Author: News Desk
കേരളത്തിന്‍റെ വിനോദ സഞ്ചാര മേഖലയില്‍ നൂതനാശയങ്ങള്‍, സംരംഭകത്വം, സാങ്കേതികവിദ്യ എന്നിവയിലൂടെ പരിവര്‍ത്തനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ടൂറിസം വകുപ്പും ധാരണാപത്രം ഒപ്പുവെച്ചു. സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ആധുനിക കാരവന്‍ പാര്‍ക്കുകള്‍, സ്റ്റാര്‍ട്ടപ്പ് പോഡ് പദ്ധതി, ക്ലീന്‍ ടോയ്ലറ്റ് സംവിധാനം, ബഹുഭാഷാ ഇന്‍ഫര്‍മേഷന്‍ കിയോസ്കുകള്‍, ഫ്രീഡം സ്ക്വയര്‍ എന്നിവയ്ക്കാണ് ധാരണാപത്രം പ്രഥമ പരിഗണന നല്കുന്നത്. സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി എ. മുഹമ്മദ് റിയാസിന്‍റെ സാന്നിധ്യത്തില്‍ ടൂറിസം വകുപ്പ് ഡയറക്ടര്‍ ശിഖ സുരേന്ദ്രനും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബികയുമാണ് ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പിട്ടത്. ടൂറിസം മേഖലയുടെ പ്രവര്‍ത്തനക്ഷമതയും ഉപഭോക്തൃ ഇടപെടലും വര്‍ദ്ധിപ്പിക്കുന്ന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉത്തേജകമായി ഹോസ്പിറ്റാലിറ്റി ആന്‍ഡ് ടൂറിസം ഇന്നൊവേഷന്‍ സെന്‍റര്‍ പ്രവര്‍ത്തിക്കും. ടൂറിസം മേഖലയ്ക്ക് അനുയോജ്യമായ നൂതന പരിഹാരങ്ങള്‍ പരിപോഷിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.അന്താരാഷ്ട്ര നിലവാരത്തിലുള്ള യാത്രാ അനുഭവങ്ങള്‍ നല്‍കിക്കൊണ്ട് ആഭ്യന്തര, അന്തര്‍ദേശീയ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള കാരവന്‍ ടൂറിസത്തിന്‍റെ വികസനവും പ്രോത്സാഹനവും…
വീഡിയോ ഹോസ്റ്റിങ് പ്ലാറ്റ്ഫോമായ ടിക് ടോക്കിൽ (TikTok) നിക്ഷേപിക്കാൻ താത്പര്യം പ്രകടിപ്പിച്ച് സൗദി രാജകുമാരൻ. സൗദി രാജകുമാരനും കിങ്ഡം ഹോൾഡിങ് (KHC) ഉടമയുമായ അൽ വലീദ് ബിൻ തലാലാണ് ചൈനീസ് കമ്പനി ബൈറ്റ് ഡാൻസിന്റെ (ByteDance) ഉടമസ്ഥതയിലുള്ള ടിക് ടോക്കിൽ നിക്ഷേപിക്കാൻ താത്പര്യം പ്രകടിപിച്ചിരിക്കുന്നത്. ഇലോൺ മസ്ക്കോ മറ്റാരെങ്കിലോ ടിക് ടോക്ക് സ്വന്തമാക്കുകയാണെങ്കിൽ KHC കമ്പനിയിൽ നിക്ഷേപത്തിന് തയ്യാറാണെന്ന് കെഎച്ച്സി സിഇഒ അറിയിച്ചു. നിലവിൽ മസ്കിന്റെ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിലും നിർമിത ബുദ്ധി സ്റ്റാർട്ടപ്പ് xAIയിലും കെഎച്ച്സിക്ക് നിക്ഷേപമുണ്ട്. അതേസമയം ടിക് ടോക്ക് വിൽപനയ്ക്കായി യുഎസ്സിൽ ചർച്ചകൾ സജീവമായിരിക്കുകയാണ്. നേരത്തെ യുഎസ് നിർവാഹക സമിതിയുടെ നിർദേശപ്രകാരം ചൈനീസ് ആപ്പിന് യുഎസ്സിലെ പ്രവർത്തനം നിർത്തേണ്ട ഘട്ടത്തിലായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ഡൊണാൾഡ് ട്രംപ് ആപ്പിന്റെ നിരോധന തീരുമാനത്തിൽ 75 ദിവസത്തേക്ക് കൂടി ഇളവ് പ്രഖ്യാപിച്ചിരുന്നു. ടെസ്ല സ്ഥാപകൻ ഇലോൺ മസ്കിന് താത്പര്യമുണ്ടെങ്കിൽ ടിക്ടോക്ക് വാങ്ങാമെന്നും ട്രംപ് പറഞ്ഞു. Saudi…
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെ വിമാനക്കമ്പനിയുടെ ഹബ്ബായി പ്രഖ്യാപിച്ച് എയർ കേരള. മലയാളികളുടെ സ്വന്തം വിമാനക്കമ്പനി എന്ന പെരുമയുമായി എത്തുന്ന എയർ കേരളയുടെ ആദ്യ സർവീസ് ഈ വർഷം ജൂണിൽ കൊച്ചി വിമാനത്താവളത്തിൽ നിന്ന് ആരംഭിക്കും. 76 സീറ്റുകളുള്ള എടിആർ വിമാനങ്ങളാണ് സർവീസിനായി ഉപയോഗിക്കുക. ഇവയെല്ലാം ഇക്കണോമിക് സീറ്റുകളായിരിക്കും. വിമാനങ്ങൾ പാട്ടത്തിനെടുത്താണ് സർവീസ് നടത്തുന്നത്. ആദ്യഘട്ടത്തിൽ അഞ്ച് അൾട്രാ ലോ കോസ്റ്റ് വിമാന സർവീസുകളാണ് നടത്തുക. ഇന്ത്യയിലെ ചെറുകിട നഗരങ്ങളെ മെട്രോ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് എയർ കേരള സർവീസുകൾ. അതേസമയം എയർ കേരളയുടെ പ്രവർത്തന പുരോഗതി അറിയിക്കാൻ കമ്പനി പ്രതിനിധികൾ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. മുഖ്യമന്ത്രിയെ കൂടാതെ നിയമസഭാ സ്പീക്കർ എം.എൻ. ഷംസീർ, റവന്യൂ മന്ത്രി കെ. രാജൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, സിയാൽ ഡയറക്ടർ ബോർഡ് അംഗം അൻവർ സാദത്ത് എംഎൽഎ തുടങ്ങിയ നേതാക്കളുമായും പ്രതിനിധി സംഘം ചർച്ച നടത്തി. വിനോദസഞ്ചാര…
എത്ര വേണമെങ്കിലും പൈന്റ് അടിക്കാം, ഇഷ്ടമുള്ള കാശ് കൊടുത്താൽ മതി. ടെക്നിക്കലി, ഇഷ്ടമുള്ള കാശ് അല്ല, നിങ്ങളുടെ ആസ്തിക്ക് അനുസരിച്ചുള്ള കാശ്. ഇനി നിങ്ങൾ പാപ്പരായവർ ആണെങ്കിൽ കാശ് കൊടുത്തില്ലെങ്കിലും വിരോധമില്ല-ഇങ്ങനെയൊരു വാർത്ത കേട്ടാൽ സന്തോഷിക്കാത്ത മദ്യപരുണ്ടാകില്ല. എന്നാൽ കേരളത്തിലെ മദ്യപർക്ക് വലിയ സന്തോഷമൊന്നും വേണ്ട. സംഗതി അങ്ങ് യുകെയിലാണ്. അതും ആളുകളെ കുടിപ്പിച്ച് കിടത്തിക്കളയാനുള്ള മത്സരമൊന്നുമല്ല, സംഭവത്തിനു പിന്നിൽ വേറെ വലിയ കാരണങ്ങളുണ്ട്. ആഗോള ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബ്രിട്ടീഷ് എൻജിഒ ആണ് ഓക്സ്ഫാം. സാമ്പത്തിക അസമത്വം, ലിംഗനീതി, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ ക്യാംപെയ്നുകളിലാണ് ഓക്‌സ്ഫാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇപ്പോൾ ദാവോസ് ഇക്കണോമിക് ഫോറവുമായി ബന്ധപ്പെട്ട് യുകെയിൽ വ്യത്യസ്തമായ ക്യാംപെയ്നുമായി എത്തിയിരിക്കുകയാണ് എൻജിഒ. ലണ്ടണിലെ പബ്ബിൽ കുടിക്കുന്ന മദ്യത്തിന് ആസ്തിയുടെ അടിസ്ഥാനത്തിൽ വില നിശ്ചയിച്ചാണ് ഓക്സ്ഫാമിന്റെ പുതിയ ക്യാംപെയ്ൻ. ഫെയർ പോർ എന്ന പേരിലുള്ള പബ്ബിലാണ് ഓക്സ്ഫാമിന്റെ വക ന്യായവില സമ്പ്രദായം-പക്ഷേ ഇത് ഒറ്റ ദിവസത്തേക്ക് മാത്രമാണ്. സമ്പന്നരും…
മലയാളികളുടെ അഭിമാനമാണ് ഇന്ത്യൻ താരവും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനുമായ സഞ്ജു സാംസൺ. ഇന്ത്യൻ ട്വന്റി 20 ക്രിക്കറ്റ് ടീമിന്റെ ഓപ്പണറും വിക്കറ്റ് കീപ്പറുമായ താരം തകർപ്പൻ ഫോമിലാണ്. അവസാന അഞ്ച് മത്സരങ്ങളിൽ നിന്നായി മൂന്ന് സെഞ്ച്വറികളാണ് താരം സ്വന്തമാക്കിയത്. എന്നാൽ ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ഏകദിന ടീമിൽ നിന്നും സഞ്ജുവിനെ തഴഞ്ഞത് ആരാധകരം നിരാശയിലാഴ്ത്തിയിരുന്നു. ക്രിക്കറ്റ് ലോകത്തെ ഇത്തരം ചർച്ചകൾക്കൊപ്പം സഞ്ജുവിന്റെ തിരുവനന്തപുരത്തെ ആഢംബര ബംഗ്ലാവിനെക്കുറിച്ചുള്ള വിശേഷങ്ങളും ഇപ്പോൾ ദേശീയമാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തയാണ്. ഭാര്യ ചാരുലതയ്ക്കൊപ്പം സഞ്ജു താമസിക്കുന്ന വീടിന് ആറ് കോടിയോളം രൂപ വില വരും എന്നാണ് റിപ്പോർട്ട്. ആധുനികതയ്ക്ക് ഒപ്പം പരമ്പരാഗത പ്രൗഢിയും ഇഴചേർന്നതാണ് വീടിന്റെ നിർമാണശൈലി. ഇരുവരും സമൂഹമാധ്യമ പോസ്റ്റുകളിൽ പങ്കുവയ്ക്കാറുള്ള ചിത്രങ്ങൾ അധികവും ഈ വീടിനുള്ളിൽ ചിത്രീകരിക്കുന്നവയാണ്. സഞ്ജുവിന്റെ റീലുകളേക്കാൾ വീടിന്റെ ഭംഗി കൂടുതൽ വെളിവാകുന്നത് ചാരു പങ്കുവയ്ക്കുന്ന പോസ്റ്റുകളിലാണെന്നാണ് ആരാധകരുടെ പക്ഷം. അടുത്തിടെ ഇത്തരത്തിൽ പങ്കുവെച്ച ക്രിസ്മസ് റീൽ വീടിന്റെ ഭംഗി വിളിച്ചോതുന്നതാണ്. തിരുവനന്തപുരത്തെ…
റീബൂട്ട് യുവർസെൽഫ് എന്നതാണ് ഉഡാനിന്റെ ടാഗ് ലൈൻ. ഒരു പ്രൊഫഷനൽ ആണെങ്കിലും സ്ഥാപനമാണെങ്കിലും ഇതുപോലെ ഒരു പരിധി കഴിയുമ്പോൾ റീച്ചാർജിങ് ആവശ്യമായി വരും. സ്വയം നവീകരണം എന്നതാണ് ഇത്കൊണ്ട് ഉദ്ദേശിക്കുന്നത്. ആ ആശയത്തിൽ നിന്നാണ് ഉഡാൻ ഇങ്ങനെയൊരു ടാഗ് ലൈനിലേക്ക് എത്തുന്നത്. ഓരോരുത്തരേയും അവരുടെതന്നെ മികച്ച പതിപ്പാക്കി മാറ്റിയെടുക്കാൻ ഉഡാൻ സഹായിക്കുന്നു. ഒരു കമ്പനിയുടെ കാര്യത്തിൽ പുതുതായി വരുന്നവരെ ടീമിന്റെ ഭാഗമാക്കി മാറ്റാനുള്ള പരിശീലനം തുടങ്ങിയ കാര്യങ്ങളിലേക്ക് ഇത് മാറും. കരിയറിൽ അടുത്ത തലത്തിലേക്ക് പോകാൻ ആഗ്രഹിക്കുന്ന പ്രൊഫഷനലുകൾക്കും ഇത്തരത്തിൽ ഉഡാൻ ചിറക് നൽകുന്നു. പ്രൊഫഷനുകൾക്ക് കരിയർ ഡിസ്ക്കവറി, ഇവാല്യുവേഷൻ തുടങ്ങിയവ ചെയ്ത് വേണ്ട കരിയറിലേക്ക് പോകാനുള്ള വഴികാട്ടിയായി ഉഡാൻ കൂടെ നിൽക്കും. റെസ്യൂമേ ബിൽഡിങ്, ഇന്റർവ്യൂ തയ്യാറെടുപ്പ്, സാലറി നെഗോഷ്യേഷ്യൻ തുടങ്ങിയ സ്കില്ലുകൾ ഉണ്ടാക്കിയെടുക്കാനും ഉഡാൻ സഹായിക്കും. കരിയർ ആരംഭിക്കുന്നവർക്കും അത് കൊണ്ട് തന്നെ ഉഡാന്റെ സേവനങ്ങൾ ഏറെ ഉപകാരപ്പെടും. കമ്പനികൾക്കായി കസ്റ്റമൈസ്ഡ് പ്രോഗ്രാമുകളാണ് ഉഡാൻ മുന്നോട്ട് വെയ്ക്കുന്നത്. ക്ലൈന്റ്…
സ്വവസതിയിലുണ്ടായ ആക്രമണത്തിൽ പരുക്കേറ്റതിനു പിന്നാലെ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കോടതി വിധിയുടെ രൂപത്തിലും തിരിച്ചടി. മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ സെയ്ഫ് അംഗമായ പട്ടൗഡി കുടുബത്തിന്റെ ഉടമസ്ഥതയിലുള്ള 15000 കോടി രൂപയോളം മൂല്യം വരുന്ന സ്വത്തുക്കളാണ് കോടതിവിധിയെ തുടർന്ന് നഷ്ടമാകുക. നേരത്തെ വസ്തു ശത്രുസ്വത്തായി (Enemy Property) മദ്ധ്യപ്രദേശ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ പട്ടൗഡി കുടുംബം നൽകിയ ഹർജിയാണ് ഇപ്പോൾ ഹൈക്കോടതി തള്ളിയിരിക്കുന്നത്. പട്ടൗഡി കുടുംബം കൈവശം വെച്ചിരുന്ന വസ്തുക്കൾ ഇതോടെ ഗവൺമെന്റ് ഏറ്റെടുക്കാനുള്ള വഴിയൊരുങ്ങിയിരിക്കുകയാണ്. 2014ൽ കസ്റ്റോഡിയൻ ഓഫ് എനിമി പ്രോപർട്ടി ഡിപാർട്മെന്റ് ആണ് പട്ടൗഡി കുടുംബത്തിന്റെ കൈവശമുള്ള വസ്തുക്കൾ ശത്രുസ്വത്തായി പ്രഖ്യാപിച്ച് നോട്ടീസ് നൽകിയത്. വിഭജനകാലത്ത് ഇന്ത്യയിൽ നിന്ന് പാകിസ്താനിലേക്ക് പോയി അവിടെ പൗരത്വം നേടിയവരുടെ ഇന്ത്യയിലെ സ്വത്താണ് ശത്രുസ്വത്തായി പ്രഖ്യാപിക്കുക. 2015ൽ സെയ്ഫ് അലി ഖാൻ ഹൈക്കോടതിയെ സമീപിച്ച് വസ്തുക്കൾ ശത്രുസ്വത്തായി പ്രഖ്യാപിച്ചതിനെതിരെ സ്റ്റേ നേടിയിരുന്നു. എന്നാൽ ഇപ്പോൾ ഈ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. Bollywood actor…
കണക്റ്റ്ഡ് ഇ-ത്രീവീലറുമായി ടിവിഎസ് മോട്ടോർ കമ്പനി. TVS King EV MAX എന്ന ഇലക്ട്രിക് ത്രീവീലറാണ് കമ്പനി ലോഞ്ച് ചെയ്തത്. നിലവിലെ പാരിസ്ഥിതിക അവസ്ഥയ്ക്കായി രൂപകൽപന ചെയ്ത കിങ് ഇവി മാക്സ് ഇന്ത്യയിലെ ആദ്യത്തെ ബ്ലൂടൂത്ത് കണക്ക്റ്റഡ് ഇലക്ട്രിക് ത്രീവീലറാണെന്ന് കമ്പനി അവകാശപ്പെടുന്നു. 2,95,000 രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ഒറ്റ ചാർജിൽ 179 കിലോമീറ്റർ ദൂരം വരെ ഇ-ത്രീവീലറിന് ഓടാനാകും. അതുകൊണ്ട് തന്നെ നഗരസഞ്ചാരത്തിന് അനുയോജ്യമാണിത്. ഇതിനുപുറമേ ഇവി ബാറ്ററിക്ക് 6 വർഷം അല്ലെങ്കിൽ 150,000 കിലോമീറ്റർ വാറന്റിയും കമ്പനി ഉറപ്പുനൽകുന്നു. ടിവിഎസ് SmartXonnect™ ഉപയോഗിച്ചാണ് ഇ-ത്രീവീലർ കണക്റ്റ് ചെയ്യാനാകുക. ഇതിലൂടെ നാവിഗേഷൻ, മറ്റ് വിവരങ്ങൾ തുടങ്ങിയവ അറിയാം. lithium-ion 51.2V LFP ബാറ്ററിയാണ് കിങ് ഇവി മാക്സിന്റെ സവിശേഷത. വാഹനം പെട്ടെന്ന് ചാർജ് ചെയ്യാൻ ഇത് സഹായിക്കുമെന്ന് കമ്പനി പറയുന്നു. 0-80 ശതമാനം ചാർജ് എത്താൻ രണ്ടേകാൽ മണിക്കൂറും ഫുൾചാർജ് ആവാൻ 3.5 മണിക്കൂറും എടുക്കും. Discover the…
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് മാനേജ്മെന്‍റ് സിസ്റ്റംസിനുള്ള ലോകത്തിലെ ആദ്യത്തെ അന്താരാഷ്ട്ര നിലവാരമായ ISO 42001:2023 സര്‍ട്ടിഫിക്കേഷന്‍ സ്വന്തമാക്കി തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ആഗോള ഐടി സൊല്യൂഷന്‍ ദാതാവായ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്. നിര്‍മ്മിതബുദ്ധി സംവിധാനങ്ങളുടെ ഉത്തരവാദപരവും ധാര്‍മ്മികവും സുതാര്യവുമായ മാനേജ്മെന്‍റില്‍ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിന്‍റെ മികവ് പരിഗണിച്ചാണ് TUV -എസ് യുഡിയുടെ ISO 42001:2023 അംഗീകാരം. ലഭിച്ചത്. എഐ റിസ്ക് മാനേജ്മെന്‍റ്, വിവരങ്ങളുടെ സ്വകാര്യത, മികച്ച ഗുണനിലവാരം, ധാര്‍മ്മികതയിലൂന്നിയ എഐ സിസ്റ്റം വികസനം തുടങ്ങിയവ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിന്‍റെ എഐ മാനേജ്മെന്‍റിലെ പ്രത്യേകതകളാണ്. അത്യാധുനികവും സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ എഐ സൊല്യൂഷനുകള്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കാനും ഇതിലൂടെ സാധിക്കും. ഐഎസ്ഒ 42001:2023 സര്‍ട്ടിഫിക്കേഷന്‍ പ്രക്രിയയില്‍ ഇവയൊക്കെ പരിഗണിച്ചിരുന്നു. ഐടി മേഖലയിലെ പ്രമുഖ സാങ്കേതിക ഇന്നവേഷന്‍ സേവന ദാതാവാണ് റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്. യുഎസ്, ഓസ്ട്രേലിയ, ബ്രസീല്‍, ന്യൂസിലാന്‍ഡ്, യുകെ, ഖത്തര്‍, ഫിജി, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ ഒന്നിലധികം വ്യവസായങ്ങള്‍ക്കായി സാങ്കേതിക…
യുഎഇയിൽ വമ്പൻ നിർമാണ പദ്ധതികൾ ആരംഭിക്കാനും യുഎസ്സിലേക്ക് കമ്പനി വ്യാപിപ്പിക്കാനും ശോഭ ഗ്രൂപ്പ്. ഈ വർഷം മാത്രം യുഎഇയിൽ എട്ട് മുതൽ 10 വരെ പുതിയ “മൾട്ടി ബില്യൺ ദിർഹം” പ്രോജക്ടുകൾ ആരംഭിക്കാനാണ് ശോഭ റിയാൽറ്റിയുടെ പദ്ധതി. ശോഭ റിയാൽറ്റിയെ യുഎസ് വിപണിയിലേക്ക് വ്യാപിപ്പിക്കാനും നീക്കമുണ്ടെന്ന് ശോഭ ഗ്രൂപ്പ് ചെയർമാൻ പി.എൻ.സി. മേനോൻ പറഞ്ഞു. സംരംഭകത്വത്തിനും സംരംഭകർക്കുമുള്ള മികച്ച അവസരങ്ങളാണ് യുഎഇ ഭരണാധികാരികളിൽ നിന്നും ലഭിക്കുന്നത്. ഈ പിന്തുണയിലൂടെ കഴിഞ്ഞ വർഷം മാത്രം നാല് പുതിയ മാസ്റ്റർ പ്ലാനുകളുടേയും നിരവധി ടവറുകളുടേയും നിർമാണം ആരംഭിക്കാനായതായും പി.എൻ.സി. മേനോൻ പറഞ്ഞു. വിൽപനയിൽ 30 ശതമാനം വാർഷിക വളർച്ചയാണ് 2025ൽ ശോഭ ഗ്രൂപ്പ് പ്രതീക്ഷിക്കുന്നത്. മുപ്പത് ബില്യൺ ദിർഹംസിന്റെ വിൽപനയാണ് കമ്പനി ഈ വർഷം ലക്ഷ്യമിടുന്നത്. ദുബായിലെ പദ്ധതികളിൽ നിന്നു മാത്രം 22 ബില്യൺ ദിർഹംസ് വിൽപന പ്രതീക്ഷിക്കുന്നു. ഇതിനു പുറമേ ഉമ്മുൽ ഖുവൈൻ തുടങ്ങിയ സ്ഥലങ്ങളിലും നരവധി പദ്ധതികളുണ്ട്. യുഎസ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കും…