Author: News Desk

ചൈനീസ് വാഹന നി‍‌ർമാതാക്കളായ BYDയുടെ 1 ബില്യൺ ഡോളർ എഫ്ഡിഐ നിക്ഷേപ നിർദ്ദേശം നിരസിച്ച് ഇന്ത്യ. ഇന്ത്യയുമായി രഹസ്യങ്ങൾ പങ്കിടരുതെന്ന് ചൈനീസ് സർക്കാർ ഇലക്ട്രോണിക് വെഹിക്കിൾ ഭീമന്മാരോട് ഉത്തരവിട്ടതിൻ്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇതോടെ ഇന്ത്യയിൽ പ്രാദേശിക ഉൽപ്പാദനം നിർത്തലാക്കാൻ BYD തീരുമാനിച്ചു. ഇന്ത്യൻ വിപണിയിൽ പ്രവേശിച്ച് 17 വർഷങ്ങൾക്ക് ശേഷം BYD ഇന്ത്യ വിടേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. പുതിയ നിക്ഷേപമില്ലഅടുത്തിടെ മറ്റ് രാജ്യങ്ങളിൽ നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ തീരുവ സംബന്ധിച്ച് ഇന്ത്യ പുതിയ ഇവി ഇറക്കുമതി നയം പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തര ഉൽപ്പാദനത്തിനായി വിദേശ ഇ.വി കമ്പനികൾ 4,500 കോടി രൂപ നിക്ഷേപിക്കണമെന്നാണ് പുതിയ മാർഗരേഖ. എന്നാൽ സാങ്കേതികവിദ്യ പങ്കിടുന്നതിൽ ചൈനീസ് സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ, ഇന്ത്യയിൽ നിക്ഷേപം നടത്തേണ്ടതില്ലെന്ന് BYD തീരുമാനിക്കുകയായിരുന്നു. BYD eMAX7 എന്ന ഏറ്റവും പുതിയ മോഡൽ പുറത്തിറക്കുന്ന വേളയിൽ കമ്പനി പ്രതിനിധി മാധ്യമങ്ങളോട് സംസാരിച്ചു. ഇനി മുന്നോട്ട് കമ്പനി ഇറക്കുമതിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കും. സർക്കാർ മെയിക്ക് ഇൻ ഇന്ത്യയ്ക്ക് പരിഗണന കൊടുക്കുന്നതിനാൽ…

Read More

ലോകത്തിലെ ഏറ്റവും സമ്പന്ന കുടുംബമാണ് യുഎഇയിലെ അൽ നഹ്യാൻ രാജകുടുംബം. ഏകദേശം 305 ബില്യൺ ഡോളറാണ് കുടുംബത്തിന്റെ ആകെ ആസ്തി. അൽ നഹ്യാൻ കുടുംബത്തിന്റെ മാത്രമല്ല യുഎഇയുടെ സമ്പത് വ്യവസ്ഥയുടെ തന്നെ സുഭിക്ഷത പേറുന്ന എണ്ണ ശേഖരമാണ് ഇവരുടെ പ്രധാന വരുമാന മാർഗം. അറബ് ലോകത്തെ തൊഴിലും സ്ഥിരതയും നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന അൽ നഹ്യാൻ കുടുംബത്തെ അറബ് സമ്പത് വ്യവസ്ഥയുടെ നെടുംതൂൺ എന്നാണ് ഫോർബ്സ് മാസിക വിശേഷിപ്പിച്ചത്. യുഎഇയിൽ മാത്രം ഒതുങ്ങുന്നതല്ല കുടുംബത്തിന്റെ ബിസിനസ് സാമ്രാജ്യം. ഫുട്ബോൾ ക്ലബ്ബും എണ്ണ ശേഖരവും മറ്റ് നിരവധി ബിസിനസുകളുമായി അവ ലോകം മുഴുവൻ പടർന്നിരിക്കുന്നു. ടെസ്ല സ്ഥാപകൻ ഇലൺ മസ്കിന്റെ സ്പെയിസ് എക്സിലും അമേരിക്കൻ ഗായികയും വ്യവസായിയുമായ റൈഹാനയുടെ ഫെന്റി എന്ന ബ്രാൻഡിലും നഹ്യാൻ കുടുംബത്തിന് നിക്ഷേപമുണ്ട്. പടുകൂറ്റൻ കൊട്ടാരം4,078 കോടി രൂപ മൂല്യമുള്ള അൽ നഹ്യാൻ കുടുംബത്തിൻ്റെ പ്രസിഡൻഷ്യൽ കൊട്ടാരം മൂന്ന് പെൻ്റഗൺ കെട്ടിടങ്ങളുടെ വലുപ്പത്തിന് തുല്യമാണ്. ബ്രിട്ടൻ ആസ്ഥാനമായ…

Read More

അന്തരിച്ച വ്യവസായ പ്രമുഖൻ രത്തൻ ടാറ്റയുടെ പിൻഗാമിയും ചെയർമാനുമായി ടാറ്റ ട്രസ്റ്റ് അദ്ദേഹത്തിന്റെ അർധ സഹോദരൻ നോയൽ ടാറ്റയെ തെരഞ്ഞെടുത്തിരുന്നു. നോയലിനൊപ്പം അദ്ദേഹത്തിന്റെ മക്കൾ ലിയോ, മായ, നെവിൽ എന്നിവരും ടാറ്റയിൽ തന്ത്രപ്രധാനമായ സ്ഥാനങ്ങളിലുണ്ട്. നോയൽ പുതിയ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെ ആലു മിസ്ത്രി എന്ന പേര് സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആയി. നോയലിന്റെ ഭാര്യയായ ആലു മിസ്ത്രി പ്രമുഖ പാർസി ബിസിനസ് കുടുംബത്തിലെ അംഗമാണ്. ഇന്ത്യയിൽ ജനിച്ച ഐറിഷ് പൗരനായ പല്ലോൻജി ഷാപൂർജി മിസ്‌ത്രിയുടെ മകളാണ് ആലു മിസ്ത്രി. ഷാപൂർജി പല്ലോൻജി ഗ്രൂപ്പ് ചെയർമാനും ടാറ്റ ഗ്രൂപ്പിൽ വലിയ ഓഹരികളും ഉണ്ടായിരുന്ന വ്യവസായി ആയിരുന്നു ആലുവിന്റെ പിതാവ്. 2022ൽ അദ്ദേഹം അന്തരിച്ചു. 1936 മുതൽ മിസ്ത്രി കുടുംബത്തിന് ടാറ്റയിൽ നിക്ഷേപമുണ്ട്. 1991ൽ രത്തൻ ടാറ്റ ടാറ്റ ഗ്രൂപ്പിന്റെ തലപ്പത്തെത്തിയപ്പോൾ ഏറ്റവുമധികം അനുകൂലിച്ചത് പല്ലോൻജി ഷാപൂർജി മിസ്‌ത്രിയായിരുന്നു. അക്കാലത്ത് ടാറ്റ സൺസിന്റെ പ്രമുഖ ഡയറക്ടർമാരിൽ ഒരാളായിരുന്നു പല്ലോൻജി മിസ്‌ത്രി. ടാറ്റ സൺസിൽ…

Read More

ബിവൈഡി സീൽ ഇലക്ട്രിക് സ്‌പോർട്‌സ് കാർ സ്വന്തമാക്കുന്ന സംസ്ഥാനത്തെ ആദ്യ വനിതയായി യുവ സംരംഭക. മിഷ്‌ലക് ബ്രൈഡൽ സ്റ്റുഡിയോ എന്ന സംരംഭത്തിന്റെ ഉടമയായ ലക്ഷ്മി കമൽ എന്ന 21 വയസ്സുകാരിയാണ് വാഹനം സ്വന്തമാക്കിയത്. അടുത്തിടെ ഒരു വീഡിയോ വ്ലോഗിൽ ലക്ഷ്മി പുതിയ വാഹനത്തിന്റെ വിശേഷങ്ങൾ പങ്ക് വെച്ചിരുന്നു. ബിവൈഡിയുടെ ഈ ഇലക്ട്രിക് സെഡാൻ ഡൈനാമിക്, പ്രീമിയം, പെർഫോമൻസ് എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിൽ ലഭ്യമാണ്. ഇതിൽ കോസ്‌മോസ് ബ്ലാക്ക് നിറത്തിലുള്ള സീലിൻ്റെ ‘പ്രീമിയം’ വകഭേദമാണ് ലക്ഷ്മി വാങ്ങിയത്. ഒരു ചാർജിന് 650 കിലോമീറ്റർ വരെ റേഞ്ച് നൽകുന്ന മോഡലാണിത്. 51 ലക്ഷം രൂപയാണ് കൊച്ചിയിലെ ഓൺറോഡ് വില. കമ്പനിയുടെ കൊച്ചിയിലെ ഡീലർമാരായ BYD EVM സൗത്ത്‌കോസ്റ്റിൽ നിന്നാണ് സംരംഭക തൻ്റെ പുതിയ വാഹനം വാങ്ങിയത്. ഇൻസ്റ്റഗ്രാമിൽ ഡെലിവറി വീഡിയോയും ഇവർ പങ്കുവെച്ചിട്ടുണ്ട്. 21 വയസ്സിനിടിയ്ക്ക് ഇത്ര വില കൂടിയ വാഹനം വാങ്ങാനായ ലക്ഷ്മിയുടെ കഴിവിനെ സോഷ്യൽ മീഡിയ അഭിനന്ദിക്കുന്നു. കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ…

Read More

രാജ്യത്തെ തന്നെ ഏറ്റവും നീളം കൂടിയ ക്യാൻഡിലിവർ ഗ്ലാസ് ബ്രിഡ്ജായ വാഗമൺ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവർത്തനം പുനരാരംഭിച്ചു. സംസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ വാഗമണ്ണിലെ കോലാഹലമേട്ടിൽ സ്ഥാപിച്ചിട്ടുള്ള ചില്ല് പാലം സന്ദർശിക്കാൻ ആദ്യദിനങ്ങളിൽ തന്നെ ആയിരത്തിലധികം സഞ്ചാരികളാണ് എത്തിയത്. സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിലാണ് വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്ജ് സ്ഥിതി ചെയ്യുന്നത്. നാൽപത് അടി നീളത്തിലും നൂറ്റിയന്പത് അടി ഉയരത്തിലും കാന്റിലിവർ മാതൃകയിൽ നിർമിച്ച ഗ്ലാസ്സ് ബ്രിഡ്ജ് കഴിഞ്ഞ മൂന്ന് മാസത്തോളമായി സുരക്ഷയെ മുൻനിർത്തി അടച്ചിടുകയായിരുന്നു. കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് പാലം വീണ്ടും തുറക്കാൻ അനുമതി ലഭിച്ചത്. ചില്ല് പാലത്തിൽ കയറാൻ മാത്രമായി വാഗമണ്ണിലെത്തുന്ന വിനോദ സഞ്ചാരികളുണ്ട്. കഴിഞ്ഞ മഴക്കാലത്ത് സുരക്ഷ മുൻനിർത്തി പാലം അടച്ചിടാൻ വിനോദ സഞ്ചാര വകുപ്പ് ഡയറക്ടർ നിർദേശിച്ചതിനെ തുടർന്ന് ജൂൺ 1 മുതൽ ഗ്ലാസ്‌ ബ്രിഡ്ജിന്റെ പ്രവർത്തനം നിർത്തിവെക്കുകയായിരുന്നു. പിന്നീട് സഞ്ചാരികളുടെ നിരന്തര ആവശ്യം ഉണ്ടായിട്ടും പാലം തുറന്നില്ല. ഇപ്പോൾ കോഴിക്കോട്‌ എൻഐടിയിലെ വിദഗ്ധർ…

Read More

ബിഎസ്എൻഎല്ലിൽ നിന്നുള്ളതാണെന്ന തരത്തിലുള്ള ഒരു നോട്ടീസ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. സിമ്മിന്റെ കെവൈസി (Know Your Customer -KYC) ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) റദ്ദാക്കിയിരിക്കുന്നു എന്നതാണ് നോട്ടീസിന്റെ ഉള്ളടക്കം. സിം 24 മണിക്കൂറിനുള്ളിൽ കട്ടാകും എന്നും നോട്ടീസിൽ പറയുന്നു. തെറ്റോ ശരിയോ?ഇതൊരു വ്യാജ സന്ദേശമാണെന്ന് പിഐബി ഫാക്ട് ചെക്ക് യൂണിറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരമൊരു നോട്ടീസ് ആ‍ർക്കും അയച്ചിട്ടില്ലെന്ന് ബിഎസ്എൻഎൽ അറിയിച്ചു. ഇത്തരം മെസേജുകളെ അവഗണിക്കണമെന്നും മെസേജ് ലഭിച്ചവർ യാതൊരു കാരണവശാലും കെവൈസി വിവരങ്ങൾ കൈമാറരുതെന്നും ബിഎസ്എൻഎൽ അധികൃതർ പറഞ്ഞു.   ഉപയോക്താക്കളെ തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് കെവൈസി നിയമങ്ങൾ നടപ്പാക്കിയിരിക്കുന്നത്. സാമ്പത്തിക വിനിമയങ്ങളിലെ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് കെവൈസി. കെവൈസി അപ്ഡേറ്റിന്റെ പേരിൽ നിരവധി തട്ടിപ്പുകൾ നടക്കുന്നുണ്ട്. വ്യാജ സന്ദേശത്തിലുള്ള ലിങ്ക് ക്ലിക്ക് ചെയ്യുന്നതോടെയാണ് തട്ടിപ്പിന് തുടക്കമാകുന്നത്. തട്ടിപ്പുകാർ നൽകുന്ന വെബ്സൈറ്റിൽ വ്യക്തിഗത വിവരങ്ങൾ നൽകുന്നതോടെ അക്കൗണ്ടിലെ പണം നഷ്ടമാകുന്നതാണ് തട്ടിപ്പുരീതി. Channeliam Fact Check…

Read More

മീറ്റിംഗുകൾക്കായി ട്രാൻസ്ക്രിപ്ഷൻ, റെക്കോർഡിംഗ്, ഓട്ടോ നോട്ട്സ് സംവിധാനവുമായി ഗൂഗിൾ മീറ്റ്. വർക് സ്പേസ് ഉപയോക്താക്കൾക്കായി ഏ‍ർപ്പെടുത്തിയ അപ്ഡേറ്റ്സ് ഏതാനും നാളുകൾക്കുള്ളിൽ വ്യാപകമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഓൺലൈൻ മീറ്റിംഗുകൾക്കും കോൺഫറൻസുകൾക്കുമായി ഓൺലൈൻ വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്‌ഫോമുകൾ ഏറെക്കാലമായി ഉപയോഗിച്ചുവരുന്നു. 2020ൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടതോടെ ഓൺലൈൻ കോൺഫറൻസ് പ്ലാറ്റ്‌ഫോമുകൾ കുതിച്ചുയർന്നു. സൂം, ഗൂഗിൾ മീറ്റ് , മൈക്രോസോഫ്റ്റ് ടീംസ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ കോവിഡിന് ശേഷം എന്ത് എന്ന നിലയിലായിരുന്നു. എന്നാൽ ഓൺലൈൻ വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്‌ഫോമുകളുടെ ജനപ്രീതി കോവിഡാനന്തര കാലത്തും തുടർന്നു. കഴിഞ്ഞ മാസം ഗൂഗിൾ മീറ്റ് മറ്റ് രണ്ട് അപ്ഡേറ്റുകൾ കൊണ്ടുവന്നിരുന്നു. വീഡിയോ സന്ദേശങ്ങൾ അയയ്‌ക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറും, പ്ലാറ്റ്‌ഫോമിൻ്റെ പുതിയ കോൾ പേജ് പുതുക്കിയതുമായിരുന്നു ആ അപ്ഡേറ്റുകൾ. മീറ്റിംഗുകളിൽ പങ്കെടുക്കുന്നതിന് മാത്രമല്ല അവ റെക്കോർഡ് ചെയ്യാനും ഗൂഗിൾ മീറ്റ് ഉപയോക്താക്കൾ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നു. ഇത് എളുപ്പമാക്കുന്നതിനു വേണ്ടിയാണ് മീറ്റിംഗുകളിൽ സ്വയം റെക്കോർഡ് ചെയ്യാനും ട്രാൻസ്‌ക്രൈബ് ചെയ്യാനും കുറിപ്പുകൾ എടുക്കാനുമുള്ള പുതിയ ഫീച്ചറുകൾ…

Read More

സുനീറ മദനി ഈ പേര് അധികമാര്‍ക്കും പരിചയമുണ്ടാവാന്‍ സാധ്യതയില്ല. ബിസിനസ് ലോകത്ത് അചഞ്ചലമായ നിശ്ചയദാർഢ്യത്തിലും കഠിനാധ്വാനത്തിലും നമ്മുടെ വിശ്വാസങ്ങളെ ഊട്ടിയുറപ്പിക്കുന്ന വനിതാ സംരംഭകരുടെ വിജയഗാഥകൾ നിരവധി കേട്ടിട്ടില്ലേ? അതിൽ ഒരാൾ ആണ് സുനീറയും. തന്റെ 34ാം വയസ്സില്‍ ഇവരുണ്ടാക്കിയ സ്വയം സഹായ സംഘടന ഇപ്പോള്‍ ലോകത്താകെ വലിയ സാന്നിധ്യമായി മാറിയിരിക്കുകയാണ്. ഒന്നുമില്ലായ്മയില്‍ നിന്നാണ് ഇവര്‍ ഈ സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചിരിക്കുന്നത്. സുനീറ തന്റെ ബില്യണ്‍ ഡോളര്‍ ബിസിനസ് ആരംഭിച്ചത് യുഎസ്സിലാണ്. സുനീറ 2014ല്‍ ആരംഭിച്ച കമ്പനിയാണ് സ്റ്റാക്‌സ്. ഇതിന്റെ വിജയം പലരെയും അമ്പരപ്പിക്കുന്നതായിരുന്നു. സഹോദരന്‍ സാല്‍ റഹ്‌മത്തുള്ളയ്‌ക്കൊപ്പമാണ് ഈ കമ്പനി സുനീറ ആരംഭിച്ചത്. സ്റ്റാക്‌സ് ഒരു പേമെന്റ് പ്ലാറ്റ്‌ഫോമാണ്. എല്ലാമാസവും ഇവര്‍ ഒരു നിശ്ചിത നിരക്കില്‍ സബ്‌സ്‌ക്രിപ്ഷന്‍ ഫീസ് ഈടാക്കും. സെയില്‍സിന്റെ ഒരു ശതമാനത്തിന് പകരം ഇവര്‍ കൊണ്ടുവന്ന രീതിയായിരുന്നു ഇത്. പുതിയ സംവിധാനം വേഗത്തില്‍ ആളുകള്‍ക്കിടയില്‍ ക്ലിക്കായി. 300-ലധികം ആളുകൾക്ക് ജോലി നൽകുന്ന ഈ കമ്പനി കഴിഞ്ഞ എട്ട് വർഷത്തിനിടെ 23…

Read More

വെളിച്ചത്തിൽ വരുന്ന ഓരോ വിജയഗാഥയുടെയും തിരശ്ശീലയ്ക്ക് പിന്നിൽ എണ്ണമറ്റ പരാജയങ്ങളും വെല്ലുവിളികളും നിരാശകളും കടന്നുവന്ന വഴികൾ കൂടിയുണ്ട്. അത്തരമൊരു കഥയാണ് രാജസ്ഥാനിലെ ഭിൽവാരയിൽ നിന്നും ശതകോടീശ്വരനാകാനുള്ള സത്യനാരായണ നന്ദ്‌ലാൽ നുവലിൻ്റെ യാത്രയും. 1970-കളിൽ തൻ്റെ ബിസിനസ്സ് യാത്ര തുടങ്ങിയപ്പോൾ ഒരുപാട് പോരാട്ടങ്ങൾ നടത്തേണ്ടി വന്നിട്ടുണ്ട്. കാലക്രമേണ, തൻ്റെ കമ്പനിയായ സോളാർ ഇൻഡസ്ട്രീസ്, സ്ഫോടകവസ്തുക്കൾ, ഡിറ്റണേറ്ററുകൾ എന്നിവയുടെ മുൻനിര നിർമ്മാതാക്കളിൽ ഒരാളായി മാറുമെന്നും ഇന്ത്യയുടെ സായുധ സേനയ്ക്ക് സ്ഫോടകവസ്തുക്കൾ നിർമ്മിക്കാൻ സർക്കാരിൽ നിന്ന് ലൈസൻസ് നേടുമെന്നും അദ്ദേഹം അറിഞ്ഞിരുന്നില്ല. ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച അദ്ദേഹം സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കുടുംബം പോറ്റാൻ പത്താം ക്ലാസിന് ശേഷം സ്കൂൾ പഠനം ഉപേക്ഷിക്കാൻ നിർബന്ധിതനായി. 18-ാം വയസ്സിൽ, സത്യനാരായണൻ ഒരു ചെറിയ മഷി ഉൽപ്പാദന പ്ലാൻ്റ് സ്ഥാപിച്ചുകൊണ്ട് തൻ്റെ ആദ്യ സംരംഭം ആരംഭിച്ചു. അതിനുശേഷം ഒരു ലീസിംഗ് ബിസിനസ്സും ട്രാൻസ്പോർട്ട് കമ്പനിയും ഉൾപ്പെടെ പല കാര്യങ്ങളിലും പരീക്ഷണം നടത്തി നോക്കിയെങ്കിലും എല്ലാം പരാജയപ്പെട്ടു. ബിസിനസ്…

Read More

ഒരു സ്ഥാപനത്തിൽ നിന്നും പഠിച്ചിറങ്ങിയ ശേഷം പലരും അങ്ങോട്ടേക്ക് പോകുന്നത് മിക്കപ്പോഴും പൂർവ വിദ്യാർത്ഥി സംഗമങ്ങൾക്ക് വേണ്ടി ആയിരിക്കും. എന്നാൽ ചിലരെങ്കിലും ഉണ്ടാവും ഒരു നല്ല നിലയിൽ എത്തിയ ശേഷം പഠിച്ച സ്ഥാപനത്തിന് വേണ്ടി ചില സാമ്പത്തിക സഹായങ്ങളൊക്കെ ചെയ്യുന്നവർ. എന്നാല്‍ 228 കോടി രൂപ തന്റെ പഴയ വിദ്യാഭ്യാസ സ്ഥാപനമായ ഐഐടി മദ്രാസിന് സംഭാവനയായി നല്‍കി ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് വ്യവസായിയും ഇന്തോ-എംഐഎം ടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സ്ഥാപകനുമായ ഡോ. കൃഷ്ണ ചിവുകുള. ഐഐടിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വ്യക്തിഗത സംഭാവനയാണ് ഇത്. ഐഐടി മദ്രാസിലെ 1970 ബാച്ച് എംടെക് എയറോസ്‌പേസ് എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്നു ഡോ. കൃഷ്ണ ചിവുകുള. ഐഐടി ബോംബെയില്‍ നിന്ന് 1968ലാണ് ഇദ്ദേഹം മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിടെക് (ഓണേഴ്‌സ്) സ്വന്തമാക്കിയത്. പിന്നീട് 1980ല്‍ ഹാര്‍വഡ് സര്‍വകലാശാലയില്‍ നിന്ന് എംബിഎ ബിരുദം നേടിയ ഡോ. കൃഷ്ണ ചിവുകുളയ്ക്ക് 2012ല്‍ തുംകുര്‍ സര്‍വകലാശാലയാണ് ഡി.ലിറ്റ് ബിരുദം സമ്മാനിച്ചത്. അമേരിക്കയിലെ…

Read More