അപ്‌ഡേറ്റ് ചെയ്‌ത മൊബൈൽ ആപ്ലിക്കേഷൻ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
കേസ് സ്റ്റാറ്റസ്, പ്രതിദിന ഉത്തരവുകൾ, വിധികൾ, ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ, ഓഫീസ് റിപ്പോർട്ടുകൾ, സർക്കുലറുകൾ തുടങ്ങിയവയെല്ലാം മൊബൈൽ ആപ്പിൽ ലഭിക്കും. ആപ്പ് ലോഗിൻ ചെയ്താൽ, അറ്റോർണി ജനറൽ, സോളിസിറ്റർ ജനറൽ, ലോ ഓഫീസർമാർ എന്നിവർക്കെല്ലാം ഫയൽ ചെയ്യുന്ന കേസുകളിലേക്കും ആക്സസ് ഉണ്ടായിരിക്കും. തീർപ്പാക്കാത്തതും, തീർപ്പാക്കിയതുമായ കേസുകളെക്കുറിച്ചുള്ള ഉപയോഗപ്രദമായ വിവരങ്ങൾ മൊബൈൽ ആപ്ലിക്കേഷൻ നൽകും. സർക്കാർ വകുപ്പുകൾക്ക് കേസുകളുടെ സ്റ്റാസ്റ്റസ് പരിശോധിക്കാനു ആപ്പ് ഉപയോഗിക്കാം. IoS/Apple ഉപയോക്താക്കൾക്ക്, മൊബൈൽ ആപ്ലിക്കേഷൻ ഒരാഴ്ചയ്ക്കുള്ളിൽ ലഭ്യമാകുമെന്നാണ് സൂചന.
കോവിഡ് സമയത്തെ ഇളവ്
നേരത്തെ നിലവിലുണ്ടായിരുന്ന മൊബൈൽ ആപ്ലിക്കേഷൻ, കോടതി നടപടികൾ കാണുന്നതിന് അഭിഭാഷകർക്കും, അഡ്വക്കേറ്റുകൾക്കും പ്രവേശനം അനുവദിച്ചിരുന്നു. കേസുകൾ, ഉത്തരവുകൾ, വിധികൾ എന്നിവയുടെ സ്ഥിതിയും ഇത് കാണിച്ചു. കോവിഡ് സമയത്ത്, അന്നത്തെ ചീഫ് ജസ്റ്റിസ് എൻ.വി. രമണ മാധ്യമ പ്രവർത്തകർക്ക് കോടതി നടപടികൾ കാണുന്നതിനുള്ള സംവിധാനം ഒരുക്കിയിരുന്നു.
The Supreme Court launches ‘Supreme Court Mobile App 2.0. On the app, all law officers can have real-time access to cases. Government departments can use it to check the pendency of their cases. Currently, it is available for Android users.