Author: News Desk

2019 ഡിസംബര്‍ 31നായിരുന്നു ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നല്‍കിയ റിപ്പോര്‍ട്ടില്‍ 300 പേജുകളാണുള്ളത്. ഡബ്ല്യുസിസി ഉള്‍പ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് ഇന്ന് ഈ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഞെട്ടിക്കുന്ന വിവരങ്ങൾ വിവരങ്ങൾ ആണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. സ്ത്രീ സുരക്ഷയെ കുറിച്ചും സ്ത്രീ ശാക്തീകരണത്തെ കുറിച്ചും വാ തോതെ സംസാരിക്കുന്ന നമ്മുടെ കേരളത്തിൽ, മലയാള സിനിമയിൽ മാനസികമായും ശാരീരികമായും കടുത്ത പീഡനങ്ങൾ ആണ് സ്ത്രീകൾ നേരിട്ടത് എന്ന് റിപ്പോർട്ട് പറയുന്നു. സിനിമാ മേഖലയിൽ കാസ്റ്റിങ് കൗച്ച് യാഥാർഥ്യമാണ് എന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഒറ്റയ്ക്ക് ഹോട്ടൽമുറിയിൽ കഴിയാൻ സ്ത്രീകൾക്ക് ഭയമാണെന്ന് നടിമാരുടെ മൊഴി. പല രാത്രികളിലും സിനിമയിലെ തന്നെ പുരുഷൻമാർ നിരന്തരം വാതിലിൽ‌ ശക്തിയായി ഇടിക്കാറുണ്ട്. വാതിൽ തകർത്ത് ഇവർ അകത്തേക്ക് കയറുമെന്ന് ഭയപ്പെടുന്ന അവസരങ്ങളുണ്ടായി. ഇതിനാൽ മാതാപിതാക്കൾക്കൊപ്പമാണ് മിക്കവരും ഷൂട്ടിങിനെത്തുന്നത്.…

Read More

കഴക്കൂട്ടത്തിനും കോവളത്തിനും ഇടയിലായി ദേശീയപാത ബൈപാസിന് അരികിലായുള്ള കേരളത്തിലെ ആദ്യ ഐടി ഇടനാഴി ലോക ശ്രദ്ധ നേടിത്തുടങ്ങിയിട്ടു വർഷങ്ങളായി. രാജ്യത്ത് അതിവേഗം വളര്‍ച്ച പ്രാപിക്കുന്ന സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ സുപ്രധാന കേന്ദ്രമാണ്‌ ടെക്നോപാര്‍ക്ക്. കേരളാ സർക്കാരിന്റെ വ്യവസായ അനുകൂല നയങ്ങൾ ടെക്നോപാർക്കിന്റെ പ്രവർത്തനങ്ങൾക്കും കരുത്തു പകരുകയാണ് എന്ന് വ്യക്തമാകുന്നതാണ് പാർക്കിൽ നിന്നുള്ള വരുമാന വർദ്ധനവ്. ഐടി, അനുബന്ധ വ്യവസായങ്ങളുടെ സോഫ്റ്റ് വെയര്‍ കയറ്റുമതിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം13,255 കോടി രൂപയിലധികം വരുമാനവുമായി ടെക്നോപാര്‍ക്ക് മുന്നിലെത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനത്തോളം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.കഴിഞ്ഞ സാമ്പത്തിക വര്‍ഷം സോഫ്റ്റ് വെയര്‍ കയറ്റുമതിയില്‍ ടെക്നോപാര്‍ക്കിന്‍റെ മൊത്തം വരുമാനം 11,630 കോടി രൂപയായിരുന്നു. വിശാലമായ 768.63 ഏക്കറില്‍ 12.72 ദശലക്ഷം ചതുരശ്രയടി വിസ്തൃതിയുള്ള രാജ്യത്തെ പ്രമുഖമായ ഐടി ഹബ്ബില്‍ 490 കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. 75,000 പേർക്ക് പ്രത്യക്ഷ ജോലിയും രണ്ട് ലക്ഷത്തോളം നേരിട്ടല്ലാത്ത ജോലിയും ഇവിടം നല്‍കി വരുന്നു. ടെക്നോപാര്‍ക്കിലെ അടിസ്ഥാന സൗകര്യങ്ങളും വൈദഗ്ധ്യമുള്ള ജീവനക്കാരും…

Read More

മലയാളിയായ സഞ്ജയ് നെടിയറയുടെ നേതൃത്വത്തിൽ തുടങ്ങിയ സ്റ്റാർട്ട് ഗ്ലോബൽ എന്ന യുഎസ് ആസ്ഥനമായ കമ്പനി പുതിയ നിക്ഷേപത്തിനൊരുങ്ങുന്നു. സാധാരണയിൽ നിന്നും വ്യത്യസ്തമായി സ്വന്തം ഉപഭോക്താക്കളിൽ നിന്നും ആണ് സ്റ്റാർട്ട് ഗ്ലോബൽ നിക്ഷേപം സ്വീകരിക്കുന്നത്. 4 വർഷം മുൻപ് തുടങ്ങിയ കമ്പനിയിൽ ലോകത്തെ മുൻനിര നിക്ഷേപകർ പലരും ഇതിനോടകം നിക്ഷേപം നടത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ബിസിനസ് ആക്സിലറേറ്ററിൽ ഒന്നായ techstars ഇൽ ഇടം പിടിച്ചിട്ടുള്ള കമ്പനിയിൽ ട്വിറ്റെർ സ്ഥാപകൻ ബിസ്സ് സ്റ്റോൺ, Coinbase മുൻ CTO ബാലാജി ശ്രീനിവാസൻ, കനേഡിയൻ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ മാവെറിക്സ് സ്ഥാപകൻ ജോൺ ഋഫൊളോ, മാർക്ക് മയബാങ്ക് അടക്കം നിക്ഷേപം നടത്തിയിട്ടുള്ള കമ്പനി എന്നാൽ സ്വന്തം ഉപഭോക്താക്കൾക്കും നിക്ഷേപം നടത്താൻ ഉള്ള അവസരം ഒരുക്കുകയാണ്. ലോകത്തെവിടെ ഇരുന്നു വേണമെങ്കിലും അമേരിക്കയിൽ ബിസിനെസ്സ് ചെയ്യാൻ ഉള്ള പ്ലാറ്റഫോം ആണ് സ്റ്റാർട്ട് ഗ്ലോബൽ. ഇതിനോടകം ലോകത്തെ 120 ഇൽ പരം രാജ്യങ്ങളിൽ നിന്നും 3000 ത്തോളം കമ്പനികൾ സ്റ്റാർട്ട്…

Read More

ഇന്ത്യയിലെ ഫാഷൻ രംഗം അതീവ വളർച്ചാ സാധ്യതയുള്ള മേഖലയാണെന്ന് വിലയിരുത്തപ്പെടുന്നു. വൻകിട ബ്രാൻഡുകൾ ആണ് ഇവിടെ മത്സര രംഗത്തുള്ളത്. ഇതിനിടയിൽ ഒരു നിർണായകമായ നീക്കം നടത്തിയിരിക്കുകയാണ്, മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി. പ്രമുഖ ഇറ്റാലിയൻ കോസ്മെറ്റിക്സ് ബ്രാൻഡായ ‘Kiko Milano’ ഇന്ത്യയിൽ കൊണ്ടു വരാനുള്ള 100 കോടി രൂപയുടെ കരാറിലാണ് റിലയൻസ് റീടെയിൽ ഏർ‌പ്പെട്ടിരിക്കുന്നത്. ഇത് നിലവിൽ വിപണിയിൽ മുന്നിട്ടു നിൽക്കുന്ന ടാറ്റ ബ്രാൻഡുകൾക്ക് അടക്കം വെല്ലുവിളി സൃഷ്ടിക്കുന്ന നീക്കമായി വിലയിരുത്തപ്പെടുന്നു. സ്കിൻ കെയർ ഉല്പന്നങ്ങളാണ് കമ്പനി നിർമിക്കുന്നത്. ഡൽഹി, മുംബൈ, ലഖ്നൗ, പൂനെ അടക്കം ആറ് പ്രധാന നഗരങ്ങളിൽ ബ്രാൻഡ് സ്റ്റോറുകൾ ആരംഭിക്കാൻ നിലവിൽ പദ്ധതിയുണ്ട്. ഈ ഏറ്റെടുക്കലോടെ ഇന്ത്യൻ സൗന്ദര്യ വിപണിയിൽ റിലയൻസ് റീടെയിലിന് ഒരു പടി കൂടി കടന്ന് കരുത്ത് നേടാൻ സാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. റിലയൻസ് റീടെയിലിന്റെ ചുമതല ഏറ്റെടുക്കുമ്പോൾത്തന്നെ കമ്പനിയുടെ പോർട്ഫോളിയോ വിപുലമാക്കണമെന്ന് ഇഷ അംബാനി തീരുമാനിച്ചിരുന്നു. ഹൈ പ്രൊഫൈൽ ഇന്റർനാഷണൽ ബ്രാൻഡുകളായ Versace,…

Read More

കൃഷിയിടത്തിൽ കമ്പിളിപ്പുഴു/ ഇലതീനിപ്പുഴു വ്യാപകമാവുന്നത് കാർഷികവിളകൾക്ക് ഭീഷണിയാകുന്നു. വാഴത്തോട്ടത്തിലാണ് കൂടുതൽ കണ്ടുവരുന്നത്. ഇപ്പോൾ മറ്റുവിളകൾക്കും ഭീഷണിയായിട്ടുണ്ടെന്ന് കർഷകർ പറയുന്നു. ചേന, ഇഞ്ചി, മഞ്ഞൾ, ചെണ്ടുമല്ലി തുടങ്ങി മിക്ക വിളകളിലും കാണുന്നുണ്ട്. കളകൾ അധികമുള്ള തോട്ടങ്ങളിലാണ് ഇവയുടെ ആക്രമണം കൂടുതൽ. കൃഷിയിടത്തിന് അടുത്തുള്ള വീടുകൾക്കുള്ളിൽവരെ ഇവയെത്തുന്നുണ്ട്. എങ്ങിനെ നിയന്ത്രിക്കാം? കളകൾ നീക്കംചെയ്ത് തോട്ടം വൃത്തിയായി സൂക്ഷിക്കണം. കീടബാധയുള്ള ഇല പറിച്ചെടുത്തോ പുഴുക്കൂട്ടങ്ങൾ കാണുന്ന ഇലഭാഗം മുറിച്ചെടുത്തോ നശിപ്പിക്കണം. കീടാക്രമണത്തിന്റെ ആദ്യഘട്ടത്തിൽ ജൈവകീടനാശിനികൾ ഉപയോഗിച്ചോ മിത്രജീവാണുക്കളായ ബ്യുവേറിയ ബസ്സിയാന (20 ഗ്രാം ഒരുലിറ്റർ വെള്ളത്തിൽ കലക്കിയത്) ഉപയോഗിച്ചോ ഇലകളുടെ ഇരുവശത്തും തളിക്കാം. ആക്രമണം രൂക്ഷമാണെങ്കിൽ ഫ്ലൂബെൻഡിയമൈഡ് 39.35 എസ്‌സി (രണ്ടു മില്ലി 10 ലിറ്റർ വെള്ളത്തിൽ കലക്കിയത്), അല്ലെങ്കിൽ ക്ലോറാൻട്രാനിലി പ്രോൾ 18.5 എസ്.സി. (മൂന്നുമില്ലി 10 ലിറ്റർ വെള്ളത്തിൽ കലക്കിയത്) അല്ലെങ്കിൽ ക്വിനാൽഫോസ് 20 ഇസി (രണ്ടുമുതൽ നാലുമില്ലി ഒരുലിറ്റർ വെള്ളത്തിൽ കലക്കിയത്) ഇലകളിൽ തളിച്ച് ഇവയെ നിയന്ത്രിക്കാം. Learn how to effectively control…

Read More

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം (സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്) “പഴം-പച്ചക്കറി സംസ്‌കരണവും വിപണനവും” എന്ന ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മലയാള ഭാഷയിൽ ഉള്ള ഈ കോഴ്സിന്റെ ദൈര്‍ഘ്യം മൂന്ന് മാസമാണ്. താല്പര്യമുള്ളവര്‍ക്ക് http://celkau.in എന്ന വെബ്സൈറ്റിലെ ‘ഓണ്‍ലൈന്‍ സർട്ടിഫിക്കറ്റ് കോഴ്സ്’ എന്ന ലിങ്കില്‍ നിന്നും രജിസ്റ്റേഷന്‍ ഫോറം പൂരിപ്പിച്ചു സമർപ്പിക്കാവുന്നതാണ്. 50% മാര്‍ക്കോടുകൂടി SSLC / തത്തുല്ല്യ വിദ്യാഭ്യാസമാണ് ഏറ്റവും കുറഞ്ഞ യോഗ്യത. 2024 സെപ്റ്റംബർ 11, ബുധനാഴ്ച്ച ആരംഭിക്കുന്ന ഈ കോഴ്സിലേക്ക് രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി 2024 സെപ്റ്റംബർ 10, ചൊവ്വാഴ്ച്ച ആണ്. കൂടുതല്‍ വിവരങ്ങള്‍ പ്രസ്തുത വെബ്സൈറ്റില്‍ ലഭ്യമാണ്. സംശയങ്ങള്‍ക്ക് [email protected] ലേക്ക് ഇ-മെയില്‍ ആയോ 04872438567, 04872438565, 8547837256, 9497353389 എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്. Apply for Kerala Agricultural University’s 3-month online certificate course in Fruit and Vegetable Processing and Marketing. The course, offered in Malayalam,…

Read More

കഴിഞ്ഞ കുറച്ചു നാളുകളായി മാലിദ്വീപിൽ നിന്ന് ഇന്ത്യ 28 ദ്വീപുകൾ വാങ്ങിയതായി സോഷ്യൽ മീഡിയയിൽ ഒരു വാർത്ത പ്രചരിക്കുന്നുണ്ട്. ഈ വൈറൽ വാർത്തയെ കുറിച്ച് ചാനൽ ഐഎഎം ഫാക്ട് ചെക്ക് ടീം നടത്തിയ പരിശോധന. ഫേസ്ബുക്കിലും എക്‌സിലും (മുമ്പ് ട്വിറ്റർ) വ്യാപകമായി ഷെയർ ചെയ്യപ്പെട്ട ഈ അവകാശവാദം തെറ്റാണ് എന്നാണ് വാർത്താ പരിശോധനയിൽ നിന്നും അറിയാൻ കഴിയുന്നത്. വൈറൽ ക്ലെയിം 923 കോടി രൂപയ്ക്ക് മാലദ്വീപിൽ നിന്ന് ഇന്ത്യ 28 ദ്വീപുകൾ വാങ്ങിയെന്നാണ് തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ ആരോപിക്കുന്നത്. ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിൻ്റെ മാലിദ്വീപ് സന്ദർശനം ഈ ആരോപണവിധേയമായ ഇടപാടിൻ്റെ ഭാഗമാണെന്ന് ആണ് മാർക്കണ്ഡേ പാണ്ഡെ എന്ന ഫേസ്ബുക്ക് ഉപയോക്താവ് ഓഗസ്റ്റ് 12-ന് പോസ്‌റ്റ് ചെയ്‌ത കുറിപ്പിൽ പറയുന്നത്. മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു ദ്വീപുകൾ ഇന്ത്യയ്ക്ക് നേരിട്ട് കൈമാറിയെന്നും പോസ്റ്റിൽ അവകാശപ്പെടുന്നു. വസ്തുതാ പരിശോധന കണ്ടെത്തലുകൾ ChannelIAM ഈ പോസ്റ്റിന്റെ വസ്തുതാ പരിശോധന നടത്തുകയും ഈ അവകാശവാദങ്ങളുടെ വിശദാംശങ്ങൾ…

Read More

ഇന്ത്യൻ റെയിൽവേ വിപുലീകരിക്കുക മാത്രമല്ല ചെയ്തത്. യാത്രക്കാർക്കായി ട്രെയിൻ കോച്ചുകൾ വളരെ ആഡംബരവും സൗകര്യപ്രദവുമാക്കാൻ പ്രവർത്തിച്ചിട്ടുമുണ്ട്. റെയിൽവേ കോച്ചുകൾ വിവിധ ക്ലാസുകളായി തിരിച്ചിരിക്കുന്നു. ഇതിൽ ഓരോന്നിലേക്കും യാത്രക്കാർ അവരുടെ ബജറ്റിനും സൗകര്യങ്ങൾക്കും അനുസരിച്ച് ആണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. ട്രെയിനിൽ SL, 1A, 2A, 3A, 2S, CC കാറ്റഗറി കോച്ചുകൾ നിങ്ങൾ കണ്ടിട്ടുണ്ടാവാം. എന്നാൽ ഇപ്പോൾ M1, M2 എന്നിങ്ങനെ എഴുതിയിരിക്കുന്ന ഒരു പുതിയ കോച്ചും കൂടി കാണാം. 2021-ൽ, AC-3 അതായത് 3A കാറ്റഗറി കോച്ചിൻ്റെ അതേ സൗകര്യങ്ങളോടെ റെയിൽവേ ചില കോച്ചുകൾ ട്രെയിനിൽ ചേർത്തു. എം കോഡ് എന്നാണ് ഈ കോച്ച് അറിയപ്പെടുന്നത്. എന്നാൽ, ചുരുക്കം ചില ട്രെയിനുകളിൽ മാത്രമാണ് ഇതുവരെ ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്. റെയിൽവേയിലെ എസി-3 ഇക്കോണമി കോച്ചുകൾ പഴയ എസി-3 ടയറിനേക്കാൾ മെച്ചപ്പെട്ടതാണ്. ആധുനിക സൗകര്യങ്ങളോടെയാണ് അവ സജ്ജീകരിച്ചിരിക്കുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് ഈ കോച്ചുകളുടെ രൂപകൽപ്പനയും മെച്ചപ്പെടുത്തിയിട്ടുണ്ട്. എസി-3 ഇക്കോണമി കോച്ചിൽ ഓരോ…

Read More

യുഎഇയുമായുള്ള വ്യാപാര ഇടപാടുകൾ രൂപ-ദിർഹം വഴി നടത്തണമെന്ന നിർദ്ദേശവുമായി ആർബിഐ. അന്താരാഷ്ട്ര മാധ്യമമായ റോയിറ്റേഴ്‌സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. അഞ്ചോളം ബാങ്കിംഗ് വൃത്തങ്ങളെ ഉദ്ധരിച്ചാണ് അവർ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാര്യത്തിൽ ഒരു പരിധിയോ കൃത്യമായ ലക്ഷ്യമോ മുന്നോട്ട് വച്ചിട്ടില്ലെങ്കിലും ഇടപാടുകളുടെ വിശദാംശങ്ങൾ അറിയിക്കാനാണ് കേന്ദ്ര ബാങ്ക് നിർദ്ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ സന്ദർശിച്ചതിന് ശേഷം ഇക്കാര്യത്തിൽ സമാനമായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. അതിൽ ഒരു പടികൂടി കടന്നാണ് പുതിയ നീക്കം. ആഗോള തലത്തിൽ നടക്കുന്ന വ്യാപാരങ്ങളിലും, മറ്റ് ഇടപാടുകളിലും ഡോളറിനെ ആശ്രയിക്കുന്ന പതിവ് രീതി ഒഴിവാക്കി കൊണ്ട് പ്രാദേശിക കറൻസിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യമാണ് നീക്കത്തിന് പിന്നിൽ. ബാങ്ക് ഓഫ് ഇന്റർനാഷണൽ സെറ്റിൽമെന്റിന്റെ കണക്കനുസരിച്ച്, ലോക വ്യാപാരത്തിന്റെ ഏകദേശം പകുതിയും ഡോളറിലാണ് നടക്കുന്നത്. ഈ അപ്രമാദിത്വം പലപ്പോഴും ഡോളറിന് മറ്റ് കറൻസികളിൽ മേൽ കൃത്യമായ മേൽക്കൈ നൽകുന്നുണ്ട്. ഈ തിരിച്ചറിവ് തന്നെയാണ് കേന്ദ്ര ബാങ്കിനെയും ഈ…

Read More

ലോക ഫോട്ടോഗ്രാഫി ദിനം. ഫോട്ടോഗ്രാഫിയുടെ സ്വന്തം ദിനമാണ് ഓഗസ്റ്റ് 19. 1839 ഓഗസ്റ്റ് 19ന് ഫ്രഞ്ച് ഗവണ്‍മെന്റ് ഫോട്ടോഗ്രാഫിയുടെ ആദിമ രൂപങ്ങളില്‍ ഒന്നായ ഡൈഗ്രോടൈപ്പ് ഫോട്ടോഗ്രാഫി ലോകത്തിന് സമര്‍പ്പിച്ചതിന്റെ ഓര്‍മ്മ പുതുക്കുന്നതിന് വേണ്ടിയാണ് എല്ലാ വര്‍ഷവും ഈ ദിനം ലോക ഫോട്ടോഗ്രാഫി ദിനമായി ആചരിക്കുന്നത്. പലപ്പോഴും ഒറ്റ ക്ലിക്കിലൂടെ ഒരുപാട് കാര്യങ്ങള്‍ ഓരോ ഫോട്ടോയ്ക്കും നമ്മളോട് പറയാനുണ്ടാവും.  സങ്കടങ്ങൾ സന്തോഷങ്ങൾ അങ്ങിനെ പലതും ഒരു കഥ പോലെ പറയാൻ ഓരോ ഫോട്ടോകൾക്കും സാധിക്കും. ഫോട്ടോഗ്രാഫി ആൺകുട്ടികൾക്ക് മാത്രം പറഞ്ഞിരിക്കുന്നതല്ല എന്ന് തെളിയിച്ചു തന്ന നിരവധി വനിതാ ഫോട്ടോഗ്രാഫർമാർ ഇന്ന് നമുക്കിടയിലുണ്ട്. അവരിൽ ഒരാളാണ് മലയാളിയും നമ്മുടെ ഒക്കെ അഭിമാനവുമായ സീമ സുരേഷ്. കാടിന്റെ വന്യതയെ ഫ്രെയിമിലാക്കാൻ സമയവും സന്ദർഭവും നോക്കാതെ സുഹൃത്തുക്കൾക്കൊപ്പം കാട് കയറുന്ന ആളാണ് സീമ. എല്ലാവരും പേടിയോടെ പിന്മാറുന്ന വന്യ മൃഗങ്ങളുടെ ആരും കാണാത്ത സൗന്ദര്യം ക്യാമറയിൽ പകർത്തുന്ന വനിത. പത്രപ്രവർത്തക ആയിരുന്നു സീമ. വിവാഹ ശേഷമാണ് സീമയുടെ…

Read More