Author: News Desk
അബുദാബി ബിഗ് ടിക്കറ്റിന്‍റെ ഗ്രാൻഡ് പ്രൈസ് സമ്മാനമായ 2.5 കോടി ദിർഹം (59 കോടിയിലേറെ ഇന്ത്യൻ രൂപ) നേടി പ്രവാസി മലയാളി. ഷാര്‍ജയിൽ ജോലി ചെയ്യുന്ന ആഷിക് പടിഞ്ഞാറത്തിനെ തേടിയാണ് അബുദാബി ബിഗ് ടിക്കറ്റിൽ ഗ്രാൻഡ് ഭാഗ്യം എത്തിയത്. കഴിഞ്ഞ ദിവസം അബുദാബിയില്‍ നടന്ന ബിഗ് ടിക്കറ്റിന്‍റെ 271ാം നറുക്കെടുപ്പിലാണ് ആഷിക്കിനെ തേടി ഭാഗ്യമെത്തിയത്. 456808 എന്ന നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം. ജനുവരി 29ന് എടുത്ത ടിക്കറ്റാണ് ആഷിക്കിന് ഭാഗ്യം കൊണ്ടുവന്നത്. ബിഗ് ടിക്കറ്റിന്റെ ബൈ ടു ഗെറ്റ് വണ്‍ ഓഫറിലൂടെയാണ് ടിക്കറ്റ് വാങ്ങിയത്. രണ്ട് ടിക്കറ്റ് വാങ്ങിയപ്പോള്‍ സൗജന്യമായി ലഭിച്ച ടിക്കറ്റിനെയാണ് ഭാഗ്യം തുണച്ചത് എന്ന സവിശേഷതയും ഉണ്ട്. 19 വര്‍ഷമായി യുഎഇയിൽ റിയൽ എസ്റ്റേറ്റ് രംഗത്ത് ജോലി ചെയ്യുന്ന വ്യക്തിയാണ് ആഷിക്. കഴിഞ്ഞ 10 വര്‍ഷമായി അദ്ദേഹം ഭാഗ്യ പരീക്ഷണം നടത്തിവരുന്നു. ഒറ്റയ്ക്കാണ് ടിക്കറ്റെടുക്കാറുള്ളത്. കുറഞ്ഞത് 100 ടിക്കറ്റെങ്കിലും ഇതുവരെ എടുത്തിട്ടുണ്ടാകുമെന്നും ആഷിക് വ്യക്തമാക്കി. Indian expat Ashik…
ഇതിഹാസ വ്യവസായി രത്തൻ ടാറ്റയുടെ സന്തത സഹചാരി ആയിരുന്ന ശന്തനു നായിഡുവിന് പുതിയ ചുമതല നൽകിയിരിക്കുകയാണ് ടാറ്റ. ടാറ്റാ മോട്ടോഴ്സിലാണ് കമ്പനി ശന്തനുവിനെ സുപ്രധാന പദവിയിൽ നിയമിച്ചിരിക്കുന്നത്. ടാറ്റാ മോട്ടോഴ്സ് ജിഎം ആൻഡ് സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ് മേധാവിയായാണ് 32 വയസ്സുകാരനായ ശന്തനു നിയമിക്കപ്പെട്ടിരിക്കുന്നത്. രത്തൻ ടാറ്റയുടെ പേർസണൽ അസിസ്റ്റന്റും ബിസിനസ് ജനറൽ മാനേജരുമായിരുന്നു ശന്തനു. പുതിയ നിയമനത്തിന്റെ സന്തോഷം പങ്കുവെച്ച് ശന്തനു സമൂഹമാധ്യമത്തിൽ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. രത്തൻ ടാറ്റയുടെ പ്രിയ വാഹനമായിരുന്ന ടാറ്റാ നാനോയ്ക്ക് ഒപ്പം നിൽക്കുന്ന ഫോട്ടോ അടക്കമുള്ള കുറിപ്പിൽ ഹൃദയസ്പർശിയായ വരികളും അദ്ദേഹം കുറിച്ചു. “ടാറ്റാ മോട്ടോഴ്സ് പ്ലാന്റിലെ ജോലി കഴിഞ്ഞ് മടങ്ങിവരുന്ന എന്റെ പിതാവിനെ ഞാൻ ഓർക്കുന്നു. വെള്ള ഷർട്ടും നേവി കളർ പാൻ്റുമായിരുന്നു അദ്ദേഹത്തിന്റെ വേഷം. ജനാലയ്ക്കരികിൽ അച്ഛനു വേണ്ടി ഞാൻ കാത്തിരുന്നു. ഇപ്പോൾ ആ കാത്തിരിപ്പ് ഒരു പൂർണചക്രമായി രൂപാന്തരപ്പെട്ടിരിക്കുന്നു.”-ശന്തനു സമൂഹമാധ്യമത്തിൽ കുറിച്ചു. പ്രൊഫഷനൽ എന്നതിനും അപ്പുറമുള്ള ഹൃദയബന്ധമായിരുന്നു ശന്തനും രത്തൻ ടാറ്റയും തമ്മിലുണ്ടായിരുന്നത്.…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ രാമേശ്വരത്തെ പുതിയ പാമ്പൻ പാലം ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്. ഫെബ്രുവരി രണ്ടാം വാരം പ്രധാനമന്ത്രി നരേന്ദ്ര മോഡി പാലം രാജ്യത്തിന് സമർപ്പിക്കും എന്നാണ് റെയിൽവേ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ഇന്ത്യയിലെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് കടൽപ്പാലമായ പുതിയ പാമ്പൻ പാലത്തിന്റെ വിശേഷങ്ങൾ അറിയാം. പഴയ പാമ്പൻ പാലത്തിന് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് 2020ലാണ് പുതിയ പാലം നിർമാണം ആരംഭിച്ചത്. കപ്പലുകൾക്ക് കടന്നുപോകാൻ സാധിക്കുന്ന തരത്തിൽ ലംബമായി ഉയർത്താനാകുന്ന വെർട്ടിക്കൽ ലിഫ്റ്റ് സ്പാൻ ആണ് പുതിയ പാമ്പൻ പാലത്തിന്റെ ഏറ്റവും വലിയ സവിശേഷത. രാജ്യത്ത് ഇത്തരത്തിലുള്ള വെർട്ടിക്കൽ ലിഫ്റ്റ് സൗകര്യമുള്ള ആദ്യ കടൽപ്പാലമാണിത്. 535 കോടി രൂപ ചിലവിട്ടാണ് പുതിയ പാമ്പൻ പാലം നിർമിച്ചിരിക്കുന്നത്. റെയിൽ വികാസ് നിഗം ലിമിറ്റഡിനായിരുന്നു (RVNL) പാലത്തിന്റെ നിർമാണച്ചുമതല. നിലവിലുള്ള പാമ്പൻ പാലത്തിന് സമാന്തരമായി 2,070 കിലോ മീറ്റർ നീളത്തിൽ ചെറിയ വളവോടെയാണ് പുതിയ പാലം നിർമിച്ചിരിക്കുന്നത്.…
സ്വിഗ്ഗി, സൊമാറ്റോ എന്നിവയുടെ 10 മിനിറ്റ് ഡെലിവെറി സർവീസുകൾ ഉപഭോക്താക്കളെ സംബന്ധിച്ച് ആശങ്കയ്ക്ക് വക നൽകുന്നതാണെന്ന്മുൻ ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിങ്. ഉപഭോക്താക്കളെ കുറിച്ചുള്ള വിവരങ്ങൾ, ഉപഭോക്താക്കളുടെ തിരഞ്ഞെടുപ്പ് രീതി, ഭക്ഷണശാലകളുടെ പ്രകടനം എന്നിവയെ 10 മിനിറ്റ് ഡെലിവെറി സർവീസുകൾ പ്രതികൂലമായി ബാധിക്കുമെന്ന് ഇക്കണോമിക് ടൈംസിലെ ലേഖനത്തിൽ അദ്ദേഹം പറയുന്നു. നിർദിഷ്ട ഡിജിറ്റൽ ഡാറ്റാ പ്രൊട്ടക്ഷൻ ആക്റ്റ് പ്രകാരം ഉപഭോക്താക്കളെ കുറിച്ചുള്ള വിവരങ്ങൾ അഥവാ ഡാറ്റാ ശേഖരണത്തിൽ സുതാര്യത വേണം എന്നാണ് വ്യവസ്ഥ. എന്നാൽ സ്വിഗ്ഗിയുടേയും സൊമാറ്റോയുടേയും 10 മിനിറ്റ് ഡെലിവെറി സർവീസുകളിലെ വ്യവസ്ഥകൾ ഉപഭോക്തൃ വിവരങ്ങൾ ശേഖരിക്കുന്നതിലും ഉപയോഗിക്കുന്നതിലും പ്ലാറ്റ്‌ഫോമുകൾ വഴി അവ പങ്കിടുന്നതിലും ആശങ്ക ഉളവാക്കുന്നതാണ്. ഭക്ഷണ വിതരണ ആപ്പുകൾ ധാരാളം വൈവിധ്യങ്ങൾ വാഗ്ദാനം ചെയ്യുന്നതായി തോന്നാം. എന്നാൽ ചില റെസ്റ്റോറന്റുകൾക്ക് അനുകൂലമായി ഈ പ്ലാറ്റ്‌ഫോമുകൾ അൽഗോരിതങ്ങൾ ഉപയോഗിച്ചേക്കാം എന്നതിലും അപകടമുണ്ട്. പ്ലാറ്റ്‌ഫോമുകൾ ഈടാക്കുന്ന ഉയർന്ന കമ്മീഷനുകളെ കുറിച്ച് റെസ്റ്റോറന്റുകൾ തന്നെ ആശങ്ക ഉന്നയിക്കുന്നുണ്ട്. ഓർഡർ…
വിദ്യാർത്ഥികളുടെ മികച്ച ബിസിനസ്സ് ആശയങ്ങൾ സംരംഭമാക്കാൻ അവസരം. വിദ്യാർത്ഥികളെ സംരംകരാക്കുക എന്ന ലക്ഷ്യത്തോടെ അസാപ് കേരളയും, സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനും ഡ്രീംവെസ്റ്റർ 2.0 പദ്ധതി നടത്തുകയാണ്. വിദ്യാർത്ഥികൾക്ക് സ്വന്തം ആശയങ്ങളെ സംരംഭങ്ങളായി മാറ്റാനുള്ള അവസരവും സാമ്പത്തിക പിന്തുണയും നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാന തലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന മികച്ച 10 ആശയങ്ങൾക്ക് അംഗീകാരവും ഒരു ലക്ഷം രൂപ വീതം സാമ്പത്തിക സഹായം ലഭ്യമാക്കാനും ഉതകുന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ശില്പശാലകൾ, ഡിസൈൻ തിങ്കിങ് വർക്ഷോപ്പ്, ഐഡിയത്തോൺ മത്സരം എന്നീ മൂന്ന് ഘട്ടങ്ങളായാണ് ഡ്രീംവെസ്റ്റർ 2.0 നടപ്പാക്കുക. ഇതിൽ ആദ്യ ഘട്ടത്തിൽ ബോധവത്കരണ ശില്പശാലകൾ ഡിസംബർ മാസത്തിൽ വിജയകരമായി നടപ്പിലാക്കിയിരുന്നു. അടുത്തഘട്ടമായി നടത്തുന്ന സംസ്ഥാനതല ഐഡിയത്തോൺ മത്സരത്തിനായി താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് 3 മുതൽ 5 പേര് അടങ്ങുന്ന ടീമുകളായി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്യുന്ന ടീമുകൾക്ക് വേണ്ടി ഒരു വർക്ഷോപ് സംഘടിപ്പിക്കും. ഈ വർക്ഷോപ്പിലൂടെ ഒരു ആശയത്തെ എങ്ങനെ…
പശുക്കൾക്ക് കാർഷിക മേഖലയിൽ നിർണായക സ്ഥാനമുണ്ട്. മികച്ച ഗുണനിലവാരമുള്ള ജീനുകൾ, ജനിതക പ്രത്യേകതകൾ തുടങ്ങിയ സവിശേഷതകൾക്ക് അനുസരിച്ച് ചില പശുക്കളുടെ വിലയും അസാധാരണമാം വിധം ഉയരാറുണ്ട്. അതുകൊണ്ടുതന്നെ പല മുന്തിയയിനം കന്നുകാലികൾക്കും ലേലത്തിൽ കോടിക്കണക്കിന് രൂപ ലഭിക്കാറുണ്ട്. ജപ്പാനിലെ വാഗ്യു, ഇന്ത്യയിലെ ബ്രാഹ്മൺ തുടങ്ങിയവ ഇത്തരത്തിൽ ലേലങ്ങളിൽ കോടിക്കണക്കിന് രൂപ ലഭിക്കുന്ന പശു ഇനങ്ങളാണ്. നെല്ലൂർ പശുക്കളും അത്തരത്തിൽ വലിയ വില നൽകേണ്ടി വരുന്നവയാണ്. ബ്രസീലിൽ അടുത്തിടെ നടന്ന ഒരു ലേലത്തിൽ നെല്ലൂർ ഇനത്തിൽപ്പെടുന്ന വിയാറ്റിന 19 പശുവിന് ലഭിച്ചത് 4.8 മില്യൺ ഡോളറാണ് (40 കോടി രൂപ). 1100 കിലോഗ്രാ ഭാരം വരുന്ന പശുവാണ് ബ്രസീലിലെ മിനാസ് ഗെറൈസിൽ നടന്ന ലേലത്തിൽ വമ്പൻ തുകയ്ക്ക് വിറ്റു പോയത്. ഏറ്റവും വില കൂടിയ പശുവിനുള്ള ഗിന്നസ് ലോക റെക്കോർഡും ഇതോടെ വിയാറ്റിന 19 സ്വന്തമാക്കി. ഇന്ത്യയിൽ നിന്നും 1860കളിൽ ബ്രസീലിൽ എത്തിയ പശു ഇനമാണ് നെല്ലൂർ ബ്രീഡ്. ആന്ധ്ര പ്രദേശിലെ നെല്ലൂരിൽ…
യുഎഇയിലെ ആദ്യത്തെ മെഥനോൾ പ്ലാന്റ് നിർമിക്കുന്നതിനായി അബുദാബി കേന്ദ്രീകരിച്ചുള്ള രാസവസ്തു നിർമാതാക്കളായ തഅ്സീസ് (Ta’ziz). കമ്പനി ഇതിനായി സാംസങ് ഇ&എയ്ക്ക് (Samsung E&A) 6.2 ബില്യൺ ദിർഹത്തിന്റെ കരാർ നൽകി. ഭാവിയിൽ പ്രതിവർഷം 1.8 ദശലക്ഷം ടൺ ഉൽപാദന ശേഷിയുള്ള പ്ലാന്റ് നിർമിക്കാനാണ് പദ്ധതി. നിർമാണം പൂർത്തിയാകുന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ മെഥനോൾ പ്ലാന്റുകളിൽ ഒന്നായി തഅ്സീസ് മെഥനോൾ പ്ലാൻ്റ് മാറും. അബുദാബിയിലെ അൽ റുവൈസ് ഇൻഡസ്ട്രിയൽ സിറ്റിയിലാണ് പ്ലാൻ്റ് നിർമാണം. നിർമാണപ്രവർത്തനങ്ങൾ 2028ഓടെ പൂർത്തിയാക്കും. ലോകോത്തര നിലവാരമുള്ള സംയോജിത രാസവസ്തു ആവാസവ്യവസ്ഥ സൃഷ്ടിച്ച് യുഎഇയുടെ വ്യാവസായിക വളർച്ചയെ മുന്നോട്ട് നയിക്കുകയാണ് തഅ്സീസ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് കമ്പനി പ്രതിനിധി പറഞ്ഞു. സുസ്ഥിര രാസവസ്തു നിർമാണത്തിൽ യുഎഇയുടെ നേതൃസ്ഥാനം ഉറപ്പിക്കുന്നതിൽ പദ്ധതി പ്രധാന പങ്ക് വഹിക്കും. രാസവസ്തു മേഖലയെ നയിക്കാനുള്ള തഅ്സീസിന്റെ ശ്രമങ്ങൾ പദ്ധതിയിലൂടെ ശക്തിപ്പെടുമെന്നും പ്രതിനിധി കൂട്ടിച്ചേർത്തു. Ta’ziz awards a Dh6.2 billion contract to Samsung…
കൊച്ചിയിൽ ഫ്ലാറ്റ് പൊളിച്ചു നീക്കാൻ വീണ്ടും കോടതി ഉത്തരവ്. വൈറ്റിലയിൽ സൈനികർക്കായി നിർമിച്ച ചന്ദർ കുഞ്ച് എന്ന അപാർട്ട്മെന്റ് സമുച്ചയത്തിലെ രണ്ടു ടവറുകൾ പൊളിക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. സമുച്ചയത്തിലെ ബി, സി ടവറുകളാണ് പൊളിച്ചു നീക്കി പുതിയത് പണിയാൻ ഉത്തരവിറക്കിയിരിക്കുന്നത്. സൈനിക ഉദ്യോഗസ്ഥർ, വിരമിച്ച സൈനിക ഉദ്യോഗസ്ഥർ എന്നിവർക്കായി 2018ലാണ് ഫ്ലാറ്റ് നിർമിച്ചത്. ഫ്ലാറ്റുകൾ സുരക്ഷിതമല്ല എന്നു ചൂണ്ടിക്കാണിച്ച് ഇവിടുത്തെ താമസക്കാർ തന്നെ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. സമുച്ചയത്തിലെ ബി, സി ടവറുകൾ പൊളിച്ചു നീക്കാനും പുതിയത് പണിയാനും ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷന് കോടതി നിർദ്ദേശം നൽകി. ബലക്ഷയം സംഭവിച്ച ഫ്ലാറ്റുകളിൽ താമസക്കാർ തുടരുന്നത് സുരക്ഷിതമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഫ്ലാറ്റുകൾ പൊളിച്ച് നീക്കുന്നതിനും പുതിയത് പണിയുന്നതിനുമായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കണമെന്നും നിലവിലുള്ള ഫ്ലാറ്റുകളുടെ അതേ സൗകര്യങ്ങൾ പുതുതായി നിർമിക്കുന്ന ഫ്ലാറ്റുകൾക്ക് വേണമെന്നും കോടതി നിർദ്ദേശിച്ചു. Kerala High Court orders demolition of two towers…
കേന്ദ്ര ബജറ്റിനു പിന്നാലെ വമ്പൻ പ്രഖ്യാപനങ്ങളുമായി റെയിൽവേ. സുരക്ഷിതവും സുഖപ്രദവുമായ ട്രെയിൻ യാത്ര ഉറപ്പാക്കുന്നതിനായി മൂന്ന് വർഷങ്ങൾക്കുള്ളിൽ 200 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ, 100 അമൃത് ഭാരത് ട്രെയിനുകൾ, 50 നമോ ഭാരത് ട്രെയിനുകൾ എന്നിവ രാജ്യത്ത് കൊണ്ടു വരുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. യാത്രക്കാരുടെ സൗകര്യം മാനിച്ച് സ്ലീപ്പർ ക്ലാസും, ചെയർ കാറും ഉൾപ്പെടെയുള്ള വന്ദേ ഭാരതുകളാണ് നിർമിക്കുന്നത്. പുതിയ ട്രെയിനുകൾ അനുവദിക്കുന്നത് സാധാരണക്കാരുടേയും മധ്യവർഗത്തിൽപ്പെടുന്ന ആളുകളുടേയും യാത്ര കൂടുതൽ സുഗമമാക്കും.വേഗത, സുരക്ഷ എന്നിവ നടപ്പാക്കി രാജ്യത്ത് നൂതന റെയിൽവേ വികസനം കൊണ്ടുവരികയാണ് ഗവൺമെന്റിന്റെ ലക്ഷ്യം. ഇതിനായി റെയിൽ സാങ്കേതിക വിദ്യ, സുരക്ഷാ മാനദണ്ഡങ്ങൾ, റെയിൽ ശൃംഖല വർധിപ്പിക്കുക തുടങ്ങിയവയ്ക്ക് ഊന്നൽ നൽകുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര ബജറ്റിൽ 2.52 ലക്ഷം കോടി രൂപയാണ് റെയിൽവേ മന്ത്രാലയത്തിന് വകയിരുത്തിയിരിക്കുന്നത്. ഇതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ധനമന്ത്രി നിർമല സീതാരാമനും നന്ദി പറയുന്നതായും അശ്വിനി വൈഷ്ണവ്…
കേരള ഗ്രീൻ ഹൈഡ്രജൻ വാലി പദ്ധതി വേൾഡ് എക്കണോമിക് ഫോറം ആഗോളതലത്തിൽ അംഗീകരിച്ച 13 വ്യവസായ ക്ലസ്റ്ററുകളിൽ ഒന്നാമതായി ഇടംപിടിച്ചു. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന ഫോറം ചർച്ചക്കൊടുവിലാണ് ഈ നേട്ടം.18,542 കോടിയുടേതാണ് കൊച്ചിയിൽ ആരംഭിക്കുന്ന കേരള ഗ്രീൻ ഹൈഡ്രജൻ വാലി പദ്ധതി. കൊച്ചിയിലും തിരുവനന്തപുരത്തും ‘ഹൈഡ്രജൻ വാലി’ വികസിപ്പിക്കാനും 2027 ഓടെ സംസ്ഥാനത്തെ മൊത്തം ഹൈഡ്രജൻ ഉപയോഗത്തിൽ 30% ഗ്രീൻ ഹൈഡ്രജൻ മിശ്രിതം എന്ന ലക്‌ഷ്യം കൈവരിക്കാനും കഴിയുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നതെന്ന് കേരള ഗ്രീൻ ഹൈഡ്രജൻ നയത്തിന് തയ്യാറാക്കിയ പ്രാഥമിക കരട് രേഖയിൽ പറയുന്നുണ്ട്. ഇന്ത്യ, ഓസ്‌ട്രേലിയ, ബ്രസീൽ, കൊളംബിയ, യുകെ തുടങ്ങി ഒമ്പതു രാജ്യങ്ങളിലായാണ് 13 ക്ലസ്റ്ററുകൾ. കേരള ഗ്രീൻ ഹൈഡ്രജൻ വാലി ഉൾപ്പെടെ അഞ്ച് ക്ലസ്റ്ററുകൾ ഇന്ത്യയിലാണെന്ന് വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. കാർബൺ വികിരണം കുറയ്‌ക്കുക, സാമ്പത്തിക വളർച്ച ഉറപ്പാക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയ്‌ക്ക് പ്രധാന്യം നൽകുന്ന പദ്ധതികളാണ് പട്ടികയിൽ ഇടംപിടിച്ചത്. ഒഡിഷയിലെ…