Author: News Desk

സ്റ്റാർട്ടപ് ഇക്കോ സിസ്റ്റം രൂപീകരിക്കുന്നതിൽ കേരളം ഏറെ മുന്നിലെന്ന് റിപ്പോർട്ട്. 2023 അവസാനം വരെ 18 മാസത്തിനുള്ളിൽ 1.7 ബില്യൺ ഡോളർ മൂല്യമാണ് കേരള സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിനുണ്ടായത്.  ഇത് ഈ കാലയളവിലെ ആഗോള ശരാശരിയേക്കാൾ അഞ്ചിരട്ടി കൂടുതലാണ്.  നിക്ഷേപകരുടെ എക്സിറ്റുകളും സ്റ്റാർട്ടപ്പ് മൂല്യനിർണ്ണയങ്ങളുടെയും മൂല്യമായി കണക്കാക്കുന്ന സാമ്പത്തിക അളവുകോലാണ് ഇക്കോസിസ്റ്റത്തിന്റെ ആകെ മൂല്യം. യുഎസ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ജീനോമും ഗ്ലോബൽ എൻ്റർപ്രണർഷിപ്പ് നെറ്റ്‌വർക്കും ചേർന്ന് ലണ്ടൻ ടെക് വീക്കിൽ ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ട്  GSER 2024 ലാണ് ഈ കണ്ടെത്തൽ. സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിലെ ലോകത്തിലെ ഏറ്റവും ഗുണമേന്മ നിയന്ത്രിത ഡാറ്റാസെറ്റായ GSER-2024 പ്രകാരം ഇന്ത്യയിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റങ്ങളിൽ കേരളത്തിനൊപ്പം പട്ടികയിൽ ഇടം നേടിയ മറ്റ് സംസ്ഥാനങ്ങൾ തെലങ്കാന, തമിഴ്‌നാട്, കർണാടക എന്നിവയാണ്.  2021 ജൂലൈ 1 മുതൽ 2023 ഡിസംബർ 31 വരെ അവലോകന കാലയളവിൽ ലോകമെമ്പാടുമുള്ള ശരാശരി വളർച്ച 46 ശതമാനമായിരുന്നപ്പോൾ  254 ശതമാനം സംയുക്ത വാർഷിക വളർച്ചയാണ്…

Read More

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനാണ്  ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ബ്രോക്കറേജ് സ്ഥാപനമായ സീറോദയുടെ സഹസ്ഥാപകൻ നിഖിൽ കാമത്ത്. 37-ാം വയസ്സിൽ ശതകോടീശ്വരൻ പദവിയിലേക്ക് ഉയർന്ന കാമത്തിന്റെ ആസ്തി 2024-ലെ  ഫോബ്‌സ് ശതകോടീശ്വരന്മാരുടെ പട്ടിക പ്രകാരം  3.1 ബില്യൺ ഡോളറാണ്.   ട്രൂ ബീക്കൺ എന്ന നിക്ഷേപ മാനേജ്‌മെൻ്റ് സ്ഥാപനത്തിൻ്റെ സ്ഥാപകൻ കൂടിയാണ് കാമത്ത്. സുതാര്യവും ചെലവ് കുറഞ്ഞതുമായ നിക്ഷേപ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുക എന്നതാണ് ട്രൂ ബീക്കൺ ലക്ഷ്യമിടുന്നത്.  സാമ്പത്തിക സേവനങ്ങളെ ജനാധിപത്യവൽക്കരിക്കാനും മികച്ച നിക്ഷേപ അവസരങ്ങൾ നൽകാനും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിൽ കാമത്തിൻ്റെ സംരംഭങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ബംഗളൂരു സ്വദേശിയായ നിഖിൽ ആദ്യമൊരു കോൾ സെന്റർ ജീവനക്കാരനായിരുന്നു.  2010-ൽ, നിഖിൽ തൻ്റെ മൂത്ത സഹോദരൻ നിതിൻ കാമത്തിനൊപ്പം സെറോദ സ്ഥാപിക്കുന്നതിനായി തയാറെടുത്തപ്പോൾ  സ്റ്റോക്ക് ട്രേഡിംഗിനെ ജനാധിപത്യവൽക്കരിക്കുക, റീട്ടെയിൽ നിക്ഷേപകർക്ക് കൂടുതൽ ആക്സസ് ചെയ്യാവുന്നതും ചെലവ് കുറഞ്ഞതുമാക്കി മാറ്റുക എന്ന ലക്‌ഷ്യം കൂടിയുണ്ടായിരുന്നു.  പരമ്പരാഗത ബ്രോക്കറേജ് സ്ഥാപനങ്ങൾ അമിതമായ കമ്മീഷനുകൾ…

Read More

ഓഹരി വിപണിയിൽ സമർത്ഥമായി നിക്ഷേപിച്ചാൽ ശതകോടീശ്വരനാകും എന്ന്  തെളിയിച്ച 6 അതിസമ്പന്നരായ ഇന്ത്യക്കാരിൽ മുന്നിൽ രാധാകിഷൻ ദമാനിയാണ്. രാധാകിഷൻ ദമാനി- ആസ്തി 1,75,859 കോടി രൂപ ഫോർബ്‌സിൻ്റെ കണക്കനുസരിച്ച് 21.5 ബില്യൺ ഡോളർ (1,75,859 കോടി രൂപ) ആസ്തിയുള്ള രാധാകിഷൻ ദമാനി ഓഹരികളിലൂടെ ഏറ്റവും ധനികരായ ഇന്ത്യക്കാരിൽ ഒരാളാണ്. സൂപ്പർമാർക്കറ്റ് ശൃംഖലയായ ഡി-മാർട്ടിൻ്റെ സ്ഥാപകനായ ദമാനി തൻ്റെ സൂപ്പർമാർക്കറ്റ് ശൃംഖലയായ അവന്യൂ സൂപ്പർമാർട്ടിൻ്റെ 2017 മാർച്ചിലെ ഐപിഒയ്ക്ക് ശേഷം ‘ഇന്ത്യയുടെ റീട്ടെയിൽ കിംഗ്’ എന്ന വിശേഷണം  കൈവശപ്പെടുത്തി. ഇദ്ദേഹത്തിന്റെ നിക്ഷേപ പോർട്ട്‌ഫോളിയോയിൽ പുകയില സ്ഥാപനമായ വിഎസ്ടി ഇൻഡസ്ട്രീസ് (35.84 %) മുതൽ ഇന്ത്യ സിമൻ്റ്‌സ് (11.34 %) വരെയുള്ള നിരവധി കമ്പനികളിലെ ഓഹരികൾ ഉൾപ്പെടുന്നു. 2021-ൽ അദ്ദേഹവും സഹോദരൻ ഗോപികിഷനും ദക്ഷിണ മുംബൈയിൽ   (833 കോടി രൂപ മതിപ്പുള്ള ഒരു ആഡംബര സ്വത്ത്. അലിബാഗിലെ 156 മുറികളുള്ള റാഡിസൺ ബ്ലൂ റിസോർട്ട് എന്നിവയും അദ്ദേഹത്തിനുണ്ട്.  രേഖ ജുൻജുൻവാല- ആസ്തി 69,178…

Read More

ആന്റിബയോട്ടിക് പ്രതിരോധത്തിൽ ഇന്ത്യയെ മുന്നോട്ടു നയിക്കുക എന്ന ലക്ഷ്യത്തോടെ നീങ്ങുകയാണ് നിർമല കോളേജ് ഓഫ് ഫാർമസിയിലെ നാലാം വർഷ ഫാം ഡി വിദ്യാർത്ഥിയായ ഫ്രെഡി ആലപ്പാട്ട് . യൂറിനറി ട്രാക്ട് ഇൻഫെക്ഷന് ഏതു ആന്റിബയോട്ടിക് മരുന്ന് നൽകണമെന്നും സോഫ്റ്റ് വെയർ വഴി തീരുമാനിക്കാം. ഈ ആശയം  ഫ്രെഡിയെയും സഹപാഠികളേയും കൊണ്ടെത്തിച്ചത് റെസിസെർച്ച് സൊല്യൂഷൻസ് എന്ന സംരംഭത്തിലേക്കാണ്. ജനങ്ങളിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന പ്രശ്നമാണ് ആൻറിബയോട്ടിക് പ്രതിരോധം. ഇതിനെ ചെറുക്കുക എന്ന ദൗത്യമാണ് ResiSearch Solutions-ൻ്റെ ലക്‌ഷ്യം. മൂത്രനാളി അണുബാധകളിൽ (UTI) ശ്രദ്ധ കേന്ദ്രീകരിച്ച്, ഫ്രെഡിയും സംഘവും ചികിത്സാ സമീപനങ്ങളിൽ വിപ്ലവം സൃഷ്ടിക്കുകയാണ്. UTI ക്ക് കാരണമായ  രോഗാണുക്കൾ കണ്ടെത്തുന്നതിലെ കാലതാമസം പലപ്പോഴും കൂടിയ ഡോസ് ആൻറിബയോട്ടിക് ചികിത്സയിലേക്കു രോഗിയെ നയിക്കുന്നു. ഈ പ്രശ്നം പരിഹരിക്കാൻ, ഫ്രെഡിയുടെ ടീം ഒരു AI- പവേർഡ് പൈത്തൺ സോഫ്റ്റ് വെയർ വികസിപ്പിച്ചെടുത്തു. പ്രധാന പാരാമീറ്ററുകൾ വിശകലനം ചെയ്യുന്നതിലൂടെ രോഗിക്കു നല്കാനാകുന്ന ഏറ്റവും ഫലപ്രദമായ ആൻറിബയോട്ടിക്കിനെ അത് വേഗത്തിൽ പ്രവചിക്കുന്നു.…

Read More

‌സെൽഫ് ഡ്രൈവിംഗ് കാറുകളും ഇലക്ട്രിക് കാറുകളും അടക്കം നിരത്തിൽ സജീവമാകുന്നതോടെ രാജ്യത്തെ ട്രാഫിക് നിയമങ്ങൾ അതിനൊത്ത് പരിഷ്കരിക്കാൻ യു.എ.ഇ മന്ത്രിസഭ തീരുമാനമെടുത്തു. ആധുനിക സാങ്കേതികവിദ്യകൾ റോഡ് സംവിധാനങ്ങളിൽ സമന്വയിപ്പിക്കുന്നതടക്കം പുതിയ ഫെഡറൽ ട്രാഫിക് നിയമം നടപ്പാക്കുന്നതിന് യു.എ.ഇ മന്ത്രിസഭ തിങ്കളാഴ്ച അംഗീകാരം നൽകി. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ അധ്യക്ഷതയിൽ അബുദാബിയിലെ ഖസർ അൽ വതാനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നിയമം അംഗീകരിച്ചത്. ദുബായിലെ റോഡുകളിൽ സെൽഫ് ഡ്രൈവിംഗ് കാറുകളുടെ പരീക്ഷണങ്ങൾ ആരംഭിച്ചതിനെ തുടർന്നാണ് ഈ നീക്കം. സെൽഫ് ഡ്രൈവിംഗ് വാഹനങ്ങൾക്കായി പുതിയ നിബന്ധനകൾ വരും .പുതിയ നിയമം സ്മാർട്ട് ട്രാൻസ്‌പോർട്ടേഷൻ സൊല്യൂഷനുകളിൽ ഊന്നൽ നൽകും.‌ഡ്രൈവർമാരുടെ പൊതു ബാധ്യതകൾ, ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിൽ നിന്ന് ഒഴിവാക്കിയ വിഭാഗങ്ങൾ, ലൈസൻസ് അനുവദിക്കുന്നതിനുള്ള വ്യവസ്ഥകൾ, ഡ്രൈവിംഗ് ലൈസൻസുകളും പെർമിറ്റുകളും സസ്പെൻഡ് ചെയ്യൽ, ഡ്രൈവിംഗ് സ്കൂളുകൾ, വാഹന ഇൻഷുറൻസ്, പരിശോധന, സ്വയം…

Read More

മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയുടെ നിർമാണത്തിൽ കള്ളപ്പണ ഇടപാടു നടന്നിട്ടുണ്ടോ എന്ന വിഷയത്തിൽ നിർമാതാക്കള്‍ക്കെതിരെ ഇഡി അന്വേഷണം ആരംഭിച്ചു.  240 കോടി നേടിയ പടമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്.  മഞ്ഞുമ്മല്‍ ബോയ്സ് നിർമാതാവ് ഷോണ്‍ ആൻ്റണിയെ ഇഡി ചോദ്യം ചെയ്തു. നടനും നിർമാതാവുമായ സൗബിൻ ഷാഹിറിനെയും അന്വേഷണ ഏജൻസി ഇതുമായി ബന്ധപെട്ടു ഉടൻ തന്നെ ചോദ്യം ചെയ്യും. നിർമാണവുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടക്കുന്നുണ്ടെന്ന പരാതിയില്‍ ഇഡി പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. സിനിമാ നിർമാണത്തിനായി പണം നല്‍കിയവരുടെ സാമ്പത്തിക  സ്രോതസ്, നിർമാതാക്കളുടെ സാമ്പത്തിക ഇടപാടുകള്‍ എന്നീ കാര്യങ്ങളില്‍ ഇഡി അന്വേഷണം പുരോഗമിക്കുകയാണ്. സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മഞ്ഞുമ്മല്‍ ബോയ്സ് നിർമാതാക്കള്‍ക്കെതിരെ നേരത്തെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തുകയാണ്. ബോക്സോഫീസില്‍ 240 കോടി നേടിയിട്ടും സിനിമയ്‌ക്ക് വേണ്ടി 7 കോടി രൂപ മുടക്കിയ വ്യക്തിക്ക് മുതല്‍മുടക്ക് തുക പോലും നല്‍കിയില്ലെന്ന പരാതിയിലായിരുന്നു പോലീസ് കേസ്. വിശ്വാസവഞ്ചന, ഗൂഢാലോചന കുറ്റങ്ങള്‍ ചുമത്തി…

Read More

ഡാറ്റാലംഘനത്തിൽ ആപ്പിളിനെ പരിഹസിച്ച് ഇലോൺ മസ്‌ക്. ആപ്പിൾ എങ്ങനെയാണ് ഓപ്പൺഎഐയുടെ ചാറ്റ്ജിപിടിയെ അതിൻ്റെ പല ഫീച്ചറുകളിലും സമന്വയിപ്പിക്കുന്നതെന്നും അത് ഡാറ്റാ ലംഘനത്തിലേക്ക് നയിക്കുമെന്നും ഇലോൺ മസ്‌ക് X-ൽ പോസ്റ്റിട്ടു. ഒരു ഇന്ത്യൻ മീം ഉപയോഗിച്ചായിരുന്നു പോസ്റ്റ്. “ഇൻ്റലിജൻസ് എങ്ങനെ പ്രവർത്തിക്കുന്നു” എന്നാണ് മീം വഴി മസ്ക്ക് കാണിച്ച് തരുന്നത്. ഒരു പുരുഷനും സ്ത്രീയും കരിക്കിൻ വെള്ളം പങ്കിടുന്ന ചിത്രമാണ് പോസ്റ്റിൽ.. സ്വകാര്യതാ ലംഘനങ്ങൾക്ക് കാരണമായേക്കാവുന്ന ഡാറ്റ പങ്കിടലല്ലെ എന്ന ചോദ്യമാണ് ഇലോൺ മസ്‌ക് ഉന്നയിക്കുന്നത്.  നേരത്തെ, ഇലോൺ മസ്‌ക് ഈ കരാറിൽ തൻ്റെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.  “ഓപ്പൺ എഐയെ OS തലത്തിൽ ആപ്പിൾ സംയോജിപ്പിച്ചാൽ അത് അംഗീകരിക്കാനാവാത്ത സുരക്ഷാ ലംഘനമാണ് എന്നാണ് മസ്കിന്റെ നിലപാട്. ആപ്പിളിന്റെ ഡാറ്റ OPEN AI-ക്ക് കൈമാറുന്നത് തന്നെ സുരക്ഷാ ലംഘനമാണെന്നും മസ്‌ക് കൂട്ടിച്ചേർക്കുന്നു. Apple-OpenAI ഡീലിനെക്കുറിച്ച് ആപ്പിൾ പറയുന്നത് ആപ്പിൾ ഉപകരണങ്ങളിൽ ChatGPT ലഭ്യമാകുമെന്ന് ആപ്പിളിൻ്റെ സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് സീനിയർ വൈസ് പ്രസിഡൻ്റ് ക്രെയ്ഗ് ഫെഡെറിഗി…

Read More

3D ആർക്കിടെക്റ്റഡ് ഇലക്ട്രോണിക് സ്കിൻ വികസിപ്പിച്ച് ചൈന. ഈ സ്കിൻ ഒരു ബാൻഡ്-എയ്ഡ് പോലെ ചർമ്മത്തിൽ നേരിട്ട് അണിയാം. മനുഷ്യ ചർമ്മത്തിൻ്റെ സെൻസറി പ്രവർത്തനങ്ങളെ അനുകരിക്കുന്ന ഒരു പുതിയ തരം സെൻസറാണ് ഇലക്ട്രോണിക് സ്കിൻ. ബയോമെഡിക്കൽ ഡയഗ്നോസിസിലും, ഹ്യൂമനോയിഡ് റോബോട്ടുകളിലും, ആളുകളുടെ തത്സമയ ആരോഗ്യ ഡാറ്റ നിരീക്ഷിക്കാനും ഇത് ഉപയോഗിക്കാം.  ഇലക്ട്രോണിക് ചർമ്മത്തിന് സമ്മർദ്ദം, ഘർഷണം, ആയാസം എന്നീ മൂന്ന് മെക്കാനിക്കൽ സിഗ്നലുകൾ ഡീകോഡ് ചെയ്യാനും മനസ്സിലാക്കാനും കഴിയും.  സിൻഹുവ സർവകലാശാലയിലെ പ്രൊഫസർ ഷാങ് യിഹുയിയുടെ  ആശയമാണ് 3D ആർക്കിടെക്റ്റഡ് ഇലക്ട്രോണിക് സ്കിൻ. ഭാവിയിൽ  നേരത്തെയുള്ള രോഗനിർണയത്തിനും ചികിത്സയ്ക്കുമായി മെഡിക്കൽ റോബോട്ടുകളുടെ വിരൽത്തുമ്പിൽ ഇത് ഇൻസ്റ്റാൾ ചെയ്യാൻ കഴിയും. കൂടാതെ രക്തത്തിലെ ഓക്സിജൻ, ഹൃദയമിടിപ്പ് തുടങ്ങിയ ആരോഗ്യ ഡാറ്റ തത്സമയം നിരീക്ഷിക്കുന്നതിന് മനുഷ്യ ചർമ്മത്തിന് ഒരു ബാൻഡ്-എയ്ഡ് പോലെ പ്രയോഗിക്കാനും കഴിയും. സിങ്‌ഹുവ യൂണിവേഴ്‌സിറ്റിയുടെ അപ്ലൈഡ് മെക്കാനിക്‌സ് ലബോറട്ടറി, ഡിപ്പാർട്ട്‌മെൻ്റ് ഓഫ് എഞ്ചിനീയറിംഗ് മെക്കാനിക്‌സ്, ലബോറട്ടറി ഓഫ് ഫ്ലെക്‌സിബിൾ ഇലക്‌ട്രോണിക്‌സ് ടെക്‌നോളജി…

Read More

ഒരു യുവ നടിയിൽ നിന്ന്  ടെലിവിഷൻ താരവും വിജയകരമായ ബിസിനസുകാരിയുമായ രൂപാലി ഗാംഗുലിയുടെ യാത്ര ശരിക്കും പ്രചോദനമാണ്.അനുപമ ടി.വി.‌ഷോയുടെ ഒരു എപ്പിസോഡിന് 3 ലക്ഷം രൂപയാണ് ഗാംഗുലി വാങ്ങുന്നത്.  ബ്രാൻഡ് അംഗീകാരങ്ങൾ, വിവിധ ബിസിനസ്സ് സംരംഭങ്ങൾ എന്നിവയിലൂടെയുള്ള വരുമാനം വേറെയും. രൂപാലി ഗാംഗുലി ജനിച്ചത് 1977 ഏപ്രിൽ 5ന്  വിനോദ വ്യവസായത്തിലെ കുടുംബത്തിലാണ്. പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ്  അനിൽ ഗാംഗുലിയാണ് അച്ഛൻ. അമ്മ രജനി ഗാംഗുലി പ്രശസ്ത പിന്നണി ഗായികയായിരുന്നു. ഹോട്ടൽ മാനേജ്‌മെൻ്റിൽ ബിരുദം നേടിയെങ്കിലും സിനിമയും ടെലിവിഷനുമായുള്ള ഈ കുടുംബബന്ധം രൂപാലിയുടെ അഭിനയത്തിലേക്കുള്ള പ്രവേശനത്തിന് ശക്തമായ അടിത്തറ നൽകി. ചെറുപ്പത്തിൽ തന്നെ അഭിനയരംഗത്തേക്ക് കടന്നുവന്ന രൂപാലി വിവിധ ടിവി ഷോകളിലും പരസ്യങ്ങളിലും പ്രത്യക്ഷപ്പെട്ടു.  സാരാഭായ് വേഴ്സസ് സാരാഭായി എന്ന ഹിറ്റ് ടെലിവിഷൻ പരമ്പരയിലൂടെയാണ്  മികച്ച കരിയറിന് തുടക്കമിട്ടത്.  രൂപാലി ഗാംഗുലിയുടെ ആസ്തി ഏകദേശം 20 കോടി രൂപയോളം വരും.  പ്രധാന വരുമാന സ്രോതസ്സുകളിൽ അഭിനയ ജീവിതം, ബ്രാൻഡ് അംഗീകാരങ്ങൾ, വിവിധ…

Read More

3D പ്രിൻറർ ആരോഗ്യ സംരക്ഷണ മേഖലയിൽ ഉപയോഗപ്പെടുത്തുന്ന ഒരു ഫാർമസി പ്രൊഫെസറെ പരിചയപ്പെടാം. മരുന്ന് നിർമാണ വിദഗ്ധനായ ഡോ. ഫെൽസ് സാജു ത്രീഡി പ്രിൻ്റിംഗിലൂടെ മരുന്നുകളുടെ ഡോസ് നിശ്ചയിക്കാനുള്ള സുപ്രധാനമായ സാങ്കേതിക വിദ്യയാണ് കണ്ടെത്തിയിരിക്കുന്നത്. ഓരോ രോഗിക്കും ചികിത്സക്ക് വ്യക്തിഗതമാക്കിയ ടാബ്‌ലെറ്റ് ഡോസ് എന്നതാണ് ലക്‌ഷ്യം. കേരള സ്റ്റാർട്ടപ്പ് മിഷന്റെ IEDC ആശയ ഗ്രാൻ്റിൽ നിന്ന് ആവശ്യമായ പിന്തുണക്കൊപ്പം രണ്ടു ലക്ഷം രൂപ ലഭിച്ചതോടെ ഡോ. ഫെൽസ് സാജു ഈ രംഗത്തേക്കിറങ്ങി. നിർമ്മല കോളേജ് ഓഫ് ഫാർമസിയിലെ അസോസിയേറ്റ് പ്രൊഫസറായ അദ്ദേഹം സഹപ്രവർത്തകനായ ബിനുവിനൊപ്പം ഫാർമസ്യൂട്ടിക്കൽ നവീകരണത്തിനായി 3D പ്രിൻ്റിംഗ് പ്രയോജനപ്പെടുത്തുന്നതിനായി സിംപ്ലിഫൈഡ് എന്ന കമ്പനി സ്ഥാപിച്ചു. എം-ഫാം വിദ്യാർത്ഥിയായ ജോബിൻ ജോൺസൺ ഫോർമുലേഷൻ വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിൽ നിർണായക പങ്ക് വഹിച്ചു. രോഗികൾക്ക് അവരുടെ തനതായ ആരോഗ്യ ആവശ്യങ്ങൾക്കനുസരിച്ച് കൃത്യമായി മരുന്നുകൾ ലഭിക്കുന്ന സാങ്കേതിക വിദ്യയാണ് ഡോ. ഫെൽസ് സാജു വിഭാവനം ചെയ്യുന്നത്. നിലവിൽ സോഡിയം വാൾപ്രോട്ട് ഗുളികകളും 5-ഫ്ലൂറൗറാസിൽ…

Read More