മെയ് 15നും ജൂൺ 15നും ഇടയിൽ വാട്ട്സ്ആപ്പ് രണ്ട് ദശലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചു.
ഈ കാലയളവിൽ കമ്പനിക്ക് 345 ഗ്രിവൻസ് റിപ്പോർട്ടുകളും ലഭിച്ചു.
പ്രഥമ പ്രതിമാസ കോംപ്ലിയൻസ് റിപ്പോർട്ടിലാണ് വാട്ട്സ്ആപ്പ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
പുതിയ IT നിയമമനുസരിച്ച് വലിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ എല്ലാ മാസവും റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കണം.
95 ശതമാനത്തിലധികം അക്കൗണ്ടുകളും നടപടി നേരിടാൻ കാരണം സ്പാംമിങ് ആണ്.
നിരോധനം നേരിടുന്ന അക്കൗണ്ടുകളുടെ എണ്ണം 2019ന് ശേഷം ഗണ്യമായി ഉയർന്നതായി Whatsapp.
ഉപയോക്തൃ റിപ്പോർട്ടുകളെ ആശ്രയിക്കാതെയാണ് ഭൂരിഭാഗവും അക്കൗണ്ടുകളും ബാൻ ചെയ്തത്.
ലോകമാകെ പ്രതിമാസം 80 ലക്ഷത്തോളം അക്കൗണ്ടുകൾ ഡിസ്ഏബിൾ ചെയ്യുന്നുണ്ട്.