2024-25 സാമ്പത്തിക വർഷത്തിൽ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് അടച്ച നികുതിയിൽ വൻ വർധന. മുൻ വർഷത്തെ അപേക്ഷിച്ച് 29 ശതമാനം വർധനയാണ് നികുതിയടവിൽ ഉണ്ടായിട്ടുള്ളത്. ആകെ 74945 കോടി രൂപയാണ് നികുതിയിനത്തിൽ അദാനി ഗ്രൂപ്പ് അടച്ചത്. നേരിട്ടുള്ള നികുതികളും അല്ലാതെ അടയ്ക്കുന്ന നികുതികളും ജീവനക്കാരുടെ സാമൂഹിക സുരക്ഷാ ഫണ്ടിലേക്കുള്ള വിഹിതവും ഉൾപ്പെടെയുള്ള കണക്കാണിത്.
മുൻ സാമ്പത്തിക വർഷത്തിൽ 58104 കോടി രൂപയായിരുന്നു നികുതി അടച്ചത്. ഇപ്പോഴത്തെ നികുതി തുക ഏകദേശം മുംബൈ മെട്രോയുടെ നിർമ്മാണ ചിലവിന് തുല്യമാണ്. 74945 കോടി രൂപയിൽ 28720 കോടി രൂപ നേരിട്ടുള്ള നികുതികളാണ്. 45407 കോടി രൂപ അല്ലാതെ അടച്ച നികുതിളാണ്. 818 കോടി രൂപയാണ് മറ്റ് സംഭാവനകൾ.

അദാനി ഗ്രൂപ്പിനു കീഴിലുള്ള അദാനി എന്റർപ്രൈസസ് ലിമിറ്റഡ് (AEL), അദാനി സിമന്റ് ലിമിറ്റഡ് (ACL), അദാനി പോർട്സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ (APSEZ), അദാനി ഗ്രീൻ എനർജി ലിമിറ്റഡ് (AGEL) എന്നിവയാണ് വമ്പൻ നികുതിയിൽ മുന്നിലുള്ളത്.
നികുതി സുതാര്യത തങ്ങളുടെ പ്രവർത്തനങ്ങളുടെ സുപ്രധാന ഭാഗമാണെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. കമ്പനിയുടെ വളർച്ചയ്‌ക്കൊപ്പം സാമൂഹിക ഉത്തരവാദിത്തവും ഉറപ്പാക്കുകയാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഇത് ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും-അദാനി ഗ്രൂപ്പ് പ്രതിനിധി പറഞ്ഞു.
Adani Group’s tax payments surged 29% to ₹74,945 crore in FY 2024–25, including direct and indirect taxes. This reflects strong business growth and the group’s commitment to tax transparency and ESG.
