ലോക വാണിജ്യ ഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് സമർപ്പിക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് ട്രാൻസ് ഷിപ്മെന്റ് പോർട്ട് ആയ വിഴിഞ്ഞത്തിന്റെ മറ്റ് സവിശേഷതകൾ പരിശോധിക്കാം.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമായും വിവിധോദ്ദേശ്യ കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റിനും ബൾക്ക് കാർഗോ ബ്രേക്കിംഗിനുമായാണ് രൂപകൽപന ചെയ്യപ്പെട്ടിട്ടുള്ളത്. 18,000 കോടി രൂപയിലധികം നിക്ഷേപത്തിൽ നിർമിച്ച തുറമുഖം ഇന്ത്യയിൽ ഒരു സംസ്ഥാന ഗവൺമെന്റ് മുൻകയ്യെടുത്ത് ആരംഭിച്ച ആദ്യ ഗ്രീൻഫീൽഡ് തുറമുഖ പദ്ധതിയാണ്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെയും വ്യാപാരം വർദ്ധിപ്പിക്കുന്നതിലൂടെയും നിക്ഷേപങ്ങൾ ആകർഷിക്കുന്നതിലൂടെയും കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഉത്തേജനം നൽകാൻ തുറമുഖത്തിന് കഴിയും.
യൂറോപ്പ്, പേർഷ്യൻ ഗൾഫ്, ഫാർ ഈസ്റ്റ് എന്നിവയെ ബന്ധിപ്പിക്കുന്ന തിരക്കേറിയ അന്താരാഷ്ട്ര ഷിപ്പിംഗ് റൂട്ടിൽ നിന്ന് വെറും 10 നോട്ടിക്കൽ മൈൽ അകലെയാണ് തുറമുഖം സ്ഥിതി ചെയ്യുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഈ തന്ത്രപ്രധാനമായ സ്ഥാനം ആഗോള ട്രാൻസ്ഷിപ്പ്മെന്റ് ഹബ് എന്ന നിലയിൽ വിജയം നേടുന്നതിന് സഹായകരമാണ്. 2015ൽ കേരള സർക്കാരും അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും (AVPPL) കൺസഷൻ കരാറിൽ ഒപ്പുവെച്ചതിനെത്തുടർന്ന് പദ്ധതി അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡിന് (APSEZ) അനുവദിക്കുകയായിരുന്നു.
India’s first semi-automated transshipment port, Vizhinjam in Kerala, is set to be inaugurated by PM Modi on May 2, marking a major step in global trade connectivity and regional economic growth.