Author: News Desk
കേരള ഗ്രീൻ ഹൈഡ്രജൻ വാലി പദ്ധതി വേൾഡ് എക്കണോമിക് ഫോറം ആഗോളതലത്തിൽ അംഗീകരിച്ച 13 വ്യവസായ ക്ലസ്റ്ററുകളിൽ ഒന്നാമതായി ഇടംപിടിച്ചു. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന ഫോറം ചർച്ചക്കൊടുവിലാണ് ഈ നേട്ടം.18,542 കോടിയുടേതാണ് കൊച്ചിയിൽ ആരംഭിക്കുന്ന കേരള ഗ്രീൻ ഹൈഡ്രജൻ വാലി പദ്ധതി. കൊച്ചിയിലും തിരുവനന്തപുരത്തും ‘ഹൈഡ്രജൻ വാലി’ വികസിപ്പിക്കാനും 2027 ഓടെ സംസ്ഥാനത്തെ മൊത്തം ഹൈഡ്രജൻ ഉപയോഗത്തിൽ 30% ഗ്രീൻ ഹൈഡ്രജൻ മിശ്രിതം എന്ന ലക്‌ഷ്യം കൈവരിക്കാനും കഴിയുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നതെന്ന് കേരള ഗ്രീൻ ഹൈഡ്രജൻ നയത്തിന് തയ്യാറാക്കിയ പ്രാഥമിക കരട് രേഖയിൽ പറയുന്നുണ്ട്. ഇന്ത്യ, ഓസ്‌ട്രേലിയ, ബ്രസീൽ, കൊളംബിയ, യുകെ തുടങ്ങി ഒമ്പതു രാജ്യങ്ങളിലായാണ് 13 ക്ലസ്റ്ററുകൾ. കേരള ഗ്രീൻ ഹൈഡ്രജൻ വാലി ഉൾപ്പെടെ അഞ്ച് ക്ലസ്റ്ററുകൾ ഇന്ത്യയിലാണെന്ന് വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. കാർബൺ വികിരണം കുറയ്‌ക്കുക, സാമ്പത്തിക വളർച്ച ഉറപ്പാക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയ്‌ക്ക് പ്രധാന്യം നൽകുന്ന പദ്ധതികളാണ് പട്ടികയിൽ ഇടംപിടിച്ചത്. ഒഡിഷയിലെ…
ഇന്ത്യൻ റെയിൽവേയുടെ എല്ലാ സേവനങ്ങളും ഒറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുന്ന സ്വറെയിൽ സൂപ്പർ ആപ്പിന്റെ (SwaRail SuperApp) പരീക്ഷണാടിസ്ഥാനത്തിലുള്ള സേവനം ആരംഭിച്ച് റെയിൽവേ. തടസ്സമില്ലാത്ത സേവനങ്ങൾക്കൊപ്പം ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ആപ്പ് തയ്യാറാക്കിയിട്ടുള്ളതെന്ന് റെയിൽവേ ന്യൂസ് പോർട്ടലായ റെയിൽവേ സപ്ലൈ റിപ്പോർട്ട് ചെയ്യുന്നു. സാങ്കേതിക മാറ്റത്തിനൊപ്പം മികച്ച യാത്രാനുഭവം വാഗ്ദാനം ചെയ്യുന്ന ആപ്പ് വികസിപ്പിച്ചത് സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) ആണ്. റിസേർവ്ഡ്-അൺറിസേർവ്ഡ് ടിക്കറ്റുകൾ, പ്ലാറ്റ്ഫോം ടിക്കറ്റുകൾ യാത്രക്കാർക്ക് സ്വറെയിൽ സൂപ്പർ ആപ്പ് വഴി ബുക്ക് ചെയ്യാം. പിഎൻആർ സ്റ്റാറ്റസ്, സീറ്റ് ലഭ്യത, ട്രെയിൻ സമയം തുടങ്ങിയവയും ആപ്പിലൂടെ അറിയാനാകും. യാത്രാ ടിക്കറ്റുകൾക്കു പുറമേ പാർസൽ സർവീസുകളും ഈ ആപ്പ് വഴി ബുക്ക് ചെയ്യാം. കൂടാതെ ഐആർസിടിസി മീൽ ഓർഡർ, റെയിൽ മദദ് സംവിധാനങ്ങളും ആപ്പിൽ ഉണ്ട്. നിലവിൽ ഈ സേവനങ്ങളെല്ലാം ഒന്നിലധികം ആപ്പുകൾ വഴിയാണ് മടക്കുന്നത്. സ്വറെയിൽ സൂപ്പർ ആപ്പിലൂടെ ഈ സേവനങ്ങളെല്ലാം ഒരു…
ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയാണ് ഭാരതരത്നം. കല, സാഹിത്യം, ശാസ്ത്രം, പൊതുജനസേവനം, കായികം എന്നീ മേഖലകളിലെ സ്തുത്യർഹമായ സേവനം നിർവഹിച്ചവർക്കാണ് ഭാരതരത്നം ബഹുമതി നൽകുന്നത്. 2011 മുതൽ “മനുഷ്യ പ്രയത്നത്തിൻ്റെ ഏതെങ്കിലും മേഖല” കൂടി ഭാരതരത്നയ്ക്കായി പരിഗണിച്ചുപോരുന്നു. മുൻ പ്രധാനമന്ത്രിമാരായ ചരൺ സിങ്, പി.വി. നരസിംഹ റാവു, മുൻ ഉപപ്രധാനമന്ത്രി എൽ.കെ. അദ്വാനി, ബിഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂർ, ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന കൃഷി ശാസ്ത്രജ്ഞൻ എം.എസ്. സ്വാമിനാഥൻ എന്നിവർക്കാണ് 2024ൽ ഭാരതരത്നം പുരസ്കാരം ലഭിച്ചത്. ഇൻഫർമേഷൻ ആൻ്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരമനുസരിച്ച് ഭാരതരത്‌നം ലഭിക്കുന്ന വ്യക്തിക്ക് രാഷ്ട്രപതി ഒപ്പിട്ട സർട്ടിഫിക്കറ്റും മെഡലും നൽകിയാണ് ആദരിക്കുക. ആലിലയുടെ ആകൃതിയിലാണ് ഭാരതരത്‌നത്തിന്റെ മെഡൽ തീർത്തിരിക്കുന്നത്. മെഡൽ നിർമിച്ചിരിക്കുന്നത് സ്വർണത്തിലോ വെള്ളിയിലോ ആണ് എന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്. എന്നാൽ വെങ്കലം, പ്ലാറ്റിനം എന്നീ ലോഹങ്ങളാണ് മെഡൽ നിർമാണത്തിനും ആലേഖനത്തിനും ഉപയോഗിച്ചിരിക്കുന്നത്. മെഡലിന്റെ മുൻവശത്ത് സൂര്യരൂപവും അതിനു താഴെ…
കൊടുംചൂടിൽ നടന്നുപോകുമ്പോൾ നടക്കുന്നയിടം എസി ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ആ ആഗ്രഹം ഇപ്പോൾ യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് അബുദാബി ഭരണകൂടം. ഏത് കൊടും ചൂടിലും വിയർക്കാതെ സുഖപ്രദമായി നടക്കാവുന്ന പൂർണമായും എയർ കണ്ടീഷൻ ചെയ്ത അബുദാബിയിലെ ആദ്യത്തെ ഔട്ട്ഡോർ വാക്ക് വേ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. എമിറേറ്റിലെ ചൂടുള്ള കാലാവസ്ഥയിൽ നഗരജീവിതം സുഖപ്രദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നവീന സംരംഭമായ ഔട്ട്ഡോർ വാക്ക് വേ രൂപകൽപന ചെയ്തിരിക്കുന്നത്. അബുദാബി അൽ നഹ്യാനിലെ അൽ മമൂറ കെട്ടിടത്തിനടുത്താണ് പുതിയ എയർ കണ്ടീഷൻ വാക്ക് വേ തുറന്നത്. വാക്ക് വേയിൽ ക്രമീകരിച്ചിരിക്കുന്ന അത്യാധുനിക ശീതീകരണ സംവിധാനത്തിലൂടെയാണ് വാക്ക് വേയ്ക്ക് അകത്തെ ചൂട് നിയന്ത്രിക്കാനാകുക. പുറത്ത് എത്ര ചൂടാണെങ്കിലും ശീതീകരണ സംവിധാനത്തിലൂടെ വാക്ക് വേയിലെ താപനില 24 ഡിഗ്രി സെൽഷ്യസായി നിലനിർത്തും എന്നതാണ് ഈ സംവിധാനത്തിന്റെ പ്രധാന സവിശേഷത. അബുദാബി മുനിസിപ്പാലിറ്റിയുടേയും ഗതാഗത വകുപ്പിന്റേയും സംയുക്ത ആഭിമുഖ്യത്തിലാണ് പൂർണമായും ശീതീകരിച്ച വാക്ക് വേ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. കാലാവസ്ഥാ…
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം തുടർച്ചയായി എട്ടാം തവണ ബജറ്റ് അവതരിപ്പിച്ച് റെക്കോർഡ് സൃഷ്ടിച്ചിരുന്നു. രാഷ്ട്രീയ-സാമ്പത്തിക വാർത്തകൾക്കൊപ്പം മന്ത്രിയുടെ വ്യക്തിഗത വിശേഷങ്ങളും വാർത്തയിൽ നിറയാറുണ്ട്. എന്നാൽ നിർമല സീതാരാമന്റെ മകൾ വാങ്മയി പരകാല വാർത്തകളിൽ നിന്നും പരമാവധി അകന്നുനിൽക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. നിർമല സീതാരാമന്റെ ഭർത്താവ് പരകാല പ്രഭാകർ രാഷ്ട്രീയ സാമ്പത്തിക വിദഗ്ധനും 2014 ജൂലൈ മുതൽ 2018 ജൂൺ വരെ ആന്ധ്രാപ്രദേശ് സർക്കാരിൽ ക്യാബിനറ്റ് റാങ്ക് പദവി വഹിച്ച വ്യക്തിയുമാണ്. ദമ്പതികളുടെ മകളായി 1991 മെയ് 20നാണ് വാങ്മയി പരകാലയുടെ ജനനം. ഡൽഹി സർവകലാശാലയിൽ നിന്നും ഇംഗ്ലീഷിൽ ബിരുദം നേടിയ വാങ്മയി ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം നേടി. യുഎസ്സിലെ നോർത്ത് വെസ്റ്റേർൺ സർവകലാശാലയിൽ നിന്നായിരുന്നു വാങ്മയിയുടെ ബിരുദാനന്തര ബിരുദം. നിലവിൽ ദേശീയ മാധ്യമമായ മിന്റ് ലോഞ്ചിലെ ലേഖികയാണ് വാങ്മയി. എഴുത്തിനൊപ്പം ഫോട്ടോ ജേർണലിസത്തിലും വാങ്മയി കഴിവു തെളിയിച്ചിട്ടുണ്ട്. ഗുജറാത്ത് സ്വദേശിയും പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനുമായ പ്രതിക് ദോഷിയാണ്…
അബുദാബി ബിഗ് ടിക്കറ്റിൽ നിലയ്ക്കാതെ ‘മലയാളിഭാഗ്യം’. ഖത്തറിൽ ജോലി ചെയ്യുന്ന മഞ്ജു അജിത കുമാറാണ് അബുദാബി ബിഗ് ടിക്കറ്റിൻ്റെ ജനുവരിയിലെ വീക്ക്ലി ഇ-ഡ്രോയിൽ വിജയിയായത്. ഒരു മില്യൺ ദിർഹമാണ് (2,35,66,980 രൂപ) അദ്ദേഹത്തിന് സമ്മാനമായി ലഭിക്കുക. 20 വർഷത്തോളമായി ഖത്തറിൽ അക്കൗണ്ടൻ്റായി ജോലി ചെയ്യുന്ന വ്യക്തിയാണ് മഞ്ജു അജിത കുമാർ. കഴിഞ്ഞ പത്ത് വർഷത്തോളമായി കൂട്ടുകാരുമൊത്ത് ടിക്കറ്റ് എടുത്തിരുന്ന മഞ്ജു ഇത്തവണ ഒറ്റയ്ക്ക് എടുത്ത ടിക്കറ്റിനാണ് ഭാഗ്യം തുണച്ചത് എന്ന സവിശേഷതയും ഉണ്ട്. വിജയിയായത് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്നും ആശ്ചര്യകരമായ വാർത്തയാണ് ഇതെന്നുമാണ് മഞ്ജുവിന്റെ പ്രതികരണം. ഫോൺ കോൾ വന്നപ്പോൾ തട്ടിപ്പായിരിക്കും എന്നാണ് കരുതിയതെന്നും ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ച് സ്ഥിരീകരിച്ച ശേഷമാണ് സത്യമാണെന്ന് ഉറപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു. സമ്മാനത്തുക കുട്ടികളുടെ വിദ്യാഭ്യാസത്തിനായും മാതാപിതാക്കളെ സഹായിക്കാനും മാറ്റിവെയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു. Manju Ajitha Kumar, a 53-year-old Indian expat from Kerala, wins Dh1 million in Big Ticket’s last weekly…
രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയാണ് രാഷ്ട്രപതി ഭവൻ. വിദേശ രാഷ്ട്ര തലവൻമാർ ഔദ്യോഗിക സന്ദർശനത്തിന് ഇന്ത്യയിലെത്തുമ്പോൾ താമസിക്കുന്നതും ഇവിടെയാണ്. എന്നാൽ ചരിത്രത്തിൽ ആദ്യമായി രാഷ്ട്രപതി ഭവൻ ഒരു വിവാഹത്തിന് വേദിയാകാൻ പോവുകയാണ് എന്ന് ഓൺലെൻ മാധ്യമമായ ദ് മിന്റ് റിപ്പോർട്ട് ചെയ്യുന്നു. സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (CRPF) ഉദ്യോഗസ്ഥയും രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ പേർസണൽ സെക്യൂരിറ്റി ഓഫീസറുമായ പൂനം ഗുപ്തയ്ക്കാണ് രാഷ്ട്രപതി ഭവനിൽവെച്ച് വിവാഹം കഴിക്കാനുള്ള അപൂർവ ഭാഗ്യം. വിവാഹത്തിനായി രാഷ്ട്രപതിയുടെ അനുമതി ലഭിച്ചെന്നും രാഷ്ട്രപതി ഭവനിലെ മദർ തെരേസ ക്രൗൺ കോംപ്ലക്സിൽവെച്ച് വിവാഹം നടത്താൻ ഏർപ്പാടുകൾ പൂർത്തിയായെന്നുമാണ് റിപ്പോർട്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. നിലവിൽ സിആർപിഎഫ് അസിസ്റ്റന്റ് കമാൻഡന്റാണ് പൂനം ഗുപ്ത. ജമ്മു കശ്മീരിൽ ജോലി ചെയ്യുന്ന അസിസ്റ്റന്റ് കമാൻഡന്റ് അവനീഷ് കുമാറുമായി ഫെബ്രുവരി 12 നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. For the first time, Rashtrapati Bhavan will host a wedding!…
ഇന്ത്യൻ ഗുസ്തിയെ ആഗോളതലത്തിലേക്ക് ഉയർത്തിയ താരമാണ് ഒളിംപ്യൻ വിനേഷ് ഫോഗട്ട്. അടുത്തിടെ രാഷ്ട്രീയപ്രവേശനവും നടത്തിയ അവർ ഹരിയാന നിയമസഭയിലെ എംഎൽഎ കൂടിയാണ്. റെസ്ലിങ്ങിനും രാഷ്ട്രീയത്തിനും ഒപ്പം താരത്തിന്റെ ആസ്തിയക്കുറിച്ചുള്ള വിശേഷങ്ങളും വാർത്തകളിൽ നിറയാറുണ്ട്. 2024 പാരിസ് ഒളിംപിക്സിൽ പങ്കെടുക്കുന്നതിനു മുൻപ് അഞ്ച് കോടിയായിരുന്നു വിനേഷ് ഫോഗട്ടിന്റെ ആസ്തി. എന്നാൽ ഇപ്പോൾ ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് 36.5 കോടി രൂപയാണ് ഒളിംപ്യന്റെ ആസ്തി. ഒളിംപിക്സിനു ശേഷം വിനേഷ് ഐക്കൺ താരമായി എത്തിയ നിരവധി ബ്രാൻഡ് എൻഡോർസ്മെന്റുകളാണ് ഈ ആസ്തി വർധനവിനു പിന്നിൽ. റെസ്ലിങ് രംഗത്തെ മിന്നും പ്രകടനത്തിനു പുറമേ രാഷ്ട്രീയ രംഗത്തും താരം ശ്രദ്ധേയ സാന്നിദ്ധ്യമാണ്. 2023ൽ ഇന്ത്യൻ റെസ്ലിങ് ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ നടന്ന സമരത്തിലും വിനേഷ് മുൻനിരയിലുണ്ടായിരുന്നു. പാരിസ് ഒളിംപിക്സിലൂടെ ഒളിംപിക്സ് ഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യൻ ഗുസ്തി താരമെന്ന നേട്ടത്തിലേക്കെത്തിയ വിനേഷിന് എന്നാൽ ഭാരക്കൂടുതലിന്റെ പേരിൽ ഫൈനലിൽ മത്സരിക്കാനായില്ല. പാരിസിൽ വിനേഷിന് മെഡൽ…
ആദ്യത്തെ സ്കൂൾ, ആദ്യ പ്രണയം, ആദ്യ സാലറി, ആദ്യത്തെ കുഞ്ഞ് ഇതുപോലെ പലരേയും വൈകാരികമാക്കുന്ന ഒന്നുണ്ട്! ഒരു നൊസ്റ്റാജിയ! ആദ്യ വാഹനം. ഡ്രൈവിംഗ് പഠിച്ച് കഴിഞ്ഞ് ഒരുവിധം ഓടിക്കാമെന്നാകുമ്പോൾ കൈയിലേക്കെത്തുന്ന ആദ്യത്തെ കാറ്! ഭൂരിപക്ഷം ഇന്ത്യക്കാരന്റേയും ആ ആദ്യ വാഹനം ഒരു ലെജന്ററി ബ്രാൻഡാണ്. ഒരേയൊരു മാരുതി! മാരുതി-800! സാക്ഷാൽ അംബാസിഡറും, ഫിയറ്റും, പ്രീമിയർ പദ്മിനിയും, കോണ്ടസ്സയും വിരാജിച്ച നിരത്തിൽ കന്നിക്കാരന്റെ യാതൊരു കമ്പവും ഇല്ലാതെ പെട്ടെന്ന് കയറിവന്ന ഒരു കോളേജ് പയ്യൻ! 1980-കളിൽ മധ്യവർഗ്ഗ ഇന്ത്യക്കാരന്റെ ജീവിതാഭിലാഷമായിരുന്നു, മാരുതി-800! ആ കാറിനായി സ്വർണ്ണമാല വിറ്റവർ, ഭൂമി വിറ്റവർ, മികച്ച ജോലിക്ക് ശ്രമിച്ചവർ, കഷ്ടപ്പെട്ട് ലോൺ എടുത്തവർ.. അങ്ങനെ എത്രയോ പേർ! പലരുടേയും ആദ്യ ഡ്രൈവിംഗ് എക്സ്പീരിയൻസ് മാരുതി 800 അല്ലേ?. ലൈറ്റ് വെയിറ്റായ ബോഡിയും, ഹാൻഡിയായ സ്റ്റിയറിംഗ് മാരുതി-800ന് സ്റ്റാർ പദവി നൽകി. 1990-കളുടെ ആദ്യം. മൺസൂൺ മഴ തകർത്ത് പെയ്യുന്ന മുംബൈ. ഒരു ബാങ്ക് മാനേജർ മഴ വകവെക്കാതെ…
ഇന്ത്യയിലെ മുൻനിര കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡായ ബോട്ടിൻ്റെ സഹസ്ഥാപകനും സിഎംഒയുമാണ് അമൻ ഗുപ്ത. ഷാർക്ക് ടാങ്ക് ഇന്ത്യ നിക്ഷേപകൻ എന്ന നിലയിലും പ്രശസ്തനായ അദ്ദേഹം സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ വമ്പൻ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. 2016ലാണ് അദ്ദേഹം boAt എന്ന ഓഡിയോ ഉൽപ്പന്നങ്ങളുടേയും മറ്റ് ഇലക്ട്രോണിക് ആക്സസറികളുടേയും സംരംഭം ആരംഭിച്ചത്. സ്റ്റൈലിഷ് ഡിസൈനും മിതമായ വിലയും കാരണം ബ്രാൻഡ് പെട്ടെന്ന് ജനപ്രിയമായി. 2024ഓടെ, വെറും എട്ട് വർഷം കൊണ്ട് കമ്പനിയുടെ മൂല്യം 10,500 കോടി രൂപയായി. 2024ലെ കണക്കനുസരിച്ച് അമൻ ഗുപ്തയുടെ ആകെ ആസ്തി 720 കോടി രൂപയാണ്. ബോട്ടിൻ്റെ വിജയത്തിനൊപ്പം ഷാർക്ക് ടാങ്ക് ഇന്ത്യയിലെ വിവിധ സ്റ്റാർട്ടപ്പുകളിലെ നിക്ഷേപവുമാണ് അമന്റെ സമ്പത്തിന്റെ ഏറിയ പങ്കും. സാങ്കേതികവിദ്യ, ഫാഷൻ, ആരോഗ്യം തുടങ്ങി നിരവധി മേഖലകളിൽ അദ്ദേഹം ഇത്തരത്തിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇങ്ങനെ തൻ്റെ നിക്ഷേപങ്ങളിലൂടെയും നവീകരണത്തോടുള്ള പ്രതിബദ്ധതയിലൂടെയും അമൻ ഗുപ്ത ഭാവി സംരംഭകരെ പ്രചോദിപ്പിക്കുന്നു. ആഢംബര കാറുകൾ, വമ്പൻ വീടുകൾ, യാത്രകൾ എന്നിവയാൽ സമ്പന്നമായ…