ചരിത്രം കുറിച്ച് രാകേഷ് ജുൻജുൻവാല പിന്തുണയുള്ള അകാസ എയറിന്റെ ആദ്യ സർവ്വീസ് മുംബൈയിൽ നിന്ന് തുടങ്ങി
മുംബൈ-അഹമ്മദാബാദ് വ്യോമപാതയിലായിരുന്നു പുതിയ കാരിയറിന്റെ ആദ്യ സർവീസ്.
കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും സഹമന്ത്രി ജനറൽ വിജയ് കുമാർ സിംഗും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.
അകാസയുടെ യാത്രയ്ക്ക് ജെറ്റ് എയർവേസ് അഭിനന്ദനമറിയിച്ചു.
ബെംഗളൂരു-കൊച്ചി, ബെംഗളൂരു-മുംബൈ റൂട്ടുകളിൽ യഥാക്രമം ഓഗസ്റ്റ് 13 മുതൽ ഓഗസ്റ്റ് 19 വരെ സർവീസുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്.
ചെന്നൈയ്ക്കും മുംബൈയ്ക്കും ഇടയിൽ പുതുതായി ആരംഭിക്കുന്ന അകാസയുടെ പ്രതിദിന ഫ്ലൈറ്റുകൾ സെപ്റ്റംബർ 15 മുതൽ സർവീസ് തുടങ്ങും.
അകാസ മുംബൈ-അഹമ്മദാബാദ് ഫ്ലൈറ്റുകൾ ആഴ്ചയിൽ 26 തവണയും ബെംഗളൂരു-കൊച്ചി, ബെംഗളൂരു-മുംബൈ വിമാനങ്ങൾ ആഴ്ചയിൽ 28 തവണയും സർവീസ് നടത്തും.
2021 നവംബറിൽ 72 മാക്സ് വിമാനങ്ങൾ വാങ്ങുന്നതിനായി അകാസ എയർ ബോയിങ്ങുമായി കരാർ ഒപ്പിട്ടിരുന്നു.