Author: News Desk
ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ എന്ന ടോക് ഷോയുടെ അവതാരകനും സ്റ്റാൻഡപ്പ് കോമേഡിയനുമായ കപിൽ ശർമയുടെ ആദ്യ വരുമാനം 500 രൂപയായിരുന്നു. വെള്ളിവെളിച്ചത്തിൽ എത്തുന്നതിനു മുൻപ് ധാരാളം കഷ്ടതകൾ അനുഭവിച്ചിട്ടുള്ള താരത്തിന്റെ ഇന്നത്തെ ആസ്തി 300 കോടി രൂപയിലേറെയാണ്. ചിരിച്ചും ചിരിപ്പിച്ചും ലക്ഷക്കണക്കിന് ആരാധകരേയും കോടിക്കണക്കിന് രൂപയും നേടിയെടുത്ത കപിൽ ആഢംബര ജീവിതത്തിന്റെ കാര്യത്തിലും മുൻപന്തിയിലാണ്. പഞ്ചാബിലെ അമൃത് സറിൽ ജനിച്ച കപിൽ ശർമ്മയുടെ പിതാവ് ജിതേന്ദ്ര കുമാർ ഹെഡ് കോൺസ്റ്റബിളായിരുന്നു. പത്താം തരം കഴിഞ്ഞപ്പോൾ തന്നെ കപിൽ അച്ഛനെ സഹായിക്കാനായി ചെറിയ ചെറിയ ജോലികൾ ചെയ്തു തുടങ്ങി. ടെലിഫോൺ ബൂത്തിലെ ജോലിയായിരുന്നു അതിൽ ആദ്യത്തേത്. 500 രൂപയായിരുന്നു മാസശമ്പളം. സാധാരണ ഗതിയിലുള്ള വിദ്യാഭ്യാസം നേടി ജോലിയൊന്നും ഇല്ലാതെ വന്നപ്പോൾ നാടകം പഠിപ്പിച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ കലാരംഗത്തേക്കുള്ള വരവ്. അതിനിടയിൽ പിതാവ് ക്യാൻസർ ബാധിച്ച് മരിച്ചത് ജീവിതം കൂടുതൽ ദുരിതത്തിലാക്കി. നാടകരംഗത്ത് നിന്നും പിന്നീട് കപിൽ സ്റ്റാൻഡപ്പ് കോമഡിയിലേക്ക് തിരിഞ്ഞു.…
രത്തൻ ടാറ്റയുടെ കൈവശമുണ്ടായിരുന്ന വ്യക്തിഗത ആവശ്യങ്ങൾക്കുള്ള ആയുധങ്ങൾ ലഭിക്കുക രത്തന്റെ സന്തത സഹചാരിയായിരുന്ന മെഹ്ലി മിസ്ത്രിക്ക്. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഗൺ ലൈസൻസ് ഉടമയായിരുന്ന രത്തൻ ടാറ്റ അപൂർവമായേ അവ ഉപയോഗിച്ചിരുന്നുള്ളൂ. വിൽപത്രം പ്രകാരം ഓരോ പിസ്റ്റൾ, ഷോട്ട് ഗൺ, റൈഫിൾ എന്നിവയാണ് മിസ്ത്രിക്ക് ലഭിക്കുക. മെഹ്ലി മിസ്ത്രി ടാറ്റ ട്രസ്റ്റിലെ ട്രസ്റ്റി കൂടിയാണ്. എന്നാൽ ഇവ വെറും ആയുധങ്ങൾ അല്ല എന്നാണ് റിപ്പോർട്ട്. രത്തൻ ടാറ്റയുടെ ജീവിതത്തിൽ വലിയ പ്രാധാന്യമുള്ളവയായിരുന്നു അവ. ഈ തോക്കുകളെല്ലാം അദ്ദേഹത്തിന് താവഴിയായി കൈമാറി ലഭിച്ചതാണ്. ഇതിൽ ഒരു തോക്ക് ടാറ്റ മുന ചെയർമാൻ സുമന്ത് മൂൽഗോക്കർ രത്തൻ ടാറ്റയ്ക്ക് സമ്മാനമായി നൽകിയതാണ്. മറ്റ് രണ്ടെണ്ണം രത്തന്റെ പിതാവ് നേവൽ ടാറ്റയുടേതും സാക്ഷാൽ ജെആർഡി ടാറ്റയുടേതുമാണ്. ഈ മുന്ന് പേരോടും വളരെ അടുപ്പം പുലർത്തിയിരുന്നതുകൊണ്ടു തന്നെ അവർ ഉപയോഗിച്ച തോക്കുകൾ രത്തൻ ടാറ്റയ്ക്ക് വൈകാരിക അടുപ്പം ഉള്ളതായിരുന്നു. ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ള തോക്ക് ലഭിക്കാൻ…
പ്രകൃതിഭംഗിക്കൊപ്പം ചരിത്രശേഷിപ്പുകളിലും മുൻപന്തിയിലാണ് മൂന്നാർ. ആ ചരിത്രമാകട്ടെ അയ്യായിരം വർഷങ്ങൾക്കും മുൻപ് ആരംഭിക്കുന്നതാണ്. മൂന്നാറിൽ നിർബന്ധമായും കാണേണ്ട ചില ചരിത്ര ശേഷിപ്പുകൾ നോക്കാം. മുനിയറപ്രാചീന കാലത്തെ ശവസംസ്കാര രീതിയാണ് മുനിയറകൾ. ബിസി 3000 മുതലുള്ള മുനിയറകൾ മൂന്നാറിൽ കണ്ടെത്തിയിട്ടുണ്ട്. വലിയ കല്ലുകൾ വൃത്താകൃതിയിൽ വെച്ചാണ് ഇവയുടെ നിർമാണം. മറയൂർ ഭാഗത്താണ് കൂടുതൽ മുനിയറകളും ഉള്ളത്. ആനയിറങ്കൽ അണക്കെട്ട്മൂന്നാറിൽ നിന്നും 22 കിലോമീറ്റർ ദൂരത്ത് സ്ഥിതി ചെയ്യുന്ന അണക്കെട്ടിനു ചുറ്റും ചരിത്ര ശേഷിപ്പുകൾ കാണാം. ശിലായുഗ കാലത്തെ ആരാധനലാലയങ്ങളുടെ ശേഷിപ്പുകളാണ് ഇവിടത്തെ പ്രത്യേകത. ചിന്നക്കനാൽ വെള്ളച്ചാട്ടംതേയിലത്തോട്ടങ്ങൾക്കിടയിലുള്ള ചിന്നക്കനാൽ വെള്ളച്ചാട്ടവും പ്രാചീന ശേഷിപ്പുകൾക്ക് പേരു കേട്ടതാണ്. മധ്യകാല ചരിത്രത്തിലെ സംസ്കാരങ്ങളുടെ ശേഷിപ്പുകളാണ് ഇവിടെയുള്ളത്. പള്ളിവാസൽകേരളത്തിലെ ഏറ്റലും പ്രധാന ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ഇടമാണ് പള്ളിവാസൽ. ഇവിടെ നിന്നും അനേകം പ്രാചീന ശേഷിപ്പുകൾ കണ്ടെത്തിയിട്ടുണ്ട്. രാജമലഇരവികുളം ദേശീയ പാർക്കിന്റെ ഭാഗമായ രാജമല ചരിത്രാതീത കാലം മുൽക്കുള്ള പ്രാചീന ഗുഹാ ചിത്രങ്ങൾ കൊണ്ടും പ്രസിദ്ധമാണ്.…
1990-കളുടെ അവസാനം. കേരളത്തിൽ മൊബൈൽ സർവ്വീസുകൾ തുടങ്ങിയിട്ടേ ഉള്ളൂ. മൊബൈൽ ഫോൺ ഒരു ആർഭാടവും ആഡംബരവുമായ വസ്തുവായിരുന്ന കാലം. ഔട്ട് ഗോയിംഗിന് മിനുറ്റിന് 20 രൂപയ്ക്കടുത്തും, ഇൻകമിങ്ങിന് 10 രൂപയോളവും ഒക്കെ ചാർജ്ജുണ്ടായിരുന്ന ആ അന്തകാലം. അന്ന് എന്റെ ഒരു ബന്ധു, അദ്ദേഹമന്ന് കോളേജിൽ പഠിക്കുകയാണ്. ബൈക്ക് വാങ്ങാൻ പണം കണ്ടെത്താനുള്ള ഒരു വഴിയായി മൊബൈൽ കണ്ക്ഷൻ ഏജന്റായി. ഒരു കണക്ഷൻ റെഡിയാക്കിയാൽ 500 രൂപ കമ്മീഷൻ! എസ്കോടെൽ, ബിപിൽ എന്നീ കമ്പനികളാണ് സർവ്വീസ് പ്രൊവൈഡർമാർ. ഹാൻഡ് സെറ്റാവട്ടെ എറിക്സണും, ബിപില്ലും മോട്ടോറോളയും. നാട്ടിലെ സമ്പന്നൻമാരായ ജുവല്ലറി മുതലാളിമാർ, ടെക്സ്റ്റൽ ഓണേഴ്സ് തുടങ്ങി, ബിസിനസ്സ് ആവശ്യത്തിനും, പിന്നെ ധനികനാണെന്ന് നാലാളറിയാനും മൊബൈൽ സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചവരെയൊക്കെ അദ്ദേഹം വരിക്കാരാക്കി. ഏറ്റവും കൂടുതൽ വിറ്റത് BPL ആണെന്ന് തോന്നുന്നു. അതിനു മുന്നേ ഞാൻ ആ ബ്രാൻഡ് കണ്ടിട്ടുണ്ട്, വീടുകളിൽ ഇരുന്ന മറ്റൊരു ആഡംബരം! ടിവി! അതുപോലെ റെഫ്രിജറേറ്റർ ! BPL. ചുവന്ന അരികുള്ള നീല…
ഇലക്ട്രിക് വാഹനപ്രേമികൾ കണ്ണുനട്ട് കാത്തിരിക്കുന്ന മോഡലാണ് ടാറ്റ സിയാറ EV. വരവറിയിച്ചതു മുതൽ ഭാവിയിലെ ഇലക്ട്രിക് വാഹനം എന്നാണ് സിയാറ ഇവി അറിയപ്പെടുന്നത്. ഈയിടെ വിപണിയിലെത്തിയ ടാറ്റ കർവ് ഇവിയുടെ വമ്പൻ വിജയത്തിനു ശേഷമാണ് സിയാറ ഇവിയുമായി എത്താൻ ടാറ്റ ഒരുങ്ങുന്നത്. മികച്ച പെർഫോമൻസ് കൊണ്ടും ഡിസൈൻ മികവ് കൊണ്ടും ഗംഭീര ഫീച്ചേർസ് കൊണ്ടുമാണ് കർവ് വിപണി കീഴടക്കിയത്. എന്നാൽ ഇതിലും എത്രയോ ഇരട്ടി ഫീച്ചേർസുമായാണ് സിയാറ എത്തുന്നത്. ഇന്ത്യൻ നിർമിത ഡിഫൻഡർ എന്ന പേരാണ് വാഹനത്തിന്റെ മോട്ടോ എക്സ്പോ ഷോ മുതൽ സിയാറക്കുള്ളത്. അവിന്യ, ഹാരിയർ എന്നീ ഇലക്ട്രിക് കണസെപ്റ്റ് വാഹനങ്ങൾക്കൊപ്പം ടാറ്റ ഭാവിയിലെ ഇലക്ട്രിക് വാഹന വിപണി കീഴടക്കാൻ പോകുന്ന അത്ഭുതം കൂടിയായിരിക്കും സിയാറ ഇവി. ഫോർ വീൽ ഡ്രൈവായി എത്തുന്ന സിയാറ ഇവി അഞ്ച് സീറ്റുള്ള എസ് യുവിയാണ്. കുടുംബവുമൊത്തുള്ള യാത്രകൾക്ക് പറ്റിയ വാഹനം മികച്ച യാത്രാനുഭവം സമ്മാനിക്കും. 2026 മാർച്ചിലാണ് സിയാറയുടെ ലോഞ്ച് പ്രതീക്ഷിക്കുന്നത്. വാഹനത്തിന്…
ബോള്‍ഗാട്ടി പാലസ് വാട്ടര്‍ ഡ്രോമില്‍ നിന്നും പറന്നുയരും, ഇടുക്കി മാട്ടുപ്പെട്ടി ഡാമിൽ പറന്നിറങ്ങും. ‘ഡിഹാവ്ലാന്‍ഡ് കാനഡ’ എന്ന കേരളത്തിന്റെ ആദ്യ സീപ്ലെൻ സർവീസിന്റെ നവംബർ 11ലെ കന്നി യാത്ര ഇങ്ങനെ. കേന്ദ്ര സര്‍ക്കാരിന്‍റെ ഉഡാന്‍ റീജിയണല്‍ കണക്ടിവിറ്റി സ്കീമിന് കീഴിലുള്ള സീപ്ലെയിന്‍ സര്‍വീസ് ആണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. കേരളത്തിലെ വിമാനത്താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതാണ് പദ്ധതി. സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയില്‍ വന്‍ വികസനത്തിന് വഴിയൊരുക്കുന്ന സീപ്ലെയിന്‍ സര്‍വീസ് 11 ന് കൊച്ചിയില്‍ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്യും. കൊച്ചി കെടിഡിസി ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. കേന്ദ്ര സര്‍ക്കാരിന്‍റെ ഉഡാന്‍ റീജിയണല്‍ കണക്ടിവിറ്റി സ്കീമിന് കീഴിലുള്ള സീപ്ലെയിന്‍ സര്‍വീസ് ആണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. കേരളത്തിലെ വിമാനത്താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതാണ് പദ്ധതി. ഇതിന്‍റെ ഭാഗമായി കേരളത്തിലെത്തുന്ന’ഡിഹാവ്ലാന്‍ഡ് കാനഡ’ എന്ന സീപ്ലെയിന്‍…
ബ്രിട്ടീഷ് ലക്ഷ്വറി കാറുകളായ ജാഗ്വാർ ലാൻഡ് റോവർ ഇവി മോഡലുകൾ നിർമിക്കൊനൊരുങ്ങി തമിഴ്നാട്ടിലെ ടാറ്റ മോട്ടോർസ് നിർമാണശാല.തമിഴ്നാട്ടിലെ റാണിപ്പെട്ട് പനപ്പാക്കത്ത് നിർമിക്കുന്ന 9000 കോടിയുടെ നവീന നിർമാണ ശാലയിലാണ് നിലവിലെ ടാറ്റാ വാഹനങ്ങൾക്കു പുറമേ ജാഗ്വാർ ഇവി മോഡലുകളും നിർമിക്കുക. അയ്യായിരം പേർക്ക് തൊഴിൽ സാധ്യതയുമായി എത്തുന്ന പ്ലാന്റിനായി സെപ്റ്റംബറിലാണ് ടാറ്റ തമിഴ്നാട് സർക്കാരുമായി കരാർ ഒപ്പിട്ടത്. അടുത്തിടെ ജാഗ്വാർ കാറുകളുടെ നിർമാണം യുകെയിൽ നിർത്തിവെച്ചിരുന്നു. പൂർണമായും ഇവി മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി തീരുമാനം. സാധാരണ വാഹനങ്ങളും ഇവി വാഹനങ്ങളും ഒരു പോലെ നിർമിക്കാവുന്ന പ്ലാൻ്റാണ് ടാറ്റ റാണിപ്പെട്ടിൽ ആരംഭിച്ചത്. 2032ഓടെ പ്ലാന്റ് ഇവി വാഹനങ്ങൾക്കായി സർവസജ്ജമാകും. എന്നാൽ അതിന് മുൻപ് തന്നെ സാധാരണ വാഹനങ്ങൾ നിർമിക്കാൻ പാകത്തിൽ പ്ലാൻ്റ് മാറ്റും. നിലവിൽ രാജ്യത്തെ 35 ശതമാനം വാഹന നിർമാണം തമിഴ് നാട്ടിലാണ്. ഇതിനു പുറമേ ഇന്ത്യയിലെ 40 ശതമാനം വൈദ്യുത വാഹന ഉപഭോക്താക്കളും തമിഴ്നാട്ടിൽ നിന്നാണ്. ടാറ്റ മോട്ടോർസ്,…
സമഗ്ര റെയിൽ വികസനത്തിന്റെ ഭാഗമായി മുഖം മാറാനൊരുങ്ങി കേരളത്തിലെ റെയിൽവേ സ്റ്റേഷനുകൾ. സംസ്ഥാനത്തെ 35 റെയിൽവേ സ്റ്റേഷനുകൾ പൂർണമായും പുതുക്കിപ്പണിയാനാണ് റെയിൽവേയുടെ തീരുമാനം. കേരളത്തിന്റെ റെയിൽ വികസനത്തിനായി 3000 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ കേന്ദ്ര ഗവൺമെന്റുകളുടെ കാലത്ത് ഇത് വെറും മുന്നൂറ് കോടിയോളം മാത്രമായിരുന്നു. തൃശ്ശൂർ റെയിൽവേ സ്റ്റേഷനാണ് ആദ്യമായി മാറ്റം വരാൻ പോകുന്ന സ്റ്റേഷൻ. ഇവിടത്തെ നിർമാണ പ്രവർത്തനങ്ങൾക്ക് വേണ്ടി മാത്രം റെയിൽവേ 393 കോടി രൂപ അനുവദിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷൻ വികസനത്തിന് പുറമേ റെയിൽപ്പാതാ വികസനവും കേരളത്തിൽ നടക്കും. മംഗളൂരു-ഷൊർണൂർ, ഷൊർണൂർ-പാലക്കാട് റൂട്ടുകളിൽ പുതിയ പാത വരും. ഇതിനു പുറമേ പുതിയ മെമു ട്രെയിനുകളും കേരളത്തിനായി അനുവദിച്ചിട്ടുണ്ട്. ഇതിനു പുറമേ കോട്ടയം റൂട്ടിൽപുതിയ വന്ദേ ഭാരത് കൊണ്ടു വരുന്നതും പരിഗണനയിലുണ്ട്. Kerala is set to undergo a significant railway station makeover with Rs 3000 crore allocated for development. Thrissur…
യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഡൊണാൾഡ് ട്രംപ് എത്തിയതിനു പിന്നാലെ സമ്പത്തിൽ വൻ മുന്നേറ്റം നടത്തി ആമസോൺ സ്ഥാപകനും ട്രംപ് അനുകൂലിയുമായ ജെഫ് ബെസോസ്. രണ്ട് ദിവസം കൊണ്ട് 7 ബില്യൺ ഡോളർ വർധിച്ച ബെസോസിന്റെ ആസ്തി ഇപ്പോൾ 228 ബില്യൺ ഡോളറായി. ട്രംപിന്റെ വരവോടെ ആമസോൺ സ്റ്റോക്കുകളിലുണ്ടായ വർധനവാണ് ബെസോസിന്റെ വമ്പൻ സാമ്പത്തിക വളർച്ചയ്ക്ക് കാരണമായത്. 926 മില്യൺ ഷെയറുകളാണ് ബെസോസിന് ആമസോണിലുള്ളത്. ഈ വർഷം 40 ശതമാനം വളർച്ചയാണ് ആമസോൺ സ്റ്റോക്കുകൾ നേടിയത്. 207 ഡോളർ എന്ന ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിലാണ് ഇപ്പോൾ ആമസോൺ ഓഹരി എത്തി നിൽക്കുന്നത്. ബെസോസും ട്രംപും തമ്മിൽ നല്ല സൗഹൃദത്തിലാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപ് പ്രതികൂല നിലപാടെടുത്ത വാഷിങ്ടൺ പോസ്റ്റ് പത്രത്തെ ആമസോൺ സ്ഥാപകൻ വിമർശിച്ചിരുന്നു. ട്രംപിന്റെ വിജയത്തെ എക്കാലത്തേയും മികച്ച രാഷ്ട്രീയ തിരിച്ചുവരവ് എന്നാണ് ബെസോസ് വിശേഷിപ്പിച്ചത്. Jeff Bezos reaches a record $228 billion net worth, driven…
സുരക്ഷാ വർധനവിനും സുഖപ്രദമായ യാത്രയ്ക്കുമായി നാഗർക്കോവിൽ-ഗാന്ധിധാം എക്സ്പ്രസ്സിന്റെ റേക്കുകൾ എൽഎച്ച്ബി കോച്ചുകളാക്കി ഇന്ത്യൻ റെയിൽവേ. ഈ മാസം 26 മുതൽ ട്രെയിൻ എൽഎച്ച്ബി കോച്ചുകളുമായി ഓടിത്തുടങ്ങും. സാധാരണ റേക്കുകളിൽ നിന്നും എൽഎച്ച്ബി കോച്ചുകളിലേക്കുള്ള മാറ്റെ യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞും. സുരക്ഷയ്ക്കൊപ്പം മികച്ച രൂപകൽപനയ്ക്ക് പേരു കേട്ട എൽഎച്ച്ബി കോച്ചുകളിലെ യാത്ര സുഖപ്രദവുമാണ്. ആന്റി ടെലിസ്കോപിക് സംവിധാനം, അപകട തീവ്രത കുറയക്കുന്ന രൂപകൽപന എന്നിവയാണ് എൽഎച്ച്ബി കോച്ചുകളുടെ സവിശേഷത. മികച്ച സസ്പെൻഷൻ യാത്ര സുഖകരമാക്കുന്നു. നാഗർക്കോവിൽ-ഗാന്ധിധാം എക്സ്പ്രസ്സിന്റെ കോച്ച് നിലയിലും റെയിൽവേ മാറ്റം വരുത്തിയിട്ടുണ്ട്. 1 എസി ടൂടയർ, 5 എസ് ത്രീടയർ, 11 സ്ലീപ്പർ ക്ലാസ്സുകൾ, 2 ജനറൽ സെക്കൻഡ് ക്ലാസ്, 1 ദിവ്യാംഗൻ കോച്ച് എന്നിങ്ങനെയാണ് പുതിയ കോച്ച് നില. നാഗർക്കോവിലിൽ നിന്ന് ആരംഭിച്ച് തിരുവനന്തപുരം, കോട്ടയം, മംഗലാപുരം വഴി ഗുജറാത്തിലെ ഗാന്ധിധാം വരെയുള്ള ട്രെയിനാണ് ഗാന്ധിധാം എക്സ്പ്രസ്സ്. കേരളമടക്കം ആറ് സംസ്ഥാനങ്ങളിലൂടെ ട്രെയിൻ…