Author: News Desk

പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേടിക്കൊണ്ട് അഭിമാനമായ ആളാണ് മനു ഭാക്കര്‍. രണ്ട് വെങ്കല മെഡലുകൾ ആണ് മനു ഭാക്കര്‍ സ്വന്തമാക്കിയത്. ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന റെക്കോഡും ഇതോടെ 22-കാരിയായ മനു ഭാക്കര്‍ സ്വന്തം പേരില്‍ എഴുതി ചേര്‍ത്തു. ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനം ആവുന്ന ഈ കായികതാരം ഒളിമ്പിക് വിജയത്തിന് ശേഷം നിരവധി അംഗീകാരങ്ങളും പാരിതോഷികങ്ങളും ആണ് നേടുന്നത്. റിപ്പോർട്ടുകൾ പ്രകാരം 2024 ലെ കണക്കനുസരിച്ച്, മനു ഭാക്കറിൻ്റെ ആകെ ആസ്തി ഏകദേശം 12 കോടി രൂപയാണ്. മനുവിന്റെ ഈ സമ്പത്ത് പ്രാഥമികമായി അവളുടെ പ്രൊഫഷണൽ ഷൂട്ടിംഗ് കരിയറിൽ നിന്നും ലാഭകരമായ ബ്രാൻഡ് പരസ്യങ്ങളിൽ നിന്നുമാണ്. നതിംഗ് ഇന്ത്യ, പെർഫോർമാക്‌സ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുമായി മനു പങ്കാളിത്തം ഒപ്പുവച്ചിട്ടുണ്ട്. മണികൺട്രോൾ പറയുന്നതനുസരിച്ച്, ഇന്ത്യയിലെ വനിതാ അത്‌ലറ്റുകൾ ഒരു എൻഡോഴ്‌സ്‌മെൻ്റിന് സാധാരണയായി 8 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെയാണ് സമ്പാദിക്കുന്നത്. മനുവിന്റെ ബ്രാൻഡ് മൂല്യം…

Read More

കച്ചവടക്കാരന്റെ ചങ്കൂറ്റം ഇന്ത്യക്കാരന്റെ കല്യാണചടങ്ങുകളിൽ ഒഴിവാക്കാനാകാത്ത ഒന്നാണ് ഹൽദി. നവവധുവിനെ മഞ്ഞളണിയക്കുന്ന പരമ്പരാഗത ചടങ്ങ്!മിന്നുകെട്ടിലെ ഈ മഞ്ഞൾചാർത്തിനെ മാർക്കറ്റിംഗിന് മരുന്നാക്കിയപ്പോൾ ‌മുംബൈക്കാരൻ മുതലാളിക്ക് മിന്നുന്ന വരുമാനം വന്നു. എല്ലാവരും ചെയ്യുന്നത് ചെയ്യാൻ വലിയ അധ്വാനം ആവശ്യമില്ല, ഒടുവിൽ പക്ഷെ സാധാരണക്കാരനെപ്പോലെ ജീവിച്ച് മരിക്കാം. എന്നാൽ വ്യത്യസ്തമായി ചിന്തിക്കാനും പ്രവർത്തിക്കാനും ബുദ്ധി മാത്രം പോര! ചങ്കൂറ്റവും വേണം, നട്ടെല്ലുള്ളവന്റെ ചങ്കൂറ്റം. ആ ചങ്കൂറ്റം കൊണ്ട് മാത്രം ജനിച്ച ഒരു സംരംഭമുണ്ട്! വിഷ്ണു ഇൻ‍ഡസ്ട്രിയൽ കെമിക്കൽ കമ്പനി! മനസ്സിലായില്ലെന്ന് തോന്നുന്നു, വിഷ്ണു ഇൻഡസ്ട്രിയൽ കെമിക്കൽ കമ്പനി എന്ന പേര് ചുരുക്കിയാൽ വികോ, ഒരു പലചരക്ക് കച്ചവടക്കാരന്റെ ചങ്കൂറ്റത്തിന്റെ പേര്! ആ ഉൾവിളിയിൽ കുടുങ്ങി 1950-കളുടെ തുടക്കം. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ പലചരക്ക് കച്ചവടം നടത്തുകയായിരുന്നു കേശവ് വിഷ്ണു പന്താർക്കർ. വലിയ താമസമില്ലാതെ അദ്ദേഹം തിരിച്ചറിയുന്നു, കൂണുകൾ പോലെ പൊന്തിവരികയാണ് പലചരക്ക് കടകൾ. തന്റെ ബിസിനസ്സിന് എന്താണ് പ്രത്യേകത? മാത്രമല്ല, ആ കച്ചവടത്തിൽ കൂടുതലൊന്നും പ്രതീക്ഷിക്കാനുമില്ല. സംരംഭകത്വം…

Read More

2024-ലെ ഇന്ത്യയിലെ ഏറ്റവും ധനികരായ വ്യക്തികൾ ആരൊക്കെയാണ് എന്നറിയാമോ? ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2024 പ്രകാരം റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ പിന്തള്ളി അദാനി ഗ്രൂപ്പ്‌ തലവൻ ഗൗതം അദാനി സമ്പന്ന പട്ടികയിൽ ഒന്നാം സ്ഥാനത്ത്‌. 11.61 ലക്ഷം കോടിയാണ്‌ അദാനിയുടെ ആസ്‌തി. ഹിൻഡൻബർഗ്‌ റിപ്പോർട്ടുകളിലെ അതിഗുരുതര വെളിപ്പെടുത്തലുകൾക്കടിയിലും അദാനിയുടെ ആസ്‌തിയിൽ ഒരു വർഷത്തിനിടെ 95 ശതമാനം വർധനയുണ്ടായി. 2020ൽ അദാനി പട്ടികയിൽ നാലാം സ്ഥാനത്തായിരുന്നു. രണ്ടാമതുള്ള മുകേഷ്‌ അംബാനിയുടെ റിലയൻസ്‌ ഗ്രൂപ്പിന്റെ ആസ്‌തി 10.14ലക്ഷം കോടി. വർധന 25 ശതമാനം. മൂന്നാം സ്ഥാനത്തുള്ള എച്ച്‌സിഎൽ തലവൻ ശിവ്‌ നന്ദറിന്‌ 3.14ലക്ഷം കോടിയാണ്‌ ആസ്‌തി. കോവിഡ്‌ വാക്‌സിൻ നിർമാതാക്കളായ സൈറസ്‌ പൂനാവാല കുടുംബത്തിന്‌ 2.89 ലക്ഷം കോടിയും സൺ ഫാർമസ്യൂട്ടിക്കൽ തലവൻ ദിലീപ്‌ ഷാങ്‌വിക്ക്‌ 2.49 ലക്ഷം കോടിയുമാണ്‌ ആസ്‌തി. ബോളിവുഡ്‌ താരം ഷാരൂഖ്‌ ഖാൻ (7,300 കോടി) ആദ്യമായി പട്ടികയിൽ ഇടം നേടി. ജൂഹി ചൗള, ഹൃത്വിക്…

Read More

സംസ്ഥാന ജലപാതയായ ഈസ്റ്റ്-വെസ്റ്റ് കനാലിന്റെ 235 കിലോമീറ്റർ ഭാഗം അടുത്ത മാർച്ചിനുമുമ്പ് കമ്മിഷൻചെയ്യും. തിരുവനന്തപുരത്തെ ആക്കുളംമുതൽ തൃശ്ശൂർ ചേറ്റുവവരെയുള്ള ഭാഗം ഡിസംബറോടെ പണിതീർത്ത് തുറന്നുകൊടുക്കാമെന്നാണ് ഉൾനാടൻ ജലഗതാഗതവകുപ്പ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരത്തെ കോവളം മുതൽ കാസർകോട് ജില്ലയിലെ ബേക്കൽവരെ 616 കിലോമീറ്ററാണ് ജലപാത. ആക്കുളംമുതൽ കൊല്ലംവരെയും തൃശ്ശൂർ കോട്ടപ്പുറംമുതൽ ചേറ്റുവവരെയുമാണ് നവീകരണം. വർക്കലയിലെ അഞ്ചുമീറ്റർവീതിയുള്ള കുന്നിനടിയിലൂടെ തുരങ്കങ്ങൾ നിലനിർത്തിയാണ് നവീകരണം. ജലപാതയിൽ തിരക്കേറുകയാണെങ്കിൽ ഭാവിയിൽ പുതിയ തുരങ്കം നിർമിക്കും. വർക്കല തുരങ്കത്തിന്റെ ഭാഗംവരെമാത്രമേ ചരക്കുനീക്കത്തിനുള്ള ബാർജുകൾ വരുകയുള്ളൂ. യാത്രാബോട്ടുകളും വിനോദസഞ്ചാരബോട്ടുകളും 150 വർഷത്തിലേറെ പഴക്കമുള്ള തുരങ്കത്തിലുടെ കടന്നുപോകും. വർക്കലഭാഗത്ത് 500-ഓളം കുടുംബങ്ങളെയാണ് പുനരധിവസിപ്പിച്ചത്. കോഴിക്കോട് എരഞ്ഞിക്കൽ, കുറ്റ്യാടി, വടകര, മാഹി ഭാഗങ്ങളിലും നവീകരണം നടക്കുന്നുണ്ട്. കനാലിന്റെ തുടക്കഭാഗമായ കോവളം ആക്കുളം ഭാഗത്താണ് നിർമാണത്തിന് കൂടുതൽ വെല്ലുവിളി നേരിടുന്നത്. കോവളം ഭാഗത്ത് 960-ഓളം കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ നടപടി പുരോഗമിക്കുകയാണ്. കോഴിക്കോട് നഗരഭാഗത്തെ കനോലി കനാൽ നവീകരിക്കാൻ പദ്ധതി തയ്യാറാക്കുന്നുണ്ട്. കനാലിന്റെ അവസാനഭാഗത്ത്, മാഹി-വളപട്ടണം പുഴകളെ…

Read More

യുപിഐ ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് എടിഎം കാര്‍ഡ് ഇല്ലാതെ കാഷ് ഡിപ്പോസിറ്റ് മെഷീനുകളിലൂടെ (സിഡിഎം) ഇനി പണം നിക്ഷേപിക്കാം. ഇതിനായി പുതിയ യുപിഐ ഇന്റെര്‍ഓപ്പറബിള്‍ കാഷ് ഡിപ്പോസിറ്റ് (യുപിഐ-ഐസിഡി) ഫീച്ചര്‍ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ടി രബി ശങ്കര്‍ പുറത്തിറക്കി. മുംബൈയില്‍ നടന്ന ഈ വര്‍ഷത്തെ ഗ്ലോബല്‍ ഫിന്‍ടെക്ക് ഫെസ്റ്റില്‍ വെച്ചാണ് പ്രഖ്യാപനം. യുപിഐ-ഐസിഡിയുടെ സഹായത്തോടെ കാര്‍ഡ് ഇല്ലാതെ തന്നെ ഉപഭോക്താക്കള്‍ക്ക് സിഡിഎം വഴി പണം നിക്ഷേപിക്കാം. 2023 ല്‍ തന്നെ കാര്‍ഡില്ലാതെ യുപിഐ ഉപയോഗിച്ച് പണം പിന്‍വലിക്കാനുള്ള സൗകര്യം അവതരിപ്പിച്ചിരുന്നു. ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ച യുപിഐ അക്കൗണ്ട്, വിപിഎ ഐഡി, അക്കൗണ്ടുകളുടെ ഐഎഫ്എസ് കോഡ് എന്നിവ ഉപയോഗിച്ചാണ് യുപിഐ ഐസിഡി പ്രവര്‍ത്തിക്കുന്നത്. സ്വന്തം ബാങ്ക് അക്കൗണ്ടിലേക്കോ മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടിലേക്കോ ഈ രീതിയില്‍ പണം നിക്ഷേപിക്കാം. ഇതിന് പുറമെ, എടിഎമ്മുകള്‍ ഒരു ഡിജിറ്റല്‍ ബാങ്കിങ് യൂണിറ്റുകളായി മാറിക്കൊണ്ടിരിക്കുകയാണെന്ന് റിസര്‍വ് ബാങ്ക് പറഞ്ഞു അക്കൗണ്ട് തുറക്കല്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് അപേക്ഷ…

Read More

കേരളത്തില്‍ നിന്ന് കൂടുതല്‍ ഐപിഎല്‍ താരങ്ങളെ വാര്‍ത്തെടുക്കുകയാണ് ഫിനെസ് തൃശൂര്‍ ടൈറ്റന്‍സിന്റെ ലക്ഷ്യമെന്ന് ടീം ഉടമയും ഫിനെസ് ഗ്രൂപ്പ് ഡയറക്ടറുമായ സജ്ജാദ് സേഠ് പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിവുള്ള നിരവധി താരങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടെങ്കിലും പലര്‍ക്കും അര്‍ഹമായ പരിഗണന ലഭിക്കുന്നില്ല. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും നല്ല കളിക്കാരെ ദേശിയതലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരുവാനും കേരള ക്രിക്കറ്റ് ലീഗിന് സാധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. സ്‌പോര്‍ട്‌സിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. എല്ലാ കായികമേഖലയെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തൃശൂരില്‍ സ്‌പോര്‍ട്‌സ് അക്കാദമി സ്ഥാപിക്കാനും ടീമിന് പദ്ധതിയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അക്കാദമിയിലൂടെ നല്ല താരങ്ങളെ രാജ്യത്തിന് സംഭാവന നല്‍കാനാകുമെന്നാണ് പ്രതീക്ഷ. ക്രിക്കറ്റിന് മാത്രമല്ല, മറ്റു കായിക ഇനങ്ങള്‍ക്കും നല്ല പിന്തുണ ലഭിച്ചാല്‍ മികച്ച താരങ്ങളെ കേരളത്തില്‍ നിന്ന് വാര്‍ത്തെടുക്കാനാകുമെന്നതില്‍ സംശയമില്ല. ഭാവിയില്‍ ക്രിക്കറ്റ് ഉള്‍പ്പെടെ എല്ലാ മേഖലയിലും നല്ല കളിക്കാരെ വാര്‍ത്തെടുക്കാന്‍ കഴിയും.ഫ്രാഞ്ചൈസി സ്വന്തമാക്കിയത് ബിസിനസ് എന്നതിലുപരി…

Read More

ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംരംഭമായ വിസ്താര നവംബർ 12 ന് സർവീസ് അവസാനിപ്പിക്കും. എയർ ഇന്ത്യയുമായി ലയിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതോടെ ലോകത്തെ വൻകിട എയർലൈൻ ഗ്രൂപ്പുകളുടെ പട്ടികയിൽ എയർ ഇന്ത്യ ഇടം പിടിക്കും. നീണ്ട ചർച്ചകൾക്കൊടുവിലാണ് എയർ ഇന്ത്യ- വിസ്താര ലയനം സാധ്യമായത്. തീരുമാനമായെങ്കിലും ഔദ്യോഗികമായി നടപടിക്രമങ്ങൾ പൂർത്തിയാകാൻ കേന്ദ്രസർക്കാരിന്റെ അനുമതി അനിവാര്യമായിരുന്നു. ടാറ്റ ഗ്രൂപ്പിന് പുറമെ സിംഗപ്പൂർ എയർലൈൻസിന് ഓഹരിപങ്കാളിത്തമുള്ളതാണ് വിസ്താര. ലയനത്തിന്റെ ഭാഗമായി സിംഗപ്പൂർ എയർലൈൻസിന് നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് കേന്ദ്രസർക്കാർ അനുമതി നൽകിയതോടെയാണ് ലയനം പൂർത്തിയായത്. വിസ്താരയിൽ 49 ശതമാനം ഓഹരിപങ്കാളിത്തമാണ് സിംഗപ്പൂർ എയർലൈൻസിനുള്ളത്. എയർ ഇന്ത്യയുടെ ഉടമയായ ടാറ്റാ ഗ്രൂപ്പിന് 51 ശതമാനം ഓഹരി പങ്കാളിത്തമാണ് വിസ്താരയിലുള്ളത്. ലയനത്തോടെ രൂപപ്പെടുന്ന കമ്പനിയിൽ 25.1 ശതമാനം പങ്കാളിത്തമാകും സിംഗപ്പൂർ എയർലൈൻസിനുണ്ടാവുക. അതിനായി 20,59 കോടിയുടെ നേരിട്ടുള്ള വിദേശ നിക്ഷേപവും അവർ നടത്തും, അതിനുള്ള അനുമതിയാണ് കേ​​ന്ദ്ര സർക്കാർ നൽകിയത്. 74.9 ശതമാനം ഓഹരി എയർ…

Read More

ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ വയനാടിന്റെ അതിജീവനത്തിന്‌ 46ലക്ഷം കുടുംബശ്രീ അംഗങ്ങൾ രണ്ടുദിവസത്തിനുള്ളിൽ സമാഹരിച്ചത്‌ 20.05 കോടി രൂപ (20,05,00,682). സംസ്ഥാനമൊട്ടാകെയുള്ള അയൽക്കൂട്ട, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾ കഴിഞ്ഞ 10,11 തീയതികളിലാണ്‌ തുക സമാഹരിച്ചത്‌. അയൽക്കൂട്ടഅംഗങ്ങളെല്ലാവരും ഒരേ മനസ്സോടെ വയനാടിനായി ഇറങ്ങിയപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സമാഹരിച്ചത്‌ ഇതുവരെയുള്ള ഏറ്റവും ഉയർന്ന തുക. തദ്ദേശമന്ത്രി എം ബി രാജേഷ് വ്യാഴാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയന്‌ ചെക്ക് കൈമാറി. കുടുംബശ്രീയുടെ കീഴിലുളള വിവിധ നൈപുണ്യ ഏജൻസികൾ വഴി 2,05,000 രൂപയും സമാഹരിച്ചു. ഇതോടെ ആദ്യഘട്ട സമാഹരണം പൂർത്തിയായി. സംസ്ഥാനത്ത് അയൽക്കൂട്ടങ്ങളിൽ രണ്ടാംഘട്ട ധനസമാഹരണം ഇപ്പോഴും ഊർജിതമാണ്. ഈ തുകയും വൈകാതെ കൈമാറും. ധനസമാഹരണത്തിനായി “ഞങ്ങളുമുണ്ട് കൂടെ’ കുടുംബശ്രീ ക്യാമ്പയിൻ സംഘടിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് അയൽക്കൂട്ട അംഗങ്ങൾ ഒന്നടങ്കം മുന്നോട്ടു വന്നത്. 2018ൽ പ്രളയക്കെടുതികളിൽ ദുരന്തബാധിതർക്ക് തുണയാകാൻ കുടുംബശ്രീ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11.18 കോടി നൽകിയിരുന്നു.തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി…

Read More

യു എസ് ഡോളറാണ് പൊതുവെ ലോകത്തിലെ ഏറ്റവും ശക്തിയുള്ള കറന്സിയായി കണക്കാക്കപ്പെടുന്നത്. എന്നാൽ യാഥാർഥ്യം ഇതല്ല, ലോകത്ത് ഏറ്റവും കൂടുതൽ വ്യാപാരം ചെയ്യപ്പെടുന്ന കറൻസികളിൽ ഒന്നാണെങ്കിലും ഡോളറല്ല ലോകത്തിലെ നമ്പർ വൺ കറൻസി. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള 180 കറൻസികൾ നിയമപരമായി ഉപയോഗിക്കാം. ഏറ്റവും ഉയർന്ന മൂല്യമുള്ള കറൻസിയും ഏറ്റവും കൂടുതൽ വ്യാപാരം ചെയ്യപ്പെടുന്ന കറൻസിയും രണ്ടും രണ്ടാണ്. ഡോളർ, പൗണ്ട്, യൂറോ എന്നിവ ജനപ്രീതി നേടിയിട്ടുണ്ടെങ്കിലും, അവയൊന്നും ലോകത്തിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള കറൻസിയല്ല. ആഭ്യന്തര സാമ്പത്തിക വളർച്ച, രാജ്യത്തിൻ്റെ മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിരത, പണപ്പെരുപ്പ നിരക്ക്, വിദേശ വിനിമയ വിപണിയിലെ വിതരണ-ഡിമാൻഡ് അനുപാതം, സെൻട്രൽ ബാങ്ക് നടപ്പിലാക്കിയ നയങ്ങൾ, തുടങ്ങിയ നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് കറൻസിയുടെ മൂല്യം അളക്കുന്നത്. 2024-ൽ ലോകത്തിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള 10 കറൻസികളുടെ പട്ടിക 1. കുവൈറ്റ് ദിനാർ (KWD) ലോകത്തിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള കറൻസിയാണ് കുവൈത്തിൻ്റെ ഔദ്യോഗിക കറൻസി. ഇത്…

Read More

വ്യാഴാഴ്ച പുറത്തിറക്കിയ 2024-ലെ ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് കരിയറിൽ മികച്ച വിജയം കൈവരിച്ച സ്വയം നിർമ്മിതരായ ഇന്ത്യയിലെ 10 മികച്ച സ്ത്രീകളുടെ പട്ടിക പുറത്തുവിട്ടു. ഈ പട്ടികയിൽ 47,500 കോടി രൂപ ആസ്തിയുള്ള സോഹോ കോർപ്പറേഷൻ്റെ സഹസ്ഥാപകയായ രാധ വെമ്പു ഏറ്റവും ധനികയായ സ്വയം നിർമ്മിത ഇന്ത്യൻ വനിത എന്ന സ്ഥാനം നിലനിർത്തി. യഥാക്രമം 32,200 കോടി രൂപയും 32,100 കോടി രൂപയും ആസ്തിയുള്ള അരിസ്റ്റ നെറ്റ്‌വർക്ക്‌സിലെ ഫാൽഗുനി നയാർ, ജയശ്രീ ഉള്ളാൽ എന്നിവരുടെ കുടുംബമാണ് രണ്ടാം സ്ഥാനത്തുള്ളത്. കണ്ണട റീട്ടെയിൽ കമ്പനിയായ ലെൻസ്കാർട്ടിൻ്റെ സഹസ്ഥാപക നേഹ ബൻസാൽ 3,100 കോടി രൂപയുടെ ആസ്തിയോടെ പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്വയം നിർമ്മിത വനിതാ സംരംഭകയായി. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൻ്റെ സഹ ഉടമ കൂടിയായ നടി ജൂഹി ചൗള 4,600 കോടി രൂപ ആസ്തിയുമായി പട്ടികയിൽ ആറാം സ്ഥാനത്തെത്തി. 2024-ലെ ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് ബോളിവുഡ് താരങ്ങളെ സമ്പത്തിന്റെ…

Read More