കേരളത്തിന്റെ ദീർഘകാല സ്വപ്നമായ അങ്കമാലി-ശബരി റെയിൽപാത യാഥാർത്ഥ്യമാവുകയാണ്. മലയോര സംസ്ഥാനങ്ങളിലേക്ക് ഒരു ട്രെയിൻ സർവീസ് കാത്തിരിക്കുന്ന യാത്രക്കാർക്കും, ശബരിമല തീർത്ഥാടകർക്കും മാത്രമല്ല, തെക്കേ അറ്റത്തുള്ള വിഴിഞ്ഞം വരെ പ്രതീക്ഷയിലാണ്. ട്രെയിൻ യാത്ര മാത്രമല്ല കേരളത്തിലെമ്പാടും ചരക്കു നീക്കവും അതിനൊപ്പമുണ്ടാകുന്ന വ്യാവസായിക വികസനവും ശബരി റെയിൽ കൊണ്ടുവരുമെന്നാണ് പ്രതീക്ഷ.

മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വെെെഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയിൽ ലഭിച്ച ഉറപ്പാണ് അങ്കമാലി-ശബരി റെയിൽപാത യാഥാർഥ്യമാകുന്നു എന്നത്. അങ്കമാലിയിൽ നിന്നും എരുമേലി വരെ വിഭാവനം ചെയ്തിരിക്കുന്ന പാത പുനലൂർ വഴി വിഴിഞ്ഞം തുറമുഖത്തേക്ക് പാത നീട്ടണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾ പൂർണ്ണമായി പ്രയോജനപ്പെടുത്താനും മധ്യകേരളത്തിന്റെ സമഗ്ര വികസനത്തിനും ഇത് സഹായകമാകും. പാതയുടെ ഇരുവശങ്ങളിലും ലോജിസ്റ്റിക് ഹബ്ബുകൾ, സാമ്പത്തിക-വാണിജ്യ-കാർഷിക-വ്യാപാര മേഖലകൾ എന്നിവ സ്ഥാപിക്കാൻ കഴിയും.
മരവിച്ചുകിടക്കുന്ന പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് ദിവസങ്ങൾക്കകം റെയിൽവേയുടെ വിദഗ്ദ്ധ സംഘം എത്തും. ശേഷിക്കുന്ന ഭൂമി ഏറ്റെടുക്കൽ നടപടികൾ ജൂലൈ മാസത്തിൽ ആരംഭിക്കുമെന്നും അറിയിച്ചു.
111 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയിൽ 7 കിലോമീറ്റർ റെയിലും ഒരു പാലവും നിർമ്മിച്ച ശേഷം പദ്ധതി മുടങ്ങി.എന്നാൽ ഇപ്പോൾ പദ്ധതിക്ക് ലഭിച്ച പുതിയ കേന്ദ്ര പിന്തുണ എറണാകുളത്തെയും , മലയോര മേഖലയിലെ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെയും പ്രതീക്ഷകൾ ഉണർത്തുകയാണ് . സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് അനിശ്ചിതാവസ്ഥയിലായിരുന്ന നൂറുകണക്കിന് കുടുംബങ്ങളുടെ പ്രശ്നങ്ങൾക്ക് ഇതോടെ പരിഹാരമാകും.
അങ്കമാലി മുതൽ എരുമേലി വരെയാണ് നിലവിൽ പാത നിർമ്മിക്കാൻ ഉദ്ദേശിക്കുന്നതെങ്കിലും, പുനലൂർ വഴി വിഴിഞ്ഞം തുറമുഖത്തേക്ക് പാത നീട്ടുന്നതോടെ വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾ പൂർണ്ണമായി പ്രയോജനപ്പെടുത്താനും മധ്യകേരളത്തിന്റെ സമഗ്ര വികസനത്തിനും ഇത് ഏറെ സഹായകമാകും. പാതയുടെ ഇരുവശങ്ങളിലും ലോജിസ്റ്റിക് ഹബ്ബുകൾ, സാമ്പത്തിക-വാണിജ്യ-കാർഷിക-വ്യാപാര മേഖലകൾ എന്നിവ സ്ഥാപിക്കാൻ കഴിയും. തുറമുഖ അനുബന്ധ വ്യവസായങ്ങൾക്കായി 10,000 ഏക്കർ സ്വകാര്യഭൂമി ഏറ്റെടുക്കാനും സർക്കാർ ശ്രമം ആരംഭിച്ചിട്ടുണ്ട്.പെരുമ്പാവൂർ, കാലടി, വാഴകുളം, തൊടുപുഴയിലെ സ്പൈസസ് പാർക്ക് എന്നിവയ്ക്ക് ശബരിപ്പാത ഏറെ ഗുണകരമാകും. മൂന്നാർ, ഭൂതത്താൻകെട്ട്, ഇലവീഴാപൂഞ്ചിറ, വാഗമൺ, കുട്ടിക്കാനം, തേക്കടി തുടങ്ങിയ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രയും എളുപ്പമാകും. നിർദ്ദിഷ്ട ശബരിമല വിമാനത്താവളത്തിലേക്ക് എരുമേലിയിൽ നിന്ന് കേവലം 8 കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ എന്നതും ഈ പാതയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
ശബരിപ്പാത വിഴിഞ്ഞത്തേക്ക് നീട്ടുകയാണെങ്കിൽ ചരക്ക് നീക്കത്തിനായി മാത്രമുള്ള ഒരു പ്രത്യേക റെയിൽപാത നിർമ്മിക്കാൻ കഴിയും. കേന്ദ്രത്തിന്റെ റെയിൽസാഗർ പദ്ധതിയുടെ ഭാഗമായി തുറമുഖങ്ങളിലേക്ക് റെയിൽപാത നിർമ്മിക്കുമ്പോൾ സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യത ഉണ്ടാകില്ല എന്നതാണ് മറ്റൊരു പ്രധാന നേട്ടം.
നിലവിൽ ബാലരാമപുരത്തു നിന്നും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള നിർദ്ദിഷ്ട റെയില്‍പാത ടണലിലൂടെയാകും കടന്നു പോകുക. റെയില്‍ പാതയുടെ നിർമാണം കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന് നൽകിയിട്ടുണ്ട് . നിര്‍മ്മാണം 2028ല്‍ പൂര്‍ത്തീകരിക്കുമെന്നു സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ശബരി പാത ബാലരാമപുരം വരെ നീട്ടുന്നതോടെ വിഴിഞ്ഞത്തു നിന്നും ചരക്കു നീക്കത്തിന് മലയോര റെയിൽ പാത വഴിയും സാധിക്കുമെന്നും പാതയുടെ നിർമാണ ഉത്തരവാദിത്വമുള്ള സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ഇതും ശബരി പാതക്ക് പച്ചക്കൊടി കിട്ടുന്നത് കാരണമായിട്ടുണ്ട്.
The Angamaly-Sabari railway line, a long-cherished dream of Kerala, is becoming a reality. This project brings hope not only to travelers awaiting a train service to the hilly regions and Sabarimala pilgrims but also to the far south, extending to Vizhinjam. Beyond passenger travel, the Sabari rail is expected to boost freight movement across Kerala, thereby fostering significant industrial development.Angamaly–Sabarimala Rail Project Land Acquisition to Begin Soon.