Author: News Desk
ദിനോമുക്ക് എന്ന സാങ്കൽപ്പിക നാട്ടിൻപ്പുറത്തിന്റെ ഒന്നേകാൽ മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ ശ്രദ്ധേയമാകുന്നു. ആറ് പേരുടെ കൂട്ടായ്മയായ ദി സ്റ്റോറിടെല്ലേഴ്സ് യൂണിയന്റെ ആശയമാണ് സമൂഹമാധ്യമങ്ങളിൽ അടക്കം ശ്രദ്ധ നേടുന്നത്. ഷോർട്ട് ഫിലിമുകളിൽ ആരംഭിച്ച സ്റ്റോറിടെല്ലേഴ്സിന്റെ യാത്ര പിന്നീട് പരസ്യങ്ങൾ, മ്യൂസിക് വീഡിയോകൾ എന്നിവയിലേക്ക് വ്യാപിച്ചു. അവരുടെ ഏറ്റവും പുതിയ സൃഷ്ടിയാണ് വൈറലായി മാറിയ ഈ വിഡിയോ. ദൂരദർശന്റെ കൃഷി ദർശന്റെ മാതൃകയിലാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കഥാപാത്രങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്. പച്ചപ്പു നിറഞ്ഞ പാലക്കാടൻ ഗ്രാമത്തിൽ ദിനോസറുകളെ വളർത്തുന്ന നാട്ടുകാരാണ് വീഡിയോയിൽ ഉള്ളത്! കൃഷി എന്നതിനപ്പുറം ദിനോസറുകളും മനുഷ്യരും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ കഥ കൂടിയാണിതെന്നും മനുഷ്യ- മൃഗ സഹവാസത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പാലക്കാട്ടെ ദിനോമുക്ക് എന്നും വിഡിയോയിൽ പറയുന്നു. മനുഷ്യൻ ആദ്യമായി മെരുക്കിയെടുത്ത ജീവികളായ ദിനോസറുകൾ സൗമ്യരായിരുന്നു. മുട്ടയ്ക്കും മാംസത്തിനു വേണ്ടിയാണ് ഇവയെ വളർത്തുന്നത് എന്നിങ്ങനെ പോകുന്നു വീഡിയോയിലെ വിവരണം. ദിനോസർ മുട്ട വെച്ചുള്ള ഭീമൻ ഓംലെറ്റും…
ഇന്ത്യയിൽ രാജഭരണം അവസാനിച്ചതാണ്. എങ്കിലും രാജ്യത്തെ നിരവധി രാജകുടുംബങ്ങൾ ഇപ്പോഴും അവരുടെ സമ്പന്ന പൈതൃകം തുടർന്നും മുന്നോട്ട് കൊണ്ടുപോകുന്നു. മൈസൂരിലെ വോഡയാർ രാജവംശം അതിൽ പെടുന്നു. രാജ്യത്തെ ഏറ്റവും സമ്പന്ന രാജവംശങ്ങളിൽ ഒന്നാണ് വോഡയാർ രാജാക്കൻമാർ. വോഡയാർ രാജവംശത്തിന്റെ നിലവിലെ തലവൻ യദുവീർ കൃഷ്ണദത്ത ചാമരാജ വോഡയാറാണ്. രാജവംശത്തിലെ 27ആമത്തെ മഹാരാജാവാണ് അദ്ദേഹം. റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 80,000 കോടി രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിന് ഉള്ളത്. 2016ൽ ദുൻഗർപൂർ രാജകുടുംബത്തിലെ ത്രിഷിക കുമാരിയെ അദ്ദേഹം വിവാഹം കഴിച്ചു. ഇരുവർക്കും പിറന്ന മകൻ 400 വർഷങ്ങൾക്കു ശേഷം രാജകുടുംബത്തിൽ ജനിച്ച ആദ്യ പിന്തുടർച്ചാവകാശി എന്ന നിലയിൽ വാർത്തകളിൽ ഇടം നേടി. 2017 ഡിസംബർ 6നാണ് ദമ്പതികളുടെ ആദ്യ കുഞ്ഞായ ആദ്യവീർ നരസിംഹദത്ത വോഡിയാർ ജനിച്ചത്. നൂറ്റാണ്ടുകളായി പിന്തുടർച്ചാവകാശി ജനിക്കാതിരുന്നതിനാൽ ബന്ധുക്കളിൽ നിന്ന് അവകാശികളെ ദത്തെടുക്കുന്ന പാരമ്പര്യമായിരുന്നു വോഡയാർ രാജവംശം പിന്തുടർന്നത്. അതുകൊണ്ടുതന്നെ ഏഴ് വർഷം മുമ്പ് ത്രിഷിക പിന്തുർച്ചാവകാശിക്ക് അമ്മയായപ്പോൾ, അത് രാജകുടുംബത്തെ…
സൂപ്പർതാരം ദുൽഖർ സൽമാന് മൂലധന നിക്ഷേപമുള്ള ഇലക്ട്രിക് ഇരുചക്രവാഹന കമ്പനിയാണ് അൾട്രാവയലറ്റ് ഓട്ടോമോട്ടീവ് (Ultraviolette Automotive). ടിവിഎസ് മോട്ടോർ, ക്വാൽകോം വെഞ്ച്വേർസ് തുടങ്ങിയവയുടെ പിന്തുണയുള്ള കമ്പനി ഇനീഷ്യൽ പബ്ലിക് ഓഫറിങ്ങിലൂടെ (IPO) 500 മില്യൺ ഡോളർ (4,343 കോടി രൂപ) സമാഹരിക്കാൻ പദ്ധതിയിടുകയാണ്. 2026-27ലാകും ഐപിഒ പ്രവേശനമെന്ന് അൾട്രാവയലറ്റ് സിഇഒ നാരായണൻ സുബ്രഹ്മണ്യം അറിയിച്ചു. 2026-27ൽ അൾട്രാവൈലറ്റ് ലിസ്റ്റിംഗ് പരിഗണിക്കുന്നു. വൈവിധ്യമാർന്ന ഉൽപ്പന്ന പോർട്ട്‌ഫോളിയോയും വിപണികളുമായി കൂടുതൽ സാന്നിധ്യം സ്ഥാപിക്കുകയാണ് ലക്ഷ്യം-അദ്ദേഹം പറഞ്ഞു. ബെംഗളൂരു ആസ്ഥാനമായുള്ള അൾട്രാവയലറ്റ് ഓട്ടോമോട്ടീവിന്റെ ഐപിഒ ഫലപ്രദമായാൽ ഒരു ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളുടെ രണ്ടാമത്തെ വലിയ ഐപിഒ ആയി അത് മാറും. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത ഒല ഇലക്ട്രിക് ഐപിഒ വഴി 6,145 കോടി രൂപ സമാഹരിച്ച് റെക്കോർഡ് ഇട്ടിരുന്നു. അടുത്ത മാസം ലിസ്റ്റ് ചെയ്യാനിരിക്കുന്ന ഹീറോ മോട്ടോകോർപ്പിന്റെ പിന്തുണയുള്ള ഏഥർ എനർജി ഓഹരി വിൽപ്പനയിലൂടെ 400 മില്യൺ…
കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ (Cochin Shipyard Limited) നിന്ന് 9.94 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കി മറൈൻ ഇലക്ട്രിക്കൽസ് ഇന്ത്യ ലിമിറ്റഡ് (Marine Electricals India Limited ). എൻജിഎംവി പദ്ധതിക്കായാണ് സമുദ്ര, വ്യാവസായിക മേഖലകൾക്കായി ഇലക്ട്രിക്കൽ ഓട്ടോമേഷൻ, ഇൻഫർമേഷൻ ടെക്നോളജി സൊല്യൂഷനുകൾ നൽകുന്ന മുൻനിര കമ്പനിയായ മറൈൻ ഇലക്ട്രിക്കൽസ് ഓർഡർ സ്വന്തമാക്കിയിരിക്കുന്നത്. നാല് വർഷത്തിനുള്ളിൽ ആയിരിക്കും ഡെലിവറി. ഇന്ത്യയുടെ സമുദ്ര മേഖലയുടെ വൈദ്യുതീകരണം വേഗത്തിലാക്കാനും പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനുമായി ഡാൻഫോസ് ഇന്ത്യയും (Danfoss India ) മറൈൻ ഇലക്ട്രിക്കൽസ് (ഇന്ത്യ) ലിമിറ്റഡും നേരത്തെ തന്ത്രപരമായ പങ്കാളിത്തത്തിൽ എത്തിയിരുന്നു. ഡാൻഫോസ് മറൈൻ പ്രോഡക്‌ട്‌സ് ആൻഡ് സൊല്യൂഷന്റെ ഔദ്യോഗിക പങ്കാളിയും സിസ്റ്റം ഇന്റഗ്രേറ്ററുമായാണ് മറൈൻ ഇലക്ട്രിക്കൽസിനെ നിയമിച്ചത്. ഒരു ദശാബ്ദക്കാലത്തെ മുൻകാല സഹകരണത്തെ അടിസ്ഥാനമാക്കി, ഊർജ്ജ കാര്യക്ഷമതയും സുസ്ഥിരതയും വർദ്ധിപ്പിക്കുന്നതിന് മറൈൻ ഇലക്ട്രിക്കൽസിന്റെ ഇലക്ട്രിക്കൽ, ഓട്ടോമേഷൻ പരിഹാരങ്ങളിലെ വൈദഗ്ദ്ധ്യം സഖ്യം പ്രയോജനപ്പെടുത്തുന്നു. 40 വർഷത്തിലേറെ പരിചയസമ്പത്തുള്ള മറൈൻ ഇലക്ട്രിക്കൽസ് (ഇന്ത്യ) ലിമിറ്റഡ് സ്വിച്ച്…
പല ഭക്ഷണ പദാർത്ഥങ്ങളിലും എന്ന പോലെ വെളുത്തുള്ളിയിലും മായം കലർത്തുന്നതായി അടുത്തിടെ വാർത്തകൾ വന്നിരുന്നു. മുൻപ് മഹാരാഷ്ട്രയിലെ അകോള ജില്ലയിൽ സിമന്റ് അടങ്ങിയ വ്യാജ വെളുത്തുള്ളി വിറ്റഴിക്കപ്പെട്ടിരുന്നു എന്നും ഇത്തരം ഫേക്ക് വെളുത്തുള്ളി വ്യാപകമാകുന്നതിനെതിരെ കരുതൽ വേണമെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. പല ആരോഗ്യഗുണങ്ങളും വെളുത്തുള്ളിക്ക് ഉണ്ടെങ്കിലും മായം കലർന്നതോ വ്യാജമോ ആയ വെളുത്തുളളിയുടെ ഉപയോഗം ആരോഗ്യത്തിന് ഭീഷണിയാണ്. സിമന്റ് കലർന്നിട്ടുളള വെളുത്തുള്ളി കഴിക്കുന്നത് ഓക്കാനം, ഛർദ്ദി, വയറുവേദന, വയറിളക്കം തുടങ്ങിയവയ്ക്ക് കാരണമാകും. സിമന്റിലെ കാൽസ്യം ഓക്‌സൈഡ് പോലുള്ളവ ഉള്ളിലെത്തിയാൽ വിഷബാധയും ആന്തരിക അവയവങ്ങളുടെ കേടുപാടുകളും സംഭവിക്കാം. വെളുത്തുള്ളിയിൽ മായം ചേർന്നിട്ടുണ്ടോ എന്നറിയാൻ അതിന്റെ നിറവും ആകൃതിയും പരിശോധിക്കുക. പാടുകളൊന്നും ഇല്ലാതെ മിനുസമുള്ളതും നല്ല ആകൃതിയുളളതുമാണെങ്കിൽ അത് വ്യാജമായിരിക്കാൻ സാധ്യത കൂടുമത്രേ. വ്യാജ വെളുത്തുളളിയുടെ തൊലിക്ക് സാധാരണ വെളുത്തുള്ളിയേക്കാൾ കട്ടിയേറും. അതുപോലെത്തന്നെ യഥാർഥ വെളുത്തുള്ളി വെളളത്തിലിട്ടാൽ മുങ്ങിപ്പോകും, എന്നാൽ വ്യാജ വെളുത്തുള്ളി വെള്ളത്തിൽ പൊങ്ങിക്കിടക്കും. ഇതിനു പുറമേ…
ആഭ്യന്തര, അന്തർദേശീയ യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിൽ ഇന്ത്യയിലെ വിമാനക്കമ്പനികൾ മത്സരത്തിലാണ്. എന്നാൽ വിമാനയാത്ര എത്ര സുഖകരമാണെങ്കിലും വിമാനത്താവളത്തിലെ നീണ്ട കാത്തിരിപ്പ് പോലുള്ള ചില ബുദ്ധിമുട്ടുകളും യാത്രക്കാർ നേരിടുന്നു. ഇത്തരം കാത്തിരിപ്പ് ഘട്ടങ്ങളിൽ യാത്രക്കാർക്കായി വിമാനത്താവളങ്ങളിൽ ലോഞ്ച് സൗകര്യമുണ്ട്. ഈ ലോഞ്ചുകളിൽ, യാത്രക്കാർക്ക് ഇരിക്കാനും വൈ-ഫൈ ഉപയോഗിക്കാനും ഭക്ഷണപാനീയങ്ങൾ ആസ്വദിക്കാനും കഴിയും. എന്നാൽ എല്ലാ വിമാനത്താവള ലോഞ്ചുകളും എല്ലാവർക്കും ഉപയോഗിക്കാനാകില്ല. ചില വിമാനത്താവളങ്ങളിൽ പ്രത്യേക അംഗത്വമുള്ളവർക്ക് മാത്രമാണ് ലോഞ്ചുകൾ ലഭ്യമാകുക, ചിലതിലാകട്ടെ കനത്ത ഫീസും ഈടാക്കുന്നു. വിമാനത്താവളങ്ങളിലെ ലോഞ്ച് ആക്‌സസ് സൗകര്യം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ സൗകര്യം വാഗ്ദാനം ചെയ്യുന്ന പ്രീമിയം ക്രെഡിറ്റ് കാർഡ് സ്വന്തമാക്കി അംഗത്വം നേടുക എന്നതാണ് ഏറ്റവും നല്ല മാർഗം. പല ബാങ്കുകളും ക്രെഡിറ്റ് കാർഡ് കമ്പനികളും ഇന്ത്യയിലും ലോകമെമ്പാടുമുള്ള തിരഞ്ഞെടുത്ത വിമാനത്താവളങ്ങളിൽ സൗജന്യ ലോഞ്ച് ആക്‌സസ് വാഗ്ദാനം ചെയ്യുന്നു. പതിവായി യാത്ര ചെയ്യുന്ന വ്യക്തികൾക്ക് അത്തരം ക്രെഡിറ്റ് കാർഡ് സഹായകരമാകും. ബാങ്ക് ബസാർ വെബ്‌സൈറ്റിൽ…
വെറും 20,000 രൂപ കൊണ്ട് 4,500 കോടി രൂപയുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത സ്ത്രീയാണ് വന്ദന ലുത്ര (Vandana Luthra). ശാസ്ത്ര പിന്തുണയുള്ള സമീപനത്തോടെ ഇന്ത്യയുടെ വെൽനസ്, വെയ്റ്റ് മാനേജ്മെന്റ് വ്യവസായത്തിന്റെ തന്നെ മുഖച്ഛായ മാറ്റാൻ VLCCയിലൂടെ വന്ദനയ്ക്ക് സാധിച്ചു. ₹20,000 മുതൽമുടക്കിൽ വന്ദന ആരംഭിച്ച VLCC ഇന്ന് 311 കേന്ദ്രങ്ങളുള്ള ₹4,500 കോടിയുടെ ആഗോള ബ്രാൻഡായി മാറിയിരിക്കുന്നു. സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമെന്ന നിലയിൽ വന്ദനയുടെ സംരംഭക യാത്ര പ്രചോദനമാകുന്നു. അമർ ജ്യോതി എന്ന ആയുർവേദ ചാരിറ്റബിൾ സംഘടനയെ നയിച്ച മാതാവാണ് ആരോഗ്യരംഗത്തേക്ക് എത്താൻ വന്ദനയ്ക്ക് മാതൃകയായത്. ജർമ്മനിയിൽ പോഷകാഹാരത്തിലും കോസ്‌മെറ്റോളജിയിലും പഠനം നടത്തിയാണ് അവർ വെൽനസ് വ്യവസായത്തിലേക്ക് എത്തുന്നത്. 1989ൽ, ന്യൂഡൽഹിയിലെ സഫ്ദർജംഗ് എൻക്ലേവിലാണ് വന്ദന ലുത്ര കേൾസ് ആൻഡ് കർവ്സ് (VLCC) ആരംഭിച്ചത്. വെൽനസ് ബിസിനസുകൾ പ്രധാനമായും ഉപരിപ്ലവ സൗന്ദര്യ ചികിത്സകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സമയത്ത് വിഎൽസിസി ശാസ്ത്ര പിന്തുണയുള്ള സമീപനം അവതരിപ്പിച്ചു. ഭക്ഷണക്രമത്തെയും വ്യായാമത്തെയും അടിസ്ഥാനമാക്കിയുള്ള ക്ലിനിക്കൽ…
കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യത്ത് സ്റ്റാർട്ടപ്പുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഒരു സംരംഭകനാകാൻ മെന്റർമാരുടെ മാർഗനിർദ്ദേശം ആവശ്യമാണ്. ഇതിനായി ഡിപിഐഐടിയുടെ കീഴിലുള്ള ഇന്ത്യാ ഗവൺമെന്റ് സംരംഭമായ സ്റ്റാർട്ട്-അപ്പ് ഇന്ത്യ സംരംഭകർക്ക് 10 സൗജന്യ ഓൺലൈൻ കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്നു. പ്രോഗ്രാമിംഗ്, സുരക്ഷ, അക്കൗണ്ടിംഗ് & ഫിനാൻസ് മുതൽ മാനേജ്‌മെന്റ്, സംരംഭകത്വം വരെയുള്ള കോഴ്‌സുകളാണ് സ്റ്റാർട്ടപ്പ് ഇന്ത്യ ഇത്തരത്തിൽ വാഗ്ദാനം ചെയ്യുന്നത്. 1. ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ഇൻ പ്രാക്റ്റീസ്, വെർച്വൽ കൊളാബറേഷൻ ടൂൾസ് (Digital Transformation in Practice: Virtual Collaboration Tools): ടെക് ലീഡർമാർക്ക് ഡിജിറ്റൽ പരിവർത്തനത്തിന് സഹായിക്കാനും ജോലിസ്ഥലത്ത് സഹകരിക്കാനും ആശയവിനിമയം നടത്താനുമുള്ള വഴികൾ പരിചയപ്പെടുത്തുന്നു എന്നതാണ് ഈ കോഴ്സിന്റെ പ്രത്യേകത. 2. മാസ്റ്റർ കീ ഫിനാൻഷ്യൽ അനലിസ്റ്റ് സ്കിൽസ് (Master Key Financial Analyst Skills): ഈ കോഴ്‌സിലൂടെ വിജയകരമായ സാമ്പത്തിക വിശകലന വിദഗ്ദ്ധനാകാനുള്ള കഴിവുകൾ നേടാനാകും. ബിസിനസ്സ് തീരുമാനങ്ങളെ സ്വാധീനിക്കുന്ന പ്രവണതകൾ തിരിച്ചറിയാനും സാമ്പത്തിക ഡാറ്റയുമായി ചേർന്ന് പ്രവർത്തിക്കാനും ഈ…
ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ഇന്ധന സെൽ ട്രെയിൻ (hydrails) സെറ്റ് ഏപ്രിൽ-മെയ് മാസങ്ങളിൽ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ICF) നിന്ന് പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്. ഹൈദരാബാദ് ആസ്ഥാനമായുള്ള മേധ സെർവോ ഡ്രൈവ് പ്രൈവറ്റ് ലിമിറ്റഡ് (Servo Drive Pvt) പെരമ്പൂരിലെ ഐസിഎഫ് പരിസരത്ത് നിർമിക്കുന്ന ട്രെയിൻ സെറ്റ് പൂർത്തീകരണത്തിന്റെ അവസാന ഘട്ടത്തിലാണെന്ന് ദി ഹിന്ദു ബിസിനസ് ലൈൻ റിപ്പോർട്ട് ചെയ്യുന്നു. നോർത്തേൺ റെയിൽവേയാണ് ട്രെയിനിന് ഓർഡർ നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. 10റേക്ക് രൂപീകരണത്തിന്റെ ചിലവ് ₹118.24 കോടിയാണ്. നോർത്തേൺ റെയിൽവേ ജിന്ദ്-സോണിപത് വിഭാഗത്തിലെ പൈലറ്റ് പ്രോജക്റ്റ് 1200 കിലോവാട്ട് DEMUവിനെ ഹൈഡ്രജൻ ഇന്ധന സെൽ അധിഷ്ഠിത ഡിസ്ട്രിബ്യൂട്ടഡ് പവർ റോളിംഗ് സ്റ്റോക്കാക്കി മാറ്റും. അങ്ങനെ സീറോ എമിഷൻ കൈവരിക്കാനാകുമെന്ന് വൃത്തങ്ങൾ അറിയിച്ചു. 1600 എച്ച്പി ഡെമുവിന്റെ (10 കാർ റേക്ക്) പുനർനിർമ്മാണവും ജിന്ദിൽ ഒരു ഹൈഡ്രജൻ ഇന്ധന പ്ലാന്റ് സ്ഥാപിക്കലും 1600 എച്ച്പി ഡെമുവിന്റെ റേക്കിൽ രണ്ട് ഡിസ്ട്രിബ്യൂട്ടഡ് പവർ കൺട്രോൾ സിസ്റ്റങ്ങളും…
മിസ് ഇന്ത്യ ഫൈനലിസ്റ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷവും താൻ മക്ഡൊണാൾഡ്സിൽ ക്ലീനിങ്, ഡിഷ് വാഷിങ് ജോലികൾ അടക്കം ചെയ്തിരുന്നു എന്ന് ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനി. ടൈംസ് നൗ സമ്മിറ്റിൽ എംപവറിങ് വിമൺ, ദി മോസ്റ്റ് ക്രിട്ടിക്കൽ കോൺസ്റ്റിറ്റ്യുവൻസി എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി. 17 വയസ്സുമുതൽ തന്നെ ജൻപഥിൽ കോസ്മെറ്റിക്സ് വിൽക്കാൻ ആരംഭിച്ചിരുന്നു. ദിവസം 200 രൂപയുടെ കോസ്മെറ്റിക്സ് ആയിരുന്നു വിറ്റിരുന്നത്. 18 വയസ്സിൽ കൊറിയർ കമ്പനിയിൽ ജോലിക്ക് കയറി. പാലം എയർപോർടിലായിരുന്നു ജോലി. 19 വയസ്സാകുമ്പോഴേക്കും ലോജിസിസ്റ്റിക്സ് കമ്പനി സ്വന്തമായി വേണം എന്ന് ആഗ്രഹമായി. എന്നാൽ അതിനുള്ള പണം ഉണ്ടായിരുന്നില്ല. 22ാം വയസ്സിൽ മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്തത് പണം കടം വാങ്ങിയാണ്. മിസ് ഇന്ത്യ ഫൈനലിസ്റ്റ് ആയതിനു ശേഷവും ജോലിയൊന്നും ഉണ്ടായിരുന്നില്ല. തുടർന്നാണ് മക്ഡൊണാൽഡ്സിൽ മാസം 1800 രൂപയ്ക്ക് ജോലിക്ക് കയറിയത്-സ്മൃതി പറഞ്ഞു. At the Times Now Summit, BJP…