Author: News Desk
ലോകത്തിലെതന്നെ ഏറ്റവും ദൈർഘ്യമേറിയ സിനിമാ കരിയർ ഉള്ള താരമാണ് ഉലക നായകൻ കമൽ ഹാസൻ. ബാലതാരമായി സിനിമയിലെത്തിയ അദ്ദേഹത്തിന്റേത് 65 വർഷത്തോളം നീണ്ട കരിയറാണ്. വർഷങ്ങൾ നീണ്ട ഈ കരിയറിലൂടെ ഏറ്റവും സമ്പന്നനായ തമിഴ് നടൻ എന്ന നേട്ടവും ഉലകനായകന് സ്വന്തമാണ്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പ്രകാരം 450 കോടി രൂപയാണ് താരത്തിന്റെ ആസ്തി. 1960ൽ കളത്തൂർ കണ്ണമ്മ എന്ന തമിഴ് ചിത്രത്തിൽ ബാലതാരമായാണ് കമലിന്റെ സിനിമാ അരങ്ങേറ്റം. 1975ൽ ഇറങ്ങിയ അപൂർവരാഗങ്ങൾ എന്ന ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ നാഴിക്കല്ലായി. തുടർന്ന് വിവിധ ഭാഷകളിലായി 230ലധികം ചിത്രങ്ങളിൽ കമൽ ഹാസൻ അഭിനയിച്ചു. തമിഴിനു പുറമേ മലയാളം, ഹിന്ദി, തെലുഗ്, ബംഗാളി ചിത്രങ്ങളിലും തന്റെ അഭിനയപാടവത്തിലൂടെ കമൽ പ്രേക്ഷകരെ ത്രസിപ്പിച്ചു. നിർമാണ രംഗത്തും സജീവമായ കമൽ ഹാസൻ 1981ൽ രാജ് കമൽ ഇന്റർനാഷണൽ എന്ന നിർമാണ കമ്പനി സ്ഥാപിച്ചു.130 കോടി രൂപയോളം വിലമതിക്കുന്ന സ്വത്തുവകകൾ താരത്തിനുണ്ട്. ചെന്നൈയിൽ മാത്രം അദ്ദേഹത്തിന് 90…
വ്യത്യസ്ത വഴികളിലൂടെയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന്റെ മക്കളായ അർജുൻ ടെൻഡുൽക്കറിന്റേയും സാറ ടെൻഡുൽക്കറിന്റേയും കരിയർ. പിതാവിനെപ്പോലെത്തന്നെ ക്രിക്കറ്റാണ് കരിയറായി അർജുൻ തിരഞ്ഞെടുത്തത്. എന്നാൽ സാറയാകട്ടെ മോഡലിങ്, സംരംഭകത്വം എന്നിവയിൽ നിന്നെല്ലാം പണമുണ്ടാക്കുന്നു. പിതാവിനെപ്പോലെ ഗംഭീര ക്രിക്കറ്റ് നേട്ടങ്ങളൊന്നും അർജുന് ഇതുവരെ അവകാശപ്പെടാനില്ല. എന്നാൽ തരക്കേടില്ലാത്ത വിധത്തിൽ ക്രിക്കറ്റിൽ നിന്നും അർജുൻ സമ്പാദിക്കുന്നുണ്ട്. അത് കൊണ്ടുതന്നെ സമ്പത്തിന്റെ കാര്യത്തിൽ സഹോദരിയേക്കാൾ ഒരു പടി മുൻപിലുമാണ് അർജുൻ ടെൻഡുൽക്കർ. 2025 ഐപിഎൽ താരലേലത്തിൽ അർജുനെ മുംബൈ ഇന്ത്യൻസ് നിലനിർത്തിയിരുന്നു. 20 ലക്ഷം രൂപയാണ് താരത്തിന്റെ ഐപിഎൽ പ്രതിഫലം. ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനത്തിലൂടെയാണ് അർജുൻ ഏറിയ തുകയും സമ്പാദിച്ചത്. 21 കോടി രൂപയാണ് അർജുന്റെ ആസ്തി. ഐപിഎല്ലിൽ നിന്നു മാത്രം അർജുൻ ഇതുവരെ ഒരു കോടിയിലധികം രൂപ സമ്പാദിച്ചിട്ടുണ്ട്. 2023ലെ കണക്കനുസരിച്ച് ഒരു കോടി രൂപയോളമാണ് സാറ ടെൻഡുൽക്കറിന്റെ ആസ്തി. ചെറിയ പ്രായത്തിനുള്ളിൽത്തന്നെ സാറ തന്റെ സ്വന്തം ഇ-കൊമേഴ്സ് വെബ്സൈറ്റ് ആരംഭിച്ചു. മോഡലിങ്…
ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീകളിൽ ഒരാളായ ലീന തിവാരിയുടെ മകളാണ് അനീഷ ഗാന്ധി തിവാരി. ബ്രൗൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ബയോകെമിസ്ട്രിയിലും മോളിക്യുലർ ബയോളജിയിലും ബിരുദം നേടിയ അനീഷ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (MIT) നിന്ന് മോളിക്യുലർ ബയോളജിയിൽ പിഎച്ച്ഡിയും സ്വന്തമാക്കി. 2022 ഓഗസ്റ്റിൽ ലീന തിവാരി നേതൃത്വം നൽകുന്ന ഫാർമസ്യൂട്ടിക്കൽ പവർഹൗസായ USV യിലെ ഡയറക്ടർ ബോർഡിൽ അനീഷ ചേർന്നു. ഇന്ത്യയിലെ കാർഡിയോ വാസ്‌കുലർ, ഡയബറ്റിസ് മെഡിസിൻ മേഖലകളിലെ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം നേടിയ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ യുഎസ് വി ഇന്ത്യയുടെ ചെയർപേഴ്‌സണാണ് ലീന തിവാരി. 1961ൽ റെവ്‌ലോണുമായി സഹകരിച്ച് പിതാവ് വിത്തൽ ഗാന്ധി സ്ഥാപിച്ച കമ്പനിയുടെ എല്ലാ പ്രവർത്തനങ്ങളും ലീനയുടെ മേൽനോട്ടത്തിലാണ്. കമ്പനിയെ ഫാർമ വ്യവസായത്തിലെ മുൻനിരക്കാരാക്കി മാറ്റുന്നതിൽ ലീന പ്രധാന പങ്കുവഹിച്ചു. ഇന്ന് ലീനയ്ക്കൊപ്പം അനീഷയും സംരംഭക രംഗത്ത് കമ്പനിയെ ശക്തരാക്കുന്നു. 11043 കോടി രൂപയാണ് ലീന തിവാരിയുടെ നിലവിലെ ആസ്തി. ബയോകോണിന്റെ കിരൺ…
പാകിസ്താന്റെ പുതിയ ഉപഗ്രഹം ചൈനയിൽ നിന്നും കഴിഞ്ഞ ദിവസം വിക്ഷേപിച്ചിരുന്നു. PRSC-EO1 എന്ന പേരിലുള്ള ഉപഗ്രഹമാണ് പാകിസ്താൻ ചൈനയിലെ ജിയുക്വാൻ സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽ നിന്നും വിക്ഷേപിച്ചത്. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട രസകരമായ മറ്റൊരു കാര്യമാണ് നെറ്റിസൺസിന് ഇടയിലെ സംസാരവിഷയം. പാകിസ്താൻ്റെ ഉപഗ്രഹം കാഴ്ചയിൽ ഒരു വാട്ടർ ടാങ്ക് പോലെയുണ്ട് എന്നാണ് സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ നിറയുന്നത്. ഉപഗ്രഹത്തിന്റെ ചിത്രങ്ങൾ സഹിതം സമൂഹമാധ്യമമായ എക്സിൽ പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് രാജ്യത്തിന്റെ ബഹിരാകാശ നേട്ടത്തെക്കുറിച്ച് പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റിൽ കമന്റുകളായും പോസ്റ്റ് ഷെയർ ചെയ്തുമാണ് നെറ്റിസൺസ് വാട്ടർ ടാങ്ക് ട്രോളുകളുമായി എത്തിയിരിക്കുന്നത്. പാകിസ്താൻ വിക്ഷേപിച്ച റോക്കറ്റിൻ്റെ ആകൃതിയും വെള്ള പെയിന്റടിച്ച വാട്ടർ ടാങ്കിന്റെ ചിത്രവും സഹിതവും നിരവധി ട്രോളുകൾ ഷെയർ ചെയ്യപ്പെടുന്നുണ്ട്. Pakistan launched its satellite PRSC-EO1 from China’s Jiuquan Satellite Launch Center, but the event took a humorous turn as netizens trolled its…
കശ്മീരിലെ ദാൽ തടാകത്തെ സംരക്ഷിക്കാൻ കേരളം ആസ്ഥാനമായുള്ള മാലിന്യ സംസ്‌കരണ കമ്പനി. ആലപ്പുഴ കേന്ദ്രീകരിച്ചുള്ള സമുദ്ര പ്ലാനെറ്റ് (Samudra Planet) എന്ന കമ്പനിയാണ് തടാകത്തിൻ്റെ മാലിന്യ പ്രശ്നം പരിഹരിക്കാനും സൗന്ദര്യം സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ള സംരംഭത്തിൽ ജമ്മു കാശ്മീർ ലേയ്ക്ക്സ് ആൻഡ് വാട്ടർവേയ്സ് ഡെവലപ്മെന്റ് അതോറിറ്റിയുമായി കൈകോർക്കുന്നത്. ഹൗസ് ബോട്ടുകളിൽ നിന്ന് ദാൽ തടാകത്തിലേക്ക് ശുചിമുറി മാലിന്യം ഉൾപ്പെടെ തള്ളുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന് പദ്ധതിയിലൂടെ പരിഹാരമാകുകയാണ്. ഡിഫൻസ് റിസർച്ച് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷൻ (DRDO) വികസിപ്പിച്ച മൈക്രോബയൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് സമുദ്ര പ്ലാനെറ്റ് ദാൽ തടാക സംരക്ഷണം ഒരുക്കുന്നത്. മാലിന്യ പ്രശ്നത്തിന് സുസ്ഥിരവും പരിസ്ഥിതി സൗഹൃഹാർദപരവുമായ പരിഹാരം വാഗ്ദാനം ചെയ്യുന്ന മൈക്രോബയൽ സാങ്കേതികവിദ്യ അടങ്ങുന്ന ബയോ ഡൈജസ്റ്ററുകൾ കമ്പനി വിവിധ ബോട്ടുകളിൽ സ്ഥാപിച്ചു കഴിഞ്ഞു. നേരത്തെ ഡൽഹി മെട്രോ മുൻ മേധാവി ഇ. ശ്രീധരൻ തലവനായ കമ്മിറ്റി മാലിന്യപ്രശ്നം പരിഹരിക്കുന്നതിന് ബയോ ഡൈജസ്റ്ററുകൾ സ്ഥാപിക്കാൻ ശുപാർശ ചെയ്തിരുന്നു. ദാൽ തടാകം സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളിൽ ബയോ…
ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025ൽ പുതിയ ഇവി 6 അവതരിപ്പിച്ച് പ്രീമിയം കാർ നിർമാതാക്കളായ കിയ ഇന്ത്യ. കാറിന്റെ ബുക്കിംഗ് ഇന്ന് മുതൽ ആരംഭിച്ചതായി കമ്പനി പ്രഖ്യാപിച്ചു. അഡാസ് 2.0 പാക്കേജുമായി എത്തുന്ന പുതിയ ഇവി 6ൽ സുരക്ഷയും ഡ്രൈവർ അസിസ്റ്റ൯സും നൽകുന്ന 27 നൂതന സവിശേഷതകളാണുള്ളത്. മുൻ പതിപ്പിനെ അപേക്ഷിച്ച് ആറ് സവിശേഷതകൾ കൂടി ലഭ്യം. സിറ്റി/കാൽനടയാത്രക്കാർ/സൈക്കിൾ യാത്രക്കാർ/ജംഗ്ഷൻ ടേണിംഗ് എന്നീ സാഹചര്യങ്ങളിലെ അപകടങ്ങളെ പ്രതിരോധിക്കുന്ന ഫ്രണ്ട് കൊളീഷൻസ് അവോയിഡൻസ് അസിസ്റ്റ് (FCA), ജംഗ്ഷൻ ക്രോസിംഗിൽ സൂക്ഷ്മത ഉറപ്പാക്കുന്ന ഫോർവേഡ് കൊളീഷൻ അവോയിഡൻസ് ലെയ്ൻ അസിസ്റ്റ് ചേഞ്ചിൽ ഓൺകമിംഗ്, സൈഡ് സുരക്ഷ നൽകുന്ന ഫോർവേഡ് കൊളീഷൻ അവോയിഡൻസ് , ഫോർവേഡ് കൊളീഷൻ അവോയിഡൻസ് അസിസ്റ്റ് -ഇവാസിവ് സ്റ്റിയറിംഗ്, ലെയ്ൻ ഫോളോ അസിസ്റ്റ് എന്നിവയാണ് അധിക സവിശേഷതകൾ. കിയയുടെ മുൻനിര മോഡലായ ഇവി 9ൽ നിന്നുള്ള അത്യാധുനിക സാങ്കേതികവിദ്യയിൽ നിന്ന് പകർത്തിയിരിക്കുന്നു ഈ സവിശേഷതകൾ കൂട്ടിയിടിയിൽ നിന്നുള്ള സുരക്ഷ, മികച്ച…
മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ ചിത്രം എന്ന വിശേഷണത്തോടെയാണ് ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ തിയേറ്ററുകളിലെത്തിയത്. ഇപ്പോൾ പുതിയൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മാർക്കോ. മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഒരു എ സർട്ടിഫിക്കറ്റ് ചിത്രം 100 കോടിയിലധികം കലക്ഷൻ നേടി എന്ന നേട്ടമാണ് മാർക്കോ സ്വന്തമാക്കിയത്. ചിത്രത്തിന്റെ പുതിയ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പങ്ക് വെച്ചതിനൊപ്പം നടൻ ഉണ്ണി മുകുന്ദൻ തന്നെയാണ് നേട്ടത്തെക്കുറിച്ച് പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. ഡിസംബർ 20ന് ക്രിസ്മസ് റിലീസായാണ് മാർക്കോ തിയേറ്ററുകളിൽ എത്തിയത്. റിലീസ് ദിവസം മുതൽ തന്നെ ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. വയലൻസ്-ആക്ഷൻ രംഗങ്ങളുമായി എത്തിയ ചിത്രം മലയാള സിനിമയ്ക്ക് പുതിയ ബെഞ്ച് മാർക്ക് സൃഷ്ടിച്ചു. ഇപ്പോഴും തിയേറ്ററുകളിൽ മുന്നേറുന്ന ചിത്രത്തിന്റെ മലയാളം പതിപ്പിനു പുറമേ ഹിന്ദി, തെലുങ്ക്, തമിഴ് പതിപ്പുകളും ഇറങ്ങിയിട്ടുണ്ട്. മുതിർന്നവർക്ക് (18 വയസ്സിന് മുകളിലുള്ളവർക്ക്) മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ള ചിത്രങ്ങളാണ് എ സർട്ടിഫിക്കറ്റ് ചിത്രം. അതിഭീകര വയലൻസ് രംഗങ്ങൾ-സംഭാഷണങ്ങൾ, ലൈംഗിക രംഗങ്ങൾ,…
രണ്ട് മുൻനിര നാവിക കപ്പലുകളും, ഒരു മുങ്ങിക്കപ്പലുമായി ഇന്ത്യൻ നാവികസേന കൂടുതൽ കരുത്താർജ്ജിച്ചിരിക്കുകയാണ്. ഐഎൻഎസ് സൂറത്ത്, ഐഎൻഎസ് നീലഗിരി എന്നീ യുദ്ധക്കപ്പലുകളും ഐഎൻഎസ് വാഗ്ഷീർ എന്ന മുങ്ങിക്കപ്പലുമാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് സമർപ്പിച്ചത്. ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യം സ്ഥാപിക്കാനും ചൈനയുടെ ഭീഷണി ചെറുക്കാനും ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ നീക്കം. പ്രൊജക്റ്റ് 15 ബി ഗൈഡഡ് മിസൈൽ ഡിസ്‌ട്രോയർ പദ്ധതിയിലെ നാലാമത്തേയും അവസാനത്തേയും കപ്പലായ ഐഎൻഎസ് സൂറത്ത്, പ്രൊജക്റ്റ് 17 എ സ്റ്റെൽത്ത് ഫ്രിഗേറ്റ് പദ്ധതിയിലെ ആദ്യ കപ്പലായ ഐഎൻഎസ് നീലഗിരി, പി75 സ്കോർപീൻ പദ്ധതിയുടെ ആറാമത്തേയും അവസാനത്തേയും അന്തർവാഹിനിയായ ഐഎൻഎസ് വാഗ്ഷീർ എന്നിവയാണ് ഇന്ത്യൻ നാവികസേനയ്ക്ക് കരുത്ത് പകരുന്ന പുതിയ അംഗങ്ങൾ. നിലവിൽ കടൽമാർഗമുള്ള ഇന്ത്യയുടെ 95% വ്യാപാരനീക്കങ്ങളും ഇന്ത്യൻ മഹാസമുദ്രം കേന്ദ്രീകരിച്ചാണ്. ഇവിടെ സമീപകാലത്ത് ഉണ്ടായ ചൈനീസ് മേൽക്കോയ്മ മറികടക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യ പുതിയ പടക്കപ്പലുകളും മുങ്ങിക്കപ്പലുമായി എത്തുന്നത്. മുൻപ് അറ്റ്ലാൻ്റിക് സമുദ്രത്തിന് ഉണ്ടായിരുന്ന പ്രാധാന്യം ഇപ്പോൾ…
ഇന്ത്യൻ സംരംഭകർക്കായി ഒത്തുചേരൽ ഒരുക്കി ടെക് ലോകത്തെ പ്രമുഖനും ടെസ്ല സ്ഥാപനുമായ ഇലോൺ മസ്ക്. ടെക്സാസിലെ സ്പേസ് എക്സ് സ്റ്റാർ ബേസിലാണ് ഒത്തുചേരൽ നടത്തിയത്. സാങ്കേതിക വിദ്യ, ബഹിരാകാശ പര്യവേക്ഷണം എന്നീ രംഗങ്ങളിൽ യുഎസ്സും ഇന്ത്യയും തമ്മിൽ കൂടുതൽ സഹകരണ സാധ്യത ഉറപ്പുവരുത്തുമെന്ന് ഇലോൺ മസ്ക് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര രംഗത്തെ തടസ്സങ്ങൾ കുറയ്ക്കുന്നതിൽ നിയുക്ത ട്രംപ് ഗവൺമെന്റ് എഫിഷ്യൻസി ഡിപാർട്മെന്റ് വകുപ്പ് തലവൻ കൂടിയായ മസ്ക് പിന്തുണ പ്രഖ്യാപിച്ചു. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഇറക്കുമതിക്ക് മേൽ വ്യാപാര തീരുവ വർധിപ്പിച്ചേക്കുമെന്ന ആശങ്കയ്‌ക്കിടയിലാണ് മസ്‌കിൻ്റെ പരാമർശം. സാങ്കേതികവിദ്യയും നിർമാണവും മുതൽ പുനരുപയോഗ ഊർജം വരെയുള്ള വിവിധ മേഖലകളിലെ സംരംഭകരാണ് മസ്ക് ആതിഥേയത്വം വഹിച്ച പ്രതിനിധി സംഘത്തിൽ പങ്കെടുത്തത്. സാമ്പത്തികരംഗത്ത് സാങ്കേതികവിദ്യയുടെ പങ്ക്, ബഹിരാകാശത്തിലേയും AI നവീകരണത്തിലേയും പങ്കാളിത്തം, ആഗോള ഇന്നൊവേഷൻ രംഗത്ത് ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന പങ്ക് തുടങ്ങിയ വിഷയങ്ങൾ പ്രതിനിധി സംഘം ചർച്ച ചെയ്തു. എസ്സാർ ക്യാപിറ്റൽ…
ബഹിരാകാശത്തു സ്പേഡെക്സ് ഇരട്ട ഉപഗ്രഹങ്ങളുടെ സംയോജനം വിജയകരമായി പൂർത്തിയാക്കി ഡോക്കിങ് സാങ്കേതികശേഷി നേടിയിരിക്കുകയാണ് ഇന്ത്യ. ജനുവരി 16നാണ് സ്പേഡെക്സ് ഉപഗ്രഹങ്ങളുടെ (SDX-01, SDX-02) ഡോക്കിങ് ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കിയത്. ഡോക്കിങ് സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളാണ് ഇതിന് മുൻപ് ഡോക്കിങ് സാങ്കേതികശേഷി നേടിയ മറ്റു മൂന്ന് രാജ്യങ്ങൾ. ഇപ്പോൾ ബഹിരാകാശ രംഗത്തെ ചരിത്ര നേട്ടത്തിൽ ഇന്ത്യയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചൈന. സ്പേഡെക്സ് ദൗത്യത്തിന് കീഴിൽ ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് വിജയകരമായി ഡോക്ക് ചെയ്തതിന് ഇന്ത്യയ്ക്കും ഐഎസ്ആർഓയ്ക്കും അഭിനന്ദനങ്ങൾ നേരുന്നതായി ഇന്ത്യയിലെ ചൈനീസ് വക്താവ് യു ജിങ് പറഞ്ഞു. ബഹിരാകാശ രംഗത്തെ നേട്ടത്തിൽ ഇതാദ്യമായല്ല ചൈന ഇന്ത്യയെ പുകഴ്ത്തുന്നത്. 2014ൽ ഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണ ദൗത്യം വിജയകരമായി ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചപ്പോഴും ചൈന ഇന്ത്യയെ അഭിനന്ദിച്ചിരുന്നു. ബഹിരാകാശ രംഗത്ത് മനുഷ്യരാശിയുടെ തന്നെ നാഴികക്കല്ല് എന്നാണ് ദൗത്യത്തെ അന്ന് ചൈന വിശേഷിപ്പിച്ചത്. 2023ൽ ചന്ദ്രയാനിന്റെ വിക്ഷേപണ…