യുന്നതിന് ആധാർ നമ്പർ ചോദിക്കുന്നതിനായി ഇരകളെ ഭയപ്പെടുത്തുന്നുണ്ട്. ഇത് ഒരു എന്റർടെയ്ൻമെന്റ് ക്ലിപ്പ് അല്ല, ഗുരുതരമായ ആശങ്കയാണ് ഈ സംഭാഷണം ഉളവാക്കുന്നതെന്ന് ഓഡിയോ ക്ലിപ്പിനെ പരാമർശിച്ച് മോദി പറഞ്ഞു. ഡിജിറ്റൽ തട്ടിപ്പുകൾ എങ്ങനെ നടക്കുന്നുവെന്നതിനെക്കുറിച്ച് മൂന്നു ഘട്ടങ്ങളിൽ അദ്ദേഹം വിശദീകരിച്ചു: 1. ആദ്യ ഘട്ടം- ആദ്യം നിങ്ങളുടെ വ്യക്തിഗത…
ഇന്ത്യയിലെ ആദ്യ സ്വകാര്യ സൈനികവിമാന നിർമാണ സംരംഭം എയർബസ് സി-295 എയർക്രാഫ്റ്റ് പ്ലാൻ്റ് ഉദ്ഘാടനം ചെയ്‌ത് സ്‌പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. സ്പാനിഷ് പ്രധാനമന്ത്രിയുടെ ആദ്യ ഔദ്യോഗിക ഇന്ത്യൻ സന്ദർശമാണിത്. യൂറോപ്യൻ വിമാനനിർമാണക്കമ്പനിയായ എയർബസും ടാറ്റ അഡ്‍വാൻസ് സിസ്റ്റംസ് ലിമിറ്റഡും (TASL) ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ എയലൈനർ-ഹെലികോപ്ടർ നിർമാതാക്കളാണ് എയർബസ്. ടാറ്റയ്ക്ക് പുറമേ ഭാരത് ഇലക്ട്രോണിക്‌സ്, ഭാരത് ഡൈനാമിക്‌സ് തുടങ്ങി മുൻനിര പ്രതിരോധ പൊതുമേഖലാ യൂണിറ്റുകളും സ്വകാര്യ സംരംഭങ്ങളും പദ്ധതിയിൽ പങ്കാളികളാകും. വിമാന നിർമാണ പ്രക്രിയയുടെ വിവിധ ഘട്ടങ്ങളായ വിമാനഭാഗങ്ങൾ ഒന്നിച്ചുചേർക്കൽ, ടെസ്റ്റിങ്, വിതരണം, പരിപാലനം തുടങ്ങിയവ ഇവിടെത്തന്നെ നടക്കും. 56 വിമാനങ്ങളാണ് സി-295 പദ്ധതിയിൽ വികസിപ്പിക്കുക. ഇതിൽ 40 എണ്ണം ഇന്ത്യയിൽ നിർമിക്കും, ബാക്കി 16 എണ്ണം സ്‌പെയിനിൽ നിന്ന് എയർബസ് നേരിട്ട് എത്തിക്കും. ഈ 40 വിമാനങ്ങൾ ഇന്ത്യയിൽ നിർമിക്കുന്നതിൻ്റെ ഉത്തരവാദിത്തമാണ് TASLന്. 2022ലാണ് വഡോദരയിലെ ഫൈനൽ അസംബ്ലി ലൈനിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി…
രാജ്യാന്തര തലത്തിൽ ശ്രദ്ധേയ നേട്ടം കൊയ്ത് മുന്നേറുകയാണ് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്(സിഎസ്എൽ). 2030ഓടെ കൊച്ചിൻ ഷിപ്പ്‌യാർഡിനെ 12000 കോടി ലാഭത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനി സിഎംഡി മധു.എസ്. നായർ. കൊച്ചിൻ ഷിപ്പ് യാർഡിൽ സ്ട്രാറ്റജിക് അഡ്വാൻസ്ഡ് സൊല്യൂഷൻസ് എന്ന മൂന്നാമതൊരു ഡിവിഷൻ കൂടി ആരംഭിക്കാൻ പദ്ധതിയിടുന്നതായി അദ്ദേഹം പറഞ്ഞു. കപ്പൽ നിർമാണം, അറ്റകുറ്റപ്പണികൾ എന്നിങ്ങനെ രണ്ട് ഡിവിഷനുകളാണ് ഇപ്പോഴുള്ളത്. വിജ്ഞാന വിഭാഗം ആണ് ഇനി ആരംഭിക്കുക. ഇതിലൂടെ 10 ശതമാനം ലാഭം പ്രതീക്ഷിക്കുന്നു. 2030 ഓടെ 12000 കോടി രൂപ ലാഭത്തിലുള്ള കമ്പനിയായി സിഎസ്എൽ മാറും. സാമ്പത്തികത്തിനൊപ്പം അറിവിന്റെ കൂടി കേന്ദ്രമാകുകയാണ് കമ്പനി ലക്ഷ്യം. മറൈൻ സിറ്റിയായി വികസിപ്പിക്കാൻ പറ്റുന്ന മികച്ച സ്ഥലങ്ങളിലൊന്നാണ് ആഗോള നഗരമായ കൊച്ചി എന്നാൽ നമ്മൾ വൃത്തിയുടെ കാര്യത്തിൽ ശ്രദ്ധ പുലർത്തിയാലേ എന്തെങ്കിലും കാര്യമുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. 2016ൽ കമ്പനിയുടെ നേതൃനിരയിലെത്തിയ മധുവിന് കീഴിലാണ് കൊച്ചിൻ ഷിപ്പ് യാർഡ് ഇന്ത്യയുടെ ആദ്യ തദ്ദേശ നിർമിത എയർക്രാഫ്റ്റ് കാരിയർ…
അനുവാദമോ സമ്മതമോ ഇല്ലാത്ത ഓഡിയോ, വിഡിയോ റെക്കോര്‍ഡിങ്ങുകള്‍ തടഞ്ഞ് പങ്കാളിയുമായുള്ള സ്വകാര്യനിമിഷങ്ങള്‍ ചോരാതിരിക്കാന്‍ ‘ഡിജിറ്റല്‍ കോണ്ടം’ ആപ്പ് വികസിപ്പിച്ച് ജര്‍മന്‍ കമ്പനി. രണ്ടു വ്യക്തികൾ തമ്മിലുള്ള സ്വകാര്യനിമിഷങ്ങളിൽ അനധികൃത റെക്കോർഡിങ്ങുകൾ തടയുകയാണ് ഡിജിറ്റൽ കോണ്ടത്തിന്റെ ലക്ഷ്യം. ലൈംഗികാരോഗ്യ ബ്രാൻഡായ ബില്ലി ബോയ് ഇന്നോഷ്യൻ ബെർലിനുമായി ചേർന്നാണ് കാംഡോം എന്ന ആപ്പ് പുറത്തിറക്കിയത്. ആരെങ്കിലും സ്വകാര്യനിമിഷങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചാല്‍ ഉപയോക്താക്കൾക്ക് അലര്‍ട്ട് നൽകാൻ ആപ്പിനാകും. ഫോണിൽ നമ്മുടെ സമ്മതമില്ലാതെ പകർത്തുന്ന ഫോട്ടോയും വീഡിയോയും റെക്കോർഡിങ്ങും തടയുകയാണ് ആപ്പ് ചെയ്യുക. ഇതിനായി ഫോൺ ക്യാമറയും മൈക്രോഫോണും ബ്ലൂടൂത്ത് ഉപയോഗിച്ച് ആപ്പ് ബ്ലോക്കാകും. പങ്കാളിയുമായുള്ള സ്വകാര്യനിമിഷങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്ന ആപ്പ് സ്വകാര്യദൃശ്യങ്ങള്‍ പങ്കാളി പ്രചരിപ്പിക്കുമോ എന്ന ഭയവും ഒഴിവാക്കും. ആപ്പ് ഉപയോഗിക്കുന്നതിലൂടെ ആർക്കും അനുവാദമില്ലാതെ ഫോട്ടോകളോ വീഡിയോകളോ എടുക്കാൻ കഴിയില്ല. കാംഡോം ആപ്പിന്റെ പ്രവര്‍ത്തനരീതിയും കമ്പനി വെബ്‌സൈറ്റിലുണ്ട്. സ്വകാര്യ നിമിഷങ്ങള്‍ക്കു മുന്‍പ് പങ്കാളികള്‍ സ്മാര്‍ട്ട്ഫോണുകള്‍ അടുത്തടുത്ത് വയ്ക്കണം. റെക്കോര്‍ഡിങ് ബ്ലോക്ക് ചെയ്യാൻ ആപ്പിലെ വെര്‍ച്വല്‍ ബട്ടണ്‍…
2009ൽ ഇറങ്ങിയ വില്ല് എന്ന സിനിമ വിജയിയുടെ അവറേജ് ഹിറ്റ് പടമായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ചെന്നൈയിലെ വില്ലുപുരത്ത് നടന്ന വിജയിയുടെ പാർട്ടിയുടെ ആദ്യ സമ്മേളനം വെറുതേ വന്നുപോകാനല്ല സിനിമ വിട്ട് രാഷ്ട്രീത്തിലേക്കെത്തിയതെന്ന പ്രഖ്യാപനത്തോടെ മെഗാ ഹിറ്റായി. തമിഴക വെട്രി കഴകം എന്ന തന്റെ പാർട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനത്തിലൂടെ വീറും വാശിയുമുള്ള തലൈവർ വിജയിയെയാണ് ലോകം കണ്ടത്. ജനിച്ചവരെല്ലാം തുല്യർ, മൂന്നിൽ ഒന്ന് സ്ഥാനങ്ങൾ സ്ത്രീകൾക്ക്, കർഷകർക്കും ജാതിസെൻസസിനും പിന്തുണ, ഹിന്ദിയോട് അകലം-ഇത്രയുമാണ് ടിവികെയുടേയും തമിഴകത്തിന്റെ ദളപതിയുടേയും നയപ്രഖ്യാപനം. സിനിമയിലെ പോലെത്തന്നെ മാസ് ഡയലോഗുകളുമായാണ് ദളപതിയുടെ രാഷ്ട്രീയ എൻട്രിയും. രാഷ്ട്രീയത്തിൽ എല്ലാം മാറണമെന്നും ഇല്ലെങ്കിൽ മാറ്റുമെന്നുമാണ് വിജയുടെ മാസ് പ്രഖ്യാപനം. എതിരാളികളെ എതിരിടണമെന്നും ശ്രദ്ധയോടെ കളിക്കണമെന്നും അണികൾക്ക് ആഹ്വാനവുമുണ്ട്. ഫെബ്രുവരിയിൽ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച വിജയ് ഓഗസ്റ്റിൽ പാർട്ടി പതാകയും പാർട്ടി ഗാനവും അവതരിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനും ടിവികെയെ രജിസ്റ്റേർഡ് രാഷ്ട്രീയ പാർട്ടി ആയി അംഗീകരിച്ചു. വിജയ് നമ്മൾ…
ബിസിനസിനു പണം ഇറക്കുന്നതിൽ പലരും കഷ്ടപ്പെടുന്നുണ്ടാകാം.ഏതെങ്കിലും വഴിക്ക് ഗ്രാൻ്റുകളും (സഹായധനം) ഫണ്ടുകളും ലഭിക്കുന്നത്ചെറുസംരംഭത്വത്തിന് ജീവവായുവാകും. നിങ്ങൾ സംരംഭം തുടങ്ങുന്നവരോ ഉള്ളബിസിനസ് വളത്താൻ ആഗ്രഹിക്കുന്നവരോ ആയിക്കൊള്ളട്ടെ, ഒരു സഹായധനംനിങ്ങൾക്ക് വലിയ ഊർജം നൽകും. വായ്പകൾ പോലെ ഗ്രാന്റ് അഥവാ സഹായധനം തിരിച്ചടവ് ആവശ്യപ്പെടുന്നില്ല.അതിനാൽ ചെറുസംരംഭകരെ ഇതേറെ ആകർഷിക്കുന്നു. എന്നാൽ സഹായധനം കരസ്ഥമാക്കൽ ചെറിയ പണിയല്ല. അത് കൊണ്ട് തന്നെ സഹായധനത്തിനായി എന്ത് ചെയ്യണം എന്ന് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. കൃത്യമായ ഗ്രാന്റ് ഏതെന്ന് എങ്ങനെ മനസ്സിലാക്കാമെന്നും അത് ലഭിക്കാനായി ചെയ്യേണ്ടതെന്തെന്നും പരിശോധിക്കാം: ഗ്രാൻ്റ് എന്നാൽ എന്ത്ചില പ്രത്യേക തരം സംരംഭങ്ങളെ സഹായിക്കാൻ ഗവർൺമെന്റുകളോ എൻജിഒകളോ വലിയ സ്ഥാപനങ്ങളോ നൽകുന്ന ഫണ്ട് ആണ് ഗ്രാന്റുകൾ. വായ്പകൾ തിരിച്ചടവ് ആവശ്യപ്പെടുമ്പോൾ ഗ്രാൻ്റുകൾ തിരിച്ചടക്കേണ്ട ആവശ്യമില്ല എന്നതാണ് രണ്ടു തമ്മിലുള്ള പ്രധാന വ്യത്യാസം. എന്നാൽ ഗ്രാൻ്റുകൾ പലപ്പോഴും നിരവധി മാനണ്ഡങ്ങളുമായാണ് വരാറ്. സഹായധനം പ്രത്യേക തരം സംരംഭങ്ങൾക്കു ഊന്നൽ നൽകുന്നതോ സുസ്ഥിരതയ്ക്ക് പ്രാധാന്യം നൽകുന്നതോ സമൂഹത്തിൽ പിന്നോക്ക വിഭാഗങ്ങൾക്ക്…
തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തിയ നടിയാണ് ഊര്‍മിള മണ്ഡോത്കര്‍. രംഗീല, സത്യ, ഭൂട്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയയായ നടി ഊര്‍മിള മണ്ഡോത്കര്‍ തൻ്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ തൻ്റെ സാമ്പത്തിക സ്വത്തുക്കളും ബാധ്യതകളും വെളിപ്പെടുത്തിയിരുന്നു. സാമ്പത്തിക വെളിപ്പെടുത്തലുകൾ 2017-18 സാമ്പത്തിക വർഷത്തിൽ 2.85 കോടി രൂപയിലധികം വരുമാനമാണ് ഊർമിള തൻ്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ അഞ്ച് വർഷമായി, വരുമാനം തുടർച്ചയായി പ്രതിവർഷം ₹1 കോടി കവിഞ്ഞു എന്നും ഇത് സിനിമാ വ്യവസായത്തിലെ വിജയകരമായ കരിയറിൽ നിന്നും ആയിരുന്നു എന്നുമാണ് വെളിപ്പെടുത്തൽ. ആസ്തികളും നിക്ഷേപങ്ങളും ഊർമിളയുടെ പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് (പിപിഎഫ്) അക്കൗണ്ടിൽ ഏകദേശം 67 ലക്ഷം രൂപയും ഉണ്ടായിരുന്നു. എച്ച്‌ഡിഎഫ്‌സി, എസ്‌ബിഐ, പിഎംസി, സരസ്വത് കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നിവയുൾപ്പെടെ വിവിധ ബാങ്കുകളിലായി ഏകദേശം 51 ലക്ഷം രൂപയുടെ സമ്പാദ്യവും അവർക്ക് ഉണ്ട് എന്നായിരുന്നു വെളിപ്പെടുത്തൽ. ഷെയറുകൾ, ബോണ്ടുകൾ, മ്യൂച്വൽ ഫണ്ടുകൾ എന്നിവയിലെ ഉര്മിളയുടെ നിക്ഷേപം…