Author: News Desk
ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് നിരവധി സ്ത്രീകൾ ബിസിനസിലേക്ക് ഇറങ്ങിയതിന്റെയും പിന്നീട് വിജയിച്ചതിന്റെയും കോടികൾ മൂല്യമുള്ള കമ്പനികളുടെ ഉടമകൾ ആയിരിക്കുന്നതിനെയും കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. ചിലർ പഠിത്തം ഒക്കെ കഴിഞ്ഞ് ഉയർന്ന ശമ്പളമുള്ള ജോലി നേടി സെറ്റിൽ ആവണം എന്ന ആഗ്രഹത്തോടെ ആണ് പഠിക്കുന്നത് പോലും. അക്കൂട്ടത്തിൽ ജീവിതത്തിൽ നിന്നും ജോലിയിൽ നിന്നുമൊക്കെ കുറച്ച് അനുഭവങ്ങൾ നേടിയ ശേഷം സ്വന്തമായി ഒരു ബിസിനസ്സ് ആരംഭിക്കാൻ തീരുമാനിച്ച ആളാണ് മൊബൈൽ വാലറ്റ് ആൻഡ് ഫിനാൻഷ്യൽ സർവീസ് കമ്പനിയായ മൊബിക്വിക്കിൻ്റെ സഹസ്ഥാപകയും സിഎഫ്ഒയുമായ ഉപാസന ടാക്കു. മൊബിക്വിക്കിൻ്റെ എംഡിയും സിഇഒയുമായ ഭർത്താവ് ബിപിൻ പ്രീത് സിംഗിനൊപ്പം 2009ലാണ് 43 കാരിയായ ഈ സംരംഭക കമ്പനി സ്ഥാപിച്ചത്. 2023 സാമ്പത്തിക വർഷം 560 കോടി രൂപ വരുമാനവുമായി കമ്പനി വിജയത്തിലെത്തി. പഞ്ചാബ് ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയിട്ടുള്ള ആളാണ് ഉപാസന. യുഎസിലെ സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാനേജ്‌മെൻ്റ് സയൻസിലും എഞ്ചിനീയറിംഗിലും…
മിസിസ് കാനഡ എര്‍ത്ത് 2024 കിരീടം ചൂടി മലയാളി മിലി ഭാസ്കര്‍. ജൂലായ് അവസാനം നടന്ന മത്സരത്തിൽ കനേഡിയന്‍ സുന്ദരിമാരെ പിന്തള്ളിയാണ് മിലി കിരീടം നേടിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് മിലി. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ ‘മാധവം’ വീട്ടിൽ ടി.സി. ഭാസ്കരന്റെയും ജയയുടെയും ഏക മകളാണ്. ബാങ്ക് ഓഫ് ഇന്ത്യ മുൻ ചീഫ് മാനേജരാണ് ഭാസ്‌കരൻ. ജയ കണ്ണൂർ ജില്ലാ ബാങ്ക് മുൻ ജനറൽ മാനേജരും. കാസർകോട് എൽ.ബി.എസ്. എൻജിനിയറിങ് കോളേജിൽനിന്ന് ഇലക്‌ട്രോണിക്‌സിൽ ബിരുദവും ബെംഗളൂരു ജെയിൻ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഫിനാൻസ് ആൻഡ് മാർക്കറ്റിങ്ങിൽ മാനേജ്‌മെന്റ് ബിരുദവും ഋഷികേശിൽനിന്ന് യോഗാധ്യാപക കോഴ്‌സും പൂർത്തിയാക്കിയിട്ടുണ്ട് മിലി. 2024 ജനുവരിയിൽ നടന്ന മിസിസ് മലയാളി കാനഡ മത്സരമാണ് സൗന്ദര്യമത്സരത്തിലേക്ക് വഴിതിരിച്ചുവിട്ടത്. മത്സരത്തിന് യോഗ്യത നേടിയ 52 പേരിൽ കൊച്ചിയിൽ നിന്നുള്ള ജനനി, തൃശ്ശൂരിലെ കിത്തു, കോഴിക്കോട്ടെ ചിത്ര എന്നീ മലയാളികളും ഉണ്ടായിരുന്നു. മിസിസ് കാനഡ എർത്തായി തിരഞ്ഞെടുക്കപ്പെട്ടതോടെ മിസിസ് എർത്ത്…
ഗുണനിലവാരമുള്ള കണക്ക് അധ്യാപകരെ സൃഷ്ടിക്കുന്നതിനായി ഐഐടി-മദ്രാസ് അടുത്ത വർഷം ബിഎസ്‌സി ബിഎഡ് പ്രോഗ്രാം ആരംഭിക്കുമെന്ന് ഡയറക്ടർ വി കാമകോടി പറഞ്ഞു. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നാഷണൽ ഇൻസ്റ്റിട്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (NIRF) റാങ്ക്പട്ടികയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. തുടർച്ചയായി എട്ടാം തവണയാണ് ഐഐടി മദ്രാസ് ഈ സ്ഥാനം നേടുന്നത്. ഗവേഷണത്തിലും നവീകരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പുറമേ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി, AI, ഡാറ്റ അനലിറ്റിക്സ് എന്നിവയ്ക്കായി വകുപ്പുകൾ ആരംഭിച്ചു എന്നും ഒരു സ്പോർട്സ് ക്വാട്ട അവതരിപ്പിക്കുകയും ഓൺലൈൻ ഡിഗ്രി പ്രോഗ്രാമുകൾ ആരംഭിക്കുകയും ചെയ്തു എന്നും ഡയറക്ടർ പറഞ്ഞു. അടുത്ത അധ്യയന വർഷം മുതൽ ബിഎഡിനൊപ്പം ഗണിതത്തിലും കമ്പ്യൂട്ടിംഗിലും ഒരു ബിഎസ്‌സി പ്രോഗ്രാം ഐഐടി ആസൂത്രണം ചെയ്യുന്നു. ഓൺലൈനായി ബിരുദവും ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൻ്റെ (TISS) സഹകരണത്തോടെ ബിഎഡും വാഗ്ദാനം ചെയ്യുന്ന പ്രോഗ്രാമാണ് ആലോചിക്കുന്നത്. ഗുണനിലവാരമുള്ള ഗണിത അധ്യാപകരെ വളർത്തിയെടുക്കാൻ…
സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ് ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും ഒരു കമ്പനി CEO യെപ്പോലെ എന്ന് പ്രശംസിച്ചു തൻ്റെ അനുഭവം പങ്ക് വച്ച് ബ്രാഹ്മിൺസ് ഫുഡ്സ് MD ശ്രീനാഥ് വിഷ്ണു. ചെന്നൈയിൽ നടന്ന സി ഐ ഐ ഇൻവെസ്റ്റർസ് മീറ്റിലാണ് വിപ്രോ ഇക്കോ സിസ്റ്റംസിന്റെ ഭാഗമായ ബ്രാഹ്മിൻസ് ഫുഡ്സ് കേരളത്തിൽ തങ്ങളുടെ ഫാക്ടറി ശ്രിംഖല വ്യാപിപ്പിച്ചതിന്റെ കാരണം വ്യക്തമാക്കിയത്. വിപ്രോക്ക് കേരളത്തിൽ നിലവിൽ 9 ഭക്ഷ്യോത്പാദന ഫാക്ടറികളും, നാലായിരത്തിലധികം ജീവനക്കാരുമുണ്ട്. കേരളത്തിൽ പുതുതായി ഒരു ഫുഡ് പ്രൊസസിങ്ങ് ഫസിലിറ്റിയുടെ ലൈസൻസിനായി എല്ലാ രേഖകളും സഹിതം കെ സ്വിഫ്റ്റ് സംവിധാനത്തിലൂടെ ഒരു ആപ്ലിക്കേഷൻ ഫയൽ ചെയ്ത അനുഭവമാണ് ശ്രീനാഥ് വിഷ്ണുവിനു പറയാനുണ്ടായിരുന്നത് . എന്നിട്ട് ഒരു കോഫീ കുടിക്കാനായി വീട്ടിലേക്ക് പോയി.തിരികെ ഓഫീസിൽ എത്തിയപ്പോൾ കിട്ടിയ വാർത്ത സ്ഥാപനത്തിനുള്ള ഡീംഡ് ലൈസൻസ് ലഭിച്ചിരിക്കുന്നു എന്നാണ്. കേരളത്തിൽ ദീർഘകാലമായി പ്രവർത്തിച്ചുവരുന്ന എനിക്ക് കേട്ടത് വിശ്വാസം വരാഞ്ഞതിനാൽ ഞാൻ സി.ഐ.ഐ ഓഫീസിലേക്ക് വിളിക്കുകയും ഇത് ഒറിജിനൽ…
ഏകദേശം 3,715 കോടി രൂപയുടെ ആസ്തി, യാത്രചെയ്യാന്‍ സ്വന്തമായി പ്രൈവറ്റ് ജെറ്റ്, ആഡംബര കാറുകള്‍, പരിചരിക്കാന്‍ ചുറ്റിലും വേലക്കാര്‍, താമസിക്കാന്‍ കൊട്ടാര സമാനമായ ഒരു ബംഗ്ലാവ്, ഭക്ഷണം പാകം ചെയ്യാന്‍ ലോകത്തിലെ തന്നെ മികച്ച പാചകക്കാര്‍.. ആരും ആഗ്രഹിക്കുന്ന സ്വപ്നതുല്യമായ ഈ ജീവിതം നയിക്കുന്നത് എന്നാല്‍ ഒരു മനുഷ്യനല്ല. മറിച്ച്, ലോകത്തിലെ തന്നെ ഏറ്റവും ധനികനായ നായയായ ഗുന്തര്‍ ആറാമനാണ്. ഗുന്തര്‍ ഒരു ജര്‍മ്മന്‍ ഷെപ്പേര്‍ഡാണ്. ഏകദേശം രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുന്‍പാണ് ഗുന്തറിന്റെ ഐതിഹാസികമായ ചരിത്രം ആരംഭിക്കുന്നത്. 1992-ല്‍ അന്തരിച്ച കാര്‍ലോട്ട ലീബെന്‍സ്‌റ്റൈന്‍ എന്ന ജര്‍മ്മന്‍ വനിത, കുട്ടികളില്ലാത്തതിന്റെ പേരില്‍ തന്റെ കോടിക്കണക്കിന് വരുന്ന സ്വത്തുക്കള്‍ മുഴുവന്‍ നായയായ ഗുന്തര്‍ മൂന്നാമന് നല്‍കി. ഗുന്തര്‍ മൂന്നാമന്‍ അത് ഗുന്തര്‍ നാലാമനു നല്‍കി. ഇപ്പോള്‍ ഈ സ്വത്തിനെല്ലാം അവകാശി ഗുന്തര്‍ ആറാമനാണ്. ശതകോടീശ്വരനായ അവന്റെ സ്വത്ത് മുഴുവന്‍ കൈകാര്യം ചെയ്യുന്നത് ഗുന്തര്‍ കോര്‍പ്പറേഷനാണ്. ബഹാമാസ് ആസ്ഥാനമായുള്ള കമ്പനി ലോകമെമ്പാടുമുള്ള റിയല്‍ എസ്റ്റേറ്റ് സംരംഭങ്ങളില്‍…
Is Going Online Is Going Online lets you sell products directly to your customers globally or locally, including online market-places like Amazon, Flipkart and eBay. It is a rapid digitization and webstore creation tool. They offer multiple options to build you new online store. CONNECT Linkedin Founders Eobin GeorgeFounder Services OF Axnol Digital Solutions Axnol provides end-to-end services across a wide variety of technologies and business verticals. Our differentiators are our successful track record in delivering innovative solutions, flexible engagement models, mature processes and continuous focus on emerging technologies. WEB DESIGN Visual Design / Wire framing / Branding / Responsive…
ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായം ഉടൻ തന്നെ ഒരു പുതിയ മാറ്റത്തിനു കൂടി സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. റോബിൻ എന്ന് പേരിട്ടിരിക്കുന്ന ഒരു ‘ഇലക്‌ട്രിക് മൈക്രോകാർ’ പുറത്തിറക്കാൻ ഒരുങ്ങി വിംഗ്സ് ഇവി. രണ്ട് സീറ്റുള്ള ഈ ഇലക്ട്രിക്ക് വെഹിക്കിൾ ഒരു മോട്ടോർബൈക്ക് പോലെ തന്നെ കൈകാര്യം ചെയ്യാവുന്നതാണെന്ന് നിർമ്മാതാക്കൾ പറയുന്നു. ഇൻഡോർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിംഗ്സ് ഇവി, ഒരു പിതാവും മകനും ചേർന്ന് സ്ഥാപിച്ചതാണ്. 2025 ഏപ്രിലിൽ ബെംഗളൂരുവിൽ റോബിൻ അവതരിപ്പിക്കുമെന്ന് സിഇഒയും സഹസ്ഥാപകനുമായ പ്രണവ് ദണ്ഡേക്കർ മാധ്യമങ്ങളോട് പറഞ്ഞു. കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്‌ഡിയും സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവുള്ള ആളാണ് പ്രണവ് ദണ്ഡേക്കർ. “വിപണിയിൽ നിലവിലുള്ള ഇരുചക്രവാഹനങ്ങളേക്കാളും സുരക്ഷിതമാണോ എന്നറിയാൻ പൂനെ നടത്തിയ എല്ലാ സുരക്ഷാ പരിശോധനകളും റോബിൻ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. “ഞങ്ങളുടെ ഇൻഡോർ പ്ലാൻ്റിൽ നിന്നും ആദ്യ വർഷം 3000 യൂണിറ്റുകൾ വിൽക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു” എന്നാണ് പ്രണവ് പറഞ്ഞത്. വെഞ്ച്വർ ഹൈവേ ഉൾപ്പെടെയുള്ള വിവിധ നിക്ഷേപകരിൽ നിന്നും ഇന്ത്യയിൽ…
25 ലക്ഷം യാത്രക്കാർ എന്ന നാഴികക്കല്ല് പിന്നിട്ടുകൊണ്ട് കൊച്ചി വാട്ടർ മെട്രോ അടുത്ത നേട്ടത്തിലേക്ക്. ഒക്ടോബറോടെ മട്ടാഞ്ചേരിയിലേക്ക് സർവീസ് ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. മട്ടാഞ്ചേരി കോർപറേഷൻ പാർക്കിന് സമീപത്തെ ബോട്ട് ടെർമിനലിൻ്റെ നിർമാണം ഒക്ടോബറോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാർക്കിൻ്റെ മറുവശത്ത് സംസ്ഥാന ജലഗതാഗത വകുപ്പിൻ്റെ ബോട്ട് ജെട്ടിയുണ്ടെങ്കിലും അവിടെ ചെളി അടിഞ്ഞുകൂടി കിടക്കുന്നതിനാൽ മട്ടാഞ്ചേരിയിലേക്ക് നിലവിൽ സർവീസ് നടത്തുന്നില്ല. ടെർമിനൽ നിർമാണം പൂർത്തിയാകുന്നതോടെ വാട്ടർ മെട്രോയുടെ മട്ടാഞ്ചേരി സർവീസ് ആരംഭിക്കും. അപ്പോഴേക്കും മൂന്ന് പുതിയ ബോട്ടുകൾ കൂടി വാട്ടർ മെട്രോ സർവീസിൽ ഉൾപ്പെടുത്തും. മട്ടാഞ്ചേരി കൊച്ചിയിലെ വാട്ടർ മെട്രോയുടെ ആറാമത്തെ റൂട്ടായി മാറും. നഗരത്തോട് ചേർന്നുള്ള ദ്വീപുകളിലെ താമസക്കാർക്ക് മെട്രോ റെയിലിൻ്റെ അതേ നിലവാരത്തിലുള്ള ജലഗതാഗതം ലഭ്യമാക്കുന്നതിനാണ് വാട്ടർ മെട്രോ ആരംഭിച്ചത്. സർവീസ് തുടങ്ങി ഒരു വർഷം കൊണ്ട് തന്നെ കൊച്ചിയിൽ വാട്ടർ മെട്രോ വലിയ മുന്നേറ്റമാണ് നടത്തിയത്. ടൂറിസം രംഗത്ത് ഉൾപ്പെടെ വാട്ടർ മെട്രോയുടെ വരവ് വൻതോതിലുള്ള കുതിപ്പാണ് സൃഷ്ടിച്ചത്. വാട്ടർ…
റീ ബിൽഡ് വയനാടിനായുള്ള സാലറി ചലഞ്ച് സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ചുരുങ്ങിയത് അഞ്ച് ദിവസത്തെ ശമ്പളം നൽകണമെന്നും ഇതിനായുള്ള സമ്മതപത്രം കൈമാറണമെന്നുമാണ് സർക്കാർ ഉത്തരവിട്ടത്. ഇത്തരത്തിൽ കിട്ടുന്ന തുക ഒരു പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റും. പരമാവധി മൂന്ന് ഗഡുക്കളായി തുക നൽകണമെന്നും സമ്മതപത്രം നൽകുന്ന ജീവനക്കാരിൽ നിന്ന് അടുത്ത മാസത്തെ ശമ്പളം മുതൽ പണം ഈടാക്കി തുടങ്ങുമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. പിഎഫ് തുകയും ജീവനക്കാർക്ക് സംഭാവനയായി നൽകാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സാലറി ചലഞ്ച് സംബന്ധിച്ച് സർവ്വീസ് സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു. കുറഞ്ഞത് ആയിരം കോടി രൂപയെങ്കിലും വയനാട്ടിലെ പുനരധിവാസത്തിനാായി വേണ്ടിവരുമെന്നാണ് മുഖ്യമന്ത്രി സംഘടനാ പ്രതിനിധികളെ അറിയിച്ചത്. പത്ത് ദിവസത്തെ ശമ്പളം നൽകേണ്ടി വരുമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടതെങ്കിലും സംഘടനാ പ്രതിനിധികൾ അഞ്ച് ദിവസത്തെ ശമ്പളം നൽകാമെന്ന ധാരണയിലെത്തിച്ചു. ശമ്പള വിഹിതം നിർബന്ധമാക്കി ഉത്തരവിടരുതെന്നാണ് സർവ്വീസ് സംഘടനകൾ ആവശ്യപ്പെട്ടത്. താത്പര്യമുള്ളവരിൽ നിന്ന് തുക ഈടാക്കണമെന്നും ഗഡുക്കളായി നൽകാൻ അവസരം…
അബുദാബി∙ ലുലു ഗ്രൂപ്പിന്‍റെ മാളുകളിലും സ്റ്റോറുകളിലും യുപിഐ പേയ്‌മെന്‍റ് സൗകര്യം ആരംഭിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായുള്ള ഇന്ത്യാ ഉത്സവിലാണ് ഉപഭോക്താക്കൾക്ക് സൗകര്യപ്രദമാകുന്ന സംവിധാനം നിലവിൽ വന്നത്. യുപിഐ പേയ്‌മെന്‍റുകള്‍ ഇപ്പോള്‍ യുഎഇയിലെ എല്ലാ ലുലു സ്റ്റോറുകളിലും ലഭ്യമാണെന്നും ഉപഭോക്താക്കള്‍ക്ക് അവരുടെ റൂപയ് കാര്‍ഡ് ഉപയോഗിച്ച് പേയ്‌മെന്‍റുകള്‍ നടത്താമെന്നും അറിയിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അബുദാബി അല്‍ വഹ്ദ മാളില്‍ ഇന്ത്യന്‍ എംബസി ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ എ.അമര്‍നാഥ് ആദ്യ യുപിഐ ഇടപാട് നിര്‍വ്വഹിച്ചു. ജി-പേ, ഫോണ്‍ പേ, പേടിഎം പോലുള്ള യുപിഐ പവേര്‍ഡ് ആപ്പ് ഉപയോഗിച്ച് പേയ്‌മെന്‍റുകള്‍ നടത്തുന്നതിന് പിഒഎസ് മെഷീനുകളില്‍ ഇപ്പോള്‍ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യാം. പുതിയ പേയ്‌മെന്‍റ് സൗകര്യം ഓരോ വര്‍ഷവും യുഎഇയിലേക്ക് യാത്ര ചെയ്യുന്ന പത്ത് ദശലക്ഷത്തിലേറെ ഇന്ത്യക്കാര്‍ക്ക് വളരെയധികം പ്രയോജനം ചെയ്യും. ഗള്‍ഫ് യാത്രക്കാര്‍ക്ക് എളുപ്പം യു.എ.ഇയിലെത്തുന്ന ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് കറന്‍സി വിനിമയം നടത്താതെ തന്നെ ഷോപ്പിംഗ് നടത്താന്‍ ഇതുവഴി…