അധ്യാപകർ ഉൾപ്പെടെ സർക്കാർ സർവീസിൽ നിന്നും ഇന്നു വിരമിക്കുക പതിനായിരത്തോളം ജീവനക്കാർ. വൈദ്യുതി ബോർഡിൽ നിന്ന് മാത്രം 1000ത്തിലധികം പേരാണ് സർവീസിൽ നിന്ന് വിരമിക്കുകന്നത്. വിരമിക്കുന്ന ജീവനക്കാർക്ക് വിവിധ സേവനാവസാന ആനുകൂല്യങ്ങൾ നൽകുന്നതിന് സംസ്ഥാന സർക്കാർ ഏകദേശം 4000 കോടി രൂപ ചിലവഴിക്കേണ്ടിവരും. പെൻഷൻ കമ്മ്യൂട്ടേഷൻ, ഡെത്ത്-കം-റിട്ടയർമെന്റ് ഗ്രാറ്റുവിറ്റി, ടെർമിനൽ സറണ്ടർ ഓഫ് ലീവ്, പ്രൊവിഡന്റ് ഫണ്ട്, ഗ്രൂപ്പ് ഇൻഷുറൻസ് സ്കീം, സംസ്ഥാന ലൈഫ് ഇൻഷുറൻസ് സ്കീം തുടങ്ങിയ ആനുകൂല്യങ്ങളിൾ ഉൾപ്പെടെയാണിത്.
വർഷത്തിൽ ഏകദേശം 20,000 ജീവനക്കാരാണ് സർക്കാർ സർവീസിൽ നിന്നും ശരാശരി വിരമിക്കുന്നത്., അവരിൽ പകുതി പേരും മെയ് 31നാണ് വിരമിക്കുക. ജനന സർട്ടിഫിക്കറ്റ് നിർബന്ധമാകുന്നതിനുമുൻപ് സ്‌കൂളിൽ ചേരാൻ മേയ് 31 ജന്മദിനമായി ചേർക്കുന്നതായിരുന്നു രീതി. ഔദ്യോഗികരേഖകളിലും ഇതുതന്നെ ജനനത്തീയതിയാകും. ഇതിന്റെ ബാക്കിപത്രമായാണ് ഈ ദിവസത്തെ കൂട്ടവിരമിക്കൽ. 2024ൽ, മെയ് 31ന് 10,00ത്തിലധികം ജീവനക്കാർ വിരമിച്ചു, 2023ൽ ഇത് ഏകദേശം 11,000 ആയിരുന്നു. 2027 മുതൽ മെയ് മാസത്തെ കൂട്ട വിരമിക്കലുകളിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് ധനകാര്യ വകുപ്പ് പറയുന്നു.
Around 10,000 Kerala government employees, including teachers, retire today. The state will spend ₹4,000 crore on retirement benefits like pension and gratuity.