നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (NHAI) ഏറ്റവും വലിയ പദ്ധതികളിൽ ഒന്നായ ചെന്നൈ-സൂറത്ത് എക്സ്പ്രസ് വേയുടെ നിർമ്മാണം പുരോഗമിക്കുന്നു. 8 വരി ഗ്രീൻഫീൽഡ് എക്സ്പ്രസ് വേ ചെന്നൈയെ ഗുജറാത്തിലെ സൂറത്തുമായി ബന്ധിപ്പിക്കും. 1,271 കിലോമീറ്റർ ദൈർഘ്യമുള്ള എക്സ്പ്രസ് വേ ആന്ധ്രാപ്രദേശ്, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ ആറ് സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോകുക. ഡൽഹി-മുംബൈ എക്സ്പ്രസ് വേയ്ക്കു ശേഷം ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ അതിവേഗ പാതയാണിത്.

മുംബൈ, പൂനെ, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങിയ തിരക്കേറിയ നഗരങ്ങളെ ഒഴിവാക്കുന്നതിനാൽ ചെന്നൈ-സൂറത്ത് എക്സ്പ്രസ് വേ യാത്രാ സമയം ഏകദേശം 6 മണിക്കൂർ കുറയ്ക്കും. ആക്സസ് നിയന്ത്രിത ഡിസൈനോടു കൂടിയ 8 വരി ഗ്രീൻഫീൽഡ് പദ്ധതി 45,000 കോടി രൂപ ചിലവിലാണ് നിർമ്മിക്കുന്നത്. 2027ൽ എക്സ്പ്രസ് വേ നിർമാണം പൂർത്തിയാകും. ആകെ 14 ഘട്ടങ്ങലിലായാണ് നിർമാണം. ഇതിൽ നാലാം ഘട്ടത്തിന്റെ നിർമാണം പൂർത്തീകരണത്തോട് അടുക്കുകയാണ്.
നിലവിലെ NH-44 (കശ്മീർ-കന്യാകുമാരി), NH-16 (ചെന്നൈ-കൊൽക്കത്ത) പാതകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ സഹായിക്കുന്ന എക്സ്പ്രസ് വേ തെക്കൻ, പടിഞ്ഞാറൻ മേഖലകളെ ബന്ധിപ്പിക്കുന്നതിലൂടെ സാമ്പത്തിക മേഖലകളെയും ശക്തിപ്പെടുത്തും.
Discover the Chennai-Surat Expressway, an 8-lane, 1,271 km greenfield project connecting six states, reducing travel time by 6 hours, and set to become India’s second longest expressway.