Author: News Desk
പ്രധാനമന്ത്രി ഏർളി കരിയർ റിസർച്ച് ഗ്രാൻ്റിനായി (PM ECRG) അപേക്ഷ ക്ഷണിച്ച് അനുസന്ധൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (ANRF). രാജ്യത്തിന്റെ ഗവേഷണ മേഖലയുടെ ഉന്നമനത്തിനായുള്ള ഗ്രാന്റ് വഴി മൂന്ന് വർഷത്തിനുള്ളിൽ 60 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും. നവംബർ 19 ആണ് ഗ്രാൻ്റിന് അപേക്ഷിക്കാനുള്ള അവസാന തിയ്യതി. സയൻസ്, എഞ്ചിനീയറിംഗ്, മെഡിക്കൽ, വെറ്റിനറി സയൻസ് എന്നിവയിൽ ഏതിലെങ്കിലും പിഎച്ച്ഡി ഉള്ളവർക്ക് അപേക്ഷിക്കാം.അപേക്ഷകർ 2022 ഫെബ്രുവരി ഒന്നിന് ശേഷം സ്ഥാപനങ്ങളിൽ ചേർന്നവരായിരിക്കണം. 42 വയസ്സാണ് പ്രായപരിധി. എസ്‌സി/എസ്‌ടി/ഒബിസി വിഭാഗങ്ങൾക്കും സ്ത്രീകൾക്കും ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും മൂന്ന് വർഷത്തെ ഇളവുണ്ട്. അപേക്ഷകൾ ANRF പോർട്ടൽ (www.anrfonline.in) വഴി ഓൺലൈനായി സമർപ്പിക്കണം. SERBൽ രജിസ്റ്റർ ചെയ്തവർക്ക് അവരുടെ നിലവിലെ വിവരങ്ങൾ ഉപയോഗിക്കാവുന്നതാണ്. 2023ൽ ANRF നിയമത്തിന് കീഴിൽ സ്ഥാപിതമായ ഫൗണ്ടേഷൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാണ് പ്രവർത്തിക്കുന്നത്. The Prime Minister Early Career Research Grant (PM ECRG) offers up to ₹60 lakh…
1960കളിൽ അമേരിക്കയിലായിരുന്ന സമയത്ത് രത്തൻ ടാറ്റയുടെ പ്രണയത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി അദ്ദേഹത്തിൻ്റെ ജീവചരിത്രകാരനും മുൻ ഐഎഎസ് ഓഫീസറുമായ തോമസ് മാത്യു. അക്കാലത്ത് രത്തൻ ടാറ്റ കരോലിൻ ജോൺസ് എന്ന യുവതിയുമായി പ്രണയത്തിലായിരുന്നുവെന്നാണ് തോമസ് മാത്യു വെളിപ്പെടുത്തിയിരിക്കുന്നത്. മാധ്യമപ്രവർത്തക ബർഖ ദത്തുമായുള്ള അഭിമുഖത്തിനിടെയാണ് തോമസ് മാത്യു ഇക്കാര്യം വെളിപ്പെടുത്തിയത്. 1962ൽ രത്തൻ ടാറ്റ ആർക്കിടെക്ച്ചർ പഠനം പൂർത്തിയാക്കി കരോളിൻ എമ്മൺസിൻ്റെ പിതാവ് നടത്തുന്ന ഒരു ആർക്കിടെക്റ്റ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. അവിടെ വെച്ചാണ് കരോളിനെ ടാറ്റ ആദ്യമായി കാണുന്നത്. തുടർന്ന് ഇരുവരും പ്രണയത്തിലാകുകയായിരുന്നു. എന്നാൽ വൈകാതെ ടാറ്റയുടെ മുത്തശ്ശി നവാജ്ഭായ് ടാറ്റ അസുബാധിതയായി. അസുഖ ബാധിതയായ മുത്തശ്ശിയെ പരിചരിക്കേണ്ടത് തന്റെ കടമയാണെന്ന് തിരിച്ചറിഞ്ഞ രത്തൻ ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു. കരോളിനും രത്തൻ ടാറ്റയ്ക്കൊപ്പം ഇന്ത്യയിലേക്ക് വരാൻ തയ്യാറെടുത്തെങ്കിലും 1962ലെ ഇന്ത്യ-ചൈന യുദ്ധത്തെ ഭയന്ന് കരോളിനെ മാതാപിതാക്കൾ പോകാൻ അനുവദിച്ചില്ല. അങ്ങനെ യുദ്ധം ഇരുവരേയും പിരിക്കുകയായിരുന്നു. യുദ്ധാനന്തരം രത്തൻ ടാറ്റ കരോളിനെ കാണാനായി തിരികെ യുഎസിൽ എത്തിയപ്പോഴേക്കും…
കുറഞ്ഞ ചെലവിൽ സാധാരണക്കാർക്ക് സ്വന്തമാക്കാവുന്ന കാർ എന്ന രത്തൻ ടാറ്റയുടെ സ്വപ്നമാണ് 2008ൽ നാനോയിലൂടെ പൂവണിഞ്ഞത്. അന്ന് വെറും ഒരു ലക്ഷം രൂപയ്ക്കാണ് ടാറ്റ ഈ കുഞ്ഞൻ കാർ വിപണിയിലെത്തിച്ചത്. ഇപ്പോൾ അടിമുടി മാറ്റത്തോടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ടാറ്റയുടെ ഐക്കോണിക് വാഹനം. രൂപത്തിലും ഫീച്ചേർസിലും പ്രകടനത്തിലും പുത്തൻ മാറ്റങ്ങളുമായാണ് പുതിയ നാനോ വിപണിയെലത്തുന്നത്. എല്ലാം മികച്ചതാക്കുമ്പോഴും കാറിന്റെ വില ആളുകൾക്ക് കയ്യിലൊതുങ്ങുന്ന തരത്തിലുമാണ്. രൂപമാറ്റമാണ് പുതിയ നാനോയുടെ സവിശേഷത. പഴയ ഡൈമൻഷൻസ് നിലനിർത്തുന്ന വാഹനം മോഡേൺ ഡിസൈനിലേക്ക് മാറി. ഇടുങ്ങിയ വഴികളിലും ട്രാഫിക്കിലും എളുപ്പത്തിൽ ഓടിച്ചു പോകാവുന്ന തരത്തിലുള്ള ഡിസൈൻ ആണ് ടാറ്റ പുതിയ നാനോയ്ക്ക് നൽകിയിട്ടുള്ളത്. ഹൈഡ്ലൈറ്റിലേയും ബോഡിയിലേയും മാറ്റങ്ങൾ യുവാക്കളെക്കൂടി ആകർഷിക്കാൻ ലക്ഷ്യം വെച്ചുള്ളതാണ്. 624 സിസി പെട്രോൾ എഞ്ചിൻ വേരിയന്റിലാണ് പുതിയ നാനോ എത്തുക. വാഹനത്തിന് 25 മുതൽ 30 വരെ മൈലേജ് ആണ് കമ്പനി അവകാശപ്പെടുന്നത്. പഴയ നാനോയുടെ ഏറ്റവു വലിയ പ്രശ്നം സുരക്ഷയായിരുന്നു.…
കൊച്ചിയുടെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന പുതിയ ബൈപ്പാസ് നിർമാണത്തിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ച് ദേശീയപാതാ അതോറിറ്റി. ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായുള്ള അതിര് കല്ലുകൾ സ്ഥാപിച്ചു തുടങ്ങി. 44.7 കിലോമീറ്ററുള്ള ആറ് വരി കൊച്ചി ബൈപ്പാസ് ഇടപ്പള്ളി-അരൂർ ദേശീയപാത നെട്ടൂരിൽ നിന്ന് ആരംഭിക്കും. നെട്ടൂരിനും അങ്കമാലിക്കടുത്തുള്ള കരയാംപറമ്പിനും ഇടയിലുള്ള പുതിയ പാതയ്ക്ക് ആകെ ചിലവ് ആറായിരം കോടി രൂപയാണ്. അങ്കമാലി ഭാഗം മുതലുള്ള അതിര് കല്ല് സ്ഥാപിക്കുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. നേരത്തെ ദേശീയപാത അതോറിറ്റിയുടെ നിർദ്ദേശപ്രകാരം ബൈപ്പാസിനുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചിരുന്നു. ആലുവ, കുന്നത്തുനാട്, കണയന്നൂർ താലൂക്കുകളിലെ 18 വില്ലേജുകളിൽ നിന്നായി 290.58 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഭൂമി ഏറ്റെടുക്കലിന് മാത്രം ഒരു വർഷം വരെ സമയമെടുക്കും. ഇതിനായി ദേശീയ പാതാ അതോറിറ്റി സംസ്ഥാന ഗവൺമെന്റിൽ നിന്നും ജീവനക്കാരെ ആവശ്യപ്പെട്ടിട്ടുണ്ട്. പാത യാഥാർത്ഥ്യമായാൽ അരൂർ-ഇടപ്പള്ളി ദേശീയപാത 66 ബൈപ്പാസിലേയും ഇടപ്പള്ളി-അങ്കമാലി ദേശീയപാത 544ലേയും തിരക്ക് കുറയ്ക്കാനാകും. ദീർഘദൂര വാഹനങ്ങൾക്ക് കൊച്ചി…
ടാറ്റ സൺസ് ബോർഡ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട് നോയൽ ടാറ്റ. നിലവിൽ ടാറ്റ ട്രസ്റ്റ് ചെയർമാനാണ് നോയൽ. 2011ന് ശേഷം ടാറ്റ ട്രസ്റ്റിന്റേയും ടാറ്റ സൺസിന്റേയും ബോർഡിൽ ഒരുപോലെ അംഗമാകുന്ന ആദ്യ ടാറ്റ കുടുംബാംഗമാണ് നോയൽ. ടാറ്റ സൺസിന്റെ 66 ശതമാനം ഓഹരികൾ ടാറ്റ ട്രസ്റ്റിനു കീഴിലാണ്. നോയലിന്റെ തിരഞ്ഞെടുക്കലിലൂടെ ടാറ്റ ഗ്രൂപ്പ് നോമിനിയായി മൂന്ന് പേർ ഇപ്പോൾ ടാറ്റ സൺസിലുണ്ട്. ടിവിഎസ് ചെയർമാന വേണു ശ്രീനിവാസൻ, വിജയ് സിങ് എന്നിവരെ ടാറ്റ ഗ്രൂപ്പ് ടാറ്റ സൺസ് ഡയറക്ടർമാരാക്കിയിരുന്നു. മൂവരും നോൺ എക്സിക്യൂട്ടീവ് ഡയറക്ടർമാരാണ്. എൻ. ചന്ദ്രശേഖരനാണ് ഇപ്പോഴത്തെ ടാറ്റ സൺസ് ചെയർമാൻ. ബോർഡ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം നോയൽ ടാറ്റ ചെയർമാനുമായി കൂടിക്കാഴ്ച നടത്തി. ഇവയ്ക്ക് പുറമേ നോയൽ ടാറ്റ ടാറ്റ ഇൻവെസ്റ്റ്മെന്റ് കോർപറേഷൻ, ട്രെൻ്ര്-വോൾട്ടാസ് എന്നിവയുടെ ചെയർപേഴ്സൺ സ്ഥാനവും ടൈറ്റൻ, ടാറ്റ സ്റ്റീൽ എന്നിവയുടെ വൈസ് ചെയർപേഴ്സൺ സ്ഥാനവും വഹിക്കുന്നു. Noel Tata has been elected to…
സ്പേസ് എക്സിനൊപ്പം നിർണായകമായ വിക്ഷേപണത്തിനൊരുങ്ങി സ്റ്റാർട്ടപ്പ് ഹെക്സ്20 യുടെ ആദ്യ സാറ്റലൈറ്റ് ‘നിള’ . സ്പേസ് എക്സുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്ന കേരളത്തിലെ ആദ്യത്തെ സ്റ്റാര്‍ട്ടപ്പാണ് ടെക്നോപാര്‍ക്ക് ആസ്ഥാനമായ ചെറുകിട സാറ്റലൈറ്റ് നിര്‍മ്മാണ കമ്പനിയായ HEX20. ‘നിള’ സാറ്റലൈറ്റ് 2025 ഫെബ്രുവരിയില്‍ വിക്ഷേപിക്കും. ടെക്നോപാര്‍ക്ക് ആസ്ഥാനമായ ചെറുകിട സാറ്റലൈറ്റ് നിര്‍മ്മാണ കമ്പനിയായ ഹെക്സ്20 ആദ്യ സാറ്റലൈറ്റ് വിക്ഷേപണത്തിനായി യുഎസ് ലോഞ്ച് പ്രൊവൈഡറായ സ്പേസ് എക്സ്പ്ലോറേഷന്‍ ടെക്നോളജീസ് കോര്‍പ്പറേഷനുമായി (SPACEX) പങ്കാളിത്തത്തില്‍ ഏർപ്പെട്ടു . സ്പേസ് എക്സുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്ന കേരളത്തിലെ ആദ്യത്തെ സ്റ്റാര്‍ട്ടപ്പാണ് ഹെക്സ്20 ( HEX20). 2025 ഫെബ്രുവരിയില്‍ ട്രാന്‍സ്പോര്‍ട്ടര്‍-13 ദൗത്യത്തിലാണ് ഉപഗ്രഹം വിക്ഷേപിക്കുന്നത്. ഈ ദൗത്യത്തിലൂടെ ഹെക്സ്20 ഹോസ്റ്റഡ് പേലോഡ് സൊല്യൂഷനുകളുടെ തുടക്കം കുറിക്കും. ഹെക്സ്20 തദ്ദേശീയമായി വികസിപ്പിച്ച ഉപസംവിധാനങ്ങളും ജര്‍മ്മന്‍ കമ്പനിയായ ഡിക്യൂബ്ഡിന്‍റെ ഇന്‍-ഓര്‍ബിറ്റ് ഡെമോണ്‍സ്ട്രേഷനുള്ള പേലോഡും ദൗത്യത്തില്‍ ഉപയോഗിക്കും.ടെക്നോപാര്‍ക്കിലെ ‘നിള’ കെട്ടിടത്തിലാണ് ഹെക്സ്20യുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. സ്റ്റാർട്ടപ്പിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന ടെക്‌നോപാർക്കിനോടുള്ള ആദരസൂചകമായി നിള’ എന്നാണ്…
ആവശ്യക്കാരുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് കണക്കിലെടുത്ത് ഐപിഒയ്ക്ക് വച്ച ഓഹരികൾ 30 ശതമാനമായി വർദ്ധിപ്പിച്ച് ലുലു റീട്ടെയിൽ ഗ്രൂപ്പ്. 25 ശതമാനം ഓഹരികളാണ് ആദ്യം ലിസ്റ്റ് ചെയ്തിരുന്നതെങ്കിലും ആവശ്യക്കാർ കൂടിയതോടെ 5 ശതമാനം ഓഹരികൾ കൂടി ലിസ്റ്റ് ചെയ്യുകയായിരുന്നു. ഐപിഒയുടെ തുടക്കത്തിൽ പ്രഖ്യാപിച്ച ഓഹരി ഇഷ്യൂ വിലയായ 1.94 ദിർഹം മുതൽ 2.04 ദിർഹം വരെ എന്നതിൽ മാറ്റം വരുത്താതെയാണ് വർധനവ്. ഐപിഒയ്ക്ക് ലഭിച്ച മികച്ച സ്വീകാര്യത കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനമാക്കുന്നതോടെ കൂടുതൽ നിക്ഷേപക പങ്കാളിത്തം ലഭിക്കാനും ലുലുവിൻറെ റീട്ടെയിൽ ശൃംഖലയിൽ കൂടുതൽ പേർക്ക് ഭാഗമാകാനും സാധിക്കും. അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചിൽ ഒക്ടോബർ 28നാണ് ലുലു റീട്ടെയിൽ ഐപിഒ ആരംഭിച്ചത്. വിൽപനയ്ക്ക് വച്ച ഓഹരികൾക്ക് ആദ്യ മണിക്കൂറിൽത്തന്നെ ഏറെ ആവശ്യക്കാരുണ്ടായി. എന്നാൽ അധികമായി വിൽപ്പനയ്ക്കു വച്ച അഞ്ച് ശതമാനം ഓഹരികൾ ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. 30 ശതമാനം…
വീടായാൽ വെളിച്ചം വേണം, വായിക്കാനും വേണം വെളിച്ചം. പക്ഷേ വെളിച്ചമിട്ടാൽ കുഞ്ഞ് ഉണരും. കുഞ്ഞുണരാതെ, ലൈറ്റിടാതെ രാത്രിയിൽ പുസ്തകം വായിക്കണമെങ്കിൽ എന്ത് ചെയ്യും. മൊബൈൽ ടോർച്ചിന്റെ വെളിച്ചം വെച്ച് വായിക്കുന്നവരുണ്ടാകും. എന്നാൽ അത് കണ്ണിന് കൂടുതൽ സ്ട്രെയിൻ നൽകും. ഉറക്കം കളയും. വെളിച്ചം, കുഞ്ഞുണരൽ, വായന-മൊത്തം പ്രശ്നം തന്നെ. ഈ പ്രശ്നത്തിന് പരിഹാരം കണ്ട് സമൂഹമാധ്യമങ്ങളിൽ താരമായിരിക്കുകയാണ് ഒരാൾ. മൊബൈൽ സക്രീനിലെ വെളിച്ചം വെച്ച് ഉണ്ടാക്കിയ റീഡിംഗ് ലാമ്പ് ആണ് ‘ന്യൂ ഫാദറെ’ താരമാക്കിയത്. അതും ചാറ്റ് ജിപിടി നോക്കി വെറും നാൽപ്പത് മിനിറ്റ് കൊണ്ട് ആശാൻ ലാമ്പുണ്ടാക്കി. ഫോൺ സ്ക്രീനിന്റെ ബ്രൈറ്റ്നസ് കൃത്യമായ അളവിൽ കൂട്ടാനും കുറയ്ക്കാനും പറ്റുന്ന തരത്തിലുള്ള ആപ്പാണ് 40 മിനിറ്റ് കൊണ്ട് ഉണ്ടാക്കിയത്. ആപ്പിൽ കയറി സ്ക്രീൻ ബ്രൈറ്റ്നസ് അഡ്ജസ്റ്റ് ചെയ്താൽ ഫോൺ റീഡിങ് ലാമ്പായി ഉപയോഗിക്കാം. പൂർണമായും വർക്ക് ചെയ്യുന്ന ആപ്പ് ഉണ്ടാക്കിയതിനു പുറമേ ഗിറ്റ് ഹബ് എന്ന ഡെവലപ്പർ പ്ലാറ്റ്ഫോമിലും ആപ്പിന്റെ…
തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതി 1.57 കോടി രൂപ നികുതി കുടിശ്ശിക അടക്കണമെന്ന് കേന്ദ്ര ജിഎസ്ടി വകുപ്പ് നോട്ടീസ്. ക്ഷേത്രത്തിന് ലഭിക്കുന്ന വാടക വരുമാനം, ഭക്തർക്കുള്ള വസ്ത്രങ്ങളിൽ നിന്നുള്ള തുക, വിവിധ വസ്തുക്കളുടെ വിൽപന തുടങ്ങിയ സേവനങ്ങളിൽ നിന്ന് കഴിഞ്ഞ ഏഴ് വർഷത്തെ കുടിശ്ശിക ചൂണ്ടികാട്ടിയാണ് ജിഎസ്ടി നോട്ടീസ്. ആരാധനനാലയങ്ങൾക്ക് ജിഎസ്ടിയിൽ ഇളവുണ്ടെന്ന ഭരണസമിതിയുടെ വിശദീകരണം തള്ളിയാണ് നോട്ടീസ് വന്നിരിക്കുന്നത്. പതിനാറ് ലക്ഷം രൂപ മാത്രമാണ് ക്ഷേത്രത്തിന്റെ നികുതിയടക്കേണ്ട വരുമാനമെന്നും അത് പ്രകാരമുള്ള നികുതി മൂന്ന് ലക്ഷം രൂപ അടച്ചതാണെന്നും ക്ഷേത്രഭരണസമിതി വ്യക്തമാക്കി. നികുതി സംബന്ധിച്ച് ജിഎസ്ടി അധികൃതർ നേരത്തെ ക്ഷേത്ര ഭരണസമിതിയുടെ മതിലകത്തെ കാര്യാലയത്തിൽ പരിശോധന നടത്തിയിരുന്നു. ആകെ വരുമാനത്തിൽ നിന്നും ജിഎസ്ടി അടയ്ക്കുന്നില്ലെന്നാണ് വകുപ്പിന്റെ കണ്ടെത്തൽ. The Sree Padmanabhaswamy Temple has received a ₹1.57 crore GST notice for unpaid taxes from July 2017 to March 2024. The notice…
ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള ടാറ്റ അഡ്വാൻസ് സിസ്റ്റംസ് ലിമിറ്റഡിന്റെ ഫൈനൽ അസംബ്ലി ലൈൻ ഏതാനും ദിവസങ്ങൾക്കു മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തിരുന്നു. ഇവിടെ നിർമിക്കുന്ന സി-295 യാത്രാവിമാനങ്ങൾ പ്രവർത്തിപ്പിക്കുക എയർ ഇന്ത്യയായിരിക്കും എന്ന് റിപ്പോർട്ട്. റിപ്പോർട്ടുകൾ യാഥാർത്ഥ്യമാണെങ്കിൽ പൊതുജനങ്ങൾക്കായി ആദ്യമായി സി-295 ഉപയോഗിക്കുന്ന രാജ്യമായി ഇന്ത്യ മാറും. നിലവിൽ സൈനിക ആവശ്യങ്ങൾക്കായാണ് ഈ വിമാനം കൂടുതലും ഉപയോഗിക്കുന്നത്, എയർബസ് കമ്പനി 1997ലാണ് സി-295 എന്ന മീഡിയം യാത്രാ വിമാനങ്ങൾ നിർമിച്ചു തുടങ്ങിയത്. സ്പാനിഷ് എയർ ഫോഴ്സിനടക്കം എയർബസ് വിമാനം നൽകുന്നുണ്ട്. സി-295 ന്റെ തന്നെ സൈനിക ആവശ്യങ്ങൾക്കുള്ള വിമാനങ്ങളും ലഭ്യമാണ്. നിലവിൽ 35 രാജ്യങ്ങൾ വിവിധ ആവശ്യങ്ങൾക്കായി സി-295 ഉപയോഗിക്കുന്നു. നിലവിൽ എടിഐർ, ബൊംബാർഡിയർ യാത്രാ വിമാനങ്ങളാണ് ഇന്ത്യയിലെ ടർബോപ്രോപ് മേഖലയിൽ കൂടുതലും ഉപയോഗിക്കുന്നത്. എന്നാൽ രാജ്യത്തിനകത്തുള്ള യാത്രകൾക്ക് ഉപയോഗിക്കുന്ന ഇത്തരം വിമാനങ്ങൾ എയർ ഇന്ത്യയുടെ പക്കലില്ല. ഇൻഡിഗോയും സ്പൈസ് ജെറ്റുമാണ് നിലവിൽ ഇന്ത്യയിലെ ആഭ്യന്തര യാത്രാ വിമാനങ്ങൾ കൂടുതലുള്ള കമ്പനികൾ. Explore Tata Advanced…