Author: News Desk
ഗൂഗിൾ-ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത് താൻ ഒരേസമയം 20ലധികം ഫോണുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ്. വിവിധ ഉപകരണങ്ങളിൽ ഗൂഗിൾ ഉൽപന്നങ്ങൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതിനാൽ ഈ പരിശീലനം തന്റെ റോളിന് അത്യന്താപേക്ഷിതമാണെന്നാണ് അദ്ദേഹം വിശദീകരണം നൽകിയത്. ഇതോടൊപ്പം കുട്ടികളുടെ സ്ക്രീൻ സമയത്തോടുള്ള തന്റെ സമീപനത്തെക്കുറിച്ചും പിച്ചൈ സംസാരിച്ചു. ഇങ്ങനെ ചിന്തകൾ കൊണ്ടും കരിയർ വഴി കൊണ്ടും പ്രചോദനം നിറഞ്ഞ ജീവിതമാണ് സുന്ദർ പിച്ചൈയുടേത്. 1972 ജൂൺ 10ന് ജനിച്ച പിച്ചൈ ചെന്നൈയിലാണ് കുട്ടിക്കാലം ചെലവഴിച്ചത്. പിതാവ് ഇലക്ട്രിക്കൽ എഞ്ചിനീയറും അമ്മ സ്റ്റെനോഗ്രാഫറും ആയിരുന്നു. മാതാപിതാക്കൾക്കും ഇളയ സഹോദരനുമൊപ്പം ചെറിയ രണ്ട് മുറികളുള്ള അപ്പാർട്ട്മെന്റിലാണ് അദ്ദേഹം വളർന്നത്. ജവഹർ വിദ്യാലയ സീനിയർ സെക്കൻഡറി സ്കൂളിലും പിന്നീട് ഐഐടി മദ്രാസ് കാമ്പസിലുള്ള വാനവാണി സ്കൂളിലും അദ്ദേഹം പഠിച്ചു. ഐഐടി ഖരഗ്പൂരിൽ നിന്ന് മെറ്റലർജിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ സുന്ദർ സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് മെറ്റീരിയൽ സയൻസിലും എഞ്ചിനീയറിംഗിലും എംഎസ് ബിരുദവും പെൻസിൽവാനിയ…
1990-കൾ! കോട്ടയം കാഞ്ഞിരപ്പള്ളിയിലെ ഒരു യുവാവ് കംപ്യൂട്ടർ അസംബ്ല് ചെയ്ത് വിൽക്കാൻ തുടങ്ങി. എന്തെങ്കിലും ബിസിനസ്സ് ചെയ്യണമെന്ന മോഹത്തിലാണ് അത് തുടങ്ങിയത്. രണ്ട് പതിറ്റാണ്ട് കൊണ്ട് ആ കാഞ്ഞിരപ്പള്ളിക്കാരൻ ഷിജോ തോമസ്, കേരളത്തിന്റെ ഡിജിറ്റൽ ബിസിനസ്സിൽ ഓക്സിജൻ പോലെ അനിവാര്യമായി മാറി! അത്, ടെക്നോളജിയോടുള്ള അടങ്ങാത്ത പാഷൻ കൊണ്ടാണ്. മൊബൈലും ലാപ്ടോപ്പും വാങ്ങും മുമ്പ് അവ ലൈവ് എക്സ്പീരിയൻസ് ചെയ്യാം എന്ന പുതിയ അനുഭവം മലയാളികളെ പരിചയപ്പെടുത്തിയ ആ സംരംഭം കേരളമാകെ പടർന്നതും ആ പാഷൻ കൊണ്ടുതന്നെയാണ്. അതാണ് ഓക്സിജൻ എന്ന ഡിജിറ്റൽ എക്സ്പേർട്ട്! ടെക്നോളജി സംരംഭത്തിലൂടെ കേരളത്തിൽ പടർന്ന ഓക്സിജന്റെ 25 വർഷങ്ങൾ! ഓക്സിജൻ എന്ന ഡിജിറ്റൽ സംരംഭത്തിന്റെ കാൽനൂറ്റാണ്ടിൽ, ചാനൽ അയാം ഡോട്ട് കോം ഫൗണ്ടർ നിഷ കൃഷ്ണനുമായി ഷിജോ സംസാരിക്കുന്നു. സംരംഭക യാത്രയെക്കുറിച്ച്, വിശദമായിത്തന്നെ. ധൈര്യമാണ് ഒരു സംരംഭകന്റെ കൈമുതൽ എന്ന് ഷിജോ പറയുന്നു. വിജയമോ പരാജയമോ ചിന്തിക്കാതെ എന്നാൽ മാർക്കറ്റ് മനസ്സിലാക്കി, കാൽക്കുലേറ്റഡായി ഇറങ്ങുന്നവരുടെ ഒപ്പം…
യുഎഇയുടെ ആദ്യ സിന്തറ്റിക് അപെർചർ റഡാർ (SAR) ഉപഗ്രഹമായ ഇത്തിഹാദ് സാറ്റ് (Etihad-SAT) വിജയകരമായി വിക്ഷേപിച്ചു. കാലിഫോർണിയയിലെ വാൻഡൻബർഗ് സ്പേസ് സ്റ്റേഷനിൽ നിന്ന് ഫാൽക്കൺ 9 റോക്കലിലാണ് ഇത്തിഹാദ് സാറ്റ് വിക്ഷേപിച്ചത്. മുഹമ്മദ് ബിൻ റാഷിദ് സ്പെസ് സെന്ററും ദക്ഷിണ കൊറിയയുടെ സാറ്റ്റെകും ചേർന്നാണ് ഉപഗ്രഹം വികസിപ്പിച്ചത്. ഏത് കാലാവസ്ഥയിലും ഉയർന്ന കൃത്യതയോടു കൂടി ഭൂമിയുടെ ചിത്രങ്ങൾ പകർത്താൻ ശേഷിയുള്ളതാണ് ഇത്തിഹാദ് സാറ്റ് ഉപഗ്രഹം ഒന്നിലധികം ഇമേജിംഗ് മോഡുകൾ ആണ് ഇത്തിഹാദ് ഉപഗ്രഹത്തിന് ഉള്ളത്. മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററിന്റെ നിരീക്ഷണ ശേഷി വർദ്ധിപ്പിക്കാൻ ഇത്തിഹാദ് സാറ്റ് സഹായകരമാകും. രാവിലെ 10.15 മുതൽ എംബിആർഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ തത്സമയ സംപ്രേക്ഷണം വഴി വിക്ഷേപണം കാണാൻ അവസരം ഒരുക്കിയിരുന്നു. കഴിഞ്ഞ മാസമാണ് ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം രാജ്യത്തെ ഏറ്റവും പുതിയ ബഹിരാകാശ പദ്ധതിയുടെ പൂർത്തീകരണം പ്രഖ്യാപിച്ചത്.
ഇന്റർസിറ്റി യാത്രകൾക്കായി ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് എസി സ്ലീപ്പർ ബസ് സർവീസ് അവതരിപ്പിച്ച് ഗ്രീൻസെൽ മൊബിലിറ്റി ബ്രാൻഡായ ന്യൂഗോ (NueGo). രാജ്യത്തെ പ്രധാന റൂട്ടുകളിൽ പ്രവർത്തനം ആസൂത്രണം ചെയ്തിട്ടുള്ള സർവീസ് സുസ്ഥിര ദീർഘദൂര യാത്രയിലേക്കുള്ള പ്രധാന ചുവടുവയ്പ്പാണ്. ദീർഘദൂര യാത്രയ്ക്ക് പ്രീമിയം, പരിസ്ഥിതി സൗഹൃദ ബദൽ വാഗ്ദാനം ചെയ്യുകയാണ് കമ്പനി ഇതിലൂടെ. ഡൽഹി-അമൃത്സർ, ബെംഗളൂരു-ചെന്നൈ, ഹൈദരാബാദ്-രാജമുന്ദ്രി, ചെന്നൈ-മധുര, വിജയവാഡ-വിശാഖപട്ടണം, ബെംഗളൂരു-മധുര എന്നിവയുൾപ്പെടെ രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഏറ്റവും പുതിയ ഇലക്ട്രിക് സ്ലീപ്പർ ബസുകൾ. പരിസ്ഥിതി സൗഹൃദ യാത്രാ പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സ്ലീപ്പർ ബസ് വിഭാഗത്തിൽ തങ്ങളുടെ സാന്നിധ്യം വികസിപ്പിക്കാനും ന്യൂഗോ ലക്ഷ്യമിടുന്നു. ബാക്ക്‌റെസ്റ്റുകൾ, ഓവർഹെഡ് സ്റ്റോറേജ്, സോഫ്റ്റ്-ടച്ച് ഇന്റീരിയറുകൾ, ആംബിയന്റ് എൽഇഡി ലൈറ്റിംഗ്, യുഎസ്ബി ചാർജിംഗ് പോർട്ടുകൾ, നൈറ്റ് റീഡിംഗ് ലാമ്പുകൾ, ബെർത്ത് പോക്കറ്റുകൾ, ആധുനിക ശുചിത്വ സൗകര്യങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന എർഗണോമിക് ബെർത്തുകൾ ന്യൂഗോ സ്ലീപ്പർ ബസുകളിൽ ലഭ്യമാണ്. മെച്ചപ്പെട്ട ഹാൻഡ്‌ലിംഗിനും സ്ഥിരതയ്ക്കുമായി എയറോഡൈനാമിക്കായി ഒപ്റ്റിമൈസ് ചെയ്ത എഫ്‌ആർപി…
ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ-പൃത്ഥ്വിരാജ് കൂട്ടുകെട്ടിലെത്തുന്ന എമ്പുരാൻ. ചിത്രത്തിന്റെ റിലീസിനായി ദിവസങ്ങൾ മാത്രം അവശേഷിക്കേ അണിയറ പ്രവർത്തകരുടെ ഭാഗത്തു നിന്നും കൃത്യമായ അപ്ഡേറ്റ്സ് ഉണ്ടാകുന്നില്ല എന്ന വേവലാതിയിലാണ് നെറ്റിസൺസും ആരാധകരും. ടീസറിനും ക്യാരക്ടർ ലുക്ക് പോസ്റ്ററിനും ശേഷം ട്രെയിലർ അടക്കമുള്ള കൂടുതൽ പ്രൊമോഷനൽ മെറ്റീരിയലുകൾ ഒന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. പോസ്റ്ററുകൾ ഇല്ല, അഭിമുഖങ്ങളില്ല, പ്രൊമോഷനൽ പരിപാടികളില്ല, യാതൊരു വിധ അപ്ഡേറ്റ്സുമില്ല-മോളിവുഡിലെ ഏറ്റവും വലിയ ചിത്രം ഇറങ്ങാൻ ഇനി 14 ദിവസം മാത്രം എന്നാണ് നിരാശ പ്രകടിപ്പിച്ചുകൊണ്ട് ഒരു ആരാധകൻ ഇത് സംബന്ധിച്ച് സമൂഹമാധ്യമമായ എക്സിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്. മാർച്ച് 27നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക എന്നാണ് ഒടുവിൽ ലഭിച്ചിരിക്കുന്ന റിപ്പോർട്ട്. എന്നിട്ടും പ്രൊമോഷനൽ പരിപാടികൾ ഇല്ല എന്നതാണ് ആരാധകരെ നിരാശപ്പെടുത്തുന്നത്. എന്നാൽ സിനിമ നല്ലതാണെങ്കിൽ യാതൊരു പ്രൊമോഷന്റേയും ആവശ്യമില്ല എന്ന അഭിപ്രായമാണ് മറ്റൊരു വിഭാഗം ആരാധകർ രേഖപ്പെടുത്തുന്നത്. The much-awaited film Empuraan, starring Mohanlal and…
ചൈനയിലെ നിർമാണം കുറയ്ക്കാൻ അമേരിക്കൻ ടോയ്സ്, വിനോദ ഉത്പന്ന കമ്പനി എംജിഎ എന്റർടൈൻമെന്റ് (MGA Entertainment). യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചൈനയുമായുള്ള വ്യാപാര യുദ്ധം രൂക്ഷമാകുന്നതും ചൈനീസ് നിർമ്മിത ഉൽപ്പന്നങ്ങളുടെ താരിഫ് നിരക്ക് യുഎസ് ഉയർത്തിയതിനും പിന്നാലെയാണ് കമ്പനി നടപടി. വാൾമാർട്ടിനും ടാർഗെറ്റിനും കളിപ്പാട്ടങ്ങൾ വിതരണം ചെയ്യുന്ന പ്രധാന വിതരണക്കാരാണ് കാലിഫോർണിയ ആസ്ഥാനമായുള്ള എംജിഎ. ആറ് മാസത്തിനുള്ളിൽ ഉൽപ്പാദനത്തിന്റെ 40 ശതമാനം ഇന്ത്യ, വിയറ്റ്നാം, ഇന്തോനേഷ്യ എന്നിവിടങ്ങളിലേക്ക് മാറ്റാൻ കമ്പനി നടപടികൾ സ്വീകരിച്ചു വരുന്നതായി എംജിഎ സിഇഒ ഐസക് ലാരിയൻ പറഞ്ഞു. നിർമ്മാണ അടിത്തറ ഉടൻ ചൈനയ്ക്ക് പുറത്തേക്ക് മാറ്റാനുള്ള പദ്ധതികൾ വേഗത്തിലാക്കുകയാണ്. എന്നാൽ വരും മാസങ്ങളിൽ ഇന്ത്യ, വിയറ്റ്നാം, ഇന്തോനേഷ്യ എന്നിവിടങ്ങളിലേക്ക് മാറിയാലും കമ്പനിയുടെ നിർമ്മാണത്തിന്റെ 60 ശതമാനവും ചൈനയിലായിരിക്കും. കമ്പനിയുടെ ലാഭവിഹിതം ഇതിനകം കുറഞ്ഞിട്ടുട്ട്. ഇത് സംരക്ഷിക്കാൻ ചൈനീസ് നിർമ്മിത ഉൽപ്പന്നങ്ങളുടെ മൊത്തവില ഉയർത്തേണ്ടിവരും. അധികച്ചിലവ് ചില്ലറ വ്യാപാരികൾക്ക് വരും എന്നതിനാൽ ഇത് ഉപഭോക്താക്കളേയും ദോഷകരമായി ബാധിക്കും-അദ്ദേഹം…
ബെംഗളൂരു നഗരം കടുത്ത ജലക്ഷാമം നേരിടുമ്പോൾ ശ്രദ്ധ നേടി ജലക്ഷാമത്തിന് എതിരെയുള്ള ഒറ്റയാൾ പോരാട്ടം. സോഫ്റ്റ്‌വെയർ എഞ്ചിനീയറും പരിസ്ഥിതി പ്രവർത്തകനുമായ ഗണേഷ് ഷാൻഭാഗിന്റെ മഴവെള്ള സംഭരണ (RWH) സംവിധാനം 300ലധികം അപ്പാർട്ട്മെന്റുകൾക്ക് വിലകൂടിയ വാട്ടർ ടാങ്കറുകളെ ആശ്രയിക്കാതെ ശുദ്ധജലം ലഭ്യമാക്കുന്നതായി ദി ബെറ്റർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കാശ് ചിലവിലെ ലാഭത്തിനൊപ്പം അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ നഗരത്തിലെ ഭൂഗർഭജല ശേഖരം വർധിപ്പിക്കാനും സഹായിക്കുന്നു. സ്വന്തം അപാർട്മെന്റിലെ ബോർവെൽ സൗകര്യം വറ്റിയപ്പോഴായാണ് ഗണേഷിന്റെ ജലസംരക്ഷണത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. കുഴൽക്കിണർ വറ്റിയതോടെ താമസക്കാർ വൻ വിലയക്ക് വാട്ടർ ടാങ്കറുകളെ ആശ്രയിച്ച് വെള്ളം വാങ്ങാൻ നിർബന്ധിതരായി. അങ്ങനെയാണ് സുസ്ഥിര പരിഹാരം എന്ന നിലയ്ക്ക് ഗണേഷ് മഴവെള്ള സംഭരണത്തിലേക്ക് തിരിയുന്നത്. എന്നാൽ മഴവെള്ള സംഭരണത്തിന്റെ പ്രാരംഭ ഘട്ടത്തിലെ ചിലവുകൾ, സാങ്കേതിക പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച് അപാർട്മെന്റ് നിവാസികൾക്ക് ആശങ്കയുണ്ടായിരുന്നു. എന്നാൽ വെറും 3 ലക്ഷം രൂപയിൽ താഴെ ചിലവിൽ 100 ഫ്ലാറ്റ് അപ്പാർട്ട്മെന്റ് സമുച്ചയത്തിന് ഫലപ്രദമായ സംവിധാനം നടപ്പിലാക്ക്…
ചണ്ഡീഗഡ് സ്വദേശിയായ രത്തൻ ധില്ലൻ അടുത്തിടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ 37 വർഷം പഴക്കമുള്ള പഴക്കമുള്ള ഫിസിക്കൽ ഷെയർ സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയതിനെ തുടർന്ന് വാർത്തകളിൽ നിറഞ്ഞിരുന്നു. നിലവിൽ 12 ലക്ഷത്തോളം രൂപ മൂല്യമുള്ള ഷെയർ സർട്ടിഫിക്കറ്റുകൾ ഡിജിറ്റൈസ് ചെയ്യുന്നതിനും അദ്ദേഹം ശ്രമം നടത്തി. എന്നാൽ ഇതിനായി ശ്രമിച്ചപ്പോൾ നിയമപരമായ നിരവധി നൂലാമാലകൾ ഉണ്ടെന്ന് മനസ്സിലാക്കി അദ്ദേഹം ശ്രമം ഉപേക്ഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. അവകാശി സർട്ടിഫിക്കറ്റ്, പിന്തുടർച്ച സർട്ടിഫിക്കറ്റ്, നിക്ഷേപക വിദ്യാഭ്യാസ-സംരക്ഷണ ഫണ്ട് അധികാരികളുടെ അംഗീകാരം എന്നിവയുൾപ്പെടെ നിരവധി പേപ്പർ വർക്കുകളാണ് ഡിജിറ്റൈസേഷനു വേണ്ടത്. ഉദ്യോഗസ്ഥതലത്തിലെ ഈ നീണ്ട പ്രക്രിയകളിൽ നിരാശനായ ധില്ലൻ ശ്രമം ഉപേക്ഷിക്കാൻ തീരുമാനിച്ചതായി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഷെയറുകൾ ഡിജിറ്റൈസ് ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ചതിനാൽ ധീരുഭായ് അംബാനിയുടെ ഒപ്പുകൾ പാഴാകുമെന്ന് തോന്നുന്നു. ഈ പ്രക്രിയ വളരെ ദൈർഘ്യമേറിയതാണ് – നിയമപരമായ അവകാശി സർട്ടിഫിക്കറ്റ് ലഭിക്കാൻ മാത്രം 6-8 മാസം എടുക്കും, കൂടാതെ IEPFA പ്രക്രിയയ്ക്ക് 2-3 വർഷം എടുക്കും. ഇത്രയും സമയം…
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) കുടുങ്ങിക്കിടക്കുന്ന നാസ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനെയും സഹയാത്രികൻ ബുച്ച് വിൽമോറിനെയും ഭൂമിയിലേക്ക് തിരികെയെത്തിക്കുന്നതിൻറെ ഭാഗമായുള്ള ഫാൽക്കൺ 9 റോക്കറ്റ് വിക്ഷേപിച്ചു. നാസയുടെ കെന്നഡി സ്പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. ബഹിരാകാശ നിലയത്തിൽ നിന്നുള്ള സുനിതയുടേയും വിൽമോറിൻറെയും മടങ്ങിവരവിൽ നിർണായകമായ സ്പേസ് എക്സ് പേടകം ഡ്രാഗൺ ക്രൂ 10നെ വഹിച്ചാണ് ഫാൽക്കൺ 9ന്റെ വിക്ഷേപണം. ക്രൂ10 ദൗത്യം വിജയകരമായാൽ മാസങ്ങളായി ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുന്ന ക്രൂ 9 സംഘാംഗങ്ങളായ സുനിതയേയും ബുച്ച് വിൽമോറിനെയും തിരികെ ഭൂമിയിലെത്തിക്കാനാകും. ക്രൂ10 ബഹിരാകാശത്തെത്തി രണ്ട് ദിവസത്തിനുള്ളിൽ ഇരുവരുടേയും മടക്കയാത്ര സാധ്യമാകുമെന്ന് നാസ വൃത്തങ്ങൾ അറിയിച്ചു. 2024 ജൂണിലാണ് എട്ട് ദിവസത്തിനായി സുനിതയും വിൽമോറും സ്റ്റാർലൈനർ പേടകത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയത്. എന്നാൽ പേടകത്തിലെ യന്ത്രത്തകരാർ കാരണം ഇവരുടെ ഭൂമിയിലേക്കുള്ള മടങ്ങി വരവ് നീളുകയായിരുന്നു. നിലവിൽ ഒൻപത് മാസത്തോളമായി സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുകയാണ്. NASA’s Crew-10…
സൈക്കിൾ ചവിട്ടുന്ന റോബോട്ടുമായി ചൈനീസ് കമ്പനി. ചൈനീസ് റോബോട്ടിക്സ് സ്റ്റാർട്ടപ്പായ അജിബോട്ടാണ് (AgiBot) ലിങ്ഷി എക്സ്2 (Lingxi X2) എന്ന പുത്തൻ ജനറൽ പർപസ് ഹ്യൂമനോയിഡ് റോബോട്ടുമായി രംഗത്തെത്തിയിരിക്കുന്നത്. എഐയും കട്ടിങ് എഡ്ജ് റോബോട്ടിക്സും അരച്ചുകലക്കി കുടിച്ചാണ് ലിങ്ഷി എക്സ് ടൂവിന്റെ വരവ്. നടക്കാനും ഓടാനും തിരിയാനും മാത്രമല്ല വേണ്ടി വന്നാൽ ഡാൻസ് കളിക്കാനും സ്കൂട്ടർ ഓടിക്കാനും സൈക്കിൾ ഓടിക്കാനുമെല്ലാം റോബോട്ടിന് ആകും എന്ന് കമ്പനി പറയുന്നു. മോഷൻ, ഇന്ററാക്ഷൻ, ഇന്റലിജൻസ് എന്നിവയിലും എക്സ് 2 സാദാ റോബോട്ടുകളെ പിന്നിലാക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ഫ്ലെക്സിബിലിറ്റി, മൊബിലിറ്റി എന്നിവയിലെല്ലാം എക്സ് 2 അടിപൊളിയാണ് എന്നാണ് AgiBot പറയുന്നത്. 1.3 മീറ്റർ അഥവാ 4.3 അടിയാണ് ലിങ്ഷി ടൂവിന്റെ ഉയരം. 33 കിലോഗ്രാമോളം ഭാരവുമുണ്ട്. മില്ലിസെക്കൻഡുകൾക്കുള്ളിൽ പ്രതികരിക്കുന്ന മൾട്ടിമോഡൽ ഇന്ററാക്ഷൻ മോഡലുള്ള ലിങ്‌ഷി എക്സ് 2 ആദ്യത്തെ സംവേദനാത്മക “ഡൈനാമിക് റോബോട്ട്” ആണെന്ന് AgiBot അവകാശപ്പെടുന്നു. മുഖഭാവങ്ങളും സ്വരങ്ങളും പരിശോധിച്ച് ഹ്യൂമനോയിഡ് റോബോട്ടിന് വൈകാരികാവസ്ഥകളെ…