തമിഴ്‌നാടിനായി സുപ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ദേശീയപാത 40നൊപ്പം ആക്സസ് നിയന്ത്രിത ഹൈവേ നിർമിക്കുന്നതിനുള്ള 13.38 ബില്യൺ രൂപയുടെ ഹൈവേ പദ്ധതിക്കാണ് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയത്. വാലാജാപേട്ട് / റാണിപ്പേട്ട് എന്നിവയെ തമിഴ്‌നാട്-ആന്ധ്രാപ്രദേശ് അതിർത്തിയുമായി ബന്ധിപ്പിക്കുന്ന 28 കിലോമീറ്ററുള്ള ഹൈവേ പദ്ധതിയാണിത്. ചെന്നൈയും ബെംഗളൂരു, തിരുപ്പതി, വെല്ലൂർ തുടങ്ങിയ പ്രധാന നഗരങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ പദ്ധതി സുപ്രധാന വഴിയാകും.

നാലുവരി പ്രധാന കാരിയേജ്‌ വേയും ഇരുവശങ്ങളിലും രണ്ടു വരി സർവീസ് റോഡുകളും അടങ്ങുന്നതാണ് പുതിയ പദ്ധതി. ദീർഘദൂര യാത്രക്കാർക്കും പ്രാദേശിക യാത്രക്കാർക്കും ഒരുപോലെ യാത്ര മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. നഗരങ്ങളിലെ തിരക്ക് ലഘൂകരിക്കുന്നതിന് വാലാജാപേട്ടയ്ക്കും റാണിപ്പേട്ടിനും ചുറ്റും 10 കിലോമീറ്റർ ബൈപ്പാസും നിർമിക്കും. ക്രിസ്ത്യൻ മെഡിക്കൽ കോളേജിൻ്റെ (CMC) ആസ്ഥാനമായ വെല്ലൂരിന് ഹൈവേയിൽ നിന്ന് കാര്യമായ പ്രയോജനം ലഭിക്കും. പ്രാദേശിക വ്യാപാരം, വിനോദസഞ്ചാരം, സാമ്പത്തിക വളർച്ച എന്നിവ വർദ്ധിപ്പിക്കാനും പുതിയ ഹൈവേ വഴിവെയ്ക്കും.

Union Minister Nitin Gadkari approves a ₹13.38 billion highway project to improve connectivity between Tamil Nadu and Andhra Pradesh, enhancing travel between major cities.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version