ആഗോള സോഫ്റ്റ് വെയർ ഭീമൻമാരായ മൈക്രോസോഫ്റ്റ് അടുത്തിടെ വിവിധ വിഭാഗങ്ങളിൽ നിന്നായി 6000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇപ്പോൾ സംഭവത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് കമ്പനി സിഇഒ സത്യ നദെല്ല. പിരിച്ചുവിടലുകൾ ജീവനക്കാരുടെ പ്രകടനവുമായി ബന്ധപ്പെട്ടല്ലെന്നും ഓർഗനൈസേഷനൽ റീസ്ട്രക്ചറിങ്ങിന്റെ ഭാഗമായാണെന്നും അദ്ദേഹം വ്യക്തമാക്കി.

മൈക്രോസോഫ്റ്റിന്റെ എഐ-ഫസ്റ്റ് എന്ന സ്ട്രാറ്റജി വേഗത്തിലാക്കുന്നതിന്റെ ഭാഗമാണ് പിരിച്ചുവിടൽ. കമ്പനിയുടെ കാഴ്ചപ്പാട് ഇപ്പോൾ എഐ പരിവർത്തനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. റിസോഴ്സസും ടാലന്റും ഈ മാറുന്ന ബിസിനസ്സ് പ്രയോറിറ്റിയുമായി പൊരുത്തപ്പെടുന്ന മേഖലകളിലേക്ക് മാറ്റാനാണ് മൈക്രോസോഫ്റ്റിന്റെ പദ്ധതി-അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയിൽ എഐ നവീകരണം പ്രോത്സാഹിപ്പിക്കുന്നതിന് മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നതായും വാർത്തയുണ്ട്. മൈക്രോസോഫ്റ്റും രാജ്യത്തെ പ്രമുഖ സോവറിൻ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ പ്ലാറ്റ്‌ഫോം സർവീസായ യോട്ട ഡാറ്റ സർവീസസും (Yotta Data Services) തമ്മിലുള്ള എഐ പങ്കാളിത്തം ഇതിന്റെ ഭാഗമാണ്. പദ്ധതിയുടെ ഭാഗമായി ഇരുകമ്പനികളും ഇന്ത്യാഎഐ മിഷൻ, സർക്കാർ ഏജൻസികൾ, ഐഐടികൾ, സ്റ്റാർട്ടപ്പുകൾ, സംരംഭങ്ങൾ, സോഫ്റ്റ്‌വെയർ വികസന കമ്പനികൾ തുടങ്ങിയവയുമായി ചേർന്നു പ്രവർത്തിക്കും.
യോട്ടയുടെ എഐ ക്ലൗഡ് പ്ലാറ്റ്‌ഫോമായ ശക്തി ക്ലൗഡിലേക്ക് മൈക്രോസോഫ്റ്റിന്റെ AzureAI സേവനങ്ങൾ കൊണ്ടുവരുമെന്നും അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഡെവലപ്പർമാർ, സംരംഭങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അത്യാധുനിക എഐ സേവനം വാഗ്ദാനം ചെയ്യുന്നതിനാണിത്.
Microsoft CEO Satya Nadella confirms recent layoffs are part of an AI-first restructuring, with the company deepening its AI innovation in India through a key partnership with Yotta Data Services to empower the local AI ecosystem.