Author: News Desk

നാഷണൽ ബാക്ക്‌വേർഡ് ക്ലാസ് ഫിനാൻസ് & ഡെവലപ്‌മെന്റ് മിഷൻ (NBCFDM) വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതായി അവകാശപ്പെട്ട് വ്യാജസന്ദേശം പ്രചരിക്കുന്നതായി പിഐബി മുന്നറിയിപ്പ്. സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിലാണ് പിഐബി ഫാക്ട്ചെക്കിലൂടെ മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്. NBCFDMനെ എംഎസ്ജെഇഒഐ സ്വയം അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്ഥാപനമായി ചിത്രീകരിക്കുന്നതാണ് വ്യാജസന്ദേശം. കൂടാതെ രാജ്യത്തുടനീളം ജില്ലാ പ്രോജക്ട് ഓഫീസർ, അക്കൗണ്ട് ഓഫീസർ തുടങ്ങിയ ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നതായും ഓൺലൈനായി അപേക്ഷ ക്ഷണിച്ചതായും സന്ദേശത്തിൽ പറയുന്നു. സന്ദേശത്തിൽ പറയുന്ന http:// chnbcfdmvacancy.in , http:// chnbcfdm.in എന്നീ രണ്ട് വെബ്‌സൈറ്റുകൾ വ്യാജമാണെന്നാണ് പിഐബി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നാഷണൽ ബാക്ക്‌വേർഡ് ക്ലാസസ് ഫിനാൻസ് ആൻഡ് ഡെവലപ്‌മെന്റ് കോർപ്പറേഷനെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾക്ക് https:// nbcfdc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കണമെന്ന് പിഐബി പറയുന്നു. അത്തരം സംശയാസ്പദമായ സൈബർ കുറ്റകൃത്യങ്ങൾ https:// cybercrime.gov.in ൽ റിപ്പോർട്ട് ചെയ്യാനും പിഐബി ആവശ്യപ്പെട്ടിട്ടുണ്ട്. അത്തരം വെബ്‌സൈറ്റുകളിൽ സെൻസിറ്റീവ് ആയ വ്യക്തിഗത, സാമ്പത്തിക വിവരങ്ങൾ പങ്കിടുമ്പോൾ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പുണ്ട്. Viral claims about job openings at NBCFDM are fake.…

Read More

വെറും 15 വയസ്സിൽ സിനിമാ അരങ്ങേറ്റം കുറിച്ച നടിയാണ് രംഭ. വിനീതിന്റെ നായികയായി സർഗത്തിലൂടെയാണ് രംഭ അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് തമിഴിലും മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും ബോളിവുഡിലുമായി നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടു. പതിനാല് വർഷങ്ങൾക്കു മുൻപാണ് രംഭ അവസാനമായി ഒരു ചിത്രത്തിൽ വേഷമിട്ടത്. ഇപ്പോൾ താരം സിനിമയിലേക്ക് തിരിച്ചുവരും എന്ന് അഭ്യൂഹങ്ങളുണ്ട്. വിജയ് ടിവിയിലെ ഡാൻസ് റിയാലിറ്റി ഷോയിൽ ജഡ്ജായും രംഭ എത്തും. ഇതോടെ താരത്തിന്റെ ആസ്തി സംബന്ധിച്ച വിശേഷങ്ങളും വാർത്തയിൽ നിറയുകയാണ്. 2000 കോടി രൂപയാണ് താരത്തിന്റെ ആസ്തിയെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. സിനിമാ സമ്പാദ്യത്തിലുപരി ബിസിനസ് സമ്പാദ്യമാണ് താരത്തിന്റെ വൻ ആസ്തിക്ക് പിന്നിൽ. രംഭയുടെ ഭർത്താവ് ഇന്ദ്രകുമാർ പത്മനാഭൻ കാനഡയിൽ നിരവധി ബിസിനസ്സുകളുള്ള വ്യക്തിയാണ്. ഹോം ഇന്റീരിയർ കമ്പനിയായ മാജിക് വുഡ്സിന്റെ സ്ഥാപകൻ കൂടിയാണ് ഇന്ദ്രകുമാർ. ഇതിനുപുറമേ ചെന്നൈ അടക്കമുള്ള നഗരങ്ങളിൽ അദ്ദേഹത്തിന് അഞ്ച് കമ്പനികളുണ്ട്. ഇവയിൽ മിക്കതിലും രംഭയ്ക്കുള്ള പങ്കാളിത്തമാണ് താരത്തിന്റെ ആസ്തി ഇത്രയും…

Read More

നാനും റൗഡി താനുമായി ബന്ധപ്പെട്ട പകർപ്പവകാശ ലംഘനത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ ധനുഷിന്റെ നിർമ്മാണ കമ്പനിയായ വണ്ടർബാർ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് സിവിൽ കേസ് ഫയൽ ചെയ്തതായി ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയായ നയൻതാര: ബിയോണ്ട് ദി ഫെയറിടെയിലിൽ സംവിധായകൻ വിഘ്നേഷ് ശിവനും നടി നയൻതാരയും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) വാങ്ങാതെ സിനിമയുടെ പിന്നാമ്പുറ ദൃശ്യങ്ങൾ ഉപയോഗിച്ചു എന്നാണ് കേസ്. വണ്ടർബാർ ഫിലിംസ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ സിനിമയുടെ നിർമ്മാണ സമയത്ത് വിഘ്നേഷ് ശിവൻ പ്രൊഫഷണലല്ലാത്ത പെരുമാറ്റം നടത്തിയെന്നും നയൻതാരയിൽ അമിതമായി ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നും ആരോപിക്കുന്നു. നാലാം പ്രതി വിഘ്നേഷ് ശിവൻ അനാവശ്യമായി മൂന്നാം പ്രതി നയൻതാരയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. സിനിമയിലെ മറ്റ് അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും അവഗണിച്ചു. മറ്റ് അഭിനേതാക്കളെ അവഗണിച്ചുകൊണ്ട് അവർ ഉൾപ്പെടുന്ന രംഗങ്ങൾ അദ്ദേഹം ഒന്നിലധികം തവണ റീടേക്കുകൾ എടുത്തതായും ആരോപണമുണ്ട്. കഴിഞ്ഞ വർഷം നവംബർ 18ന്…

Read More

കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ (കേരള ബാങ്ക്) വിജയത്തെക്കുറിച്ചും സംസ്ഥാനത്തെ ശക്തമായ സഹകരണ മേഖലയെക്കുറിച്ച് പഠിക്കുന്നതിനുമായി ഗോവ സംസ്ഥാന സഹകരണ ബാങ്കിന്റെ (GSCB) ചെയർമാൻ ഉല്ലാസ് ബി. ഫാൽ ദേശായിയുടെ നേതൃത്വത്തിൽ 14 അംഗ പ്രതിനിധി സംഘം കേരളം സന്ദർശിച്ചു. കേരള ബാങ്കിന്റെ ലോൺ ബുക്ക് 50,000 കോടി രൂപ കടന്ന് വാർത്തകളിൽ ഇടം നേടിയതിനു പിന്നാലെയാണിത്. ജിഎസ്‌സിബി വൈസ് ചെയർമാൻ പാണ്ഡുരംഗ് എൻ. കുർത്തിക്കർ, മാനേജിംഗ് ഡയറക്ടർ അനന്ത് എം. ചോദങ്കർ തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് സന്ദർശനം നടത്തിയത്. കേരള ബാങ്ക് മാനേജ്‌മെന്റ് ബോർഡ് ചെയർമാൻ വി. രവീന്ദ്രൻ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ജോർട്ടി എം. ചാക്കോ, ജനറൽ മാനേജർ ഡോ. ആർ. ശിവകുമാർ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി സംഘം ചർച്ച നടത്തി. സഹകരണ, ബാങ്കിംഗ് മേഖലകളിലെ പ്രധാന വിഷയങ്ങളിൽ സഹകരിക്കാൻ ഇരു ബാങ്കുകളും തീരുമാനമായി. സഹകരണ സ്ഥാപനങ്ങൾക്കിടയിലെ സഹകരണം എന്ന തത്വം ശക്തിപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം. കരകുളം…

Read More

37 വർഷം പഴക്കമുള്ള 11 ലക്ഷം രൂപ വിലമതിക്കുന്ന റിലയൻസ് ഓഹരികൾ കണ്ടെത്തിയ ചണ്ഡീഗഡ് സ്വദേശി. ഇദ്ദേഹത്തിന്റെ കണ്ടെത്തൽ സമൂഹമാധ്യമങ്ങളിൽ കൗതുകമുണർത്തുകയാണ്. ചണ്ഡീഗഡിൽ നിന്നുള്ള കാർ പ്രേമിയായ രത്തൻ ഡില്ലൺ ആണ് അടുത്തിടെ ക്ലീനിംഗ് നടത്തുന്നതിനിടെ അപ്രതീക്ഷിതമായി 1988ൽ വാങ്ങിയ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഓഹരികളുടെ പകർപ്പുകൾ കണ്ടെത്തിയത്. രേഖകൾ പ്രകാരം മരണപ്പെട്ട യഥാർത്ഥ ഓഹരി ഉടമ 10 രൂപയ്ക്ക് 30 ഇക്വിറ്റി ഓഹരികളാണ് വാങ്ങിയത്. ഓഹരി വിപണിയെക്കുറിച്ച് പരിചയമില്ലാത്ത രത്തൻ തന്റെ സോഷ്യൽ മീഡിയ ഫോളോവേഴ്‌സിൽ നിന്ന് ഉപദേശം തേടിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. സ്റ്റോക്കിന്റെ നിലവിലെ മൂല്യം കണക്കാക്കി നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കുന്നത്. നിലവിൽ ഇവയ്ക്ക് മൂന്ന് സ്റ്റോക്ക് വിഭജനങ്ങൾക്കും രണ്ട് ബോണസുകൾക്കും ശേഷം ഹോൾഡിംഗ് 960 ഷെയറുകളായി വളർന്ന് ഏകദേശം 11 മുതൽ 12 ലക്ഷം രൂപ വരെ മൂല്യം കണക്കാക്കപ്പെടുന്നു. Chandigarh man finds 1988 Reliance shares worth ₹12 lakh today,…

Read More

കേരളത്തിന്റെ സ്പേസ്ടെക്ക് മേഖലയ്ക്ക് ഊർജം പകരാൻ പുതിയ കൺസോർഷ്യം. അനന്ത് ടെക്നോളജീസ് ലിമിറ്റഡ് (ATL), വിൻവിഷ് ടെക്നോളജീസ് (Vinvish Technologies), എയറോപ്രെസിഷൻ (Aeroprecision) എന്നീ മൂന്ന് പ്രമുഖ എയ്‌റോസ്‌പേസ് കമ്പനികൾ ചേർന്നാണ് സംസ്ഥാനത്തിന്റെ എയ്‌റോസ്‌പേസ് വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള സർക്കാർ ഏജൻസിയായ കെ‌സ്‌പെയ്‌സിന്റെ കൺസോർഷ്യം രൂപീകരിച്ചത്. ഇന്ത്യയിലും വിദേശത്തും റോക്കറ്റ് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട മെഗാ പ്രോജക്ടുകൾക്കായി ഏകീകൃത പ്ലാറ്റ്‌ഫോം സൃഷ്ടിക്കുക എന്നതാണ് മൂന്ന് സ്ഥാപനങ്ങളും ഒപ്പുവച്ച ധാരണാപത്രത്തിന്റെ ലക്ഷ്യം. ഈ മേഖലയിൽ മുൻപന്തിയിലുള്ള മൂന്ന് സ്വകാര്യ കമ്പനികളും ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL), ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (BHEL), ലാർസൻ & ട്യൂബ്രോ (L&T) തുടങ്ങിയ വമ്പൻമാരുമായി മത്സരിക്കാൻ കെൽപുള്ളവയാണ്. കേരളത്തിൽ 50ലധികം ബഹിരാകാശ സാങ്കേതിക സ്ഥാപനങ്ങളുണ്ട്. എന്നാൽ ഇന്ത്യൻ ബഹിരാകാശ ഏജൻസികൾ ഔട്ട്‌സോഴ്‌സ് ചെയ്യുന്ന ജോലികളുടെ 10 ശതമാനത്തിൽ താഴെ മാത്രമേ നിലവിൽ ഇവയ്ക്ക് കൈകാര്യം ചെയ്യാനാകുന്നുള്ളൂ. സംയോജിത കഴിവുകൾ പ്രയോജനപ്പെടുത്തിക്കൊണ്ടും സംസ്ഥാനത്തെ എയ്‌റോസ്‌പേസ് സ്ഥാപനങ്ങൾക്ക് കൂടുതൽ പദ്ധതികൾ എത്തിച്ചുകൊണ്ടും…

Read More

കഴിഞ്ഞ വർഷം ജൂൺ മുതൽ ബഹിരാകാശത്ത് കുടുങ്ങി കിടക്കുകയാണ് ഇന്ത്യൻ വംശജയായ നാസ ബഹിരാകാശയാത്രിക സുനിത വില്യംസ്. നാസ വൃത്തങ്ങൾ അനുസരിച്ച് നിരവധി “അത്ഭുതകരമായ പരീക്ഷണങ്ങളാണ്” സുനിത വില്യംസും സഹസഞ്ചാരി ബുച്ച് വിൽമോറും ബഹിരാകാശത്ത് നടത്തുന്നത്. 900 മണിക്കൂറിലധികം നീണ്ട ബഹിരാകാശ ഗവേഷണമാണ് ഇരുവരും നടത്തിയത്. മൂന്ന് വ്യത്യസ്ത ദൗത്യങ്ങൾക്കായി ഇതുവരെ 600 ദിവസത്തിലധികം ബഹിരാകാശത്ത് ചെലവഴിച്ച 59 കാരിയായ സുനിത 62 മണിക്കൂറും ഒമ്പത് മിനിറ്റും സ്പേസ് വാക്ക് നടത്തി. മറ്റ് പ്രവർത്തനങ്ങൾക്കൊപ്പം ഇരുവരും ബഹിരാകാശത്ത് ലെറ്റൂസ് ചെടികൾ വളർത്തുന്നതിനെ കുറിച്ച് പഠിച്ചതായി നാസ വൃത്തങ്ങൾ പറയുന്നു. അനുകൂലമല്ലാത്ത സാഹചര്യങ്ങൾ സസ്യവളർച്ചയെ എങ്ങനെ ബാധിക്കുന്നുവെന്നു എന്നതായിരുന്നു പഠനവിഷയം. ഭാവിയിലെ ബഹിരാകാശ യാത്രകളിൽ ക്രൂ അംഗങ്ങൾക്ക് സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണം ഉൽപ്പാദിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യാൻ ഇത് ശാസ്ത്രജ്ഞരെ സഹായിക്കും. സുനിതയും സഹസഞ്ചാരി ബുച്ച് വിൽമോറും നിരവധി മാസങ്ങളായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഉണ്ട്. കഴിഞ്ഞ വർഷം ജൂൺ 6ന് ബോയിംഗിന്റെ…

Read More

വിഴിഞ്ഞം തുറമുഖം രണ്ടാം ഘട്ട നിർമ്മാണം പൂർത്തിയാകുന്ന മുറക്ക് ടെർമിനലിൻ്റെ ചരക്കിറക്ക് ശേഷി രണ്ടിരട്ടി കണ്ടു വർധിക്കും. എറണാകുളം മുതല്‍ തെക്കോട്ടുള്ള ഇതര ജില്ലകളിലും നിരവധി ലോജിസ്റ്റിക് പാര്‍ക്കുകളും വ്യവസായശാലകളും വരുമെന്ന് സർക്കാർ പദ്ധതികൾ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ മറ്റു തുറമുഖങ്ങൾ വികസിപ്പിക്കുവാനും, വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിച്ച് ചരക്ക് നീക്കം സുഗമമാക്കാനും പദ്ധതികൾ ആരംഭിച്ചു കഴിഞ്ഞു.തിരുവനന്തപുരം ജില്ലയില്‍ ഔട്ടര്‍ ഏര്യ ഗ്രോത്ത് കോറിഡോര്‍, ഔട്ടര്‍ റിംഗ് റോഡ്, വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വളര്‍ച്ചാത്രികോണം മുതലായവ യുദ്ധകാലാടിസ്ഥാനത്തില്‍ യാഥാര്‍ത്ഥ്യമാക്കും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും പാരിസ്ഥിതികാനുമതി ലഭിച്ചതിനാല്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ തുടര്‍ഘട്ടങ്ങളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍ നിയമസഭയെ അറിയിച്ചു. 2024 ഡിസംബര്‍ 3 ന് പ്രവര്‍ത്തനക്ഷമമായ ഒന്നാംഘട്ടത്തിന്‍റെ പ്രതിവര്‍ഷ ചരക്കിറക്ക് ടെർമിനൽ ശേഷി 1 മില്യണ്‍ TEU ആണ്. വിഴിഞ്ഞം തുടര്‍ഘട്ടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ തുറമുഖത്തിന്‍റെ ശേഷി പ്രതിവര്‍ഷം 3 മില്യണ്‍ TEU ആയി ഉയരും. തുറമുഖം പൂര്‍ണ്ണ ശേഷി…

Read More

ധാരാവി ചേരി പുനർവികസന പദ്ധതിക്ക് ശേഷം മുംബൈയിലെ മോട്ടിലാൽ നഗറിൽ 36,000 കോടി രൂപയുടെ പുനർവികസനത്തിന് ഏറ്റവും കൂടുതൽ ലേലം വിളിച്ച് ശതകോടീശ്വരനായ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ്. മുംബൈയിലെ ഏറ്റവും വലിയ ഭവന പുനർവികസന പദ്ധതികളിൽ ഒന്നാണ് ഗോരേഗാവിന്റെ പടിഞ്ഞാറൻ പ്രാന്തപ്രദേശത്തുള്ള 143 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന മോട്ടിലാൽ നഗർ I, II, III. ഏറ്റവും ഉയർന്ന ലേലത്തിൽ പങ്കെടുത്തത് അദാനി പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് (എപിപിഎൽ) ആണെന്നും അടുത്ത എതിരാളിയായ എൽ ആൻഡ് ടി യെക്കാൾ കൂടുതൽ ബിൽറ്റ്-അപ്പ് ഏരിയ വാഗ്ദാനം ചെയ്തതായും റെഡ്ഡിഫ്.കോം റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ ലെറ്റർ ഓഫ് അലോട്ട്മെന്റ് (LoA) യഥാസമയം നൽകുന്നതാണ്. മുംബൈയിലെ അദാനി ഗ്രൂപ്പിന്റെ രണ്ടാമത്തെ മെഗാ പുനർവികസന പദ്ധതിയാണിത്. ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിൽ ഒന്നായ ധാരാവിയുടെ പുനർവികസനം അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഇതിനകം ആരംഭിച്ചിട്ടുണ്ട്. എന്നാൽ വാർത്തയെക്കുറിച്ച് അദാനി ഗ്രൂപ്പ് ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. നേരത്തെ മോട്ടിലാൽ നഗറിന്റെ പുനർവികസനത്തിന്…

Read More

മനുഷ്യരിലെ വിവിധ രോഗങ്ങള്‍ക്ക് കാരണമാകുന്ന ഓക്സിഡേറ്റീവ് സ്ട്രെസ് പ്രതിരോധിക്കാനുള്ള കണ്ടെത്തലുമായി രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിലെ ശാസ്ത്രജ്ഞര്‍. കാന്‍സര്‍, പ്രമേഹം തുടങ്ങി ഹൃദയ-നാഡീ സംബന്ധിയായ രോഗങ്ങള്‍ വരെ തടയാനുള്ള മികച്ച ചികിത്സാരീതികളുടേയും മരുന്നുകളുടേയും കണ്ടെത്തലിന് പഠനറിപ്പോര്‍ട്ട് സഹായകമാകും. കോശങ്ങളിലെ ജനിതകവസ്തുക്കളിലൊന്നായ ആര്‍എന്‍എ പൂര്‍ണ വളര്‍ച്ചയെത്തുന്ന ഘട്ടവുമായി ബന്ധപ്പെട്ട ‘ക്ലീവേജ് സൈറ്റ് ഹെറ്ററോജെനിറ്റി’ പ്രക്രിയയിലൂടെ മനുഷ്യ കോശങ്ങള്‍ക്ക് ഓക്സിഡേറ്റീവ് സ്ട്രെസിനെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് കണ്ടെത്തല്‍.ഡോ. രാകേഷ് എസ്. ലൈഷ്റാമിന്‍റെ നേതൃത്വത്തില്‍ ഡോ. ഫേബ ഷാജി, ഡോ. ജംഷായിദ് അലി എന്നിവരടങ്ങുന്ന ഗവേഷക സംഘമാണ് മോളിക്കുലാര്‍ ബയോളജി മേഖലയിലെ സുപ്രധാന കണ്ടെത്തലിനു പിന്നില്‍. അന്താരാഷ്ട്ര പ്രശസ്തമായ റെഡോക്സ് ബയോളജി ജേണലില്‍ പഠനത്തിലെ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ശരീരത്തിലെ ഫ്രീ റാഡിക്കലുകളുടെയും ആന്‍റിഓക്സിഡന്‍റ് പ്രോട്ടീനുകളുടേയും അസന്തുലിതാവസ്ഥയാണ് ഓക്സിഡേറ്റീവ് സ്ട്രെസ്. കോശനാശം, അകാല വാര്‍ധക്യം, കാന്‍സര്‍, പ്രമേഹം, ഹൃദയനാഡീ സംബന്ധിയായ രോഗങ്ങള്‍ തുടങ്ങിയവയ്ക്ക് ഓക്സിഡേറ്റീവ് സ്ട്രെസ് പ്രധാന കാരണമാണ്. പുകവലി, ഭക്ഷണക്രമത്തിലെ പോരായ്മകള്‍, മദ്യപാനം തുടങ്ങിയവയ്ക്കൊപ്പം പാരിസ്ഥിതിക കാരണങ്ങള്‍,…

Read More