Author: News Desk
ബംഗ്ലാദേശിലെ ഏറ്റവും നീളം കൂടിയ റെയിൽപ്പാലമാണ് ജമുന റെയിൽ ബ്രിഡ്ജ്. തലസ്ഥാനമായ ധാക്കയും നോർത്ത്-സൗത്ത് ബംഗ്ലാദേശുമായുള്ള റെയിൽ കണക്ടിവിറ്റി വർധിപ്പിക്കും എന്നതിനാൽ ഈ റെയിൽവേ ബ്രിഡ്ജ് ബംഗ്ലാദേശിനെ സംബന്ധിച്ച് സുപ്രധാന വികസന നേട്ടമാണ്. ഡബിൾ ട്രാക്ക് ബ്രിഡ്ജ് ആയാണ് നിർമാണമെങ്കിലും ആദ്യഘട്ടത്തിൽ സിംഗിൾ ട്രാക്ക് സിസ്റ്റത്തിലാണ് പാലത്തിലൂടെയുള്ള ട്രെയിൻ ഗതാഗതം. പുതിയ ഡബിൾ ട്രാക്ക് പദ്ധതി ഉടനടി വരുമെന്നും കമ്യൂണിക്കേഷൻ, ട്രേഡ്, ഇക്കണോമി എന്നിവയിൽ വലിയ സ്വാധീനം ചെലുത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. 4.8 കിലോമീറ്ററുള്ള പാലത്തിലൂടെ ട്രെയിനുകൾ വെറും മൂന്നര മിനിറ്റ് കൊണ്ട് കടക്കും. നൂതന സ്റ്റീൽ ടെക്നോളജി ഉപയോഗിച്ച് നിർമിച്ച പാലത്തിൽ 50 പില്ലറുകളും 49 സ്പാനുകളുമാണ് ഉള്ളത്. നിലവിലെ നിർമാണം യാത്രാസമയം കുറയ്ക്കുമെങ്കിലും ഡബിൾ ട്രാക്ക് സംവിധാനം പ്രവർത്തനസജ്ജമായാൽ മാത്രമേ റെയിൽ ബ്രിഡ്ജ് കൊണ്ട് പൂർണമായും പ്രയോജനം ലഭിക്കുകയുള്ളൂ. പാലത്തിന്റെ 70 ശതമാനത്തിൽ അധികം ഫണ്ടിങ് ജപ്പാൻ ഇന്റർനാഷണൽ കോപറേഷൻ ഏജൻസിയാണ് നടത്തിയത്. ബംഗ്ലാദേശിലെ മൂന്ന് പ്രധാന നദികളിൽ…
ഒൻപത് മാസത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം നാസ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള മടക്കയാത്ര ആരംഭിച്ചിരിക്കുകയാണ്. മണിക്കൂറുകൾക്കുള്ളിൽ ഇരുവരും ഭൂമിയിൽ തിരിച്ചെത്താനിരിക്കെ സുനിതയ്ക്ക് ആശംസാ സന്ദേശം അയച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. താങ്കൾ ആയിരക്കണക്കിന് മൈലുകൾ അകലെയാണെങ്കിലും, ഞങ്ങളുടെ ഹൃദയങ്ങളോട് ചേർന്നുനിൽക്കുന്നു, 1.4 ബില്യൺ ഇന്ത്യക്കാരുടെ അഭിമാനത്തെ പ്രതിഫലിപ്പിക്കുന്നു എന്ന് സുനിത വില്യംസിന് അയച്ച കത്തിൽ പ്രധാനമന്ത്രി മോഡി കുറിച്ചു. സുനിത വില്യംസിനേയും ബുച്ച് വിൽമോറിനേയും വഹിച്ചുള്ള ക്രൂ9 ദൗത്യ സംഘം സ്പേസ് എക്സ് ഫ്രീഡം ഡ്രാഗൺ ക്യാപ്‌സൂളിൽ ഏറി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഇന്ത്യൻ സമയം രാവിലെ 10.37ന് ഭൂമിയിലേക്ക് പുറപ്പെട്ടിരുന്നു. സംഘത്തിൽ സുനിതയ്ക്കും ബുച്ചിനും പുറമെ നിക് ഹേഗ്, അലക്സാണ്ടർ ഗോർബനോവ് എന്നിവരും ഭൂമിയിലേക്ക് മടങ്ങുകയാണ്. ബുധനാഴ്ച പുലർച്ചെ 3.27 ഓടെ ഫ്രീഡം ഡ്രാഗൺ പേടകം ഭൂമിയിൽ വന്നിറങ്ങുമെന്നാണ് നാസ വൃത്തങ്ങൾ അറിയിച്ചിട്ടുള്ളത്. പേടകം അറ്റ്‌ലാൻഡിക് സമുദ്രത്തിലോ മെക്സിക്കോ…
ഇലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള ബഹിരാകാശ കമ്പനി സ്പേസ് എക്സിന് (SpaceX) നന്ദി പറഞ്ഞ് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. കാട്ടുതീ കണ്ടെത്തുന്നതിനും ട്രാക്ക് ചെയ്യുന്നതിനുമായി രൂപകൽപന ചെയ്ത ആദ്യത്തെ ഫയർസാറ്റ് (FireSat) ഉപഗ്രഹം വിക്ഷേപിച്ചതിനാണ് പിച്ചൈ സ്പേസ് എക്സിന് നന്ദി അറിയിച്ചത്. ഗൂഗിൾ റിസേർച്ച്, ഗോർഡൺ ആൻഡ് ബെറ്റി മൂർ ഫൗണ്ടേഷൻ, ഏർത്ത് ഫയർ അലയൻസ് എന്നിവയുമായി സഹകരിച്ചാണ് ഫയർസാറ്റ് എഐ കോളാബറേറ്റീവുകൾ നിർമിച്ചത്. കാട്ടുതീ നിരീക്ഷിക്കുന്നതിലും പ്രതിരോധിക്കുന്നതിലുമുള്ള പ്രാധാന്യം ചൂണ്ടിക്കാണിച്ച് സുന്ദർ പിച്ചൈ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച കുറിപ്പിൽ സ്പേസ് എക്സിന്റെ ഫയർസാറ്റിനെ അഭിനന്ദിച്ചു. എഐ ഉപയോഗിച്ച് 5X5 മീറ്റർ ചുറ്റളവ് മുതലുള്ള കാട്ടുതീ കണ്ടെത്തുന്നതിനായാണ് ഫയർസാറ്റ് രൂപകൽപന ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ വിക്ഷേപിക്കുന്ന 50ലധികം ഉപഗ്രഹങ്ങളിൽ ആദ്യത്തേതാണ് ഇപ്പോൾ വിക്ഷേപിച്ചിരിക്കുന്നത്.
വെറും എട്ടു ദിവസത്തേക്ക് പോയ ബഹിരാകാശ ദൗത്യം, നീണ്ടത് ഒൻപത് മാസം. ഏതൊരു ബഹിരാകാശ യാത്രികനും പതറിപ്പോകുമായിരുന്ന ഘട്ടം. എന്നാൽ സുനിത വില്യംസ് പതറിയില്ല. വർഷങ്ങൾ നീണ്ട ബഹിരാകാശ പരിശീലത്തിന് അപ്പുറം നാവിക പരിശീലനം കൂടിയാണ് മുൻ യുഎസ് നേവൽ ഓഫീസർ കൂടിയായ സുനിതയ്ക്ക് കരുത്തുപകർന്നത്. ആ മനക്കരുത്താണ് അവരെ ഉരുക്ക് വനിതയാക്കുന്നത്, അഥവാ ഉരുക്ക് സുനിതയാക്കുന്നത്. ജനനം, പഠനം1965ൽ ഇന്ത്യൻ വംശജനായ ദീപക് പാണ്ഡ്യയുടേയും സ്ലോവേനിയക്കാരി ബോണിയുടേയും മകളായി യുഎസ്സിലെ ഓഹോയോയിലാണ് സുനിത വില്യംസ് ജനിച്ചത്. 1987ൽ സുനിത യുഎസ് നേവൽ അക്കാഡമിയിൽ ഫിസിക്കൽ സയൻസിൽ ബിരുദപഠനം പൂർത്തിയാക്കി. തുടർന്ന് സുനിത ഫ്ലോറിഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും ബിരുദാനന്തര ബിരുദവും നേടി. 1987ൽ തന്നെ യുഎസ് നേവിയിൽ പ്രവേശിച്ച സുനിത രണ്ട് വർഷത്തിനുള്ളിൽ നേവൽ ഏവിയേറ്റർ ആയി. ഈ കാലയളവിൽ നിരവധി യുഎസ് നേവി ദൗത്യങ്ങളിൽ സുനിത പങ്കാളിയായി. നാസയിലേക്ക്1998ലാണ് സുനിത വില്യംസ് നാസയിൽ എത്തുന്നത്. നാസ…
ഹൈഡ്രജൻ ഇന്ധനത്തിൽ ഓടുന്ന ആദ്യ ബസ് റോഡിലിറക്കാൻ കേരളം. ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (BPCL), കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (CIAL) എന്നിവ ചേർന്നാണ് ബസ് പുറത്തിറക്കുക. നേരത്തെ ഗ്രീൻ ഹൈഡ്രജൻ ഉപയോഗിക്കുന്ന ബസിന്റെ മാതൃക കൊച്ചിയിൽ നടന്ന ഗ്ലോബൽ ഹൈഡ‍്രജൻ-റിന്യൂവബിൾ എനെർജി ഉച്ചകോടിയിൽ പ്രദർശിപ്പിച്ചിരുന്നു. സംസ്ഥാനത്തെ ആദ്യ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റും ഇന്ധന സ്റ്റേഷനും നെടുമ്പാശ്ശേരി വിമാനത്താവളത്തിനു സമീപം നിർമാണത്തിലാണ്. സുസ്ഥിര ഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള സുപ്രധാന ചുവടു വയ്പ്പായ പ്ലാന്റ് നിർമാണത്തിന്റെ ചിലവ് 25 കോടി രൂപയാണ്. ഇന്ധന പ്ലാന്റിന്റെ 70 ശതമാനം ജോലികളും പൂർത്തിയായി. ഹൈഡ്രജൻ ബസിനുള്ള ഇന്ധനത്തിനു പുറമേ വിമാനത്താവളത്തിലെ വാഹനങ്ങൾക്കു വൈദ്യുതി നൽകാനും ഇന്ധന പ്ലാന്റ് ഉപയോഗപ്പെടുത്താനാകും. പദ്ധതിയുടെ സംയോജിത പ്ലാന്റ്, ഇന്ധന സ്റ്റേഷനുകൾ സ്ഥാപിക്കൽ, സാങ്കേതികവിദ്യ എന്നിവയെല്ലാം ബിപിസിഎല്ലിന്റെ മേൽനോട്ടത്തിലാണ്. പ്ലാന്റ് കമ്മീഷൻ ചെയ്താലുടൻ ബസ് വിന്യസിക്കാനാണ് സിയാൽ പദ്ധതിയിടുന്നത്. ഒന്നോ രണ്ടോ മാസത്തിനുള്ളിൽ പ്ലാന്റ് നിർമാണം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ബിപിസിഎൽ പ്രതിനിധി…
ഊബറുമായി ഏറ്റെടുക്കൽ ചർച്ചകൾ നടത്തി എന്ന തരത്തിലുള്ള വാർത്തകൾ നിഷേധിച്ച് ഗുരുഗ്രാം ആസ്ഥാനമായുള്ള ഓൾ-ഇലക്ട്രിക് ക്യാബ് സർവീസ് ഓപ്പറേറ്ററായ ബ്ലൂസ്മാർട്ട് മൊബിലിറ്റി (BluSmart Mobility). വാർത്ത പൂർണമായും ഊഹാപോഹമാണെന്നും യാതൊരു അടിസ്ഥാനവുമില്ലെന്നും ബ്ലൂസ്മാർട്ട് വക്താവ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നേരത്തെ ഊബർ ടെക്നോളജീസ് ബ്ലൂസ്മാർട്ട് മൊബിലിറ്റിയെ ഏറ്റെടുക്കുന്നതിനുള്ള ചർച്ചകളുടെ പ്രാരംഭ ഘട്ടത്തിലാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യയിലെ വളർന്നുവരുന്ന ഇലക്ട്രിക് വാഹന റൈഡ്-ഹെയ്‌ലിംഗ് വിപണിയിൽ ഊബറിന്റെ സാന്നിധ്യം ശക്തിപ്പെടുത്താനാണ് ബ്ലൂസ്മാർട്ട് ഏറ്റെടുക്കുന്നത് എന്നായിരുന്നു റിപ്പോർട്ട്. ഊബറിന്റെ ഏറ്റെടുക്കലിനെക്കുറിച്ചുള്ള ചർച്ചകൾ നിഷേധിക്കുന്നതായും റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്നും കമ്പനി പ്രതിനിധി അറിയിച്ചു. ഇന്ത്യയിലെ മുൻനിര ഇവി റൈഡ്-ഹെയ്‌ലിംഗ്, ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ പ്ലാറ്റ്‌ഫോം എന്ന നിലയിൽ, പ്രവർത്തനങ്ങൾ സ്കെയിലിംഗ് ചെയ്യുന്നതിലും വികസിപ്പിക്കുന്നതിലും ബ്ലൂസ്മാർട്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും പ്രതിനിധി പറഞ്ഞു. BluSmart Mobility dismisses reports of acquisition talks with Uber, calling them speculative and baseless. The EV…
ടെക്നോപാര്‍ക്ക് ആസ്ഥാനമായ ചെറുകിട സാറ്റലൈറ്റ് നിര്‍മ്മാണ കമ്പനിയായ ഹെക്സ്20, യുഎസ് ലോഞ്ച് പ്രൊവൈഡറായ സ്പേസ് എക്സ്പ്ലോറേഷന്‍ ടെക്നോളജീസ് കോര്‍പ്പറേഷനുമായി (സ്പേസ്എക്സ്) ചേര്‍ന്ന് തങ്ങളുടെ ആദ്യ ഉപഗ്രഹമായ ‘നിള’ വിക്ഷേപിക്കാനൊരുങ്ങുന്നു. ഇതിന് മുന്നോടിയായി മേനംകുളം മരിയന്‍ എഞ്ചിനീയറിംഗ് കോളേജില്‍ ഉപഗ്രഹ നിയന്ത്രണ കേന്ദ്രം തുറന്നു.സ്വകാര്യ മേഖലയില്‍ നിന്നുള്ള കേരളത്തിലെ ആദ്യത്തെ ഉപഗ്രഹമായ ‘നിള’ ട്രാന്‍സ്പോര്‍ട്ടര്‍-13 ദൗത്യത്തിലാണ് വിക്ഷേപിക്കുന്നത്.ഈ ദൗത്യത്തിലൂടെ ഹെക്സ്20 ഹോസ്റ്റഡ് പേലോഡ് സൊല്യൂഷനുകളുടെ തുടക്കം കുറിക്കും. കേരളത്തിന്‍റെ സാംസ്കാരിക പ്രാധാന്യമുള്ള നദിയായ നിളയുടെ പേരാണ് ഈ ഉപഗ്രഹത്തിന് നല്‍കിയിരിക്കുന്നത്. ടെക്നോപാര്‍ക്കിലെ ‘നിള’ കെട്ടിടത്തിലാണ് ഹെക്സ്20യുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) കേന്ദ്രം ഉദ്ഘാടനം ചെയ്തു., കെ-സ്പേസ് സിഇഒ ജി. ലെവിന്‍, മരിയന്‍ എഞ്ചിനീയറിംഗ് കോളേജ് മാനേജര്‍ ഡോ. എ.ആര്‍ ജോണ്‍, മരിയന്‍ എഞ്ചിനീയറിംഗ് കോളേജിലെ ബര്‍സര്‍ ഫാ. ജിം കാര്‍വിന്‍ റോച്ച്, ഡീന്‍ ഡോ. സാംസണ്‍ എ, പ്രിന്‍സിപ്പല്‍ ഡോ. അബ്ദുള്‍ നിസാര്‍, ഹെക്സ്20 സഹസ്ഥാപകരും ഡയറക്ടര്‍മാരുമായ…
യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് കടലിന് അടിയിലൂടെ റെയിൽയാത്ര സാധ്യമാകും എന്ന തരത്തിലുള്ള വാർത്തകൾ 2018 മുതൽ പ്രചരിക്കുന്നുണ്ട്. 2000 കിലോമീറ്ററുള്ള പാതയാണ് ഇത്തരത്തിൽ കടലിന് അടിയിലൂടെ വരിക എന്നായിരുന്നു ഇതു സംബന്ധിച്ച് ആദ്യം വന്ന റിപ്പോർട്ട്. 2018ൽ അബുദാബിയിൽ നടന്ന യുഎഇ-ഇന്ത്യ കോൺക്ലേവിൽ അബുദാബി നാഷണൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡ് എംഡി അബ്ദുല്ല അൽഷെഹി ഇത്തരത്തിൽ റെയിൽപ്പാത നിർമിക്കുമെന്ന് പറഞ്ഞതായി യുഎഇ മാധ്യമമായ ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ഫുജൈറയിൽ നിന്നും മുംബൈയിലേക്ക് കടലിന് അടിയിലൂടെ റെയിൽപ്പാത വരുമെന്നും വിനോദസഞ്ചാരികൾക്കു പുറമേ ചരക്കുനീക്കത്തിനും റെയിൽ നെറ്റ് വർക് ഉപയോഗിക്കും എന്നുമായിരുന്നു അബ്ദുല്ല അൽഷെഹി പറഞ്ഞത്. എന്നാൽ കഴിഞ്ഞ ദിവസം അബ്ദുല്ല അൽഷെഹി പറഞ്ഞു എന്ന തരത്തിൽ ഇത്തരത്തിൽ ഒരു ട്രെയിൻ ദുബായിൽ നിന്നും മുംബൈയിലേക്ക് വരുന്നു എന്ന് ദേശീയ മാധ്യമമായ ഇന്ത്യ.കോം റിപ്പോർട്ട് ചെയ്യുന്നു. ഇവർക്ക് എവിടെ നിന്നാണ് ഈ വാർത്ത ലഭിച്ചത് എന്നതിൽ വ്യക്തതയില്ല. ഏതാനും മലയാളം ഓൺലൈൻ ചാനലുകളും…
രാജ്യത്തെ ഏറ്റവും ജനപ്രീതി നേടിയ ബിസിനസ് റിയാലിറ്റി ഷോയാണ് ഷാർക്ക് ടാങ്ക് ഇന്ത്യ. ഇപ്പോൾ മറ്റൊരു പ്രധാന തീരുമാനത്തോടെ ശ്രദ്ധ ആകർഷിക്കുകയാണ് നാലാം സീസണിലേക്ക് കടക്കുന്ന ഈ ബിസിനസ് റിയാലിറ്റി ഷോ. കാഴ്ച പരിമിതനയാ ശ്രീകാന്ത് ബൊല്ലയെ വിഖ്യാതമായ ജഡ്ജിങ് പാനലിലേക്ക് കൊണ്ടുവന്നാണ് ഷാർക്ക് ടാങ്ക് ഇന്ത്യ ജനശ്രദ്ധ പിടിച്ചുപറ്റുന്നത്. ഇൻസ്റ്റഗ്രാമുലൂടെ ശ്രീകാന്ത് തന്നെയാണ് ഈ സന്തോഷം പങ്കുവെച്ച് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. വികാരനിർഭരമായ കുറിപ്പോടു കൂടിയാണ് അദ്ദേഹം മറ്റ് ജഡ്ജുമാർക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. സ്വപ്നങ്ങൾ ചിന്തിക്കുന്നവർക്കു മാത്രമല്ല, അവ പ്രവർത്തിക്കുന്നവർക്ക് വേണ്ടിയുള്ളതാണ് എന്ന് അദ്ദേഹം പറഞ്ഞു. വ്യവസായിയും ബൊലാന്റ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനുമാണ് ശ്രീകാന്ത് ബൊല്ല. ആന്ധ്ര സ്വദേശിയായ ശ്രീകാന്ത് കാഴ്ചപരിമിതിയെ മറികടന്നാണ് സംരംഭക ലോകത്ത് വിജയം കൊയ്തത്. എംഐടിയിൽ പഠിച്ചിറങ്ങിയ അദ്ദേഹം 2012ലാണ് ബൊലാന്റ് ഇൻഡസ്ട്രീസ് സ്ഥാപിച്ചത്. നിലവിൽ 150 മില്യൺ ഡോളറിലധികം വിറ്റുവരവുള്ള കമ്പനിയാണ് ബൊലാന്റ്. 500ലധികം ജീവനക്കാരാണ് ബൊലാന്റിൽ ജോലി ചെയ്യുന്നത്. ടാറ്റയുടെ…
നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം ജൂണിൽ ഉദ്ഘാടനം ചെയ്യുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി അറിയച്ചു. നേരത്തെ ഏപ്രിൽ 17ന് വിമാനത്താവളം ഉദ്ഘാടനം ചെയ്യും എന്നായിരുന്നു റിപ്പോർട്ടുകൾ. ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിനു ശേഷം മുംബൈയിലെ രണ്ടാമത്തെ വിമാനത്താവളമാണ് നവി മുംബൈ അന്താരാഷ്ട്ര എയർപോർട്ട്. അദാനി എയർപോർട്ട് ബൈൾഡിങ്സ് ലിമിറ്റഡും മഹാരാഷ്ട്ര സിറ്റി ആൻഡ് ഇൻഡസട്രിയൽ ഡെവലപ്മെന്റ് കോർപറേഷനും ചേർന്നാണ് നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം നിർമിക്കുന്നത്. 2018 ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് വിമാനത്താവള നിർമാണത്തിന്റെ തറക്കല്ലിട്ടത്. മുംബൈയിലെ നിലവിലെ വിമാനത്താവളത്തിന്റെ തിരക്ക് കുറയ്ക്കുന്നതിനും രാജ്യത്ത് വർധിച്ചുവരുന്ന വിമാനയാത്രയ്ക്കുള്ള ആവശ്യം നിറവേറ്റുന്നതിനുമാണ് 16700 കോടി രൂപ മുതൽമുടക്കിൽ നവി മുംബൈ വിമാനത്താവളത്തിന്റെ നിർമാണം. Gautam Adani announced that the Navi Mumbai International Airport will be inaugurated in June. Built at Rs 16,700 crore, it aims to ease congestion…