ഇത് വെറും വാക്കല്ല, പറയുന്നത് പ്രശസ്ത റോക്കറ്റ് ശാസ്ത്രജ്ഞ നന്ദിനി ഹരിനാഥ് ആണ്.
കോൺഫറൻസുകളും, മീറ്റിംഗുകളുമടക്കം ബഹിരാകാശത്ത് നടത്തുന്ന കാലം വിദൂരമല്ലെന്ന് നന്ദിനി ഹരിനാഥ് പറയുന്നു. ഐഎസ്ആർഒയുടെ മാർസ് ഓർബിറ്റർ മിഷന്റെ ഭാഗമാണ് നന്ദിനി. ബഹിരാകാശ ജങ്കുകൾ ഭൂമിയിൽ പതിക്കുന്നത് തടയാൻ ലക്ഷ്യമിട്ട് ഏജൻസി തങ്ങളുടെ നേത്ര (നെറ്റ്വർക്ക് ഫോർ സ്പേസ് ഒബ്ജക്റ്റ് ട്രാക്കിംഗ് ആൻഡ് അനാലിസിസ്) പദ്ധതിയിൽ പ്രവർത്തിച്ചുവരുകയാണെന്നും അവർ പറഞ്ഞു. കൊൽക്കത്തയിലെ ബിർള ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയത്തിൽ വിദ്യാർത്ഥികളുമായി സംവദിക്കവേയായിരുന്നു പ്രസ്താവന.
“ലോകത്തിന് പുറത്ത്” എന്ന വാചകം ഇനി വെറുതേയാകും. ആളുകൾ ഗവേഷണേതര ആവശ്യങ്ങൾക്കായി ബഹിരാകാശത്തേക്ക് പോകുന്ന കാലമാണ് വരാനിരിക്കുന്നത്. ബഹിരാകാശവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ബിസിനസ്സ് സ്റ്റാർട്ടപ്പുകൾക്കെല്ലാം നിലവിൽ ഗവേഷണത്തിനും, പരീക്ഷണങ്ങൾക്കുമുള്ള അവസരങ്ങൾ ലഭിക്കുന്നുണ്ട്. സ്വകാര്യ സ്റ്റാർട്ടപ്പുകളുമായി സഹകരിക്കാനും, അവർക്ക് പിന്തുണ നൽകാനും ഐഎസ്ആർഒ തയ്യാറാണെന്നും നന്ദിനി ഹരിനാഥ് കൂട്ടിച്ചേർത്തു.
Currently, conferences are held in hotels, but a time may soon come when they will be held in space, giving attendees a really “out of this world” experience, predicted eminent rocket scientist Nandini Harinath.Harinath, an ISRO employee who works on the Mars Orbiter Mission, also mentioned that the organisation is pursuing its NETRA (Network for Space Object Tracking and Analysis) initiative to stop space debris from hitting the planet