Author: News Desk
90 കളിലെ ബോളിവുഡ് സിനിമകളിലെ നിറ സാന്നിധ്യം ആയിരുന്നു നടി കരിഷ്മ കപൂർ. ഇക്കഴിഞ്ഞ ജൂൺ 25 ന് കരിഷ്മ തന്റെ 50 ആം ജന്മദിനം ആഘോഷിച്ചിരുന്നു. 2012 ൽ ഡേഞ്ചറസ് ഇഷ്‌ക് എന്ന ചിത്രത്തിൽ ആയിരുന്നു കരിഷ്മ അവസാനം അഭിനയിച്ചത്. അതിനുശേഷം അഭിനയത്തിൽ നിന്നും ഒരു ഇടവേള എടുത്തെങ്കിലും അവർ സാമ്പത്തികമായും വ്യക്തിപരമായും ഉയർന്ന നിലയിൽ തന്നെയാണ്. കരിഷ്മ കപൂർ തന്റെ അഭിനയ ജീവിതത്തിൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളുടെ ഒരു നീണ്ട നിരയിൽ തന്നെ അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിലെ മുൻനിര നായിക എന്ന പദവി കരിഷ്മയ്ക്ക് നേടിക്കൊടുത്തത് ഈ ബ്ലോക്ക് ബസ്റ്ററുകൾ തന്നെ ആയിരുന്നു. മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് നേടിയ രാജാ ഹിന്ദുസ്ഥാനി, നിരൂപക പ്രശംസ നേടിയ ദിൽ തോ പാഗൽ ഹേ തുടങ്ങിയ സിനിമകൾ കരിഷമയുടെ കരിയറിലെ മികച്ച ചിത്രങ്ങൾ ആയിരുന്നു. കുറച്ച് അധികം കാലങ്ങളായി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ് എങ്കിലും സാമ്പത്തിക നില പഴയതിൽ നിന്നും കൂടിയിട്ടുണ്ട്…
റം പ്രേമികളുടെ ഡിമാൻഡ് ഇരട്ടിച്ചതോടെ ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം വർദ്ധിപ്പിക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. പ്രതിദിനം 15000 കേയ്‌സ് മദ്യം ഉത്പാദിപ്പിക്കുകയാണ് ലക്‌ഷ്യം. നിലവിൽ 8000 കേയ്‌സാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. അടുത്ത ആഴ്ച മുതൽ ഉല്‍പ്പാദന ലൈനുകളുടെ എണ്ണം നാലില്‍നിന്ന് ആറാക്കി ഉയർത്തും. ഉല്‍പ്പാദന ലൈനുകളുടെ എണ്ണം ഉയർത്തുന്നതോടെ പ്രതിദിനം 12,000 കേയ്‌സ് മദ്യം ഉത്പാദിപ്പിക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ജവാന്‍ റമ്മിന്റെ ഉത്പാദകരായ ട്രാവന്‍കൂര്‍ ഷുഗര്‍ ആന്‍ഡ് കെമിക്കല്‍സ്, മദ്യം നിര്‍മ്മിക്കുന്നതിനുള്ള എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ സംഭരണം 20 ലക്ഷം ലിറ്ററില്‍ നിന്ന് 35 ലക്ഷം ലിറ്ററാക്കി ഉയര്‍ത്താന്‍ സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിച്ചാൽ പ്രതിദിനം 15,000 കെയ്‌സ് മദ്യം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. വിപണിയിലെ മറ്റു മദ്യ കമ്പനികളുടെ കുത്തക തകർക്കാൻ കൂടുതൽ ജവാൻ വിപണിയിലെത്തുന്നതോടെ സാധിക്കുമെന്നാണ് ബെവ്കോയുടെ പ്രതീക്ഷ. ജവാൻ മദ്യം അര ലിറ്ററിൽ വിപണിയിലെത്തിക്കാനുള്ള പദ്ധതിയുമുണ്ട്. നിലവില്‍ ഒരു ലിറ്റര്‍ മാത്രമാണ് വിപണിയില്‍ ലഭ്യമായിട്ടുള്ളൂ.…
ക്രിക്കറ്റിലെ പോലെ തന്നെ ബിസിനസിലും തിളങ്ങുന്ന താരമാണ് വിരാട് കോഹ്‌ലി. വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള റസ്റ്റോറന്‍റുകളാണ് വൺ 8 കമ്യൂൺ, ന്യൂവ ബാര്‍ ആന്‍ഡ് ഡൈനിംഗ് എന്നിവ. 2017-ലാണ് കോലി വൺ 8 കമ്യൂൺ റസ്റ്റോറന്‍റ് ബെംഗലൂരുവില്‍ തുടങ്ങിയത്. ഇപ്പോള്‍ ഡൽഹിയിലും മുംബൈയിലും വൺ 8 കമ്യൂണിന്‍റെ ഒന്നിലധികം ഔട്ട്‌ലെറ്റുകൾ ഉണ്ട്. പുതിയതായി വൺ 8 കമ്യൂണിന്‍റെ അടുത്ത റെസ്റ്റോറന്റ് വരുന്നത് ഹൈദരാബാദിലാണ്. “എൻ്റെ ആർസിബി ടീമംഗങ്ങൾക്കൊപ്പം ഒരു പുതിയ സ്ഥലം കൂടി തുറന്നിരിക്കുകയാണ്. ഈ വലിയ വെളിപ്പെടുത്തലിന് മുൻപ് തന്നെ ഇത് പ്രവർത്തനക്ഷമമാക്കുക എന്നത് ശരിക്കും ആവേശകരമായിരുന്നു. ഹൈദരാബാദ് നഗരത്തിലേക്ക് ഞാൻ അരങ്ങേറ്റം കുറിക്കുകയാണ്. എല്ലാവരെയും സ്വാഗതം ചെയ്യുന്നു. വൺ 8 കമ്മ്യൂൺ നിങ്ങൾക്ക് ഒരു മികച്ച അനുഭവം ആയിരിക്കും.” എന്നാണ് ഈ സന്തോഷം പങ്കുവച്ചുകൊണ്ട് കോഹ്‌ലി കുറിച്ചത്. റെനേസ ആർക്കിടെക്‌സിൻ്റെ ഉടമസ്ഥനായ സഞ്ചിത് അറോറ ആണ് റെസ്റ്റോറന്റിന്റെ ഇന്റീരിയർ ചെയ്തത്. മെറ്റീരിയലുകളുടെയും ടെക്‌സ്‌ചറുകളുടെയും അതിലോലമായ ഇടപെടലിലൂടെ ആഡംബരവും സൗകര്യവും…
ഇന്ത്യാ ഗവൺമെൻ്റിൻ്റെ വാണിജ്യ-വ്യവസായ മന്ത്രാലയത്തിൻ്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഡിപിഐഐടി. വ്യവസായ മേഖലയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പദ്ധതികൾ ആണ് ഇവർ ചെയ്യാറുള്ളത്. ഡിപ്പാർട്ട്‌മെൻ്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇൻ്റേണൽ ട്രേഡ് (ഡിപിഐഐടി) എന്നാണ് ഇതിന്റെ പൂർണ്ണമായ പേര്. 1995 ൽ സ്ഥാപിതമായ ഈ സ്ഥാപനം പിന്നീട് 2000 ൽ വ്യവസായ വികസന വകുപ്പുമായുള്ള ലയനത്തിലൂടെ വിപുലീകരിക്കുക ആയിരുന്നു. രാജ്യത്തെ 785 ജില്ലകളിലും രജിസ്റ്റർ ചെയ്ത ഒരു സ്റ്റാർട്ടപ്പെങ്കിലും ഉണ്ടാകണം എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ സർക്കാർ ഇപ്പോൾ ശുഭാപ്തി വിശ്വാസത്തിലാണ്. വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലാണിത്. ഒരു സ്റ്റാർട്ടപ്പ് പോലും ഇല്ലാത്ത 20-25 ജില്ലകൾ മാത്രമാണ് ഇപ്പോഴും അവശേഷയ്ക്കുന്നത്. അതുകൊണ്ട് തന്നെ ഈ ലക്ഷ്യം ഒരു വർഷത്തിനുള്ളിൽ കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് വ്യവസായ വകുപ്പ് പറയുന്നത്. മാർച്ച് 31 വരെ, നൂറിലധികം ജില്ലകൾക്ക് ഡിപിഐഐടി അംഗീകാരമുള്ള ഒരു സ്റ്റാർട്ടപ്പ് പോലും ഇല്ലായിരുന്നു. കാര്യമായ പുരോഗതി ആണ് ഈ കാര്യത്തിൽ…
മുത്തയ്യ മുരളീധരൻ എന്ന പേരിനപ്പുറം വിശേഷണങ്ങൾ ഏറെയാണ് ഒരുകാലത്ത് ക്രിക്കറ്റ് ലോകത്തെ വിരൽത്തുമ്പിൽ വട്ടംകറക്കിയ സ്പിൻ പ്രതിഭയ്ക്ക്. ശ്രീലങ്കൻ ക്രിക്കറ്റിലെ ഇതിഹാസം എന്നറിയപ്പെടുന്ന മുത്തയ്യ ഇന്ത്യയിൽ വൻനിക്ഷേപം നടത്താൻ ഒരുങ്ങുകയാണ്. കർണാടകയിലെ ചാമരാജനഗര ജില്ലയിലെ ബദനകുപ്പെയിൽ പാനീയങ്ങളും മിഠായികളും നിർമിക്കുന്ന യൂണിറ്റ് സ്ഥാപിക്കാനാണ് മുത്തയ്യ മുരളീധരൻ ഒരുങ്ങുന്നത്. ഇതിനായി 1,400 കോടി രൂപയുടെ നിക്ഷേപം ആണ് നടത്താൻ അദ്ദേഹം ആലോചിക്കുന്നത്. ഈ യൂണിറ്റ് വരുന്നതോടെ തൊഴിലവസരങ്ങൾ വർധിക്കുകയും അടിസ്ഥാന സൗകര്യ വികസനത്തിലൂടെ കർണാടകയിലെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നും മുത്തയ്യ മുരളീധരൻ അവകാശപ്പെടുന്നുണ്ട്. മുത്തയ്യ ബിവറേജസ് ആൻഡ് കൺഫെക്ഷനറീസ് എന്നായിരിക്കും ഈ കമ്പനിയുടെ പേര്. ആൽക്കഹോൾ ഇല്ലാത്ത തരം സോഫ്റ്റ് ഡ്രിങ്കുകൾ ആണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. തുടക്കത്തിൽ, 230 കോടി രൂപ മുതൽമുടക്കിലാണ് കമ്പനി ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ പിന്നീട് ഈ നിക്ഷേപം 1,000 കോടി രൂപയായി വര്‍ധിപ്പിച്ചു. വരും വർഷങ്ങളിൽ 1,400 കോടി രൂപയായി വര്‍ധിപ്പിക്കുമെന്നും മുരളീധരൻ പറഞ്ഞു. ഈ പദ്ധതിക്കായി…
അയോധ്യയിൽ രാമ ക്ഷേത്രത്തിനു പിന്നാലെ രാമ ക്ഷേത്ര മ്യൂസിയവും ഒരുങ്ങുന്നു. 1800 കോടി രൂപ ചിലവിൽ നിർമ്മിച്ച രാമക്ഷേത്രത്തിൽ ഇക്കഴിഞ്ഞ ജനുവരി 22നായിരുന്നു രാംലല്ലയുടെ വിഗ്രഹം ശ്രീകോവിലിൽ സ്ഥാപിച്ചത്. ഇപ്പോഴിതാ അയോധ്യയിൽ ലോകോത്തര നിലവാരത്തിലുള്ള ക്ഷേത്ര മ്യൂസിയം നിർമ്മിക്കാൻ ഒരുങ്ങുകയാണ് ടാറ്റ ഗ്രൂപ്പ്. ടാറ്റ ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ ടാറ്റ സൺസ് ആണ് ഈ ക്ഷേത്ര മ്യൂസിയം നിർമ്മിക്കുന്നത്. പദ്ധതിക്ക് ചൊവ്വാഴ്‌ചയാണ് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയത്. 650 കോടി രൂപ അടിസ്ഥാന സൗകര്യം, രൂപകൽപന, ഇന്റീരിയർ വർക്കുകൾ എന്നിവയ്ക്കായും 100 കോടി രൂപ സ്ഥലത്തിന്റെ വികസനത്തിനായും വകയിരുത്തിയിട്ടുണ്ട്. മൊത്തം 750 കോടി ചിലവിൽ ആണ് ഈ മ്യുസിയം ഒരുങ്ങുന്നത്. സർക്കാരിന്റെ പൂർണ പിന്തുണയോടെ ടാറ്റ ഗ്രൂപ്പ് ആരംഭിക്കാൻ പോകുന്ന ഈ പദ്ധതിയ്ക്കായി ആവശ്യമായ സ്ഥലം 90 വർഷത്തെ പാട്ടത്തിന് ഒരു രൂപ ടോക്കൺ തുകയ്ക്ക് സംസ്ഥാന സർക്കാർ തന്നെ ടാറ്റ ഗ്രൂപ്പിന് നൽകും. സരയൂ നദിക്ക് സമീപമുള്ള ഗ്രാമമായ മജ്ഹ…
ഇന്ത്യൻ ഫാർമ വ്യവസായത്തിലെ പ്രമുഖനും ഡോ റെഡ്ഡീസ് ലബോറട്ടറീസിൻ്റെ (ഡിആർഎൽ) സ്ഥാപകനുമായ കല്ലം അഞ്ജി റെഡ്ഡി അന്തരിച്ചത് 2013 മാർച്ച് 15 ആം തീയതി ആയിരുന്നു. 73 വയസ്സായിരുന്നു അദ്ദേഹത്തിന്. റെഡ്ഡി കുറച്ചുകാലമായി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഗവേഷകനും പ്രാദേശിക ജനറിക് മരുന്ന് വ്യവസായത്തിൻ്റെ തുടക്കക്കാരിൽ ഒരാളുമായ ഡോ. റെഡ്ഡിയെ ഫാർമ മേഖലയിലെ സംഭാവനകൾക്ക് 2011 ൽ പത്മഭൂഷൺ അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ തഡെപള്ളിയിലെ ഒരു മഞ്ഞൾ കർഷക കുടുംബത്തിൽ ആണ് റെഡ്ഡി ജനിച്ചത്. അദ്ദേഹം ബോംബെ യൂണിവേഴ്സിറ്റിയിൽ നിന്ന് ഫാർമസ്യൂട്ടിക്കൽ സയൻസിലും ഫൈൻ കെമിക്കൽസിലും സ്പെഷ്യലൈസേഷനോടെ ബിഎസ്‌സി ബിരുദം നേടിയിട്ടുണ്ട്. പൂനെയിലെ നാഷണൽ കെമിക്കൽ ലബോറട്ടറിയിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിംഗിൽ പിഎച്ച്ഡി നേടിയ ശേഷമാണ് അന്നത്തെ പൊതുമേഖലാ മരുന്നുകളുടെ പ്രമുഖ കമ്പനി ആയ ഇന്ത്യൻ ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിൽ (ഐഡിപിഎൽ) അദ്ദേഹം തൻ്റെ കരിയർ ആരംഭിച്ചത്. 1975 വരെ ഐഡിപിഎല്ലിൽ പ്രവർത്തിച്ച…
മലാൽ, സഞ്ജയ് ലീല ബൻസാലിയുടെ ഹീരമാണ്ടി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ബോളിവുഡ് നടി ഷർമിൻ സെഗാൾ. അഭിനയത്തിലേക്ക് വരുന്നതിനു മുൻപ് അസിസ്റ്റൻ്റ് ഡയറക്ടറായി ആണ് ഷർമിൻ തന്റെ കരിയർ ആരംഭിച്ചത്. ഷർമിൻ സെഗാലിൻ്റെ ഭർത്താവ് അമൻ മേത്ത 50,939 കോടി രൂപ ആസ്തിയുള്ള ഒരു ശതകോടീശ്വരൻ ആണ്. കോടീശ്വര കുടുംബത്തിൽ നിന്നുള്ള അമൻ ബിസിനസ്സ് ലോകത്തെ പേരുകേട്ട വ്യക്തിയാണ്. ടോറൻ്റ് ഗ്രൂപ്പിൻ്റെ അനുബന്ധ സ്ഥാപനമായ ടോറൻ്റ് ഫാർമസ്യൂട്ടിക്കൽസിൽ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് അമൻ മേത്ത. 1959-ൽ അദ്ദേഹത്തിൻ്റെ മുത്തച്ഛൻ യുഎൻ മേത്ത സ്ഥാപിച്ച ടോറൻ്റ് ഗ്രൂപ്പിന്റെ ആസ്ഥാനം അഹമ്മദാബാദിലാണ്. ടോറൻ്റ് ഫാർമ, ടോറൻ്റ് പവർ, ടോറൻ്റ് കേബിൾസ്, ടോറൻ്റ് ഗ്യാസ്, ടോറൻ്റ് ഡയഗ്നോസ്റ്റിക്സ് എന്നിവയുൾപ്പെടെയുള്ള വിവിധ സംരംഭങ്ങളുടെ മേൽനോട്ടം ആണ് ടോറന്റ് ഗ്രൂപ്പിനുള്ളത്. ലോകമെമ്പാടുമുള്ള 2000ലധികം ഉൽപ്പന്ന രജിസ്ട്രേഷനുകളുള്ള 40 ലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് ടോറൻ്റ് ഫാർമ. ടോറന്റ് ഗ്രൂപ്പിന്റെ മൂലക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്നത് ഇവരുടെ ഫാർമ ബിസിനസിനെ…
ബി.എസ്.എൻ.എൽ സേവനം കേരളത്തിൽ പൂർണമായും 4ജി, 5ജി നിലവാരത്തിലേക്ക് മാസങ്ങൾക്കകം ഉയരും. മൂന്നു മാസത്തിനകം കേരളത്തിൽ ബിഎസ്എൻഎൽ 4G സർവീസ് എല്ലാ ജില്ലകളിലും ആരംഭിക്കുമെന്നാണ് അധികൃതരുടെ ഉറപ്പ്. ടാറ്റാ കൺസൾട്ടൻസി സർവീസസാണ് ഇതിനായുള്ള സോഫ്റ്റ് വെയർ തദ്ദേശീയമായി വികസിപ്പിച്ചത്. മൂന്നു മാസത്തിനകം 4ജി സർവീസ് എല്ലാ ജില്ലകളിലും ആരംഭിക്കാനാണ് നീക്കം. മലപ്പുറം, തൃശൂർ, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലെ 450 ടവറുകളിൽ മാത്രമാണ് ഇപ്പോൾ 4ജി സർവീസ്. സംസ്ഥാനത്തെ ബി.എസ്.എൻ.എല്ലിന്റെ 11,200 ടവറുകളിൽ 550ൽ പുതുതായി 4ജി സംവിധാനങ്ങൾ ഘടിപ്പിച്ചുകഴിഞ്ഞു. 7900 ടവറുകൾ പൂർത്തിയായാലുടൻ സർവീസ് ആരംഭിക്കും. 800 പുതിയ ടവറുകളാണ് 4G ക്കു വേണ്ടി സ്ഥാപിച്ചത്.4ജിയെ 5ജിയാക്കാൻ ടവറുകളിലെയും ഡാറ്റാസെന്ററുകളിലെയും സോഫ്റ്റ്‌വെയർ അപ്ഗ്രഡേഷൻ മതിയാകും. അടുത്ത വർഷം തുടക്കത്തിൽ 5ജി സർവീസും ബി.എസ്.എൻ.എൽ ആരംഭിക്കും. പൂർണമായും ഇന്ത്യൻ നിർമ്മിതമാണ് ബി.എസ്.എൻ.എൽ 4ജി, 5ജി സംവിധാനം. ടാറ്റാ കൺസൾട്ടൻസി സർവീസസാണ് (ടി.സി.എസ്) സോഫ്റ്റ്‌വെയർ വികസിപ്പിച്ചത്. സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ടെലിമാറ്റിക്സും…
നിരവധി ആരാധകരുള്ള ബോളീവുഡിന്റെ സ്വന്തം താര ദമ്പതികൾ ആണ് അജയ് ദേവ്ഗണും കാജോളും. പ്രണയിച്ച് വിവാഹിതരായ ഇരുവരും താമസിക്കുന്ന മുംബൈയിലെ വീട് അവരുടെ പ്രണയത്തിന്റെയും സ്നേഹത്തിന്റെയും അടയാളമായി ഇരുവരും കാണുന്ന ഒന്നാണ്. മുംബൈയിലെ ജുഹുവിനടുത്തായി ചെയ്യുന്ന 60 കോടി രൂപ വിലമതിക്കുന്ന അവരുടെ ആഡംബര വസതിയുടെ പേര് ‘ശിവശക്തി’ എന്നാണ്. നഗരത്തിൻ്റെ തിരക്കിനിടയിൽ ശാന്തമായ വിശ്രമം പ്രദാനം ചെയ്യുന്ന ഒന്നാണ് ഇവരുടെ വസതി. ‘ശിവശക്തി’ മുംബൈയിൽ അത്രയേറെ തലയെടുപ്പോടെ നിൽക്കുന്ന താരവസതി ആണ്. മനോഹരമായ ഫർണിച്ചറുകളും അവരുടെ സൗന്ദര്യാത്മക വിളിച്ചോതുന്ന കലാസൃഷ്ടികളും കൊണ്ട് അലങ്കരിച്ച ഇൻ്റീരിയറുകൾ ആണ് ഈ വീടിനുള്ളത്. ഇരുവരുടെയും കലാജീവിതത്തെ അനുസ്മരിപ്പിക്കുന്ന ശിലാഭിത്തികളും വെളുത്ത മാർബിൾ തറയോടു കൂടിയ ഒരു വലിയ ഫ്ലോറും ഈ വീടിന്റെ പ്രവേശന കവാടത്തിലുണ്ട്. ലിവിംഗ് ഏരിയകളിൽ ഐവറി സോഫകളും ഡിസ്ട്രെസ്ഡ് ഗ്ലാസ് ഡൈനിംഗ് ടേബിളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഇത് പരമ്പരാഗത സൗന്ദര്യത്തിനൊപ്പം വീടിന്റെ ആധുനികതയും സുഖസൗകര്യങ്ങളും വിളിച്ചോതുന്നവയാണ്. വീട്ടിലുടനീളം വലിയ ഗ്ലാസ് ജാലകങ്ങൾ…