യുപിഎ സർക്കാരിന്റെ കാലത്ത് ധനകാര്യമന്ത്രിയായിരുന്ന പ്രണബ് മുഖർജിയെ കണ്ട്, നഷ്ടത്തിൽ നിന്ന് കരയറാനും അടച്ചുപൂട്ടാതിരിക്കാനുമുള്ള പോംവഴി സംസാരിച്ചിരുന്നവെന്നും അത് അന്ന് കേന്ദ്രസർക്കാർ നിരാകരിച്ചുവെന്നും വിജയ് മല്യയുടെ വെളിപ്പെടുത്തൽ. പ്രമുഖ യൂട്യൂബറുമായി നടത്തിയ പോഡ്കാസ്റ്റിലാണ്, കിംഗ്ഫിഷറിലെ ജീവനക്കാരെ കുറച്ചും, വിമാനങ്ങളും സർവ്വീസുകളും വെട്ടിക്കുറച്ചും വിമാനക്കമ്പനിയെ രക്ഷപെടുത്താനുള്ള ശ്രമം കേന്ദ്രം തള്ളിക്കളഞ്ഞതായി പറയുന്നത്. 2008-ലെ ലോകസാമ്പത്തിക മാന്ദ്യത്തിൽ പെട്ടാണ് കിംഗ്ഫിഷർ മുങ്ങിയതെന്നാണ് വിജയ് മല്യ പറയുന്നത്. അതുവരെ കിംഗ്ഫിഷറിന്റെ ഓപ്പറേഷൻസ് സ്മൂത്തായിരുന്നു. പക്ഷെ 2008-ലെ മാന്ദ്യം രാജ്യത്തെ പിടിച്ചുലച്ചു. എല്ലാ മേഖലകളും താറുമാറായി. കിംഗ്ഫിഷറിനും പിടിച്ചി നിൽക്കാനായില്ല. അപ്പോഴാണ് തകരാതിരിക്കാനുള്ള പാക്കേജുമായി കേന്ദ്ര സർക്കാരിന്റെ അനുമതിക്കായി സമീപിച്ചത്. പക്ഷെ ഒന്നും വെട്ടി കുറയ്ക്കേണ്ട, ഇതുപോലെ മുന്നോട്ട് പോകൂ, ബാങ്കുകൾ നിങ്ങളെ സഹായിക്കും എന്നാണ് പ്രണബ് മുഖർജി പറഞ്ഞത്. പക്ഷെ കടം കൂടിക്കൂടി വന്നു. പല സർവ്വീസുകളും നിർത്തിവെച്ചു, അങ്ങനെയാണ് തകർച്ച തുടങ്ങിയത്. കടം തിരിച്ചടക്കാനുള്ള ശ്രമങ്ങൾ ബാങ്കുകളുടെ നിസ്സഹകരണം കൊണ്ട് നടക്കാതെ പോയതായും വിജയ് മല്യ ആരോപിക്കുന്നു.
പോഡ്‌കാസ്റ്റിനിടെ, മദ്യവ്യവസായി തന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള ആരോപണങ്ങളെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. തിരിച്ചടയ്ക്കാനുള്ള വ്യക്തമായ ഉദ്ദേശ്യമുണ്ടായിട്ടും സെറ്റിൽമെന്റ് ഓഫറുകൾ ബാങ്കുകൾ നിരസിച്ചെന്നാണ് മല്യ ആരോപിക്കുന്നത്. ബാങ്കുകളുടെ സമീപനം സുതാര്യമല്ലായിരുന്നവെന്ന് അദ്ദേഹം വിമർശിച്ചു, 15 തവണ അപേക്ഷിച്ചിട്ടും തനിക്ക് ഒരിക്കലും ഒഫീഷ്യലായി അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് ലഭിച്ചില്ല. 14,131.6 കോടി രൂപയുടെ മൊത്തം കടം തനിക്കുണ്ടെന്ന് പാർലമെന്റിൽ ധനമന്ത്രി പ്രസ്താവിച്ചപ്പോൾ മാത്രമാണ് അറിഞ്ഞതെന്നും വിജയ് മല്യ പറഞ്ഞു.
കടം തിരിച്ചടവ് ട്രൈബ്യൂണലിന്റെ സർട്ടിഫിക്കറ്റ് ചൂണ്ടിക്കാണിച്ചുകൊണ്ട്, 9,000 കോടി രൂപയുടെ കടം സംബന്ധിച്ച മാധ്യമ റിപ്പോർട്ടുകൾ മല്യ നിഷേധിച്ചു. 6,203 കോടി രൂപയാണ് കടം വാങ്ങിയതെന്ന് രേഖപ്പെടുത്തിയ കണക്ക് അദ്ദേഹം വ്യക്തമാക്കുന്നു. കൂടുതൽ തിരിച്ചടച്ചിട്ടും തന്നെ ഒരു കള്ളൻ എന്ന് മുദ്രകുത്തി. തെറ്റ് ചെയ്തതിനല്ല അവർ എന്നെ വേട്ടയാടിയത്, മറിച്ച് മറ്റെന്തോ ദുരുദ്ദേശ്യത്തോടെയാണ് താൻ ചിലരുടെ വിചാരണ നേരിട്ടുകൊണ്ടിരിക്കുന്നതെന്നും മല്യ പറയുന്നു.
Vijay Mallya attributes Kingfisher Airlines’ collapse to the 2008 financial crisis, claims his downsizing proposal was rejected, and says banks reneged on support. He disputes the ₹9,000 crore debt, citing ₹6,203 crore, and claims multiple settlement offers were refused, denying he’s a thief.