Author: News Desk
‘ഹഡില്‍ ഗ്ലോബല്‍ ‘ആറാം പതിപ്പിൽ ശ്രദ്ധേയമാകാൻ ‘ബ്രാന്‍ഡിംഗ് ചലഞ്ച് 2.0’ .രാജ്യത്തെ പ്രമുഖ ഭക്ഷ്യ ഗവേഷണ-വികസന സ്ഥാപനങ്ങളിലെ അത്യാധുനിക ഭക്ഷ്യസാങ്കേതികവിദ്യകളുടെ രൂപകല്‍പ്പനയും ബ്രാന്‍ഡിംഗുമാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന ഈ ചലഞ്ചിന്‍റെ പ്രാഥമിക ലക്ഷ്യം. ലോകത്തിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് സംഗമമായ ഹഡില്‍ ഗ്ലോബല്‍ 2024 കോവളത്ത് നവംബര്‍ 28 മുതല്‍ 30 വരെയാണ് നടക്കുക. രാജ്യത്തെ പ്രമുഖ ഭക്ഷ്യ ഗവേഷണ-വികസന സ്ഥാപനങ്ങളിലെ അത്യാധുനിക ഭക്ഷ്യസാങ്കേതികവിദ്യകളുടെ രൂപകല്‍പ്പനയും ബ്രാന്‍ഡിംഗുമാണ് ഇത്തവണത്തെ ‘ബ്രാന്‍ഡിംഗ് ചലഞ്ച് 2.0’ മത്സരത്തിന്‍റെ പ്രമേയം. ബ്രാന്‍ഡിംഗ് ലോകത്ത് തങ്ങളുടെ മുദ്ര പതിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ട്ടിസ്റ്റുകള്‍, ഗ്രാഫിക് ഡിസൈനര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, ഫ്രീലാന്‍സ് ആര്‍ട്ടിസ്റ്റുകള്‍ എന്നിവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. രാജ്യത്തെ ഭക്ഷ്യ ഗവേഷണ സ്ഥാപനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പത്ത് ഭക്ഷ്യസാങ്കേതികവിദ്യകള്‍ക്ക് ബ്രാന്‍ഡ് ഐഡന്‍റിറ്റി രൂപകല്പന ചെയ്ത് അവയുടെ സാങ്കേതിക കൈമാറ്റത്തെ ശാക്തീകരിക്കുക എന്നതാണ് ചലഞ്ചിന്‍റെ പ്രാഥമിക ലക്ഷ്യം. ഭക്ഷ്യസാങ്കേതികവിദ്യകള്‍ക്ക് ബ്രാന്‍ഡ് ഐഡന്‍റിറ്റി ലഭിക്കുന്നതിനൊപ്പം സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള ഇവയുടെ സാങ്കേതികവിദ്യാ കൈമാറ്റവും…
ഇന്ത്യൻ കോംപാക്റ്റ് എസ്‌യുവി വിപണിയിൽ താരമാകാൻ സ്കോഡ കൈലാഖ്. ചെക്ക് വാഹന നിർമാതാക്കളായ സ്കോഡ ഇന്ത്യയിലെത്തിക്കുന്ന ആദ്യ കോംപാക്റ്റ് എസ്‌യുവി കൂടിയായ കൈലാഖിന്റെ വില 7.89 ലക്ഷം രൂപയാണ്. വരാനിരിക്കുന്ന ഭാരത് മൊബിലിറ്റി ഷോയിൽ വാഹനം പ്രദർശനത്തിനെത്തും. ആഗോളതലത്തിൽ അവതരിപ്പിച്ചിരിക്കുന്ന വാഹനം ജനുവരിയോടെ ഇന്ത്യൻ വിപണിയിലുമെത്തും. ഇന്ത്യൻ വാഹനവിപണിയിൽ ഏറ്റവുമധികം മത്സരം നടക്കുന്ന മേഖലയാണ് കോംപാക്റ്റ് എസ്‌യുവികളുടേത്. സ്കോഡ ഇത് വരെ ഇറക്കിയതിൽ ഏറ്റവും ചെറിയ എസ്‌യുവി എന്ന സവിശേഷതയും കൈലാഖിനുണ്ട്. പ്രധാനമായും പ്രീമിയം വാഹനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സ്കോഡയിൽ നിന്നും പോക്കറ്റിനിണങ്ങുന്ന വിലയിൽ ഒരു എസ്‌യുവി ലഭിക്കും എന്നത് വാഹനപ്രേമികളെ ഏറെ സന്തോഷിപ്പിക്കുന്നു. കുഷാഖ്, സ്ലാവിയ എന്നീ മോഡലുകൾക്ക് സമാനമായ പ്ലാറ്റ്ഫോമാണ് കൈലാഖിനും. കാഴ്ചയിലും കൈലാഖിന് കുഷാഖുമായി സാമ്യമുണ്ട്. മോഡേൺ സോളിഡ് എന്ന സ്കോഡയുടെ പുതിയ ഡിസൈൻ ശൈലിയാണ് കൈലാഖിന്റെ സവിശേഷത. ഒരു ലിറ്റർ മൂന്ന് സിലിണ്ടർ ടർബോ എഞ്ചിനുമായി എത്തുന്ന വാഹനം115 എച്ച്പി പവറും 178എൻഎം ടോർക്കും ഉദ്പാദിപ്പിക്കും.…
യുഎസ് ജനപ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ആറ് ഇന്ത്യൻ വംശജർ. അമി ബെറ, രാജാ കൃഷ്ണമൂർത്തി, റോ ഖന്ന, ശ്രീ താനേദർ, പ്രമീള ജയപാൽ എന്നിവർ സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ വിർജീനിയയിൽ നിന്ന് സുഹാസ് സുബ്രഹ്മണ്യവും ആദ്യമായി സഭയിലെത്തി. വിർജീനിയയിൽ നിന്ന് യുഎസ് ജനപ്രതിനിധി സഭയിലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് സുഹാസ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ മൈക്ക് ക്ലാൻസിയെയാണ് ഡെമോക്രാറ്റിക് സ്ഥാനാർഥിയായ സുഹാസ് പരാജയപ്പെടുത്തിയത്. വിർജിനിയ പത്താം കോൺഗ്രഷണൽ ജില്ലയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട സുഹാസ് നിലവിൽ വിർജീനിയ സ്റ്റേറ്റ് സെനറ്ററാണ്. ബറാക് ഒബാമ യുഎസ് പ്രസിഡന്റ് ആയിരുന്ന സമയത്ത് പ്രസിഡന്റിന്റെ ഉപദേഷ്ടാവ് കൂടിയായിരുന്നു സുഹാസ്. അമി ബെറ തുടർച്ചയായി ഏഴാം തവണയാണ് ജനപ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. കലിഫോർണിയ ആറാം കോൺഗ്രഷണൽ ജില്ലയിൽ നിന്നാണ് സഭയിലെ മുതിർന്ന അംഗങ്ങളിൽ ഒരാൾ കൂടിയായ ബെറ തിരഞ്ഞെടുക്കപ്പെട്ടത്. തുടർച്ചയായി അഞ്ചാം തവണ സഭയിലെത്തുന്ന രാജാ കൃഷ്ണമൂർത്തി ഇല്ലിനോയിൽ നിന്നുള്ള പ്രതിനിധിയാണ്. റോ ഖന്ന, ശ്രീ താനേദർ, പ്രമീള ജയപാൽ എന്നിവർ…
കേരളത്തിൽ വേരുറപ്പിക്കാൻ പ്രമുഖ ആരോഗ്യ സംരക്ഷണ ശൃംഖല കൃഷ്ണ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് മെഡിക്കൽ സയൻസസ് (Krishna Institute of Medical Sciences – KIMS). അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 3000 ബെഡുകളുള്ള ആശുപത്രി ശൃംഖല സ്ഥാപിക്കാനാണ് കിംസിന്റെ പദ്ധതി. നിലവിൽ കേരളത്തിനു പുറമേ തെലങ്കാന, ആന്ധ്ര, മഹാരാഷ്ട്ര, കർണാടക എന്നീ നാല് സംസ്ഥാനങ്ങളിലായി പതിനാറിലധികം ആശുപത്രികൾ കിംസ് ഗ്രൂപ്പിനുണ്ട്. കണ്ണൂരിലെ ശ്രീചന്ദ് ആശുപത്രി ഏറ്റെടുത്താണ് കിംസ് ആദ്യം കേരളത്തിലെത്തിത്. തുടർന്ന് തൃശ്ശൂർ വെസ്റ്റ്‌ഫോർട്ട് ആശുപത്രിയുമായി ഓപ്പറേഷൻ ആൻഡ് മാനേജ്‌മെന്റ് കരാറും ഒപ്പ് വെച്ചു. കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ ആശുപത്രികൾ ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ് കിംസ്. കൊല്ലം, ഇടുക്കി, കോട്ടയം, മലപ്പുറം ജില്ലകളിലും കിംസിന് ആശുപത്രികൾ ഏറ്റെടുക്കാനുള്ള പദ്ധതിയുണ്ട്. എറണാകുളം ചേരാനെല്ലൂരിൽ ഹെൽത്ത് സിറ്റിക്കായി കിംസ് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അടുത്ത രണ്ട് വർഷത്തിനകം കേരളത്തിലെ എല്ലാ ജില്ലകളിലും ആശുപത്രി ആരംഭിക്കുകയാണ് കിംസിന്റെ ലക്ഷ്യം. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിംസ് ദേശീയ…
ലൈറ്റ് മോട്ടോർ വെഹിക്കിൾ (LMV) ലൈസൻസ് ഉള്ളവർക്ക് 7500 കിലോ വരെയുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾ അടക്കമുള്ള ഭാര വാഹനങ്ങൾ ഓടിക്കാമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിൻ്റേതാണ് ഉത്തരവ്. എൽഎംവി ലൈസൻസുള്ളവർക്കും ഭാരവാഹനങ്ങൾ ഓടിക്കാമെന്നും ഇതിന് മോട്ടോർ വാഹന നിയമം സെക്ഷൻ 10(2)(ഇ) പ്രകാരം അധിക അംഗീകാരം ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 7500 കിലോ വരെയുള്ള വാഹനം ഓടിക്കുന്നതിനായി പ്രത്യേക ബാഡ്ജ് ആവശ്യമില്ലെന്നും സുപ്രീ കോടതി വ്യക്തമാക്കി. 2017ലും സുപ്രീം കോടതി സമാന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നിലവിൽ 7500 കിലോ വരെയുള്ള വാഹനങ്ങൾക്ക് എൽഎംവി ലൈസൻസ് മാത്രം മതി, ബാഡ്ജ് ആവശ്യമില്ല. എന്നാൽ ഇതിൽ കോടതി പുനർവിചിന്തനം ഉണ്ടാകും എന്ന് ആശങ്കയുണ്ടായിരുന്നു. പുതിയ സുപ്രീം കോടതി വിധിയോടെ ആ ആശങ്ക നീങ്ങി. എൽഎംവി ലൈസൻസുള്ളവർ ഭാരവാഹനങ്ങൾ ഓടിച്ചുണ്ടാക്കുന്ന അപകടങ്ങളിൽ ഇൻഷുറൻസ് കമ്പനികൾ ക്ലെയിം തുക നൽകാൻ വിമുഖത കാട്ടുന്നതിന്റെ പശ്ചാത്തലത്തിലാണ് കോടതി ഇടപെടൽ. എൽഎംവി ലൈസൻസ്…
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇലോൺ മസ്കും അദ്ദേഹത്തിന്റെ എക്സ് പ്ലാറ്റ്ഫോമും വഹിച്ച പങ്ക് ചെറുതല്ല. പുതിയ നക്ഷത്രമെന്നാണ് മസ്കിനെ ട്രംപ് തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം പ്രകീർത്തിച്ചത്. ട്രംപിൻറെ വലംകൈ ആയി വിശേഷിപ്പിക്കപ്പെടുന്ന മസ്കിൻറെ ഇലക്ട്രിക് കാർ കമ്പനി ടെസ്ലയുടെ ഓഹരികളും ട്രംപിന്റെ മുന്നേറ്റത്തോടെ വൻ കുതിപ്പ് രേഖപ്പെടുത്തി. ട്രംപ് 2 ഗവണമെന്റ് ഇലോൺ മസ്കിന്റെ നേതൃത്വത്തിൽ കാര്യക്ഷമതാ കമ്മീഷനെ നിയമിക്കുമെന്നും ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. മാഡിസൺ സ്ക്വയർ ഗാർഡനിൽ നടന്ന പ്രചാരണ റാലിക്കിടെ മസ്കിനെ ‘സൂപ്പർ ജീനിയസ്’എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ട്രംപ് സ്ഥാനാർത്ഥിത്വത്തെ പിന്തുണയ്ക്കുന്നതിനായി സ്ഥാപിച്ച അമേരിക്ക പിഎസിക്ക് സെപ്റ്റംബറിൽ മസ്ക് 75 മില്യൺ ഡോളർ സംഭാവന നൽകിയിരുന്നു. ട്രംപിനുള്ള പരസ്യ പിന്തുണയ്ക്ക് പുറമേ നിരവധിയിടങ്ങളിൽ നിയുക്ത പ്രസിഡന്റിനു വേണ്ടി മസ്ക് പ്രചാരണത്തിനും ഇറങ്ങി. മസ്കിൻറെ സംരംഭങ്ങളെ അനുകൂലിക്കുന്ന നിലപാടാണ് ട്രംപും കൈകൊള്ളുന്നത്. ഈ സ്വാധീനം ഭാവിയിൽ ടെസ്ലയ്ക്ക് ഏറെ ഗുണം ചെയ്യും. അതേസമയം, ഇന്ത്യൻ ഇ-കാർ വിപണിയിൽ ടെസ്ലയുടെ വരവ്…
ബഹിരാകാശ പേടകത്തിലെ തകരാറ് മൂലം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ നാസ ബഹിരാകാശ സഞ്ചാരി സുനിത വില്യംസിന്റെ ആരോഗ്യസ്ഥിതി മോശമാകുന്നതായി റിപ്പോർട്ട്. അനുവദനീയമായതിലും അധികം സമയം ബഹിരാകാശത്ത് ചിലവഴിക്കേണ്ടി വന്നതാണ് സുനിതയുടെ ആരോഗ്യം മോശമാക്കുന്നത് എന്ന് വിദഗ്ദ്ധ ഡോക്ടർമാർ പറഞ്ഞു. 2024 ജൂണിൽ എട്ട് ദിവസത്തെ ബഹിരാകാശ പര്യവേക്ഷണത്തിനായി അന്താരാഷ്ട്ര നിലയത്തിലെത്തിയ സുനിത ഇപ്പോൾ നിലയത്തിലെത്തിയിട്ട് അഞ്ച് മാസത്തോളമായി. ബോയിങിൻറെ സ്റ്റാർലൈനർ പേടകത്തിനുണ്ടായ തകരാർ കാരണമാണ് സുനിതയുടേയും സഹസഞ്ചാരി ബുച്ച് വിഷമോറിന്റേയും മടക്ക യാത്ര വൈകുന്നത്. ഫെബ്രുവരിയിലേ ഭൂമിയിലേക്ക് മടങ്ങിവരാനാകൂ എന്നാണ് നാസ വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം ബഹിരാകാശ നിലയത്തിൽ നിന്നുമുള്ള ചിത്രങ്ങളിൽ സുനിത ക്ഷീണിതയായി കാണപ്പെട്ടു. എല്ലുകളുടെയും മസിലുകളുടെയും ആരോഗ്യം നഷ്ടമാകാതിരിക്കാൻ ഇവർ പ്രത്യേക രീതിയിലുള്ള വ്യായാമം ചെയ്യുന്നുണ്ട്. രണ്ടര മണിക്കൂർ നീളുന്നതാണ് വ്യായാമം. എന്നാൽ സീറോ ഗ്രാവിറ്റി പരിതസ്ഥിതിയുമായി ഇണങ്ങാൻ ശരീരം കൂടുതൽ ഊർജം ചിലവഴിക്കേണ്ടി വരും. സുനിതയുടെ ഭാരവും ക്രമാതീതമായി കുറഞ്ഞിട്ടുണ്ട്. NASA astronaut Sunita Williams…
യുഎസിന്റെ ആദ്യ ഇന്ത്യൻ വംശജയായ ‘സെക്കൻഡ് ലേഡി’യാകാൻ ഉഷാ ലാൻസ്. ട്രംപിന്റെ രണ്ടാം വരവിലെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ജെ.ഡി. വാൻസിന്റെ പങ്കാളിയായ ഉഷയുടെ വേരുകൾ ആന്ധ്ര പ്രദേശിലാണ്. അധികാരമുറപ്പിച്ച ശേഷം ഡോണാൾഡ് ട്രംപ് നടത്തിയ വിജയ പ്രസംഗത്തിൽ നിയുക്ത വൈസ് പ്രസിഡന്റ് ജെ. ഡി. വാൻസിനും പങ്കാളി ഉഷാ വാൻസിനും നന്ദി പറഞ്ഞിരുന്നു. യുഎസ്സിലെ ലക്ഷക്കണക്കിന് ഇന്ത്യൻ വംശജരുടെ ഇടയിൽ റിപ്പബ്ലിക്കൻ പാർടിക്കായി ഉഷ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും സജീവമായിരുന്നു. യുഎസ് ഗവൺമെന്റ് അറ്റോർണി കൂടിയാണ് ഉഷ. ആന്ധ്ര പ്രദേശിലെ വടലൂർ സ്വദേശികളാണ് ഉഷയുടെ മാതാപിതാക്കൾ. 1986ൽ കുടുംബം അമേരിക്കയിലേക്ക് കുടിയേറി. സാൻഫ്രാൻസിസ്‌കോയിലായിരുന്നു ഉഷയുടെ ബാല്യം. കേംബ്രിഡ്‌ജിൽനിന്ന് ഫിലോസഫിയിൽ മാസ്റ്റർ ബിരുദം നേടിയ ഉഷ പിന്നീട് പ്രശസ്തമായ യേൽ ലോ സ്‌കൂളിൽ നിന്നും നിയമബിരുദം നേടി. യേലിലെ പഠനകാലത്താണ് ഇരുവരും കണ്ടുമുട്ടി പ്രണയത്തിലായത്. തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തികളിലൊരാളാണ് ഉഷ എന്ന് വാൻസ് പറഞ്ഞിരുന്നു. സാധ്യതപ്പട്ടികയിലുണ്ടായിരുന്ന മാർകോ…
അമേരിക്കൻ പ്രസിഡൻറായി വീണ്ടും അധികാരത്തിലേറുമെന്നുറപ്പായ ഡോണാൾഡ് ട്രംപിനെ അഭിനന്ദിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്രംപിനെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ച മോഡി എക്സ് പ്ലാറ്റ്ഫോമിലും അഭിനന്ദനക്കുറിപ്പ് എഴുതി. വിജയത്തിൽ ട്രംപിനെ അഭിനന്ദിച്ച മോഡി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുമെന്നും പറഞ്ഞു. സാങ്കേതിക വിദ്യ, പ്രതിരോധം, ഊർജ്ജം എന്നീ മേഖലകളിൽ അമേരിക്കയുമായുള്ള ബന്ധം ദൃഡപ്പെടുത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സുഹൃത്തിന് ചരിത്ര വിജയത്തിൽ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. മുൻ കാലങ്ങളിലെപ്പോലെ ഇന്ത്യയും യുഎസും തമ്മിലുള്ള പങ്കാളിത്തം കുടുതൽ ശക്തിപ്പെടുത്തുന്നതിനും സഹകരണം പുതുക്കാനും ആഗ്രഹിക്കുന്നു. ഇരുരാജ്യങ്ങളിലേയും ജനങ്ങളുടെ ഉന്നമനത്തിനും ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കും ഒരുമിച്ച് പ്രവർത്തിക്കാം-മോഡി എക്സിൽ കുറിച്ചു. ട്രംപ് അധികാരത്തിലെത്തിയ കാലം മുതൽ മോഡിയുമായി മികച്ച ബന്ധം പുലർത്തിയിരുന്നു. 2019ൽ ടെക്സസിൽ നടന്ന ഹൗഡി മോഡി പരിപാടിയിൽ 50000 ജനങ്ങളെ സാക്ഷി നിർത്തിയാണ് ഇരുവരും സൗഹൃദം പങ്കിട്ടത്. ഒരു വിദേശനേതാവിന് അമേരിക്കയിൽ ലഭിച്ച ഏറ്റവും വലിയ സ്വീകരണമായിരുന്നു ഹൗഡി…
ഈ ലോകത്തിൽ വളരെ ചുരുക്കം ആളുകൾക്ക് മാത്രമാണ് റിസ്ക് എടുക്കാനുള്ള ധൈര്യമുള്ളത്. അത്തരക്കാർക്ക് പലപ്പോഴും വലിയ നേട്ടങ്ങളും ഉണ്ടാവാറുണ്ട്. ജീവിതത്തിൽ ധൈര്യത്തോടെ തീരുമാനങ്ങളെടുത്ത് വിജയം നേടിയ ഒരു പെൺകുട്ടി ആണ് ഗാസിയാബാദിലെ നെഹ്റു നഗർ നിവാസിയായ ആരുഷി അഗർവാൾ. ഒരു കോടി രൂപ ശമ്പളമുള്ള രണ്ട് ജോബ് ഓഫറുകൾ വേണ്ടെന്നു വെച്ച്, ഒരു ലക്ഷം രൂപ നിക്ഷപത്തിൽ അവൾ ഒരു സംരംഭം ആരംഭിച്ചു. ഇന്ന് ആ കമ്പനിയുടെ മൂല്യം 50 കോടി രൂപയാണ്. ഒരു ലക്ഷം രൂപ മുതൽ മുടക്കിൽ ‘TalentDecrypt’ എന്ന സ്റ്റാർട്ടപ്പ് കമ്പനി ആണ് ആരുഷി ആരംഭിച്ചത്. ഇന്ന് കമ്പനി 50 കോടി രൂപ മൂല്യത്തിലേക്കാണ് വളർന്നിരിക്കുന്നത്. മൊറാദാബാദുകാരിയായ ആരുഷി നോയിഡയിലെ ജെ.പി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുമാണ് ബി.ടെക്, എം.ടെക് ബിരുദങ്ങൾ നേടിയത്. എൻജിനീയറിങ് പഠന ശേഷം, ആരുഷി ഡൽഹി ഐ.ഐ.ടിയിൽ നിന്ന് ഇന്റേൺഷിപ്പ് ചെയ്തു. തുടർന്ന് ഒരു കോടി രൂപ വാർഷിക ശമ്പളമുള്ള രണ്ട് ജോബ് ഓഫറുകളാണ് അവൾക്ക്…