Author: News Desk

ആഡംബരക്കപ്പല്‍ യാത്രികര്‍ക്ക് ഒമാന്‍ 10 ദിവസത്തെ സൗജന്യവിസ പ്രഖ്യാപിച്ചു. ഇതിനുപുറമെ 30 ദിവസംവരെയുള്ള വിസയ്ക്കും സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് റോയല്‍ ഒമാന്‍ പോലീസ് ആന്‍ഡ് കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ലെഫ്. ജനറല്‍ ഹസ്സന്‍ ബിന്‍ മുഹ്സിന്‍ അല്‍ ശരാഖി വ്യക്തമാക്കി. ആഡംബരക്കപ്പലിലെ ജീവനക്കാര്‍, യാത്രികര്‍ എന്നിവര്‍ക്കാണ് 10 ദിവസത്തെ സൗജന്യവിസ അനുവദിക്കുക. ഇതിന് ഏജന്റ് മുഖാന്തിരം അപേക്ഷിക്കണം. വിസ അനുവദിച്ച തീയതി മുതല്‍ 30 ദിവസത്തിനകം ഒമാനില്‍ പ്രവേശിക്കണം. ഒമാനിലെത്തിയശേഷം 10 ദിവസമാണ് വിസ കാലാവധി. ജീവനക്കാര്‍ക്കും യാത്രികര്‍ക്കും അപേക്ഷിച്ച് 30 ദിവസംവരെ വിസ നേടുന്നതിന് അവസരമുണ്ട്. വിസ അനുവദിച്ച് 30 ദിവസത്തിനകം ഒമാനില്‍ പ്രവേശിക്കണമെന്നും നിബന്ധനയുണ്ട്. ആഡംബരക്കപ്പല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിന് നിയമത്തില്‍ ഭേദഗതിവരുത്തിയാണ് പത്ത്, 30 ദിവസത്തെ വിസകള്‍ അനുവദിക്കുന്നത്. വരാനിരിക്കുന്ന ക്രൂസ് സീസണില്‍ കൂടുതല്‍ സഞ്ചാരികള്‍ രാജ്യത്തെത്തുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ഒക്ടോബര്‍മുതല്‍ ആരംഭിക്കുന്ന ക്രൂസ് സീസണ്‍ ഏപ്രില്‍ അവസാനംവരെ തുടരും. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നും ആയിരക്കണക്കിന് കപ്പല്‍സഞ്ചാരികളാണ് ഒമാനിലെത്താറുള്ളത്. മസ്‌കറ്റ്, സലാല, ഖസബ്, മസീറ തീരങ്ങളിലാണ് കപ്പലുകള്‍ നങ്കൂരമിടുന്നത്. Oman introduces…

Read More

932 രൂപ മുതല്‍ ആരംഭിക്കുന്ന വിമാന ടിക്കറ്റുകളുമായി എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ ഫ്‌ളാഷ്‌ സെയില്‍ ആരംഭിച്ചു. അടുത്ത വർഷം മാര്‍ച്ച്‌ 31 വരെയുള്ള യാത്രകള്‍ക്കായി സെപ്‌റ്റംബര്‍ 16 വരെ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വെബ്‌സൈറ്റിലൂടെയും (airindiaexpress.com) മൊബൈല്‍ ആപ്പിലൂടെയും ബുക്ക്‌ ചെയ്യുന്ന ടിക്കറ്റുകളാണ്‌ 932 രൂപ മുതലുള്ള എക്‌സ്‌പ്രസ്‌ ലൈറ്റ്‌ നിരക്കില്‍ ലഭിക്കുക. മറ്റ്‌ ബുക്കിംഗ്‌ ചാനലുകളിലൂടെ ബുക്ക്‌ ചെയ്യുന്ന ടിക്കറ്റുകള്‍ 1088 രൂപ മുതലുള്ള എക്‌സ്‌പ്രസ്‌ വാല്യൂ നിരക്കിലും ലഭിക്കും. ഓണക്കാലത്ത്‌ മലയാളികള്‍ ഏറ്റവുമധികം ആശ്രയിക്കുന്ന കൊച്ചി- ബാംഗ്ലൂര്‍, ബാംഗ്ലൂര്‍- ചെന്നൈ മുതല്‍ ഡെല്‍ഹി-ഗ്വാളിയര്‍, ഗുവാഹത്തി- അഗര്‍ത്തല തുടങ്ങി നിരവധി റൂട്ടുകളില്‍ ഓഫര്‍ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്‌. വെബ്‌സൈറ്റിലൂടെ ബുക്ക്‌ ചെയ്‌ത്‌ ചെക്ക്‌ ഇന്‍ ബാഗേജ്‌ ഇല്ലാതെ എക്‌സ്‌പ്രസ്‌ ലൈറ്റ്‌ നിരക്കുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക്‌ 3 കിലോ അധിക ക്യാബിന്‍ ബാഗേജ്‌ നേരത്തെ ബുക്ക് ചെയ്‌താൽ സൗജന്യമായി ലഭിക്കും. കൂടുതല്‍ ലഗേജ്‌ ഉള്ളവര്‍ക്ക്‌ ആഭ്യന്തര വിമാനങ്ങളില്‍ 15 കിലോ ചെക്ക്‌…

Read More

ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ ബോണസ് നല്‍കണമെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ സര്‍ക്കാരിനോട് ശുപാർശ ചെയ്തു. കഴിഞ്ഞവര്‍ഷം ജീവനക്കാർക്ക് ബോണസായി നൽകിയത് 90000 രൂപയായിരുന്നു. അതേസമയം സർക്കാർ ജീവനക്കാരുടെ ബോണസും ഉത്സവബത്തയും അഡ്വാൻസും പെൻഷൻകാരുടെ ഉത്സവബത്തയും ഇന്ന് മുതല്‍ വിതരണം ചെയ്യും. ബോണസ് 4,000 രൂപയും ഉത്സവബത്ത 2,750 രൂപയുമാണ്. പെൻഷൻകാർക്ക് 1,000 രൂപയാണു ലഭിക്കുക. 37,129 രൂപയോ അതിൽ കുറവോ ആകെ ശമ്പളം വാങ്ങുന്നവർക്കാണ് 4,000 രൂപയുടെ ബോണസ് ലഭിക്കാൻ അർഹത. ബാക്കിയുള്ളവർക്ക് ഉത്സവബത്ത ലഭിക്കും. ലോട്ടറി ഏജന്റുമാർക്കും വിൽപനക്കാർ‌ക്കും ഉത്സവബത്തയായി 7,000 രൂപ നൽകും. പെൻഷൻകാർക്ക് 2,500 രൂപ നൽകും. കഴിഞ്ഞ വർഷം യഥാക്രമം 6,000 രൂപയും 2,000 രൂപയുമായിരുന്നു. 35,600 ഏജന്റുമാർക്കും 7,009 പെൻഷൻകാർക്കുമാണു ലഭിക്കുക. കശുവണ്ടി തൊഴിലാളികൾക്ക് 20% ബോണസും 10,500 രൂപ അഡ്വാൻസും നൽകും. മാസശമ്പളക്കാരായ ജീവനക്കാർക്ക് 3 മാസത്തെ ശമ്പളത്തിനു തൂല്യമായ തുക അഡ്വാൻസായി നൽകും. Kerala’s Beverages Corporation proposes a Rs…

Read More

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കാനുള്ള ലക്ഷ്യത്തിന്റെ ആദ്യപടിയായി ഉന്നതവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന കോൺക്ലേവിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. നൈപുണ്യവും തൊഴിൽ ലഭ്യതയും, വ്യവസായ സഹകരണം, ഇന്റർ ട്രാൻസ്ഡിസിപ്ലിനറി റിസർച്ച്, പരമ്പരാഗത കോഴ്സുകളുടെ നവീകരണം എന്നിവയിൽ അധിഷ്ഠിതമായാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. നവംബർ,- ഡിസംബർ മാസങ്ങളിൽ സർവകലാശാലകളിലും കോളേജുകളിലുമായി സെമിനാറുകളും ചർച്ചകളും സംഘടിപ്പിക്കും. ഈ ചർച്ചകളുടെ സംക്ഷിപ്‌ത രൂപവും കോൺക്ലേവിൽ അവതരിപ്പിക്കും. സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിനാണ് ചുമതല.ആദ്യഘട്ടം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഡിസംബർ 16, 17, 18 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. ഉദ്യമം എന്ന പരിപാടിയുടെ തയ്യാറെടുപ്പുകൾ‌ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കി വരികയാണ്. എൻജിനിയറിങ് കോളേജുകൾ, പോളിടെക്നിക്കുകൾ , ഐഎച്ച്ആർ‌ഡി എന്നിവരുടെ നേതൃത്വത്തിൽ ശാസ്ത്ര പ്രദർശനങ്ങൾ‌ സംഘടിപ്പിക്കുന്നതും പരിഗണനയിലാണ്. രണ്ടാംഘട്ടം 19, 20 തീയതികളിൽ കൊച്ചിയിലും നടത്തും. കേരളത്തിൽ പഠിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെയും വിദേശവിദ്യാർഥികളുടെയും സംഗമം നടത്തും. ഉന്നത വിദ്യാഭ്യാസ സ്ഥാപനമേധാവികളെയുംപങ്കെടുപ്പിക്കാനുള്ള പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. Kerala’s Higher Education Department is…

Read More

ബ്ലൂംബെർഗ് ശതകോടീശ്വരന്മാരുടെ സൂചിക റിപ്പോർട്ട് ചെയ്ത പ്രകാരം 251 ബില്യൺ ഡോളർ ആസ്തിയുള്ള ഇലോൺ മസ്‌ക് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി (ആദ്യത്തെ ട്രില്യണയർ) എന്ന പദവി സ്വന്തമാക്കുകയാണ്. കണക്റ്റ് അക്കാദമി പ്രവചനം അനുസരിച്ച്, മസ്‌കിൻ്റെ സമ്പത്ത് ശരാശരി 110% വാർഷിക നിരക്കിൽ വളരുന്നുണ്ടെങ്കിൽ, 2027-ഓടെ ട്രില്യണയർ പദവി നേടാനാകുമെന്നാണ് റിപ്പോർട്ട്. അതേ റിപ്പോർട്ട് അനുസരിച്ച്, അദാനി ഗ്രൂപ്പിൻ്റെ സ്ഥാപകനായ ഇന്ത്യയുടെ ഗൗതം അദാനി ട്രില്യണയർ പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അദാനിയുടെ സമ്പത്ത് പ്രതിവർഷം 123% വളർച്ച തുടരുകയാണെങ്കിൽ, 2028-ഓടെ അദ്ദേഹത്തിനും ട്രില്ല്യണയർ ആകാൻ കഴിയും. 7,04,196 കോടി രൂപയുടെ ആസ്തിയുള്ള ഗൗതം അദാനി നിലവിൽ ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും ധനികനായ വ്യക്തിയാണ്. അദാനിയുടെ നേതൃത്വത്തിൽ ഉള്ള അദാനി പോർട്ട്സ്, തുറമുഖ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിനായി, 24,973 കോടി രൂപയുടെ സുപ്രധാന നിക്ഷേപം ആസൂത്രണം ചെയ്യുന്നതായി റിപ്പോർട്ടുകൾ പറയുന്നു. തന്ത്രപരമായ ഈ വിപുലീകരണത്തിൻ്റെ ഭാഗമായി യൂറോപ്പും ഇന്ത്യയും തമ്മിലുള്ള വ്യാപാര പാതയും…

Read More

മെഡിക്കല്‍ ബ്രാഞ്ചില്‍ സെയിലറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ച് ഇന്ത്യന്‍ നേവി. നവംബര്‍ 2024 ബാച്ചിലെ എസ്എസ്ആര്‍ (മെഡിക്കല്‍ അസിസ്റ്റന്റ്) ഒഴിവിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് https://www.joinindiannavy.gov.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. സെപ്റ്റംബര്‍ ഏഴ് മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു. സെപ്റ്റംബര്‍ 17 വരെ അപേക്ഷിക്കാം. യോഗ്യത: ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി തുടങ്ങിയ വിഷയങ്ങളില്‍ ഓരോന്നിനും 40 ശതമാനം മാര്‍ക്കും ആകെ മൊത്തതില്‍ 50 ശതമാനം മാര്‍ക്കും കരസ്ഥമാക്കിയിരിക്കണം. അപേക്ഷകര്‍ നവംബര്‍ 1 2003-നും ഏപ്രില്‍ 30 2007-നുമിടയില്‍ ജനിച്ചവരായിരിക്കണം. തിരഞ്ഞെടുപ്പ് ഇങ്ങനെ സ്റ്റേജ് 1: 10 , പ്ലസ് ടുവിലെ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി മാര്‍ക്ക് അടിസ്ഥാനപ്പെടുത്തിയുള്ളതാണ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം. സ്റ്റേജ് 2: ശാരീരിക ക്ഷമതാ പരിശോധന, എഴുത്തുപരീക്ഷ, വൈദ്യപരിശോധന എന്നിവ ഉള്‍പ്പെടുന്നതാണ് രണ്ടാം ഘട്ടം. ഇംഗ്ലീഷിലും ഹിന്ദിയിലുമായി നടത്തുന്ന എഴുത്തുപരീക്ഷയില്‍ നൂറ് ചോദ്യങ്ങളുണ്ടാകും. ഇംഗ്ലീഷ്, സയന്‍സ്, ബയോളജി, ജനറല്‍ അവയേര്‍നെസ്/റീസണിങ് എബിലിറ്റി എന്നിങ്ങനെ നാലുവിഭാഗങ്ങളിലായാണ് ചോദ്യങ്ങള്‍. സിലബസ് ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.…

Read More

ഓണം മലയാളികളുടെ ആഘോഷങ്ങളുടെ രാവുകൾ ആണ്. ഒരു സിനിമ കൂടി ഉണ്ടെങ്കിൽ ശരിക്കും കളറായി എന്ന് മലയാളികൾ പറയും. സിനിമ മേഖലയിലും ഈ സ്ഥിതി വ്യത്യസ്‌തമല്ല. ഇത്തവണ യുവാക്കളുടെയും കുടുംബങ്ങളുടെയും തള്ളിക്കയറ്റം തിയേറ്ററുകളില്‍ ഉണ്ടാവുമോയെന്നാണ് സിനിമ പിന്നണി പ്രവര്‍ത്തകരും തിയേറ്ററുടമകളും ഉറ്റുനോക്കുന്നത്. കാരണം ഹേമ കമ്മറ്റി റിപ്പോര്‍ട്ടും ആരോപണങ്ങളുടെ പെരുമഴയുമൊക്കെയായി മലയാള സിനിമയുടെ പ്രതിഛായയ്ക്ക് കോട്ടം തട്ടിയോ എന്ന ചര്‍ച്ച സജീവമാണ്. പല നടന്മാർക്കും എതിരെ ആരോപണങ്ങൾ ഇപ്പോഴും ഉയർന്നുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മലയാള സിനിമാ വ്യവസായത്തിൽ ഇത്തവണ ഓണത്തിന് ഇടിവ് സംഭവിക്കാൻ സാധ്യതയുണ്ട് എന്ന് തന്നെയാണ് കണക്കുകൂട്ടൽ. ഇതിനിടെയാണ് ഓണത്തിന് ചിത്രങ്ങള്‍ തീയേറ്ററുകളിലേക്ക് എത്തുന്നത്. ഇതു മാത്രമല്ല സൂപ്പര്‍ താരങ്ങളുടെ ഒരു ചിത്രം പോലും ഇത്തവണ ഓണത്തിന് റിലീസിനായി എത്തുന്നുമില്ല. സിനിമ വിവാദവും മറ്റും ഒരു തരത്തിലും തിയേറ്റര്‍ പ്രേക്ഷകരെ ബാധിക്കില്ല എന്ന ആത്മവിശ്വാസത്തിലാണ് സിനിമ പിന്നണി പ്രവര്‍ത്തകരും തിയേറ്റര്‍ ഉടമകളും. നാലു ചിത്രങ്ങളാണ് ഓണം റിലീസായി തിയേറ്ററില്‍ എത്തുന്നത്. 75…

Read More

സെലീന ഗോമസ് എന്ന പേര് പാശ്ചാത്യ സംഗീത പ്രേമികളിൽ ഒരു ഹരമാണ്. ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരൻമാരിൽ ഒരാൾ. പക്ഷേ ഒരിക്കൽ കടുത്ത ദാരിദ്ര്യം അനുഭവിച്ചിരുന്ന, ഒരു ഗ്യാസ് സിലിണ്ടർ വാങ്ങാൻ പോലും ഒരുപാട് ബുദ്ധിമുട്ടിയിട്ടുള്ള ആളായിരുന്നു സെലീന.ദരീദ്ര കുടുംബത്തിൽ നിന്ന് സെലീന സ്വയം നേടിയെടുത്ത ആസ്തി 10,000 കോടി രൂപയിലേറെ ആണ്. അമേരിക്കൻ പോപ് ഗായികയും നടിയുമൊക്കെയായ സെലീന ഗോമസ് ഇപ്പോൾ നിർമ്മാതാവും മുൻനിര ബിസിനസുകാരിയുമാണ്. ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്മാരുടെ പട്ടികയിൽ അടുത്തിടെ ഇടം നേടിയിരുന്നു.. ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന പോപ്പ് താരങ്ങളിൽ ഒരാളായ അവർ സിനിമകളിലൂടെയും ഗാനങ്ങളിലൂടെയും ഇപ്പോഴും ആരാധകരെ നേടുന്നുണ്ട്. 2019-ൽ ആണ് സ്വന്തം ബ്യൂട്ടി ബ്രാൻഡായ റെയർ ബ്യൂട്ടി ആരംഭിക്കുന്നത്. ആസ്തിയുടെ ഏറിയ പങ്കും ഈ സംരംഭത്തിൽ നിന്നാണ്. 32-ാം വയസ്സിൽ സെലീന ഗോമസ് ശതകോടീശ്വരിയായി. സമ്പത്തിൻ്റെ 80 ശതമാനവും ഇപ്പോൾ ഈ ബ്യൂട്ടി കെയർ ബ്രാൻഡിൽ നിന്നാണ്. ബ്യൂട്ടി കെയർ…

Read More

നാവിക സേനയ്ക്കു വേണ്ടി നിർമിച്ച രണ്ട് അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പലുകൾ (ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ്) കൊച്ചിന്‍ ഷിപ്‌യാര്‍ഡ് നീറ്റിലിറക്കി. അന്തർവാഹിനി സാന്നിധ്യം തിരിച്ചറിയാൻ കഴിയുന്ന അത്യാധുനിക സോണാർ സംവിധാനം ഉൾപ്പടെയുള്ള കപ്പലുകളാണ് ഇവ. 78 മീറ്റര്‍ നീളവും 11.36 മീറ്റര്‍ വീതിയുമുള്ള കപ്പലുകൾക്ക് പരമാവധി 25 നോട്ടിക്കൽ മൈൽ വേഗത കൈവരിക്കാൻ സാധിക്കും. ശത്രു സാന്നിധ്യം തിരിച്ചറിയാൻ നൂതന റഡാർ സിഗ്നലിങ് സംവിധാനമുള്ള സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റുകൾ പൂർണമായും തദ്ദേശീയമായാണ് നിർമിച്ചിട്ടുള്ളത്. വൈസ് അഡ്മിറൽ വി. ശ്രീനിവാസിന്റെ പത്നി വിജയ ശ്രീനിവാസ് കപ്പലുകൾ നീറ്റിലിറക്കുന്ന ചടങ്ങ് തിങ്കളാഴ്‌ച നിർവഹിച്ചു. ദക്ഷിണ നാവികാസ്ഥാനത്തെ ഫ്‌ളാഗ് ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫ് വൈസ് അഡ്മിറല്‍ വി. ശ്രീനിവാസ് മുഖ്യാതിഥിയായിരുന്നു. കൊച്ചിന്‍ ഷിപ്‌യാര്‍ഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്. നായര്‍, കൊച്ചിൻ ഷിപ്‌യാര്‍ഡ് ഡയറക്ടർമാർ, ഇന്ത്യൻ നേവിയുടെ മുതിർന്ന ഉദ്യോഗസ്ഥർ, ക്ലാസിഫിക്കേഷൻ സൊസൈറ്റി പ്രതിനിധികൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.…

Read More

അനിൽ അംബനിയുടെ റിലയൻസ് ക്യാപിറ്റലിനെ ഹിന്ദുജ ഗ്രൂപ്പിന്റെ ഇൻഡസ്ഇൻഡ് ഇന്റർനാഷണൽ ഹോൾഡിംഗ്‌സ് ലിമിറ്റഡ് സ്വന്തമാക്കിയ കാര്യം എല്ലാവർക്കും അറിയാം. 9,650 കോടി രൂപ മൂല്യമാണ് ഇടപാടിനുള്ളത്. എന്നാൽ ഇടപാട് പൂർത്തിയാക്കാൻ ഹിന്ദുജ ഗ്രൂപ്പ് വായ്പകൾക്ക് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവിൽ ട്രിബ്യൂണൽ നടപടികളെ തുടർന്ന് അടുത്തിടെ ആണ് IIHL ഈ ഇടപാടിന്റെ ആദ്യ ഗഡുവായ 2,750 കോടി രൂപ അടുത്തിടെയാണ് അടച്ചത്. ഹിന്ദുജയും, ഐഐഎച്ച്എല്ലും ഇടപാട് മനഃപ്പൂർവ്വം വൈകിപ്പിക്കുന്നുവെന്നാരോപിച്ച് റിലയൻസ് ക്യാപിറ്റലിന് കടം നൽകിയവർ ഇതോടകം രംഗത്തെത്തിയിട്ടുണ്ട്. റിലയൻസ് ക്യാപിറ്റലിൽ പണം കുടുങ്ങിയ നിരവധി നിക്ഷേപകർ നിലവിൽ പ്രതീക്ഷയർപ്പിക്കുന്നത് ഹിന്ദുജ ഇടപാടിലാണ്. റിലയൻസ് ഡീൽ പൂർത്തിയാക്കാൻ ഹിന്ദുജ നിലവിൽ പുതിയ തന്ത്രം പുറത്തെടുക്കുകയാണ്. കമ്പനി പ്രതീക്ഷിക്കുന്ന പലിശയിൽ വായ്പ ലഭിക്കാനുള്ള സാധ്യത കുറവാണെന്ന തിരിച്ചറിവാണ് പുതിയ നീക്കങ്ങൾക്കു കാരണമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഐഐഎച്ച്എൽ നോൺ കൺവെർട്ടബിൾ ഡിബഞ്ചറുകൾ (എൻസിഡി) വഴി 3,000 കോടി രൂപ സമാഹരിക്കാണാണ് ശ്രമം. ഇതിനായുള്ള ഓഫർ രേഖകൾ കമ്പനി…

Read More