Author: News Desk

വാർത്തയെന്ന തരത്തിൽ പരസ്യങ്ങൾ നൽകി വായനക്കാരെ തെറ്റിദ്ധരിപ്പിച്ച് മലയാളത്തിലെ പ്രമുഖ പത്രങ്ങൾ. ഒരു സർവകലാശാല ആതിഥേയത്വം വഹിക്കുന്ന പരിപാടിയുടെ പ്രചരണാർത്ഥമാണ് മലയാളത്തിലെ രണ്ട് പ്രമുഖ പത്രങ്ങൾ ഒന്നാം പേജിൽ സാങ്കൽപിക വാർത്തകൾ നിറച്ച് പുറത്തിറക്കിയിരിക്കുന്നത്. 2050ൽ പത്രങ്ങളുടെ മുൻപേജ് എങ്ങനെയായിരിക്കും എന്ന് ഭാവന ചെയ്താണ് പത്രങ്ങൾ വാർത്തയെന്ന തരത്തിൽ മുൻപേജിൽ മുഴുവനായും ‘പരസ്യ വാർത്തകൾ’ അഥവാ വ്യാജവാർത്തകൾ നൽകിയിരിക്കുന്നത്. സംഭവത്തിനെതിരേ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാണ്. ‘നോട്ടേ വിട, ഇനി ഡിജിറ്റൽ കറൻസി’ എന്ന തലക്കെട്ടിൽ വന്ന ‘പരസ്യ വാർത്തയാണ്’ ഇതിൽ ഏറ്റവും ഗുരുതരം. ഒറ്റ നോട്ടത്തിൽ ‘വാർത്ത’ കാണുന്നവർ രാജ്യത്ത് നോട്ടുകൾ പൂർണമായും നിരോധിച്ചെന്നും ഇനി ഡിജിറ്റൽ കറൻസി മാത്രമേ നിലവിലുണ്ടാകൂ എന്നും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ് ഇത്. വാർത്തയുടെ ഉള്ളടക്കത്തിൽ പ്രധാനമന്ത്രിയെ വരെ ഉൾപ്പെടുത്തിയിരിക്കുന്നു എന്നതും പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. തിയേറ്ററുകൾക്ക് മുൻപിൽ പേക്കോലം കെട്ടുന്നവർ മുതൽ വയറ്റിപ്പിഴപ്പിന് വ്യാജതലക്കെട്ടുക്കൾ നൽകി വ്യൂസ് വർധിപ്പിക്കുന്ന നെഗറ്റീവ് പബ്ലിസിറ്റിക്കാർ വരെ അരങ്ങുവാഴുന്ന കാലത്ത്…

Read More

യുഎസ്-സൗദി നിക്ഷേപങ്ങളും വ്യാപാരവും വികസിപ്പിക്കുമെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ. രണ്ടാം വട്ടവും യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്തിയ ഡൊണാൾഡ് ട്രംപിനെ അഭിനന്ദിക്കാനായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് അദ്ദേഹം നിക്ഷേപവും വ്യാപാരവും സംബന്ധിച്ച പ്രതീക്ഷകൾ പങ്കുവെച്ചത്. വരുന്ന നാലുവർഷത്തിനുള്ളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപ, വ്യാപാര രംഗം 600 ബില്യൺ ഡോളറായി വികസിപ്പിക്കുമെന്നും മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. അമേരിക്കയുടെ ഊർജ, സുരക്ഷാ രംഗത്തെ സുപ്രധാന പങ്കാളിയാണ് സൗദി അറേബ്യ. 2017ൽ ആദ്യ തവണ പ്രസിഡന്റായ ശേഷം ട്രംപ് നടത്തിയ ആദ്യ വിദേശ പര്യടനം സൗദി തലസ്ഥാനമായ റിയാദിലേക്കായിരുന്നു. ട്രംപ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറിയ ശേഷവും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് ഓർഗനൈസേഷനിലൂടെ നിരവധി നിക്ഷേപ, നിർമാണ സഹകരണ പദ്ധതികൾ സൗദി അറേബ്യയുമായി ചേർന്ന് നടപ്പിലാക്കിയിട്ടുണ്ട്. സൗദി അറേബ്യയ്ക്ക് ട്രംപിന്റ മരുമകൻ ജരേഡ് കുഷ്‌നറുമായും നിരവധി പങ്കാളിത്ത, നിക്ഷേപ കരാറുകളുണ്ട്. Saudi Crown Prince Mohammed bin Salman…

Read More

കാസർകോട്-തിരുവനന്തപുരം ആറ് വരി ദേശീയ പാതയുടെ നിർമാണം ഈ വർഷം അവസാനം പൂർത്തിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഗതാഗത മേഖലയിലെ വളർച്ചയ്ക്കൊപ്പം കേരളത്തിലെ ടൂറിസം സാധ്യതകളെക്കൂടി മാറ്റിമറിക്കാൻ പ്രാപ്തിയുള്ളതാണ് ഈ ഹൈവേ പദ്ധതി. 600 കിലോമീറ്ററിൽ അധികം നീളുന്ന പാത തലസ്ഥാനവും കാസർകോടും തമ്മിലുള്ള യാത്രാസമയം ഗണ്യമായി കുറയ്ക്കും. ദേശീയ പാതയ്ക്കൊപ്പം മലയോര പാതയും തീരദേശ പാതയും പൂർത്തിയാകുന്നതോടെ കേരളത്തിന്റെ അടിസ്ഥാന സൗകര്യം ഉയരും. ഇത് ടൂറിസം മേഖലയിലും ഗണ്യമായ മാറ്റങ്ങളുണ്ടാക്കും. യാത്രക്കാരുടെ സൗകര്യാർത്ഥം തീരദേശ ഹൈവേയിലെ ഓരോ 50 കിലോമീറ്ററിലും വിശ്രമസ്ഥലങ്ങൾ പോലുള്ള സൗകര്യങ്ങളും ഹൈവേ നിർമാണത്തിനൊപ്പം ഒരുങ്ങും. കേരളത്തിന്റെ രണ്ട് അറ്റങ്ങളിലുള്ള ജില്ലകളെ നേരിട്ട് ബന്ധിപ്പിക്കുന്നതിലൂടെ പുതിയ ടൂറിസം സാധ്യതകളും ട്രാവൽ സർക്യൂട്ടുകളും ആരംഭിക്കാനാണ് സംസ്ഥാന ടൂറിസം വകുപ്പിന്റെ തീരുമാനം. കാസർകോട്ടെ പൈതൃക കോട്ടകൾ മുതൽ തിരുവനന്തപുരത്തെ സാംസ്കാരിക കേന്ദ്രങ്ങൾ വരെയുള്ള വൈവിധ്യം നിറഞ്ഞ ടൂറിസം മേഖലകളിലേക്ക് യാത്ര എളുപ്പമാക്കും എന്നതാണ് പ്രധാന നേട്ടം. ഇതിലൂടെ ആഭ്യന്തര-അന്താരാഷ്ട്ര സഞ്ചാരികളെ കൂടുതൽ…

Read More

പുതിയ സ്‌ക്രാം 440 അഡ്വഞ്ചർ ബൈക്ക് ഇന്ത്യൻ വിപണിയിലിറക്കി റോയൽ എൻഫീൽഡ്. മോട്ടോവേഴ്സ് 2024ൽ റോയൽ എൻഫീൽഡ് ആദ്യം പ്രഖ്യാപിച്ച വാഹനം സ്‌ക്രാം 440 ട്രെയിൽ, ഫോഴ്സ് എന്നീ രണ്ട് വേരിയൻ്റുകളിലായാണ് എത്തുന്നത്. ബെയ്സ് മോഡലായ സ്‌ക്രാം 440 ട്രെയിലിന് 2.08 ലക്ൽം രൂപയാണ് എക്സ് ഷോറൂം വില. 2,15,000 രൂപയാണ് സ്‌ക്രാം 440 ട്രെയിൽ, ഫോഴ്സിന്റെ വില. ട്രയംഫിന്റെ Scrambler 440xഉമായാണ് വിപണിയിൽ സ്‌ക്രാമ്മിന്റെ പ്രധാന മത്സരം. നിലവിലെ റോയൽ എൻഫീൽഡ് സ്‌ക്രാം 411ന്റെ എഞ്ചിനിൽ മാറ്റങ്ങളുമായാണ് 440എത്തുന്നത്. ഫീച്ചേസിലും നിരവധി മാറ്റങ്ങളുണ്ട്. ട്രെയിൽ വേരിയൻ്റ് നീല, പച്ച നിറങ്ങളിലും ഫോഴ്‌സ് വേരിയന്റ് നീല, ഗ്രേ, ടീൽ ഷേഡ് നിറ്റങ്ങളിലും ലഭ്യമാണ്. എൽഇഡി ഹെഡ്‌ലാമ്പ്, പുതിയ സീറ്റ്, ടെയിൽ സെക്ഷൻ, ഇന്ധന ടാങ്ക് എന്നിവയിൽ പഴയ വേരിയന്റുമായി വ്യത്യാസമുണ്ട്. ഹണ്ടർ 350ലേതിന് സമാനമായ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററാണ് സ്‌ക്രാം 440നി നൽകിയിട്ടുള്ളത്. Royal Enfield launches the Scram 440, a…

Read More

താരങ്ങളുടെ ആസ്തി പോലെ തന്നെ അവരുടെ കൊട്ടാര സദൃശമായ വീടുകളും ബോളിവുഡ്-സെലിബ്രിറ്റി വാർത്തകൾക്ക് നിറം പിടിപ്പിക്കാറുണ്ട്. ഷാരൂഖ് ഖാന്റെ മന്നത്തും അമിതാഭ് ബച്ചന്റെ ജൽസയുമെല്ലാം ഇത്തരത്തിൽ ആഢംബരത്തിന്റെ പേരിൽ വാർത്തയിൽ ഇടം പിടിക്കുന്ന താരകൊട്ടാരങ്ങളാണ്. അവയുടെ വിശേഷങ്ങൾ അറിയാം. മന്നത്ത്ഷാരൂഖ് ഖാൻ്റെ വസതിയായ മന്നത്ത് മുംബൈയിലെതന്നെ ഏറ്റവും പ്രശസ്തമായ സ്ഥലങ്ങളിൽ ഒന്നാണ് . ബാന്ദ്രയിലെ ലാൻഡ്‌സ് എൻഡിൽ സ്ഥിതി ചെയ്യുന്ന 27000 ചതുരശ്ര അടിയുള്ള വീട് ആറ് നിലകളിലായാണ് സ്ഥിതി ചെയ്യുന്നത്. പഴമയും പുതുമയും ഇഴചേർന്ന രൂപകൽപ്പനയാണ് മന്നത്തിന്റേത്. 200 കോടി രൂപയാണ് ഈ വീടിന്റെ മതിപ്പ് വില. ജൽസഅമിതാഭ് ബച്ചൻ്റെ മുംബൈയിലെ ജുഹുവിലുള്ള ബംഗ്ലാവാണ് ജൽസ. 10125 ചതുരശ്ര അടി വിസ്തീർണമുള്ള വീട്ടിലാണ് ബച്ചൻ കുടുംബത്തിലെ മൂന്ന് തലമുറകൾ താമസിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് അനുസരിച്ച് ഈ വസ്തുവിൻ്റെ ഏകദേശ മൂല്യം 100-120 കോടി രൂപയാണ്. കോടിക്കണക്കിന് രൂപ വില മതിക്കുന്ന നിരവധി പെയിന്റിങ്ങുകളാണ് ജൽസയിലുള്ളത്. രൺവീർ-ദീപിക ഹൗസ്മുംബൈയിലെ…

Read More

തമിഴ്നാട്ടിൽ നിർമാണ കേന്ദ്രം ആരംഭിച്ച് സ്വീഡിഷ് കമ്പനി. റോബോട്ട് സാമഗ്രികൾ നിർമിച്ച് വിതരണം ചെയ്യുന്ന കമ്പനിയായ റോബോട്ട് സിസ്റ്റം പ്രൊഡക്റ്റ്സ് (RSP) ആണ് ചെന്നൈയിൽ നിർമാണ കേന്ദ്രം ആരംഭിച്ചത്. സ്വീഡിഷ് കമ്പനിയുടെ ഇന്ത്യയിലെ അനുബന്ധ കമ്പനിയായ സ്കാൻഡിനേവ്യൻ റോബോട്ട് സിസ്റ്റംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലൂടെയാണ് പ്രവർത്തനം. റോബോട്ട് സിസ്റ്റം പ്രൊഡക്റ്റ്സ് ആദ്യമായാണ് സ്വീഡനിനു പുറത്ത് ഒരു നിർമാണ കേന്ദ്രം ആരംഭിക്കുന്നത് എന്ന സവിശേഷതയും ചെന്നൈയിലെ പ്രൊഡക്ഷൻ ഫെസിലിറ്റിക്ക് ഉണ്ട്. 2023ലാണ് ആർഎസ്പി ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്. ചുരുങ്ങിയ കാലംകൊണ്ട് തന്നെ രാജ്യത്തെ ഓട്ടോമോട്ടീവ് വിതരണ രംഗത്തെ മുൻനിരക്കാരാകാൻ കമ്പനിക്ക് സാധിച്ചു. ഈ സാഹചര്യത്തിലാണ് ഇന്ത്യയിൽ വിതരണത്തിനൊപ്പം നിർമാണത്തിലേക്കും കമ്പനി കടക്കുന്നത്.ഓട്ടോമേറ്റിക് ടൂൾ ചേഞ്ചറുകൾ, സ്വൈവലുകൾ, ടൂൾ പാർക്കിങ് സ്റ്റാൻഡുകൾ, കേബിൾ മാനേജ്മെന്റ് സംവിധാനങ്ങൾ തുടങ്ങിയവയാണ് ചെന്നൈയിലെ പുതിയ കേന്ദ്രത്തിൽ നിർമിക്കുകയെന്ന് RSP പ്രതിനിധി പറഞ്ഞു. Swedish supplier Robot System Products (RSP) expands with its first production facility…

Read More

സ്വിറ്റ്സർലാൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറം വാർഷിക ഉച്ചകോടിയോട് അനുബന്ധിച്ച് വിവിധ കമ്പനികളുമായി 6.25 ലക്ഷം കോടി രൂപയുടെ നിക്ഷേപ കരാറുകളിൽ ഒപ്പുവെച്ച് മഹാരാഷ്ട്ര. ഓട്ടോമോട്ടീവ്, സ്റ്റീൽ, ഡിഫൻസ്, ഇവി, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിലായി 31 കരാറുകളിലാണ് സംസ്ഥാനം ഒപ്പുവെച്ചിരിക്കുന്നത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് സാമ്പത്തിക ഫോറത്തിന് എത്തിയ വിവിധ കമ്പനികളുമായി ചർച്ച ചെയ്ത് സംസ്ഥാനത്തേക്ക് വൻ സംരംഭങ്ങൾക്കായി കരാർ നേടിയെടുത്തിരിക്കുന്നത്. ടാറ്റ ഗ്രൂപ്പ്, സിയറ്റ്, എസ്സാർ റിന്യൂവബിൾസ്, ഭാരത് ഫോർജ്, വെൽസ്പൺ കോർപറേഷൻ, റിലയൻസ് ഇൻഫ്രാ, ഒലെക്ട്ര ഗ്രീൻടെക് തുടങ്ങിയ കമ്പനികളുമായാണ് മഹാരാഷ്ട്ര വമ്പൻ നിക്ഷേപ പദ്ധതികൾക്കായി കരാർ ഒപ്പുവെച്ചത്. ടാറ്റ ഗ്രൂപ്പ് സംസ്ഥാനത്ത് 30000 കോടി രൂപയുടെ നിക്ഷേപം നടത്തും. പുനരുത്പാദന ഊർജ രംഗത്തെ കമ്പനിയായ പവറിൻ ഊർജയുമായി (Powerin Urjaa) 15300 കോടിയുടെ നിക്ഷേപ പദ്ധതിയാണ് വരിക. ഇവി ബസ് നിർമാതാക്കളായ ഒലെക്ട്ര ഗ്രീൻടെക് മഹാരാഷ്ട്രയുമായി 3000 കോടി രൂപയുടെ ഇലക്ട്രിക്…

Read More

ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകളുമായി വിയറ്റ്നാമീസ് ബജറ്റ് എയർലൈനായ വിയറ്റ്ജെറ്റ് (VietJet Air). ഹോചിമിൻ സിറ്റിയിൽനിന്നും ബെംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങളിലേക്കുള്ള നേരിട്ടുള്ള സർവീസ് ആണ് എയർലൈൻ പുതുതായി ആരംഭിക്കുന്നത്. ഈ വർഷം മാർച്ച് മുതൽ പുതിയ സർവീസുകൾ ആരംഭിക്കാനാണ് പദ്ധതി. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ ഈ രണ്ട് നഗരങ്ങളിൽനിന്നും ആദ്യമായാണ് വിയറ്റ്ജെറ്റ് നേരിട്ടുള്ള സർവീസുകൾ ആരംഭിക്കുന്നത്. മാർച്ച് 19നാണ് വിയറ്റ്ജെറ്റ് വിമാനം ബെംഗളൂരുവിലേക്ക് പറക്കുക. 3,161 കിലോമീറ്റർ ദൂരത്തുള്ള ഹോചിമിൻ സിറ്റിക്കും ബെംഗളൂരുവിനും ഇടയ്ക്ക് കമ്പനി ആഴ്ചയിൽ മൂന്ന് സർവീസുകൾ നടത്തും. 3,127 കിലോമീറ്ററാണ് ഹൈദരാബാദിനും ഹോചിമിൻ സിറ്റിക്കും ഇടയിലുള്ള ദൂരം. ഇരു നഗരങ്ങൾക്കും ഇടയിൽ ആഴ്ചയിൽ രണ്ട് സർവീസുകളാണ് വിയറ്റ്ജെറ്റ് ആരംഭിക്കുന്നത്. മാർച്ച് 18 മുതലാണ് സർവീസ് തുടങ്ങുക. എയർബസ് A321 എയർക്രാഫ്റ്റുകളാണ് വിയറ്റ്ജെറ്റ് ബെംഗളൂരു, ഹൈദരാബാദ് സർവീസുകൾക്കായി ഉപയോഗിക്കുക. 240 ആണ് എയർക്രാഫ്റ്റിലെ യാത്രക്കാരുടെ പരിധി. VietJet Air announces non-stop flights between Ho Chi Minh City…

Read More

സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിലെ കേരള പവലിയനില്‍ ആദ്യ രണ്ട് ദിവസം മുപ്പതിലധികം വണ്‍-ഓണ്‍-വണ്‍ ചര്‍ച്ചകള്‍ നടത്തി വ്യവസായ മന്ത്രി പി. രാജീവ്. വിവിധ മേഖലകളിലെ കേരളത്തിന്‍റെ നിക്ഷേപ സാധ്യതകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് മന്ത്രി ചര്‍ച്ചകളില്‍ പങ്കെടുത്തത്. ഫോറത്തില്‍ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്‍റെ കീഴില്‍ ഒരുക്കിയ ഇന്ത്യ പവലിയന്‍റെ ഭാഗമായ കേരള പവലിയനാണ് സംസ്ഥാനത്തിന്‍റെ ബിസിനസ് ചര്‍ച്ചകള്‍ക്ക് വേദിയായത്. വേള്‍ഡ് ഇക്കണോമിക് ഫോറത്തിലെ കേരള പവലിയന്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് സന്ദര്‍ശിച്ചു. കേരളം വ്യവസായ സൗഹൃദമാണെന്ന സന്ദേശം നല്‍കുന്നതിലൂടെ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനും ഫെബ്രുവരി 21, 22 തീയതികളില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടിയില്‍ കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാനുമാണ് കേരളം ലക്ഷ്യമിടുന്നത്. അനുകൂലമായ സര്‍ക്കാര്‍ നയങ്ങളിലൂടെ കേരളത്തിന്‍റെ വ്യവസായ മേഖലയിലുണ്ടായ വളര്‍ച്ചയും നിക്ഷേപ സൗഹൃദ അന്തരീക്ഷവും ചര്‍ച്ചയില്‍ മന്ത്രി എടുത്തുകാട്ടി. ഐടി മുതല്‍ എംഎസ്എംഇ വരെ കേരളം വളര്‍ച്ച കൈവരിച്ച വിവിധ…

Read More

ഭൂമി അഴിമതി കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് പ്രാദേശിക കോടതി 14 വർഷത്തെ തടവ് ശിക്ഷ നൽകിയിരുന്നു. ഇതിനു പിന്നാലെ കേസിൽ ആരോപണവിധേയനായ റിയൽ എസ്റ്റേറ്റ് വ്യവസായി മാലിക് റിയാസ് ഹുസൈനെ വിട്ടുകിട്ടാൻ യുഎഇയെ സമീപിക്കാൻ ഒരുങ്ങുകയാണ് പാകിസ്താൻ ഗവൺമെന്റ്. പാകിസ്താനിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളായ ഹുസൈൻ നിലവിൽ യുഎഇയിലാണ് താമസിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സായ ബഗരിയ ടൗൺ ചെയർമാനാണ് ഹുസൈൻ. ഇമ്രാൻ ഖാൻ പാക് പ്രധാനമന്ത്രി ആയിരുന്ന കാലത്ത് കോടിക്കണക്കിന് രൂപയുടെ ഭൂമി ഹുസൈനിൽ നിന്നും കൈപ്പറ്റിയെന്നും ഇതിനു പ്രതിഫലമായി നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഹുസൈന് ഇമ്രാൻ ഖാന്റെ ഗവൺമെന്റ് അനുമതി നൽകിയെന്നുമാണ് കേസ്. കറാച്ചി, റാവൽപ്പിണ്ടി തുടങ്ങിയ സ്ഥലങ്ങളിൽ കോടിക്കണക്കിന് രൂപയുടെ ഗവൺമെന്റ് ഭൂമി ഹുസൈൻ കൈവശം വെച്ചുവെന്ന് പാകിസ്താൻ്റെ അഴിമതി വിരുദ്ധ വിഭാഗം നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്വകാര്യ വ്യക്തികളുടെ ഭൂമിയും ഹുസൈൻ…

Read More