Author: News Desk
യാത്രാ സംവിധാനത്തിലും ചരക്ക് കടത്തിലും ആകാശത്തിന്റെ സാധ്യതകൾ വ്യാവസായികമായി തുറന്നിടുന്നതിന്റെ ആദ്യ നേട്ടത്തിൽ ദുബായ്. ഡ്രോൺ ഉപയോഗിച്ചുള്ള ചരക്ക് നീക്കത്തിന് പുതിയ മാനം നൽകി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആദ്യ ഓർഡർ ഡ്രോൺ വഴി സ്വീകരിച്ചു. ഗൾഫ് നാടുകളിൽ ആദ്യത്തേത് എന്ന് വിശേഷിപ്പിക്കാവുന്ന ഡ്രോൺ ഡെലിവറി, റോച്ചസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് ഷെയ്ഖ് ഹംദാൻ തുടക്കമിട്ടത്. ദുബായിയെ ലോകത്തെ മൂന്നാമത്തെ വലിയ അർബൻ എക്കണോമിയായി മാറ്റാനുള്ള ദുബായ് സാമ്പത്തിക അജണ്ട (Dubai Economic Agenda D33)-യുടെ ഭാഗമാണ് പുതിയ ഡ്രോൺ ട്രാൻസ്പോർട്ടേഷൻ സംവിധാനങ്ങളും. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വർഷങ്ങളിൽ നിരവധി ടെക്നോളജി അധിഷ്ഠിത പദ്ധതികളാണ് ദുബായ് നടപ്പാക്കിവരുന്നതെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു. 2033 ആകുമ്പോഴേക്ക് ഇപ്പോഴുള്ളതിന്റെ ഇരിട്ടിയായി എക്കണോമി വളരും, അതിലേക്കുള്ള പരിവർത്തനത്തിലാണ് ദുബായ് എന്നും അദ്ദേഹം വ്യക്തമാക്കി. ബിസിനസ്സ് ആവശ്യങ്ങൾക്കായി ഡ്രോൺ ഉപയോഗിച്ചുള്ള…
1.3 ലക്ഷം രൂപ മുതൽ വില വരുന്ന പാസഞ്ചർ, കാർഗോ ഇലക്ട്രിക് വാഹനങ്ങളുമായി വാർഡ് വിസാർഡ്. പോർട്ട്‌ഫോളിയോ വിപുലീകരിച്ച് കൂടുതൽ വിൽപന ലക്ഷ്യംവെച്ചാണ് ഗുജറാത്ത് ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിർമാതാക്കളായ വാർഡ് വിസാർഡ് ഇന്നൊവേഷൻസ് ആൻഡ് മൊബിലിറ്റി ലിമിറ്റഡിന്റെ പ്രവർത്തനം. വാർഡ്‌വിസാർഡ് ജോയ്-ഇ-റിക്ക്, ജോയ്-ഇ-ബൈക്ക് ബ്രാൻഡുകൾക്ക് കീഴിൽ നാല് പുതിയ മോഡലുകൾ പുറത്തിറക്കി. രണ്ട് പാസഞ്ചർ ഇലക്ട്രിക് ത്രീ-വീലറുകൾ, രണ്ട് കാർഗോ ഇ-ത്രീ-വീലറുകൾ, നെമോ എന്ന ഹൈസ്പീഡ് ഇലക്ട്രിക് ഇരുചക്രവാഹനം എന്നിവ ഉൾപ്പെടുന്നതാണ് പുതിയ ലോഞ്ച്. 3.85 ലക്ഷം രൂപയാണ് ജോയ്-ഇ-റിക്ക് പാസഞ്ചർ ഇ-ത്രീവീലറിന്റെ എക്സ് ഷോറൂം വില. ഇത് കൂടാതെ 1.34 ലക്ഷം രൂപ എക്സ് ഷോറൂം വില വരുന്ന ഒരു ഇ-പാസഞ്ചർ ത്രീവീലറും കമ്പനി ഇറക്കുന്നുണ്ട്. കാർഗോ വിഭാഗത്തിലും 1.30 ലക്ഷം മുതൽ 4. 24 ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങളാണ് കമ്പനി വിപണിയിലെത്തിച്ചിരിക്കുന്നത്. 99000 രൂപയാണ് വാർഡ്‌വിസാർഡ് നെമോ ഹൈസ്പീഡ് ഇ-സ്കൂട്ടറിന്റെ വില. ഇലക്ട്രിക് ഇരുചക്ര…
ജാപ്പനീസ് വാഹന ഭീമൻമാരായ ഹോണ്ടയും നിസ്സാനും തമ്മിൽ ലയനം ഉടനെന്ന് റിപ്പോർട്ട്. വാഹന രംഗത്തെ സെയിൽസ് സഹകരണത്തിലൂടെ ടൊയോട്ട, ടെസ്ല, ബിവൈഡി തുടങ്ങിയ കമ്പനികൾക്കെതിരെ യോജിച്ച് പ്രവർത്തിക്കും. സമീപഭാവിയിൽത്തന്നെ ഹോണ്ട-നിസ്സാൻ ലയനം സാധ്യമാകുന്നതിനുള്ള ചർച്ചകളിലാണ് ഇരു കമ്പനികളും. ജപ്പാനിലെ ഏറ്റവും മികച്ച കാർ നിർമാതാക്കളാണ് ഹോണ്ടയും നിസ്സാനും. ടൊയോട്ടയ്ക്കു ശേഷം ഏറ്റവും കൂടുതൽ കാറുകൾ നിർമിക്കുന്ന കമ്പനികളാണ് ഇവ രണ്ടും. നിലവിൽ നിസ്സാൻ മോട്ടോഴ്സ് ചില സാമ്പത്തിക പ്രശ്നങ്ങളിൽ പെട്ടിരിക്കുകയാണ്. ഈ മൂന്ന് കമ്പനികൾക്കും ആഗോള കാർ വിപണിയിലും ഇന്ത്യയിലും സാന്നിദ്ധ്യമുണ്ട്. ഫോർച്യൂണർ, ഇന്നോവ ഹൈക്രോസ് തുടങ്ങിയവയാണ് ടോയോട്ട ഇന്ത്യൻ വിപണിയിലെത്തിക്കുന്ന പ്രധാന കാറുകൾ. എന്നാൽ ടൊയോട്ടയുമായി താരതമ്യം ചെയ്യുമ്പോൾ ഹോണ്ടയ്ക്കും നിസ്സാനിനും ഇന്ത്യൻ മാർക്കറ്റിൽ വലിയ സ്ഥാനമില്ല. സിറ്റി, അമേസ്, എലിവേറ്റ് തുടങ്ങിയ മോഡലുകളാണ് ഹോണ്ട ഇന്ത്യയിൽ ഇറക്കുന്നത്. മാഗ്നൈറ്റ്, എക്സ് ട്രെയിൽ തുടങ്ങിയവയാണ് നിസ്സാന്റെ പ്രധാന ഇന്ത്യൻ മോഡലുകൾ. നിലവിൽ ഫ്രഞ്ച് വാഹന നിർമാതാക്കളായ റിനോയുമായി സഹകരിച്ചാണ് നിസ്സാന്റെ…
ഇന്ത്യയിൽനിന്നുള്ള കോഴി മുട്ടകൾക്ക് പുതിയ ഇറക്കുമതി പെർമിറ്റുകൾ നൽകുന്നത് നിർത്തി ഗൾഫ് രാജ്യമായ ഒമാൻ. അടുത്തിടെ ഖത്തർ ഇന്ത്യയിൽ നിന്നുള്ള മുട്ടകൾക്ക് നിയന്ത്രണം ഏറപ്പെടുത്തിയതിന് പിന്നാലെയാണ് ഒമാനിന്റെ നടപടി. ഇരു രാജ്യങ്ങളുടേയും നിയന്ത്രണ നടപടികൾ വൻ തോതിൽ മുട്ട കയറ്റുമതി ചെയ്യുന്ന സംസ്ഥാനമായ തമിഴ്നാടിനെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. തമിഴ്നാട്ടിലെ നാമക്കൽ കേന്ദ്രീകരിച്ചുള്ള മുട്ട കയറ്റുമതിയാണ് ഇതിലൂടെ പ്രതിസന്ധിയിലായിരിക്കുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള ഡിഎംകെ എംപി കെ.ആർ.എൻ. രാജേഷ് കുമാർ വിഷയം കഴിഞ്ഞ ദിവസം രാജ്യസഭയിൽ അവതരിപ്പിച്ചിരുന്നു. വിഷയത്തിൽ ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങളോട് ചർച്ച നടത്തണമെന്ന് അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഒമാൻ, ഖത്തർ വിദേശ മന്ത്രാലയ പ്രതിനിധികളുമായി വിഷയം ചർച്ച ചെയ്യാൻ സമയം അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. നിയന്ത്രണങ്ങൾ കാരണം 15 കോടിയോളം വില വരുന്ന മുട്ടകൾ കുടുങ്ങിക്കിടക്കുകയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ജൂണിൽ മുട്ടകൾക്കുള്ള ഇറക്കുമതി പെർമിറ്റ് ഒമാൻ നിർത്തലാക്കിയിരുന്നു. തുടർന്ന് കോൺസുലേറ്റ്…
ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഇന്ത്യ ചൈന അതിർത്തിപ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് കൂടിക്കാഴ്ച. അതിർത്തിയിലെ വെടിനിർത്തലിന് ആഴ്ചകൾക്ക് ശേഷമാണ് അജിത് ഡോവൽ-ചൈനീസ് വിദേശകാര്യ മന്ത്രി ചർച്ച. അഞ്ചു വർഷത്തിനുശേഷം നടക്കുന്ന ഇന്ത്യ-ചൈന പ്രത്യേക പ്രതിനിധികളുടെ ചർച്ചയുമായി ബന്ധപ്പെട്ടാണ് അജിത് ഡോവൽ-വാങ് യി കൂടിക്കാഴ്ച. 2019ൽ ഡൽഹിയിലായിരുന്നു ഇരുരാജ്യങ്ങളുടേയും പ്രത്യേക പ്രതിനിധികൾ അവസാനമായി കൂടിക്കാഴ്ച നടത്തിയത്. കിഴക്കൻ ലഡാക്കിലെ സൈനികപിൻമാറ്റം പൂർത്തിയായ സാഹചര്യത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച നിർണായകമായിരുന്നു. ഇരുരാജ്യങ്ങളുടേയും താൽപര്യങ്ങളേയും ആശങ്കകളേയും പരസ്പരം ബഹുമാനിക്കുക, ചർച്ചയിലൂടെയും ആശയവിനിമയത്തിലൂടെയും പരസ്പരവിശ്വാസം ശക്തിപ്പെടുത്തുക, ഇരുരാജ്യങ്ങളും തമ്മിലുള്ള ഭിന്നതകൾ കൃത്യമായ തരത്തിൽ പരിഹരിക്കുക തുടങ്ങിയ കാര്യങ്ങളും ചർച്ചാവിഷയമായി. ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കാൻ ഇന്ത്യയുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കിഴക്കൻ ലഡാക്കിലെ സൈനികപിൻമാറ്റം ഘട്ടംഘട്ടമായി പൂർത്തിയായതായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ നേരത്തെ പാർലമെന്റിൽ…
ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട വനിതകളെ സ്വയം സംരംഭകരാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷൻ നാളിതുവരെ സൃഷ്ടിച്ചത് 1,12,000 ഓളം വരുന്ന തൊഴിലവസരങ്ങള്‍. ഈ സാമ്പത്തിക വര്‍ഷം 75,000 വനിതകള്‍ക്ക് കുറഞ്ഞ പലിശയ്ക്ക് സ്വയം സംരംഭക വായ്പകള്‍ എന്നതാണ് കോർപറേഷന്റെ ലക്‌ഷ്യം. സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന് 175 കോടി രൂപയുടെ അധിക സര്‍ക്കാര്‍ ഗ്യാരന്റി നൽകാനുള്ള തീരുമാനം ഈ നീക്കത്തിന് ശക്തി പകരും. ഇതോടെ കോർപറേഷനുള്ള ആകെ സര്‍ക്കാര്‍ ഗ്യാരന്റി 1295.56 കോടി രൂപയായി. ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ നിന്ന് വായ്പ സ്വീകരിക്കാനാണ് ഈ ഗ്യാരന്റി അധികമായി അനുവദിച്ചിരിക്കുന്നത്. ഇപ്പോള്‍ ലഭ്യമായിരിക്കുന്ന അധിക ഗ്യാരന്റി കൂടി പ്രയോജനപ്പെടുത്തി നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 375 കോടി രൂപയുടെ വായ്പാ വിതരണം ചെയ്യുന്നതിനാണ് വനിതാ വികസന കോര്‍പ്പറേഷന്‍ ലക്ഷ്യം വയ്ക്കുന്നത്. ഇതിലൂടെ ഈ സാമ്പത്തിക വര്‍ഷം 75,000 വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കാനാകും. മാത്രമല്ല ന്യൂനപക്ഷ വിഭാഗത്തിന് 175 കോടി രൂപ വായ്പാവിതരണം…
തമിഴ്നാടിന്റെ ദക്ഷിണ ജില്ലകളിൽ കേരളം മാലിന്യം തള്ളുന്നുവന്ന ആരോപണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ. ബയോമെഡിക്കൽ, ഭക്ഷണം, പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവ തള്ളുന്നത് തടയാൻ തമിഴ്നാട്ടിലെ ഡിഎംകെ ഗവൺമെന്റ് പരാജയപ്പെട്ടതായും അദ്ദേഹം പറഞ്ഞു. കേരളം ഇത് അവസാനിപ്പിച്ചില്ലെങ്കിൽ തിരിച്ചും മാലിന്യം തള്ളാൻ മടിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. മാലിന്യം തള്ളുന്നത് തുടർന്നാൽ ജനുവരിയോടെ കേരളത്തിലേക്ക് ബഹുജന മാർച്ച് നടത്തും. സമൂഹമാധ്യമ പോസ്റ്റിലാണ് അണ്ണാമലൈ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കേരളത്തിനുമെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുന്നത്. കാവേരി നദീജല വിഷയത്തിൽ തമിഴ്നാടിന്റെ അവകാശങ്ങൾ കേരളത്തിനു മുൻപിൽ അടിയറവ് വെച്ചതായും അദ്ദേഹം ആരോപിച്ചു. ദക്ഷിണ തമിഴ് ജില്ലകളായ തെങ്കാശി, കന്യാകുമാരി, തിരുനെൽവേലി എന്നിവിടങ്ങൾ കേരളത്തിന്റെ മാലിന്യ കുപ്പയായി മാറി. ബയോമെഡിക്കൽ, പ്ലാസ്റ്റിക്, കോഴിക്കട മാലിന്യങ്ങൾ തുടങ്ങിയവ ലോറികളിലാക്കി തള്ളുന്നത് പതിവായിരിക്കുന്നു. സംസ്ഥാന അതിർത്തിയിലെ ചെക്പോസ്റ്റുകൾ മാലിന്യശേഖരണത്തിനുള്ള കലക്ഷൻ സെന്ററുകളായി മാറി. കേരളത്തിൽ നിന്നും മാലിന്യം വഹിച്ച് വരുന്ന വാഹനങ്ങൾ നിർബാധം ചെക്പോസ്റ്റ് കടത്തിവിടുകയാണ്-അണ്ണാമലൈ…
ലോകത്തിലെ അതിസമ്പന്ന പട്ടികയിൽ ഒന്നാമനായി തുടർന്ന് ടെസ്ല സ്ഥാപകൻ ഇലോൺ മസ്ക്. 500 ബില്യൺ ഡോളർ എന്ന സർവകാല റെക്കോർഡിൽ എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ആസ്തി. ബ്ലൂംബെർഗ് ബില്യണേർസ് ഇൻഡെക്സ് പ്രകാരം ചരിത്രത്തിൽത്തന്നെ ഇത്രയും ഉയർന്ന തുക സമ്പാദിക്കുന്ന ആദ്യ വ്യക്തിയാണ് മസ്ക്. ഇലക്ട്രിക് വാഹനനിർമാതാക്കളായ ടെസ്ല സ്ഥാപകനും സിഇഓയുമാണ് മസ്ക്. ഇതിനു പുറമേ സ്വകാര്യ ബഹിരാകാശ ഏജൻസി സ്പേസ് എക്സ്, സമൂഹ മാധ്യമ പ്ലാറ്റ്ഫോം എക്സ് (ട്വിറ്റർ), ന്യൂറാലിങ്ക്, ബോറിങ് കമ്പനി തുടങ്ങിയയുടെ ഉടമ കൂടിയാണ് മസ്ക്. ഈ മാസം ആദ്യം തന്നെ മസ്കിന്റെ ആസതി 400 ബില്യൺ ഡോളർ കടന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ആസ്തി 500 ബില്യൺ ഡോളറായിരിക്കുന്നത്. ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം ടെസ്ലയുടെ 13 ശതമാനം ഓഹരികൾ ഇലോൺ മസ്കിന്റെ പേരിലാണ്. ഇതിനു പുറമേ 350 ബില്യൺ ഡോളർ മൂല്യമുള്ള സ്പേസ് എക്സിൽ അദ്ദേഹത്തിന് 42 ശതമാനം പങ്കാളിത്തമുണ്ട്. 79 ശതമാനമാണ് എക്സ്…
ഇന്ത്യൻ സിനിമയെന്നാൽ ബോളിവുഡ് മാത്രമാണ് എന്ന ധാരണ എന്നോ തെറ്റിദ്ധാരണയായി തീർന്നിരിക്കുന്നു. ബാഹുബലിയും കെജിഎഫും പുഷ്പയും അടക്കമുള്ള ചിത്രങ്ങൾ ബോക്സോഫീസ് കലക്ഷനിലും ആ തെറ്റിദ്ധാരണ തിരുത്തിക്കുറിച്ചു. ഈ ചിത്രങ്ങൾ മിക്കവയും റിലീസിനു മുൻപേ കോടികളുടെ കലക്ഷൻ സ്വന്തമാക്കിയിരുന്നു. എന്നാൽ റിലീസിനു മുൻപേ തന്നെ ടിക്കറ്റ് ബുക്കിങ്ങിലൂടെ 100 കോടി നേടിയ ആദ്യ ഇന്ത്യൻ സിനിമ ഇവയൊന്നുമല്ല, അതൊരു മലയാള ചിത്രമാണ്. മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ എത്തിയ മരക്കാർ-അറബിക്കടലിന്റെ സിംഹമാണ് പ്രീ റിലീസിൽത്തന്നെ 100 കോടി നേടിയ ആദ്യ ഇന്ത്യൻ ചിത്രം. 2021 ഡിസംബർ രണ്ടിനായിരുന്നു ചിത്രത്തിന്റെ റിലീസ്. റിസർവേഷനിലൂടെ മാത്രം 100 കോടി ക്ലബ്ബിൽ കയറിയാണ് മരക്കാർ അന്ന് ചരിത്രം രചിച്ചത്. റിലീസ് തിയ്യതി പ്രഖ്യാപിച്ചതുമുതൽ ചിത്രത്തിന്റെ ടിക്കറ്റുകൾ പ്രീബുക്കിങ്ങിൽ ചൂടപ്പം പോലെ വിറ്റുപോയി. അഞ്ച് ഭാഷകളിലായി ലോകമെമ്പാടുമുള്ള 4100 സ്ക്രീനുകളിലാണ് മരക്കാർ പ്രദർശനത്തിനെത്തിയത്. ദിവസേന 16,000 ഷോകളായിരുന്നു ചിത്രത്തിനുണ്ടായിരുന്നത്. കേരളത്തിൽ മാത്രം 626 സ്ക്രീനുകളിലാണ് മരക്കാർ പ്രദർശനത്തിനെത്തിയത്. മലയാളത്തിലെ എക്കാലത്തേയും ഉയർന്ന…
ഇന്ത്യയിൽ ചുവടുറപ്പിക്കാൻ തായ്വാനീസ് ഫൂട്ട് വേർ നിർമാതാക്കളായ ഹോങ് ഫു ഇൻഡസ്ട്രിയൽ ഗ്രൂപ്പ് (Hong Fu Industrial Group). നൈക്കി, കോൺവേർസ്, വാൻസ്, പൂമ, അഡിഡാസ്, റീബോക്ക്, അണ്ടർ ആർമർ തുടങ്ങിയ അന്താരാഷ്ട്ര ബ്രാൻഡുകളുടെ വിതരണക്കാരാണ് ഹോങ് ഫു ഇൻഡസ്ട്രിയൽ ഗ്രൂപ്പ്. കമ്പനി തമിഴ്നാട് പനപ്പാക്കം SIPCOT ഇൻഡസ്ട്രിയൽ പാർക്കിൽ 1500 കോടി രൂപയുടെ നിർമാണ കേന്ദ്രമാണ് ആരംഭിക്കുന്നത്. നോൺ-ലെതർ അത്‌ലറ്റിക് പാദരക്ഷകളുടെ ലോകത്തിലെ രണ്ടാമത്തെ വലിയ നിർമാതാക്കളായ ഹോങ് ഫു പ്രതിവർഷം ഏകദേശം 200 ദശലക്ഷം ജോഡി സ്‌പോർട്‌സ് ഷൂകൾ നിർമിക്കുന്നു. മൂന്ന് ബില്യൺ ഡോളറാണ് കമ്പനിയുടെ വാർഷിക വരുമാനം. ചടങ്ങിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അധ്യക്ഷത വഹിച്ചു. പനപാക്കത്തെ നിർമാണ കേന്ദ്രം 25000 പേർക്ക് തൊഴിലവസരം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൊഴിലാളികളിൽ 85 ശതമാനവും സ്ത്രീകളായിരിക്കും. 2026 ജനുവരിയോടെ നിർമാണ കേന്ദ്രം പ്രവർത്തനക്ഷമമാകും. ഹോങ്കോംഗ്, തായ്‌വാൻ, വിയറ്റ്‌നാം, ഇന്തോനേഷ്യ, മ്യാൻമാർ, തുടങ്ങിയ രാജ്യങ്ങളിൽ നിലവിൽ ഹോങ് ഫുവിന് നിർമാണ…