Author: News Desk

കെൽട്രോൺ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ കോഴിക്കോട് ലിങ്ക് റോഡിലുള്ള കെൽട്രോൺ നോളജ് സെൻററിൽ സർക്കാർ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. 1) അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഗ്രാഫിക്സ്, വെബ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ് (ഒരു വർഷം). 2) സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഗ്രാഫിക്സ് ആൻഡ് വിഷൻ എഫക്ട് ( 3 മാസം). 3) ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആൻഡ് എ ഐ ( 6 മാസം). 4) ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ് (8 മാസം). 5) പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ മാനേജ്മെൻറ് (ഒരു വർഷം). 6) പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി (ഒരു വർഷം). 7) ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ (DCA, 6 മാസം). 8) സർട്ടിഫിക്കേറ്റ് കോഴ്സ്…

Read More

ജനസംഖ്യാ വര്‍ധനവ് രാജ്യത്തിന് വലിയ വെല്ലുവിളിയാണെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തി. അടിയന്തരാവസ്ഥ കാലഘട്ടം മുതല്‍ ജനസംഖ്യാ നിയന്ത്രണത്തില്‍ ഇന്ത്യക്കാര്‍ ശ്രദ്ധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രയാഗ്രാജിലെ മോത്തിലാല്‍ നെഹ്റു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നാരായണ മൂര്‍ത്തി. ജനസംഖ്യ, പ്രതിശീര്‍ഷ ഭൂമി ലഭ്യത, ആരോഗ്യ സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട് ഇന്ത്യ കാര്യമായ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥക്കാലം മുതല്‍, ജനസംഖ്യാ നിയന്ത്രണത്തില്‍ നമ്മള്‍ ഇന്ത്യക്കാര്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തിയിട്ടില്ല. ഇത് നമ്മുടെ രാജ്യത്തെ സുസ്ഥിരമാക്കാന്‍ സാധിക്കാത്ത തരത്തില്‍ ആശങ്കപ്പെടുത്തുന്നു. ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍, യുഎസ്, ബ്രസീല്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ ആളോഹരി ഭൂമി ലഭ്യത വളരെ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. ഒരു യഥാര്‍ത്ഥ പ്രൊഫഷണലിന്റെ ഉത്തരവാദിത്തം രാജ്യത്തിന്റെ പുരോഗതിക്ക് സംഭാവന ചെയ്യുകയാണ്. ഒരു തലമുറ അടുത്തവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ ഒരുപാട് ത്യാഗങ്ങള്‍ സഹിക്കേണ്ടി വരും. എന്റെ പുരോഗതിക്കായി എന്റെ മാതാപിതാക്കളും സഹോദരങ്ങളും അധ്യാപകരും കാര്യമായ…

Read More

പിഎം ഗതിശക്തിയിൽ ഉൾപ്പെടുത്തിയതോടെ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം ഇനി വേഗത്തിൽ. പദ്ധതിയുടെ നടത്തിപ്പുകാരായ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ (കെഎസ്ഐഡിസി) സമർപ്പിച്ച റിപ്പോർട്ട് അംഗീകരിച്ചാണു വിമാനത്താവള പദ്ധതി പിഎം ഗതിശക്തിയിൽ ഉൾപ്പെടുത്തിയത്. വിവിധ മന്ത്രാലയങ്ങളുടെ ഏകോപനം വഴി അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കുള്ള കേന്ദ്ര പദ്ധതിയാണു പിഎം ഗതിശക്തി. ഹൈക്കോടതി ഇടപെടലിനെത്തുടർന്നു റദ്ദായ, സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക വിജ്ഞാപനം വീണ്ടും പുറപ്പെടുവിക്കാനുള്ള നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇത് അന്തിമഘട്ടത്തിലാണെന്നും വേഗത്തിൽ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും അധികൃതർ പറഞ്ഞു. വിജ്ഞാപനത്തിന് ഒപ്പം വിമാനത്താവളത്തിന്റെ വിശദ പദ്ധതിരേഖയും (ഡിപിആർ) പ്രസിദ്ധീകരിക്കും. ഇതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. സ്ഥലം ഏറ്റെടുപ്പിനു മുന്നോടിയായി സാമൂഹികാഘാത പഠനം നടത്താനുള്ള ഏജൻസിയെയും കണ്ടെത്തണം. രണ്ട് ഘട്ടങ്ങളിലായുള്ള വിമാനത്താവള നിര്‍മാണത്തിന്‍റെ പദ്ധതി ചിലവ് 3973 കോടി രൂപയാണ്. 2569.59 ഏക്കർ സ്ഥലത്താണ് വിമാനത്താവളം നിര്‍മിക്കുക. വിമാനത്താവളത്തിന്‍റെ റണ്‍വേയ്ക്ക് 3.5 കിലോമീറ്റര്‍ നീളവും 45 മീറ്റര്‍ വീതിയുമുണ്ടാകും. 50,000 ചതുരശ്ര മീറ്ററിലാകും പാസഞ്ചര്‍ ടെര്‍മിനല്‍…

Read More

പാലാരിവട്ടം ജവഹ൪ലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിന്ന് കാക്കനാട് വരെ നീളുന്ന കൊച്ചി മെട്രോ രണ്ടാം ഘട്ട നി൪മാണവുമായി ബന്ധപ്പെട്ട വിവിധ തടസങ്ങളും പ്രശ്നങ്ങളും അടിയന്തിരമായി പരിഹരിക്കുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഏഴ് വകുപ്പുകളുടെ സംയുക്ത കമ്മിറ്റിക്ക് രൂപം നൽകി. ഗതാഗതക്കുരുക്ക്, കേബിളുകൾ നീക്കൽ, വൈദ്യുതി വിതരണ ക്രമീകരണം, റോഡിന് വീതി കൂട്ടൽ തുടങ്ങി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണുന്നതിനാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. മൂന്ന് ദിവസം കൂടുമ്പോൾ കമ്മിറ്റി യോഗം ചേ൪ന്ന് വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം. പൊതുമരാമത്ത് വകുപ്പ്, കെഎസ്ഇബി, വാട്ട൪ അതോറിറ്റി, പോലീസ്, തൃക്കാക്കര നഗരസഭാ സെക്രട്ടറി, ആ൪ടിഒ, കൊച്ചി മെട്രോ എന്നിവരാണ് കമ്മിറ്റിയിലുള്ളത്. കമ്മിറ്റിയുടെ ആദ്യ യോഗം ഓഗസ്റ്റ് 22 വ്യാഴാഴ്ച ചേരും. അതത് മേഖലയിലുള്ള കൗൺസില൪മാരുമായും ആശയവിനിമയം നടത്തണം. മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റ് സ്പാ൪ക്ക് ഹാളിൽ ചേ൪ന്ന യോഗത്തിലാണ് തീരുമാനം. കെ.എസ്.ഇ.ബി തൃപ്പൂണിത്തുറ എക്സിക്യൂട്ടീവ് എഞ്ചിനീയ൪, വാട്ട൪ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയ൪,…

Read More

എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) ചിത്രങ്ങള്‍ക്ക് വിലക്കുമായി ഓണ്‍ലൈന്‍ ഭക്ഷണ ഓര്‍ഡറിംഗ് പ്ലാറ്റ്ഫോമായ സൊമാറ്റോ. ആപ്പില്‍ ഭക്ഷണ വിഭവങ്ങള്‍ക്ക് എഐ ചിത്രങ്ങള്‍ നല്‍കുന്നതിന് എതിരെയാണ് സൊമാറ്റോയുടെ തീരുമാനം. എഐ ചിത്രങ്ങള്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതായും പറ്റിക്കുന്നതായും സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയലിന്‍റെ ട്വീറ്റില്‍ പറയുന്നു. ‘ഞങ്ങളും എഐ കാര്യമായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ റസ്റ്റോറന്‍റ് മെനുകളില്‍ ഡിഷുകള്‍ക്ക് എഐ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. ഈ വിഷയത്തെ കുറിച്ച് ഏറെ ഉപഭോക്തൃ പരാതികള്‍ ലഭിച്ചിട്ടുണ്ട്. സൊമാറ്റോയെ കുറിച്ചുള്ള വിശ്വാസം എഐ ചിത്രങ്ങള്‍ തകര്‍ക്കുന്നു എന്നാണ് അവരുടെ പരാതി. എഐ ചിത്രങ്ങളില്‍ തെറ്റിദ്ധരിക്കപ്പെട്ട് ഓര്‍ഡര്‍ ചെയ്യുന്നത് മൂലം ഏറെ പേര്‍ക്ക് പണം റീഫണ്ട് നല്‍കേണ്ടിവരുന്നു. പലരും റേറ്റിംഗ് കുറച്ച് ഇതിനാല്‍ നല്‍കുന്നു. എഐ ചിത്രങ്ങള്‍ ഡിഷുകള്‍ക്ക് ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ റസ്റ്റോറന്‍റുകളോട് അഭ്യര്‍ഥിക്കുകയാണ്. ഇത്തരം ചിത്രങ്ങള്‍ ഭക്ഷണ മെനുവില്‍ നിന്ന് നീക്കം ചെയ്യുന്നത് ഈ മാസം അവസാനത്തോടെ സൊമാറ്റോ തുടങ്ങും. എഐ ചിത്രങ്ങള്‍ ആപ്പില്‍ സ്വീകരിക്കുന്നത് അവസാനിപ്പിക്കും. ഈ നിര്‍ദേശങ്ങള്‍…

Read More

22.56 മില്യൺ ഡോളർ അതായത് ഏകദേശം 186 കോടി രൂപ സ്വന്തമാക്കിയ കോഗ്നിസൻ്റ് സിഇഒ രവികുമാർ സിംഗിസെട്ടി ആയിരുന്നു കഴിഞ്ഞ വർഷം ഐടി മേഖലയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഇന്ത്യൻ എക്‌സിക്യൂട്ടീവ്. പുതിയ ബിരുദധാരികൾക്ക് പ്രതിവർഷം 2.52 ലക്ഷം രൂപ വാഗ്ദാനം ചെയ്യുന്ന ഒരു തൊഴിൽ പരസ്യം പോസ്റ്റ് ചെയ്തതിന് വിമർശനം നേരിടുകയാണ് ഈ ഐടി കമ്പനി ഇപ്പോൾ. രവി കുമാർ സമീപകാല ബിരുദധാരികൾക്കുള്ള റിക്രൂട്ട്‌മെൻ്റ് ഡ്രൈവ് അപേക്ഷാ തീയതിയായി ഓഗസ്റ്റ് 14 ലിസ്റ്റ് ചെയ്യുകയും 2.52 ലക്ഷം രൂപ വാർഷിക ശമ്പളം വാഗ്ദാനം ചെയ്യുകയും ചെയ്തു. ഓഗസ്റ്റ് 13 ന് ഇന്ത്യൻ ടെക് & ഇൻഫ്രയുടെ എക്‌സ് അക്കൗണ്ടിൽ ഇവർ ഈ ജോബ് വേക്കൻസി പോസ്റ്റ് ചെയ്തു. “2024 ബാച്ചിൽ നിന്നുള്ള ഉദ്യോഗാർത്ഥികളിൽ നിന്നുള്ള അപേക്ഷകളെ സ്വാഗതം ചെയ്തുകൊണ്ട് കോഗ്നിസൻ്റ് ഒരു ആവേശകരമായ ഓഫ്-കാമ്പസ് മാസ് റിയർ ഡ്രൈവ് പ്രഖ്യാപിക്കുന്നു. അപേക്ഷിക്കേണ്ട സമയപരിധി – ഓഗസ്റ്റ് 14. പാക്കേജ്…

Read More

ലോകത്തിലെ ഏറ്റവും ചെലവേറിയ സ്‌കൂൾ എന്നൊന്നുണ്ടോ? അല്ലെങ്കിൽ ലോകത്ത് ഏറ്റവും അധികം ഫീസ് കൊടുത്ത് കുട്ടികൾ പഠിക്കുന്ന ഒരു സ്‌കൂൾ ഏതാണെന്ന് അറിയാമോ? സ്വിറ്റ്‌സർലൻഡിലെ റോളെയിൽ സ്ഥിതി ചെയ്യുന്ന ഇൻസ്റ്റിറ്റ്യൂട്ട് ലാ റോസി അഥവാ ലാ റോസിയാണ് ലോകത്തിലെ ഏറ്റവും ചെലവേറിയ സ്‌കൂളായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്വിറ്റ്‌സർലൻഡിലെ ഏറ്റവും പഴയ ബോർഡിങ് സ്‌കൂളുകളിലൊന്നാണ് ലാ റോസി. “രാജാക്കന്മാരുടെ സ്കൂൾ” എന്നറിയപ്പെടുന്ന, പ്രശസ്തമായ സ്വിസ് ബോർഡിംഗ് സ്കൂൾ ആണിത്. പോൾ-എമൈൽ കാർനാൽ 1880-ൽ സ്ഥാപിച്ചതാണ് ലാ റോസി. സ്‌പെയിനിലെ മുൻരാജാവായ കാർലോസ് ഒന്നാമൻ, ബെൽജിയത്തിലെ ആൽബർട്ട് രണ്ടാമൻ രാജാവ്, ഇറാനിലെ ഷാ, മൊണാക്കോയിലെ റെയ്‌നിയർ രാജകുമാരൻ, ഈജിപ്തിലെ രാജാവ് ഫാറൂക്ക്, 1966 മുതൽ 1973 വരെ അമേരിക്കൻ ചാരസംഘടനയായ സിഐഎയെ നയിച്ച റിച്ചഡ് ഹെംസ്, എഡ്വേഡ് രാജകുമാരൻ, ജെ.ബി ജാക്‌സൻ തുടങ്ങിയവരൊക്കെ ലാ റോസി സ്‌കൂളിലെ പൂർവവിദ്യാർഥികളാണ്. ഈ പൈതൃകം ആണ് “സ്കൂൾ ഓഫ് കിംഗ്സ്” എന്ന പേര് ലാ റോസിക്ക് നൽകിയത്.…

Read More

തൻ്റെ സമപ്രായക്കാരിൽ ഭൂരിഭാഗവും കോളേജ് പ്രവേശനം നേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഒരു പ്രായത്തിൽ, മധ്യപ്രദേശിലെ മൊറേനയിൽ നിന്നുള്ള 19 കാരിയായ നന്ദിനി അഗർവാൾ, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ചാർട്ടേഡ് അക്കൗണ്ടൻ്റ് (സിഎ) എന്ന ഗിന്നസ് റെക്കോർഡ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. നന്ദിനിയുടെ അക്കാദമിക് യാത്ര അസാധാരണമായത് തന്നെ ആയിരുന്നു. അവൾ 13-ആം വയസ്സിൽ പത്താം ക്ലാസ്സ് ബോർഡ് പരീക്ഷയും 15-ആം വയസ്സിൽ 12-ാം ക്ലാസ്സ് പരീക്ഷയും പൂർത്തിയാക്കി. തൻ്റെ സ്‌കൂൾ സന്ദർശിച്ച ഒരു ഗിന്നസ് വേൾഡ് റെക്കോർഡ് ഉടമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, അതുപോലെ ഒരു റെക്കോർഡ് സ്വന്തമാക്കണം എന്ന ലക്ഷ്യം മുന്നിൽ വച്ച് തന്നെയാണ് നന്ദിനി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നത്. ഏറ്റവും പ്രായം കുറഞ്ഞ ചാർട്ടേഡ് അക്കൗണ്ടൻ്റ് എന്ന ബഹുമതി നേടാൻ അവൾ നിരവധി വെല്ലുവിളികൾ തരണം ചെയ്തിട്ടുണ്ട്. പ്രത്യേകിച്ചും ഒരു അപ്രൻ്റീസ്ഷിപ്പ് നേടുന്ന കാര്യത്തിൽ. 16 വയസ്സുള്ളപ്പോൾ, പല സ്ഥാപനങ്ങളും അവളെ ഒരു അപ്രൻ്റീസായി സ്വീകരിക്കാൻ മടിച്ചു. നന്ദിനി…

Read More

നടൻ ഷാരൂഖ് ഖാൻ തൻ്റെ ജീവിതരീതിയെക്കുറിച്ച് അടുത്തിടെ തുറന്നു സംസാരിച്ചിരുന്നു. താൻ പുലർച്ചെ 5 മണിക്ക് ഉറങ്ങും എന്നാൽ രാവിലെ 9 അല്ലെങ്കിൽ 10 ന് ഉണരും എന്നാണ് അദ്ദേഹം പറഞ്ഞത്. പുലർച്ചെ 2 മണിക്ക് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം ഉറങ്ങാൻ പോകുന്നതിന് മുമ്പ് താൻ വർക്ക്ഔട്ട് ചെയ്യുന്നതായി താരം പറഞ്ഞു. “ഞാൻ രാവിലെ അഞ്ച് മണിക്ക് ആണ് ഉറങ്ങാറുള്ളത്. അമേരിക്കൻ നടനായ മാർക്ക് വാൾബെർഗ് ഉറക്കത്തിൽ നിന്നും എഴുനേൽക്കുമ്പോൾ ഞാൻ ഉറങ്ങാൻ പോകുന്നു. പിന്നെ ഷൂട്ടിൽ ആണെങ്കിൽ ഞാൻ ഏകദേശം ഒൻപതോ പത്തോ മണിക്ക് എഴുന്നേൽക്കും. ഞാൻ പുലർച്ചെ 2 മണിക്ക് വീട്ടിൽ ഉറങ്ങുന്നതിന് മുമ്പ് വർക്ക് ഔട്ട് ചെയ്യുകയും കുളിക്കുകയും ചെയ്യും” എന്നാണ് താരം ഇതേക്കുറിച്ച് പറഞ്ഞത്. ഒരു നേരം മാത്രമാണ് അദ്ദേഹം ഭക്ഷണം കഴിക്കുന്നതെന്നാണ് റിപ്പോർട്ട്. ദിവസവും അര മണിക്കൂർ മാത്രമാണ് താരം വർക്ക് ഔട്ട് ചെയ്യുന്നത്. തൻ്റെ നാല് വർഷത്തെ ഇടവേളയെക്കുറിച്ച് ഷാരൂഖ് കൂട്ടിച്ചേർത്തു.…

Read More

2019 ഡിസംബര്‍ 31നായിരുന്നു ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നല്‍കിയ റിപ്പോര്‍ട്ടില്‍ 300 പേജുകളാണുള്ളത്. ഡബ്ല്യുസിസി ഉള്‍പ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് ഇന്ന് ഈ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഞെട്ടിക്കുന്ന വിവരങ്ങൾ വിവരങ്ങൾ ആണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. സ്ത്രീ സുരക്ഷയെ കുറിച്ചും സ്ത്രീ ശാക്തീകരണത്തെ കുറിച്ചും വാ തോതെ സംസാരിക്കുന്ന നമ്മുടെ കേരളത്തിൽ, മലയാള സിനിമയിൽ മാനസികമായും ശാരീരികമായും കടുത്ത പീഡനങ്ങൾ ആണ് സ്ത്രീകൾ നേരിട്ടത് എന്ന് റിപ്പോർട്ട് പറയുന്നു. സിനിമാ മേഖലയിൽ കാസ്റ്റിങ് കൗച്ച് യാഥാർഥ്യമാണ് എന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഒറ്റയ്ക്ക് ഹോട്ടൽമുറിയിൽ കഴിയാൻ സ്ത്രീകൾക്ക് ഭയമാണെന്ന് നടിമാരുടെ മൊഴി. പല രാത്രികളിലും സിനിമയിലെ തന്നെ പുരുഷൻമാർ നിരന്തരം വാതിലിൽ‌ ശക്തിയായി ഇടിക്കാറുണ്ട്. വാതിൽ തകർത്ത് ഇവർ അകത്തേക്ക് കയറുമെന്ന് ഭയപ്പെടുന്ന അവസരങ്ങളുണ്ടായി. ഇതിനാൽ മാതാപിതാക്കൾക്കൊപ്പമാണ് മിക്കവരും ഷൂട്ടിങിനെത്തുന്നത്.…

Read More