Author: News Desk
മഹാരാഷ്ട്രയിൽ സോളാർ ഇലക്ട്രിക് ടൂറിസ്റ്റ് ബോട്ടുമായി കേരളം ആസ്ഥാനമായുള്ള മറൈൻടെക് കമ്പനി നവാൾട്ട് (Navalt). കമ്പനിയുടെ Marsel സീരീസിലുള്ള ബോട്ടുകൾ നാഗ്പ്പൂരിലെ പെഞ്ച് ടൈഗർ റിസേർവിലാണ് പ്രവർത്തന സജ്ജമായത്. വന്യജീവി മേഖലകൾ കേന്ദ്രീകരിച്ചുള്ള ടൂറിസത്തിന് സോളാർ ബോട്ടുകൾ മികച്ച മാതൃകയാണെന്ന് നവാൾട്ട് സിഇഒ സന്ദിത് തണ്ടാശേരി പറഞ്ഞു. മഹാരാഷ്ട്രയ്ക്കു വേണ്ടിയുള്ള നവാൾട്ടിന്റെ 33ാമത് സോളാർ ഇലക്ട്രിക് ബോട്ട് ആണിത്. വന്യജീവികളെ ശല്യപ്പെടുത്താതെ വിനോദസഞ്ചാരികൾക്ക് അസാധാരണമായ അനുഭവം നൽകാൻ നിശബ്ദമായി പ്രവർത്തിക്കുന്ന ബോട്ടുകളിലൂടെ സാധിക്കും. തുറന്ന തരത്തിലുള്ള ബോട്ടാണ് മെർസൽ സീരീസിലുള്ളത്. യാത്രക്കാർക്ക് സുഖസൗകര്യങ്ങൾ ഉറപ്പാക്കാൻ സുഖപ്രദമായ ഇരിപ്പിടങ്ങൾ അടക്കം ഒരുക്കിയിട്ടുണ്ട്-സന്ദിത് പറഞ്ഞു. 24 യാത്രക്കാർക്ക് ഇരിക്കാനുള്ള സൗകര്യമുള്ള അത്യാധുനിക ബോട്ടിൽ രണ്ട് സ്വതന്ത്ര ബാറ്ററി പായ്ക്കുകളാണ് പ്രവർത്തിക്കുന്നത്. ഓരോ ബാറ്ററി പായ്ക്കിനും 20 kWh ശേഷിയുണ്ട്. നവാൾട്ടിന്റെ മാക്കോ ഫ്യൂറി പോഡുകൾ ഘടിപ്പിച്ച ആദ്യ ബോട്ട് കൂടിയാണിത്. Kerala-based marine tech company Navalt has launched its 33rd solar…
ലോകത്തിലെ മുൻനിര ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ല മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിൽ (ബികെസി) ഇന്ത്യയിലെ ആദ്യത്തെ ഷോറൂം ആരംഭിക്കാൻ ഒരുങ്ങുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ഇതിനായി പ്രമുഖ വാണിജ്യ ടവറിന്റെ താഴത്തെ നിലയിൽ കമ്പനി കെട്ടിടം വാടകയ്ക്ക് എടുത്തിട്ടുണ്ട്. ഇലോൺ മസ്‌കിന്റെ വാഹന നിർമ്മാണ കമ്പനിയായ ടെസ്‌ല ഏറെക്കാലമായി ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ ഇറക്കുമതി-നിർമാണ നയങ്ങളിലെ അഭിപ്രായ വ്യത്യാസം കാരണം ഇതിൽ കാലതാമസം നേരിടുകയായിരുന്നു. എന്നാൽ കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്കും തമ്മിലുള്ള കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ കമ്പനി ഇന്ത്യയിൽ ജോലിക്കായി ആളുകളെ എടുത്ത് തുടങ്ങിയിരുന്നു. ബികെസി ഷോറൂമിൽ ടെസ്‌ലയുടെ കാർ മോഡലുകൾ ഉടനടി പ്രദർശനത്തിന് എത്തും. ടെസ്റ്റ് ഡ്രൈവ് അടക്കമുള്ള കാര്യങ്ങളെ കുറിച്ച് കമ്പനി വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ചതുരശ്ര അടിക്ക് ഏകദേശം 900 രൂപയാണ് ഷോറൂം വാടക. പ്രതിമാസ വാടക ഏകദേശം 35 ലക്ഷം രൂപയോളം…
മഹാകുംഭമേളയോടനുബന്ധിച്ച് സന്ദർശകരുടെ എണ്ണത്തിൽ ഉണ്ടായ വർധനയിലൂടെ ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ചരക്കു സേവന നികുതി (GST) കളക്ഷനിൽ റെക്കോർഡ് സൃഷ്ടിച്ച് ഉത്തർ പ്രദേശ്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ₹1,000 കോടിയിലധികം വർധനയാണ് യുപി ജിഎസ്ടി കളക്ഷനിൽ നേടിയത്. ജനുവരിയിലും ഫെബ്രുവരിയിലും യഥാക്രമം 11, 14 ശതമാനം ജിഎസ്ടി വളർച്ചാ നിരക്കാണ് ഉത്തർപ്രദേശിൽ രേഖപ്പെടുത്തിയത്. 2025 ഫെബ്രുവരിയിൽ ഏറ്റവുമധികം ജിഎസ്ടി പിരിച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനത്താണ് യുപി. ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ ജനുവരി 13മുതൽ ഫെബ്രുവരി 26 വരേയാണ് മഹാകുംഭമേള നടന്നത്. കുംഭമേളയിൽ ആകെ 65 കോടി ജനങ്ങൾ പങ്കെടുത്തതായി യുപി ഗവൺമെന്റ് അവകാശപ്പെട്ടിരുന്നു. മേള സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും വലിയ നേട്ടങ്ങളാണ് കൊണ്ടുവന്നത്. കുംഭമേളയിലൂടെ ഏകദേശം 3 ലക്ഷം കോടി രൂപയുടെ സാമ്പത്തിക നേട്ടം ഉണ്ടായതായി ഉത്തർ പ്രദേശ് ഗവൺമെന്റ് പറഞ്ഞിരുന്നു. The Mahakumbh festival in Uttar Pradesh has significantly boosted the state’s economy,…
ഇൻസ്റ്റന്റ് ഹോംസ്റ്റൈൽ സാമ്പാറുമായി റെഡി-ടു-കുക്ക് ഫുഡ് ബ്രാൻഡായ ഐഡി ഫ്രഷ് ഫുഡ് (iD Fresh). ഇതിലൂടെ 5,000 കോടി രൂപയുടെ ഇന്ത്യൻ റെഡി-ടു-ഹീറ്റ് വിപണിയിലേക്ക് ചുവടുവെയ്ക്കുകയാണ് കമ്പനി. പ്രഭാത ഭക്ഷണം അടക്കം സമ്പൂർണ്ണ ഭക്ഷ്യ ഉൽപന്നങ്ങളുടെ ശ്രേണി വാഗ്ദാനം ചെയ്യുന്ന രീതിയിൽ കമ്പനി പോർട്ട്‌ഫോളിയോ വികസിപ്പിക്കുക എന്ന ലക്ഷ്യവും പുതിയ ഉത്പന്നത്തിനു പിന്നിലുണ്ട്. പ്രിസർവേറ്റീവുകളും കെമിക്കലുകളും അടങ്ങാത്ത ഫ്രഷ് ഇൻസ്റ്റന്റ് ഹോംസ്റ്റൈൽ സാമ്പാറാണ് കമ്പനി പുറത്തിറക്കുന്നതെന്ന് ഐഡിഫ്രഷ് ഫുഡ്‌സിന്റെ ചെയർമാനും ഗ്ലോബൽ സിഇഒയുമായ പി.സി. മുസ്തഫ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. അതിവേഗം വളരുന്ന റെഡി-ടു-ഹീറ്റ് വിപണിയിലേക്കുള്ള ഐഡിയുടെ പ്രവേശനമാണ് ഇൻസ്റ്റന്റ് ഹോംസ്റ്റൈൽ സാമ്പാറിലൂടെ സാധ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ, പൂനെ, ഡൽഹി എന്നിവിടങ്ങളിലെ എല്ലാ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ഉൽപന്നം ലഭ്യമാകും. റെഡി-ടു-ഹീറ്റ് ഫ്രഷ് സാമ്പാർ മികച്ച പ്രഭാതഭക്ഷണ അനുഭവം പൂർത്തിയാക്കുന്നതിനാണ് രൂപകൽപന ചെയ്തിരിക്കുന്നതെന്ന് ഐഡി ഫ്രഷ് ഫുഡ് സിഇഒ (ഇന്ത്യ) രജത് ദിവാകർ പറഞ്ഞു. ഹീറ്റ്…
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കശ്മീരിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടനം ഉടൻ. ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് (USBRL) പദ്ധതിയുടെ പൂർത്തീകരണത്തിലെ സുപ്രധാന നാഴികക്കല്ലാണ് കശ്മീരിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസ്. കത്ര റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കശ്മീരിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ അറിയിച്ചു. എന്നാൽ ഔദ്യോഗിക ഉദ്ഘാടനത്തിന്റെ കൃത്യമായ തീയതിയും സമയവും ഇതുവരെ തീരുമാനിച്ചിട്ടില്ല. പ്രദേശത്തേക്കുള്ള കണക്റ്റിവിറ്റിയിൽ വിപ്ലവം സൃഷ്ടിക്കാൻ ട്രെയിൻ സർവീസിനു സാധിക്കും. കഠിനമായ കാലാവസ്ഥയെ നേരിടാൻ കഴിയുന്ന തരത്തിലാണ് വന്ദേ ഭാരത് എക്സ്പ്രസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്, പ്രത്യേകിച്ച് കശ്മീരിലെ കഠിനമായ ശൈത്യകാലത്ത് സുരക്ഷിതവും സുഖകരവുമായ യാത്രാനുഭവം നൽകുന്നു. യാത്രക്കാർക്ക് സുരക്ഷയും സുഖസൗകര്യങ്ങളും വർദ്ധിപ്പിക്കും. ജമ്മു റെയിൽവേ സ്റ്റേഷനിലെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതിന് മുമ്പ് യുഎസ്ബിആർഎൽ ഉദ്ഘാടനം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റെയിൽവേ പ്രതിനിധി കൂട്ടിച്ചേർത്തു. The Vande Bharat Express to Kashmir…
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ 386 കിലോമീറ്റർ പിയർ ഫൗണ്ടേഷനും 272 കിലോമീറ്റർ വയഡക്‌ടും പൂർത്തിയായി. ആകെ 508 കിലോമീറ്ററുള്ള ബുള്ളറ്റ് ട്രെയിൻ പദ്ധതി ഇതോടെ ഗണ്യമായ പുരോഗതി കൈവരിച്ചതായി നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് അറിയിച്ചു. ട്രാക്ക് സ്ഥാപിക്കുന്ന ജോലികൾ ഇതുവരെ ആരംഭിച്ചിട്ടില്ല. നേരെത്തെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അഹമ്മദാബാദ് സന്ദർശിച്ച് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്തിരുന്നു. നിർമാണ പ്രവർത്തനങ്ങളുടെ വേഗതയിൽ കേന്ദ്ര മന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു. നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപറേഷൻ ലിമിറ്റഡിന്റെ കണക്കനുസരിച്ച് പദ്ധതിയിൽ 386 കിലോമീറ്റർ പിയർ ഫൗണ്ടേഷൻ ജോലികൾ പൂർത്തിയാക്കിയതിനു പുറമേ 372 കിലോമീറ്റർ പിയർ ജോലികൾ തയ്യാറാക്കുകയും 305 കിലോമീറ്ററിൽ ഗർഡർ കാസ്റ്റിംഗും നടത്തുകയും ചെയ്തിട്ടുണ്ട്. The Mumbai-Ahmedabad Bullet Train project has completed 386 km of pier foundation and 272 km of viaduct construction. Track laying…
ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിർമാണ സ്റ്റാർട്ടപ്പ് ഒല ഇലക്ട്രിക്കിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ. നഷ്ടം കുറയ്ക്കുന്നതിനായി 1000ത്തിലധികം സ്ഥിരം ജീവനക്കാരേയും കരാർ തൊഴിലാളികളേയും പിരിച്ചുവിടാൻ കമ്പനി പദ്ധതിയിടുന്നതായി ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഒല ഇലക്ട്രിക്കിൽ നിന്നും ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. സംഭരണം, കസ്റ്റമർ റിലേഷൻസ് ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ എന്നിവയുൾപ്പെടെ വിവിധ വകുപ്പുകളിലെ ജീവനക്കാരെയാണ് ഒല പിരിച്ചുവിടാൻ ഒരുങ്ങുന്നത്. കഴിഞ്ഞ നവംബറില്‍ ഏകദേശം 500 ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു. 2024 മാര്‍ച്ചിൽ ഒലയില്‍ 4000 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതിന്റെ നാലിലൊന്ന് ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി ഇപ്പോൾ ഒരുങ്ങുന്നത്. ഭവീഷ് അഗർവാളിന്റെ ഉടമസ്ഥതയിലുള്ള ഒല ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താൻ ഫ്രണ്ട്എന്‍ഡ് പ്രവര്‍ത്തനങ്ങള്‍ പുനഃക്രമീകരിച്ച് ഓട്ടോമേറ്റ് ചെയ്തിരുന്നു. ബിസിനസ് ആവശ്യകതകളെ അടിസ്ഥാനമാക്കി പിരിച്ചുവിടൽ പദ്ധതികൾ കാലക്രമേണ ക്രമീകരിക്കുമെന്ന് പേര് കമ്പനി പ്രതിനിധിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചിലവുകൾ കുറയ്ക്കുന്നതിനായി കമ്പനി ലോജിസ്റ്റിക്സും ഡെലിവറി തന്ത്രവും നവീകരിക്കുന്നതിനാൽ ഒലയുടെ ഷോറൂമുകളിലെയും…
സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠനം എളുപ്പമാക്കുന്നതിന് വേണ്ടിയുള്ള കേരളത്തിലെ ആദ്യത്തെ എഐ ലേര്‍ണിംഗ് പ്ലാറ്റ് ഫോമായ സുപലേൺ പുറത്തിറക്കി KSUM സ്റ്റാര്‍ട്ടപ്പായ ആംഗിള്‍ ബിലേണ്‍. ഓരോ കുട്ടിയുടെയും പഠനത്തിലെ പോരായ്മകള്‍ എഐ വിലയിരുത്തലിലൂടെ തിരിച്ചറിഞ്ഞ് അനുയോജ്യമായ വ്യക്തിഗത പരിശീലനം ലഭ്യമാക്കാന്‍ സുപലേണിലൂടെ സാധിക്കും. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സംസ്ഥാനത്തെ ആദ്യ എഐ ലേര്‍ണിംഗ് പ്ലാറ്റ്ഫോം ആണ് സുപലേണ്‍. ഓരോ കുട്ടിയുടെയും പഠനത്തിലെ പോരായ്മകള്‍ എഐ വിലയിരുത്തലിലൂടെ തിരിച്ചറിഞ്ഞ് അനുയോജ്യമായ വ്യക്തിഗത പരിശീലനം ലഭ്യമാക്കാന്‍ സുപലേണിലൂടെ സാധിക്കും.കെഎസ് യുഎമ്മിന്‍റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന എഡ്യുടെക് കമ്പനിയായ ആംഗിള്‍ ബിലേണ്‍ വികസിപ്പിച്ച സുപലേണ്‍, വ്യവസായ മന്ത്രി പി.രാജീവാണ് പുറത്തിറക്കിയത്. പഠന സാമഗ്രികള്‍ക്ക് പുറമെ പഠന പദ്ധതി തയ്യാറാക്കുന്നതിനും മികച്ച പഠനരീതി കണ്ടെത്തുന്നതിനുമുള്ള മാര്‍ഗനിര്‍ദേശവും ഇതിലൂടെ ലഭ്യമാകും. എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ പ്ലാറ്റ് ഫോമിലൂടെ വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് എഐ സഹായത്തോടെ മറുപടി ലഭിക്കും.സ്കൂള്‍ വിദ്യാര്‍ഥികളുടെ പഠനം കൂടുതല്‍ എളുപ്പമാക്കുക, പഠനം സമ്മര്‍ദരഹിതമാക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് സുപലേണ്‍…
വമ്പൻ നിക്ഷേപങ്ങൾക്ക് ഒരുങ്ങി ഇന്ത്യയുടെ ആരോഗ്യ വ്യവസായ രംഗം. അദാനി, ബജാജ്, ടാറ്റ, റിലയൻസ് തുടങ്ങിയ രാജ്യത്തെ വൻകിട വ്യവസായ ഗ്രൂപ്പുകളാണ് ആരോഗ്യ രംഗത്ത് വമ്പൻ പദ്ധതികളുമായി എത്തുന്നത്. ഏതാണ്ട് 19000 കോടി രൂപയുടെ നിക്ഷേപമാണ് ഈ നാല് കമ്പനികൾ ഹെൽത്ത് കെയർ രംഗത്ത് നടത്തുന്നത്. മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ അദാനി ഹെൽത്ത് സിറ്റികൾക്കായി (Adani Health Cities) 6000 കോടി രൂപയാണ് (USD 6.93 billion) അദാനി ഗ്രൂപ്പ് നിക്ഷേപിക്കാൻ ഒരുങ്ങുന്നത്. ആരോഗ്യരംഗത്തെ ആഗോളഭീമൻമാരായ മയോ ക്ലിനിക്കുമായി ചേർന്നാണ് അദാനി ഗ്രൂപ്പ് ഇന്ത്യൻ ആരോഗ്യ വ്യവസായ രംഗത്ത് ചുവടുറപ്പിക്കുക. മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾക്കു പുറമേ മെഡിക്കൽ കോളേജുകൾ, നൂതന റിസേർച്ച് സംവിധാനങ്ങൾ എന്നിവയാണ് അദാനി ഹെൽത്ത് സിറ്റികളിൽ ഒരുങ്ങുക. ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം പതിനായിരം കോടി രൂപയുടെ ആശുപത്രി ശൃംഖലയാണ് ബജാജ് ഗ്രൂപ്പ് ഇന്ത്യയിൽ കൊണ്ടുവരുന്നത്. മുംബൈ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിലെ (Breach Candy Hospital) 500 കോടി രൂപയുടെ…
ആദ്യത്തെ കുഞ്ഞിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ബോളിവുഡ് താര ദമ്പതികളായ സിദ്ധാർത്ഥ് മൽഹോത്രയും കിയാര അദ്വാനിയും. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെയാണ് ഇവർ സന്തോഷ വാർത്ത പങ്കുവെച്ചത്. ഇതോടെ ഇരുവരുടേയും ആസ്തി സംബന്ധിച്ച വിവരങ്ങളും വാർത്തകളിൽ നിറയുകയാണ്. ബോളിവുഡിലെ അതിസമ്പന്നരായ താരദമ്പതിമാരിൽ പെടുന്ന സിദ്ധാർത്ഥിന്റേയും കിയാരയുടേയും ആകെ ആസ്തി 145 കോടി രൂപയോളമാണ്. ലൈവ് മിന്റിന്റെ റിപ്പോർട്ട് പ്രകാരം 40 കോടി രൂപയാണ് കിയാര അദ്വാനിയുടെ 2025ലെ ആസ്തി. സിനിമാരംഗത്തിനു പുറമേ ബ്രാൻഡ് എൻഡോർസ്മെന്റ്, നിക്ഷേപങ്ങൾ തുങ്ങിയവയാണ് കിയാരയുടെ സമ്പത്ത് വർധിപ്പിക്കുന്നത്. മൂന്ന് കോടി രൂപയാണ് കിയാരയ്ക്ക് ഒരു സിനിമയിൽ അഭിനയിക്കുന്നതിന് പ്രതിഫലം ലഭിക്കുന്നത്. ബ്രാൻഡ് എൻഡോർസ്മെന്റിന് 1.5 കോടി രൂപയാണ് താരത്തിന്റെ പ്രതിഫലം. സെൻകോ ഗോൾഡ്, ഗ്യാലക്സി ചോക്ലേറ്റ്സ്, മിന്ത്ര തുടങ്ങിയ നിരവധി ബ്രാൻഡുകളുടെ ഐക്കണാണ് കിയാര. 2025ലെ കണക്കനുസരിച്ച് സിദ്ധാർത്ഥ് മൽഹോത്രയ്ക്ക് 105 കോടി രൂപയുടെ ആസ്തിയുണ്ട്. ഒരു ചിത്രത്തിന് 15 കോടി മുതൽ 20 കോടി രൂപ വരെയാണ് താരത്തിന്റെ…