Author: News Desk
എം എ യൂസഫലി ആന്ധ്രയെ മറന്നതാണോ? രാജ്യത്തെ ഏറ്റവും വലിയ മാൾ ഉയരാനിരിക്കെ ആന്ധ്രയിൽ സംഭവിച്ചതെന്തായിരുന്നു? ജഗൻമോഹൻ റെഡിക്കു പറ്റിയ തെറ്റ് തിരുത്താൻ മലയാളി വ്യവസായ പ്രമുഖനെ തിരികെ ക്ഷണിച്ചു ചന്ദ്രബാബു നായിഡു. ആന്ധ്രാപ്രദേശിലെ പ്രമുഖ തുറമുഖ, വ്യാവസായിക നഗരമായ വിശാഖപട്ടണത്ത് ലുലു ഗ്രൂപ്പ് ആരംഭിക്കാനിരുന്ന വൻ നിക്ഷേപ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഒരുങ്ങുന്നു. മുൻ മുഖ്യമന്ത്രിയും വൈഎസ്ആർസിപി നേതാവുമായ ജഗൻ മോഹൻ റെഡ്ഡി സർക്കാരിൻറെ നിലപാടുകൾ മൂലം നിലച്ചുപ്പോയ പദ്ധതിക്ക് പുതുജീവനേകാനാണ് ചന്ദ്രബാബു നായിഡുവിൻറെ ശ്രമം. ലുലു ഗ്രൂപ്പ് അധികൃതരുമായി ഇത് സംബന്ധിച്ച് ചർച്ചകൾക്ക് ഒരുങ്ങുകയാണ് ചന്ദ്രബാബു നായിഡുവിൻറെ ടിഡിപി സർക്കാർ. ആന്ധ്രയിലെ നിക്ഷേപ പദ്ധതികളിൽ നിന്ന് 2019ൽ ലുലു ഗ്രൂപ്പ് പിൻവാങ്ങുകയായിരുന്നു. 2014 മുതൽ 2019 വരെ നായിഡു മുഖ്യമന്ത്രിയായിരുന്ന കാലത്താണ് വിശാഖപട്ടണത്ത് 2,200 കോടി രൂപയുടെ പദ്ധതികൾക്ക് പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ് തയാറെടുത്തത്. രാജ്യാന്തര കൺവെൻഷൻ സെൻറർ, ഷോപ്പിംഗ്…
ഈ കഴിഞ്ഞ ജൂലൈ 12 ആം തീയതി ആയിരുന്നു ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയും രാധിക മർച്ചന്റ് തമ്മിലുള്ള വിവാഹം നടന്നത്. ബിസിനസുകാരനായ വീരേൻ മർച്ചന്റിന്റെയും ഷൈല മർച്ചന്റെയും മകളാണ് രാധിക. മാസങ്ങളായി നടന്നുവരുന്ന പ്രീ വെഡിങ് ചടങ്ങുകൾക്ക് ഒടുവിൽ ആയിരുന്നു ഇവരുടെ വിവാഹം. ഇന്ത്യയ്ക്ക് അകത്തും പുറത്തുനിന്നുമുള്ള നിരവധി പ്രമുഖരാണ് ഈ വിവാഹത്തിൽ പങ്കെടുത്തത്. നൂതന ഓൺലൈൻ ഹെൽത്ത് കെയർ പ്ലാറ്റ്‌ഫോമായ എൻകോർ ഹെൽത്ത്‌കെയറിന്റെ സിഇഒയാണ് രാധികയുടെ അച്ഛൻ വീരേൻ മെർച്ചന്റ. ഇതേ കമ്പനിയുടെ ഡയറക്ടർ ബോർഡിലുള്ള അമ്മ ഷൈല മർച്ചന്റ്, ഇത് കൂടാതെ മറ്റ് നിരവധി കമ്പനികളുടെ ഡയറക്ടർ സ്ഥാനം വഹിക്കുന്ന ആളാണ്. രാധികയുടെ സഹോദരി അഞ്ജലി മർച്ചന്റും എൻകോർ ഹെൽത്ത് കെയറിന്റെ ഡയറക്ടർ ബോർഡ് അംഗമാണ്. ഇന്ത്യയിലെ ഏറ്റവും ധനികരായ ബിസിനസുകാരിൽ ഒരാളായ വീരേൻ മെർച്ചന്റ് എൻകോർ നാച്ചുറൽ പോളിമർ പ്രൈവറ്റ് ലിമിറ്റഡ്, എൻകോർ ബിസിനസ് സെന്റർ പ്രൈവറ്റ് ലിമിറ്റഡ്, എൻകോർ പോളിഫ്രാക്…
കന്നഡിഗര്‍ക്ക് തൊഴിൽ സംവരണം ഏർപെടുത്തികൊണ്ടുള്ള ബില്ല് നിയമമാക്കുന്നത് കനത്ത പ്രതിഷേധത്തെ തുടർന്ന് കർണ്ണാടക സർക്കാർ മരവിപ്പിച്ചു. സർക്കാർ നിയമസഭയിൽ പാസാക്കാൻ അംഗീകരിച്ച ബില്ലിനെതിരെ വ്യവസായ മേഖലയിൽ നിന്നും ഐടി മേഖലയിൽ നിന്നും രൂക്ഷമായ പ്രതികരണമാണുയർന്നത്. തദ്ദേശീയ കന്നഡിഗര്‍ക്ക് 100 ശതമാനം ജോലി സംവരണം ഉറപ്പുവരുത്തുന്ന ‘കർണ്ണാടക സംസ്ഥാന തൊഴില്‍ ബില്‍- 2024’ ന് കർണ്ണാടക മന്ത്രിസഭാ അംഗീകാരം നൽകിയിരുന്നു. മാനേജ്‌മെന്റ് ജോലികളില്‍ 50 ശതമാനവും നോണ്‍ മാനേജ്മെൻറ് ജോലികളിൽ 75 ശതമാനവും കന്നഡിഗരെ നിയമിക്കണമെന്നു വ്യവസ്ഥ ചെയ്യുന്ന തൊഴില്‍ ബില്‍- 2024’ നിയമമായാൽ കേരളത്തിൽ നിന്നുള്ള ഐ ടി മാനേജ്‌മന്റ് ജീവനക്കാർക്ക് കടുത്ത പ്രതിസന്ധിയാകും. ഇത് നിയമം ആയാൽ ഐടി മേഖലക്ക് സാമ്പത്തികമായി വൻ തിരിച്ചടി ലഭിക്കുമെന്നാണ് സൂചന. ഐടിയുമായി ബന്ധപ്പെട്ട് രാജ്യത്ത് 50000 തൊഴിൽ അവസരങ്ങളാണ് ഒരുങ്ങുന്നത്. ഇതിനിടയിലാണ് വിവാദ ബില്ലുമായി കർണ്ണാടക സർക്കാർ രംഗത്തെത്തിയത്. മലയാളികള്‍ക്ക് ഉള്‍പ്പെടെ ദോഷകരമായി ബാധിക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകള്‍. ഗ്രൂപ്പ് സി, ഡി ക്ലാസ്…
അനന്ത് അംബാനിയുടെ വിവാഹ ആഘോഷങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. 5000 കോടി രൂപയിലധികമാണ് കുടുംബം ഈ വിവാഹത്തിനായി ചെലവഴിച്ചത്. ഈ അവസരത്തിൽ റിലയൻസ് ഇൻഡസ്ട്രീസിൽ പരമാവധി ഓഹരികൾ കൈവശം വച്ചിരിക്കുന്ന വ്യക്തിയെക്കുറിച്ചും കുടുംബത്തിൻ്റെ മൊത്തം സമ്പത്തിനെക്കുറിച്ചും ഒക്കെ ചർച്ചകൾ സോഷ്യൽ മീഡിയയിലും വാർത്തകളിലും നിറയുകയാണ്. റിലയൻസിൽ ഏറ്റവുമധികം ഓഹരി പങ്കാളിത്തമുള്ള അംബാനി കുടുംബാംഗം ആരാണെന്ന് അറിയാമോ? അത് മുകേഷ് അംബാനിയോ നിത അംബാനിയോ ഇഷ അംബാനിയോ ആകാശ് അംബാനിയോ അനന്ത് അംബാനിയോ അല്ല. ധീരുഭായ് അംബാനി സ്ഥാപിച്ച റിലയൻസ് ഇൻഡസ്ട്രീസ് നിലവിൽ അദ്ദേഹത്തിൻ്റെ മകൻ മുകേഷ് അംബാനിയുടെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്. ഫോബ്‌സിൻ്റെ കണക്കനുസരിച്ച്, മുകേഷ് അംബാനിയുടെ ആസ്തി 123.7 ബില്യൺ ഡോളറാണ് അതായത് 10 ലക്ഷം കോടിയിലധികം. റിലയൻസിൽ, അംബാനി കുടുംബത്തിന് മൊത്തം ഓഹരികളുടെ 50.39% ആണുള്ളത്. ബാക്കി 49.61% ഓഹരികൾ എഫ്ഐഐ ഉൾപ്പെടെയുള്ള പൊതു ഓഹരി ഉടമകളുടെയും കോർപ്പറേറ്റ്കളുടെയും കൈവശമാണ്. റിലയൻസിൻ്റെ ഏറ്റവും കൂടുതൽ ഓഹരികൾ അംബാനി കുടുംബത്തിൽ സ്വന്തമായുള്ളത് മുകേഷ്…
ആയിരം കോടി മൂലധനമുള്ള കമ്പനികളുടെ ഉടമസ്ഥരായ നിരവധി ഇന്ത്യക്കാരുണ്ട്. ചെറിയ സംരംഭങ്ങൾ ആയി തുടങ്ങി ബിസിനസിൽ വലിയ ബ്രാൻഡുകൾ ആയി മാറിയവരാണ് ഇവരിൽ പലരും. അക്കൂട്ടത്തിൽ ഒരാളാണ് ദീപീന്ദർ ഗോയൽ. പേര് കേട്ടാൽ മനസ്സിലായില്ലെങ്കിലും നമ്പർവൺ ഫുഡ് ഡെലിവറി ആപ്പ് ആയ സൊമാറ്റോയുടെ സഹസ്ഥാപകൻ എന്ന് കേട്ടാൽ ചിലപ്പോൾ മനസ്സിലാകും. 41കാരനായ ദീപീന്ദർ ബില്യൺ കോടി ക്ലബ്ബിലേക്ക് ഇടം നേടിയിരിക്കുന്നത് അദ്ദേഹത്തിന്റെ കമ്പനിയുടെ മൂലധനം രണ്ട് ട്രില്യൺ ഡോളറിലേക്ക് എത്തിയതോടെയാണ്. ഫോബ്സിന്റെ കണക്കുകൾ പ്രകാരം ഈ കഴിഞ്ഞ ജൂലൈ പതിനഞ്ചാം തീയതി വരെയുള്ള ദീപീന്ദറിന്റെ ആസ്തി 1.4 ബില്ല്യൺ ഡോളർ ആണ്. അതായത് 11700 കോടി രൂപ. ഈ വർഷം മാത്രം അദ്ദേഹത്തിൻ്റെ സമ്പത്ത് ഏകദേശം 33 ദശലക്ഷം ഡോളർ വർദ്ധിച്ചു എന്നാണ് റിപ്പോർട്ടുകൾ. സൊമാറ്റോയിൽ 36.95 കോടി ഓഹരികൾ അല്ലെങ്കിൽ 4.24 ശതമാനം ഓഹരികൾ ആണ് ദീപീന്ദറിന് സ്വന്തമായുള്ളത്. തിങ്കളാഴ്ച (ജൂലൈ 15) സൊമാറ്റോയുടെ ഓഹരികൾ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ…
ഒന്നാം ഘട്ടം പ്രവർത്തന സജ്ജമാകുന്നതിനൊപ്പം ക്രൂ ചേഞ്ചിംഗ് സംവിധാനത്തിനായി വീണ്ടും അനുമതി കാത്തു വിഴിഞ്ഞം തുറമുഖം. സേവന കാലാവധി കഴിഞ്ഞ നാവികരും ജീവനക്കാരും പുതുതായി എത്തുന്നവർക്ക് തങ്ങളുടെ ചുമതലകൾ കൈമാറുന്ന ചടങ്ങാണിത്. വിദേശകപ്പലുകളിലെ ജീവനക്കാർക്കും നാവികർക്കും ഏറെ പ്രയോജനകരമായിരുന്ന ജീവനക്കാരെ മാറ്റൽ സംവിധാനത്തിന് വിഴിഞ്ഞം തുറമുഖത്തിന് വീണ്ടും അനുമതി ലഭിച്ചാൽ പ്രദേശവാസികൾ അടക്കമുള്ളവർക്ക് വൻ തൊഴിലവസരങ്ങളും സംസ്ഥാനത്തിന് വലിയ സാമ്പത്തിക നേട്ടവും ലഭിക്കും. വിഴിഞ്ഞത്ത് ക്രൂ ചേയ്ഞ്ചിംഗ് കേന്ദ്രം അനുവദിക്കാന്‍ തടസം ഐഎസ്പിഎസ് കോഡ് ( ഇന്റര്‍നാഷണല്‍ ഷിപ്‌സ് ആന്റ് പോര്‍ട്ട് ഫെസിലിറ്റി സെക്യൂരിറ്റി കോഡ് ) ഇല്ലാത്തതാണ്. ഐ എസ് പി എസ് കോഡനുസരിച്ചുള്ള സുരക്ഷ ഒരുക്കാത്തതാണ് വിഴിഞ്ഞത്തെ ക്രൂ ചേഞ്ചിംഗ് നിര്‍ത്തലാക്കാന്‍ കാരണം. വിഴിഞ്ഞത്തു താത്കാലിക അനുമതിയോടെ കൊവിഡ് പ്രതിസന്ധി കാലത്ത് 2 വര്‍ഷം ക്രൂ ചേഞ്ചിങ് നടന്നിരുന്നു. ലോകത്തെ മറ്റ് തുറമുഖങ്ങളില്‍ ക്രൂ ചേയ്ഞ്ചിന് അനുമതി നിഷേധിച്ചപ്പോഴാണ് നിയന്ത്രിത തോതില്‍ വിഴിഞ്ഞം തുറമുഖത്തിന് ക്രൂ ചേഞ്ചിംഗിന്…
തോറ്റുകൊടുക്കില്ല എന്ന് തീരുമാനിക്കുന്നിടത്താണ് നമ്മൾ വിജയം കണ്ടെത്തുന്നത് എന്ന് തെളിയിച്ച നിരവധി ബിസിനസുകാർ നമുക്ക് ചുറ്റുമുണ്ട്. സംരംഭകത്വം എന്ന സ്വപ്നത്തിലേക്ക് എത്താൻ കടന്നുവന്ന വേദനകൾ നിറഞ്ഞതും അപമാനം നേരിട്ടതുമായ വഴികളെ കുറിച്ച് പലരും പറയുന്ന മോട്ടിവേഷൻ കഥകൾ മറ്റുള്ളവർക്ക് കൂടി പ്രചോദനം തന്നെയാണ്. കഠിനാധ്വാനവും അർപ്പണ ബോധവും കൈമുതലാക്കിയ പരാജയങ്ങളെ വലിയ വിജയമാക്കി മാറ്റിയ അങ്കുഷിന്റെ ജീവിത വിജയത്തിന്റെ കഥ ആണിത്. ഐഐടി ബിരുദധാരികൾ എന്ന് കേൾക്കുമ്പോൾ തന്നെ പലപ്പോഴും ഉയർന്ന ശമ്പളമുള്ള സ്ഥാനങ്ങളിൽ നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ചില ടെക് കമ്പനികളിൽ ജോലി ചെയ്യുന്നവർ അല്ലെങ്കിൽ മികച്ച സ്ഥാനത്തിരിക്കുന്നവർ എന്ന് തന്നെയാണ് നമ്മുടെയൊക്കെ ചിന്തകൾ. മിക്ക ഐഐടിക്കാരും ഉയർന്ന ശമ്പളത്തോടെയുള്ള ജോലികൾ സ്വീകരിക്കുമ്പോൾ, കുറച്ചുപേർ സ്വന്തം കമ്പനികൾ തുടങ്ങാൻ പോകുന്നു. സ്വന്തമായി ബിസിനസ്സ് ചെയ്യാൻ ആഗ്രഹിച്ച അത്തരത്തിലുള്ള ഒരു ഐഐടി ബിരുദധാരിയാണ് അങ്കുഷ് സച്ച്ദേവ. ഐഐടി കാൺപൂർ പൂർവ്വ വിദ്യാർത്ഥിയായ അങ്കുഷ് സച്ച്‌ദേവ ബിരുദം പൂർത്തിയാക്കിയ ശേഷം സ്വന്തമായി…
പ്രാർത്ഥനയിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് അഗർബത്തി. അതിന്റെ മാർക്കറ്റ് സാധ്യത മനസ്സിലാക്കിയ വിദ്യാർത്ഥിസംരംഭകരായ അതുൽ മനോജും, ഹരികൃഷ്ണനും അതിനെ വരുമാനമാർമാക്കാൻ തീരുമാനിച്ചു. കളമശേരി ഐടിഐയിലെ വിദ്യാർത്ഥികളാണ് ചന്ദനത്തിരി സംരംഭത്തിലൂടെ ശ്രദ്ധ നേടുന്നത്. ഐടിഐയിലെ സൗഹൃദം, ബിസിനസ് പങ്കാളിത്തത്തിലേക്ക് വഴി മാറിയപ്പോൾ, ഈ സുഹൃത്തുക്കൾ ചന്ദനത്തിരി സംരംഭത്തിലൂടെ പുതിയ മാതൃക കാട്ടുകയായിരുന്നു. കളമശ്ശേരി ഗവ ഐടിഐയിൽ മെക്കാനിക് മോട്ടോർ വെഹിക്കിൾ ട്രേഡ് പഠിക്കുന്ന വിദ്യാർത്ഥികൾ ആണ് ഇരുവരും.ഈ സംരംഭത്തിനുള്ള ആശയം ഹരി കൃഷ്ണന്റേത് ആയിരുന്നു. കോവിഡ് കാലത്തിന്റെ അവസാനങ്ങളിൽ ഹരികൃഷ്ണനും ജ്യേഷ്ഠനും നടത്തിക്കൊണ്ടിരുന്നത് ആയിരുന്നു ഈ ചന്ദനത്തിരി ബിസിനസ്. ഐടിഐയിൽ എത്തിയപ്പോൾ ഹരിയുടെ സുഹൃത്തായ അതുലിനോട് ഈ ബിസിനസ് ആശയം പറയുമ്പോഴും ഒരുമിച്ച് ഒരു സംരംഭം എന്ന ചിന്ത ഉണ്ടായിരുന്നില്ല. പിന്നീട് അതുൽ നൽകിയ പ്രോത്സാഹനവും ആത്മവിശ്വാസവുമാണ് സംരംഭത്തിലേക്ക് നയിച്ചത്. ആശയത്തെ സംരംഭത്തിലേക്ക് എത്തിക്കാൻ ഇരുവർക്കും തുണയായെത്തിയത് LEAP സംരംഭക പ്രോഗ്രാമാണ്. സംസ്ഥാനത്തെ 104 ഗവൺമെന്റ് ഐടിഐകളിലെ വിദ്യാർത്ഥികളിൽ സംരംഭകത്വവും പുതിയ കാലത്തെ കഴിവുകളും…
ഇന്ത്യയിലെ ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ റൈഡ് ഷെയറിംഗ് കമ്പനിയാണ് ബ്ലൂസ്മാർട്ട് മൊബിലിറ്റി. 2019-ൽ അൻമോൽ സിംഗ് ജഗ്ഗി, പുനിത് കെ ഗോയൽ, പുനീത് സിംഗ് ജഗ്ഗി എന്നിവർ ചേർന്നാണ് ഇത് സ്ഥാപിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയും ബ്ലൂസ്മാർട്ടിൽ 200 കോടി രൂപയുടെ ഫണ്ടിംഗ് നടത്തിയ നിക്ഷേപകരിൽ ഒരാളാണ്. ബ്ലൂസ്മാർട്ട്, ഒല, യൂബർ എന്നിവ പോലെയുള്ള ഒരു റൈഡ് ഹെയ്‌ലിംഗ് സേവനമാണ് നൽകുന്നത്. ആകെയുള്ള വെത്യാസം ബ്ലൂസ്‌മാർട്ട് ഡീൽ ചെയ്യുന്നത് ഇലക്ട്രിക് വാഹനങ്ങളിൽ മാത്രമാണ് എന്നതാണ്. ഓട്ടോമൊബൈൽ മേഖലയിലെ സ്റ്റാർട്ടപ്പുകളിൽ ധോണി നടത്തുന്ന മൂന്നാമത്തെ നിക്ഷേപമാണിത്. ഇലക്ട്രിക് സൈക്കിൾ നിർമ്മാതാക്കളായ ഇമോട്ടോറാഡ്, യൂസ്ഡ് കാർ റീട്ടെയിലർ കാർസ് 24, ഡിജിറ്റൽ ലെൻഡിംഗ് പ്ലാറ്റ്‌ഫോമായ ഖതാബുക്ക് എന്നിവ ധോണിയുടെ മറ്റ് ചില നിക്ഷേപങ്ങളിൽ ഉൾപ്പെടുന്നു. “ബ്ലൂസ്മാർട്ടിൻ്റെ ബിസിനസിൽ നിക്ഷേപം നടത്തുന്നത് ഒരു കമ്പനിയെ പിന്തുണയ്ക്കുക എന്നത് മാത്രമല്ല, നഗര ഗതാഗതത്തെ പുനർനിർമ്മിക്കുന്നതിൽ ബ്ലൂസ്മാർട്ടിൻ്റെ ശ്രമങ്ങളെ…
കേരളമുൾപ്പെടെ സംസ്ഥാനങ്ങളിൽ ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി വിദശ മദ്യവും ലഭിക്കുമോ എന്നതാണിപ്പോഴത്തെ ചോദ്യം. കേരള സമൂഹം ഇത് അംഗീകരിക്കുമോ എന്നാണ് അറിയേണ്ടത്. നികുതി വരുമാന സമാഹരണം തന്നെയാണ് സംസ്ഥാനങ്ങളുടെ താൽപര്യങ്ങളിൽ മുന്നിൽ നിൽക്കുന്നത്. എന്തായാലും ലഭിക്കുന്ന റിപോർട്ടുകൾ പ്രകാരം സ്വിഗ്ഗി , സൊമാറ്റോ എന്നിവ ഉൾപ്പെടെയുള്ളവ ഡെലിവറി ആപ്പുകളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാൻ കേരളം ഉൾപ്പെടെ ഏതാനും സംസ്ഥാനങ്ങൾ ചർച്ചകൾ തുടങ്ങി കഴിഞ്ഞു. നിലവിൽ ബംഗാളും ഒഡീഷയും ഓൺലൈൻ മദ്യവിതരണത്തിന് അനുമതി നൽകിയിട്ടുണ്ട്. കേരളത്തിന് പുറമേ ഡൽഹി, ഹരിയാന, കർണാടക, പഞ്ചാബ്, ഗോവ, തമിഴ്നാട് എന്നിവയാണ് പദ്ധതി ആലോചിക്കുന്നതെന്ന് മാധ്യമറിപ്പോർട്ടുകളുണ്ട്. തുടക്കത്തിൽ ബീയറും വൈനും ആകും പരീക്ഷണാടിസ്ഥാനത്തിൽ വിതരണം ചെയ്യുക. കേരളം ഇതിനോട് എങ്ങിനെ പ്രതികരിക്കുമെന്നാണ് കണ്ടറിയേണ്ടത്. വിദേശമദ്യത്തിൽ നിന്നുള്ള നികുതി വരുമാന വർദ്ധനവ് ലക്ഷ്യമിട്ടാണ് കേരളമടക്കം ഈ രീതിയിലേക്ക് ചിന്തിക്കുന്നത്. അങ്ങനെയെങ്കിൽ ഓൺലൈനിൽ ഓർഡർ ചെയ്ത് ഭക്ഷണം വാങ്ങുന്നതുപോലെ ഇനി മദ്യവും വാങ്ങിക്കാം. പ്രമുഖ ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളായ…