വിവാദ വ്യവസായി വിജയ് മല്ല്യയുടെ ആസ്തിയിൽ സമീപകാലങ്ങളിൽ വൻ ഇടിവാണ് ഉണ്ടായത്. എന്നാൽ കണക്കുകൾ പ്രകാരം മല്ല്യ ഇപ്പോഴും ബില്യണയർ തന്നെയായി തുടരുന്നു. 28ആം വയസ്സിൽ യുണൈറ്റഡ് ബ്രൂവറീസ് ഗ്രൂപ്പ് ചെയർമാനായി ചുമതലയേറ്റ മല്ല്യ മദ്യവ്യവസായി, വ്യോമയാന രംഗം, റിയൽ എസ്റ്റേറ്റ് എന്നിവയുൾപ്പെടെ വിവിധ മേഖലകളിലേക്ക് വ്യാപിച്ചു. ഫോർബ്സിന്റെ കണക്കനുസരിച്ച് 2013ൽ അദ്ദേഹത്തിന്റെ ആസ്തി ഏകദേശം 750 മില്യൺ ഡോളറായിരുന്നു. 2022ലെ ഇൻഡിപെൻഡന്റ് യുകെ കണക്ക് പ്രകാരം അദ്ദേഹത്തിന് 1.2 ബില്യൺ ഡോളർ ആസ്തിയുണ്ട്.
റിയൽ എസ്റ്റേറ്റ് രംഗത്ത് ഇപ്പോഴും മല്ല്യയ്ക്ക് വൻ നിക്ഷേപങ്ങളുണ്ട്. ന്യൂയോർക്കിൽ ട്രംപ് പ്ലാസയിൽ വിജയ് മല്ല്യയ്ക്ക് പെന്റ്ഹൗസ് ഉണ്ട്. 2010ൽ 2.4 മില്യൺ ഡോളറിന് വാങ്ങിയതാണ് ഈ പെന്റ് ഹൗസ്. ഇതേ കെട്ടിടത്തിൽ അദ്ദേഹത്തിന് മറ്റ് നാല് വസ്തുവകകളും സ്വന്തമായുണ്ട്. ഇതിനുപുറമെ, കാൻസിനടുത്തുള്ള സെയ്ന്റ്-മാർഗറൈറ്റ് ഐലൻഡിൽ അദ്ദേഹത്തിനു വമ്പൻ എസ്റ്റേറ്റും സ്വന്തമായുണ്ട്.

2012ൽ വിജയ് മല്ല്യയുടെ കിംഗ്ഫിഷർ എയർലൈൻസ് കടുത്ത സാമ്പത്തിക പ്രതിസന്ധികളെ നേരിട്ടു. പിന്നാലെ 9000 കോടിയിലധികം രൂപയുടെ ബാങ്ക് വായ്പാ കുടിശ്ശിക കേസിലും മല്ല്യ ആരോപിതനായി. തുടർന്ന് 2016ൽ അദ്ദേഹം യുകെയിലേക്ക് പറന്നു. അടുത്തിടെ ഒരു പോഡ്കാസ്റ്റിൽ
ഇന്ത്യയിലേക്ക് വരാത്തതിനാൽ തന്നെ പിടികിട്ടാപ്പുള്ളി എന്ന് വിളിച്ചേക്കാമെന്നും പക്ഷേ താൻ ഒരിക്കലും ഒളിച്ചോടിയിട്ടില്ല എന്നും മല്ല്യ പറഞ്ഞിരുന്നു. ഇംഗ്ലണ്ടിലെ തന്റെ താമസം “പൂർണ്ണമായും നിയമാനുസൃതമാണ്” എന്നാണ് വിജയ് മല്ല്യ പോഡ്കാസ്റ്റിൽ പറഞ്ഞത്.
Explore the rise and fall of Vijay Mallya, once the “King of Good Times,” detailing his diverse business empire, the collapse of Kingfisher Airlines, his legal battles, extradition fight, and his current stance on returning to India.