Author: News Desk
ആവശ്യമായ ലൈസൻസുകളോ കോസ്‌മെറ്റിക്‌സ് റൂൾസ് 2020 നിഷ്‌കർഷിക്കുന്ന മാനദണ്ഡങ്ങളോ പാലിക്കാതെ നിർമിച്ച് വിതരണം നടത്തിയ 7 ലക്ഷത്തിലധികം രൂപ വില വരുന്ന വിവിധ കോസ്‌മെറ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ‘ഓപറേഷൻ സൗന്ദര്യ’ എന്ന പേരിൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 33 സ്ഥാപനങ്ങൾക്കെതിരെയാണ് കേസെടുത്തത്. ലിപ്സ്റ്റിക്, ഫേസ് ക്രീം സാമ്പിളുകളിൽ നടത്തിയ പരിശോധനയിൽ അനുവദനീയമായതിൽ കൂടുതൽ അളവിൽ മെർക്കുറിയുടെ അംശം കണ്ടെത്തി. അനുവദനീയമായ അളവിൽ നിന്നും 12,000 ഇരട്ടിയോളം മെർക്കുറിയാണ് പല സാമ്പിളുകളിലും കണ്ടെത്തിയത്. ഇത് ആന്തരികാവയവങ്ങളെ വരെ ബാധിക്കുന്ന തരത്തിൽ ദൂഷ്യഫലങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതാണെന്ന് വീണാ ജോർജ് പറഞ്ഞു. കോസ്മെറ്റിക് ഉത്പന്നങ്ങൾ വാങ്ങുമ്പോൾ ജാഗ്രത പുലർത്തണമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. ഉത്പനന്ങ്ങൾ മതിയായ ലൈസൻസോട് കൂടി നിർമിച്ചതാണോ എന്നും നിർമാതാവിന്റെ മേൽവിലാസം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും ലേബൽ പരിശോധിച്ച് ഉറപ്പുവരുത്തണം. ഏതെങ്കിലും ഉത്പന്നം സംബന്ധിച്ച് പരാതിയുള്ളവർ ഡ്രഗ്‌സ് കൺട്രോൾ വകുപ്പിനെ 18004253182 എന്ന ടോൾ…
ഭക്ഷണം വിലക്കുറവ് മാത്രം നോക്കി വാങ്ങുന്നവരാണോ നിങ്ങൾ. എന്നാൽ അതിനുപിന്നിലെ അപകടസാധ്യതകളെക്കുറിച്ച് ഓർത്തുകൂടി വേണം ഭക്ഷണത്തിൽ നിന്നുള്ള ‘ലാഭം’ നോക്കാൻ. തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ 20 രൂപയ്ക്ക് ബിരിയാണി വിറ്റ് വൈറലായ കട ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചതോടെയാണ് സമൂഹമാധ്യമങ്ങളിൽ ഇത്തരമൊരു ചർച്ച നിറയുന്നത്. വൃത്തിഹീനമായി ഭക്ഷണം തയ്യാറാക്കിയതിന്റെ പേരിലാണ് കടയുടെ FSSAI ലൈസൻസ് താൽക്കാലികമായി റദ്ദാക്കിയത്. ചിക്കൻ ബിരിയാണി എന്ന പേരിൽ വിറ്റ ഭക്ഷണത്തിൽ ചിക്കൻ ഇല്ല എന്നതും ലൈസൻസ് റദ്ദാക്കാൻ കാരണമായത്രെ! 20 രൂപയ്ക്ക് വിളമ്പുന്ന ബിരിയാണിയുടെ ഗുണനിലവാരം പരിശോധിക്കണം എന്നാവശ്യപ്പെട്ട് ജില്ലാ കലക്ടർക്ക് ലഭിച്ച പരാതിയെത്തുടർന്നാണ് നടപടി. ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ അന്വേഷണത്തിൽ പൂച്ചകളും നായ്ക്കളും അലഞ്ഞുതിരിയുന്ന അടുക്കളയിൽ വൃത്തിഹീനമായാണ് ഭക്ഷണം പാകം ചെയ്യുന്നതെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് താൽക്കാലികമായി ലൈസൻസ് റദ്ദാക്കിയത്. ചിക്കൻ കഷ്ണങ്ങൾക്കു പകരം ചതച്ച ചിക്കനാണ് ചേർക്കുന്നതെന്നും സാധനങ്ങൾ വാങ്ങിയതിന്റെ ബില്ലുകൾ സൂക്ഷിച്ചിട്ടില്ലെന്നും കണ്ടെത്തി. കൂടുതൽ പരിശോധനകൾക്കായി ഭക്ഷണ സാമ്പിളുകൾ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. ഈ ലാബ്…
ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തിൻ്റെ മാതൃകയിൽ വിഴിഞ്ഞത്ത് പ്രത്യേക സാമ്പത്തിക മേഖല (SEZ) വികസിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് അദാനി പോർട്സ് കണ്ടെയ്നർ ബിസിനസ് മേധാവി ഹരികൃഷ്ണൻ സുന്ദരം. തുറമുഖം കേന്ദ്രമാക്കിയുള്ള വികസനത്തിന് വ്യാവസായിക ആവാസവ്യവസ്ഥ സജ്ജമാക്കേണ്ടത് അത്യാവശ്യമാണെന്ന് വിഴിഞ്ഞം കോൺക്ലേവിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. വിഴിഞ്ഞത്തിൻ്റെ വളർച്ച സുഗമമാക്കുന്നതിന് പ്രത്യേക സാമ്പത്തിക മേഖലകൾക്കൊപ്പം ലോജിസ്റ്റിക്സ് ഹബ്ബുകൾ, വെയർഹൗസുകൾ എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും അദാനി പോർട്ട്സ് ലക്ഷ്യമിടുന്നുണ്ട്. മികച്ച കണക്റ്റിവിറ്റി തടസ്സമില്ലാത്ത വ്യാപാര പ്രവർത്തനങ്ങൾ ഉറപ്പാക്കും. ഇവ വലിയ സാമ്പത്തിക നേട്ടങ്ങളിലേക്ക് നയിക്കും. റോഡ്, റെയിൽ, ജലപാതകൾ എന്നിവയിലൂടെ കേരളത്തിൻ്റെ ഉൾപ്രദേശങ്ങളിലേക്ക് മൾട്ടി മോഡൽ കണക്റ്റിവിറ്റി വരേണ്ട ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനായി ഗവൺമെൻ്റ് സഹകരണം ആവശ്യമാണ്-ഹരികൃഷ്ണൻ സുന്ദരം പറഞ്ഞു. ഇന്ത്യയിലെ ഒരു തുറമുഖവും പ്രവർത്തനമാരംഭിച്ച ആദ്യ വർഷത്തിനുള്ളിൽ ഒരു ദശലക്ഷം ടിഇയു കൈകാര്യം ചെയ്തിട്ടില്ല. ഇത് വിഴിഞ്ഞത്തിന്റെ അപാരമായ സാധ്യതകളുടെ തെളിവാണ്. യുഎഇയുടെ വളർച്ചയ്ക്ക് ജെബൽ അലി തുറമുഖം ഊർജ്ജമേകിയത് പോലെ കേരളത്തിന്റെ…
ഇന്ത്യൻ ഫാഷൻ ലോകത്തെ ആഢംബരത്തിന്റേയും പാരമ്പര്യ തനിമയുടേയും അവസാന പേരാണ് സബ്യസാചി മുഖർജിയുടേത്. ഫാഷൻ ലോകത്തേക്കുള്ള തന്റെ കാൽവെയ്പ്പിന്റെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുകയാണ് ഫാഷൻ-ജ്വല്ലറി ഡിസൈൻ രംഗത്തെ അതികായനായ സബ്യസാചി. ഇന്ന് ലോകമെങ്ങുമുള്ള സെലിബ്രിറ്റികളുടെ ഇഷ്ട ഡിസൈനാണ് ഫാഷൻ ലോകത്ത് സബ്യസാചി തീർക്കുന്നത്. എന്നാൽ അതികഠിനമായ ജീവിതവഴികളിലൂടെ കടന്നുവന്നാണ് അദ്ദേഹം ഇന്നു കാണുന്ന വിജയത്തേരിൽ ഏറിയത്. കൊൽക്കത്തയിൽ ജനിച്ച സബ്യസാചിയുടെ മാതാപിതാക്കൾ ബംഗ്ലാദേശിൽ നിന്നുമുള്ള അഭയാർത്ഥികളായിരുന്നു. ചെറുപ്പം മുതലേ വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്നതിൽ സബ്യസാചി കഴിവ് തെളിയിച്ചു. സാമ്പത്തിക പരാധീനതകൾക്ക് ഇടയിലും അദ്ദേഹം പഠന-പഠനേതര രംഗത്തു മികവ് കാട്ടി. എന്നാൽ ദാരിദ്ര്യത്തേക്കാളും വലിയ മറ്റൊരു മഹാവ്യാധി സബ്യസാചിയെ കാത്തിരിപ്പുണ്ടായിരുന്നു-വിഷാദം. വിഷാദത്തിന്റെ ഉച്ഛാവസ്ഥയിൽ സബ്യസാചി ആത്മഹത്യയ്ക്ക് ശ്രമിച്ചു, പരാജിതനായി. പിന്നീട് അദ്ദേഹം കൊൽക്കത്ത നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ നിന്നും ബിരുദം നേടി. ബിരുദാനന്തരം സബ്യസാചി ഫാഷൻ ഡിസൈനിങ് സംരംഭമായി കൊണ്ടുപോകാൻ തീരുമാനിച്ചു. ഇന്ത്യൻ ഫാഷൻ ലോകം അത്രയൊന്നും പുരോഗമിച്ചിട്ടില്ലാത്ത തൊണ്ണൂറുകളായിരുന്നു…
ഒഡീഷയുടെ തലസ്ഥാനമായ ഭുവന്വേശ്വറിൽ നടന്ന ഉത്കർഷ് ഒഡീഷ കോൺക്ലേവിലൂടെ സംസ്ഥാനം സ്വന്തമാക്കിയത് 16.73 ലക്ഷം കോടി രൂപയുടെ നിക്ഷേപ കരാറുകൾ. അഞ്ച് ലക്ഷം കോടി രൂപ നിക്ഷേപ സാധ്യത ലക്ഷ്യമിട്ട് നടത്തിയ പരിപാടിയിലൂടെയാണ് ഒഡീഷ മൂന്നിരട്ടിയിലധികം നേട്ടമുണ്ടാക്കിയിരിക്കുന്നത്. ഇരുപത് മേഖലകളിലായി 145 നിക്ഷേപ കരാറുകളാണ് കോൺക്ലേവിൽ ഒഡീഷ സ്വന്തമാക്കിയത്. ഇന്ത്യൻ കമ്പനികൾക്കു പുറമേ ആഗോള കമ്പനികളും ഒഡീഷയിൽ വമ്പൻ നിക്ഷേപം നടത്താൻ മുന്നോട്ട് വന്നതിൽ അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി മോഹൻ ചരൺ മാജി പറഞ്ഞു. കെമിക്കൽ, പെട്രോകെമിക്കൽ, ടെക്സ്റ്റൈൽ, മൈനിങ്, മെറ്റലർജി, റിന്യൂവബിൾ എനെർജി രംഗങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ നിക്ഷേപം. നിക്ഷേപ പദ്ധതികൾ നിലവിൽ വന്നാൽ സംസ്ഥാനത്ത് 12 ലക്ഷത്തിലധികം തൊഴിലവസരം സൃഷ്ടിക്കപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അദാനി ഗ്രൂപ്പ് ഒഡീഷയിൽ നടത്താൻ പോകുന്ന 2.3 ലക്ഷം കോടി രൂപയുടെ നിക്ഷേപ പദ്ധതിയാണ് ഉത്കർഷ് ഒഡീഷ കോൺക്ലേവിൽ ശ്രദ്ധേയമായത്. പവർ, സിമൻ്റ്, വ്യവസായ പാർക്ക്, സിറ്റ് ഗ്യാസ്, തുറമുഖം എന്നീ രംഗങ്ങളിലാണ് അദാനി…
ഇന്ത്യ കണ്ട ഏറ്റവും വലിയ കോൺസർട്ടുകളാണ് ബ്രിട്ടീഷ് റോക്ക് ബാൻഡായ കോൾഡ്പ്ലേ കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് നടത്തിയത്. അഹമ്മദാബാദിലെ സംഗീതപരിപാടിയിൽ മാത്രം ഒന്നര ലക്ഷത്തോളം പേരാണ് കാണികളായെത്തിയത്. ബോളിവുഡ് ഗായകൻ ദിൽജിത് ദോസഞ്ജ്, പോപ് ഗായകൻ ജസ്റ്റിൻ ബീബർ തുടങ്ങിയവരുടെ കോൺസർട്ടുകളുടെ റെക്കോർഡ് ആണ് കോൾഡ്പ്ലേ മറികടന്നത്. കോൾഡ്പ്ലേ സംഗീത പരിപാടികളെ അഭിനന്ദിച്ച് രംഗത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് കോൺസർട് സമ്പത് വ്യവസ്ഥയിൽ വലിയ ഭാവിയുണ്ടെന്ന് വിലയിരുത്തി. സംസ്ഥാന സർക്കാറുകളും സ്വകാര്യ സ്ഥാപനങ്ങളും കോൺസർട് ഇക്കണോമിക്കായി കൂടുതൽ സൗകര്യങ്ങളും സാധ്യതകളും ഒരുക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ലോകമെങ്ങുമുള്ള വലിയ കലാകാരൻമാരെ വരവേൽക്കാനായി ഇന്ത്യ സജ്ജമാണെന്നും മോഡി പറഞ്ഞു. ഉത്കർഷ് ഒഡീഷ കോൺക്ലേവിൽ സംസാരിക്കവേയാണ് മോഡി കോൺസർട് സമ്പത് വ്യവസ്ഥയെക്കുറിച്ചുള്ള നവീന ആശയം പങ്ക് വെച്ചത്. കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടയിൽ രാജ്യത്തെ കോൺസർട് രംഗം വൻ വളർച്ച നേടി. സംഗീതം, കല, നൃത്തം തുടങ്ങിയവയിൽ വലിയ പാരമ്പര്യമുള്ള രാജ്യം കോൺസർട് ഇക്കണോമിക്ക്…
ഒരു ഫെറാറി സൂപ്പർ സ്പോർട്സ് കാർ നന്നാക്കാൻ എത്രരൂപ വേണ്ടിവന്നേക്കുമെന്ന ചിന്തയിലാണ് ഇപ്പോൾ കേരളത്തിലെ വണ്ടിപ്രേമികള്‍. കാരണം കഴിഞ്ഞ ദിവസംകൊച്ചി കളമശ്ശേരിയിൽ ഇടിച്ചു തകർന്നു വാർത്തകളിൽ ഇടം പിടിച്ചത് ഒരു ഫെറാറി കാറാണ്. വെറും ഫെറാരിയല്ല , ഇറ്റാലിയൻ സൂപ്പർകാർ നിർമാതാക്കളായ ഫെറാറിയുടെ 3.68 കോടി മതിക്കുന്ന 488 GTB മിഡ് എഞ്ചിൻ മോഡലാണ് കളമശേരി മെഡിക്കല്‍ കോളജ് റോഡില്‍ അപകടത്തില്‍ പെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അപകടത്തില്‍ ആർക്കും പരുക്കുകളില്ലെങ്കിലും കാറിന് കാര്യമായ കേടുപാടുകളുണ്ടായി. കാർ ഉടമയുടെ സെക്കന്റ് ഹാൻഡ് വാഹനമായിരുന്നു ഈ ഫെറാറി. ഫെറാറി 488 ജിടിബിയാണ് 488 ലൈനപ്പിലെ ഏറ്റവും മികച്ച മോഡൽ. ഇത് പെട്രോൾ ലിറ്ററിന് 8.77 കിലോമീറ്റർ മൈലേജ് നൽകുന്നു എന്നതിലുപരി വേഗതയിൽ വെല്ലാൻ മറ്റൊരു വാഹനമില്ല എന്നതാണ് സവിശേഷത. 7 ഗിയർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ , പാഡിൽ ഷിഫ്റ്റ്, സ്‌പോർട്‌സ് മോഡ് എന്നിവയും 4…
യുഎഇയിലെ ഏറ്റവും ചിലവേറിയ സ്കൂൾ ദുബായിൽ ആരംഭിക്കാൻ ഒരുങ്ങുകയാണ് ജെംസ് എജ്യുക്കേഷൻ (GEMS Education). ലോകത്തിൽത്തന്നെ ഏറ്റവും ഉയർന്ന ഫീസ് വാങ്ങുന്ന സ്കൂളുകളിലൊന്ന് എന്ന സവിശേഷതയാണ് ദുബായ് സ്പോർട്സ് സിറ്റിയിലെ നിർദിഷ്ട ജെംസ് സ്കൂൾ ഓഫ് റിസേർച്ച് ആൻഡ് ഇന്നൊവേഷന് ഉള്ളത്. രത്നത്തേക്കാൾ വില കൊടുക്കണം ജെംസ് സ്കൂളിൽ ഫീസിനത്തിൽ. 27 ലക്ഷം മുതൽ 48 ലക്ഷം രൂപ വരെയാണ് സ്കൂളിലെ വാർഷിക ഫീസെന്ന് ദി വീക്ക് റിപ്പോർട്ട് ചെയ്യുന്നു. 600 ഇരിപ്പിടങ്ങളുള്ള ഓഡിറ്റോറിയം, ഒളിംപിക് സൈസ് സ്വിമ്മിങ് പൂൾ, എലിവേറ്റഡ് ഫുട്ബോൾ ഫീൽഡ്, ഹെലിപ്പാട് തുടങ്ങിയ വമ്പൻ സൗകര്യങ്ങളുമായാണ് ജെംസ് സ്കൂൾ ഓഫ് റിസേർച്ച് ആൻഡ് ഇന്നൊവേഷൻ ഒരുങ്ങുന്നത്. എആർ-വിആർ സാങ്കേതികവിദ്യകളുള്ള റോബോട്ടിക് സയൻസ് ലാബാണ് 100 മില്യൺ ഡോളർ ചിലവിൽ നിർമിച്ച സ്കൂളിന്റെ മറ്റൊരു സവിശേഷത. മലയാളിയായ സണ്ണി വർക്കിയാണ് ജെംസ് എജ്യുക്കേഷന്റെ അമരക്കാരൻ. 2000ത്തിലാണ് അദ്ദേഹം Global Education Management Systems അഥവാ ജെംസ് എന്ന വിദ്യാഭ്യാസ…
യുവാക്കൾക്കിടയിൽ സ്വതന്ത്ര ഇടങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പുതുമയും സർഗ്ഗാത്മകതയും വളർത്തുന്നതിനുമായി സംസ്ഥാന ടൂറിസം വകുപ്പ് കേരള സ്റ്റാർട്ടപ്പ് മിഷനുമായി (KSUM) സഹകരിച്ച് ‘ഫ്രീഡം സ്‌ക്വയറുകൾ’ സ്ഥാപിക്കും. സാങ്കേതികവിദ്യയും നൂതനാശയങ്ങളും കോർത്തിണക്കി സ്റ്റാർട്ടപ്പുകളിലൂടെ ടൂറിസം മേഖലയുടെ കുതിപ്പിൻ്റെ വേഗത വർധിപ്പിക്കുകയാണ് സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. പരസ്പരം അറിവ് പങ്കിടുന്നതിനും പ്രൊജക്റ്റുകളിൽ സഹകരിക്കുന്നതിനും സംരംഭകാശയങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനും സമാന ചിന്താഗതി പുലർത്തുന്നവർക്ക് ഒത്തുചേരാനുള്ള ഇടമാണ് ഫ്രീഡം സ്‌ക്വയർ. ജില്ലകൾ കേന്ദ്രീകരിച്ച് ഫ്രീഡം സ്‌ക്വയറുകൾ സ്ഥാപിക്കാനും ധാരണയായിട്ടുണ്ട്. ടൂറിസം വകുപ്പും കെഎസ്‌യുഎമ്മും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തിലെ പ്രധാന പദ്ധതികളിലൊന്നാണ് ‘ഫ്രീഡം സ്‌ക്വയർ’. കോ വർക്കിങ് സ്പേസ്, സൗജന്യ ഭക്ഷണം, അതിവേഗ ഇൻ്റർനെറ്റ്, താമസ സൗകര്യം തുടങ്ങിയവ അടങ്ങുന്ന സ്ത്രീ-സൗഹൃദ കേന്ദ്രങ്ങൾ കൂടിയായാണ് ഫ്രീഡം സ്‌ക്വയറുകൾ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. സ്ക്വയറുകളിലേക്ക് ആക്‌സസ് ഉള്ള വ്യക്തികൾക്ക് ആശയങ്ങൾ സ്വതന്ത്രമായി ചർച്ച ചെയ്യാനും ഉൽപന്നങ്ങളും പ്രൊജക്റ്റുകളും വികസിപ്പിക്കാനും സമാന ചിന്താഗതിക്കാരുമായി നെറ്റ്‌വർക്ക് ചെയ്യാനും അവസരമൊരുക്കും. കേരളത്തിൻ്റെ വിനോദ സഞ്ചാര മേഖലയിൽ നൂതനാശയങ്ങൾ, സംരംഭകത്വം, സാങ്കേതികവിദ്യ…
ജാവലിൻ ത്രോ ലോകത്തെ മിന്നും താരങ്ങളാണ് ഇന്ത്യയുടെ നീരജ് ചോപ്രയും പാക്കിസ്താൻ്റെ അർഷദ് നദീമും. 2024ലെ പാരിസ് ഒളിപിക്സോടെ ഇരുവരുടേയും ആസ്തിയിലും വൻ വർധധനയുണ്ടായി. അർഷദ് നദീം പാരിസ്സിൽ സ്വർണവും നീരജ് വെള്ളിയും നേടി. പാരിസ് ഒളിംപിക്സിനു മുൻപ് 80 ലക്ഷം രൂപയായിരുന്നു നദീമിന്റെ ആസ്തി. ജാവലിൻ വാങ്ങുന്നതിലും ട്രെയിനിങ്ങിനും അടക്കം ഗ്രാമവാസികളുടെ നിരവധി സഹായങ്ങളോടെയാണ് നദീം പാരിസ് ഒളിംപിക്സിൽ പങ്കെടുത്തത്. എന്നാൽ ഒളിംപിക്സിനു ശേഷം നദീമിന്റെ ആസ്തി അഞ്ച് കോടി രൂപയായി വർധിച്ചു. ഒളിംപിക്സ് സ്വർണത്തിലൂടെ നേടിയ സമ്മാനത്തുകയും മറ്റ് സമ്മാനങ്ങളുമാണ് ആസ്തി ഇത്രയും വധിപ്പിച്ചത്. ഒന്നാം സമ്മാനർഹനായതിൽ 50000 ഡോളറാണ് നദീം നേടിയത്. ഇതിനു പുറമേ പാകിസ്താനിലെ വിവിധ സ്ഥാപനങ്ങളും നദീമിന് വൻ തുക സമ്മാനിച്ചു. നൂറ് മില്യൺ പാകിസ്താൻ രൂപയാണ് നദീമിന് ഗവൺമെന്റ് നൽകിയത്. ഇത് കൂടാതെ സിന്ധ്, കറാച്ചി ഗവൺമെന്റുകൾ 50 മില്യൺ പാകിസ്താൻ രൂപയും അദ്ദേഹത്തിന് സമ്മാനമായി നൽകി. പാരിസ് ഒളിംപിക്സിനു മുൻപ് തന്നെ…